Latest News

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഏഴുപേര്‍ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി കാഞ്ഞൂര്‍ പാറപ്പുറം കുമാരനാശാൻ സ്മാരക യുപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ എഴുപത്തൊമ്പതുകാരി പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാമ്മയാണ് മരിച്ചത്.

കണ്ണൂരില്‍ ചൊക്ലി രാമവിലാസം ഹൈസ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ മൂടോള്‍ വിജയ മരിച്ചു. കണ്ണൂര്‍ ചുഴലിയില്‍ വോട്ടുചെയ്ത് വീട്ടില്‍ മടങ്ങിയെത്തിയ വേണുഗോപാലമാരാര്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട വടശേരിക്കര പഞ്ചായത്തിലെ പേഴുംപാറ പോളിങ് ബൂത്തിലെത്തിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

കൊല്ലം കിളികൊല്ലൂരില്‍ 59കാരനായ മണി ആണ് ബൂത്തില്‍ കുഴഞ്ഞുവീണത്. മാവേലിക്കര കണ്ടിയൂര്‍ ശ്രീരാമകൃഷ്ണ യു.പി സ്കൂളില്‍ വോട്ട് ചെയ്യാന്‍ വന്ന മറ്റംവടക്ക് പെരിങ്ങാട്ടംപള്ളില്‍ പ്രഭാകരന്‍ ആണ് മരിച്ചത്. തലയോലപ്പറമ്പ് 91–ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ പോകുന്നതിനായി വാഹനത്തില്‍ കയറുന്നതിനിടെ മുളക്കുളം കാലായില്‍ റോസമ്മ ഔസേഫ് കുഴഞ്ഞുവീണ് മരിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.പ്രതികരണം വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാറുമൊത്ത് വോട്ട് ചെയ്ത് ഇറങ്ങിയശേഷമാണ്. ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാനസര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അദേഹം പറഞ്ഞു.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോള്‍ സംസ്ഥാനത്താകെ മികച്ച പോളിങ് തുടരുന്നു. ഒരു മണിവരെ 35 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി. കോട്ടയം, വയനാട് ജില്ലകളിലാണ് കൂടുതല്‍പേര്‍ വോട്ടു രേഖപ്പെടുത്തിയത്. എറണാകുളത്താണ് കുറവ് പോളിങ്. 30 ശതമാനം. വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയത് പല ബൂത്തുകളിലും വോട്ടിങ് വൈകാന്‍ കാരണമായി.

കല്ലട ട്രാവൽസില്‍ യാത്രക്കാരെ മർദിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ സ്ഥാപനത്തെ തുണച്ച് സംഘപരിവാർ ഗ്രൂപ്പുകള്‍ രംഗത്ത്. കല്ലടക്കെതിരിയുള്ള പരാതികൾ ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി നടക്കുന്നതാണെന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.സ്ഥാപനത്തിനും ജീവനക്കാർക്കുമെതിരെയുള്ള നടപടികളും ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമൊക്കെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നാണ് പ്രചാരണം.

ഏകപക്ഷീയമായ പ്രചാരണങ്ങളണെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് തന്റെ ഫെയ്‍സ്ബുക്കിൽ പറഞ്ഞു. ”കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്ന ഏകപക്ഷീയമായ പ്രചാരണങ്ങൾക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശം എന്താണ് ? .:: ജീവനക്കാർ തെറ്റ് ചെയ്താൽ നിയമപരമായ ശിക്ഷ ഉറപ്പാക്കണം ..അതിനു സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ചില ലക്ഷ്യങ്ങൾ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു … ലുലുവിലെ ജീവനക്കാർ മോശമായി പെരുമാറിയാൽ യൂസഫലിയെ ഇങ്ങനെ കാണുമോ ?”, പ്രദീഷ് ഫെയ്‍‍സ്ബുക്ക് കുറിപ്പിൽ പറയുന്നു.

കല്ലടക്കെതിരെ നടക്കുന്ന നീക്കങ്ങൾ ആസൂത്രിതമാണെന്ന് ഭാരതീയ ജനത പാര്‍ട്ടി എന്ന ഗ്രൂപ്പിലും വാദമുയർന്നിട്ടുണ്ട്. ഹിന്ദുക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നു വരുന്നവരെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും ആഹ്വാനമുണ്ട്. നെഹ്‌റു ഗ്രൂപ്പ്, നിറപറ, അറ്റല്‌സ് എന്നിവയ്‌ക്കെതിരേ നടന്നതുപോലെയുള്ള ഗൂഢാലോചനയാണെന്നും ഇത് ഹിന്ദു വിരുദ്ധതയാണെന്നും ഇവർ വാദിക്കുന്നു. നെഹ്‌റു ഗ്രൂപ്പിനെയും നിപറയയേയും അറ്റ്‌ലസിനെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കല്ലടയേയും തകര്‍ക്കാന്‍ നോക്കുന്നതെന്നും ഇക്കൂട്ടർ പറയുന്നു.

ശനി രാത്രി പത്തോടെ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം. ബസ് തകരാറിലായതിനെത്തുടർന്ന് മൂന്നുമണിക്കൂറോളം പെരുവഴിയിലായ യാത്രക്കാർ ഗതികെട്ട് പൊലീസിനെ വിളിച്ചുവരുത്തി ഉണ്ടാക്കിയ സമ്മർദ്ദത്തിനൊടുവിൽ പകരം ബസെത്തിച്ച് യാത്ര തുടർന്നു. ഈ യാത്ര കൊച്ചി വൈറ്റില എത്തിയപ്പോഴാണ് ഒരുസംഘം ജീവനക്കാർ കടന്നുകയറി അതിക്രമം കാട്ടിയത്.

 

തിരുവനന്തപുരം: കോവളത്ത് വോട്ടിംഗ് മെഷീനില്‍ ഗുരുതരമായ ക്രമക്കേടെന്ന് ആരോപണം. കോവളത്ത് 151-ാം നമ്പര്‍ ബൂത്തിലാണ് ആരോപണമുയര്‍ന്നത്. കൈപ്പത്തിക്ക് വോട്ടു ചെയ്തപ്പോള്‍ താമരയില്‍ ലൈറ്റ് തെളിഞ്ഞുവെന്നായിരുന്നു പരാതി. ചൊവ്വര മാധവ വിലാസം സ്‌കൂളിലെ ബൂത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം മോക്ക് പോളിംഗിനിടെയാണ് തകരാറ് ശ്രദ്ധയില്‍പ്പെട്ടതെന്നും തകരാറ് കണ്ടെത്താനാണ് മോക്ക് പോളിംഗ് നടത്തുന്നതെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി പറഞ്ഞു. വോട്ടിംഗ് യന്ത്രത്തില്‍ തകരാറെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും കളക്ടര്‍ വ്യക്തമാക്കി. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അത് പരിഹരിച്ചുവെന്നും അവര്‍ പറഞ്ഞു.

ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്തതിനു ശേഷമാണ് പരാതി ഉയര്‍ന്നത്. അതുവരെ ചെയ്ത വോട്ടുകളുടെ കാര്യത്തില്‍ എന്തു ചെയ്യണമന്നത് തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിക്കും.

https://www.facebook.com/kvasukiias/videos/2284771875067637/

കൊച്ചി: വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി. കൊച്ചിയിലെ എറണാകുളം മാർക്കറ്റ് റോഡിലുള്ള സെന്‍റ് മേരീസ് സ്കൂളിൽ ആണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തുനിന്നതിന് ശേഷവും യന്ത്രത്തകരാര്‍ പരിഹരിക്കാനാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. ബൂത്തിലേക്ക് പുതിയ മെഷീൻ എത്തിച്ച് തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും വോട്ടിംഗ് ആരംഭിച്ചിട്ടില്ല. ഫാദര്‍ പോള്‍ തേലേക്കാടും ആലഞ്ചേരിക്കൊപ്പമുണ്ടായിരുന്നു.
വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ പ്രമുഖരും എത്തി . ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ പ്രമുഖ നടന്‍ മോഹലാല്‍, നടനും സിപിഎം സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റും പോളിംഗ് ബൂത്തില്‍ എത്തി. വോട്ട് രേഖപ്പെടുത്താനായി ഇരു താരങ്ങളും ക്യൂവില്‍ കാത്തുനിന്നു. തിരുവന്തപുരം മണ്ഡലത്തിലെ മുടവന്‍മുഗള്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. തൃശ്ശൂര്‍ മണ്ഡലത്തിലാണ് ഇന്നസെന്റിന് വോട്ട്. ഭാര്യ ആലീസിനോടൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്. എറണാകുളം, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഹൈബി ഈടന്‍, പ്രേമചന്ദ്രന്‍ എന്നിവരും നേരത്തേ തന്നെ പോളിംഗ് ബൂത്തിലെത്തി.

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് നിയമം നിയോജക മണ്ഡലത്തിലെ മുടവന്‍മുകളിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് മോഹന്‍ലാല്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. യുവനടന്‍ ടൊവിനോ തോമസും വോട്ട് രേഖപ്പെടുത്തി.

വോട്ട് തങ്ങളുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണെന്ന് അടിക്കുറിപ്പോടെ വോട്ട് ചെയ്ത ഫോട്ടോയും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

സംവിധായകൻ ഫാസിലും അദ്ദേഹത്തിന്റെ മകനും നടനുമായ ഫഹദ് ഫാസിലും ആലപ്പുഴയിൽ വോട്ട് രേഖപ്പെടുത്താൻ എത്തി. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും എല്ലാ തവണയും വോട്ട് ചെയ്യാറുണ്ടെന്നും ഫഹദ് ഫാസിൽ മാധ്യമങ്ങളോട് പറഞ്ഞു.

Fazil, Fahad Faazil, election 2019, iemalayalam

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിങ്കളാഴ്ച മോഹന്‍ലാലിനെ കാണാന്‍ കൊച്ചിയിലെ വീട്ടില്‍ എത്തിയിരുന്നു. തികച്ചും സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

Mohanlal, election 2019

സുരേഷ് ഗോപി തന്റെ വളരെ അടുത്ത സുഹൃത്താണെന്നും എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. നാളെ വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാനാവില്ലെന്നും സസ്‌പെന്‍സില്‍ ഇരിക്കട്ടെയെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. മോഹന്‍ലാലിന്റെ മണ്ഡലം തിരുവനന്തപുരമാണ്.

പിണറായിയില്‍ മുഖ്യമന്ത്രിയുടെ ബൂത്തില്‍ വോട്ടിങ് യന്ത്രം പണിമുടക്കി, വോട്ടെടുപ്പ് വൈകുന്നു. വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വടകര തിക്കോടി തൃക്കോട്ടൂര്‍ എയുപി സ്കൂളിലെ വോട്ടെടുപ്പ് തടസപ്പെട്ടു.

ഈ തിരഞ്ഞെടുപ്പോടെ ചിലരുടെയൊക്കെ അതിമോഹം തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വോട്ടിങ് യന്ത്രങ്ങളുടെ ക്ഷമത നേരത്തെ തന്നെ പരിശോധിച്ച് ഉറപ്പു വരുത്തണമായിരുന്നുവെന്നും മുഖ്യമന്ത്രി

കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട്കോടി അറുപത്തിയൊന്ന് ലക്ഷം വോട്ടര്‍മാര്‍ ഇരുനൂറ്റി ഇരുപത്തിയേഴ് സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കും. വോട്ടടുപ്പിന് മുന്നോടിയായി ബൂത്തുകളില്‍ മോക് പോളിങ് നടത്തി. ചിലയിടത്ത് വോട്ടിങ് യന്ത്രത്തിന് തകരാറുണ്ടായി. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. 24,970 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുളളത്.

ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രശ്നസാധ്യതയുള്ള 3621 ബൂത്തുകളാണുള്ളത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 219 ബൂത്തുകളുണ്ട്. 57 കമ്പനി കേന്ദ്രസേനയും കേരള, തമിഴ്നാട്, കര്‍ണ്ണാടക പോലീസും സുരക്ഷ ഒരുക്കും. കേരളത്തിനു പുറമെ 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

സിനിമാ ഓഫറിൽ നിന്നനുഭവിച്ച മോശം അനുഭവം പങ്കുവെച്ച് നടി സജിത മഠത്തിൽ. തമിഴ്നാട്ടിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ കോളിന്റെ വിശദാംശങ്ങൾ സജിത ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി. വിളിച്ചയാളുടെ ഫോൺ നമ്പറും സജിത പങ്കുവെച്ചിട്ടുണ്ട്.

സജിത പറയുന്നതി‌ങ്ങനെ:

തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.

ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.

+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !

കാവല്‍ക്കാരന്‍ കള്ളനെന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി. അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ കാവല്‍ക്കാരന്‍ കള്ളനെന്ന് ആവര്‍ത്തിച്ച് പറഞ്ഞത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതിയും സമ്മതിച്ചുവെന്ന പ്രസ്താവനയ്ക്ക് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ആവര്‍ത്തിച്ചത്.

അതേസമയം, 2014ൽ ഇച്ഛാശക്തിയുള്ള ‘കാവൽക്കാരൻ’ അധികാരമേറ്റശേഷമാണ് ഇന്ത്യയിലെ ഭീകരവാദത്തിന് അറുതിയായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികളെ ഇന്ത്യയിലേക്ക് അയച്ചിരുന്ന പാകിസ്ഥാന് ഇപ്പോൾഭയമാണ്. കശ്മീരിലെ ഏതാനുംജില്ലകളിലേക്ക് ഭീകരവാദപ്രവർത്തനം ചുരുങ്ങി. ഇതും അവസാനിപ്പിക്കേണ്ടതുണ്ട്. ശ്രീലങ്കയിലെ ഭീകരാക്രമണം സൂചിപ്പിച്ചുകൊണ്ടാണ് മോദിയുടെ പരാമർശം. മഹാരാഷ്ട്രയിലെ ദിന്ദോരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ.ജേക്കബ് ഫിലിപ്പ്– ഇദ്ദേഹമാണ് ഇന്നത്തെ ഹീറോ. ജേബ്ബക് മൊബൈലിൽ പകർത്തിയ വിഡിയോ ഇല്ലായിരുന്നുവെങ്കിൽ കല്ലട ബസിൽ അരങ്ങേറിയ ക്രൂരത കേരളം അറിയില്ലായിരുന്നു. വിഡിയോ പങ്കുവെച്ച് ജേക്കബ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് പുറംലോകം വിവരമറിഞ്ഞത്.

ആരോരുമറിയാതെ പോകുമായിരുന്ന ഒരു വിഷയത്തെ വീഡിയോ സഹിതം ജനങ്ങളിലെത്തിക്കുകയും കല്ലട ട്രാവൽസ് ഗുണ്ടാ പ്രവർത്തനങ്ങളെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാണിക്കുകയും ചെയ്ത ജേക്കബ് ഫിലിപ്പ് ധൈര്യപൂർവ്വമുള്ള ഇടപെടലുകളാണ് കല്ലട ട്രാവൽസിൻ്റെ മനുഷ്യത്വരഹിത നിലപാടുകൾക്ക് അന്ത്യം കുറിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് വലിയ ബഹളം കേട്ട് ജേക്കബ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. സുരേഷ് കല്ലട ട്രാവൽസിന്റെ ഗുണ്ടകൾ ബസിൽ കയറി യാത്രക്കാരായ യുവാക്കളെ വളഞ്ഞിട്ട് തല്ലുന്നതാണ് ആ സമയം ജേക്കബ് കണ്ടത്. ഒന്നുരണ്ട് യാത്രക്കാർ അല്ലാതെ മറ്റു യാത്രക്കാരെല്ലാം നിശബ്ദരായി ഇത് കാണുകയായിരുന്നു. ഗുണ്ടകളുടെ ആക്രമണം ഭയന്ന് ആരും യുവാക്കളെ രക്ഷിക്കാൻ മെനക്കെട്ടിരുന്നില്ല.

കൺമുന്നിൽ നടക്കുന്ന ക്രൂരത കണ്ട് വെറുതെ ഇരിക്കാൻ ജേക്കബിന് മനസ്സ് വന്നില്ല. മറ്റു യാത്രക്കാരൊക്കെ അനങ്ങാൻ പോലും ഭയന്നിരിക്കേ ഒട്ടും സമയം കളയാതെ ഗുണ്ടായിസം മുഴുവൻ ഫോണിൽ പകർത്തുകയായിരുന്നു അദ്ദേഹം. പ്രസ്തുത വീഡിയോബസ്സിൽ ഇരുന്നുകൊണ്ടുതന്നെ ജേക്കബ് ഫേസ്ബുക്കിൽ സംഭവിച്ച കാര്യങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്തു.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു വിളിച്ച മാധ്യമപ്രവർത്തകർക്ക് കൃത്യമായ മറുപടി അദ്ദേഹം നൽകി. ഭയം ലേശം ഇല്ലാതെ അതേ ബസിൽ തന്നെ പിന്നെയും മണിക്കൂറുകൾ യാത്ര ചെയ്ത് ബംഗളൂരുവിൽ ഇറങ്ങുകയും ചെയ്തു ജേക്കബ്.

യാത്രക്കിടയിൽ ഒട്ടനവധി തവണ ഭീഷണി കോളുകൾ ഉണ്ടായിരുന്നതായി ജേക്കബിൻ്റെ സുഹൃത്തുകൾ പറയുന്നു. ആ കോളുകൾ കലാം ഭയം ലേശമില്ലാതെ സമചിത്തതയോടെ അദ്ദേഹം മറുപടിയും നൽകി. ഭീഷണിപ്പെടുത്തുന്ന കോളുകൾ ആയിരുന്നു അതിൽ പലതും. ജീവനെടുക്കുമെന്ന ഭീഷണിവരെ അതിലുണ്ടായിരുന്നു.

മറ്റുള്ളവരെ പോലെ കൺമുന്നിൽ നടന്ന ക്രൂരത കണ്ട് വെറുതെ ഉറങ്ങിയിരുന്നെങ്കിൽ എന്നത്തെയും പോലെ ഈ ദിവസവും ജേക്കബിന് മുന്നിലൂടെ കടന്ന് പോയേനെ. എന്നാൽ മനസ്സിനുള്ളിലെ മനുഷ്യത്വം അദ്ദേഹത്തിനെ അതിന് അനുവദിച്ചില്ല. ജേക്കബിൻ്റെ കൃത്യസമയത്ത് ഇടപെടലോടെ ലോകമറിഞ്ഞത് ഏവരും പേടിച്ചിരുന്ന ഒരു ഗുണ്ടാ സംഘത്തിൻറെ വിളയാട്ടമായിരുന്നു, പിന്നാലെ അവരുടെ അവസാനവും

ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കല്ലട ട്രാവല്‍സ് ഖേദപ്രകടനം നടത്തി. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ അറിയിച്ചു. അതേസമയം യാത്രക്കാര്‍ ജീവനക്കാരെ ആക്രമിച്ചെന്നും വിശദീകരണക്കുറിപ്പില്‍ വാദമുണ്ട്. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിക്കുകയും കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റം നടത്തുകയും ചെയ്തു. സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത് ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷം മാത്രമെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ പറയുന്നു.

അതേസമയം, അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ട് ജീവനക്കാർ കൊച്ചിയിൽ അറസ്റ്റിൽ. യാത്രക്കാരെ ബസിൽ മർദിച്ച കേസിൽ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതുചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. കൊച്ചി മരട് പൊലീസ് ബസ് പിടിച്ചെടുത്തു. കൂടുതൽ പേർ കേസിൽ പ്രതികളാകും.

Copyright © . All rights reserved