Latest News

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നേരിട്ട വന്‍ പരാജയത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ്. അപ്രതീക്ഷിത തിരിച്ചടിയാണ് മണ്ഡലത്തിലുണ്ടായത്. മണ്ണാര്‍ക്കാട്ടെ വോട്ടു ചോര്‍ച്ച എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. അത്രത്തോളം മുന്നേറ്റം പാലക്കാട് മണ്ഡലത്തില്‍ മറ്റെവിടെയും ഉണ്ടായില്ല. പട്ടാമ്പിയിലും വോട്ടുചോര്‍ച്ചയുണ്ടായി.

പാലക്കാട് നിയമസഭാ മണ്ഡലം യു.ഡി.എഫിനെ പിന്തുണക്കുന്ന മേഖലയാണ്. അവിടെ ആ മുന്നേറ്റം അത്രത്തോളം പ്രതിഫലിച്ചുമില്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും രാജേഷ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ 11637 വോട്ടിനാണ് പാലക്കാട് വിജയിച്ചത്. മണ്ഡലത്തില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യം നേരത്തേ പറഞ്ഞതാണ്. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ ഗൂഢാലോചനയുടെ തെളിവാണ്. ഒരു സ്വാശ്രയ കോളേജ് മുതലാളിയാണ് അതിന് പിന്നിലെന്നും എം.ബി രാജേഷ് പറഞ്ഞു.

കേരളത്തില്‍ മൊത്തത്തിലുണ്ടായ യുഡിഎഫ് തരംഗം പാലക്കാട്ടും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു. പാലക്കാട്, പട്ടാമ്പി, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്.

തോറ്റ സ്ഥാനാര്‍ത്ഥി തന്റെ തോല്‍വിയില്‍ സങ്കടപ്പെട്ട് കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് . പഞ്ചാബിലെ ജലന്ദറില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയാണ് തോറ്റതറിഞ്ഞ് പൊട്ടിക്കരഞ്ഞത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് അദ്ദേഹം മത്സരിച്ചത്. വെറും അഞ്ച് വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് പ്രതികരണം ചോദിച്ചപ്പോഴാണ് സ്ഥാനാര്‍ത്ഥി പൊട്ടിക്കരഞ്ഞത്. അഞ്ച് വോട്ടുകള്‍ മാത്രം ലഭിച്ചു എന്ന കാരണം കൊണ്ട് മാത്രമല്ല അദ്ദേഹം കരഞ്ഞത്. തന്റെ കുടുംബത്തില്‍ 9 അംഗങ്ങള്‍ ഉളളപ്പോഴാണ് തനിക്ക് വെറും 5 വോട്ടുകള്‍ മാത്രം ലഭിച്ചതെന്നാണ് അദ്ദേഹം പരിതപിക്കുന്നത്.

കുടുംബത്തെ കുറ്റം പറയുന്നതിനൊപ്പം തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. പൊട്ടിക്കരഞ്ഞ് കൊണ്ട് അദ്ദേഹം മറുപടി പറയുമ്പോള്‍ മുറിവില്‍ ഉപ്പ് പുരട്ടുന്നത് പോലെ മാധ്യമപ്രവര്‍ത്തകന്‍ ഒരു ചോദ്യവും ചോദിക്കുന്നുണ്ട്. ‘സ്വന്തം കുടുംബം താങ്കളെ പിന്തുണച്ചില്ലെങ്കില്‍ പുറത്ത് നിന്നുളളവരുടെ പിന്തുണ എങ്ങനെ പ്രതീക്ഷിക്കും,’ മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു.

തന്റെ കുടുംബം പോലും കൈവിട്ടെന്ന് അറിഞ്ഞ സ്ഥാനാര്‍ത്ഥി ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയാവുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയിലെ നേതാവെന്ന നേട്ടം നരേന്ദ്രമോദി സ്വന്തമാക്കും.

1984ല്‍ കേവലഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുളള ആദ്യ ഒറ്റകകക്ഷിയും ബിജെപി ആകും. രാജ്യത്ത് ബിജെപിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കം 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേസ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്.

വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ  രോഗികൾക്ക്  സഹായം എത്തിക്കുന്നതിന്  നാഷണൽ   ഹെൽത്ത്  സർവീസ്  ഹോസ്പിറ്റൽ  ഇടുന്ന പദ്ധതി   ദശലക്ഷക്കണക്കിന് രോഗികൾക്ക് ഉപയോഗപ്രദമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓട്ടോമേറ്റഡ് ചാറ്റ്  സേവനങ്ങൾ, രോഗനിർണയം ,ഡോക്ടർമാരും നഴ്സുമാരുമായി ഉള്ള  വീഡിയോ കൺസൾട്ടേഷൻ തുടങ്ങിയ സൗകര്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി  ചികിത്സതേടാൻ ആഗ്രഹിക്കുന്ന രോഗികൾ ആശുപത്രിയിൽ പോകുന്നതിനു  മുമ്പ് ഓൺലൈൻ പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ തുടർചികിത്സ അവർക്ക് ആവശ്യമാണോ എന്ന് രോഗികളെ അറിയിക്കാൻ  ഈ പദ്ധതിയിലൂടെ സാധിക്കും.

വീട്ടിലോ    ജോലിയിലോ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചുകൊണ്ട്   രോഗികൾക്ക്  അവരുടെ കൺസൾട്ടൻറ്സുമായി   സംസാരിക്കാൻ കഴിയും. നൂറുകണക്കിന് ആളുകൾക്ക്    പ്രതിവർഷം  ഈ സേവനം ലഭ്യമാക്കാൻ കഴിയും എന്നാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ ബർമിങ്ഹാം (യുഎച്ച്ബി) ട്രസ്റ്റ്   പ്രതീക്ഷിക്കുന്നത്

 

ചങ്ങനാശേരി: പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷിന്‌ ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിനൽകേണ്ടത്. ലോക്‌സഭാംഗങ്ങളിൽ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്. കഴിഞ്ഞ സഭയിൽ കർണാടകയിൽനിന്നുള്ള മുനിയപ്പയായിരുന്നു സീനിയർ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാൽ കൊടിക്കുന്നിൽ പ്രോ ടേം സ്പീക്കറാകാൻ സാധ്യത ഏറെയാണ്. അങ്ങനെയായാൽ മോദിയെ പ്രതിജ്ഞ ചൊല്ലിക്കേണ്ട ചുമതല കൊടിക്കുന്നിലിനാകും.

അമ്പലപ്പുഴ: നിർമ്മാണ പ്രവർത്തനത്തിനിടെ മറിഞ്ഞുവീണ മിക്സ്ചർ മെഷിന്റെ അടിയിൽപ്പെട്ട് യുവാവു മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാർഡ് കൂനംപുര വെളിയിൽ അനിൽകുമാറിന്‍റെ  മകൻ അഭിജിത്ത് (24) ആണ് അടിമാലിയിലുണ്ടായ അപകടത്തിൽ മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച പുലർച്ചെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പുന്നപ്രയിലെ വീട്ടിലെത്തിക്കും.

വരാന്‍ പോകുന്ന മോദി സര്‍ക്കാരിന് മുന്നില്‍ അനേകം വെല്ലുവിളികളാകും സാമ്പത്തിക രംഗത്ത് കാത്തിരിക്കുന്നത്. ഇതില്‍ പലതും അടിയന്തര പരിഗണന അര്‍ഹിക്കുന്നതാണ് താനും. സാമ്പത്തിക വളര്‍ച്ച നിരക്ക് താഴ്ന്നു നില്‍ക്കുന്നതും കലുഷിതമായിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വ്യാപാര പ്രതിസന്ധികളുമാകും പുതിയ സര്‍ക്കാരിന് വെല്ലുവിളികളാകും.

വളർച്ച നിരക്കിൽ ഗണ്യമായ വർദ്ധനയില്ലാത്തതു

കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണ് ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 6.6 ശതമാനമായിരുന്നു ഡിസംബര്‍ പാദത്തിലെ വളര്‍ച്ചാ നിരക്ക്. ഇതിനെ തുടര്‍ന്ന് 2018 -19 ലെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷ കേന്ദ്ര സ്റ്റാസ്റ്റിക്കല്‍ ഓഫീസ് 7.2 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനത്തിലേക്ക് താഴ്ത്തിയതും ഇതിനെ തുടര്‍ന്നാണ്.

വ്യവസായ മേഖലയിലെ  മുരടിപ്പ്

ഓട്ടോ മൊബൈല്‍ ഉള്‍പ്പടെയുളള വിവിധ വ്യവസായ മേഖലകള്‍ ഇപ്പോള്‍ തളര്‍ച്ചയിലാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കിലാണ് ഓട്ടോ മൊബൈല്‍ വ്യവസായം. 16 ശതമാനം ഇടിവാണ് ഏപ്രിലില്‍ ഓട്ടോ സെക്ടറില്‍ രേഖപ്പെടുത്തിയത്. ആഭ്യന്തര വ്യോമയാന മേഖലയിലും ഇടിവുണ്ടായിട്ടുണ്ട്. ഏപ്രിലില്‍ 4.5 ശതമാനം ഇടിവാണ് വ്യോമയാന വ്യവസായം നേരിട്ടത്.

ഗ്രാമ മേഖലയിലെ കാർഷിക പ്രശ്നങ്ങള്‍

ഇന്ത്യയിലെ ഗ്രാമീണര്‍ വരുമാനത്തില്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. രാജ്യത്ത് ഉയരുന്ന കര്‍ഷക സമരങ്ങളും പ്രതിഷേധങ്ങളും സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികളാണ്. സര്‍ക്കാരിന്‍റെ ഇ -നാം ( ഇലക്ട്രോണിക് നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ്) പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തുണ്ടതുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടതും ഇതിന് ഉദാഹരണമാണ്. ഇതിലൂടെ ഗ്രാമീണരുടെ വരുമാന വര്‍ധിപ്പിക്കുകയാകും സര്‍ക്കാരിന്‍റെ ലക്ഷ്യം.

തൊഴില്‍ ഇല്ലായ്മ

എന്‍എസ്എസ്ഒയുടെ പുറത്തായതായി പറയുന്ന റിപ്പോര്‍ട്ടില്‍ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് പറയുന്നു. പുതിയ സര്‍ക്കാരിന് മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധിയും രാജ്യത്തെ വര്‍ധിച്ചുവരുന്ന ഈ തൊഴിലില്ലായ്മ നിരക്കാകും.

വ്യാപാര യുദ്ധവും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും

യുഎസ് -ചൈന വ്യാപാര യുദ്ധവും, അമേരിക്കയുടെ ഇറാന്‍ ഉപരോധവും രണ്ടാം മോദി സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നതും പ്രധാന ചര്‍ച്ച വിഷയമാകും. യുഎസ് -ചൈന വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് വലിയ അവസരമാണെന്ന അന്താരാഷ്ട്ര മാധ്യമ വിലയിരുത്തലുകള്‍ മുന്നിലുളളപ്പോഴും രണ്ടാം മോദി സര്‍ക്കാര്‍ ഇതിനോട് എന്ത് സമീപനം സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുന്നതും ഇന്ത്യയ്ക്ക് പ്രതിസന്ധിയാണ്. മോദി രണ്ടാമത് വീണ്ടും അധികാരത്തിലേക്ക് എന്തുമ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യ പുതിയ സമീപനം സ്വീകരിക്കുമോ എന്ന ആകാംക്ഷയും വര്‍ധിക്കുകയാണ്.

പല വികസിത രാജ്യങ്ങളിലെ നേതാക്കൾ ആയും അടുത്ത സ്വാഹൃദം സ്ഥാപിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണം കൊണ്ട് മോദിക്ക് ആയെങ്കിലും ന്യൂനപക്ഷ പീഡനവും ഭൂനിയമത്തിൽ നൂലാമാലകളും വിദേശ മാധ്യമങ്ങളിൽ വാർത്തയാകുന്നതോടെ അധികം ഇൻവെസ്റ്റർസ് ഇന്ത്യയിലേക്ക് വരാൻ മടിക്കുന്നത് മൂലം തൊഴിലവസരങ്ങൾ കുറയുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് പന്തയം വയ്ക്കലും ഒരു കലാപരിപാടിയാണ്. സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് പറഞ്ഞു തുടങ്ങുന്നവര്‍ വലിയ പന്തയങ്ങള്‍ക്കും മടിക്കാറില്ല. പലരും വാക്ക് പാലിക്കാറില്ലെന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ പന്തയത്തില്‍ പരാജയപ്പെട്ടതിനുപിന്നാലെ വാക്ക് പാലിച്ചിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍.

തലസ്ഥാന നഗരത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു അക്ബറിന്‍റെ വാദം. കുമ്മനം പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുമ്മനം ശശി തരൂരിന്‍റെ പ്രഭാവത്തിന് മുന്നില്‍ എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. ഇതോടെയാണ് വാക്ക് പാലിച്ച് അലി അക്ബര്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ പങ്കുവച്ച് അദ്ദേഹം സംഘി ഡാ എന്നും കുറിച്ചു.

അലി അക്ബറിന്‍റെ കുറിപ്പ്

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവൻ എന്ന്‌ ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു…
കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം… കമ്മികൾ തോറ്റതിൽ ആഹ്ളാദിക്കാം..

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് എംഎല്‍എമാർ ജയിച്ചുകയറിയതോടെ സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് വരിക. എംഎല്‍എമാര്‍ ജയിച്ച വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നിവയ്ക്ക് പുറമേ നേരത്തേ ഒഴിവ് വന്ന പാലാ, മഞ്ചേശ്വരം എന്നി നിയമസഭാ മണ്ഡലങ്ങളിലുമാണ് വരുന്ന സെപ്റ്റംബർ, ഒക്ടോബോർ മാസത്തോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നുതരിപ്പണമായിപ്പോയ എൽഡിഎഫിന് മുന്നിലെ മറ്റൊരു വെല്ലുവിളിയാകും ഈ ഉപതെരഞ്ഞെടുപ്പുകൾ.

സംസ്ഥാനത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയുമധികം ഉപതെരഞ്ഞെടുപ്പുകൾക്ക് ഒന്നിച്ച് കളമൊരുങ്ങുന്നത്. തെക്കൻ കേരളത്തിൽ രണ്ടും മധ്യകേരളത്തിൽ മൂന്നും വടക്കൻ കേരളത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരിക. തിരുവനന്തപുരം വട്ടിയൂർക്കാവ് എം എൽ എയായ കെ മുരളീധരൻ ലോക്സഭയിൽ വടകരയുടെ പ്രതിനിധിയായതോടെയാണ് ഇവിടെ ഉപതെര‌ഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപി ഏറെ പ്രതീക്ഷവയ്ക്കുന്നതും ഏറെ രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് വിവാദങ്ങൾക്കും വളക്കൂറുളളതുമായ വട്ടിയൂർക്കാവിന്‍റെ മണ്ണിലേക്കാണ് ഉപതെരഞ്ഞെടുപ്പ് എത്തുന്നത്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് ജയിച്ചതോടെയാണ് കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.

ആരിഫ് ആലപ്പുഴയിൽ ജയിച്ചു കയറിയതോടെയാണ് അരൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. എന്നാൽ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ ആരിഫ് പിന്നിലായത് ഇടതുമുന്നണിയെ ചിന്തിപ്പിക്കും. കെ എം മാണിയുടെ മരണത്തോടെ ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലമാണ് ഉപതെരഞ്ഞെടുപ്പ് കാക്കുന്ന മറ്റൊന്ന്. കെ എം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ ആരെങ്കിലും മൽസരിക്കുമോ അതോ ജോസ് കെ മാണിയുടെ വിശ്വസ്തരാരെങ്കിലും തൽക്കാലത്തേക്ക് അങ്കക്കച്ചമുറുക്കുമോ എന്നേ അറിയേണ്ടതുളളൂ. കേന്ദ്രത്തിൽ വീണ്ടും ബിജെപി ഭരണത്തിലേറിയതോടെ രണ്ട് വർഷം മാത്രം അകലെയുളള നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മാണി കുടുംബത്തിന്‍റെ ഇനിയുളള കണ്ണും കാതും.

എറണാകുളത്ത് ഹൈബി ഈ‍ഡന്‍റെ പകരക്കാരനാകാൻ കോൺഗ്രസിൽ ഇപ്പോൾത്തന്നെ ഇടി തുടങ്ങിക്കഴിഞ്ഞു. പ്രത്യേകിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന്മാത്രം യുഡിഎഫിന് കിട്ടിയ ഭൂരിപക്ഷം സ്ഥാനാർഥിമോഹികളെയെല്ലാം കളത്തിലിറക്കും. മഞ്ചേശ്വരമാണ് വടക്കൻ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് കാക്കുന്ന നിയമസഭാ മണ്ഡലം. നിലവിലെ തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാമെന്ന് കെ സുരേന്ദ്രൻ സമ്മതിച്ചതോടെ ഹൈക്കോടതിയുടെ അന്തിമ അനുമതിയേ ശേഷിക്കുന്നുളളു. എന്തായാലും രണ്ടുവർഷം ഇനിയും ശേഷിക്കുന്ന എൽഡിഎഫ് സർക്കാരിന് മുന്നില്‍ ഈ ഉപതെരഞ്ഞെടുപ്പുകൾ വെല്ലുവിളിയാകും എന്ന് ഉറപ്പാണ്.

ആലപ്പുഴ: സിപിഎമ്മിന് ആശ്വാസ വിജയം നൽകി മാനം കാത്തിരിക്കുകയാണ് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ്. സംസ്ഥാനത്തെ ഇരുപതിൽ പത്തൊൻപത് മണ്ഡലങ്ങളിലും യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോഴും എഐസിസി സെക്രട്ടറി കെസി വേണുഗോപാലിന്റെ സിറ്റിംഗ് മണ്ഡലമായ ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ കടുത്ത മത്സരത്തിലൂടെ പരാജയപ്പെടുത്തിയാണ് എഎം ആരിഫ് വിജയക്കൊടി പാറിച്ചത്. കേരളത്തിൽ ഇടതുപക്ഷം അപ്പാടെ തകർന്നടിഞ്ഞപ്പോഴും വിപ്ലവഭൂമി തിരികെപ്പിടിച്ച ആരിഫിന് അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട് അണികളും നേതാക്കളും തോൽവിക്കിടയിലും ആശ്വാസം കണ്ടെത്തുന്നുണ്ട്.

കോൺഗ്രസ് പാർട്ടിക്ക് നിർണ്ണായകമായ തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയം മുതലേ നേതൃത്വം വിജയം ലക്‌ഷ്യം വച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം വളരെ കരുതലോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിലും ആരിഫിനെതിരെ ശക്തമായ പ്രചരണം കോൺഗ്രസ് നടത്തിയിരുന്നു. ഇതിനെയല്ലാം അതിജീവിച്ചാണ് ആരിഫ് ആലപ്പുഴയുടെ മണ്ണിൽ ചെങ്കൊടി പാറിച്ചത്. ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ആരിഫിനെതിരെ കോൺഗ്രസ് ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇവയെല്ലാം മറികടന്നാണ് ആരിഫിന്റെ വിജയം എന്നതാണ് ശ്രദ്ധേയം.

ആലപ്പുഴയിൽ വിജയിക്കാൻ എൽഡിഎഫിന് നിർണായകമായത് എസ്എൻഡിപി വോട്ടുകൾ തന്നെയാണ്. വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ആലപ്പുഴയിൽ വലിയ സ്വാധീനമുണ്ടാക്കി. ബിജെപിക്കും കോൺഗ്രസിനുമെതിരെയുള്ള വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾ ഏറ്റുപിടിച്ചതാണ് വോട്ടുകൾ ചോരാതെ ആരിഫിന് തന്നെ വന്നുചേർന്നു എന്നത് എൽഡിഎഫിനെ വലിയൊരപകടത്തിൽ നിന്നുമാണ് രക്ഷിച്ചത്. എന്തായാലും മുന്നണിയിലെ ഏക ജേതാവായ ആരിഫിന് പാർട്ടിയിൽ ഇനി മികച്ച സ്ഥാനമായിരിക്കും ലഭിക്കുക എന്നുറപ്പാണ്. ഇതിനൊപ്പം തന്നെ എസ്എൻഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇനി ഇടതുപക്ഷത്തെ പ്രധാന ഘടകമായി മാറും എന്നുള്ള കാര്യത്തിൽ സംശയമില്ല.

28 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു വനിതാ എംപി ഉണ്ടാകുന്നത്. 1991-ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും നിന്നും ജയിച്ച സാവിത്രി ലക്ഷമണനാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച അവസാന കോണ്‍ഗ്രസുകാരി. ആലത്തൂരിലെ മിന്നും വിജയത്തോടെ കോണ്‍ഗ്രസിന്റെ പുതുമുഖതാരോദയമായി മാറി രമ്യ ഹരിദാസ്.
നാടന്‍ പാട്ട് കലാകാരി കൂടിയായ രമ്യ പ്രചാരണ വേദികളില്‍ പാട്ടു പാടുന്നതിനെതിരെ ഇടതുപക്ഷ അനുഭാവികള്‍ സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയെങ്കിലും തീര്‍ത്തും പോസീറ്റിവായാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്. പിന്നീട് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശവും, ദീപാ നിശാന്തിന്‍റെ വിമര്‍ശനവും രമ്യയ്ക്ക് ദോഷത്തേക്കാളേറെ ഗുണമാണ് ചെയ്തത്.

വനിതകളെ മത്സരാര്‍ഥിയാക്കാന്‍ പൊതുവേ വിമുഖതയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രമ്യയുടെ വിജയം യുവതികള്‍ക്ക് പാര്‍ട്ടിയിലേക്ക് കൂടുതലായി വഴി തെളിക്കും. എല്‍ഡിഎഫിന്റെ ഉരുക്കു കോട്ടയില്‍ ഒന്നര ലക്ഷത്തിലേറെ വോ‌ട്ടുനേടിയാണ് രമ്യ വിജയം കൈവരിച്ചത്. എന്തായാലും എല്ലാ വെല്ലുവിളികളേയും മറികടന്ന് കൊണ്ട് ആലത്തൂരില്‍ നേടിയ വിജയം രമ്യയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് കാര്യമായി ഉയര്‍ത്തും എന്നതില്‍ സംശയം വേണ്ട. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2013-ല്‍ നടത്തിയ ടാലന്‍റ ഹണ്ടിലൂടേയാണ് രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോള്‍ ഇടതുകോട്ടയില്‍ നേടിയ വിജയത്തോടെ പാര്‍ട്ടിയില്‍ രമ്യയുടെ പ്രധാന്യമേറുകയാണ്. യുവനേതാവ്, വനിതാ നേതാവ്, ദളിത് പ്രാതിനിധ്യം എന്നീ ഘടകങ്ങള്‍ രമ്യയുടെ രാഷ്ട്രീയ ഭാവിക്ക് ഗുണം ചെയ്യും

RECENT POSTS
Copyright © . All rights reserved