വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കുന്നതിൽ ബിജെപിയിൽ തർക്കം. കുമ്മനത്തിനായുള്ള പ്രചാരണങ്ങൾ തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലാണ് കുമ്മനത്തിന്റെ പേര് നേരത്തെ പ്രഖ്യാപിച്ചത്.
വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കുന്നതിനായി ആർ.എസ്.എസ് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇത് അംഗീകരിച്ചേക്കില്ല. മഞ്ചേശ്വരത്ത് രവീശ തന്ത്രിക്ക് പകരം കെ ശ്രീകാന്തിനെ പരിഗണിച്ചേക്കും. ഔദ്യോഗിക വിഭാഗം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വം തിരുത്തലുകൾ വരുത്തിയേക്കുമെന്നും സൂചനയുണ്ട്.
എണ്ണിയെണ്ണിയുള്ള ചോദ്യങ്ങളും അതിനൊപ്പമുള്ള വാക്കുകളും വിദിശ മൈത്രയെ രാജ്യത്തിന്റെ പ്രിയങ്കരിയാക്കുന്നു. യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെയും ഇമ്രാന് ഖാനെയും ശരിയ്ക്കും വെള്ളം കുടിപ്പിച്ചു മൈത്ര.രാജ്യത്തിന്റെ വാക്കുകളാണ് ഇൗ ഉദ്യോഗസ്ഥയിലൂടെ യുഎൻ പൊതുസഭയിൽ മുഴങ്ങിയത്. വാക്കുകൾ കൊണ്ട് മാത്രമല്ല നേട്ടങ്ങളുടെ പട്ടികയിലും മൈത്ര മാതൃകയാണ്. വിദേശകാര്യമന്ത്രാലയത്തിലെ ഫസ്റ്റ് സെക്രട്ടറി, 2009 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥ, 2008ല്‍ സിവില്‍ സര്‍വീസ് പരീക്ഷയിൽ 39 റാങ്ക് നേടി വിജയിച്ചു. പരിശീലനകാലത്തെ മികവിന് ‘അംബാസിഡര്‍ ബിമല്‍ സന്യാല്‍ സ്വര്‍ണ മെഡല്‍’ സ്വന്തമാക്കി, ഷാങ്ഹായ് സഹകരണ സംഘത്തിന്റെ മേല്‍നോട്ടച്ചുമതലയും വിദിശയ്ക്കാണ്.
‘യുഎന്‍ പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനില്‍ ഇല്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ഇമ്രാനു കഴിയുമോ?’ യുഎന്‍ പൊതുസഭയിൽ പാക്കിസ്ഥാനിലെ പൊളിച്ചടുക്കുന്ന വിധമായിരുന്നു ഇന്ത്യന്‍ വിദേശമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്രയുടെ വാക്കുകൾ.
‘പാക്കിസ്ഥാനിൽ ഭീകരസംഘടനകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് നിരിക്ഷിക്കാൻ യുൻ പ്രതിനിധികളെ ഇമ്രാൻ ഖാൻ സ്വാഗതം ചെയ്തിരിക്കുകയാണ്. ഒറ്റ ഭീകരന് പോലും പാക്കിസ്ഥാനില്‍ ഇല്ലെന്നാണ് ഇമ്രാന് പറഞ്ഞത്. യുഎന്‍ നിരീക്ഷകരെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു. യുഎന്‍ പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനില്‍ ഇല്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ഇമ്രാനു കഴിയുമോ?’ വിദിശ മൈത്ര യുഎന്നില്‍ ചോദിച്ചു.
അല്‍ക്വയ്ദ ഉപരോധപട്ടികയില്‍ യുഎന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭീകരനു പെന്ഷന് നല്കുന്ന ഒരേഒരു സര്‍ക്കാര്‍ പാക്കിസ്ഥാനിലേതാണെന്ന് അവര്‍ സമ്മതിക്കുമോ എന്നും വിദിശ ചോദിച്ചു. ഒസാമ ബിൻലാദനെ പരസ്യമായി അനുകൂലിക്കുന്നവരില്‍ നിങ്ങളില്ലെന്ന് ന്യൂയോർക്ക് നഗരത്തോട് പറയാൻ കഴിയുമോ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ഇമ്രാന് ഇമ്രാന് ഖാന് ചരിത്രം പഠിക്കണമെന്നും വിദിശ മൈത്ര പറഞ്ഞു.
ആണവനശീകരണം എന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഭീഷണി ഒരു രാഷ്ട്രതന്ത്രജ്ഞന്റേതല്ലെന്നും വിഷയത്തെ യുദ്ധത്തിന്റെ വക്കോളം എത്തിച്ചയാളിന്റെതാണെന്നും ഇന്ത്യ. യുഎന്നില്‍ ഇമ്രാന് നടത്തിയ പ്രസംഗത്തിനു തിരിച്ചടിയായാണ് ഇന്ത്യയുടെ പ്രതികരണം. രണ്ട് ആണവരാജ്യങ്ങള്‍ തമ്മില്‍ പോരാടിയാല്‍ ലോകത്തിനാകെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നാണ് ഇമ്രാന് യുഎന്നില്‍ പറഞ്ഞത്. യുഎന്നില്‍ തന്നെ വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗമാണ് ഇമ്രാന്റേതെന്ന് വിദിശ പറഞ്ഞു. വിഭാഗീയത വളര്‍ത്തുക, വിദ്വേഷം പടര്‍ത്തുക എന്നിവയാണ് ഇമ്രാന് ഉദ്ദേശിക്കുന്നതെന്നും വിദിശ പറഞ്ഞു. ഇമ്രാന് ഉപയോഗിച്ച ഭീഷണിയുടെ ഭാഷ യുഎന്നിന്റെ കീഴ്വഴക്കത്തിനു യോജിച്ചതല്ലെന്നും വിദിശ പറഞ്ഞു.
#WATCH Vidisha Maitra, First Secretary MEA exercises India’s right of reply to Pakistan PM Imran Khan’s speech says, “Can Pakistan PM confirm the fact it is home to 130 UN designated terrorists and 25 terrorist entities listed by the UN, as of today?” pic.twitter.com/vGFQH1MIql
— ANI (@ANI) September 28, 2019
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ ഗരുതര ആരോപണങ്ങളുമായി മുന്‍ താരം യുവരാജ് സിങ്. 2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം നടന്ന ടീം സെലക്ഷില്‍ പല കാരണങ്ങള്‍ പറഞ്ഞ് തന്നെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് യുവരാജ് തുറന്നടിച്ചു. ആജ് തക്കിന് അനുവദിച്ച അഭിമുഖത്തിലാണ് യുവരാജിന്റെ വെളിപ്പെടുത്തല്‍.
”2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഏഴോ എട്ടോ മത്സരങ്ങള്‍ ഞാന്‍ കളിച്ചു. ഇതില്‍ രണ്ട് മത്സരങ്ങള്‍ മാന്‍ ഓഫ് ദ മാച്ചും ആയിരുന്നു. പിന്നീടാണ് എനിക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനത്തിന് തയ്യാറാവാന്‍ എന്നോട് ആവശ്യപ്പെട്ടു. അപ്പോഴാണ് യോ-യോ ടെസ്റ്റ് മറികടക്കണമെന്ന നിര്‍ദേശം വരുന്നത്. 36ാം വയസിലും യോ-യോ ടെസ്റ്റില്‍ വിജയിച്ചപ്പോള്‍ എന്നോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ പറഞ്ഞു. ടീമില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ആരും തന്നോട് പറഞ്ഞിരുന്നില്ല. മികച്ച ഫോമില്‍ നില്‍ക്കെ, എന്നെ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും യുവരാജ് പറഞ്ഞു.
15-17 വര്‍ഷം കളിച്ച തന്നെപ്പോലുള്ള താരങ്ങളോട് വിരമിക്കല്‍ ഘട്ടത്തില്‍ ഒന്ന് ഇരുന്ന് സംസാരിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് യുവരാജ് തുറന്നടിച്ചു. താരങ്ങള്‍ക്ക് ഉചിതമായ യാത്രയയപ്പ് നല്കാന് തയ്യാറാകാത്ത അധികൃതരുടെ നടപടി ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. വിരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന് തുടങ്ങിയവരോടെല്ലാം തന്നോട് കാണിച്ച അതേ സമീപനം തന്നെയാണ് ഇക്കാര്യത്തില്‍ അധികൃതരില്‍ നിന്നുണ്ടായതെന്നും യുവരാജ് പറഞ്ഞു. 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ യുവരാജ് 8,701 റണ്‍സ് നേടിയിട്ടുണ്ട്. 58 ടി20 പോരാട്ടങ്ങളില്‍ നിന്നായി 1,177 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.
പാലായിലെ എൽഡിഎഫ് ജയത്തിന് പിന്നാലെ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായ പാർട്ടി വർക്കിങ്ങ് ചെയര്മാന് പി ജെ ജോസഫ്. പക്വതയില്ലാത്ത നടപടികളാണ് പാലായിലെ തോൽവിക്ക് കാരണമായതെന്ന് ആരോപിച്ച അദ്ദേഹം ജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾ അപ്പുറത്തുണ്ടായിരുന്നെന്നും പ്രതികരിച്ചു. മാണി സ്വീകരിച്ച കീഴ്വഴക്കം ജോസ് കെ മാണി ലംഘിച്ചെന്നും തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പിജെ ജോസഫ് ആരോപിച്ചു.
പാര്‍ട്ടിക്കുള്ളിലെ തർക്കം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും രണ്ട് വിഭാഗങ്ങളെ സൃഷ്ടിച്ചു. ഇത് തിരഞ്ഞെടുപ്പ് ഫലത്തെയും ബാധിച്ചു. എന്നാൽ രണ്ട് കൂട്ടരും പ്രശ്നമുണ്ടാക്കിയെന്നത് ശരിയല്ല. പ്രശ്നമുണ്ടാക്കിയത് ആരെന്ന് യുഡിഎഫ് പരിശോധിക്കണം. പാർട്ടി ഭരണഘടന അംഗീകരിക്കാൻ ഒരു കൂട്ടർ തയ്യാറായില്ലെന്നതാണ് യഥാർത്ഥ പ്രശ്നം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോവാൻ തയ്യാറാണെന്നും പി ജെ ജോസഫ് പറയുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജോസഫിനെതിരെ ജോസ് കെ മാണി ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു പിജെ ജോസഫ് നല്‍കിയത്. രണ്ടില ചിഹ്നം കിട്ടാത്തത് പരാജയത്തിന് കാരണമായെന്നായിരുന്നു ജോസ് കെ മാണിയുടെ ആദ്യ പ്രതികരണം.
എന്നാൽ, രണ്ടില ചിഹ്നം ഇല്ലാത്തതും തോൽവിക്ക് കാരണമായെന്ന് സമ്മതിക്കുന്ന പിജെ ജോസഫ് ഇതിന് കാരണം ജോസ് കെ മാണി പക്ഷം സ്വീകരിച്ച ചില നിലപാടുകളാണെന്നും കുറ്റപ്പെടുത്തി.
ചിഹ്നം സംബന്ധിച്ച തർക്കവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി തന്നോട് സംസാരിച്ചിരുന്നു. പാർട്ടി ചെയർമാന്റെ കത്ത് ലഭിച്ചാൽ ചിഹ്നം നൽകാൻ കഴിയൂ എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വർക്കിങ്ങ് ചെയർമാനായ തന്നെ ചെയർമാനായി അംഗീകരിച്ചാൽ കത്ത് നൽകാമെന്ന് താൻ അറിയിക്കുകയും ചെയ്തു. എന്നാൽ അത് അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറായില്ല.
ചിഹ്നം വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
മാണിസാറാണ് ചിഹ്നമെന്ന് ആവർത്തിച്ചു. ജോസ് ടോമും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇതും തിരിച്ചടിയായിട്ടുണ്ടെന്നും പി ജെ ജോസഫ് പറയുന്നു. തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ല. എന്നാൽ ഇത്തരം ചെയ്കികൾ കൊണ്ടൊന്നും താൻ പ്രകോപിതനാക്കാനാവില്ല. തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം, പാലായിൽ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ വീഴ്ചകള്‍ തിരുത്തിമുന്നോട്ട് പോവുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പരാജയത്തില്‍ പതറില്ല. ജനവിശ്വാസം വീണ്ടെടുക്കും എന്നും അദ്ദേഹം പാലായില്‍ പറഞ്ഞു. അതിനിടെ ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. എന്നാൽ ദൈവനിശ്ചയം അംഗീകരിക്കുന്നുവെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രതികരണം.
യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പൻ തോ്ൽപ്പിച്ചത്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയായിരുന്നു കാപ്പന്റെ മുന്നേറ്റം. ഒന്‍പതുപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാനായത് നാലിടത്തുമാത്രം. ജോസ് കെ.മാണിയുടെ ബൂത്തിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപിക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 8,489 വോട്ട് കുറഞ്ഞു.
അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം.മരണവാർത്ത കുടുംബാംഗങ്ങൾക്കെന്ന പോലെ തന്നെ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിങ്ങലായിരുന്നു. ഇപ്പോഴും കൊച്ചിയിലെ വീട്ടില്‍ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുകയാണദ്ദേഹം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
പ്രതീക്ഷകൾ മാഞ്ഞു തുടങ്ങിയപ്പോൾ
അവസാനം വരെ ശ്രീയ്ക്ക് പ്രതീക്ഷയും ആത്മധൈര്യവുമുണ്ടായിരുന്നു. ശ്രീയ്ക്ക് ശക്തി പകരും വിധത്തിലാണ് ഡോക്ടർ എപ്പോഴും സംസാരിച്ചിരുന്നത്. പക്ഷേ, അവസാന മാസങ്ങളായപ്പോൾ കിടക്കയിൽ നിന്ന് എണീക്കാനാകാത്ത അവസ്ഥയും കടുത്ത വേദനയുമെല്ലാം കൂടിയായപ്പോൾ ശ്രീയുടെ പ്രതീക്ഷകൾ പതുക്കെ മാഞ്ഞു പോകും പോലെ തോന്നി.
ജൂൺ മാസം തൊട്ട് പൂർണമായും കിടപ്പിലായി. ഹോസ്പിറ്റലിൽ തന്നെയായിരുന്നു. അടുത്ത സുഹൃത്തുക്കൾ വരുമ്പോൾ അവരുടെ കൈ പിടിച്ച് തളർന്ന സ്വരത്തിൽ ശ്രീ പറഞ്ഞു:‘‘മക്കളുെട കുറച്ചു കൂടി നല്ല കാലം കാണും വരെ എനിക്കു ജീവിക്കണമെന്നുണ്ടായിരുന്നു…’’ മൂത്ത മകൻ സിദ്ധാർഥ് ബെംഗളൂരുവിൽ എൽഎൽബി മൂന്നാം വർഷം പഠിക്കുകയാണ്. ഇളയ ആൾ സൂര്യ നാരായണൻ പത്താം ക്ലാസ് ആയതേയുള്ളൂ. അവരുെട കാര്യമോർത്ത് ശ്രീ ഏറെ വിഷമിച്ചു.
തലച്ചോറിന് 10 റേഡിയേഷൻ എടുത്തിരുന്നു. ചികിത്സയുടെ ക്ഷീണവും രോഗത്തിന്റെ മാരകാവസ്ഥയും ശരീരത്തി ന്റെ ദുർബലതയും എല്ലാം കൂടി ശ്രീ വല്ലാതെ തളർന്നു. ഒരു ദിവസം ശ്രീ പറഞ്ഞു. ‘സിദ്ധുമോൻ ‘തിര നുരയും…’ ‘ശ്രീരാഗമോ’ ഈ പാട്ടുകൾ പാടി റെക്കോർഡ് ചെയ്തു കേൾപ്പിക്കണം..’ സിദ്ധു നന്നായി പാടുമായിരുന്നു. അമ്മയ്ക്കു വേണ്ടി അവൻ ഈ രണ്ടു ഗാനങ്ങളും വേഗം തന്നെ പഠിച്ച് ഫോണിൽ റെക്കോർഡ് ചെയ്തു. അവസാന ദിവസങ്ങളിൽ ആ പാട്ട് ആവ ർത്തിച്ചു കേൾക്കാൻ ഇഷ്ടപ്പെട്ടു ശ്രീ. മരുന്നു കഴിക്കാൻ മടിയായിരുന്നു. ആ പാട്ട് പ്ലേ ചെയ്തു െകാണ്ടിരിക്കുമ്പോൾ പ്രോട്ടീൻ പൗഡർ കലക്കിയത് സ്പൂണിൽ പതുക്കെ കോരിക്കൊടുക്കും. മക്കൾ രണ്ടു േപരും കൂടെയിരുന്നു. ഹോം നഴ്സ് ഉണ്ടെങ്കിലും ഡയപ്പർ മാറ്റാൻ പോലും സഹായിച്ച് അരികിൽ ഇളയ മോനുമുണ്ടായിരുന്നു.
അർദ്ധമയക്കത്തിൽ ആ സമയത്ത് ശ്രീ പറയുമായിരുന്നു, ‘അച്ചാച്ചാ പോകാം’ എന്ന്. ശ്രീ അച്ചാച്ചനെന്നു വിളിച്ചിരുന്നത് അമ്മയുടെ അച്ഛനെയാണ്. അച്ചാച്ചനോടായിരുന്നു കുട്ടിക്കാലത്ത് ഏറെ അടുപ്പം. അച്ഛന് മിലിട്ടറി എൻജിനീയറായി ദൂരെ ജോലിയായിരുന്നതിനാൽ അമ്മയുടെ അച്ഛനായിരുന്നു കുട്ടിക്കാലത്ത് വളർത്തിയത്. മരണത്തോട് അടുക്കുന്ന സമയത്ത് മരിച്ചു പോയ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരെ അടുത്തു കാണുന്നതായി തോന്നുമെന്ന് പറയാറുണ്ട്്. അതാകും ശ്രീ ‘അച്ചാച്ചാ’ എന്ന് വിളിച്ചു െകാണ്ടിരുന്നത്.
അവസാന ദിവസങ്ങളിൽ മരുന്ന് കഴിക്കാൻ ശ്രീ വിമുഖത കാട്ടി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു മടങ്ങണം എന്നാശിച്ചു. അങ്ങനെ വീട്ടിലേക്കു കൊണ്ടുവന്നു. എല്ലാം ശ്രീ ഉള്ളിൽ തീർച്ചപ്പെടുത്തിയ പോലെയായിരുന്നു. തലേന്ന് രാത്രി ഡോക്ടർ വീട്ടിൽ വന്ന് മരുന്നു കൊടുത്തിട്ടാണ് പോയത്. ഒാക്സിജൻ ട്യൂബ് വഴിയാണ് നൽകിയിരുന്നത്. അന്ന് മൂത്ത മകൻ ബെംഗളൂരുവിലെ കോളജിലേക്ക് അത്യാവശ്യത്തിനു പോകണമെന്നു പറഞ്ഞപ്പോൾ ‘ഇപ്പോൾ പോകണോ’ എന്നു ചോദിച്ചു. രാത്രി ഒരു മണി വരെ ഇളയ മോൻ അമ്മയുടെ അടുത്തുണ്ടായിരുന്നു…പിറ്റേന്ന് ഒാഗസ്റ്റ് 13 ന്റെ പ്രഭാതം. ആ പ്രഭാതത്തിൽ ഞങ്ങളുടെ സ്നേഹം വിട്ട് ശ്രീ മറ്റൊരു ലോകത്തേക്കു യാത്രയായി.
ബ്ലാക്ക് പൂളില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക് പോകുവാനായി കയറിയ ബസില്‍ വച്ച് മറ്റു യാത്രക്കാരെ ഗൗനിക്കാതെ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട കമിതാക്കള്‍ മറ്റ് യാത്രക്കാരുടെ പരിഹാസത്തിനും അശ്ലീലഭാഷയിലുള്ള ശാസനയ്ക്കും വിധേയരായി.
അവധി ആഘോഷിക്കാന്‍ തിരിച്ച സംഘങ്ങളാണ് ബസില്‍ ഉണ്ടായിരുന്നത്. നിറയെ ബിയറും മറ്റുമായാണ് യാത്രക്കാര്‍ ബസില്‍ കയറിയത്. ബസിന്റെ മുന്നിലെ സീറ്റില്‍ ഇരുന്ന കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു.
യുവതിയാണ് ശാരീരിക ബന്ധത്തിന് മുന്‍കൈയ്യെടുത്തതെന്ന് യാത്രക്കാരിയായ ഒരു യുവതി പറയുന്നു. തുടര്‍ന്ന് ഇരുവരും പരിസരം മറന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. കുടുംബമായി എത്തിയവരും മറ്റുകുട്ടികളും ബസിലുണ്ടെന്ന ഓര്‍മ്മ പോലും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് യുവതി വ്യക്തമാക്കി. മാത്രമല്ല പലരും ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും കമിതാക്കള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. കൂടാതെ ശീല്ക്കാര ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ആരംഭിച്ചു.
ഇതോടെയാണ് ബിയറും മറ്റുമായി എത്തിയ മറ്റൊരു സംഘം കമിതാക്കള്‍ക്ക് നേരെ അസഭ്യ വര്‍ഷം ആരംഭിച്ചത്. 30-നും 40-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇതിന് പിന്നിലെന്ന് യുവതി പറയുന്നു. ഇവരുടെ അശ്ലീല പ്രയോഗങ്ങളും ബഹളവും കൂടിയായതോടെ ബസിലെ യാത്ര അതീവ ക്ലേശകരമായിരുന്നെന്നും യുവതി വ്യക്തമാക്കി.
കമിതാക്കളെയും ബഹളം ഉണ്ടാക്കിയവരെയും തങ്ങളുടെ ബസില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയെന്ന് നാഷണല്‍ എക്സ്പ്രസ് അറിയിച്ചു. മാര്‍ച്ചിലും ഇത്തരം സംഭവം നടന്നിരുന്നു. മാഞ്ചെസ്റ്ററില്‍ നിന്നും എക്സ്റ്ററിലേക്കുള്ള പത്ത് മണിക്കൂര്‍ യാത്രക്കിടെ നാഷണല്‍ എക്സ്പ്രസ് ബസില്‍ വെച്ച് കമിതാക്കള്‍ വിവസ്ത്രരായ ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി കമിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ പാലായില്‍ ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച അനിശ്ചിതത്വത്തിന് യുഡിഎഫ് വിരാമമിടുന്നു. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നതിനാൽ ബാക്കി നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസിൽ ധാരണയായതെന്നാണ് വിവരം.
ഇതുപ്രകാരം വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാർ സ്ഥാനാര്‍ത്ഥിയാകം. എറണാകുളത്ത് ടിജെ വിനോദും കോന്നിയിൽ മോഹൻരാജും, അരൂരിൽ ഷാനിമോൾ ഉസ്മാനും സ്ഥാനാർത്ഥിയാവും. തന്റെ വിശ്വസ്തനായ റോബിന് പീറ്ററിനെ കോന്നിയിലെ സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെയും പ്രാദേശിക നേതാക്കളുടേയും എതിർപ്പ് മറികടന്നാണ് മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയത്.
പീതാംബരക്കുറുപ്പിനെ പരിഗണിച്ചിരുന്ന വട്ടിയൂർകാവിൽ പക്ഷേ പ്രാദേശിക നേതൃത്വം ഇതിനെതിരെ രംഗതെത്തിയതോടെ നേതൃത്വം മാറ്റി ചിന്തിക്കുകയായിരുന്നു. ഇതോടൊണ് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻകുമാറിനെ മുരളീധരന്റെ വട്ടിയൂർക്കാവ് നിലനിർത്താൻ ഇറക്കുന്നത്. അരുരിൽ ഷാനിമോള്‍ ഉസ്മാനെ തന്നെയായിരുന്നു ആദ്യം മുതൽ യുഡിഎഫ് പരിഗണിച്ചിരുന്നത്. എറണാകുളത്ത് ടിജെ വിനോദിന്റെ സ്ഥാനാർത്ഥിത്വത്തിലും നേരത്തെ ധാരണയിലെത്തിയിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ധാരണയായെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചിത്രവും പൂർണമാവുകയാണ്. ഇടത് സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം മേയർ വികെ പ്രശാന്ത് വട്ടിയൂർക്കാവിലും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കൽ അരൂരും കെയു ജിനേഷ് കുമാർ കോന്നിയിലും ഇടത് സ്ഥാനാർത്ഥികളാവും. ഇടതു സ്വതന്ത്രനായ മനു റോയിയാണ് എറണാകുളത്തെ പ്രതിനിധീകരിക്കുക. മഞ്ചേശ്വരത്ത് ജില്ല കമ്മിറ്റി അമഗം ശങ്കർ റെയും നിയോഗിച്ച് നേരത്തെ തന്നെ എല്‍ഡിഎഫ് കളം പിടിച്ചിരുന്നു. എൻഡിഎ സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തില്‍ ഇന്ത്യക്കെതിരെയും ആർഎസ്എസിനെതിരെയും രൂക്ഷമായി വിമർശിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാശ്മീർ വിഷയം ഉയർത്തിയായിരുന്നു ഇമ്രാൻ ഇന്ത്യയിലെ നരേന്ദ്രമോദി സർക്കാറിനെയും നടപടികളെയും വിമർശിച്ച് രംഗത്തെത്തിയത്. കാശ്മീരിൽ ഇന്ത്യ നടപ്പാക്കുന്ന കർഫ്യൂ മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ കാശ്മീർ വിഷയം പരാമർശിക്കാതെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തത്.
പുൽവാമ സംഭവിച്ചപ്പോൾ ഇന്ത്യ ഉടൻ പാകിസ്താനെ കുറ്റപ്പെടുത്തിയെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ ഞങ്ങൾ അവരോട് തെളിവ് ചോദിച്ചു, പകരം അവർ വിമാനം അയക്കുകയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും നുണയുടെ അടിസ്ഥാനത്തിലായിരുന്നു. “ഞാൻ പാകിസ്താനെ ഒരു പാഠം പഠിപ്പിച്ചു” എന്നയിരുന്നു തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തിയത്. അത് നുണയാണ് ഇമ്രാൻ ഖാൻ പറഞ്ഞു.
ആർഎസ്എസിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി മോദി. അഡോൾഫ് ഹിറ്റ്ലർ, ബെനിറ്റോ മുസ്സോളിനി എന്നിവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സംഘടനയാണ് ആർഎസ്എസ്. ആർഎസ്എസ് മുസ്ലീങ്ങളുടെ വംശീയ ഉന്മൂലനത്തിൽ വിശ്വസിക്കുന്നു. എന്നാൽ അഹങ്കാരം പ്രധാനമന്ത്രി മോദിയെ അന്ധനാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പ്രകാരമുള്ള വ്യവസ്ഥകൾ റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചും ഇമ്രാൻ പ്രസംഗത്തിൽ പരാമർശിച്ചു. 50 ദിവസങ്ങളായി കാശ്മീരിൽ കശ്മീരിലെ കർഫ്യൂ നിലനിൽക്കുകയാണ്. അത് പിൻവലിക്കുമ്പോൾ അവിടെ വലിയ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
കശ്മീരിലെ കർഫ്യൂ നീക്കിയാൽ എന്ത് സംഭവിക്കുമെന്ന് പ്രധാനമന്ത്രി മോദി ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ പ്രത്യേക പദവി പിൻവലിച്ചുവെന്ന് കശ്മീരിലെ ആളുകൾ അംഗീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കശ്മീരിലെ ആയിരക്കണക്കിന് കുട്ടികളെ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. അവരും പുറത്തുവരും സംസ്ഥാനത്തെ കർഫ്യൂ നീക്കിയാൽ അവർ തെരുവുകളിൽ ഇറങ്ങും. ശേഷം തെരുവുകളിൽ സൈന്യം അവരെ വെടിവച്ചുകൊല്ലും. ഇന്ന് ഇന്ത്യൻ സൈന്യം പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും കേൾക്കുന്നു. എന്നാൽ കർഫ്യൂ നീക്കിയ ശേഷം കശ്മീരിൽ എന്ത് സംഭവിക്കും, അവിടെ പുൽവാമയെപോലെ മറ്റൊരു ഭീകരാക്രമണം ഉണ്ടാകും. അപ്പോഴും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് മുസ്ലിംകളുണ്ട്. പ്രധാനമന്ത്രി മോദി, അവർ എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ. രക്തച്ചൊരിച്ചിലുണ്ടായാൽ മുസ്ലിംകൾ തീവ്രവാദികളാകും. നിങ്ങൾ മുസ്ലിംകളെ തീവ്രവാദികളാവാൻ, അവർ ആയുധമെടുക്കാൻ നിർബന്ധിക്കപ്പെടുകയാണ് ഖാൻ പറയുന്നു.
പാകിസ്താനെക്കാൾ നാല് മടങ്ങ് വലിയ രാജ്യമാണ് തങ്ങളുട അയൽരാജ്യം. ഞങ്ങൾ എന്തു ചെയ്യും? ഇക്കാര്യം ഞാൻ എന്നോട് തന്നെ പല തവണ ചോദിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ ഞങ്ങൾ യുദ്ധം ചെയ്യും, എന്നാൽ രണ്ട് ആണവ രാജ്യങ്ങൾ പോരാടുമ്പോൾ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുണം ഇമ്രാൻ ഖാൻ ചോദിക്കുന്നു.
ലോകത്തെ ഇസ്ലാമോഫോബിയ വിഷയം ഉയർത്തിയായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്റെ പ്രസംഗം ആരംഭിച്ചത്. വേൾഡ് ട്രേഡ് സെന്റർ 9/11 ആക്രമണത്തിന് ശേഷം ലോകത്ത് ഇസ്ലാമോഫോബിയ വളരെ വേഗതയിൽ വളർന്നിട്ടുണ്ട്. അത് ഭയപ്പെടുത്തുന്നതാണ്. ജനങ്ങൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിക്കുകയാണ്, യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലിംകൾ പാർശ്വവൽക്കരിക്കപ്പെട്ടുവെന്നു. ഇത് വലിയ പ്രത്യാഖാതങ്ങൾ സൃഷ്ടിക്കുമെന്നും ഇമ്രാന് ഖാൻ പറയുന്നു.
ലോക ജീവിത ക്രമത്തിൽ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിച്ച് വരികയാണ്. ഇത് കൂടുതൽ ദാരിദ്ര്യത്തിനും മരണത്തിനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ച ഇമ്രാൻ ഖാൻ അഴിമതി, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ ചെറുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കാലാവസ്ഥാ വ്യതിയാനവും തീവ്രവാദവും ഉയർത്തിക്കാട്ടിയായിരുന്നു ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ലോകത്തിന് യുദ്ധം നൽകാതെ സമാധാനത്തിന്റെ സന്ദേശമാണ് ഇന്ത്യ നൽകിയിട്ടുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഇന്ത്യ നൽകിയ സംഭാവന വളരെ വലുതാണ്. രാജ്യം ഇതിനായി മറ്റേത് രാജ്യത്തേക്കാളും ഈ ദൗത്യങ്ങൾക്കായി ഇന്ത്യ ത്യാഗം ചെയ്തിട്ടുണ്ട്. ലോകത്തിന് യുദ്ധം നൽകാതെ സമാധാനത്തിന്റെ സന്ദേശമാണ് നൽകിയിട്ടുള്ളത്. എന്നാൽ ഭീകരത ഏതെങ്കിലും ഒരു രാജ്യത്തിന് വെല്ലുവിളിയല്ല, മറിച്ച് എല്ലാ രാജ്യങ്ങൾക്കും മനുഷ്യവർഗത്തിനും മൊത്തത്തിൽ വെല്ലുവിളിയാണ്. അതിനാൽ മനുഷ്യരാശിക്കുവേണ്ടി, ലോകം മുഴുവൻ ഭീകരതയ്ക്കെതിരെ ഒന്നിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രണ്ടാം തവണ അധികാരത്തില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് മോദി യുഎന്‍ പൊതുസഭയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
വടക്കന്‍ നൈജീരിയന്‍ നഗരമായ കടുനയിലെ ഒരു കെട്ടിടത്തില്‍ നിന്നും മുന്നൂറിലധികം ബന്ദികളെ രക്ഷപ്പെടുത്തി. അവരില്‍ ഭൂരിഭാഗവും ചങ്ങലകളാല്‍ ബന്ധിതരാക്കിയ കുട്ടികളായിരുന്നു. സംഭവസ്ഥലത്ത് കണ്ട എല്ലാ കുട്ടികളും അഞ്ചു വയസ്സുമുതല്‍ കൗമാരപ്രായം പൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികളായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലരുടെ കണങ്കാലുകളിലാണ് ചങ്ങലയിട്ടിരുന്നത്. മറ്റുള്ളവരെ കാലുകളിലൂടെ ചങ്ങലയിട്ട് അത് വാഹനങ്ങളുടെ ചക്രത്തിന്റെ മധ്യഭാഗത്തു ഘടിപ്പിക്കുന്ന വൃത്താകൃതിയിലുള്ള ലോഹത്തകിടുമായി ബന്ധിപ്പിച്ച നിലയിലായിരുന്നു.
കെട്ടിടത്തില്‍ ഒരു ഇസ്ലാമിക് സ്കൂളുണ്ടെന്നും വ്യാഴാഴ്ച നടന്ന റെയ്ഡില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. കുട്ടികളെ അവിടെ ബന്ദികളാക്കിവച്ചിട്ട് എത്രനാളായി എന്നത് ഇനിയും വ്യക്തമല്ല. ‘സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്ന്’ കടുന പോലീസ് വക്താവ് യാകുബു സാബോ പറയുന്നു. രണ്ട് കുട്ടികളെ ബുര്‍കിന ഫാസോയില്‍ നിന്നുമാണ് കൊണ്ടുവന്നതെന്നും മറ്റുള്ളവരില്‍ ഭൂരിഭാഗം പേരെയും വടക്കന്‍ നൈജീരിയന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാതാപിതാക്കളാണ് കൊണ്ടുവന്നത്. അറസ്റ്റിലായവര്‍ സ്കൂളിലെ അധ്യാപകരാണെന്ന് സാബോ പറഞ്ഞു.
ബന്ദികളെ ഉപദ്രവിക്കുകയും പട്ടിണി കിടക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയുടെ വടക്കുഭാഗത്ത് അല്‍മാജിരിസ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്കൂളുകള്‍ സാധാരണമാണ്. മിക്ക ആളുകളും ഒരു ദിവസം 2 ഡോളറില്‍ താഴെമാത്രം വരുമാനം ഉണ്ടാക്കുന്ന രാജ്യത്തെ ഏറ്റവും ദരിദ്രമായ ഭാഗമാണ് വടക്കന്‍ പ്രദേശങ്ങള്‍. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളെ സ്കൂളുകളില്‍ പാര്‍പ്പിച്ച് പഠിപ്പിക്കുകയാണ് പതിവ്.
കുട്ടികളെ കടുനയിലെ ഒരു സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റിട്ടുണ്ട്. പിന്നീട് നഗരപ്രാന്തത്തിലെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റും. അവരുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനകം ബന്ധപ്പെടാന്‍ കഴിഞ്ഞ ചില രക്ഷിതാക്കള്‍ കുട്ടികളെ തിരികെ കൊണ്ടുപോകുന്നതിനായി പുറപ്പെട്ടുകഴിഞ്ഞുവെന്ന് പോലീസ് പറയുന്നു. ‘കുട്ടികളെ ഒരു കാരാഗൃഹത്തിലേക്കാണ് അയക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു’ എന്നാണ് ഒരു രക്ഷകര്‍ത്താവ് റോയിട്ടേഴ്സിനോട് പറഞ്ഞത്.
നൈജീരിയയിലെ ഇസ്ലാമിക് സ്കൂളുകള്‍ക്കെതിരെ പാല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. വടക്കന്‍ നൈജീരിയന്‍ നഗരങ്ങളിലെ തെരുവുകളില്‍ ചില കുട്ടികളെ ഭിക്ഷാടനത്തിനുവരെ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ച ഒരു വ്യാജവാര്‍ത്തയായിരുന്നു നടി രേഖ മരിച്ചു എന്നത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയം ആയതോടെ നടി രേഖ തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അനാവശ്യമായ ഇത്തരം വിഷയങ്ങളിലൂടെ വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ അതിലൂടെ വലിയ വരുമാനം കണ്ടെത്തുന്നുണ്ടെന്നും നടി രേഖ തുറന്നു പറഞ്ഞു.
താന്‍ മരിച്ചുപോയി എന്ന വാര്‍ത്ത അറിഞ്ഞു നിരവധി പേരാണ് തന്നെ വിളിച്ചതെന്നും രേഖ മരിച്ചു പോയോ എന്ന് വിളിച്ച് ചോദിച്ചവരോട് അതെ രേഖ മരിച്ചുപോയി ഈ സംസാരിക്കുന്നത് രേഖയുടെ പ്രേതമാണെന്ന് താന്‍ പറഞ്ഞു എന്നും രേഖ തുറന്നു പറഞ്ഞു. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച കഴിഞ്ഞ താന്‍ വളരെ സന്തോഷവതിയാണ് എന്നും ഭര്‍ത്താവും മക്കളുമൊത്ത് മനോഹരമായി ജീവിക്കുന്ന തനിക്ക് നിരവധി ദേശീയസംസ്ഥാന പുരസ്കാരങ്ങള്‍ നേടണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയുള്ള തന്നെ ഇത്തരം വ്യാജ വാര്‍ത്തകളില്‍ കുടുക്കരുത് എന്നും നടി പ്രതികരിച്ചു. ചന്ദ്രമൗലി സംവിധാനം ചെയ്ത 100% കാതല്‍ എന്ന ചിത്രത്തിലെ ഓഡിയോ ലോഞ്ചിങ്ങിനിടയിലാണ് നടി രേഖ വ്യാജ മരണ വാര്‍ത്തക്കെതിരെ പ്രതികരിച്ചത്.
ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന തമിഴ് സിനിമ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച നടി രേഖക്ക് വിവിധ മേഖലകളില്‍ നിന്നും മികച്ച പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ടോവിനോ നായകനായെത്തുന്ന എടക്കാട് ബറ്റാലിയന് 60 എന്ന ചിത്രത്തില്‍ ടോവിനോ തോമസിന്റെ അമ്മയാണ് രേഖ എത്തുന്നത്.