കണ്ണൂര്‍: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. കണ്ണൂര്‍ പാലോട് സ്വദേശിയായ സഞ്ജുവാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇന്നലെ ശുഹൈബിന് വധിക്കാന്‍ ഉപയോഗച്ചുവെന്ന് കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. അന്വേഷണത്തില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചതോടെ പോലീസ് കൂടുതല്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു പ്രതികള്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെക്കുറിച്ചുള്ള സൂചനകളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. പ്രതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച് ശുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ എല്ലാവരെയും പിടികൂടണമെന്ന് ശുഹൈബിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തി വന്ന സമരം താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും കോടതിയെ സമീപിച്ചേക്കാമെന്നാണ് സൂചനകള്‍.
മട്ടന്നൂര്‍ തെരൂരില്‍ ചായക്കടയില്‍ സുഹൃത്തുക്കളോടപ്പം നില്‍ക്കുമ്പോഴാണ് സിപിഎം അനുഭാവികളായ ഒരുപറ്റം അക്രമികള്‍ ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയതിന് ശേഷം വടിവാള് ഉപയോഗിച്ച് ശുഹൈബിന്റെ കാലിനും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ച അക്രമകാരികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശുഹൈബിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് ചോരവാര്‍ന്നാണ് ശുഹൈബ് മരണപ്പെട്ടത്.
ബ്രിട്ടണില്‍ അതിശൈത്യം തുടരുമെന്ന് തന്നെയാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മഞ്ഞുവീഴ്ച്ചയും ഐസ് രൂപപ്പെടുമെന്നുമുള്ള മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്. ഇന്നലെ രാത്രിയും പലയിടത്തും കനത്ത മഞ്ഞുവീഴ്ച്ചയായിരുന്നു. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ ബെന്‍സണില്‍ മൈനസ് 10 ഡിഗ്രിയാണ് രേഖപ്പെടുത്തിയ താപനില. കനത്ത ഗതാഗത തടസ്സമാണ് ഏതാനും ദിവസങ്ങളായി ഉള്ളത്. ഇത് തുടരും. ഉടന്‍ തന്നെ താപനിലയില്‍ വലിയ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല. ഇംഗ്ലണ്ടിന്റെ വടക്കന്‍ മേഖലകളിലും സ്‌ക്കോട്ട്‌ലന്റിലും ആമ്പര്‍ മുന്നിറിയിപ്പാണ് ഉള്ളത്. വൈകീട്ട് ആറുമണിവരെയാണ് ഇത്. എന്നാല്‍ ലണ്ടന്‍, കിഴക്കന്‍ മിഡ്‌സ് ലാന്റ് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഈ മുന്നറിയിപ്പ് രാത്രി പത്തുമണിവരെയുണ്ട്. ആഴ്ച്ചയുടെ മധ്യത്തില്‍ ചില പ്രദേശങ്ങളില്‍ താപനില മൈനസ് 15 വരെ താഴാന്‍ സാധ്യതയുള്ളതായും അറിയുന്നു. തണുപ്പിന് കടുപ്പം കൂട്ടാനായി എമ്മ എന്നു പേരുള്ള കാറ്റും വീശാന്‍ സാധ്യതയുണ്ട്. ബീസ്റ്റ് ഓഫ് ദ ഈസ്റ്റുമായി എമ്മ കൂടിച്ചേരുന്നതോടെ തണുപ്പിന് കാഠിന്യം കൂടും.
അതിശൈത്യം കാരണം പലയിടത്തും ഗതാഗതം താറുമാറായി കിടക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടന്ന അപകടങ്ങളില്‍ ഇന്നലെ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റെയില്‍വേ വിമാന ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. പല ട്രെയിനുകളും യാത്ര മാറ്റിവെച്ചതായി അറിയിച്ചു. ഹീത്രു വിമാന താവളത്തില്‍ പല സര്‍വീസുകളും മുടങ്ങി കിടക്കുകയാണ്. ഇന്നലെ നിരവധി ഐറിഷ് വിമാനങ്ങള്‍ യാത്ര റദ്ദാക്കിയിരുന്നു. 1350 മുതല്‍ ഏകദേശം 1850 വരെയുള്ള കാലഘട്ടത്തിലാണ് ബ്രിട്ടനില്‍ ഏറ്റവും വലിയ ശൈത്യം നിലനിന്നിരുന്നു. ‘ലിറ്റില്‍ ഐസ്-എയ്ജ്’ (little ice-age) എന്നറിയപ്പെട്ടിരുന്ന ഈ കാലഘട്ടത്തില്‍ ആര്‍ട്ടിക്കിലെ തണുപ്പിനും മഞ്ഞ് വീഴ്ച്ചയ്ക്കും സമാനമായ കാലസ്ഥയായിരുന്നു നിലനിന്നിരുന്നത്. തംമസ് നദിയെ മാസങ്ങളോളം തണുത്തറഞ്ഞ അവസ്ഥയിലാക്കിയ അതിശൈത്യമായിരുന്നു അത്.
1683-84 കാലഘട്ടത്തില്‍ അതിശൈത്യ കാലഘട്ടത്തെ അറിയപ്പെട്ടിരുന്നത് ഗ്രേറ്റ് ഫ്രോസ്റ്റ് എന്നാണ്. ഏതാണ്ട് 11 ഇഞ്ചോളം കനത്തില്‍ തമംസ് നദി മഞ്ഞുമൂടപ്പെട്ടു. നദി മഞ്ഞുമൂടപ്പെട്ടതോടെ അതിനു സമീപത്തായി ഫെ്സ്റ്റിവല്‍ നടത്തപ്പെട്ടിരുന്നു. ഐസ് സ്‌കേറ്റിംഗ്, ഗ്യാബിളിംഗ് ഉള്‍പ്പെടെയുള്ള വിനോദ പരിപാടികള്‍ അന്ന് സംഘടിപ്പിക്കപ്പെട്ടു. 1739-40 കാലഘട്ടത്തിലാണ് മറ്റൊരു അതിശൈത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. താപനില മൈനസ് 9 കുറഞ്ഞ അവസ്ഥയായിരുന്നു അന്ന്. മോഡേണ്‍ കാലഘട്ടത്തില്‍ 1963ലാണ് അവസാനമായി തംമസ് നദി മഞ്ഞ് മൂടപ്പെട്ടത്. അന്നത്തെ കാലവസ്ഥ മാറ്റം ബിഗ് ഫ്രീസ് എന്നാണ് പിന്നീട് അറിയപ്പെട്ടത്. 1963 നു ശേഷം മറ്റൊരു അതി ശൈത്യകാലം ബ്രിട്ടനെ വലച്ചത് 1978-79 സമയത്താണ്. വലിയ കാലവസ്ഥ മാറ്റങ്ങളും അതിശൈത്യവും ചരിത്രത്തില്‍ ബ്രിട്ടന്‍ മറികടന്നിട്ടുണ്ട്.
തോപ്പുംപടി ഹാര്‍ബര്‍പാലത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് സ്വന്തം ജീവന്‍ പണയംവച്ച് യുവാവ് രക്ഷനായി.
അര്‍ധരാത്രിക്കുശേഷം കായലില്‍ ചാടിയ പള്ളുരുത്തി സ്വദേശിനിയെയാണ് കുമ്പളങ്ങി കല്ലഞ്ചേരി ആന്റണിയുടെ മകന്‍ ജീവന്‍ (19) സാഹസികമായി രക്ഷിച്ചത്. വേലിയേറ്റവും കനത്ത ഇരുട്ടും വകവയ്ക്കാതെയായിരുന്നു ജീവന്റെ ഇടപെടല്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം.
തോപ്പുംപടി ചിക്കിങ്ങിലെ വിതരണക്കാരനായ ജീവന്‍ സഹപ്രവര്‍ത്തകനോടൊപ്പം ഇരുചക്രവാഹനത്തില്‍ പെട്രോള്‍ അടിക്കുന്നതിന് തേവരയിലേക്ക് പോകുമ്പോഴാണ് ഹാര്‍ബര്‍പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടത്. ആരോ കായലില്‍ ചാടിയെന്ന് നാട്ടുകാരില്‍നിന്നറിഞ്ഞ ജീവന്‍ സമയംകളയാതെ പാലത്തിന്റെ താഴെ മണല്‍തിട്ടയിലേക്ക് ഇറങ്ങി.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് വസ്ത്രങ്ങള്‍ ഊരിനല്‍കി കൂരിരുട്ടില്‍ ലക്ഷ്യസ്ഥാനം നോക്കി നീന്തി. തെക്കോട്ട് വേലിയേറ്റം ഉള്ളതിനാല്‍ 150 മീറ്റര്‍ നീന്തിയാണ് യുവതിയുടെ അടുത്തെത്തിയത്. എന്നാല്‍ യുവതി രക്ഷപ്പെടേണ്ട എന്ന അര്‍ഥത്തില്‍ ജീവനെ തള്ളുകയും ചവിട്ടുകയും ചെയ്തതോടെ ഇരുജീവനും അപകടത്തിലായി.
ആത്മധൈര്യം വിടാതെ ബലംപ്രയോഗിച്ച് യുവതിയെ മുതുകില്‍ പിടിച്ചുവച്ച് കായലിലൂടെ ബിഒടി പാലവും കഴിഞ്ഞ് കുണ്ടന്നൂര്‍ റോഡിലെ കായല്‍തീരത്ത് എത്തിച്ചു.
തോപ്പുംപടി സ്‌റ്റേഷനിലെ എഎസ്‌ഐമാരായ കെ എം രാജീവ്, ശ്രീജിത്, സിപിഒ കെ ജെ പോള്‍ എന്നിവരെത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി.
പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് രാത്രി വീട്ടില്‍നിന്നിറങ്ങിയ യുവതി സൈക്കിള്‍ ചവിട്ടിയാണ് ഹാര്‍ബര്‍പാലത്തില്‍ എത്തി കായലിലേക്ക് ചാടിയത്.
ആരാണെന്ന് അറിയില്ലെങ്കിലും ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ജീവന്‍ പറഞ്ഞു. ആ സമയത്തെ ആത്മധൈര്യവും ഗുണമായതായി ജീവന്‍ കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളിയുടെ മകനായ ജീവന് നീന്തല്‍ നല്ലപോലെ വശമാണ്.
എന്നാല്‍ സാധാരണ ദിവസം പോലെതന്നെ രാവിലെ ജോലിക്കായി ചിക്കിങ്ങില്‍ എത്തിയ ജീവന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.
ഇന്നലെ രാത്രി ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ബോണി കപൂര്‍ അവസാനമായി തന്റെ കുറിപ്പ് ട്വീറ്റ് ചെയ്തത്. തന്റെ സുഹൃത്തിനെയും ഭാര്യയെയും മക്കളുടെ അമ്മയെയും നഷ്ടപ്പെട്ടത് വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാകില്ല. തനിക്കൊപ്പം ഉറച്ച് നിന്ന ബന്ധുക്കള്‍ സുഹൃത്തുക്കള്‍ ശ്രീദേവിയുടെ ആരാധകര്‍ എന്നിവരോട് നന്ദി അറിയിക്കുന്നതായും ബോണി ട്വിറ്ററില്‍ കുറിച്ചു. അര്‍ജുന്റെയും അന്‍ഷുലയുടെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചതായും തനിക്കും മക്കളായ ഖുശിയ്ക്കും ജാന്‍വിയ്ക്കും അവര്‍ താങ്ങായിരുന്നുവെന്നും ബോണി. നികത്താനാകാത്ത നഷ്ടം അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ കുടുംബത്തോടെ ശ്രമിക്കുകയാണെന്നും ബോണി കപൂര്‍ വ്യക്തമാക്കി. തങ്ങളുടെ ലോകത്തെ നിലാവായിരുന്നു ശ്രീദേവി. അവര്‍ നടിയായിരുന്നു. എന്നാല്‍ തനിയ്ക്ക് അവള്‍ പ്രണയിനിയായിരുന്നു, തങ്ങളുടെ രണ്ട് മക്കളുടെ അമ്മയായിരുന്നു…
മക്കള്‍ക്ക് അവള്‍ എല്ലാമായിരുന്നു. അവളായിരുന്നു ഈ കുടുംബത്തിന്റെ നെടുംതൂണ്‍. അതേസമയം ശ്രീദേവിയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പിന്നാലെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ശ്രീദേവിയുടെ കുടുംബം ആവശ്യപ്പെട്ടു. അന്തസ്സോടെ ജീവിച്ച ശ്രീദേവിക്ക് മരണ ശേഷവും ആ പരിഗണന നല്‍കണമെന്നും കപൂര്‍ കുടുംബം വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. കുടുംബത്തിന് ഏറ്റവും ദുഃഖകരമായ സമയമാണ്. രാജ്യമെമ്പാടുമുളള ആരാധകരുടേയും സുഹൃത്തുക്കളുടേയും സാന്ത്വനമാണ് ഏറ്റവും വലിയ പിന്തുണയെന്നും കുടുംബം പ്രതികരിച്ചു. ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്നലെ മുബൈയില്‍ വച്ച് സംസ്‌കരിച്ചു. നിരവധി പേരാണ് നടിയെ അവസാനമായി ഒരു നോക്ക് കാണാനായി സെലിബ്രിറ്റി സ്‌പോര്‍ട്‌സ് ക്ലബ്ബിലേക്കും വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലേക്കും എത്തിയത്.
തങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങളില്‍ മക്കെയിന്‍സ് ചിപ്‌സ് ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തി സ്ട്രീറ്റ് റസ്റ്റോറന്റ് ശൃഖലയായ നാന്‍ഡോസ് . സ്ഥാപനത്തിന്റെ വെളിപ്പെടുത്തല്‍ റസ്റ്റോറന്റ് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. നാന്‍ഡോസ് റസ്‌റ്റോറന്റിലെ മുന്‍ തൊഴിലാളി പ്രദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിന് ശേഷമാണ് വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.
സ്ഥാപനത്തിന്റെ പുതിയ വെളിപ്പെടുത്തലില്‍ ഉപഭോക്താക്കളില്‍ പലരും ഞെട്ടല്‍ രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയകളില്‍ പുറത്തുവന്ന കുറിപ്പുകളില്‍ പലരും ഇക്കാര്യം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഞെട്ടലുളവാക്കുന്നതാണെന്നും പ്രതികരിച്ചു. മക്കെയിന്‍സ് ഫുഡ് സര്‍വ്വീസുമായി സഹകരിച്ച് പുതിയ വിഭവം നിര്‍മ്മിക്കുകയായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് നാന്‍ഡോസ് സ്ട്രീറ്റ് റസ്റ്റോറന്റ് ശൃഖല അവകാശപ്പെടുന്നു.
ഉപഭോക്താക്കള്‍ വീട്ടില്‍ പാചകം ചെയ്യുന്ന മക്കെയിന്‍സ് ചിപ്‌സില്‍ നിന്ന് ഏറെ വ്യത്യാസമുള്ളതാണ് തങ്ങളുടെ റസ്റ്റോറന്റിലെ വിഭവമെന്ന് നാന്‍ഡോസ് വ്യക്തമാക്കുന്നു. ഞങ്ങളുടെ പ്രമുഖമായി ചിപ്‌സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് മക്കെയിന്‍സ് ഫുഡ് സര്‍വ്വീസുമായി സഹകരിച്ചാണ് പക്ഷേ വിഭവം നാന്‍ഡോസ്ന്റെ തനതു രീതിയില്‍ പാചകം ചെയ്‌തെടുത്തവയാണെന്ന് സ്ഥാപനത്തിന്റെ വക്താവ് ബിബിസിയോട് പറഞ്ഞു
.
ന്യൂസ് ഡെസ്ക്
മഞ്ചേരി: നാടോടിസ്ത്രീയെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈക്കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മഞ്ചേരി ചെരണി വലിയവീട്ടില്‍ അയ്യൂബിനെയാണ് (30) പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് മഞ്ചേരി കച്ചേരിപ്പടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് പരിസരത്ത് പിടിയിലായ അയ്യൂബ് താമരശ്ശേരി സ്വദേശിനിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അവരുടെ കുഞ്ഞിന് വെട്ടേറ്റത്.
അടിപിടിയും വാക്കേറ്റവുമുണ്ടായതിനെത്തുടര്ന്ന് ഇയാള്‍ കത്തിയെടുത്ത് വീശിയപ്പോള്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ കാലില്‍ കൊള്ളുകയായിരുന്നു.ഗുരുതര മുറിവേറ്റ കുഞ്ഞിന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ നല്കി. അറസ്റ്റിലായ അയ്യൂബും സുഹൃത്തും മഞ്ചേരി ചെരണി ആശുപത്രിക്ക് സമീപം ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ശിക്ഷയനുഭവിച്ചവരാണ്. അയ്യൂബ് അഞ്ച് കഞ്ചാവ് കേസുകളിലും കൊലപാതക കേസിലും പ്രതിയാണ്. മഞ്ചേരി സ്റ്റേഷനിലും കേസുണ്ട്.
റെയില്‍വേ പൊലീസ് കാപ്പ ചുമത്തി ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്. അതേസമയം, കുഞ്ഞിന് വെട്ടേറ്റ സംഭവം അറിയിക്കാന്‍ ചെന്ന പിതാവ് മുരുകേശനെ പൊലീസുകാര്‍ അവഹേളിച്ച് ഇറക്കിവിട്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മഞ്ചേരി പൊലീസിനോട് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം തേടി.
മുംബൈ: അന്തരിച്ച നടി ശ്രീദേവിയെക്കുറിച്ചു ഇതുവരെ ആരും പറയാത്ത വെളിപ്പെടുത്തലുകളുമായി ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. അവര്‍ എന്നും അസന്തുഷ്ടയായിരുന്നു. അതുകൊണ്ടു മുന്‍പൊരിക്കലുമില്ലാത്തവിധം അവര്‍ സമാധാനത്തോടെ കിടക്കുന്നത് ഇപ്പോള്‍ മാത്രമാണ് എന്നും രാം ഗോപാല്‍ വര്‍മ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘മരിച്ചവര്‍ക്കു ഞാന്‍ നിത്യശാന്തി നേരാറില്ല, ശ്രീദേവിയുടെ കാര്യത്തില്‍ അതു പറയാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് രാമുവിന്റെ പ്രതികരണം. സൗന്ദര്യം, പ്രതിഭ, സുന്ദരികളായ രണ്ടു പെണ്‍മക്കളടങ്ങിയ പ്രശ്നങ്ങളൊന്നുമില്ലാത്ത കുടുംബം. പുറത്തുനിന്നു നോക്കുന്നവര്‍ക്ക് എല്ലാം തികഞ്ഞൊരു ജീവിതമായിരുന്നു ശ്രീദേവിയുടേത്. എന്നാല്‍, ലോകം കരുതുന്നതില്‍നിന്നു തീര്‍ത്തും വേറിട്ടതാണ് ഒരാളുടെ യഥാര്‍ഥ ജീവിതമെന്നതിന്റെ ക്ലാസിക് ഉദാഹരണം കൂടിയാണത്.
ക്ഷണാക്ഷണം എന്ന സിനിമയുമായി ബന്ധപ്പെട്ടാണു ഞാന്‍ ശ്രീദേവിയെ ആദ്യമായി കാണുന്നത്. ആകാശത്തിലെ ആഹ്ലാദപ്പറവയായിരുന്ന അവര്‍ അച്ഛന്റെ മരണത്തോടെ കൂട്ടിലടച്ച കിളിയായി മാറുന്നതിനു ഞാന്‍ സാക്ഷിയാണ്. മകളുടെ ജീവിതത്തില്‍ അമിതശ്രദ്ധ കാണിച്ച്, നിയന്ത്രിച്ചു നിര്‍ത്തിയ അമ്മയുടെ കീഴില്‍ കൂട്ടിലടച്ച കിളിയായിരുന്നു ആ കലാകാരി.
പ്രതിഫലം കള്ളപ്പണമായി കിട്ടിയിരുന്ന ആ കാലത്ത്, റെയ്ഡു ഭയന്ന് ശ്രീദേവിയുടെ അച്ഛന്‍ അയ്യപ്പന്‍ അതെല്ലാം വിശ്വസിച്ച് ഏല്‍പിച്ചത് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയുമായിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ പണം തിരികെ നല്‍കാതെ അവര്‍ ശ്രീദേവിയെ വഞ്ചിച്ചു. പണമിടപാടു നടത്തി പരിചയമില്ലാത്ത അമ്മയ്ക്കു പറ്റിയ വന്‍ അബദ്ധങ്ങള്‍കൂടിയായപ്പോള്‍ പൂര്‍ണമായി.
അങ്ങനെ ശ്രീദേവി പാപ്പരായി നില്‍ക്കുന്ന കാലത്താണു ബോണി കപൂര്‍ അവരുടെ ജീവിതത്തിലേക്കു കടന്നുവന്നത്. ബോണിയുടെ കാര്യവും സമാനമായിരുന്നു. കഴുത്തറ്റം കടം. അദ്ദേഹത്തിനു ശ്രീദേവിക്കു കൊടുക്കാന്‍ ആകെയുണ്ടായിരുന്നതു ചാഞ്ഞുകിടന്നു തേങ്ങിക്കരയാന്‍ ആ വലിയ ചുമലുകള്‍ മാത്രമായിരുന്നു.
ഇതിനിടെ, വിദേശത്തു നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നു ശ്രീദേവിയുടെ അമ്മയ്ക്കു മാനസിക അസ്വാസ്ഥ്യങ്ങളുണ്ടായി. സഹോദരിയാകട്ടെ അയല്‍വാസിയായ യുവാവിനോടൊപ്പം ഒളിച്ചോടി. മരിക്കുന്നതിനു മുന്‍പ് എല്ലാ വസ്തുക്കളും അമ്മ ശ്രീദേവിയുടെ പേരില്‍ എഴുതിവച്ചിരുന്നു. എന്നാല്‍, സ്വബോധത്തോടെയല്ല അമ്മയിതു ചെയ്തതെന്നു കാണിച്ചു സഹോദരി ശ്രീലത കേസിനു പോയി.
ലോകമെമ്പാടും ലക്ഷക്കണക്കിനാളുകള്‍ കാമനയോടെ ആരാധിച്ച ശ്രീദേവിക്കു താങ്ങും തണലുമാകാന്‍ ബോണി മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഇതിനിടെ, ആദ്യ ഭാര്യ മോനയുമൊത്തുള്ള മകന്റെ ജീവിതം നശിപ്പിച്ചവളെന്നു വിളിച്ചു ബോണിയുടെ അമ്മ ശ്രീദേവിയെ ഒരു ഹോട്ടല്‍ ലോബിയില്‍വച്ച് വയറില്‍ ഇടിച്ചു.
ഇംഗ്ലിഷ് വിങ്ഗ്ലിഷ് സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോഴുള്ള താല്‍ക്കാലിക സന്തോഷമൊഴിച്ചാല്‍ ശ്രീദേവി ദുഃഖിതയായാണു ജീവിച്ചത്. വികാരജീവിയായ അവരുടെ ഹൃദയത്തില്‍ ദുരനുഭവങ്ങള്‍ മുറിപ്പാടുകള്‍ തീര്‍ത്തിരുന്നു. അവര്‍ സമാധാനമെന്തെന്ന് അറിഞ്ഞിട്ടേയില്ല. ചെറുപ്രായത്തില്‍ സിനിമയിലെത്തിയ അവര്‍ക്കു സാധാരണനിലയില്‍ വളര്‍ന്നു വലുതാകാനുള്ള അവസരം ലഭിച്ചില്ല. മനസ്സും പ്രക്ഷുബ്ധം. അപ്പോള്‍ അവര്‍ സ്വന്തം ഉള്ളിലേക്കുതന്നെ നോക്കി.
പ്രായമാകുന്നെന്ന ചിന്ത അലട്ടിയപ്പോള്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്കു വിധേയയായി. യഥാര്‍ഥ ജീവിതം ആരും കാണാതിരിക്കാനായി ചുറ്റും മനഃശാസ്ത്രപരമായ മതില്‍ കെട്ടിപ്പൊക്കി. ക്യാമറയ്ക്കു മുന്നില്‍ മാത്രമല്ല, പിന്നിലും മേക്കപ്പിട്ടു. ഹേമമാലിനിയുടെ മകള്‍ ഇഷ ദിയോള്‍ പോയവഴിയേ തന്റെ മക്കളും പോകുമോയെന്നു പേടിച്ചു. ഹൃദയത്തിന്റെ അടിത്തട്ടിലെ ദുഃഖം ആ കണ്ണുകളില്‍ ഞാന്‍ വ്യക്തമായി കണ്ടിട്ടുണ്ട്.
സ്ത്രീയുടെ ശരീരത്തില്‍ കുടുങ്ങിപ്പോയ ഒരു കുട്ടിയായിരുന്നു ശ്രീദേവി. നിഷ്‌കളങ്കയും സംശയാലുവും. ആ രണ്ടു സവിശേഷതകളും ഒരുമിച്ചുള്ളത് ഒരിക്കലും നല്ലതല്ല.
പാര്‍ട്ടികള്‍ക്കും വിവാഹസല്‍ക്കാരങ്ങള്‍ക്കും ശേഷമാണ് ആത്മഹത്യകളും അപകടമരണങ്ങളും സംഭവിച്ചുകാണാറുള്ളത്. ബാക്കിയുള്ള ലോകം മുഴുവന്‍ ആഘോഷിക്കുമ്പോള്‍ എനിക്കു മാത്രം സന്തോഷമില്ലാത്തതെന്തുകൊണ്ടാണെന്ന ചോദ്യം വിഷാദമുള്ളവരെ വേട്ടയാടും. തെറ്റു തന്റേതാണെന്ന തോന്നലുണ്ടാകും. വിഷാദികളില്‍ ചിലര്‍ ആത്മഹത്യ ചെയ്യും. മറ്റു ചിലര്‍ അതു നിയന്ത്രിക്കാന്‍ അമിതമായി ഗുളികകള്‍ വാരി വിഴുങ്ങും.
മരിച്ചവര്‍ക്കു ഞാന്‍ സാധാരണയായി നിത്യശാന്തി നേരാറില്ല. പക്ഷേ ശ്രീദേവിയുടെ കാര്യത്തില്‍ അതു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, എനിക്കറിയാം, മുന്‍പൊരിക്കലുമില്ലാത്തവിധം അവര്‍ സമാധാനത്തോടെ കിടക്കുന്നത് ഇപ്പോള്‍ മാത്രമാണ് ജീവിതത്തിലാദ്യമായി!
ക്ഷാമം ഭയന്ന് ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതോടെ ബ്രിട്ടണിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ എല്ലാം കാലിയായി. പാലുല്‍പ്പന്നങ്ങളും ബ്രഡുമാണ് കൂടുതലായി ആളുകള്‍ ശേഖരിച്ചുവച്ചത്. അതിനാല്‍ തന്നെ പലയിടത്തും കടകളില്‍ ഇവ സ്റ്റോക്കില്ലാതായി. ഹിമക്കാറ്റും അതിശൈത്യവും മാറിയശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാം എന്ന് തിരുമാനിച്ചാണ് പലരും ഇത്രയധികം സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷ്യപ്പെട്ട കുറിപ്പുകളില്‍ പറയുന്നു. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന പ്രതിഭാസം യുകെയില്‍ ഉടനീളം അതിശൈത്യമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന ഒരാഴ്ച്ച യുകെ അഞ്ച് വര്‍ഷത്തിനിടെ നേരിട്ട് ഏറ്റവും വലിയ മഞ്ഞു വീഴ്ച്ചക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ റിപ്പോര്‍ട്ടുകളാണ് ആളുകളില്‍ പരിഭ്രാന്തി പരത്തിയിരിക്കുന്നത്. ആസ്ഡയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ബ്രഡുകള്‍ അടുക്കിവെച്ചിരുന്ന കൗണ്ടറുകള്‍ നിമിഷ നേരംകൊണ്ട് കാലിയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന പരിഭ്രാന്തി അനാവിശ്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ജനങ്ങളുടെ തയ്യാറെടുപ്പുകള്‍ കണ്ടാല്‍ മാസങ്ങളോളം വീട്ടില്‍ കഴിയേണ്ടി വരുന്നവരെപ്പോലെയാണെന്നും അതിശൈത്യം വെറും ഒരാഴ്ച്ചത്തെ പ്രതിഭാസമാണെന്നും നവ മാധ്യമങ്ങളില്‍ പ്രതികരണമുണ്ടായി. യുകെയിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വന്‍തോതിലാണ് വിറ്റഴിക്കപ്പെടുന്നത്. പലരും സാധാരണ ആവശ്യത്തിലും കൂടുതല്‍ അളവില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങിച്ചു സൂക്ഷിക്കുകയാണ്. സൈബിരിയന്‍ ശീതക്കാറ്റിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വാങ്ങിക്കുകയാണെന്ന് വാര്‍ത്തകള്‍ പറയുന്നു. ടെസ്‌കോയുടെ കൗണ്ടറുകളില്‍ ബ്രഡുകള്‍ കാലിയായിരിക്കുകയാണെന്ന് ഹെലന്‍ ട്വീറ്റ് ചെയ്തു.
അതേസമയം പ്രതികൂല കാലവസ്ഥ അടുത്ത ദിവസങ്ങളില്‍ കൂടി തുടരുമെന്ന് കാലസ്ഥ വിദ്ഗദ്ധര്‍ പറയുന്നു. സൈബീയരന്‍ ശീതക്കാറ്റെന്ന് അറിയപ്പെടുന്ന പുതിയ പ്രതിഭാസം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് കനത്ത മഞ്ഞ് വീഴ്ച്ചയുണ്ടാക്കുകയാണ്. അതിശൈത്യം മൂലം വിമാന-റെയില്‍ ഗതാഗതം സംഭിച്ചിരിക്കുകയാണ്. നൂറോളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇതേത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലായി നടന്ന റോഡപകടങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ശ്രീദേവിയുടെ മരണത്തില്‍ സിനിമാ ലോകം മുഴുവന്‍ അനുശോചനം രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ മാധ്യമങ്ങളെ കുഴക്കുന്ന ചോദ്യമുയര്‍ത്തി തെന്നിന്ത്യന്‍ നടി കസ്തൂരി. ശ്രീദേവി മരിച്ചപ്പോള്‍ ചാനലുകളിലും മറ്റും അവരുടെ പാട്ടുകളും വീഡിയോ ക്ലിപ്പിംങുകളുമാണ്, സണ്ണി ലിയോണ്‍ മരിക്കുകയാണെങ്കില്‍ എന്ത് ചെയ്യും എന്നാണ് കസ്തൂരി പരിഹാസ രൂപേണയുള്ള ചോദ്യം.
തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ എഴുതിയ കുറിപ്പിലാണ് നടി ഇക്കാര്യം ചോദിച്ചിരിക്കുന്നത്. ശ്രീദേവിയുടെ മരണം ആഘോഷമാക്കിയ ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് നേരത്തെ സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ രംഗത്തു വന്നിരുന്നു. കസ്തൂരിയുടെ പോസ്റ്റും അത്തരത്തിലുള്ള വിമര്‍ശനമാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.
ശ്രീദേവിയുടെ പഴയ കാല ചിത്രത്തിനും സണ്ണി ലിയോണിന്റെ ചിത്രത്തിനും ഒപ്പമാണ് കസ്തൂരിയുടെ കുറിപ്പ്.
All the news channels are showing songs and clips of Late Sridevi
Wondering what will happen when Sunny Leone expires someday😲😜🤪#facebook #forward pic.twitter.com/D1whQIV1kD— kasturi shankar (@KasthuriShankar) February 27, 2018
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ശുഹൈബ് കൊല്ലപ്പെട്ട മട്ടന്നൂര്‍ തെരൂരില്‍ നിന്ന് രണ്ടു കിലോ മീറ്റര്‍ അകലെയുള്ള വെള്ളിയാംപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാംപ്പറമ്പില്‍ കാടു വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് വാളുകള്‍ കണ്ടെത്തിയത്.
ശുഹൈബിന്റെ കൊലപാതകം അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആയുധങ്ങള്‍ കണ്ടെടുത്തോയെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചിരുന്നു. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച് ശുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ എല്ലാവരെയും പിടികൂടണമെന്ന് ശുഹൈബിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
മട്ടന്നൂര്‍ തെരൂരില്‍ ചായക്കടയില്‍ സുഹൃത്തുക്കളോടപ്പം നില്‍ക്കുമ്പോഴാണ് സിപിഎം അനുഭാവികളായ ഒരുപറ്റം അക്രമികള്‍ ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയതിന് ശേഷം വടിവാള് ഉപയോഗിച്ച് ശുഹൈബിന്റെ കാലിനും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ച അക്രമകാരികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശുഹൈബിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് ചോരവാര്‍ന്നാണ് ശുഹൈബ് മരണപ്പെട്ടത്.