ടോം ജോസ് തടിയംപാട്
തൊടുപുഴ ,മുട്ടംകാരൻ ബിനോയിയും മക്കളും ഇംഗ്ലണ്ടിൽ മാത്രമല്ല ബാഴ്സലോണയിലും താരങ്ങളായി .
സ്പെയിനിലെ ബാർസലോണയിലെ കനാൽ ഒളിമ്പിയയിൽ കഴിഞ്ഞ 18 ,19 തീയതികളിൽ നടന്ന അഞ്ചാമത് ബാർസലോണ ഡ്രാഗൺ ബോട്ട് ഫെസ്റ്റിൽ ലിവർപൂൾ അമത്തസ് ഡ്രാഗൺ ബോട്ട് ക്ലബ്ബിനൊപ്പം ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ലിവർപൂൾ ബെർക്കിൻഹെഡിൽ താമസിക്കുന്ന തൊടുപുഴ ,മുട്ടംകാരൻ ബിനോയിയും മക്കളും ഇംഗ്ലണ്ടിൽ മാത്രമല്ല ബാഴ്സലോണയിലും താരങ്ങളായി .
മത്സരത്തിൽ 40 ഓളം ടീമുകളോട് ഇഞ്ചോടിഞ്ച് പോരാടിയത് , 500 മീറ്റർ ഓപ്പൺ റെയ്സില്‍ രണ്ടാം സ്ഥാനവും 200 മീറ്റർ റേസിൽ മൂന്നാം സ്ഥാനവും 200 മീറ്റർ മിക്സഡ് റേസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ടീം അമത്തസ് ബ്രിട്ടന്റെ പേര് വാനോളം ഉയർത്തുന്നതിൽ ബിനോയിയും മക്കളും വലിയപങ്കാണു വഹിച്ചത്. ബ്രിട്ടനെ കൂടാതെ അമേരിക്ക, കാനഡ, ഫ്രാൻസ്, ഇറ്റലി, ക്രൊയേഷ്യ, ഖത്തർ, ബ്രസീൽ, ഓസ്ട്രിയ, അയർലൻഡ്, സ്പെയിൻ, യു എ ഇ, ജർമ്മനി, സ്ലോവാക്കിയ ,നെതർലാൻഡ് എന്നിങ്ങനെ 25 ഓളം രാജ്യങ്ങളും 1000 ത്തിലധികം തുഴച്ചിലുകാരും പങ്കെടുത്ത രണ്ടു ദിവസം നീണ്ട മൽസരത്തിൽ മിന്നുന്ന പ്രകടനമാണ് അമത്തസ് ടീം കാഴ്ച്ചവച്ചത്.
അമത്തസ് ഫാമിലിയിലെ 22 പേർ മാത്രമാണ് മൽസരത്തിൽ പങ്കെടുക്കുവാൻ ബാഴ്സലോണയിൽ എത്തിയത്. ഇംഗ്ലണ്ട് ടീമിൻ്റെ ചീഫ് കോച്ചായ ഡേവ് ബാങ്ങിൻ്റെ നേതൃത്വത്തിലാണ് ടീം അമർത്തസ് മത്സരങ്ങളിൽ പങ്കെടുത്തത്. നാല്പതോളം നാഷണാലിറ്റിയിലുള്ള ആയിരത്തിലധികം തുഴച്ചിലുകാരിൽ ബിനോയിയും മക്കളായ ആൽവിനും ആൽഡിനും മാത്രമായിരുന്നു ഇന്ത്യാക്കാരായി ഉണ്ടായിരുന്നത് എന്നത് ശ്രദ്ദേയമായ ഒരു കാര്യം തന്നെയാണ്.
രണ്ടാഴ്ച്ച മുമ്പ് സ്റ്റോക്ക്ടണിൽ വച്ച് നടന്ന യുകെ നാഷണൽ വള്ളംകളി മൽസരത്തിലും 200 മീറ്ററിലും 500 മീറ്ററിലും 2000 മീറ്ററിലും അമത്ത സിനൊപ്പം മൽസരിച്ച് ദേശീയ ചാമ്പ്യന്മാരായിരുന്നു. 2022 ജൂണിൽ നീണ്ട കാലത്തെ കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് യുകെയിലേയ്ക്ക് കുടുംബ സമേതം കുടിയേറിയ ബിനോയിയേയും മക്കളേയും വന്നതിൻ്റെ പിറ്റേന്ന് തന്നെ വള്ളംകളിയിൽ ചേർത്തത് പ്രോത്സാഹിപ്പിച്ചത് യുകെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന അന്നത്തെ വിരാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡൻ്റ് ജോഷി ജോസഫ് ആയിരുന്നു. തോമസ് കുട്ടി ഫ്രാൻസിസിൻ്റെ നേതൃത്വത്തിലുള്ള ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബിൽ പരിശീലനം നേടിയ ബിനോയിയും മക്കളും ആ വർഷത്തെ യുക്മ വള്ളംകളിയിൽ ഹാട്രിക് കിരീടം നേടിയിരുന്നു. തുടർന്ന് ഇംഗ്ലീഷ് ടീമായ അമത്തസ് ടീമിൽ മെമ്പർമാരായി മാറിയ ബിനോയിയും മക്കളും അതിശൈത്യത്തിലും പരിശീലനം നടത്തിയാണ് മൽസരങ്ങളിൽ പങ്കെടുക്കുന്നത്. കൂടാതെ ആൽവിനും ആൽഡിനും ബ്രിട്ടീഷ് നാഷണൽ ടീമിൻ്റെ പരിശീലനങ്ങളിൽ പങ്കെടുത്ത് അടുത്ത വർഷത്തെ അണ്ടർ 24 ലോകകപ്പിലേക്കുള്ള പ്രിപ്പറേഷനിലാണ്.
വള്ളംകളിയിൽ മാത്രമല്ല വടം വലിയിലും നിരവധി അന്താരാഷ്ട്ര മൽസരങ്ങളിൽ പങ്കെടുത്തിട്ടുള്ള ബിനോയി മുട്ടം കഴിഞ്ഞ ഒന്നര വർഷക്കാലമായി ലീവർപൂൾ ടൈഗേഴ്സ് വടം വലി ടീമിൻ്റെ മുഖ്യ പരിശീലകനായിരുന്നു. ഇന്നലെ നടന്ന യു.കെ.കെ.സി.എ നടത്തിയ വടംവലി മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി . ഈ വർഷം മുതൽ ടീം ലിവർപൂൾ എന്ന പുതിയ ടീം സ്വന്തമായി രൂപീകരിച്ച് യുകെയിലെ വടം വലിരംഗത്ത് സജീവമായി രംഗത്തുണ്ട്..
ഒരു നല്ല ചെണ്ടമേളക്കാരനായ ബിനോയിയും മക്കളും മലയാളി പരിപാടിയിൽ ചെണ്ടമേളവുമായി അണിനിരക്കുമ്പോൾ മലയാളി ആഘോഷങ്ങൾ തൃശൂർ പൂരമായി പരിണമിക്കുന്നു എന്നത് ഒരു വാസ്തവമാണ്.
ഇടുക്കി , തൊടുപുഴ, നെല്ലിക്കുഴിയിൽ കുടുംബാംഗമായ ബിനോയിയുടെ മക്കളായ അൽവിനും ,ആൽഡിനും കായികമത്സരങ്ങളിൽ അപ്പനോടൊപ്പം കട്ടക്കു നിൽക്കുമ്പോൾ തന്നെ കലാമത്സരങ്ങളിലും ഇവർ പുറകിലല്ല. ലിവർപൂളിലെ വിവിധ സ്റ്റേജുകളിൽ ഇവർ നടത്തിയ ഡാൻസുകൾ കാണികളുടെ നിലക്കാത്ത കൈയടിയാണ് നേടിയിട്ടുള്ളത് .
ലിവർപൂൾ എൻഎച്ച്എസ് റോയൽ ഹോസ്പിറ്റലിൽ ഡൊമസ്റ്റിക് അസിസ്റ്റൻ്റായി ജോലി ചെയ്യുന്ന ബിനോയി തിരക്കിനിടയിലും സമയം കണ്ടെത്തി എഫ് ഗ്യാസ് എഞ്ചിനീയറിങ്ങും പാസായി. ഇപ്പോൾ വിരാൾ മെറ്റ് കോളേജിൽ ഗ്യാസ് എഞ്ചിനീയർ ആകാൻ പഠിച്ചു കൊണ്ടിരിക്കുന്നു. ആൽവിൻ ഗ്യാപ് ഈയറിലാണ്. ബയോ മെഡിക്കൽ സയൻസ് എടുക്കാനാണ് താൽപര്യം. ഇപ്പോൾ റോയൽ ലിവർപൂൾ ഹോസ്പിറ്റലിൽ കാറ്ററിങ്ങ് അസിസ്റ്റൻ്റായി ജോലി ചെയ്യുന്നു. ആൽഡിൻ സെൻ്റ് ജോൺ പ്ലസിങ്ങ്ടൺ സ്ക്കൂളിൽ 12-ാം ക്ലാസ് വിദ്യാർത്ഥിയാണ്.
കൊടുവള്ളിയിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചാവടിക്കുന്നുമ്മൽ അൻവർ എന്നയാളാണ് പിടിയിലായത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു.
ഇതോടെ പെൺകുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദമാമിൽ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക് ഷൈഖ് ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കുടുംബാംഗങ്ങൾ ചികിത്സയിൽ. അടുക്കളയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു തീപ്പിടിക്കുകയായിരുന്നു. പുകയും ഇരുട്ടും മൂലം പുറത്തിറങ്ങാനാകാതെ കുടുംബം മുറിക്കകത്ത് തന്നെ കുടുങ്ങുകയായിരുന്നു.
അഗ്നിശമനസേനയെത്തി തീ അണച്ചാണ് കുടുംബത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പുക പടര്‍ന്ന് ശ്വാസംമുട്ടി സായിക് വീടിനുള്ളിൽ തന്നെ മരിക്കുകയായിരുന്നു. ഷൈഖ് ഫഹദിന്റെയും സൽമാ കാസിയുടെയും നിലഗുരുതരമാണ്. മൂത്തമകൻ സാഹിർ ഷൈഖ് അപകടനില തരണം ചെയ്തു. മരിച്ച സായിക് ഷൈഖിന്റെ മൃതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റ്റിജി തോമസ്
ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവൽ വായനയ്ക്കായി തിരഞ്ഞെടുത്തതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. പൊന്നിയിൻ സെൽവൻ എന്ന കൽക്കിയുടെ പ്രശസ്തമായ പുസ്തകം വായിച്ചതിന്റെ സുഖകരമായ ഓർമ്മയായിരുന്നു ഒരു കാരണം. പൊന്നിയിൻ സെൽവത്തിന്റെ തമിഴ് ഭാഷയിലെ തന്നെ മൂലകൃതി വായിച്ച സുഹൃത്തുക്കളുമായുള്ള സംവാദങ്ങൾ വീണ്ടും കൽക്കിയുടെ രചനകൾ വായിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്. സിനിമയും നോവലും (പ്രത്യേകിച്ച് രണ്ടാം ഭാഗം) തമ്മിലുള്ള അന്തരങ്ങളും ഞങ്ങളുടെ ചർച്ചകൾക്ക് വിഷയമായിരുന്നു. ശിവകാമി ശപഥത്തിന്റെ മലയാളത്തിലേയ്ക്കുള്ള പരിഭാഷ നിർവഹിച്ചത് സുഹൃത്തായ ശ്രീ ബാബുരാജ് കളമ്പൂരാണ്. ശിവകാമി ശപഥം തിരഞ്ഞു പിടിച്ച് വായിക്കാനുള്ള പ്രധാന കാരണം അതായിരുന്നു.
പല്ലവ രാജവംശത്തിലെ രണ്ട് രാജാക്കന്മാരുടെ കഥ പറയുന്ന ചരിത്രാഖ്യായിയയ്ക്ക് കൽക്കി അവലംബമാക്കിയത് കലയെത്തന്നെയാണ്. മഹാബലിപുരത്തിലെ ശിൽപ ഭംഗിയിൽ നിന്നാണ് തന്റെ നോവലിൻറെ ബീജവാപം നടന്നതെന്ന് കൽക്കി തന്നെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട് . ശില്പിയായ അയനാരും മകളും നർത്തകിയുമായ ശിവകാമിയും തങ്ങളുടെ ജീവിതം തന്നെ കലയ്ക്ക് വേണ്ടി സമർപ്പിച്ചവരാണ്.
യുവരാജാവ് നരസിംഹവർമനും നർത്തകിയുമായ ശിവകാമിയും തമ്മിലുള്ള പ്രണയവും വിരഹവും അതിമനോഹരമായി ഒരു രാജവംശത്തിന്റെ ചരിത്രവുമായി കൽക്കി ഇണക്കി ചേർത്തിരിക്കുന്നു.
ആയിരത്തി മൂന്നിറിലപ്പുറം വർഷങ്ങൾക്കപ്പുറം നടന്ന സംഭവങ്ങളാണ് നോവലിലെ പ്രമേയമെങ്കിലും പല കാര്യങ്ങളും ഇന്നും കാലിക പ്രസക്തിയുള്ളതാണ്. പ്രത്യേകിച്ച് ബുദ്ധ ജൈന പുരോഹിതന്മാരുടെ രാജഭരണ കാര്യങ്ങളിലുള്ള ഇടപടെലിനെ കുറിച്ച് മഹേന്ദ്ര വർമ്മ രാജാവിന്റെ പരാമർശങ്ങൾ മതത്തിന്റെ രാഷ്ട്രീയത്തിലെ എക്കാലത്തെയും ഇടപെടലുകളെ കുറിച്ചുള്ള മുന്നറിയിപ്പായി വായനക്കാർക്ക് അനുഭവപ്പെടും.
മലയാളം തർജ്ജിമയ്ക്ക് 1102 പേജുകളാണ് ഉള്ളത്. എന്നിരുന്നാലും ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് വായിച്ചുതീർത്ത പുസ്തകങ്ങളിൽ ഒന്നാണ് ശിവകാമിയുടെ ശപഥം. അതിന് ഒരു കാരണം കൽക്കിയുടെ കഥ പറയുന്ന രീതിയും മറ്റൊരു കാരണം ബാബുരാജ് കളമ്പൂരിന്റെ മലയാളം തർജ്ജിമയുടെ മനോഹാരിതയുമാണ്.
ബുദ്ധ ഭിഷുവായി തുടക്കത്തിൽ പ്രത്യക്ഷപ്പെട്ട് അവസാനം വരെ നിറഞ്ഞാടിയ നാഗനന്ദി എന്ന പ്രതിലോമ സ്വഭാവമുള്ള കഥാപാത്രവും ശ്രദ്ധേയമാണ്. ശിവകാമിയുടെ ശപഥം വായിക്കുമ്പോൾ പലപ്പോഴും മനസ്സിലേയ്ക്ക് ഉയർന്നുവന്ന മലയാള പുസ്തകം സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയാണ്. നോവലിന്റെ ആദ്യ അധ്യായത്തിൽ കാഞ്ചിയിൽ വിദ്യ അഭ്യസിക്കുന്നതിനായി എത്തുന്ന പരം ജ്യോതിയുടെ കൂടെ കഥയാണ് ശിവകാമിയുടെ ശപഥം എന്ന നോവൽ . പലപ്പോഴും പരം ജ്യോതി മാർത്താണ്ഡവർമ്മയിലെ അനന്തപത്മനാഭനെന്ന കഥാപാത്രത്തെ നമ്മെ ഓർമ്മിപ്പിക്കും. പല്ലവ വംശത്തിന്റെ സർവ്വസൈനാധിപനായി പിന്നീട് യുദ്ധത്തോടും രാജ്യ ഭരണത്തിൽ നിന്നും പിന്മാറുന്ന പരം ജ്യോതി എന്ന പാത്രസൃഷ്ടിയിലൂടെ വിജ്ഞാന ദാഹത്തിന്റെയും ആധ്യാത്മികതയിലേക്കുള്ള ഒരു മനുഷ്യൻറെ പരിവർത്തനത്തിന്റെ അപൂർവ്വ മാതൃകയാണ് കൽക്കി വരച്ചു കാണിക്കുന്നത് .
ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവലിന് അതിമനോഹരമായ വിവർത്തനം നിർവഹിച്ചിരിക്കുന്ന ശ്രീ ബാബുരാജ് കളമ്പൂർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. മലയാളം യുകെയുടെ ഓണപ്പതിപ്പിൽ അദ്ദേഹം എഴുതിയ രചനകളിൽ കൂടിയാണ് എനിക്ക് ശ്രീ ബാബുരാജ് കളമ്പൂരിനെ പരിചയം. മലയാളം തമിഴ് ഭാഷകളിലായി എഴുതുന്ന ബാബുരാജ് കളമ്പൂർ ഇരു ഭാക്ഷകളിലുമായി അമ്പത്തി ഏഴു കൃതികളുടെ രചയിതാവ്. ശിവകാമിയുടെ ശപഥം വായിക്കുമ്പോൾ ചരിത്രത്തിൽ നിന്ന് എടുത്തവ ഏത് കൽക്കിയുടെ ഭാവനയിൽ വിരിഞ്ഞവ ഏത് എന്ന് വിവിധ കഥാപാത്രങ്ങളെ കുറിച്ച് വായനക്കാർക്ക് സന്ദേഹം ഉണ്ടാകും. അത്രമാത്രം ജീവസുറ്റവയാണ് കൽക്കിയുടെ പാത്രസൃഷ്ടി.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണു മലയാളി യുവതി മരിച്ചനിലയില്‍. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. ഫുജൈറയിലെ സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റിന്റെ 19-ാം നിലയില്‍ നിന്നാണ് വീണതെന്നാണ് റിപ്പോര്‍ട്ട്.
ഷാനിഫയുടെ ഭര്‍ത്താവ് സനൂജ് ബഷീര്‍ കോയ യുഎഇയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയാണ്. രണ്ടു പെണ്‍മക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. അഞ്ച് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പതിനൊന്ന് നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങളും ഉടൻ എത്തി തീയണച്ചു. രക്ഷപ്പെടുത്തിയ നവജാത ശിശുക്കളെ തുടർ ചികിത്സയ്ക്കും പരിചരണത്തിനുമായി ഈസ്റ്റ് ഡൽഹി അഡ്വാൻസ് എൻഐസിയു ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റുമാനൂർ തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയിലാണ് തീ പിടിച്ചത്. ടാങ്കറിന്റെ മുൻഭാഗം മുഴുവനായും തീ പടർന്നു.
ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്. കയറ്റം കയറി വരുന്നതിനിടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്നാണ് തീ ആദ്യം പടർന്നത്. ഫയർഫോഴ്സിന്റെ കാര്യക്ഷമമായ ഇടപെടലിൽ വൻ അപകടം ഒഴിവായി.
മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തിരുന്ന വിനോദ സഞ്ചാരികളുടെ കാർ കോട്ടയം കുറുപ്പന്തറയിലെ തോട്ടിൽ വീണു. കാർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.
മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. കടവ് പാലത്തിന് എത്തുന്നതിന് മുമ്പായി രണ്ട് പ്രധാനപ്പെട്ട റോഡുകളാണുള്ളത്. തോടിന്റെ വശത്തുകൂടിയുള്ള റോഡും ആലപ്പുഴയിലേക്കുള്ള റോഡും. പാലത്തിനു സമീപമുള്ള റോഡിൽ നിന്ന് ഗൂഗിൾ മാപ്പ് നിർദേശം അനുസരിച്ച് വണ്ടി തിരിച്ചപ്പോഴാണ് കാർ തോട്ടിലേക്ക് വീണത്. യാത്രക്കാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു.
ആലപ്പുഴയിലേക്കുള്ള റോഡ് പലപ്പോഴും ഗൂഗിൾ മാപ്പിൽ കാണിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മഴയുണ്ടായിരുന്നതിനാൽ തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നു. കൃത്യ സമയത്തെ നാട്ടുകാരുടെയും പോലീസിന്റെയും ഇടപ്പെടലിൽ യാത്രികരെ രക്ഷിക്കാൻ കഴിഞ്ഞു. അതേസമയം കാർ ഒഴുകിപ്പോയി. കാർ തോട്ടിൽ നിന്ന് കയറ്റാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നവർ ഇവിടെ അപകടത്തിൽ പെടുന്നത് തുടർക്കഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.
സാമൂഹിക സന്ദേശം നൽകുന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ചലച്ചിത്ര പ്രവർത്തകരുടെ കൈകളിലൂടെ പ്രകാശനം ചെയ്തു സംവിധായകൻ ഷാർവിയും മാനവും വീണ്ടും ഒരു സിനിമയിലൂടെ ഒന്നിക്കുന്നു. 125 + അവാർഡുകളും അഭിനന്ദനങ്ങളും നേടിയ തങ്ങളുടെ ആദ്യ നിരൂപക പ്രശംസ നേടിയ ചിത്രമായ ഡു ഓവറിന് ശേഷം പുതിയ ചിത്രവുമായി വീണ്ടും ഒന്നിക്കുന്നു. ഷാർവിയുടെ സംവിധാനത്തിൽ പ്രേരണ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ശൈലേന്ദ്ര ശുക്ലയാണ് ചിത്രം നിർമ്മിക്കുന്നത്. പി ജി വെട്രിവേൽ ഛായാഗ്രഹണം നിർവഹിക്കുന്നു.
ഈശ്വരമൂർത്തി കുമാർ എഡിറ്റിംഗും കുമാരസാമി പ്രഭാകരൻ സംഗീതസംവിധാനവും നിർവ്വഹിക്കുന്നു ശരവണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. . ഗൗരി ഗോപൻ നായികയായി അഭിനയിക്കുന്നു, ബോയ്സ് രാജൻ, ജഗദീഷ് ധർമ്മരാജ്, ശൈലേന്ദ്ര ശുക്ല, ആർജി. വെങ്കിടേഷ്, ശരവണൻ, ദിവ്യ ശിവ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കാൻസ് ഫിലിം ഫെസ്റ്റിവലിൽ നടന്നു, ഫോട്ടോകൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്.
Director SHARVI
Linkedin https://www.linkedin.com/in/director-sharvi-7b56141a/
Twitter https://twitter.com/directorsharvi
Facebook https://www.facebook.com/sharvifilmmaker/
Page https://www.facebook.com/sharvifilmdirector
Instagram https://www.instagram.com/filmdirectorsharvi
BETTER TOMORROW MOVIE
https://www.facebook.com/Bettertomorrowmovie
https://www.facebook.com/groups/bettertomorrowmovie/
കണ്ണിൽച്ചോരയില്ലാത്ത ആ കൊടുംക്രൂരതയ്ക്കുമുന്നിൽ പോലീസിന്റെ അക്ഷീണപ്രയത്നം. ഒൻപതാം നാൾ പ്രതി പിടിയിൽ. ഉറങ്ങിക്കിടന്ന ഒൻപതു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് ഇക്കഴിഞ്ഞ 15-ന്. അന്നു പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങിയ അന്വേഷണം കൃത്യം ഒൻപതാംദിവസമായ വ്യാഴാഴ്ച പ്രതിയിലേക്കെത്തി. അതും അങ്ങകലെ ആന്ധ്രപ്രദേശിലെ അഡോനിയിൽച്ചെന്ന്.
പ്രതി കുടക് സ്വദേശി പി.എ.സലീമാണെന്ന് തിരിച്ചറിഞ്ഞതു മുതൽ പോലീസ് സംഘം കർണാടകയിലേക്ക് പോയി. അവിടെ കുടകിലെ വീട്ടിലെത്തിയിരുന്നെങ്കിലും അന്നുതന്നെ ഇയാൾ മുങ്ങിയിരുന്നു. ഇയാളുടെ ബന്ധുവീടുകളും ഇയാൾ പോകാൻ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. കണ്ണൂരും കാസർകോട്ടും കുടകിലും മടിക്കേരിയിലും മൈസൂരുവിലും രത്നഗിരിയിലും വരെ പോലീസെത്തി. ഓരോ ഇടത്തുമെത്തി രാപകലില്ലാതെ അന്വേഷണം. കാട്ടിലും നാട്ടിലും ആളൊഴിഞ്ഞ ഇടങ്ങളിലുമെല്ലാം പോലീസ് പ്രതിയെ തിരഞ്ഞു. ഫോൺ ലോക്കേഷൻ നോക്കിയുള്ള പ്രതിയെ പിന്തുടരൽ രീതി ഇവിടെ സാധ്യമായിരുന്നില്ല.
സലീമിന് സ്വന്തമായി ഫോണില്ലെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളുടെ ഭാര്യയുടെയും മാതാവിന്റെയും കുടകിലെ പെൺസുഹൃത്തിന്റെയുമൊക്കെ ഫോൺനമ്പർ വാങ്ങി നീരീക്ഷിച്ചു. ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ആന്ധ്രയിൽനിന്ന് കുടകിലെ പെൺസുഹൃത്തിനൊരു കോൾ. ആ സമയം മൈസുരൂ മാണ്ഡ്യയിലുണ്ടായിരുന്ന എസ്.ഐ. അബൂബക്കർ കല്ലായി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജു കരിവെള്ളൂർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജീഷ് കാസർകോട്, നിഖിൽ അച്ചാംതുരുത്തി എന്നിവർ ആന്ധ്രയിലേക്ക് കുതിച്ചു.
ആറംഗ പോലീസ് സംഘം ആന്ധ്രപ്രദേശിലെ അഡോനിയിലെത്തി അവിടത്തെ ഇൻസ്പെക്ടറുടെ സഹായത്തോടെ പലയിടത്തായി തിരഞ്ഞു. ഒടുവിൽ അവിടത്തെ റെയിൽവേ സ്റ്റേഷനിലുമെത്തി. പിടിക്കപ്പെട്ട ആദ്യ നിമിഷം പ്രതി പറഞ്ഞത് അങ്ങനെയൊരു സംഭവമേ അറിയില്ലെന്നാണ്. എന്നാൽ, പോലീസിന്റെ കനപ്പെട്ട ചോദ്യത്തിനുമുന്നിൽ ഇയാൾക്ക് പിടിച്ചുനിൽക്കാനായില്ല. കുറ്റം സമ്മതിച്ചു. തുടർന്ന് പോലീസ് വാഹനത്തിൽ നാട്ടിലേക്ക് തിരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30-ഓടെ കാസർകോട്ടും രാത്രി ഒൻപതോടെ ഹൊസ്ദുർഗ് സ്റ്റേഷനിലുമെത്തിച്ചു.
കുട്ടിയെ പീഡിപ്പിച്ച ദിവസം രാവിലെ 8.30-നാണ് ഇയാൾ ബാഗുമെടുത്ത് ഞാണിക്കടവിലെ വീട്ടിൽനിന്നിറങ്ങിയത്. ആദ്യ ദിവസം പോലീസ് ഇയാളുടെ പിറകെയൊന്നുമുണ്ടായിരുന്നില്ല.
രണ്ടാംദിവസം നേരിയ സൂചന കിട്ടിയപ്പോൾ തന്നെ പോലീസ് കുടകിലേക്ക് പോയി. അപ്പോഴേക്കും സലീം കുടകിൽനിന്ന് മടിക്കേരിയിലേക്ക് പോയി. പോലീസ് അവിടെയെത്തിയപ്പോഴേക്കും ഇയാൾ മൈസൂരുവിലെത്തി. ബെംഗ്‌ളൂരുവിലും രത്നഗിരിയിലും മുംബൈയിലേക്കും തീവണ്ടിയിൽ സഞ്ചരിച്ചു. ആറുദിവസം എങ്ങോട്ടെന്നില്ലാത്ത യാത്ര. ആന്ധ്രപ്രദേശ് അഡോനിയിലെ റെഡ് ചില്ലീസ് എന്ന ഹോട്ടലിലെത്തി പണി അന്വേഷിച്ചു. ഹോട്ടൽ ജോലിക്കിടെയാണ് അവിടെയുള്ള ഒരാളുടെ ഫോൺ വാങ്ങി പെൺസുഹൃത്തിനെ വിളിച്ചത്.
ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച മകനെ മനംനൊന്ത് ശപിക്കുന്നു പ്രതിയുടെ മാതാവ്. കുടകിലെ വീട്ടിലെത്തിയ പോലീസിനോട് മാതാവ് കണ്ണീർത്തൂകിപ്പറഞ്ഞു, ‘അവനെ കിട്ടിയാൽ അറിയിക്കണം.
ശിക്ഷ വാങ്ങിക്കൊടുക്കണം. പള്ളിയിൽ നേർച്ച നേർന്നിട്ടുണ്ട്…’ സലീമിനെത്തേടിയെത്തിയ പോലീസിന് കുടകിൽനിന്ന് കിട്ടിയത് നിർണായകമായ ഒട്ടേറെ വിവരങ്ങളാണ്. പിടിച്ചുപറിയും തട്ടിപ്പും പശുവിനെയും ആടിനെയും മോഷ്ടിക്കലുമൊക്കെയായി ഒരു പിടി കേസുകളുണ്ട് ഇയാൾക്ക് കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ. ചെറുപ്പത്തിലേ വിവാഹിതനായി. 15 വർഷം മുൻപാണ് കാഞ്ഞങ്ങാട്ടെ യുവതിയെ കല്യാണം കഴിച്ചത്. അതിനുശേഷം കുടകിലും കാഞ്ഞങ്ങാട്ടുമായി താമസിക്കും.
ഇതിനിടെ കുറച്ചു വർഷം ഗൾഫിലേക്ക് പോയി. നാട്ടിലെത്തിയ ശേഷം ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ ഹോട്ടൽപ്പണിയെടുത്തു. നാട്ടിലുള്ളപ്പോൾ ഇടയ്ക്ക് കൂലിപ്പണിക്ക് പോകും.
ഞാണിക്കടവിലെ വീട്ടിൽ കുടക് സ്വദേശിയായ ഒരാൾ താമസിക്കുന്നുണ്ടെന്നല്ലാതെ സലീമിനെക്കുറിച്ച് അയൽപ്പക്കക്കാർക്കുപോലും കാര്യമായൊന്നും അറിയില്ല. മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുമെന്ന് അയൽവാസികൾ പറയുന്നു. 13 വയസ്സുകാരനടക്കം നാല് മക്കളുണ്ട്. ഇയാളുടെ ഭാര്യ വീട്ടുവേലയ്ക്ക് പോയാണ് കുടുംബം പുലർത്തുന്നത്. പകൽ ഇയാൾ വീട്ടിൽ കഴിച്ചുകൂട്ടും.
രാത്രി പുറത്തേക്കിറങ്ങും. തോട്ടിൽ മീൻപിടിക്കാൻ പോകുന്നുണ്ടെന്ന് പറഞ്ഞാണ് നട്ടപ്പാതിരയ്ക്ക് പുറത്തേക്ക് പോകുക. താമസിക്കുന്നിടത്തെ വിവിധ സ്ഥലങ്ങളിലും തൊട്ടടുത്ത പ്രദേശങ്ങളിലുമെല്ലാം പുലരുവോളം നടക്കും. ഈ നടത്തം കവർച്ച നടത്താനുള്ള സൗകര്യത്തെ നോക്കിയുള്ളതാണെന്ന് വീട്ടുകാർക്ക് മനസ്സിലായത് ഇപ്പോഴാണ്.
ഒരു വർഷം മുൻപ് ഞാണിക്കടവിലെ വീട്ടിൽനിന്ന് മൊബൈൽ ഫോൺ കാണാതിയിരുന്നു. അതിനുപിന്നിൽ സലീമാണെന്ന് പോലീസ് സംശയിക്കുന്നു. കാരണം, ഏതാനും ദിവസം മുൻപ് ഇതേവീട്ടിൽ സലീം എത്തിയിരുന്നു. പുലർച്ചെ നാലിന് ജനാലയ്ക്കരികെ ഇയാളെ കണ്ടിരുന്നുവെന്ന് ഈ വീട്ടുകാരി പോലീസിനോട് പറഞ്ഞതാണ് അന്വേഷണത്തിന് തുമ്പായത്. തീരദേശഗ്രാമത്തിലെ ഒരു വീട്ടിലും ഇയാൾ കയറിയിരുന്നു.
പുലർച്ചെ വീട്ടിൽ കയറിയ ഇയാൾ സ്ത്രീയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചോടി. ഇവിടെനിന്ന് മൂന്നരക്കിലോമീറ്റർ വടക്കുള്ള ഒരു വീട്ടിലെ സി.സി.ടി.വി. ദൃശ്യത്തിൽ ഇയാൾ ഓടുന്നത് കണ്ടിരുന്നു. ഈ സ്ത്രീ പറഞ്ഞതും പോലീസ് അന്വേഷണത്തിന് നിർണായകമായി.
പിടിയിലായ സലീമിന്റെ കൈയിൽ ഫോണുണ്ടായിരുന്നില്ല. അതിനാൽ ലൊക്കേഷൻ നോക്കി പിന്തുടരാൻ സാധിച്ചില്ല. എങ്കിലും കിട്ടിയ സൂചനയുടെ പിന്നാലെ പോലീസ് സഞ്ചരിച്ചു. ആദ്യം കുടകിലും പിന്നീട് മടിക്കേരിയിലും മൈസൂരുവിലും ഒടുവിൽ ബെംഗളൂരുവിലുംവരെ ഇയാൾക്കുപിന്നാലെ പോലീസുമെത്തി. പോലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഒരിടത്തും തങ്ങാതെ ആന്ധ്രയിലേക്ക് പോകുകയായിരുന്നു. ഇയാൾ പോകാനിടയുള്ള ബന്ധുവീടുകളും പോലീസ് നീരിക്ഷിച്ചു.
കുടകിലെ പെൺസുഹൃത്തിന്റെ ഫോൺനമ്പർ അന്വേഷണസംഘത്തിന്റെ കൈയിലുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് ആന്ധ്രപ്രദേശിലെത്തിയത്. ബുധനാഴ്ച വൈകിട്ട് ഒരാളുടെ മൊബൈൽ ഫോണിൽനിന്ന് പ്രതി പെൺസുഹൃത്തിനെ വിളിച്ചു.
ഫോൺ ലൊക്കേഷനെടുത്ത പോലീസ് ആന്ധ്രയിലേക്ക് തിരിക്കുകയായിരുന്നു. കവർച്ചചെയ്ത കമ്മൽ ഇയാൾ കാഞ്ഞങ്ങാട്ട് വിറ്റതായും പോലീസിന് മനസ്സിലായിട്ടുണ്ട്.