Latest News

സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്. എസ്‌കലേറ്ററില്‍ നിന്നും വീണാണ് പരിക്കേറ്റിരിക്കുന്നത്. മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് അപകടമുണ്ടായത്.  മുഖം ഇടിച്ച് വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ബെംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ അടിയന്തര ശാസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും ഒടിവുകള്‍ സംഭവിച്ചതിനാല്‍ അദ്ദേഹത്തെ ഇംപ്ലാന്റ് ശാസ്ത്രക്രിയ്ക്ക് വിധേയനാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ശാസ്ത്രക്രിയ്ക്ക് ശേഷം രണ്ടാഴ്ചയിലധികം വിശ്രമം ആവശ്യം വരുമെന്നാണ് സൂചന. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്റെ സംവിധായകനാണ് ശ്രീകുമാര്‍. ഒടിയന്‍ തിയറ്ററുകളിലേക്ക് എത്താന്‍ പോകുന്ന വേളയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ പതിനാലിന് റിലീസ് തീരുമാനിച്ചിരുന്ന ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ചെന്നൈയിലും മുംബൈയിലുമായി ശ്രീകുമാര്‍ മേനോന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നത്.

പരസ്യ സംവിധായകനായിട്ടാണ് ശ്രീകുമാര്‍ മേനോനെ എല്ലാവര്‍ക്കും പരിചയം. മഞ്ജു വാര്യരെ ചേര്‍ത്ത് വിവാദങ്ങളും അദ്ദേഹം നേരിട്ടിരുന്നു. പരസ്യത്തിലേക്ക് മഞ്ജുവിനെ കൊണ്ടുവന്നത് ശ്രീകുമാര്‍ മേനോനാണ്. ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നുവരെ പ്രചരണം ഉണ്ടായിരുന്നു

മീ ടു ക്യാമ്പയിൻ ചിലർക്കൊരു ഫാഷൻ എന്ന് നടന്‍ മോഹൻലാൽ. അതൊരു പ്രസ്ഥാനമല്ലെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. എന്നാല്‍ മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും മോഹന്‍ലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

അബുദാബിയില്‍ ഡിസംബര്‍ ഏഴിന് പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള പരിപാടിയായ ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ‘ഒന്നാണ് നമ്മള്‍’ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു

ഒരു വര്‍ഷം മുമ്പ് കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 15നാണ് അര്‍ജന്റീനയുടെ നാവികസേനാ മുങ്ങിക്കപ്പല്‍ സാന്‍ ജുവാന്‍ കാണാതായത്. പാറ്റഗോണിയ തീരത്ത് വെച്ച് കാണാതായ കപ്പലില്‍ 44 നാവികസേനാ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ചുബു പ്രവിശ്യയിലെ സാന്‍ ജോര്‍ജ് ഉള്‍ക്കടലില്‍ വെച്ചാണ് മുങ്ങിക്കപ്പലില്‍ നിന്നും അവസാന സന്ദേശം ലഭിച്ചത്. കപ്പലില്‍ നിന്ന് ലഭിച്ച സിഗ്നലും അവസാനമായി കേട്ട സ്ഫോടനത്തിന് സമാനമായ ശബ്ദവും കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഒരു വര്‍ഷമായി വിവരമൊന്നും ഉണ്ടായിരുന്നില്ല.

വാല്‍ഡസ് പെനിന്‍സൂലയില്‍ 2,625 അടി താഴ്ച്ചയില്‍ നിന്നാണ് കപ്പല്‍ കണ്ടെടുത്തത്. അമേരിക്കയുടെ ഷിപ്പ് ഓഷ്യന്‍ ഇന്‍ഫിനിറ്റിയെ തിരച്ചിലിനായി അര്‍ജന്റീന വാടകയ്ക്ക് എടുത്തിരുന്നു. 34 വര്‍ഷം പഴക്കമുള്ള മുങ്ങിക്കപ്പലിന്റെ മോശം അവസ്ഥയാണ് അപകടകാരണമെന്ന് കാണാതായ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്നും മുങ്ങിക്കപ്പലിന് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും നാവികസേന അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കപ്പല്‍ കാണാതായതിന്റെ ആദ്യ വാര്‍ഷികത്തില്‍ നാവികരുടെ ബന്ധുക്കള്‍ ഒത്തു ചേര്‍ന്ന് ആദരമര്‍പ്പിച്ചത്.

പത്ത് ദിവസത്തെ പരശീലനത്തിന് പോകുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നെന്നും നേവി വ്യക്തമാക്കി. അമേരിക്ക, റഷ്യ, ബ്രസീല്‍, ചിലി, കൊളംബിയ, ഫ്രാന്‍സ്, ജര്‍മനി, സൌത്ത് ആഫ്രിക്ക, ഉറുഗ്വേ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നാവിക-വ്യോമ സേനകളും കപ്പലിനായുള്ള തെരച്ചിലിന് രംഗത്തുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ആരാധ്യ ബച്ചന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് അമിതാഭ് ബച്ചന് ഒരു കുഴയ്ക്കുന്ന ചോദ്യത്തെ നേരിടേണ്ടി വന്നു. ചോദിച്ചത് ഷാരൂഖ് ഖാന്റെ ഇളയ മകന്‍ അബ്രാമാണ്. കുഞ്ഞു അബ്രം കരുതിയിരിക്കുന്നത് അമിതാഭ് ബച്ചന്‍ ഷാരൂഖ് ഖാന്റെ അച്ഛനാണ് എന്നും എന്ത് കൊണ്ടാണ് മുത്തശ്ശന്‍ അവനോടൊപ്പം വീട്ടില്‍ താമസിക്കാത്തത് എന്നുമൊക്കെയായിരുന്നു. അമിതാഭ് ബച്ചന്റെ കൈയ്യില്‍ പിടിച്ചു കൊണ്ട് ചോദ്യം ചോദിക്കുന്ന അബ്രാമിന്റെ ചിത്രത്തിനൊപ്പം സംഭവം വിവരിച്ചു കൊണ്ട് ആദ്യം എത്തിയത് ബച്ചന്‍ തന്നെയാണ്. തുടര്‍ന്ന് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും ‘ഇത്ര മനോഹരമായ ഈ ചിത്രം ഞാന്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതെങ്ങനെ?’ എന്ന് കുറിച്ച് രംഗത്തെത്തി.

AARADHYA aishwarya photo

ബിഗ്‌ ബിയുടെ പോസ്റ്റിനു താഴെ മറുപടിയുമായി ഷാരൂഖും വൈകാതെ എത്തി. “ഞങ്ങളുടെ വീട്ടിലേക്ക് ഇടയ്ക്കൊക്കെ വരാമല്ലോ സര്‍! ശനിയാഴ്ചകളിലെങ്കിലും വന്നു ദയവായി അവിടെ താമസിക്കൂ. അവന്റെ ഐപാഡില്‍ ധാരാളം നല്ല ഗെയിംസ് ഉണ്ട്. താങ്കള്‍ക്ക് അവന്റെ കൂടെ ടൂഡില്‍ ജമ്പ് കളിക്കാമല്ലോ!”, എന്നാണു ബച്ചനെ വീട്ടിലേക്ക് വരവേറ്റു കൊണ്ട് കിങ് ഖാന്‍ പറഞ്ഞത്.

‘മൊഹബ്ബത്തേം, ‘കഭി ഖുശി കഭി ഗം’, ‘ഭൂത്നാഥ്’ തുടങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ മകനായാണ്‌ ഷാരൂഖ് എത്തിയത്. വലിയ വിജയമായിരുന്ന ചിത്രത്തിലെ ഇരുവരുടെയും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കരന്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബച്ചന്റെ കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നായിക ജയ ബച്ചന്‍ തന്നെ.

ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരിയും അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളുമായ ആരാധ്യ ബച്ചന്റെ ഏഴാം പിറന്നാളായിരുന്നു നവംബർ 16 ന്. കുഞ്ഞു ആരാധ്യയ്ക്കായി ഒരു കിടിലൻ ബർത്ത്ഡേ പാർട്ടി തന്നെയാണ് ഐശ്വര്യയും അഭിഷേകുമൊരുക്കിയത്. ആരാധ്യയ്ക്ക് ആശംസകളും സമ്മാനങ്ങളുമേകാൻ ബോളിവുഡ് താരങ്ങളുടെ കുഞ്ഞുമക്കളും എത്തിയിരുന്നു.

 

നോയിഡ: രഹസ്യമായി ഭാര്യയുടെ നഗ്‌നചിത്രങ്ങളെടുത്ത് ഫോണ്‍നമ്പറിനൊപ്പം പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പോണ്‍ കാറ്റഗറിയില്‍പ്പെടുന്ന വെബ്‌സൈറ്റുകള്‍ വഴിയായിരുന്ന പ്രചാരണം. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ വഴി ആളുകളെ ബന്ധപ്പെടുത്തി ചതിയില്‍ വീഴ്ത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

നോയിഡയിലെ സ്വകാര്യസ്ഥാപനത്തില്‍ അസോസിയേറ്റ് റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന ഇയാള്‍. നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തന്റെ നഗ്‌ന വീഡിയോകള്‍ പ്രചരിക്കുന്നതായി കാണിച്ച് ഭാര്യ നോയിഡ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഭര്‍ത്താവ് ഒളിവില്‍ പോയി.

പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കഴിഞ്ഞദിവസം ഇയാള്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതോടെ പോലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. ഇയാളുടെ കൈയ്യില്‍ നിന്ന് സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

കൊച്ചി: തൃപ്തിദേശായിക്കു പിന്നാലെ പ്രതിഷേധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ആറു യുവതികള്‍. ശബരിമലയിലേക്ക് പോകാനാണ് ആറു യുവതികള്‍ കൊച്ചിയിലെത്തിയത്. മലബാറില്‍ നിന്നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ട്രെയിനിലെത്തിയ യുവതികള്‍ പോലീസ് നിരീക്ഷണത്തിലാണ്. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് യുവതികള്‍ ഉള്ളത്.

അതേസമയം, ഇന്നും മല ചവിട്ടുന്നതിന് ശബരിമലയില്‍ നിയന്ത്രണമുണ്ട്. 11.30മുതല്‍ 2വരെ മല ചവിട്ടരുതെന്ന് പോലീസ് നിര്‍ദേശിച്ചു. ഇക്കാര്യം ഉച്ചഭാഷിണിയിലൂടെയാണ് പോലീസ് അറിയിച്ചത്. നെയ്യഭിഷേകത്തിന്റെ സമയം ഇന്ന് ഉച്ചയ്ക്ക് 12മണിവരെ മാത്രമേ അനുവദിച്ചിട്ടുള്ളു. ഇതോടെ പകല്‍ നിയന്ത്രണം ഉണ്ടാകില്ലെന്ന് ഡിജിപി ദേവസ്വം ബോര്‍ഡിന് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തിരിച്ചു. ആറുമണിക്കൂറിനുള്ളില്‍ ശശികലയോട് തിരിച്ചിറങ്ങണമെന്നും പോലീസ് ആവശ്യപ്പെട്ടു. നാമജപ പ്രതിഷേധം പാടില്ലെന്നും ശശികലയോട് പോലീസ് നിര്‍ദേശിച്ചു. കൊച്ചു മക്കള്‍ക്ക് ചോറു കൊടുക്കുന്നതിനാണ് സന്നിധാനത്തേക്ക് പുറപ്പെട്ടത്. ശശികലയുടെ കൈയ്യില്‍ കൊച്ചുകുട്ടിയുമുണ്ട്. ഹിന്ദു ഐക്യവേദി പ്രസിഡന്റ് എന്ന നിലയിലല്ല കൊച്ചുമക്കളുടെ അച്ചമ്മ എന്ന നിലയിലാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു.ഇതിനിടെ ബസ് തടഞ്ഞ് നിര്‍ത്തി എസ്പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സന്നിധാനത്ത് തങ്ങാനാവില്ലെന്ന് ശശികലയെ അറിയിച്ചു. അക്കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അപ്പോള്‍ തീരുമാനിക്കുമെന്നും ശശികല മറുപടി നല്‍കി.

കെപി ശശികലയെ നിലയ്ക്കലില്‍ ബസില്‍ വച്ച് പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ എസ്പി യതീഷ് ചന്ദ്ര ശശികലയെ ധരിപ്പിച്ചു. നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചെന്ന ഉറപ്പിലാണ് ശശികലയ്ക്ക് പോകാന്‍ അനുമതി നല്‍കിയതെന്ന് യതീഷ് ചന്ദ്ര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശബരിമലയിലേക്ക് തിരിച്ചു. നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയിലില്ലെന്നും കണ്ണന്താനം പറയുന്നു. ശബരിമലയെ സര്‍ക്കാര്‍ യുദ്ധഭൂമിയാക്കിയെന്നും കണ്ണന്താനം പറഞ്ഞു.

യുവതികളെ കെണിയില്‍പ്പെടുത്തി വിദേശത്ത് എത്തിച്ച് ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്ന ബോളിവുഡ് നൃത്ത സംവിധായിക ആഗ്നസ് ഹാമില്‍ട്ടനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്ധേരിയില്‍ നൃത്ത വിദ്യാലയം നടത്തുന്ന ഇവര്‍ നൃത്ത, അഭിനയ ക്ലാസുകള്‍ ഇവര്‍ പെണ്‍വാണിഭത്തിന് മറയായി ഉപയോഗിക്കുകയായിരുന്നു.

ഇവര്‍ക്ക് ബോളിവുഡിലെ ധാരാളം സൂപ്പര്‍താരങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശത്തെ് ഡാന്‍സ് ബാറുകളില്‍ നിന്ന് ഒരുപാട് പണം സമ്പാദിക്കാം എന്നായിരുന്നു വിദ്യാര്‍ത്ഥികളോട് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എത്തിച്ചിരുന്നതാകട്ടെ വിദേശത്തെ വേശ്യാലയങ്ങളിലും. ഒരാള്‍ക്ക് 40,000 രുപ വീതമായിരുന്നു ഹാല്‍മില്‍ട്ടന്റെ പ്രതിഫലം. നിരവധി പെണ്‍കുട്ടികള്‍ ഇവരുടെ ചതിയില്‍ പെട്ടതായാണ് സൂചന.

ആഗ്‌നസ് വേശ്യാവൃത്തിക്കായി അയച്ച യുവതികളില്‍ ൊരാളെ കെനിയന്‍ സര്‍ക്കാര്‍ പുറത്താക്കിയതോടെയാണ് ആഗ്‌നസിന് പിടി വീണത്. കെനിയയിലെ നല്ല ഹോട്ടലില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ഹാല്‍മില്‍ട്ടന്‍ പരിചയത്തിലുളള യുവതിയെ കെനിയയിലേയ്ക്ക് അയക്കുകയായിരുന്നു. നെയ്റോബില്‍ ഒരു റസിയാ പട്ടേല്‍ ഇവരെ സ്വീകരിക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബ്ബന്ധിക്കുകയും ചെയ്തതായിട്ടാണ് യുവതി പോലീസിന് നല്‍കിയിട്ടുളള മൊഴി.

സീരിയലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സ്വാസിക. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നടി അവതരിപ്പിച്ച ‘തേപ്പുകാരി’യുടെ വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ വനിതയുമായുള്ള അഭിമുഖത്തില്‍ താന്‍ നേരിട്ട പ്രതിസന്ധിയും മാനസിക വിഷമവും പങ്കുവെച്ചിരിക്കുകയാണ് നടി. സിനിമകളൊന്നില്ലാതിരുന്ന ഒരു സമയത്ത് താന്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി,

”സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ വന്ന ചിത്രം കണ്ടാണ് ‘വൈഗൈ’ എന്ന സിനിമയില്‍ നായികയായി അവസരം ലഭിക്കുന്നത്. പുതിയ സംവിധായകനും നായകനുമൊക്കെയായിരുന്നു. ചിത്രം ഭേദപ്പെട്ട വിജയം നേടി. തുടര്‍ന്ന് തമിഴില്‍ മൂന്നു സിനിമകള്‍ ചെയ്തു. എല്ലാം ശ്രദ്ധേയമായ അവസരങ്ങളായിരുന്നു. എന്നിട്ടും കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല. മലയാളത്തില്‍ വലിയ ചില അവസരങ്ങള്‍ ലഭിച്ചു. പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാല്‍ അതിനു ശേഷം ഇവിടെയും നല്ല അവസരങ്ങള്‍ തേടി വന്നില്ല. തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാന്‍ ഡിപ്രഷന്റെ വക്കിലായി. നടി പറയുന്നു.

പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്കെത്തിയത്. എന്നാല്‍ അതില്‍ ഒന്നും ആകാന്‍ പറ്റുന്നില്ല. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നല്‍ പിടിമുറുക്കി. പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കില്‍ എന്നൊക്കെയായി തോന്നല്‍. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കില്‍. ചിലര്‍ ജോലിക്കു പോകുന്നു. ഞാന്‍ മാത്രം രാവിലെ എഴുന്നേല്‍ക്കുക വീട്ടില്‍ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ.

. ‘ഒരു ആവശ്യവുമുണ്ടായിരുന്നില്ല. പഠിക്കാന്‍ വിട്ടാല്‍ മതിയായിരുന്നു’ എന്നു വീട്ടുകാരും പറയാന്‍ തുടങ്ങി. ചുറ്റും കുത്തുവാക്കുകള്‍. ആരുടെയും മുഖത്തു നോക്കാന്‍ പറ്റുന്നില്ല. മെഡിറ്റേഷന്‍ – യോഗ ക്ലാസിനു പോയിത്തുടങ്ങി. പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു. ആ മൂന്നു വര്‍ഷം വേസ്റ്റായി എന്നു പറയാം. ആ സമയത്താണ് ‘മഴവില്‍ മനോരമ’യിലെ ‘ദത്തുപുത്രി’ എന്ന സീരിയലിലേക്കു വിളിക്കുന്നത്. മൂന്നു വര്‍ഷം കാത്തിരുന്നിട്ടും ഒന്നുമായില്ല. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയല്‍ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് സീരിയല്‍ മാത്രമായി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷനും’ ‘സ്വര്‍ണ്ണക്കടുവയും’ ചെയ്തത്. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്.

ബിജെപിയുടെ അപ്രതീക്ഷിത ഹർത്താലിനെത്തുടർന്നു വലഞ്ഞ യാത്രികർക്കു സദ്യയൊരുക്കി ഡിവൈഎഫ്ഐ പ്രവർത്തകർ. കോട്ടയ്ക്കൽ ചങ്കുവെട്ടി അതിഥിമന്ദിര പരിസരത്താണ് ഇരുന്നൂറ്റൻപതോളം പേർക്ക് ഭക്ഷണം നൽകിയത്. ഭക്ഷണം തയാറാക്കിയ വിവരം അതിഥിമന്ദിരത്തിനുപുറത്ത് ബോർഡ് വച്ചാണ് യാത്രികരെ അറിയിച്ചത്.

Image may contain: 4 people, people sitting and outdoor

റെസ്റ്റ് ഹൗസ് പരിസരത്ത് മേശകളും കസേരകളും നിരത്തിയിട്ടായിരുന്നു ഭക്ഷണവിതരണം. ബിജെപി ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും ഭക്ഷണം നല്‍കുന്നുവെന്ന് എഴുതിയ ബാനറുമായി പ്രവര്‍ത്തകര്‍ റോഡില്‍ നിന്നാണ് ആവശ്യക്കാരെ കണ്ടെത്തിയത്.

Image may contain: 8 people, people standing and outdoor

കൂടാതെ, അതുവഴി കടന്നുപോയ വാഹനങ്ങൾ കൈകാട്ടി നിർത്തി വിവരം പറയുകയും ചെയ്‍തു. ടി.പി.ഷമിം, കെ.സുബ്രഹ്‍മണ്യൻ, ശ്രീജിത് കുട്ടശ്ശേരി, കെ.നിസാർ, ടി.പി.സുബൈർ, വില്ലൂർ നാണി എന്നിവർ നേതൃത്വം നൽകി. അപ്രതീക്ഷിത ഹർത്താൽ ജനംജീവിതത്തെ വലച്ചിരുന്നു. ഭക്ഷണം വെള്ളവും കിട്ടാതെ നിരവധിപ്പേരാണ് വഴിയിൽ കുടുങ്ങിയത്.

Image may contain: 4 people, people sitting

RECENT POSTS
Copyright © . All rights reserved