ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. അഡ്‌ലൈഡ് ടെസ്റ്റില്‍ യുവ സൂപ്പര്‍ താരം പൃഥി ഷാ കളിക്കില്ല. പരിശീലന മത്സരത്തിനിടെ പരിക്കേറ്റതാണ് ഷായ്ക്ക് തിരിച്ചടിയായത്.
മത്സരത്തിന്റെ മൂന്നാം ദിവസം ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഷായ്ക്ക് കണങ്കാലിന് പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ ഷായ്ക്ക് കുറച്ച് ദിവസം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഷായ്ക്ക് കനത്ത തിരിച്ചടിയായി മാറി ഈ പരിക്ക്.
ഓസ്‌ട്രേലിയ ഇലവന്‍ ഓപ്പണര്‍ മാക്സ് ബ്രയാന്തിനെ ബൗണ്ടറി ലൈനില്‍ ക്യാച്ച് എടുത്ത് പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പൃഥ്വിക്ക് പരിക്കേറ്റത്. പരിക്കേറ്റു വീണ പൃഥ്വിയെ എടുത്തു കൊണ്ടാണ് പുറത്തേക്ക് കൊണ്ടുപോയത്.
മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 66 റണ്‍സാണ് ഷാ എടുത്തത്. 69 പന്തില്‍ 11 ബൗണ്ടറി സഹിതമായണ് ഷാ 66 റണ്‍സ് സ്വന്തമാക്കിയത്. ഷായെ കൂടാതെ നാല് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും അര്‍ധസെഞ്ച്വറി നേടിയിരുന്നു.
ഇന്ത്യയില്‍ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്ക് സൗദിയില്‍ വിലക്കേര്‍പ്പെടുത്തിയതായി റിയാദ് ചേംബര്‍ ഓഫ് കോമേഴ്സ് അറിയിച്ചു. അംഗീകൃത ലബോറട്ടറികളില്‍ നിന്ന് പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ ഭക്ഷ്യ വസ്തുക്കളുടെ കാര്‍ഗോയ്ക്ക് ഇനിമുതല്‍ അനുമതി നല്‍കില്ലെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് സര്‍ക്കുലറില്‍ വ്യക്തമാക്കി.
ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തില്‍ ഉല്‍പ്പന്നങ്ങളില്‍ കീടനാശിനികളും മാലിന്യങ്ങളും അടങ്ങിയിട്ടില്ലെന്ന്, അംഗീകൃത ലബോറട്ടറികളുടെ കമ്മീഷന്റെ വ്യവസ്ഥയ്ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായി ഉറപ്പു വരുത്തേണ്ടതിനാണ് നടപടി സ്വീകരിക്കുന്നത്.
സുഹൃത്തിനെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് വെട്ടിനുറുക്കി ദാരുണഹത്യ. ഇത് പ്രതികരിക്കാതെ നോക്കിനിന്ന് വിഡിയോയെടുത്ത് ഒരുകൂട്ടം നാട്ടുകാരും. ഹൈദരബാദിൽ തിരക്കേറിയ ചാർമിനാർ തെരുവിനടുത്തുവെച്ചാണ് ദാരുണ സംഭവം അരങ്ങേറിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
അബ്ദുൽ ഖാജ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് സുഹൃത്തായ ഖുറേഷിയെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് നിരവധി തവണ കുത്തിയത്. ഓട്ടോറിക്ഷ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയതിന്റെ മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇറച്ചിവെട്ടുന്ന കത്തിയുമായി എത്തിയ അബ്ദുൽ ഖാജ ശക്കീർ ഖുറേഷിയുടെ തലയിലും മുതകിലും കഴുത്തിലും പലതവണ കുത്തി. കുത്തേറ്റ് താഴെ വീണിട്ടും ദേഷ്യം തീരാതെ മുകളിൽ കയറിയിരുന്ന് വീണ്ടും കുത്തുകയായിരുന്നു. അതിനുശേഷം ഊരിപിടിച്ച കത്തിയുമായി ഭീഷണി മുഴക്കി. ഇതെല്ലാം കണ്ടുനിന്നവർ തടയാൻ കൂട്ടാക്കാതെ വിഡിയോ എടുക്കുകയായിരുന്നു.
തെരുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ട്രാഫിക്ക് പൊലീസ് ഓഫിസർ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. അദ്ദേഹമാണ് അടുത്തുള്ള സ്റ്റേഷനിൽ വിവരം അറിയിച്ചത്. പൊലീസുകാർ വന്ന് പ്രതിയെ പത്തുമിനുട്ടിൽ അറസ്റ്റ് ചെയ്തു.
രാഖി സാവന്ത് വിവാഹിതയാകുന്നു. ഇന്റര്‍നെറ്റ് സ്റ്റാറായ ദീപക് കലാല്‍ ആണ് രാഖിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തുന്നത്. രാഖി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചതും. ‘എനിക്കും വിവാഹിതയാവാനുള്ള ശരിയായ സമയം ഇതാണെന്നു തോന്നുന്നു. ഇന്ത്യ ഗോട്ട് ഷോയില്‍ ദീപക് എന്നെ പ്രപ്പോസ് ചെയ്തപ്പോള്‍ തന്നെ യെസ് പറയണം എന്നു തീരുമാനിച്ചിരുന്നു. നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും വേണം’ രാഖി കുറിച്ചു.
ഡിസംബര്‍ 31ന് അമേരിക്കയില്‍ വച്ചാകും വിവാഹം. കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് വിവാഹവും രാഖി വിവാദമാക്കി മാറ്റിയത്. രാഖി കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍സ്റ്റഗ്രാമിലൂടെ ദീപക് കലാല്‍ ആണ് ഷെയര്‍ ചെയ്തത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമേ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വിഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്. തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് വാക്കു തന്നിരുന്നുവെന്നും അത് മറന്നാണ് ഇപ്പോള്‍ രാഖിയെ വിവാഹം ചെയ്യാന്‍ പോകുന്നതെന്നും ഇവര്‍ വിഡിയോയില്‍ പറയുന്നു. കല്യാണം ഈ തവണ തമാശയല്ലെന്നും ഉറപ്പായും ദീപക്കിനെ കല്യാണം കഴിക്കുമെന്നും രാഖി പറയുന്നു.
പ്രമുഖ തമിഴ് സിനിമാ-സീരിയൽ നടി റിയാമിക (26) സഹോദരന്റെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടർന്ന് ഇന്നലെ രാവിലെ റിയാ മികയുടെ സഹോദരൻ പ്രകാശും സുഹൃത്ത് ദിനേശും ചെന്നൈ വത്സര വാക്കത്തുള്ള ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു റിയാമികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽതൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാലുമാസമായി സഹോദരന്‍ പ്രകാശിന്റെ ഫ്‌ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാ മികയെ അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി. അതിനിടെ റിയാമികയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ ചൊവ്വാഴ്ച രാത്രി റിയാമികയുമായി സംസാരിച്ചതായി ദിനേശും മൊഴി നൽകി. എന്നാൽ ബുധനാഴ്ച മുതൽ ഇവരെ ഫോണിൽ കിട്ടിയില്ലെന്നും ദിനേശ് അറിയിച്ചു. ബാംഗ്ലൂരിലുള്ള റിയാമികയുടെ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.
ടെലിവിഷൻ സീരിയലുകളിൽ സഹനടിയായും ചില സിനിമകളിലും റിയാ മിക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്‌സ് വീഡിയോസ് തമിഴ് മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാ മിക തമിഴ് സിനിമാ ലോകത്ത് പ്രശസ്തയായത്. അതേസമയം കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്നും റിപ്പോർട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പ്രതിരോധിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമെന്ന മുന്നറിയിപ്പുമായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് യൂറോപ്പിനെയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 സ്ഥാപനങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൌരവകരമായ കണ്ടെത്തലുകള്‍ ഉള്ളത്. ആഗോള താപനിലയിലുണ്ടാകുന്ന വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സാരമായി ബാധിക്കുക യൂറോപ്യന്‍ വന്‍കരയെയാകും. കൂടിയ തോതിലുള്ള നഗരവത്കരണമാണ് ഇതിന് പ്രധാനകാരണം.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പെട്ടെന്ന് ബാധിക്കുന്നത് പ്രായമേറിയവരെയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള യൂറോപ്പില്‍ 42 ശതമാനം വൃദ്ധരും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നു. ഏഷ്യയില്‍ ഇത് 34 ശതമാനമാണ്. ഗര്‍ഭസ്ഥ ശിശുക്കളും കാലാവസ്ഥാ മാറ്റത്തിന്റെ ഇരകളാണ്. യൂറോപ്പാണ് ഇക്കാര്യത്തിലും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പൊതുജനാരോഗ്യത്തെയും ഉദ്പാദന ക്ഷമതയെയും ചൂടുകൂടുന്നത് സാരമായി ബാധിക്കുന്നുണ്ട്.
തൊഴില്‍ ക്ഷമത ഗണ്യമായി കുറയുന്നു. 153 ബില്യണ്‍ മണിക്കൂര്‍ തൊഴില്‍ സമയമാണ് കഴിഞ്ഞ വര്‍ഷം മാത്രം ലോകത്താകെ നഷ്ടമായത്. കാര്‍ഷിക ഉദ്പാദനത്തിലും സാരമായ കുറവുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഒരു പ്രധാന കാരണമാണ്. ഉദാഹരണത്തിന് 1950 കളേതിനേക്കാള്‍ ഡങ്കി വൈറസിന് എട്ട് ശതമാനത്തോളം കരുത്ത് കൂടി. സിക, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ വൈറസുകള്‍ പരത്തുന്ന ഈഡിസ് കൊതുകള്‍ വ്യാപകമായി പെരുകി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡങ്കി പടര്‍ന്നുപിടിച്ചത് 2016 ല്‍ ആയിരുന്നു. ഇതും ഈ റിപ്പോര്‍ട്ടിനോട് ചേര്‍ത്ത് വായിക്കണം.
അഞ്ചുമാസം ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയെ ന്യൂസിലന്‍ഡില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഷെഫ് ആയി ജോലി ചെയ്‌തിരുന്ന പൂനെ സ്വദേശിനി സോനം ഷേലാറിന്റെ (26) മൃതദേഹമാണ് വെല്ലിങ്‌ടണ്‍ കടല്‍തീരത്ത് കണ്ടെത്തിയത്.
നവംബര്‍ 17 മുതല്‍ സോനത്തിനെ താമസസ്ഥലത്ത് നിന്നും കാണാനില്ലെന്ന് വ്യക്തമാക്കി ഭര്‍ത്താവ് സാഗര്‍ ഷേലാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കടല്‍തീരത്ത് നിന്നും സോനത്തിന്റെ മൃതദേഹം ലഭിച്ചത്.
മൃതദേഹം ലഭിച്ചതോടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംശയാസ്‌പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സോനം ആത്മഹത്യ ചെയ്‌തതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.
സോനത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ലെന്നും ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ഉള്ളതായി അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ബന്ധുക്കള്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന നിലപാടിലാണ് പൊലീസ്.
നെയ്യാറ്റിന്‍കര ജെബിഎസില്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കലോത്സവ നാടക മല്‍സര വേദിയിൽ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കുകളേറ്റു. കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. കൂടാതെ നെയ്യാറ്റിന്‍കര ബോയിസ് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് സാരമായ പരുക്കുണ്ടെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും നടി പ്രവീണയുടെ മകളുമായ ഗൗരി പ്രമോദ്, ഇതേ സ്‌കൂളിലെ ഗൗരി ജ്യോതിഷ്, അധ്യാപകരായ വിന്‍സെന്റ്, ലക്ഷ്മി രംഗന്‍ തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഗൗരി പ്രമോദിന് കാലിലും ഗൗരി ജ്യോതിഷിന് കൈയ്യിക്കുമാണ് പരിക്ക്.
നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കാര്‍മല്‍ സ്‌കൂളിനായിരുന്നു. ഇതില്‍ നെയ്യാറ്റിന്‍കര ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പേരിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കാര്‍മലിലെ വിദ്യാര്‍ഥികള്‍ അഭയം തേടിയത് ക്രൈസ്റ്റ് നഗറിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന മുറിയിലാണ്. സംഘര്‍ഷം ആ ഭാഗത്തേക്കും വ്യാപിച്ചത്തോടെ കാര്‍മലിലെ വിദ്യാര്‍ഥിനികള്‍ അതില്‍പ്പെടുകയായിരുന്നു.
വേദിയിൽ തുടക്കം മുതൽ വാക്കേറ്റവും പ്രതിഷേധവും സംഘർഷവും ഉണ്ടായിരുന്നു. ബുധനാഴ്ച മത്സരം തുടങ്ങിയത് മുതൽ നടത്തിപ്പിലേയും ഒരുക്കങ്ങളിലെയും അപാകത കാരണം പ്രതിഷേധം അരങ്ങേറിയിരുന്നു. മണിക്കൂറുകളോളം മത്സരം നിർത്തിവയ്ക്കുകയും, വിധികർത്താക്കൾക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
ബോഡോ തീവ്രവാദികളാണെന്ന വിവരം കിട്ടിയതിനെത്തുടർന്ന് മൂന്ന് പേരെ പൊലീസ് പിടിച്ചത് നാടകീയ നീക്കത്തിലൂടെ. അസമിലെ കൊക്രജാർ ജില്ലയിൽനിന്നുള്ള മനു ബസുമതാരി (ബി. മെഹർ–25), പ്രീതം ബസുമതാരി (24), ധൂംകേതു ബ്രഹ്മ (ബി. ധലഞ്ജ്–35) എന്നിവരാണു പിടിയിലായത്.
വിറകു ശേഖരിക്കാനെന്ന വ്യാജേന പെട്ടി ഓട്ടോറിക്ഷയിൽ പുലർച്ചെ എത്തിയ പൊലീസ് സംഘം അവർ ജോലി ചെയ്തുവന്ന മണ്ണൂരിൽ പ്ലൈവുഡ് കമ്പനിക്കകത്തും പുറത്തും കാവൽ നിൽക്കുകയായിരുന്നു.
ഉള്ളിൽ കടന്ന മറ്റൊരു സംഘം മലമ്പനി പരിശോധിക്കാനെന്ന ഭാവേന തൊഴിലാളികളെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണു മൂവരും അറസ്‍റ്റിലാകുന്നത്. അസമിലെ കൊക്രജാർ ജില്ലയിൽനിന്നുള്ള മനു ബസുമതാരി (ബി. മെഹർ–25), പ്രീതം ബസുമതാരി (24), ധൂംകേതു ബ്രഹ്മ (ബി. ധലഞ്ജ്–35) എന്നിവരാണ് പിടിയിലായത്.
ഇവർക്ക് ആയുധപരിശീലനം ലഭിച്ചിട്ടുണ്ടെന്ന വിവരമുള്ളതിനാൽ പൊലീസ് കരുതലോടെയാണു നീങ്ങിയത്. സാധാരണ വേഷത്തിലും അല്ലാതെയും വൻ പൊലീസ് സംഘം പരിസരത്തു നിലയുറപ്പിച്ചിരുന്നു. 3 പേരെയും കുന്നത്തുനാട് സ്‍റ്റേഷനിലേക്കു മാറ്റിയശേഷമാണ‍് സംഭവത്തിന്റെ ഗൗരവം നാട്ടുകാർ മനസ്സിലാക്കിയത്.
മറ്റുള്ളവരുമായി അധികം സൗഹൃദം പുലർത്താതെയാണിവർ കമ്പനിയിൽ കഴിഞ്ഞിരുന്നത്. എന്നാൽ, ഏൽപിക്കുന്ന പണി നന്നായി ചെയ്യും. ഇവിടെ എത്തിയശേഷം അധികം പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. പെരുമ്പാവൂർ ഡിവൈഎസ്‍പി ജി. വേണു, കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ.
കുന്നത്തുനാട്, പെരുമ്പാവൂർ, കോടനാട് എന്നീ സ്‍റ്റേഷനുകളിലെ എസ്ഐമാരും പരിശോധനയിൽ പങ്കെടുത്തു.ഇവർ പൊലീസിനു കൈമാറിയ തിരിച്ചറിയൽ രേഖകൾ വിശദമായി പരിശോധിച്ചു വരികയാണ്. കൂടുതൽ ആളുകൾ ഇത്തരത്തിൽ മേഖലയിൽ എത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ അധിക കേന്ദ്ര സഹായം. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെയാകും പണം ലഭിക്കുക.
കേരളത്തിനായി ആകെ അനുവദിക്കുക 3100 കോടിയാണ്. 600 കോടി ഇതുവരെ നല്‍കി. കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയാണ്.