Latest News

ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപായ എണ്ണക്കപ്പല്‍ കടല്‍കൊള്ളക്കാര്‍ വിട്ടയച്ചു. ഫെബ്രുവരി ഒന്ന് കാണാതായ എം.ടി മറൈന്‍ എക്‌സ്പ്രസ് എന്ന ചരക്കുകപ്പലും അതിലെ ജീവനക്കാരെയുമാണ് വിട്ടയച്ചത്. രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി ഒന്ന് കാണാതായ എം.ടി മറൈന്‍ എക്‌സ്പ്രസ് എന്ന ചരക്കുകപ്പലിലെ ജീവനക്കാരെയാണ് വിട്ടയച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കപ്പലും ജീവനക്കാരും മോചിപ്പിക്കപ്പെട്ടത്. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ആംഗ്ലോ-ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനി ട്വീറ്റില്‍ വ്യക്തമാക്കി. കപ്പല്‍ മോചിപ്പിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. സഹകരണത്തിന് നൈജീരിയ, ബെനിന്‍ സര്‍ക്കാരുകള്‍ക്ക് നന്ദി അറിയിക്കുന്നതായും അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കപ്പല്‍ കണ്ടെത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സുഷമ സ്വരാജ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. കപ്പല്‍ കണ്ടെത്തുന്നതിനായി ഇന്ത്യ നൈജീരിയ അടക്കമുള്ള രാജ്യങ്ങളുടെ സഹായംതേടിയിരുന്നു.

22 ജീവനക്കാരും 52 കോടി രൂപ (8.1 മില്ല്യണ്‍ ഡോളര്‍) മൂല്യമുള്ള ഇന്ധനവുമായി പോയ ചരക്കു കപ്പലാണ് ബെനിനില്‍ നിന്നും കാണാതായത്. 13,500 ടണ്‍ ഇന്ധനമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കാസര്‍കോട് ഉദുമ പെരിലവളപ്പിലെ ശ്രീ ഉണ്ണിയും കോഴിക്കോട് സ്വദേശിയായ ജീവനക്കാരനുമടക്കം രണ്ട് മലയാളികളും കപ്പലില്‍ ഉണ്ടായിരുന്നു.

ജനുവരി 31-നാണ് എം.ടി. മറൈന്‍ എക്സ്പ്രസില്‍ നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. ആ സമയം ബെനിനിലെ കോട്ടോനോവിലായിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. രാജ്യത്തുടനീളം നാവിക പരിശീലന കേന്ദ്രങ്ങളുള്ള മുംബൈയിലെ ഈസ്റ്റ് അന്ധേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ജീവനക്കാരാണ് കാണാതായ കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും.

മദ്യപിച്ചെത്തിയ അയല്‍വാസി വീടിനു മുമ്പില്‍ നിന്ന് ബഹളംവച്ചു. പുറത്തിറങ്ങിയ ഭാര്യയേയും നന്നായി ചീത്ത വിളിച്ചു. ഇതുക്കണ്ടുനിന്ന ഭര്‍ത്താവിന് സഹിക്കാനായില്ല. അരിശംമൂത്ത ഭര്‍ത്താവ് മദ്യപന്റെ മുഖത്ത് ഒറ്റയടി. തൊട്ടടുത്തുണ്ടായിരുന്ന കല്ലില്‍ തലയിടിച്ചു വീണു. ഭാര്യയും ഭര്‍ത്താവും വീട്ടില്‍ക്കയറിപ്പോയി. ചെറിയ വഴിയില്‍ കുറുകെ കിടന്നിരുന്നയാളെ നാട്ടുകാരിലൊരാള്‍ മാറ്റിക്കിടത്താന്‍ നോക്കി. അപ്പോഴാണ് തലയില്‍ നിന്ന് രക്തം വരുന്നത് കണ്ടത്. വിളിച്ചിട്ടും അനക്കമില്ല. ഉടനെ, ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം വടക്കാഞ്ചേരിയില്‍………..
തൃശൂര്‍ വടക്കാഞ്ചേരി പാര്‍ളിക്കാട് തെനംപറമ്പ് കോളനിയിലാണ് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ വേലായുധന്‍(55) ആണ് കൊല്ലപ്പെട്ടത്. തലയില്‍ ആഴത്തിലേറ്റ മുറിവായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ, പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അയല്‍വാസിയായ മണികണ്ഠനെ കയ്യോടെ പിടികൂടി. ഇപ്പോള്‍ റിമാന്‍ഡിലാണ്. ‘‘ഭാര്യയെ തെറി വിളിച്ചതിന്റെ ദേഷ്യത്തില്‍ ഒറ്റയടി കൊടുത്തതാണ്… സാറേ..മരിക്കുമെന്ന് കരുതിയില്ല’’.. പ്രതിയുടെ വിശദീകരണത്തിന് നിയമത്തിന് മുമ്പില്‍ വിലയില്ല. ഒറ്റയടിയുടെ ആഘാതത്തില്‍ തല കല്ലില്‍ തട്ടിയത് മരണ കാരണമായി.

വീടിനു മുന്‍പില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനെ ഒരു കൂട്ടം ഗുണ്ടകള്‍ അക്രമിക്കുന്നത് കണ്ട നിന്ന ഭാര്യ തോക്കുമായി എത്തി അക്രമികളെ വിരട്ടിയോടിച്ചു. സ്വന്തം കണ്‍മുന്നില്‍ ഭര്‍ത്താവിനെ ആക്രമിച്ചവരെയാണ് യുവതി സാഹസികമായി നേരിട്ടത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ലക്‌നൗവിലാണ് സംഭവം

വീടിന് മുന്‍പില്‍ ഒരാളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വടി ഉപയോഗിച്ച് ഇയാളെ ക്രൂരമായി തല്ലിച്ചതക്കുന്നതിനിടയിലാണ് ഭാര്യ തോക്കുമായി എത്തിയത്. തോക്ക് കണ്ടതോടെ പേടിച്ച അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വീഡിയോയില്‍ ഉള്ള ദമ്പതികളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വീഡിയോ കാണാം;

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ പുതിയ ചിത്രം ആദി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നതിനിടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

ആക്ഷന്‍, ത്രില്ലര്‍ എന്നിവയെല്ലാം സിനിമയില്‍ ഉണ്ടെങ്കിലും യുവാക്കള്‍ക്കും കുടുംബ സദസ്സിനും ഒരുപോലെ സ്വീകാര്യമായിട്ടാണ് ആദി നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമയെ കുറിച്ച് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ആദിയ്ക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ അഭ്യാസം പഠിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആദ്യം പുറത്ത് വന്ന ട്രെയിലറിലും പാട്ടുകളിലും ആദിയുടെ ചില അഭ്യാസങ്ങള്‍ കാണിച്ചിരുന്നു.

ആര്‍എസ്എസ് ആക്രമിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കുമെന്നും അതിക്രമത്തെ ന്യായീകരിച്ചുകൊണ്ട് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള കുരീപ്പുഴയുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു. പ്രശസ്തനാവാന്‍ വേണ്ടിയുള്ള എളുപ്പ മാര്‍ഗം മോദി വിമര്‍ശകനാവുകയെന്നതാണ്. പെരുമാള്‍ മുരുകനെതിരെ നടന്ന ആര്‍എസ്എസ് അക്രമം വെറും പബ്ലിസിറ്റി നേടാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു. കെട്ടികിടക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിറ്റു പോവാനുള്ള അടവായിരുന്നു നടന്നതൊക്കെയെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു.

കൊല്ലം അഞ്ചല്‍ കോട്ടുക്കാലില്‍ വെച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് കുരിപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

അജ്ഞാതനായ ഒരാള്‍ ടെലിഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തല്‍ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി ബഹളമായി മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി ജീവിതത്തില്‍ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിന്റെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആര്‍. എസ്. എസിന്റെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്‌കാരം മടക്കലും. തന്റെ നാട്ടിലെ പെണ്ണുങ്ങള്‍ പലരും രാത്രിയില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവത്തിനുപോകുന്നത് വ്യഭിചരിക്കാനാണെന്ന് മുരുകന്‍ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. മുരുകന്റെ നാട്ടില്‍ ആര്‍. എസ്. എസും ബി ജെ പിയും കഷായത്തില്‍ കൂട്ടാന്‍ പോലുമില്ല. അവസാനം പോലീസ് കേസ്സായി അന്വേഷണമായി. ഒരിടത്തും ആര്‍. എസ്. എസുമില്ല ബി. ജെ. പിയുമില്ല. ആര്‍. എസ്. എസിനെ പിടിക്കാനായില്ലെങ്കിലും മുരുകന്‍ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകള്‍ പലതും വിററുപോയി. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായി. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള എളുപ്പ വഴി താന്‍ മോദിയുടെ വിമര്‍ശകനാണെന്നും എനിക്ക് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കര്‍ണ്ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്.

ലണ്ടന്‍: എന്‍എച്ച്എസ് സംവിധാനം പാടെ തകര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയറിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതേസമയം യുകെയില്‍ നിലവിലുള്ള യൂണിവേഴ്‌സല്‍ സിസ്റ്റത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നു. ഈ സംവിധാനം തകരാന്‍ പോകുകയാണെന്നും തുടര്‍ന്ന് പ്രവര്‍ത്തിക്കുക പ്രാവര്‍ത്തികമല്ലെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു. നോണ്‍ പേഴ്‌സണല്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തിനു വേണ്ടി നികുതി വര്‍ദ്ധിപ്പിക്കാനാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നതെന്ന് തന്റെ എതിര്‍ പാര്‍ട്ടിയുടെ നയത്തെ ആക്രമിക്കാന്‍ ട്രംപ് ചെയ്ത ട്വീറ്റ് പക്ഷേ യുകെയുമായുള്ള വാക്‌പോരാട്ടത്തിലേക്കാണ് നയിച്ചത്.

കഴിഞ്ഞയാഴ്ച എന്‍എച്ച്എസിന് കൂടുതല്‍ ഫണ്ടുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനങ്ങളായിരുന്നു ട്രംപ് പരാമര്‍ശിച്ചത്. സ്വകാര്യവത്കരണത്തെ എതിര്‍ക്കുന്ന ഗ്രൂപ്പുകളായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ആ പ്രകടനത്തിലെ വാദങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അതില്‍ പങ്കെടുത്തവര്‍ ആരും 28 മില്യന്‍ നങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ നല്‍കാന്‍ കഴിയാത്ത ഒരു സംവിധാനത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തത്. എന്‍എച്ച്എസ് വെല്ലുവിളികളെ നേരിടുന്നുണ്ടാകാം, പക്ഷേ യൂണിവേഴ്‌സല്‍ കവറേജ് അവതരിപ്പിച്ച ഒരു രാജ്യത്തിന്റെ പ്രതിനിധിയാണെന്നതില്‍ തനിക്ക് അഭിമാനമുണ്ട്. ബാങ്ക് ബാലന്‍സിന്റെ കനം നോക്കാതെ എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ നല്‍കാന്‍ ഇവിടെ തങ്ങള്‍ക്ക് സാധിക്കുമെന്നും ഹണ്ട് പറഞ്ഞു.

ഹെല്‍ത്ത് മിനിസ്റ്ററിന്റെ വാദത്തെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി തെരേസ മേയും രംഗത്തെത്തി. ജനങ്ങള്‍ക്ക് സൗജന്യമായി ആരോഗ്യ സേവനം നല്‍കുന്ന എന്‍എച്ച്എസ് സംവിധാനത്തില്‍ അഭിമാനമുണ്ടെന്നാണ് പ്രധാനമന്ത്രിയെ ഉദ്ധിച്ചുകൊണ്ട് വക്താവ് പറഞ്ഞത്. എന്‍എച്ച്എസ് ഫണ്ടുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണുള്ളത്. ബജറ്റില് 2.8 മില്യന്‍ അധിക തുകയും അനുവദിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഫണ്ട് അന്താരാഷ്ട്ര സര്‍വേയില്‍ എന്‍എച്ച്എസിനെ ലോകത്തെ മികച്ച ആരോഗ്യ സേവന സംവിധാനമായി രണ്ടാമതും തിരഞ്ഞെടുത്തിരുന്നതായും മേയ് പറഞ്ഞു. എന്‍എച്ച്എസിനെ ഇഷ്ടപ്പെടുന്നതിനാലാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതെന്നും ടോറികള്‍ അതിനോടു ചെയ്യുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണം മനുഷ്യാവകാശമാണെന്നും ലേബര്‍ നേതാവ് പറഞ്ഞു.

മരണാസന്നനായ രോഗിയെ പരിചരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സ്വന്തം മൂത്രത്തിലും ഛര്‍ദ്ദിയിലും കുതിര്‍ന്ന നിലയിലാണ് രോഗിയെ ആശുപത്രി മുറിയില്‍ കണ്ടെത്തിയത്. മരണമടുത്തതോടെ കൃത്യമായ പരിചരണം ലഭിക്കുന്നതിനായാണ് രോഗിയെ റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. ഡെബോറാ ട്രെയിസി ക്രെയിന്‍ എന്ന നഴ്‌സിനായിരുന്നു ഇയാളെ പരിചരിക്കേണ്ട ചുമതല. മരണക്കിടക്കയിലായിരുന്ന രോഗിക്ക് കൃത്യമായ ഇടവേളകളില്‍ ശ്രുശ്രൂഷ ആവശ്യമായിരുന്നു.

 

രോഗിക്ക് രാത്രിയിലുള്‍പ്പെടെ നാല് മണിക്കുര്‍ ഇടവിട്ട് ശുശ്രൂഷകള്‍ നല്‍കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ നഴ്‌സ് വീഴ്ച്ച വരുത്തിയതായാണ് വ്യക്തമായത്. കഴിഞ്ഞ ക്രിസ്മസിനു ശേഷമുള്ള ദിവസങ്ങളില്‍ ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. രോഗിയെ വൃത്തിഹീനമായ വസ്ത്രത്തിലും ബെഡ്ഷീറ്റിലുമായിരുന്നു കണ്ടെത്തിയത്. വേദനാസംഹാരികളൊന്നും രോഗിക്ക് നല്‍കിയിരുന്നില്ല, രോഗിയുടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.

മിസ്സ് ക്രയിനിനെ ഒമ്പത് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത എന്‍എംസി പാനല്‍ രോഗിക്ക് രാത്രിയിലുള്‍പ്പെടെ കൃത്യമായ പരിചരണങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഡിസംബര്‍ 30ന് രോഗിക്ക് പരിചരണം നല്‍കിയിരുന്നുവെന്ന് തെളിയിക്കാന്‍ ആശുപത്രി രേഖകളില്‍ ഇവര്‍ കൃത്രിമത്വം കാട്ടാന്‍ ശ്രമിച്ചുവെന്നും തെളിഞ്ഞു. ഡിസംബര്‍ 30 ന് രാവിലെയാണ് ദയനീയമായ സാഹചര്യത്തില്‍ രോഗിയെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഡിസംബറില്‍ റോയല്‍ കോണ്‍വെല്‍ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ രോഗിക്ക് കൃത്യമായ പരിചരണം നല്‍കാന്‍ ക്രയിനിന് കഴിഞ്ഞിട്ടെല്ലെന്ന് വ്യക്തമായിരുന്നു.

 

ഒന്നലധികം തവണ ചോദിച്ചിട്ടും മറ്റു ആശുപത്രി ജീവനക്കാര്‍ക്ക് പോലും രോഗിയെ ശ്രുശ്രുഷിക്കാനുള്ള അനുവാദമോ നിര്‍ദേശമോ നഴസ് നല്‍കിയിരുന്നില്ലെന്നും ആരോപണമുണ്ട്. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ആയ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനെ രോഗിയെ പരിചരിക്കുന്നതില്‍ നിന്നും ക്രെയിന്‍സ് വിലക്കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നാല് പ്രധാനപ്പെട്ട എന്‍എംസി കോഡുകളുടെ ലംഘനമാണ് ഇവര്‍ നടത്തിയതെന്നും ഹിയറിംഗ് നടത്തിയ പാനല്‍ കണ്ടെത്തിയിട്ടുണ്ട്.

വയനാട് വൈത്തിരിയില്‍ വളര്‍ത്തുനായുടെ കടിയേറ്റ് ഗുരുതരപരുക്കേറ്റ വീട്ടമ്മ മരിച്ചു. അംബേദ്കര്‍ കോളനിയിലെ രാജമ്മയാണ് മരിച്ചത്. അതീവ അക്രമസ്വഭാവം കാണിക്കുന്ന റോട്വീലർ ഇനത്തിലെ നായാണ് രാജമ്മയെ ആക്രമിച്ചത്. നായുടെ ഉടമസ്ഥനെതിരെ കേസെടുത്തു.

രാവിലെ സമീപത്തെ തോട്ടത്തില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം ജോലിക്ക് പോയതായിരുന്നു രാജമ്മ. തോട്ടത്തിനു സമീപമുണ്ടായിരുന്ന നായ അപ്രതീക്ഷിതമായി ചാടി വീഴുകയായിരുന്നു. മറ്റു രണ്ടു പേരും ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ രാജമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരയ്ക്കല്‍ ജോസ് എന്നയാളുടെ വീട്ടില്‍ വളര്‍ത്തുന്ന റോട്വീലര്‍ വിഭാഗത്തില്‍പ്പെട്ട നായയാണ് കടിച്ചത്.

അതീവ അപകടകാരിയായ നായ ഇനങ്ങളില്‍ ഒന്നാണിത്. പ്രകോപനമില്ലാതെ പെട്ടെന്ന് ആക്രമിക്കാനും സാധ്യതയുള്ളതാണ്. ഉടമസ്ഥനെതിരെ അപകടകരമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ വര്‍ത്തല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകളഴ്‌ ചേര്‍ത്ത് കേസെടുത്തു. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്

ഏറ്റവും അപകടകാരികളായ റോട്വീലര്‍ ഇനത്തില്‍പ്പെട്ട നായ വളര്‍ത്തുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധര്‍ 

ഒരാളെമാത്രം അനുസരിക്കുന്ന സ്വഭാവമുള്ളതിനാല്‍ മറ്റുള്ളവരെ ആക്രമിക്കും. അതിനാല്‍ മുന്‍കരുതലെടുക്കേണ്ട ബാധ്യത വളര്‍ത്തുന്നവര്‍ക്കുണ്ട്

   

> ഏറ്റവും അപകടകാരിയായ നായ ഇനങ്ങളിൽ ഒന്ന്.

> സ്വദേശം അമേരിക്ക.

> സാധാരണ ഗതിയിൽ ഒരാളെ മാത്രം അനുസരിക്കും.

> ഒറ്റയ്ക്കു താമസിക്കുന്നവർ സുരക്ഷയ്ക്കായി വളർത്തുന്നു.

> ചില രാജ്യങ്ങളിൽ നിരോധിച്ച ഡോഗ് ഫൈറ്റുകൾക്ക് ഉപയോഗിക്കുന്ന ഇനം.

> പ്രതികരണ ശേഷിയും ഘ്രാണ ശക്തിയും കൂടുതൽ.

> അന്യരെ പ്രകോപനമില്ലാതെ പെട്ടെന്ന് ആക്രമിക്കാൻ സാധ്യത കൂടുതൽ.

> ഓർക്കാപ്പുറത്ത് ആക്രമിക്കുന്ന സ്വഭാവം.

> അവിശ്വസനീയമായ ശക്തി.

കടിയുടെ ശക്തി (ജോ പവർ) ഏറ്റവും കൂടുതലുള്ള നായ ഇനങ്ങളിൽ ഒന്ന്.

വളർത്തുനായ്ക്കളെ തിരഞ്ഞെടുക്കുമ്പോൾ

നായയെ വളർത്തേണ്ടതിന്റെ കൃത്യമായ ആവശ്യം എന്താണെന്ന് ഉടമയ്ക്കു ശരിയായ ധാരണയുണ്ടാവണം. ഗാർഡ് ഡോഗ്, വാച്ച് ഡോഗ്, പെറ്റ് ഡോഗ്, ടോയ് ഡോഗ്, ഹൗണ്ട് ഡോഗ് (വേട്ടനായ), ഇൻ ഡോർ ഡോഗ് തുടങ്ങി ആവശ്യം കണക്കിലെടുത്തു വേണം വളർത്തേണ്ട ഇനത്തെ തിരഞ്ഞെടുക്കാൻ. ഓമനിച്ചു വളർത്താൻ അക്രമ സ്വഭാവം കാട്ടിയേക്കാവുന്ന ഗാർഡ്, വാച്ച്, ഹൗണ്ട് എന്നീ വർഗത്തിൽ പെട്ടവയെ ഒഴിവാക്കുകയാണു നല്ലത്. ‘നായ്ക്കളെ വളർത്താൻ ഇഷ്ടമുണ്ടെങ്കിലേ അതിനു മുതിരാവൂ. വീടിനും കുടുംബാംഗങ്ങൾക്കും ഇണങ്ങുന്ന ഇനങ്ങളേ തിരഞ്ഞെടുക്കാവൂ. അന്തസ്സിനല്ല ആവശ്യത്തിനാണ് നായ്ക്കളെ വളർത്തേണ്ടത് ’– ചെന്നൈയിലെ ഡോഗ് ട്രെയിനർ സക്കീർ പറഞ്ഞു.

നായ്ക്കളെ വാങ്ങുന്നതിനൊപ്പം അവയ്ക്കു യോജിച്ച സാഹചര്യങ്ങൾ വീട്ടിൽ ഒരുക്കുന്നതിനും യജമാനൻമാർ ശ്രദ്ധിക്കണമെന്നു ചെന്നൈയിലെ കെന്നൽ ക്ലബ് അംഗങ്ങൾ പറയുന്നു. ചെന്നൈയിലെ കാലാവസ്ഥയിൽ ടെറസിലോ, ലോഹക്കൂടിലോ വളർത്തിയാൽ നായ്ക്കൾ അസ്വസ്ഥരാകുമെന്നും, വീടിനുള്ളിൽ വളർത്താൻ കഴിയുന്ന നായ്ക്കളാണിവിടെ നല്ലതെന്നും ഇവർ അഭിപ്രായപ്പെട്ടു. ‘നായ്ക്കൾ നല്ലതാണ്. എന്നാൽ യജമാനൻമാർ മോശമായാൽ നായ്ക്കളും മോശമാകും. വലിയ നായ്ക്കളെ വളർത്തുന്നവർ ചുറ്റുമുള്ളവരുടെ സുരക്ഷിതത്വത്തിലും ഉത്തരവാദിത്തം കാണിക്കണം’–കെന്നൽ ക്ലബ് അംഗം ഭാസ്കർ പറഞ്ഞു.

അമേരിക്ക അടക്കമുള്ള പല വിദേശ രാജ്യങ്ങളിലും റോട് വീല പോലെയുള്ള വേട്ട സ്വഭാവക്കാരായ നായ ഇനങ്ങളെ വിൽക്കുന്നതിനു വിലക്കുണ്ട്. നായ്ക്കൾക്കു തിരിച്ചറിയൽ ചിപ്, കൃത്യമായ വാക്സിനേഷൻ, നല്ല ജീവിത സാഹചര്യം, കൃത്യമായ ട്രെയിനിങ്, അംഗീകൃത ട്രെയിനർമാരിൽ നിന്ന് ഉടമയ്ക്കും നായ്ക്കും പരിശീലനം തുടങ്ങിയവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിയമം വരണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

 

പ്രമുഖ വ്യവസായിയും മുഖ്യപര്യവേഷകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെ കായല്‍ കയ്യേറ്റ ആരോപണം. കോട്ടയം, വൈക്കത്തെ കേരള പാലസ് റിസോര്‍ട്ടിനെതിരെയാണ് പരാതി. വൈക്കത്ത് നിര്‍മ്മിച്ചിരിക്കുന്ന റിസോര്‍ട്ട് കായല്‍ കയ്യേറിയാണ് നിർമിച്ചിരിക്കുന്നത് എന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെയുള്ള ആരോപണം.

കായൽ കയ്യേറ്റം സ്ഥിരീകരിച്ച കളക്ടറും തഹസില്‍ദാരും തുടർ നടപടിക്ക് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണം ഉയർന്നിട്ടും വിഷയത്തിൽ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തയാറായിട്ടില്ലെന്ന് ആരോപണം ഉയർന്നു.

അതേസമയയം പരാതി അടിസ്ഥാനരഹിതമാണെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പ്രതികരണം.

സഞ്ചാരം ട്രാവലോഗ് പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ്, ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു പര്യവേഷകചാനലുമായ സഫാരി ടിവിയുടെ സ്ഥാപകനും , ലേബര്‍ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിയാണ്.

ബിനോയ് കോടിയേരിക്കെതിരായ യാത്രാവിലക്ക് തുടരുന്നതായി യു .എ.ഇ യിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു . നിലവിൽ ബിനോയ് കോടിയേരിക്കെതിരായി ദുബായിയിൽ സിവിൽ കേസ് നിലവിലുള്ളതിനാൽ യാത്രാവിലക്കുണ്ടെന്ന വാർത്തകളോട് ബിനോയ് പ്രതികരിച്ചിരുന്നു .തന്നെ എയർപോർട്ടിൽ തടഞ്ഞില്ലെന്നും ബിനോയി പറഞ്ഞിരുന്നു . എന്നാൽ തനിക്കെതിരായി യാത്രാവിലക്ക് നിലവിലുണ്ടെന്നും ഇത് മാറ്റുവാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നുമാണ് ബിനോയ് കോടിയേരി പ്രതികരിച്ചത് . .ബിനോയ് കോടിയേരിപത്രസമ്മേളനത്തിൽ പറഞ്ഞതെല്ലാം തെറ്റാണെന്ന് ദുബായ് പോലീസിന്റെ വിശദീകരണവുമായി ഖലീജ്‌ടൈംസ് അച്ഛനെയും മകന്റെയും വെല്ലുവിളി വെറുതെയായി .ദുബായിയിൽ ബിനോയി പെട്ടതുതന്നെ തിരുവനന്തപുരത്ത് പാർട്ടി സമ്മേളനത്തിന്റെ അവസാന രംഗം കൊഴുക്കുമ്പോൾ വിവാദം അറബിക്കഥപോലെ വളർന്നു

നിലവിൽ സി.പി.എം. മുന്നോട്ടുവെച്ച എല്ലാവാദങ്ങളും പൊളിയുന്നു .പാസ്പ്പോർട്ട് ഇപ്പോഴും ബിനോയിയുടെ പക്കലുണ്ടെന്നത് സാങ്കേതികം മാത്രം .കോടതിയിൽ കൊടുത്തേ പറ്റൂ . മർസൂഖിയെ വാർത്താവിലക്കുമായി കേരളത്തിൽ ഒതുക്കിയപ്പോൾ പാമ്പു ഫണം വിരിക്കുന്നതുപോലെ ദുബായിക്കമ്പിനി ബിനോയിയെ കുടുക്കി .ഇടനിലക്കാരും പ്രവാസി ബിസിനസ്സ് രംഗത്തെ അതികായന്മാരും അവസാനവട്ട ചർച്ചയിലാണ് .ഇപ്പോൾ ഇടപാടിലെ തുകയെകുറിച്ചാണ് ചർച്ചകൾ .രാഷ്ട്രീയമായി സി.പി.എമ്മിനിത് വലിയ പ്രഹരമാണ് .പരാതിക്കാരൻ സിവിൽകേസ് നൽകിയതോടെ ബിനോയ്‌കൊടിയേരിക്കെതിരെ പരാതിയൊന്നുമില്ല എന്ന എല്ലാവാദങ്ങളും പൊളിയുന്നു നിയമനടപടിക്ക് അറബിയെ വെല്ലുവിളിച്ച കോടിയേരി മകനെതിരെയുള്ള നിയമനടപടികളിൽ പെട്ട് ബിനോയിക്കെതിരായ യാത്രാവിലക്കിനെക്കുറിച്ച്  മറുപടി പറഞ്ഞ ബിനീഷും ,ബിനോയിയും ഒരുമില്ല്യൺ ദിർഹം മാത്രമാണ് കൊടുക്കാനുള്ളതെന്നു പറയുമ്പോഴാണ് 7 മില്യൺ ദിർഹത്തിന്റെ പരാതിയാണ് ജാസ് ടൂറിസം നൽകിയിരിക്കുന്നതെന്ന് ദുബായ് പോലീസ് വിശദീകരിക്കുന്നു

RECENT POSTS
Copyright © . All rights reserved