വാഷിങ്ടണിലെ സിയാറ്റിൽ ടൊക്കോമ വിമാനത്താവളത്തിലാണ് സംഭവം.വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന അലാസ്ക എയര്‍ലൈൻസിന്റെ ഹൊറിസോണ്‍ എയർ ക്യു 400 വിമാനവുമായി ആരുമറിയാതെ കവർന്നെടുത്ത് കമ്പനിയുടെ തന്നെ ഒരു ജീവനക്കാരൻ പറന്നുയർന്നത്. എയർലൈൻസിന്റെ ഒരു മെക്കാനിക്കാണ് സ്വയം പൈലറ്റായി വിമാനം പറത്തിയത്.
വിമാനവുമായി പറന്നുയർന്ന ഇയാൾ ആകാശത്ത് അഭ്യാസ പ്രകടനങ്ങൾ നടത്തി. അപായ സൈറൺ മുഴങ്ങിയതോടെ രണ്ട് പോർ വിമാനങ്ങള്‍ ’റാഞ്ചിയ’ വിമാനത്തെ ലക്ഷ്യമാക്കി പറന്നുയർന്നു. അൽപ്പ നേരം പോർ വിമാനങ്ങളെ കബളിപ്പിച്ച് പറന്ന വിമാനം, ഒടുവിൽ തകർന്നു വീഴുകയായിരുന്നു.
സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നും 29കാരനായ യുവാവിന്റെ ആത്മഹത്യ ശ്രമം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. താൻ മാനസിക പ്രശ്നങ്ങളുള്ള ഒരാളാണെന്നും തന്നെ സ്നേഹിക്കുന്നവർക്ക് തന്റെ പ്രവൃത്തി ഏറെ ദുഃഖമുണ്ടാക്കുമെന്ന് അറിയാമെന്നും എയർ ട്രാഫിക് കൺട്രോളുമായുള്ള സംഭാഷണത്തിൽ യുവാവ് വ്യക്തമാക്കി. സംഭാഷണത്തിന്റെ ഓഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ആശ്വാസ തീരത്ത് പെരിയാർ . ഇടുക്കി അണക്കെട്ടിൽ നിന്നുള്ള ജലപ്രവാഹത്തെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നെങ്കിലും കടലിലേക്കുള്ള ഒഴുക്ക് കൂടിയത് ആശങ്കളെ അസ്ഥാനത്താക്കി. ഇനി പെരിയാർ തീരത്ത് ജലനിരപ്പുയരാൻ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം.
ഇടുക്കിയിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ചെത്തിയെങ്കിലും ആശങ്കപ്പെട്ട പോലെ കര കവിഞ്ഞൊഴുകിയില്ല പെരിയാർ
അണക്കെട്ടിൽ നിന്ന് അതിതീവ്ര ജലപ്രവാഹമുണ്ടായെങ്കിലും വേലിയിറക്കം ശക്തമായിരുന്നത് പെരിയാർ തീരത്തിന് ആശ്വാസമായി. കഷ്ടിച്ച് ഒരടി വെള്ളം മാത്രമാണ് ഉയർന്നത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലായി. വിമാനത്താവളത്തില്‍ ഒഴുകി എത്തിയ വെള്ളം പൂര്‍ണമായും പമ്പ് ചെയ്തു കളയാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കും. നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേയ്ക്കു നീട്ടിവച്ച കൂറ്റന്‍ പൈപ്പുകളിലൂടെ വെള്ളം സമീപത്തെ കാനയിലേക്ക് തുറന്നുവിട്ടു.
കൂറ്റന്‍ മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ചാണ് തുടര്‍ച്ചയായി വെള്ളം പുറത്തുവിട്ടത്. റണ്‍വേയുടെ പരിസരത്ത് നിന്ന് വെള്ളം ഒഴുകിപോകാന്‍ സംവിധാനമുണ്ടായിരുന്നു. ഇങ്ങനെ, ഒഴുകി പോകുന്ന വെള്ളം പുറത്തേയ്ക്കു വിടാന്‍ സംവിധാനമുണ്ടെങ്കിലും അത് മതിയാകില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് കൂറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ച് രാത്രിതന്നെ പമ്പിങ് തുടങ്ങിയത്.
മഴമാറി നിന്നതോടെ പെയ്ത്തു വെള്ളവും റണ്‍വേയില്‍ നിന്ന് നീങ്ങി. ഇതോടെ, വിമാന സര്‍വീസുകള്‍ വീണ്ടും സുഗമമായി നടത്താന്‍ കഴിഞ്ഞു. വെളുപ്പിന് അഞ്ചരയോടെ സിയാല്‍ അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹജ് യാത്ര ഉള്‍പ്പെടെ നിരവധി സര്‍വീസുകളുള്ള സമയമായതിനാല്‍ നിരവധി യാത്രക്കാര്‍ നെടുമ്പാശേരിയിലെ അവസ്ഥ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ചെറുതോണിയില്‍ അപ്രതീക്ഷിതമായിരുന്നു ആ കുത്തൊഴുക്ക്. ഇടുക്കി ചെറുതോണി ഡാമിന്റെ നാലാം ഷട്ടറും തുറന്നതിന് പിന്നാലെ അസാധാരണമായ കുത്തൊഴുക്ക്. ബസ് സ്റ്റോപ്പിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. ഒപ്പം മരങ്ങളും കടപുഴകി ചെറുതോണി പാലത്തില്‍ ചെന്നുതട്ടിനിന്നു. അക്കരെയിക്കരെ പോകാന്‍ ആളുകള്‍ പേടിക്കുന്ന സാഹചര്യം. അപ്പോഴാണ് ഫയര്‍ഫോഴ്സിലെയും ദുരന്തനിവാരണ സേനയിലെയും ചിലര്‍ ഇളകിമറിയുന്ന ജലത്തിന് നടുവിലെ ആ പാലത്തിലൂടെ ഓടുന്നത് കണ്ണില്‍പ്പെട്ടത്.
മുന്നിലോടുന്ന പൊലീസുകാരന്റെ കയ്യില്‍ ഒരു കുട്ടിയും. ആ വ്യക്തമായി ആ കാഴ്ച . രോഗം മൂര്‍ച്ഛിച്ച ഒരു കുട്ടിയെ ആശുപത്രിയിലെത്തിക്കാനായിരുന്നു ആ ധീരതയെന്ന് ചെറുതോണിക്കാര്‍ പിന്നീട് പറഞ്ഞറിഞ്ഞു. ഏതായായായും പ്രളയഭൂമിയിലെ ആ ധീരതയ്ക്ക്, ഊഷ്മളക്കാഴ്ചയ്ക്ക് സല്യൂട്ട്. വിഡിയോ ദൃശ്യങ്ങള്‍ കാണാം.
കടപ്പാട്: ന്യൂസ് 18
തൊടുപുഴ കൂട്ടക്കൊലപാതകം, കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഞെട്ടിക്കുന്നതാണ്.കമ്പകക്കാനത്തെ കൃഷ്ണന് മാത്രമല്ല, ഇടുക്കിയുടെ പരിസങ്ങളില്‍ ദുര്‍മന്ത്രവാദങ്ങളും ആഭിചാര ക്രിയകളും അടക്കം ചെയ്തുവരുന്ന നിരവധി പേരുണ്ട്. മന്ത്രവാദം പഠിപ്പിച്ച് സ്വന്തം പിന്‍ഗാമിയാക്കണം എന്ന് കൃഷ്ണന് ആഗ്രഹിച്ച ശിഷ്യന് തന്നെയാണ് ഒടുക്കം ഗുരുവിനെ കൊന്ന് മണ്ണിലടക്കിയത്.
തൊടുപുഴ കൂട്ടക്കൊലയിലെ ചില അറിയാക്കഥകള്‍ ഇങ്ങനെ…
സ്വന്തം വിവാഹക്കാര്യം ശരിയാക്കുന്നതിന് വേണ്ടി ഒരു സുഹൃത്ത് വഴിയാണ് കൃഷ്ണന്റെ അടുത്തേക്ക് അനീഷ് എത്തിപ്പെടുന്നത്. ആ പരിചയം വളര്‍ന്നു പന്തലിച്ചു. അനീഷ് പൊടുന്നനെ തന്നെ കൃഷ്ണന്റെ വിശ്വാസവും സ്നേഹവും പിടിച്ച് പറ്റി. പ്രിയപ്പെട്ട ശിഷ്യനായി മാറി. അനീഷ് വളരെ പെട്ടെന്ന് തന്നെ കൃഷ്ണന്റെ വലം കയ്യും മക്കളേക്കാള്‍ പ്രിയപ്പെട്ടവനുമായി മാറി.
തനിക്ക് അറിയാവുന്ന മാന്ത്രിക വിദ്യകളെല്ലാം കൃഷ്ണന് അനീഷിനെ പഠിപ്പിച്ചിരുന്നു. തന്റെ പിന്‍ഗാമിയായി അനീഷിനെ മാറ്റിയെടുക്കണം എന്നായിരുന്നു കൃഷ്ണന് കരുതിയിരുന്നത്. ഇതിന് വേണ്ടി മാന്ത്രിക വിദ്യകള്‍ പഠിപ്പിക്കാന്‍ പൂജ മുറിയെന്ന് പുറത്ത് തോന്നത്തക്ക വിധത്തില്‍ അനീഷിന് പ്രത്യേക മുറിയും കെട്ടിപടുത്തുയര്‍ത്തി. എന്നാല്‍ അതേ ശിഷ്യന് തന്നെ ക്രൂരമായി ഗുരുവിന്റെയും കുടുംബത്തിന്റെയും ജീവനെടുത്തു. ആറടിമണ്ണ് പോലും നിഷേധിച്ചായിരുന്നു നാല് മൃതദേഹങ്ങളും ഒന്നിനുമേല്‍ ഒന്നായി അനീഷും കൂട്ടാളിയും ചേര്‍ന്ന് അടക്കം ചെയ്തത്.
കൊലപ്പെടുത്തി അടുത്ത ദിവസം മറവ് ചെയ്യാന്‍ എത്തിയ അനീഷും ലിബീഷും ജീവനോടെയിരിക്കുന്ന അര്‍ജ്ജുനെ തലയ്ക്ക് പിന്നില്‍ നിന്ന് കുത്തി ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. അതിന് ശേഷം കന്യകാപൂജയ്ക്ക് ആര്‍ഷയുടെ മൃതദേഹത്തെ വിധേയയാക്കി. ഈ സമയം ലിബീഷ് സുശീലയുടെ മൃതദേഹത്തിലും കാമക്കൊതി തീര്‍ത്തു. ഇതിന് പിന്നാലെ ജീവനോടെ കൃഷ്ണനെ കുഴിയില്‍ ചവിട്ടി ഒതുക്കി കിടത്തി മുകളില്‍ സുശീല, അതിനു മുകളില്‍ ആര്‍ഷ, ഏറ്റവും മുകളിലായി ജീവനോടെ അര്‍ജ്ജുനെയും.
നാട്ടുകാരുമായും ബന്ധുക്കളുമായും അകലം പാലിച്ചുള്ള ജീവിതമായിരുന്നു കൃഷ്ണന്റേയും കുടുംബത്തിന്റെയും. ഇല്ലാത്ത സിദ്ധിയുടെ പേരില്‍ വീട്ടില്‍ ഈയാംപാറ്റകളെ എത്തിച്ചിരുന്നു കൃഷ്ണന്. കൃഷ്ണന്റെ ദുര്‍മന്ത്രവാദത്തിനും തട്ടിപ്പിനും ഭാര്യ സുശീലയും കൂട്ടുനിന്നിരുന്നു. ആഢംബര കാറുകളില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരെ എത്തുന്ന പണച്ചാക്കുകള്‍ ആയിരുന്നു കൃഷ്ണന്റെ ഇരകള്‍. മക്കളായ അര്‍ജുനും ആര്‍ഷയും എല്ലാ പൂജകള്‍ക്കും സാക്ഷികളുമായിരുന്നു.
വണ്ണപ്പുറത്തെ കൃഷ്ണന്റെ വീട്ടില്‍ മാത്രമല്ല, രാമക്കല്‍ മേട്ടിലും നെടുങ്കട്ടത്തും കട്ടപ്പനയിലുമെല്ലാം ദുര്മന്ത്രവാദികള് ഇപ്പോഴും അരങ്ങ് വാഴുന്നുണ്ട്. കോഴിയേയും ആടിനേയും എന്തിന് മനുഷ്യ കുഞ്ഞുങ്ങളെ വരെ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ബലി കൊടുക്കുന്നു. രാമക്കല്‍ മേട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുരുതി കൊടുത്ത് പതിമൂന്ന് വയസ്സുകാരനെ ആണ്.
ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുകളാണ് ഇടുക്കിയില്‍ കൂടോത്ര സംഘങ്ങളും ദുര്‍മന്ത്രവാദക്കാരും ചേര്‍ന്ന് നടത്തുന്നത്. നിധിയുടെ പേരിലും ശത്രുസംഹാര പൂജയുടെ പേരിലും ബാധ ഒഴിപ്പിക്കലിന്റെ പേരിലുമൊക്കെയാണ് ഈ തട്ടിപ്പുകള്‍. ബാധയൊഴിപ്പിക്കല്‍ പോലുള്ള ആഭിചാര ക്രിയകള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ മരിച്ച് പോകുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.
കൃഷ്ണന്റെയും കുടുംബത്തിന്റെയും കൂട്ടക്കൊലയ്ക്ക് സമാനമായ സംഭവം മുന്‍പും ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിധി കണ്ടെത്താനെന്ന പേരിലാണ് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിയായ മകനെ കൊലയ്ക്ക് കൊടുത്തത്. മറ്റൊരു സംഭവത്തില്‍ അന്യസംസ്ഥാനത്ത് പഠിക്കുന്ന മക്കളെ ബലികൊടുക്കാനാണ് മാതാപിതാക്കള്‍ തയ്യാറായത്. അതും നിധിയുടെ പേരില്‍ തന്നെ.
തീര്‍ന്നില്ല, ഇടുക്കി മുണ്ടിയെരുമയിലാണ് സഹോദരിയുടെ ശരീരത്തില്‍ കയറിയ ബാധ ഒഴിവാക്കാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബലി കൊടുത്തത്. മനുഷ്യനെ പോലെ തന്നെ കാട്ടുമൃഗങ്ങളേയും ഇത്തരത്തിലുള്ള ചടങ്ങുകള്‍ക്ക് മന്ത്രവാദികള്‍ ഉപയോഗിക്കുന്നുണ്ട്. കാട്ടുപന്നി, ഇരുതല മൂരി, വെള്ളി മൂങ്ങ, കാട്ടുകോഴി എന്നിവയെല്ലാം ആഭിചാര ക്രിയകളുടെ ഭാഗമായി ബലി കഴിക്കപ്പെടുന്നു.
കേരളത്തിൽ മഴയുടെ ശക്തി രൗദ്രഭാവം പൂണ്ട് 24 അണക്കെട്ടുകളും തുറക്കേണ്ടിവന്നപ്പോഴും മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തെ കാത്തുനിർത്തി. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 135 അടിയാണ്. സാധാരണ ഗതിയിൽ ഏറ്റവുമാദ്യം നിറഞ്ഞുതുളുന്പാറുള്ള മുല്ലപ്പെരിയാർ ഡാമിൽ ജലവിതാനം താഴ്ന്നുനിൽക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ജലനിരപ്പ് 136 അടിയിലെത്തിയ മുല്ലപ്പെരിയാർ അണക്കെട്ടിൽ കഴിഞ്ഞ മൂന്നുദിവസമായി മുകളി ലേക്കു പോയിട്ടില്ല. കഴിഞ്ഞ ആഴ്ചയിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396 അടിയിലെത്തിയപ്പോഴും അണക്കെട്ട് തുറക്കാൻ വൈദ്യുതി ബോർഡും ഡാം സുരക്ഷാ അഥോററ്റിയും ആലോചിച്ചതിനുപിന്നിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയർച്ചയായിരുന്നു.
തേക്കടി മേഖലയിലെ മഴ കുറയുകയും ഡാമിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി താഴുകയും ചെയ്തതോടെയാണ് ഇടുക്കി തുറക്കുന്നതിനു സാവകാശം നൽകാൻ അധികൃതർ തീരുമാനിച്ചത്. മൂന്നുദിവസമായി ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ ഏറെ ശക്തമായി. ഇടുക്കി അണക്കെട്ടിലേക്കു റിക്കാർഡ് അളവിൽ വെള്ളം ഒഴുകിയെത്തിയപ്പോൾ മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുനിൽക്കുകയാണ്. ഇവിടെ വൃഷ്ടി പ്രദേശത്തു മഴയും കുറവാണ്. തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്കിൽ ഒട്ടും വർധന ഉണ്ടാക്കിയിട്ടില്ല.
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ പ്രതിരോധത്തിലാക്കി വൈദികരുടെ മൊഴി. അന്വേഷണസംഘം നാലു വൈദികരുടെ മൊഴി എടുത്തു. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈദികര്‍ അറിയിച്ചു. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും അവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്കി. അന്വേഷണ സംഘം ഇന്ന് ഉച്ചക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തേക്കും. ക്രമസമാധാന നില പരിശോധിച്ച ശേഷമാകും ബിഷപ്പിനെ ചോദ്യം ചെയ്യുക.
.
വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജലന്ധറില്‍ എത്തിയിരിക്കുന്നത്. ബിഷപ്പ് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രി രംഗത്തെത്തി ഒന്നര മാസം പിന്നിട്ടപ്പോഴാണ് അന്വേഷണ സംഘം ജലന്ധറില്‍ എത്തിയിരിക്കുന്നത്.
ബിഷപ്പിന്റെ ആഹ്വാനത്തെ തുടര്‍ന്ന് ഇന്നലെ വിശ്വാസികള്‍ ജലന്ധറില്‍ എത്തി തങ്ങിയിരുന്നു. ഒരാഴ്ച മുന്‍പാണ് സൈബര്‍ വിദഗ്ധര്‍ അടങ്ങിയ സംഘം ജലന്ധറില്‍ എത്തിയത്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി 55 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി ആണ് തയ്യാറാക്കിയിട്ടുള്ളത്.
ഇടുക്കി: ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് താഴുന്നു. ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പം ഡാമിലേക്കുള്ള നീരൊഴുക്ക് കാര്യമായി കുറഞ്ഞതും ജലനിരപ്പ് താഴാന്‍ കാരണമായി. രാവിലെ 10 മണിക്ക് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 2400.92 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
നിലവില്‍ പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കില്ല. കൂടിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടി, ആലുവ തുടങ്ങിയ പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. പെരിയാറില്‍ പലയിടത്തും രണ്ടടിയോളം ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കിലും ആലുവ ഭാഗത്ത് ഒരടി മാത്രമാണ് ഉയര്‍ന്നത്. ഇടുക്കിയില്‍ നിന്നുള്ള വെള്ളം എത്തിയത് വേലിയിറക്ക സമയമായതിനാലാണ് ജലനിരപ്പ് കാര്യമായി ഉയരാതിരുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചില്ല. പെരിയാറില്‍ കലങ്ങിയ വെള്ളമായതിനാല്‍ കൊച്ചിയിലേക്കുള്ള കുടിവെള്ള പമ്പിംഗ് കുറച്ചിട്ടുണ്ട്. ആലുവാ മണപ്പുറവും ക്ഷേത്രവും മുങ്ങിയതിനാല്‍ ഇന്ന് കര്‍ക്കടക വാവുബലി സമീപത്തുള്ള മറ്റു ക്ഷേത്രങ്ങളിലാണ് നടത്തുന്നത്.
കേരളത്തില്‍ മഴ തകര്‍ത്ത് പെയ്തു കൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ കോടി കണക്കിന് രൂപ വില വരുന്ന കാറുകള്‍ വരെ വെള്ളത്തില്‍ മുങ്ങി പോയത് നമ്മള് കണ്ടതാണ്. കേരളത്തിലും ഇത് പലയിടത്തും ഇപ്പോള്‍ സംഭവിക്കുന്നുണ്ട്. വാഹനത്തില്‍ വെള്ളം കയറിയാലും അത് ഷോറൂമില്‍ എത്തിച്ചാല്‍ വീണ്ടും ഉപയോഗിക്കാവുന്ന തരത്തില്‍ ആക്കാന്‍ സാധിക്കും. അതിന് പക്ഷെ, വാഹനം സ്റ്റാര്‍ട്ട് ആക്കാതെ ഇരിക്കണം. വാഹനത്തില്‍ വെള്ളം കയറിയാല്‍ ചെയ്യേണ്ടത് എന്തൊക്കെ ?
വെള്ളം കയറിയെന്ന് ബോധ്യപ്പെട്ടാല്‍ ആദ്യം ഓര്‍ക്കേണ്ടത് ഒരു കാരണവശാലം വാഹനം സ്റ്റാര്‍ട്ടാക്കരുത് എന്നതാണ്. ഇഗ്നീഷന്‍ പോലും ഓണ്‍ ആക്കാതിരുന്നാല്‍ അത്രയും നല്ലതാണ്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ ഷോറൂമില്‍ എത്തിച്ചാല്‍ മാത്രമെ ഇന്‍ഷുറന്‍സ് കവറേജ് പോലും ലഭിക്കുകയുള്ളു. വെള്ളം കയറിയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം നഷ്ടമാകും.
ഇനി വാഹനം കെട്ടിവലിച്ചുകൊണ്ട് പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ അതിലുമുണ്ട് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍. ഏറ്റവും സെയിഫായി വാഹനം കൊണ്ടു പോകാന്‍ സാധിക്കുന്നത് കാര്‍ ടവ്വിങ് ഹെവിക്കിള്‍സില്‍ വാഹനം കയറ്റിക്കൊണ്ട് പോകുന്നതാണ്. മുന്‍പത്തെ വീലുകള്‍ നിലത്ത് ഉരുളുന്ന തരത്തില്‍ കെട്ടിവലിച്ചു കൊണ്ടുപോയാലും കേടുപാടുകള്‍ക്ക് സാധ്യതയുണ്ട്. സര്‍വീസ് സെന്ററില്‍ എത്തിയാല്‍ വാഹനത്തിന്റെ എന്ജിന് ഓയില്‍, ഓയില്‍ ഫില്‍റ്റര്‍ എന്നിവ മാറേണ്ടതായി വരും. ഇന്ധനം ഊറ്റിക്കളഞ്ഞ് പുതിയത് നിറയ്ക്കേണ്ടതായും വരും. ഇതിനൊക്കെ മുന്‍പെ, വാഹനത്തില്‍ വെള്ളം കയറുന്നതിനും മുന്‍പ് ചെയ്യേണ്ട ഒരു കാര്യമുണ്ട് – ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണന് അനീഷുമായി കന്യകളെ വെച്ചുള്ള പൂജയ്ക്ക് ആലോചിച്ചിരുന്നതായും ഇരകളെ കൊലപ്പെടുത്തിയ ശേഷം ഒന്നാംപ്രതി അനീഷ് കൃഷ്ണന്റെ മകള്‍ അര്‍ഷയെ ഉപയോഗിച്ച് ഇക്കാര്യം പരീക്ഷിക്കാന്‍ ശ്രമിച്ചതായും സംശയം. കൃത്യം നടത്തിയ ശേഷം അനീഷ് കൃഷ്ണന്റെ ഭാര്യ സൂശീലയുടെയും അര്‍ഷയുടെയും മൃതദേഹങ്ങളെ അപമാനിച്ചതായും പോലീസ് പറഞ്ഞിട്ടുണ്ട്.
കൊലപ്പെടുത്തിയ ശേഷം അര്‍ഷ കന്യകയാണോ എന്ന് നോക്കാന്‍ അനീഷ് ലിബീഷിനോട് ആവശ്യപ്പെടുകയും തന്റെ അറിവ് വെച്ച് ലിബീഷ് വിരല്‍ കടത്തി പരിശോധന നടത്തിയെന്നുമാണ് ലിബീഷ് പോലീസിനോട് പറഞ്ഞത്. സുശീലയുടെ മൃതദേഹത്തില്‍ ഇതിനിടയില്‍ അനീഷ് ലൈംഗികത പരീക്ഷിക്കുകയും ചെയ്തു. അതേസമയം ഈ ആരോപണം അനീഷ് ചോദ്യം ചെയ്യലില്‍ നിഷേധിച്ചു.
കൊലപാതകം നടത്തിയ വീട്ടില്‍ അനീഷും ലിബീഷും മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് അനീഷ് വീട്ടില്‍ കന്യകളെ വെച്ചുള്ള പൂജ നടത്തിയോ എന്നാണ് പോലീസിന്റെ സംശയം. നേരത്തേ പൂജയ്ക്കായി കന്യകളെ കിട്ടുമോ എന്ന വിവരം കൃഷ്ണന് തന്നോട് ചോദിച്ചിരുന്നതായി അനീഷ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. അര്‍ഷയില്‍ ലിബീഷ് പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തില്‍ പൂജ പോലെയുള്ള നീക്കം പ്രതികള്‍ നടത്തിയതായുള്ള സംശയം ഉയരുന്നുണ്ട്.
കൊലയ്ക്കുപിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ലന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. കാരണം ഇവ അത്രമാത്രം അവിശ്വസനീയമായ കാര്യങ്ങളാണ് പ്രതികള്‍ വെളിപ്പെടുത്തുന്നത്. പുലര്‍ച്ചെ 12.30 ഓടെ കൃത്യത്തിനെത്തിയെന്നും കമ്പകക്കാനത്തുനിന്നും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ 5 മണി കഴിഞ്ഞെന്നുമാണ് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
ഇവര്‍ വിവരിച്ച പ്രകാരമാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ കൃത്യം നടത്താന്‍ ഇവര്‍ ആകെ ചെലവഴിച്ചത് അരമണിക്കൂറോളം മാത്രമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കൃത്യം നടത്താനുള്ള അര മണിക്കൂറും തിരിച്ച് തൊടുപുഴയെത്താനുള്ള ഒരു മണിക്കൂറും കഴിച്ച് മൂന്നുമണിക്കൂര്‍ ഇവര്‍ വീട്ടില്‍ ചെലവഴിച്ചത് എന്തിനുവേണ്ടിയായിരുന്നെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാവാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്.
പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കർക്കിടകവാവ് ബലിതർപ്പണത്തിന് മണപ്പുറം റോഡിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് താൽക്കിലക ബലിത്തറകൾ ഒരുക്കും. മണപ്പുറം റോഡിന്റെ ഇരുവശങ്ങളിലുമായി ഇതിനുവേണ്ടി അന്‍പതോളം ബലിത്തറകളാണ് ഒരുക്കുന്നത്. കർമ്മം നടത്തുന്നതിന് ദേവസ്വം ബോർഡ് നേരത്തെ ലേലം ചെയ്ത് അനുമതി നൽകിയ കർമ്മിമാരുടെ ലിസ്റ്റ് പോലീസിനു കൈമാറിയിട്ടുണ്ട്. മുകളിലെ ശിവക്ഷേത്രത്തിൽ പുലർച്ചെ മൂന്നരയോടെ മേൽശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യൻ നന്പൂതിരിയുടെ കാർമികത്വത്തിൽ വാവുബലിയുടെ ചടങ്ങുകൾ ആരംഭിക്കും. ഐത്യഹ്യപെരുമയേറിയ ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിനായി ധാരാളം വിശ്വാസികളാണ് എത്താറുള്ളത്. ഇക്കൊല്ലം ജലനിരപ്പ് ഉയർന്നതിനാൽ മൂന്നു തവണയാണ് ക്ഷേത്രത്തിൽ ആറാട്ട് നടന്നത്. പെരിയാറിന്റെ മറുകരയിലുള്ള ശ്രീനാരായണ ഗുരുസ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതർപ്പണം നടക്കും.