ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന്റെ ദക്ഷിണഭാഗത്ത് സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിച്ചാണ് ചാന്ദ്രയാന്‍-2 വിക്ഷേപിച്ചത്. എന്നാല്‍, വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിക്രം ലാന്‍ഡറിന്റെ ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നു.
വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാനാണ് സാധ്യതയെന്ന് നാസ അറിയിച്ചു. ഒക്ടോബര്‍ 14ന് ലാന്‍ഡ് ചെയ്ത പ്രദേശത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാനാകുമെന്നും അപ്പോള്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന് ഡെപ്യൂട്ടി പ്രൊജക്ട് ശാസ്ത്രജ്ഞന് ജോണ്‍ കെല്ലര്‍ പറഞ്ഞു.
Our @LRO_NASA mission imaged the targeted landing site of India’s Chandrayaan-2 lander, Vikram. The images were taken at dusk, and the team was not able to locate the lander. More images will be taken in October during a flyby in favorable lighting. More: https://t.co/1bMVGRKslp pic.twitter.com/kqTp3GkwuM
— NASA (@NASA) September 26, 2019
ഇസ്ലാമോഫോബിയക്കെതിരെ പാകിസ്ഥാനും തുര്‍ക്കിയും മലേഷ്യയും ചേര്‍ന്ന് ഒരു ഇംഗ്ലീഷ് ചാനല്‍ ആരംഭിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അറിയിച്ചു. തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗനുമായും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമദുമായും താന്‍ കൂടിക്കാഴ്ച നടത്തിയതായും ഇമ്രാന് ഖാന് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി മീറ്റിംഗിന് ശേഷം ട്വീറ്റ് ചെയ്തു.
‘ഇസ്ലാമോഫോബിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുന്നതിന് ഒരു ഇംഗ്ലീഷ് ചാനല്‍ തുടങ്ങുന്നതിനുള്ള ചര്‍ച്ച ഇന്ന് ഞാനും പ്രസിഡന്റ് എര്‍ദോഗനും പ്രധാനമന്ത്രി മഹാതിറും ചേര്‍ന്ന് നടത്തി’ എന്നായിരുന്നു ഖാന്റെ ട്വീറ്റ്. മുസ്ലിങ്ങള്‍ക്ക് ഒരു മാധ്യമ ഇടം നല്കാന് ഈ ചാനല്‍ സഹായിക്കുമെന്നും ഖാന് കൂട്ടിച്ചേര്‍ത്തു. മുസ്ലിങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ലോകത്തെയും ഇസ്ലാം മതവിശ്വാസികളെയും മുസ്ലിം ചരിത്രത്തെക്കുറിച്ച് പഠിപ്പിക്കാന്‍ സഹായിക്കുന്ന സിനിമകളും സീരീസുകളും നിര്‍മ്മിക്കുകയും ചെയ്യും.
നേരത്തെ തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് യുഎന്‍ ആസ്ഥാനത്ത് ഇസ്ലാമോഫോബിയയ്ക്കും വിദ്വേഷ പ്രചരണത്തിനുമെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ ഖാന് സംസാരിച്ചിരുന്നു. ഇസ്ലാമിനെ ഭീകരവാദവുമായി താരതമ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും ഖാന് കൂട്ടിച്ചേര്‍ത്തു.
യുഎസ് അഭയം ആവശ്യപ്പെട്ട് രണ്ട് ഇന്ത്യന്‍ യുവാക്കള്‍ 75 ദിവസമായി നിരാഹാരം അനുഷ്ഠിക്കുകയാണ്. 33-കാരനായ അജയ് കുമാറും 24-കാരനായ ഗുര്‍ജന്ത് സിംഗുമാണ് നിരാഹാര സമരം നടത്തുന്നത്. ടെക്സസിലെ എല്‍ പാസോയിലെ ഇമിഗ്രേഷന്‍ തടങ്കലില്‍ കഴിയുന്ന ഇവരെ ഉടന്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലെ തെക്കന്‍ അതിര്‍ത്തിയിലെ വിഷയങ്ങള്‍ കാരണം കഴിഞ്ഞ ഒരു വര്‍ഷമായി തടങ്കലിലാണ് ഇവര്‍.
വടക്കേ ഇന്ത്യയില്‍ നിന്ന് രണ്ടുമാസം എടുത്താണ് ഇവര്‍ യുഎസ് – മെക്സിക്കോ അതിര്‍ത്തിയിലേക്ക് എത്തിപറ്റിയത്. കടലിലൂടെയും, കരയിലൂടെയും ഇടയ്ക്ക് വിമാനത്തിലൂടെയും സഞ്ചരിച്ചാണ് മെക്സിക്കോയില്‍ എത്തിച്ചേര്‍ന്ന അവര്‍ അവിടെ നിന്ന് വളരെ സാഹസികമായിട്ടാണ് യുഎസ് അതിര്‍ത്തിയിലേക്ക് കടന്നത്. അവിടെ വച്ച് ഇവര്‍ പിടിക്കപ്പെടുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ രാഷ്ട്രീയ എതിരാളികള്‍ തങ്ങളെ പീഡിപ്പിക്കുമെന്നും അതിനാല്‍ അഭയം നല്‍കണമെന്നുമാണ് അധികൃതരോട് ഇവര്‍ പറയുന്നത്.
അജയ് കുമാറിന്റെ അപ്പീല്‍ യുഎസ് ഇമിഗ്രേഷന്‍ അപ്പീലിന്റെ മുമ്പാകെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. അതേസമയം തന്റെ അപ്പീല്‍ നിരസിച്ച ഇമിഗ്രേഷന്‍ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്നുണ്ട് ഗുര്‍ജന്ത് സിംഗ്. ‘നീതിപൂര്‍വവ്വും നിഷ്പക്ഷവു’മായ വിധി പറയുന്നഒരു ന്യായാധിപന് തന്റെ വാദം പുതിയതായി കേള്‍ക്കണമെന്നാണ് ഗുര്‍ജന്ത് ആവശ്യപ്പെടുന്നത്.
തടങ്കലില്‍ വയ്ക്കുന്നതില്‍ പ്രതിഷേധിച്ചും ഇമിഗ്രേഷന്‍ ജഡ്ജിമാര്‍ കേസുകള്‍ തീരുമാനിക്കുമ്പോള്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും കഴിഞ്ഞ ആഴ്ച വരെ നിരാഹാര സമരത്തിലായിരുന്നു. യുഎസിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കേസുകള്‍ കേള്‍ക്കുമ്പോള്‍ ഒറ്റക്കുള്ള പ്രായപൂര്‍ത്തിയായ അഭയാര്‍ഥികളെ തടഞ്ഞുവയ്ക്കാനോ മോചിപ്പിക്കാനോ അധികാരമുണ്ട്.
2018 ല്‍ യുഎസ് അതിര്‍ത്തി പട്രോളിംഗിനിടെ പിടികൂടിയത് 9,000 ല്‍ അധികം ഇന്ത്യക്കാരായിരുന്നു. ഇവരില്‍ ഈ രണ്ട് പേരും ഉള്‍പ്പെടുന്നു. 2017-ലെതിനേക്കാള്‍ മൂന്നിരട്ടിയാണ് 2018ല്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ അഭയാര്‍ഥികളുടെ ഒഴുക്ക്. ഇവരില്‍ ഭൂരിഭാഗവും വടക്കേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
ജൂലൈയില്‍ അതിര്‍ത്തി പട്രോളിംഗ് നടത്തിയ ഉദ്യോഗസ്ഥര്‍ അരിസോണയിലെ മരുഭൂമിയില്‍ ആറ് വയസുള്ള ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച് ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ആ പെണ്‍കുട്ടി യാതന നിറഞ്ഞ യാത്രകൊണ്ടാവാം മരണപ്പെട്ടതെന്ന് കരുതുന്നു.
എത്തിപ്പെടുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും അഭയാര്‍ഥികളാണ്. പക്ഷേ ഉന്നതങ്ങളില്‍ നിന്ന് അവരുടെ അപേക്ഷകള്‍ നിരസിക്കുകയാണ് പതിവ്. സ്വദേശ സുരക്ഷ പ്രകാരം 2015നും 2017നും ഇടയില്‍ 7,000-ല്‍ അധികം ഇന്ത്യക്കാരെയാണ് യുഎസില്‍ നിന്ന് തിരിച്ചയച്ചത്. എന്നാലും വീണ്ടും ഇന്ത്യന്‍ സംഘങ്ങള്‍ യുഎസ് അതിര്‍ത്തിയിലേക്ക് മുന്‍വര്‍ഷത്തേക്കാള്‍ അധികമായി എത്തികൊണ്ടിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
തോമസ്കുക്ക് ഡോട്ട് കോം എന്ന വെബ്സൈറ്റിലേക്ക് ഇപ്പോൾ പ്രവേശിച്ചാൽ ഇങ്ങനെയൊരു വാചകം കാണാം: “തോമസ് കുക്ക് യുകെയും അനുബന്ധ സ്ഥാപനങ്ങളും നിർബന്ധിത കടംവീട്ടൽ പ്രക്രിയയിലേക്ക് കടന്നിരിക്കുന്നു. ഔദ്യോഗിക റിസീവറുടെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനം ഇപ്പോഴുള്ളത്. യുകെയിലെ ഈ സ്ഥാപനത്തിന്റെ ബിസിനസ്സ് അടിയന്തിരമായി അവസാനിപ്പിച്ചിരിക്കുന്നു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഫ്ലൈറ്റുകളെല്ലാം റദ്ദാക്കപ്പെട്ടിരിക്കുന്നു. ഉപഭോക്താക്കളെ സഹായിക്കാനായി സിവിൽ ഏവിയേഷൻ അധികൃതർ സംവിധാനമൊരുക്കിയിട്ടുണ്ട്.” ഈ വാചകങ്ങൾക്കു പിന്നാലെ https://thomascook.caa.co.uk/ എന്നൊരു വെബ്സൈറ്റ് ലിങ്കും കൊടുത്തിരിക്കുന്നു. ഈ വെബ്സൈറ്റിൽ കാര്യങ്ങൾ കുറെക്കൂടി വ്യക്തമാകി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ, തോമസ് കുക്കിൽ വിമാനയാത്ര ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഇനി എന്തു ചെയ്യാമെന്നതു സംബന്ധിച്ച വിവരവും പ്രസ്തുത വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
എന്താണ് യാത്രാ പ്രതിസന്ധിയെ നേരിടാൻ അധികാരികൾ ചെയ്യുന്നത്?
സർക്കാരും സിവിൽ ഏവിയേഷൻ അധികാരികളും വളരെപ്പെട്ടെന്നു തന്നെ കുടുങ്ങിപ്പോയ തോമസ് കുക്ക് ഉപഭോക്താക്കളെ സഹായിക്കാൻ രംഗത്തിറങ്ങുകയുണ്ടായി. സെപ്തംബർ 23നും ഒക്ടോബർ 6നുമിടയിൽ തിരിച്ചുവരാനുള്ള എല്ലാവരെയും തങ്ങൾ തിരിച്ചെത്തിക്കുമെന്ന് വെബ്സൈറ്റ് പറയുന്നു. സിവിൽ ഏവിയേഷൻ അധികൃതരുടെ വിമാനമോ, മറ്റേതെങ്കിലും എയർലൈന്‍സ് വിമാനങ്ങളോ ഉപയോഗിച്ചായിരിക്കും ഇവരെ തിരികെയെത്തിക്കുക. വിദേശത്ത് പെട്ടുപോയവർക്ക് ഈ വെബ്സൈറ്റ് മുഖാന്തിരം തിരിച്ചുവരാനുള്ള നടപടികളിലേക്ക് നീങ്ങാമെന്നും പറയുന്നു. തിരിച്ചുവരവിനുള്ള വിമാനങ്ങൾ രണ്ടാഴ്ച മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
ഇതിനു ശേഷമാണ് തിരിച്ചുവരാനുദ്ദേശിക്കുന്നതെങ്കിൽ എല്ലാം സ്വന്തം ചെലവിൽ നടത്തേണ്ടതായി വരും. ചില തോമസ് കുക്ക് ഹോളിഡേ പാക്കേജുകളിൽ മറ്റ് വിമാനക്കമ്പനികളുമായി ചേർന്നുള്ള പദ്ധതികളുണ്ട്. ഇവയെ കമ്പനിയുടെ തകർച്ച ബാധിക്കണമെന്നില്ലെന്ന് അധികാരികൾ പറയുന്നു. എന്നാൽ, പാക്കേജിലെ ഹോട്ടൽ താമസമടക്കമുള്ള കാര്യങ്ങളെ ബാധിച്ചേക്കും. ATOL-protected (യുകെ ട്രാവൽ കമ്പനിയുടെ ഹോളിഡേ പാക്കേജ് ഉപയോഗിക്കുന്നവർക്ക് കമ്പനി തകരുകയാണെങ്കിൽ സംരക്ഷണം നൽകുന്ന പദ്ധതിയാണിത്. Air Travel Organisers’ Licensing scheme എന്നാണ് ATOL എന്നതിന്റെ പൂർണരൂപം) ആയ ഉപയോക്താക്കൾക്ക് അതിന്റെ സംരക്ഷണം കിട്ടുമെന്നും അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ‘രക്ഷാപ്രവർത്തന’ത്തിന്റെ വ്യാപ്തി?
‘രക്ഷാപ്രവർത്തനം’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാണ്. നിലവിൽ തോമസ് കുക്കിലൂടെ വിദേശങ്ങളിലുള്ളത് 6 ലക്ഷം പേരാണ്. ഇക്കാരണത്താൽ തന്നെ ഇവരെ തിരിച്ചു കൊണ്ടുവരികയെന്നത് വലിയൊരു ദൗത്യമാണ്. സർക്കാരും ഇൻഷൂറൻസ് കമ്പനികളും രാവുംപകലുമെല്ലാതെയാണ് ഇതിനു വേണ്ടി പണിയെടുക്കുന്നത്. പലരുടെയും ടൂർ പാക്കേജുകളുടെ പ്രത്യേകത മൂലം ഹോട്ടൽ മുറികൾ പോലും നിഷേധിക്കപ്പെട്ടിരിക്കാം. ഇക്കൂട്ടത്തിൽ ഒന്നര ലക്ഷത്തോളമാളുകൾ യുകെ പൗരന്മാരാണ്.
എന്താണ് ഈ വൻ തകർച്ചയുടെ അനന്തരഫലങ്ങൾ?
വലിയ വേരുപടലങ്ങളുള്ള ഈ കോർപ്പറേറ്റ് കമ്പനിയുടെ തകർച്ച ഇതിനകം തന്നെ അടിയന്തിര സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളാണ് കുടുങ്ങിപ്പോയിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ തോമസ് കുക്കിന്റെ തകർച്ച ടൂറിസം മേഖലയിൽ വലിയ ക്ഷീണമുണ്ടാക്കും. സ്പെയിൻ, തുർക്കി തുടങ്ങിയ ഇടങ്ങളിലാണ് തോമസ് കുക്കിന്റെ പ്രധാന ബിസിനസ്സുകള്‍. ഇവിടങ്ങളിലെല്ലാം അനുബന്ധ വ്യാപാരങ്ങൾക്ക് സാരമായ തിരിച്ചടിയുണ്ടാകും.
എന്താണ് തോമസ് കുക്കിനെ തകര്‍ച്ചയിലേക്ക് നയിച്ചത്?
സാമ്പത്തികപ്രശ്നങ്ങൾക്കൊപ്പം കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധികൾ സൃഷ്ടിച്ച പ്രശ്നങ്ങളും ഒരു കാരണമാണ്. ഇതോടൊപ്പം മേഖലയിൽ വർധിച്ചു വന്ന മത്സരവും തോമസ് കസുക്കിനെ പ്രതിസന്ധിയിലാണ്. വളരെ ചെലവ് കുറഞ്ഞ പാക്കേജുകളുമായി നിരവധി സ്ഥാപനങ്ങൾ രംഗത്തു വന്നു. ഓൺലൈൻ ട്രാവൽ ഏജന്റുമാർ വളരെ കുറഞ്ഞ നിരക്കിൽ ടൂർ പാക്കേജുകൾ നൽകാൻ തുടങ്ങി. ഇതോടെ തോമസ് കുക്കിന്റെ പരമ്പരാഗത വ്യാപരത്തിന് തിരിച്ചടി കിട്ടാൻ തുടങ്ങി. തോമസ് കുക്കിന് സ്വന്തമായുള്ള ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം താരതമ്യേന കുറവാണ്. ഇതോടെ ഉപയോക്താക്കൾ നേരിട്ട് ഓൺലൈനായി ഹോട്ടലുകളും മറ്റും ബുക്ക് ചെയ്തു തുടങ്ങി.
കഴിഞ്ഞ വര്‍ഷം യൂറോപ്പിലുണ്ടായ ഉഷ്ണതരംഗം തോമസ് കുക്കിന്റെ പാക്കേജുകളെ വല്ലാതെ ബാധിക്കുകയുണ്ടായി. അവസാനനിമിഷത്തിലാണ് പലരും തങ്ങളുടെ ബുക്കിങ്ങുകൾ റദ്ദാക്കിയത്.
തോമസ് കുക്കിന് അതിന്റെ ഭൂതകാല ബിസിനസ് മാതൃകയിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചിരുന്നില്ലെന്ന വിമർശനവും നിലവിലുണ്ട്. ഡിജിറ്റൽ ലോകത്ത് അനലോഗ് ബിസിനസ് മാതൃക കൊണ്ടുനടക്കുന്ന കമ്പനി എന്ന വിമർശനമാണ് തോമസ് കുക്കിനെതിരെ പലരും ഉയർത്തിയിരുന്നത്. എങ്കിലും തോമസ് കുക്ക് പിടിച്ചു നില്‍ക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ട്രാവൽ ഏജൻസിയെന്ന ഖ്യാതിയിലൂടെ തന്നെ കുറെയെല്ലാം ഉപയോക്താക്കളെ നേടാൻ അവർക്ക് കഴിഞ്ഞിരുന്നു.
കഴിഞ്ഞ വേനലിൽ തോമസ് കുക്കിന്റെ ഷെയറുകൾ 150 പൗണ്ടിനു താഴെയാണ് വിറ്റുകൊണ്ടിരുന്നത്. ഇടിഞ്ഞുകൊണ്ടിരിക്കുന്ന തോമസ് കുക്കിന്റെ ഷെയറുകളെ ‘വിലകെട്ടത്’ എന്നാണ് മാർക്കറ്റ് വിശകലന സ്ഥാപനമായ സിറ്റിഗ്രൂപ്പ് ബാങ്ക് വിശേഷിപ്പിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 1.5 ബില്യൺ പൗണ്ടിന്റെ നഷ്ടത്തിലാണ് കമ്പനിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
ബ്രെക്സിറ്റിന് ഈ തകർച്ചയിലുള്ള പങ്കെന്ത്?
അങ്ങനെയൊരാരോപണമുണ്ട്. തോമസ് കുക്ക് തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. കമ്പനി നഷ്ടത്തിലായതിനു കാരണം ആളുകൾ തങ്ങളുടെ യാത്രകൾ നീട്ടി വെക്കുന്നതാണെന്നും ഈ നീട്ടിവെക്കലിനു കാരണം ബ്രെക്സിറ്റുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയാണെന്നുമാണ് കമ്പനി ആരോപിച്ചത്.
കെണിയിൽ നിന്നൂരാൻ തോമസ് കുക്ക് എന്തെല്ലാം ചെയ്തു?
ഫെബ്രുവരി മാസത്തിൽ തോമസ് കുക്ക് തങ്ങളുടെ വിമാനക്കമ്പനിയെ വിൽപ്പനയ്ക്ക് വെക്കുകയുണ്ടായി. കടക്കെണിയാണ് കാരണം. ഭാഗികമായോ മുഴുവനായോ വാങ്ങാൻ താൽപര്യമുള്ളവരെ തോമസ് കുക്ക് ക്ഷണിച്ചു. ഈ സമയത്ത് തോമസ് കുക്കിന്റെ ഹോട്ടൽ ബിസിനസ്സ് എയർലൈൻ ബിസിനസ്സിനെക്കാൾ നന്നായി ഓടുന്നുണ്ടായിരുന്നു. തങ്ങളുടെ ഹോട്ടൽ ശൃംഖല വ്യാപിപ്പിക്കാനുള്ള പദ്ധതിക്കും ഈ വിൽപ്പന സഹായിക്കുമെന്ന് അവർ കണക്കുകൂട്ടി. 103 വിമാനങ്ങളാണ് കമ്പനിക്കുള്ളത്.
തോമസ് കുക്ക് എയർലൈന്‍സ്
രണ്ട് ലോകയുദ്ധങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചു വന്ന സ്ഥാപനമാണ് തോമസ് കുക്ക് എയർലൈൻസ്. 16 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ സാമ്രാജ്യമാണ് തോമസ് കുക്കിന്റേത്. ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ഉൾപ്പെടുന്ന വലിയ വ്യാപാരശൃംഖല. 1841ൽ തോമസ് കുക്ക് എന്നയാളാണ് തോമസ് കുക്ക് ആൻഡ് സൺ എന്ന പേരിൽ കമ്പനി തുടങ്ങുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യകാല ബിസിനസ്.
കേരളം എന്തുകൊണ്ട് ‘മോഡി’ഫൈഡ് ആയില്ല എന്ന ചോദ്യത്തിന് നടന് ജോണ്‍ എബ്രഹാം നല്കിയ മറുപടി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതാണ് കേരളത്തിന്റെ സൗന്ദര്യം എന്നാണ് ജോൺ പറയുന്നത്. മോഡറേറ്റര്‍ നര്‍മ്മത സക്കറിയയാണ് ഇത് സംബന്ധിച്ച് ജോണിനോട് ചോദിച്ചത് – എന്തുകൊണ്ട് കേരളം മോഡിഫൈഡ് ആകുന്നില്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അത് വ്യത്യസ്തമാകുന്നു?
ജോൺ എബ്രഹാമിൻ്റെ മറുപടി ഇങ്ങനെ: ഒരു ക്ഷേത്രവും മുസ്ലീം പള്ളിയും ക്രിസ്ത്യന്‍ പള്ളിയുമെല്ലാം അവിടെ നിങ്ങള്‍ക്ക് 10 മീറ്റര്‍ ചുറ്റളവില്‍ കാണാം. യാതൊരു പ്രശ്നവുമില്ലാതെ ആളുകള്‍ സമാധാനപരമായി സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നു. ലോകം മുഴുവന്‍ വര്‍ഗീയമായി ധ്രുവീകരിക്കപ്പെടുമ്പോളും മതങ്ങളും സമുദായങ്ങളും സമാധാനപരമായി കഴിയുന്ന, എല്ലാവര്ക്കും മാതൃകയായ ഇടമാണത് – മുരളി കെ മേനോൻ്റെ The God Who Loved Motorbikes എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പാതി മലയാളി കൂടിയായ ബോളിവുഡ് താരം.
ഫിദല്‍ കാസ്ട്രോ മരിച്ച സമയത്ത് ഞാന്‍ അവിടെ പോയിരുന്നു. കാസ്ട്രോയുടെ മരണത്തില്‍ അനുശോചിക്കുന്ന പോസ്റ്ററുകളും ഹോര്‍ഡിംഗുകളും കാണാന്‍ കഴിയുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. കേരളം ശരിക്കും കമ്മ്യൂണിസ്റ്റ് ആണ് – ജോൺ എബ്രഹാം അഭിപ്രായപ്പെട്ടു. എന്റെ പിതാവ് എനിക്ക് ധാരാളം മാര്‍ക്സിസ്റ്റ് കൃതികള്‍ വായിക്കാന്‍ തന്നിട്ടുണ്ട്. എല്ലാ ‘മല്ലു’വിന്റെ (മലയാളി) ഉള്ളിലും ഒരു കമ്മ്യൂണിസ്റ്റ് ഉണ്ട്. സമത്വപൂര്‍ണമായ ജീവിതത്തിലും സമ്പത്തിന്റെ തുല്യ വിതരണത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു. കേരളം തിളക്കമുള്ളൊരു മാതൃകയാണ് – ജോണ്‍ അഭിപ്രായപ്പെട്ടു.
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള മേല്‍നോട്ടത്തിന് ഒമ്പതംഗ എന്‍ജിനിയര്‍മാരുടെ സംഘത്തെ രൂപീകരിച്ചു. ഇവരുമായി ഇന്ന് സബ്കളക്ടര്‍ ചര്‍ച്ച നടത്തും. ഫ്ളാറ്റ് പൊളിക്കാന്‍ ടെന്‍ഡര്‍ നല്കിയ 15 കമ്പനികളുമായുള്ള ചര്‍ച്ചയും ഇന്നാണ്. അതിനിടെ മരടിലെ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. മരട്, പനങ്ങാട് പോലീസ് സ്റ്റേഷനുകളിലാണ് ഫ്ളാറ്റ് ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്. മരടിലെ നാല് ഫ്ളാറ്റുകളും പൊളിക്കാന്‍ ഇതുവരെ എന്ത് ചെയ്തെന്നും ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്നും സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ ബോധിപ്പിക്കണം. സുപ്രിംകോടതിയുയെ വിശദവിധി നാളെ വരാനിരിക്കെ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന നടപടി സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി.
നാല് ഫ്ളാറ്റുകളിലെയും ജല, വൈദ്യുതി കണക്ഷനുകള്‍ ഇന്നലെ വിച്ഛേദിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് വന്‍പോലീസ് സന്നാഹത്തിലാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചത്. പാചകവാതവ വിതരണവും ടെലിഫോണ്‍ ബന്ധവും ഇന്ന് മുതല്‍ നിര്‍ത്തലാക്കും.
കെ.എം. മാണിയുടെ പിൻഗാമിയായി ജോസ് ടോം എത്തുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ ഉറച്ച വിശ്വാസം. ജോസ് ടോമിന്റെ സ്വീകരണ സമയവും സ്ഥലവും നിശ്ചയിച്ചു. രാവിലെ 10.30ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്നാണ് അറിയിപ്പ്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം കെ. എം. മാണിയുടെ വീട്ടിലെത്തി പ്രണാമം അർപ്പിച്ചശേഷം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നഗരത്തിലേക്ക് പ്രകടനമായി എത്തും. തുടർന്നു കുരിശുപള്ളിക്കവലയിൽ സ്വീകരണം. വാദ്യമേളങ്ങളും തുറന്ന ജീപ്പും മൈക്കും പടക്കവുമെല്ലാം യുഡിഎഫ് ഏർപ്പാടാക്കി.
യുഡിഎഫ് കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത് അമിത ആത്മവിശ്വാസമാണെന്നാണ് എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെയും നേതാക്കളുടെയും പ്രവർത്തകരുടെയും വിലയിരുത്തൽ. ‘കാപ്പൻ 3 തവണ തോറ്റതല്ലേ ഇക്കുറി ജയിക്കട്ടെ, ഒന്നര വർഷത്തെ കാര്യമല്ലേയുള്ളൂ’ തുടങ്ങിയ അഭിപ്രായങ്ങളാണ് പ്രചാരണ വേളയിൽ വോട്ടർമാർ പ്രകടിപ്പിച്ചതെന്ന് എൽഡിഎഫ് പ്രവർത്തകർ പറയുന്നു.
പാലാ എന്തു രാഷ്ട്രീയം പറയുമെന്നറിയാൻ കേരളവും. വോട്ടെണ്ണലിനും വിജയാഹ്ലാദ പ്രകടനത്തിനും കൊഴുപ്പു കൂട്ടാനുള്ള ഒരുക്കവും മുന്നണികൾ നടത്തി. വിജയ പ്രതീക്ഷയിൽ ഇരു മുന്നണികളും ഫ്ലക്സുകൾ സജ്ജമാക്കി.
വോട്ടർമാരുടെ മനസ്സിലെ ഈ വികാരം പ്രാവർത്തികമായിട്ടുണ്ടെന്നും മാണി സി. കാപ്പൻ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിക്കുമെന്നുമാണ് എൽഡിഎഫ് പ്രതീക്ഷ. യുഡിഎഫുകാരുടെ അമിത ആത്മവിശ്വാസം അനുകൂലമാകുമെന്ന് സ്ഥാനാർഥി മാണി സി. കാപ്പനും എൽഡിഎഫ് നേതാക്കളും പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ടു നേടുമെന്ന് എൻ. ഹരിയും എൻഡിഎയും പറയുന്നു. വോട്ട് മറിച്ചെന്നത് ആരോപണം മാത്രമാണ്. പരമാവധി വോട്ടുകൾ സമാഹരിക്കാൻ ശ്രമിച്ചു. വോട്ട് വിഹിതം വർധിപ്പിച്ച് വരും തിരഞ്ഞെടുകളിൽ പാലായിൽ ത്രികോണ മത്സരത്തിനുള്ള പ്രവർത്തനമാണ് ഇക്കുറി നടത്തിയതെന്നും എൻഡിഎ അവകാശപ്പെടുന്നു.
കൂട്ടിയ കണക്കു ശരിയാണോയെന്ന് അവസാന വട്ടത്തിൽ വീണ്ടും കൂട്ടി മുന്നണികൾ. പന്തയത്തുക കിട്ടുമോ പോകുമോ എന്ന ആശങ്കയിൽ പാർട്ടി പ്രവർത്തകരും നാട്ടുകാരും. യന്ത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന പാലായുടെ മനസ്സ് ഇന്നു തുറക്കുമ്പോൾ ഇതിനെല്ലാം ‘തീരുമാനമാകും’.
വിവിധ പന്തയങ്ങൾ പാലായുടെ അന്തരീക്ഷത്തിൽ പറന്നു നടക്കുന്നു. വിവിധ പാർട്ടി പ്രവർത്തകർ തമ്മിലുള്ള പന്തയങ്ങൾക്കു പുറമേ ഒരേ പാർട്ടിയിൽ തമ്മിലുള്ളവരും പന്തയത്തിലുണ്ട്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ ഭൂരിപക്ഷത്തെ സംബന്ധിച്ചാണ് ഏറ്റവും അധികം ‘ഉൾപാർട്ടി’ പന്തയങ്ങൾ. ഓരോ പഞ്ചായത്തിലും ജോസ് ടോമിനു കിട്ടുന്ന ഭൂരിപക്ഷം അടക്കം പന്തയത്തിൽ വിഷയങ്ങൾ. ജോസ് ടോം 5000 വോട്ടിന് ജയിക്കും എന്ന് പന്തയം വച്ച ഒരാൾ പാലാ നഗരസഭയിൽ ജോസ് ടോമിന് 1000 വോട്ടിൽ താഴെ മാത്രമേ ഭൂരിപക്ഷം കിട്ടൂ എന്നു പറയുന്നത് അടക്കം രസകരമായ ‘ക്രോസ്’ പന്തയങ്ങളും പാലായുടെ പ്രത്യേകത. വിവിധ ആളുകളോട് ‘കൈ നഷ്ടം’ വരാതെ പന്തയം വച്ച വിരുതന്മാരുമുണ്ട്.
ജോസ് ടോം ജയിക്കുമെന്ന് പറഞ്ഞ് ഒരാളോട് 10,000 രൂപ പന്തയം. മാണി സി.കാപ്പൻ നിസ്സാര വോട്ടിന് ജയിക്കുമെന്ന് പറഞ്ഞ് മറ്റൊരാളോട് 5000 രൂപ പന്തയം, ജോസ് ടോമിന് ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്നു പറഞ്ഞ് വേറൊരാളോട് വീണ്ടും പന്തയം. ഇങ്ങനെ കറങ്ങിത്തിരിഞ്ഞ് പൈസ നഷ്ടം വരാതെ പന്തയം വച്ച് കറങ്ങി നടക്കുന്നവരും ഉണ്ട്.
സ്ഥിരം പന്തയങ്ങളായ മീശ വടിക്കൽ, തല മൊട്ടയടിക്കൽ എന്നിവയും ഒരു വഴിക്ക് പാലായിൽ നടക്കുന്നു. ഇന്നറിയാം എല്ലാറ്റിന്റെയും ഫലം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു നിയോഗിച്ച ഏജന്റുമാരുമായി ഇന്നലെ മുന്നണി നേതാക്കൾ ആശയവിനിമയം നടത്തി. വോട്ടെണ്ണൽ ഉദ്യോഗസ്ഥർ രാവിലെ ആറിനു പാലാ കാർമൽ പബ്ലിക് സ്കൂളിൽ എത്തും. കെ.എം. മാണിയുടെ വിടിനു വാരകൾ അകലെയാണ് വോട്ടെണ്ണൽ കേന്ദ്രം. ഏഴരയ്ക്കു സ്ട്രോങ് റൂം തുറന്നു വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുക്കും.
തോമസ് ചാക്കോ
ഗ്ലോസ്റ്റർ : പ്രളയം കേരളത്തെ വിഴുങ്ങിയ കഴിഞ്ഞ വർഷം പ്രവാസ ജീവിതത്തിലെ തങ്ങളുടെ ഏറ്റവും വലിയ ഉത്സവമായ ഓണാഘോഷം മാറ്റിവച്ചുകൊണ്ട് സഹജീവികൾക്ക് സഹായം തേടി തെരുവിലിറങ്ങിയ അംഗങ്ങൾക്കായി ജി എം എ ഇക്കുറി ഒരുക്കിയത് പത്തരമാറ്റുള്ള പൊന്നോണം . പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് വീട് വച്ച് നല്‍കികൊണ്ട് വിനോദ് മാണി , ജിൽസ് പോൾ , വിൻസെന്റ് സ്കറിയ ടീം കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ വേറിട്ടതാക്കിയെങ്കിൽ ജി എം എ യുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ കലാവിരുന്നൊരുക്കിയാണ് ഈ വർഷത്തെ പ്രസിഡന്റ് സിബി ജോസഫും , സെക്രട്ടറി ബിനുമോൻ കുര്യാക്കോസും , ട്രഷർ ജോർജ്ജ് ജോസഫും , വൈസ് പ്രസിഡന്റ് മാത്യു ഇടുക്കുളയും , ജോയിന്റ് സെക്രട്ടറി സജി വർഗ്ഗീസും , ജോയിന്റ് ട്രഷർ ജോസഫ് ജോർജ്ജ് കോടങ്കണ്ടത്തും സംഘവും ജി എം എ അംഗങ്ങളോട് നന്ദി കാട്ടിയത് . ഇതുവരെ ജി എം എ നല്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഓണസമ്മാനമായിട്ടാണ് ഇപ്രാവശ്യത്തെ ഓണാഘോഷമായ ശ്രാവണം 2019 നെ ഗ്ലോസ്റ്ററിലെ സർ തോമസ് റിച്ച് സ്കൂളിലെത്തിയ എഴുന്നൂറോളം അംഗങ്ങൾ വിലയിരുത്തിയത്.



ലോകത്തെ തന്നെ ഏറ്റവും നല്ല മലയാളി അസോസിയേഷനുകളിലൊന്നായ ജി എം എ കേരളത്തിലെ പ്രളയബാധിതർക്കായി മുപ്പത്തഞ്ച് ലക്ഷം രുപയോളം സമാഹരിച്ചതും , ആ പണംകൊണ്ട് ഏറ്റവും അർഹരായ അഞ്ച് കുടുംബങ്ങൾക്ക് കേരളത്തിൽ വീട് നിർമ്മിച്ച് നൽകിയതും കഴിഞ്ഞ വർഷത്തെ വാർത്തകളിൽ ഇടം നേടിയെങ്കിൽ യുകെയിലെ ഒരു മലയാളി അസോസിയേഷനും കഴിയാത്ത വ്യത്യസ്തമായ കലാവിരുന്നുകൾ ഒരുക്കിക്കൊണ്ടാണ് ഇപ്രാവശ്യം ജി എം എ ജനശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്.



ജി എം എ അംഗം റോയി പാനിക്കുളത്തിന്റെ വരികൾക്ക് ഷാന്റി പെരുമ്പാവൂര്‍ ഈണം നൽകി , ജി എം എ യുടെ ഗായകര്‍ പാടിയ മനോഹരമായ ഗാനത്തിനൊപ്പം കലാഭവൻ നൈസ് അണിയിച്ചൊരുക്കിയ 83 കലാകാരന്മാർ ചുവട് വെച്ച വെൽക്കം ഡാൻസും , ബിന്ദു സോമന്റെയും , എലിസബത്ത് മേരി എബ്രഹാമിന്റെയും , ലൗലി സെബാസ്റ്റിയന്റെയും നേതൃത്വത്തിൽ നൂറ്റിയൊന്ന് വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരയും , ചെൽട്ടൻഹാമിൽ നിന്നുള്ള ഗ്ലിന്റി ജെയ്സന്റെ സഹോദരൻ ഗ്ലിസ്റ്റൻ കഴിഞ്ഞ ആറുമാസമായി പരിശീലിപ്പിച്ച , പതിനാറോളം ചെല്‍ട്ടന്‍ഹാം വനിതകൾ അണിനിരന്ന ചെണ്ടമേളവും , വേദിയിലെ കൂറ്റൻ എൽ ഇ ഡി സ്ക്രീനിൽ മിന്നിമറിഞ്ഞ അറുപതുകളിലെ ചലച്ചിത്ര ഓർമ്മകൾക്ക് പുനർജീവൻ നൽകി അവതരിപ്പിച്ച പോൾസൺ ജോസ്സിന്റെയും ടീമിന്റെയും അതിമനോഹരമായ കോമഡി സ്കിറ്റും , രഞ്ജിത്ത് പിള്ള – ബെന്നി ജോസഫ് സംഘം അവതരിപ്പിച്ച ലൈവ് ഓർക്കസ്ട്രയും , ബിബി സ്റ്റീഫന്റെ നേതൃത്വത്തിൽ ഗ്ലോസ്റ്റർ വനിതകൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും , കലാഭവൻ ദിലീപിന്റെ മിമിക്രിയും , യുക്മ കലാതിലകം ബിന്ദു സോമനും റിനി കുഞ്ഞുമോനും , ജി എം എ യിലെ കുരുന്നുകളും അവതരിപ്പിച്ച വ്യത്യസ്തയിനം നൃത്തങ്ങളും , ജി എം എ യിലെ ഗായകരുടെ തകർപ്പൻ ഗാനങ്ങളും , വാശിയേറിയ വടംവലിയുമായിരുന്നു ഇത്തവണത്തെ ജി എം എ യുടെ ഓണാഘോഷത്തെ വേറിട്ടതാക്കിയത് .


മുത്തുകുടയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയും , വനിതകളുടെ ചെണ്ടമേളത്തോടെയും മാവേലി തമ്പുരാനെ ആർപ്പ് വിളികളോടെയാണ് ജി എം എ അംഗങ്ങൾ വരവേറ്റത് . ജി എം എ യുടെ എക്കാലത്തെയും ലക്ഷണമൊത്ത മാവേലിയായ സതീഷ് ജോയി വെളുത്തേരിയായിരുന്നു ഇത്തവണയും മാവേലിയായി എത്തിയത് .



വെൽക്കം ഡാൻസോടുകൂടി തുടങ്ങിയ കലാപരിപാടികളെ റോബി മേക്കരയും എലിസബത്ത് മേരിയും അതിമനോഹരമായ ശൈലിയിൽ സ്റ്റേജിൽ നിയന്ത്രിച്ചപ്പോൾ ജി എം എ യിലെ കുട്ടികൾ മുതൽ മുതിർന്നവർ വരെ വേദി കൈയ്യടക്കുന്ന തകർപ്പൻ കലാമാമാങ്കത്തിനാണ് തോമസ് റിച്ച് സ്കൂൾ സാക്ഷ്യം വഹിച്ചത് . അവതരിപ്പിക്കപ്പെട്ട നൃത്തചുവടുകൾക്കും മറ്റ് കലാപരിപാടികൾക്കും യോജിച്ച ഗാനങ്ങളും , ചിത്രങ്ങളും , വീഡിയോകളും സ്റ്റേജിലെ എൽ ഇ ഡി സ്ക്രീനിൽ മിന്നിമറിഞ്ഞപ്പോൾ ശ്രാവണം 2019 എന്ന് പേരിട്ട ജി എം എ യുടെ ഇത്തവണത്തെ ഓണാഘോഷം വലിയ അവാർഡ് സന്ധ്യകളെ അനുസ്മരിപ്പിക്കും വിധം പൂർണ്ണതയിലേയ്ക്ക് എത്തികഴിഞ്ഞിരുന്നു . ജി എം എ യുടെ കഴുവുറ്റ മീഡിയ കോർഡിനേറ്റർ മനോജ് വേണുഗോപാലന്റെയും , ആര്‍ട്സ് കോർഡിനേറ്റർ ടോം ശങ്കൂരിക്കലിന്റെയും സംഘാടക നൈപുണ്യം കലാപരിപാടികളെ കൂടുതൽ മികവുറ്റതാക്കി .



ഇരുപത്തി രണ്ട് വർഷം ഇന്ത്യൻ ഹോട്ടൽ നടത്തി പരിചയമുള്ള മികച്ച പാചകവിദഗ്ധനായ ജി എം എ അംഗം സോമൻ ജോസഫ് തന്റെ എല്ലാ രസക്കൂട്ടുകളാലും തയ്യാറാക്കിയ കൊതിയൂറുന്ന ഓണസദ്യ ഓരോ ജി എം എ അംഗങ്ങളും ആവോളം ആസ്വദിച്ചു . സദ്യക്കിരുന്ന ഏഴുന്നൂറോളം പേര്‍ക്കും എല്ലാ വിഭവങ്ങളും കൃത്യമായി എത്തിക്കുവാൻ ഫുഡ് കമ്മിറ്റി കോർഡിനേറ്റർമാരായ ബോബൻ ജോസ്സിന്റെയും , സണ്ണി ലൂക്കോസ്സിന്റെയും നേതൃത്വത്തിൽ ഒരു വലിയ ടീമിനെ തന്നെ ഒരുക്കിയിരുന്നു .


തോമസ് റിച്ച് സ്കൂളിലെ പല വേദികളിലായി നടന്ന എല്ലാ കലാപരിപാടികളുടെയും ചിത്രങ്ങളും വീഡിയോയും യുകെയിലെ പ്രശസ്തരായ സ്റ്റാൻസ് ക്ലിക്ക് ഫോട്ടോഗ്രാഫിയിലെ നാലോളം മികച്ച ഫോട്ടോഗ്രാഫർമാർ ഡ്രോൺ ക്യാമറയുടെയും , നൂതന സാങ്കേതിക വിദ്യയിലുള്ള ഡിജിറ്റൽ ക്യാമറയുടെ സഹായത്താലും പകർത്തിയിരുന്നു . അതോടൊപ്പം ജി എം എ യിലെ കുടുംബങ്ങൾക്കായി ഫാമിലി ഫോട്ടോ സ്റ്റുഡിയോയും ഏർപ്പെടുത്തിയിരുന്നു.



ചെൽട്ടൻഹാമും ഗ്ലോസ്റ്ററും തമ്മിൽ നടന്ന ഇത്തവണത്തെ വടം വലി മുൻവർഷങ്ങളെക്കാൾ അത്യന്തം വാശിയേറിയതായിരുന്നു . നീണ്ട നാളത്തെ കഠിനമായ പരിശീലനത്തിന്റെ ഫലമായി ഗ്ലോസ്റ്റർ ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഇപ്രാവശ്യത്തെ വടംവലിയുടെ പ്രത്യേകത . വർഷങ്ങളായി തോറ്റുകൊണ്ടിരുന്ന ചെൽട്ടൻഹാം ടീമിന്റെ ഈ വർഷത്തെ വിജയത്തെ ആവേശത്തോടും , ആര്‍പ്പുവിളികളോടെയാണ് ഗ്ലോസ്റ്റർ ടീമിലെ അംഗങ്ങൾ ഏറ്റെടുത്തത് .



കാലത്തിനനുസരിച്ചുള്ള ജി എം എ യുടെ വളർച്ചയ്ക്കും , സിബി ജോസഫ് – ബിനുമോന് കുര്യാക്കോസ് – ജോര്‍ജ്ജ് ജോസഫ് സംഘത്തിന്റെ കുറ്റമറ്റ സംഘാടക മികവിനും , ജി എം എ അംഗങ്ങളുടെ കൂട്ട് ഉത്തരവാദിത്വത്തിനും ലഭിച്ച അംഗീകാരമായിട്ടാണ് ശ്രാവണം 2019 തിന്റെ വമ്പിച്ച വിജയം എന്ന് നിസംശയം പറയാം .
ചെല്‍ട്ടന്‍ഹാം വനിതകളുടെ ചെണ്ടമേളം കാണുവാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
മെഗാ തിരുവാതിര കാണുവാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
തന്റെ കണ്മണിയുടെ ചിത്രം പങ്കുവച്ച് നടന് കുഞ്ചാക്കോ ബോബന്…നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുഞ്ഞ് ഇസയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിനാണ് ചാക്കോച്ചന്റെയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് എന്ന കുഞ്ഞ് ഇസയുടെ വരവ്… പിന്നീടിങ്ങോട്ട് കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചൻ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്. കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. കുത്തുവാക്കുകളും നിരാശയും കൊണ്ട് മടുത്ത ജീവിതത്തിലേക്ക് വെളിച്ചമായാണ് ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക് ബോബന് കുഞ്ചാക്കോ എന്ന കുഞ്ഞു മാലാഖയുടെ കടന്നുവരവ്.
ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നല്‍കിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും.
ലണ്ടൻ : യൂറോപ്പിലെ മലയാളികളുടെ പ്രിയപ്പെട്ട പ്രമുഖ ഏഷ്യനെറ്റ് ആനന്ദ് ടി.വി യിൽ ശനിയാഴ്ച്ച (28/09/19) രാവിലെ 11 മാണിക്കും 6.30 നും ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയം കവർന്ന കാരൂർ സോമൻ രചിച്ച, ഫെബി ഫ്രാൻസിസ് സംവിധാനം ചെയ്ത് പ്രിന്റ് വേൾഡ്, ന്യൂ ഡൽഹി പുറത്തിറക്കിയ “ഗ്ലാസിലെ നുര” ഹ്രസ്വ ചിത്രം നമ്മുടെ സ്വീകരണ മുറിയിലേക്ക് കടന്നു വരുന്നു.
കാട്ടുമൃഗങ്ങളുടെ വിശപ്പും ദാഹവും പകയും പോലെ മറ്റുള്ളവരിലെ കുറ്റങ്ങൾ കണ്ടെത്തി കല്ലെറിയുന്നതിനേക്കാൾ ഹ്രദയങ്ങളെ തഴുകിയുണർത്തി മദ്യ ലഹരിയുടെ താഴ്വരങ്ങളിൽ മേഞ്ഞു നടക്കുന്നവർക്ക് ഒരാശ്വാസമായി സ്നേഹവും കാരുണ്യവും ഗ്ലാസിലെ നുര പകരുന്നു.
യൂറോപ്പ് -അമേരിക്കയിലെ പ്രമുഖ ഓൺലൈൻ പത്രങ്ങളായ മലയാളം യൂകെ, ഇമലയാളീ അടക്കം യൂട്യുബിലും, ഫേസ്ബുക്കിലും ഈ ചിത്രം കാണാവുന്നതാണ്.