Latest News

അമേരിക്കയില്‍ നീല ചിത്ര നായികമാരുടെ മരണം ദുരൂഹതയാകുന്നു. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നാല് നീല ചിത്ര നായികമാരാണ് ദുരൂഹ സാഹചര്യങ്ങളില്‍ മരണമട്ഞ്ഞിരിക്കുന്നത്. ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ഒലിവിയ നോവയെ ആണ് ഞായറാഴ്ച ലാസ് വേഗസിലെ ഇവരുടെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒലിവിയ നോവയെ സെക്സ് ഫിലിം ഇന്‍ഡസ്ട്രിയിലേക്ക് കൈപിടിച്ചിറക്കിയ എല്‍എ ഡയറക്റ്റ് മോഡല്‍സ് എന്ന കമ്പനിയാണ് ഒലിവിയയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്രെയ്സേര്സ്, നോട്ടി അമേരിക്ക, എഫ് ടിവി ഗേള്‍സ്‌, ന്യൂ സെന്‍സേഷന്‍സ്‌, ഡിജിറ്റല്‍ സിന്‍ തുടങ്ങിയ സിനിമകളിലൂടെ അമേരിക്കന്‍ സെക്സ് ഫിലിം ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഒലിവിയ മരണപ്പെട്ടിരിക്കുന്നത്. മരണ കാരണം അവ്യക്തമാണ്.

ഷൈല സ്റ്റൈലസ് (35), അഗസ്റ്റ് അമസ് (23), യുരി ലവ് (31) എന്നിവരാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മരണമടഞ്ഞ മറ്റ് മൂന്ന് പോണ്‍ താരങ്ങള്‍. ബ്രിട്ടീഷ് കൊളംബിയയിലെ അമ്മയുടെ വസതിയില്‍ ആണ് ഷൈലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങാന്‍ കിടന്ന ഷൈല ഉറക്കത്തില്‍ മരണപ്പെടുകയായിരുന്നു. ഗേ സെക്സ് താരമായ സഹപ്രവര്‍ത്തകനൊപ്പം അഭിനയിക്കാന്‍ തയ്യാറാകാതിരുന്നതിന്റെ പേരില്‍ ഉണ്ടായ ബുള്ളിയിംഗ് മൂലം അഗസ്റ്റ് അമസ് ആത്മഹത്യ ചെയ്യുകയായിരുന്നു. അമസിന്‍റെ മരണം റിപ്പോര്‍ട്ട് ചെയ്ത് ഒരാഴ്ച തികയും മുന്‍പായിരുന്നു യുരി മരിച്ചത്. അമിതമായ അളവില്‍ മയക്ക് മരുന്ന് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നായിരുന്നു യുരിയുടെ മരണം.

വിവാഹവുമായി ബന്ധപ്പെട്ട്‌ ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോ എന്ന വിഎസിന്‍റെ പരിഹാസത്തിന് രൂക്ഷ മറുപടിയുമായി വി.ടി.ബല്‍റാം. ഒരുഭാഗത്ത്‌ എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച്‌ പറഞ്ഞത്‌ ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും മറുഭാഗത്ത്‌ മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തിൽ‌ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത്‌ ഇരട്ടത്താപ്പാണെന്ന് ബല്‍റാം തുറന്നടിച്ചു. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും വിഎസിന്‍റെ വീക്ക്‌നെസാണെന്നും ബല്‍റാം ഉദാഹരണങ്ങള്‍ നിരത്തി പോസ്റ്റില്‍ ആരോപിക്കുന്നു.

വി.ടി.ബല്‍റാമിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

“വിവാഹവുമായി ബന്ധപ്പെട്ട്‌ ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോ എന്ന് മാലോകരോട്‌ പറയണം എന്നാണ്‌ ഞാൻ ആശിക്കുന്നത്‌.”

സിപിഎമ്മിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനുമായ വിഎസ്‌ അച്യുതാനന്ദൻ ദേശാഭിമാനിയിലടക്കം എഴുതിയ ലേഖനത്തിലെ വാക്കുകളാണിത്‌. സാധാരണ സൈബർ സഖാക്കൾ കഴിഞ്ഞ മൂന്ന് നാല്‌ ദിവസങ്ങളായി എന്നോടുള്ള ചോദ്യം എന്ന നിലയിൽ ഉയർത്തുന്ന അതേ കാര്യമാണ്‌ ഏറ്റവും സീനിയറായ സിപിഎം നേതാവിനും ചോദിക്കാനുള്ളത്‌ എന്നതിൽ നിന്ന് ആ പാർട്ടിയുടെ പൊതുചിന്താഗതി വ്യക്തമാവുന്നു. എന്താണ്‌ ശ്രീ അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്‌? ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക്‌ വലിച്ചിഴക്കണമെന്നോ? ഒരുഭാഗത്ത്‌ എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച്‌ പറഞ്ഞത്‌ ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാൽ മറുഭാഗത്ത്‌ മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തിൽ‌ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത്‌ എത്ര വലിയ ഇരട്ടത്താപ്പാണ്‌ ശ്രീ.അച്യുതാനന്ദൻ?

താങ്കൾ താരതമ്യപ്പെടുത്താനാഗ്രഹിക്കുന്ന ഏത്‌ വലിയ നേതാവിനേക്കാളും എത്രയോ ഇരട്ടി വലുപ്പമുള്ള മഹാമേരുവാണ്‌ ലോകമാദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ്‌. തന്റെ പൊതുജീവിതത്തിലെ മാത്രമല്ല, വ്യക്തിജീവിതത്തിലേയും ഓരോ നിസ്സാര കാര്യങ്ങളും അങ്ങേയറ്റം സത്യസന്ധമായി പൊതുസമൂഹത്തോട്‌ തുറന്നുപറഞ്ഞ സുതാര്യതയുടെ ഉടമ. അന്നത്തെ നാട്ടാചാരമനുസരിച്ച്‌ സമപ്രായക്കാരിയായ ഒരാളുമായുണ്ടായ അദ്ദേഹത്തിന്റെ വിവാഹത്തേയും മറ്റ്‌ ആരുടേതെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ട്‌ അതും വേറെന്തെങ്കിലും തമ്മിൽ കൂട്ടിക്കെട്ടാനുള്ള താങ്കളുടെ ആശ കയ്യിൽത്തന്നെ വച്ചോളൂ, അല്ലെങ്കിൽ പതിവുപോലെ സ്വന്തം നിലക്ക്‌ തന്നെ ആയിക്കോളൂ, എന്നെയതിന്‌ പ്രതീക്ഷിക്കണ്ട.

രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്ന് കേരളീയ സമൂഹത്തിന്‌ എത്രയോ കാലമായി നേരിട്ടറിയാം. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തിൽ നിന്നുയർന്നുവന്ന പാർട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയിൽ എതിർസ്ഥാനാർത്ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമൊക്കെ താങ്കളുടെ വായിൽ നിന്ന് പുറത്തുവന്ന മൊഴിമുത്തുകൾ മലയാള സാഹിത്യത്തിന്‌ വലിയ മുതൽക്കൂട്ടാണ്‌.

കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയേക്കുറിച്ച്‌ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേക്കുറിച്ചൊക്കെ നിയമസഭയിൽ അങ്ങ്‌ നടത്തിയ ഹീനമായ അധിക്ഷേപങ്ങൾ സഭാരേഖാകളിൽ ഉണ്ടോ എന്നറിയില്ല, എന്നാൽ ഇപ്പുറത്തിരുന്ന് നേരിൽ കേട്ട ഞങ്ങളുടെയൊക്കെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്‌. അന്ന് അശ്ലീലാഭാസച്ചിരിയോടെ അത്‌ കേട്ട്‌ ഡസ്ക്കിലടിച്ച്‌ പ്രോത്സാഹിപ്പിച്ച അങ്ങയുടെ പാർട്ടിക്കാരുടെ മുഖങ്ങളും ഞങ്ങൾക്കോർമ്മയുണ്ട്‌. പെട്ടെന്നുള്ള ഒരു പ്രകോപനത്താലല്ല, മറിച്ച്‌ സർക്കാർ ചെലവിൽ നിയമിക്കപ്പെട്ട പേഴ്സണൽ സ്റ്റാഫിനേക്കൊണ്ട്‌ എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന് നിയമസഭയിൽ നോക്കിവായിച്ച, നീട്ടിയും കുറുക്കിയും ആവർത്തിച്ച, പ്രസംഗത്തിലായിരുന്നു ഈ ആഭാസഘോഷയാത്ര എന്നതും ഈ നാട്‌ മറന്നുപോയിട്ടില്ല.

എന്നെ അമൂൽ ബേബിയെന്ന് വിളിച്ചതിൽ ഒരു വിരോധവുമില്ല, കാരണം കോൺഗ്രസിന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ അധ്യക്ഷനെ അങ്ങനെ വിളിച്ചതിന്റെ തുടർച്ചയായാണ്‌ എന്നെയും വിളിക്കുന്നതെന്ന് അങ്ങ്‌ തന്നെ പറയുന്നുണ്ടല്ലോ. എനിക്കത്‌ അഭിമാനമാണ്‌. എന്നാൽ ശ്രീ. അച്യുതാനന്ദൻ ഒന്നോർക്കുക, സർക്കാർ ചെലവിൽ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ്‌ റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത്‌ മാത്രമല്ല, ഞങ്ങൾ ചെറുപ്പക്കാരുടേത്‌ കൂടിയാണ്‌ ഈ ലോകം. അമൂൽ ബേബിമാരെ കയർഫെഡ്‌ എംഡി മുതൽ ഐഎച്ച്‌ആർഡി ഡയറക്റ്റർ വരെയുള്ള ഉന്നതപദവിയിലേക്ക്‌ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന അധികാര സാമീപ്യത്തിന്റെ ആനുകൂല്ല്യമൊന്നും എല്ലാവർക്കും ഇല്ലെങ്കിലും ഇന്നാട്ടിലെ ചെറുപ്പക്കാർ അവരവരുടെ മേഖലയിൽ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. കാലം മാറുന്നത്‌ ദയവായി തിരിച്ചറിയുക.

താങ്കളേപ്പോലുള്ളവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്‌ കോൺഗ്രസ്‌ നേതാക്കളെ മുഴുവൻ ലൈംഗികാരോപണങ്ങളാൽ അടച്ചാക്ഷേപിക്കുന്ന സോഷ്യൽ മീഡിയയിലെ ന്യൂജെൻ ഗോപാലസേനക്കാരിലൊരാൾക്ക്‌ ഞാൻ അതേനാണയത്തിൽ നൽകിയ മറുപടിയിലെ രാഷ്ട്രീയ ശരിതെറ്റുകളേക്കുറിച്ചുള്ള ചർച്ചകളും വിമർശനങ്ങളും നടക്കട്ടെ. എന്നെ തിരുത്താൻ എന്റെ പാർട്ടിക്കും കേരളീയ പൊതുസമൂഹത്തിനും അർഹതയുണ്ട്‌. പക്ഷേ ഇക്കാര്യത്തിൽ മറ്റാരിൽ നിന്ന് പാഠമുൾക്കൊണ്ടാലും താങ്കളിൽ നിന്നോ സിപിഎമ്മിൽ നിന്നോ അത്‌ സാധ്യമാവുമെന്ന് തോന്നുന്നില്ല.

സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ അധ്യാപികയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത. മാതാപിതാക്കളുടെ മുന്നില്‍ അധ്യാപികയായ മകള്‍ എല്ലാം തുറന്നു പറഞ്ഞു. ഗുജറാത്തിലെ സൂററ്റിനടുത്തുള്ള കപോദ്ര എന്ന സ്ഥലത്താണു സംഭവം. സ്‌കൂളില്‍ നിന്നു വീട്ടില്‍ എത്തിയ അധ്യാപികയായ മകളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്നു മാതാപിതാക്കള്‍ മകളോടു കാര്യം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണു പ്രിന്‍സിപ്പാള്‍ അധ്യാപികയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന വിവരം പുറംലോകം അറിയുന്നത്. ശ്രീ നചികേത വിദ്യാലയത്തിലെ പ്രിന്‍സിപ്പാളാണ് ഇതേ സ്‌കൂളില്‍ തന്നെ പഠിപ്പിക്കുന്ന അധ്യാപികയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. അധ്യാപികയെ കയറിപ്പിടിച്ച ഇയാള്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

ഒരുവിധം അധ്യാപിക മുറിയില്‍ നിന്നു രക്ഷപെട്ടു വീട്ടിലെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അധ്യാപികയുടെ പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ക്ക് അസ്വഭവികത തോന്നിയത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അടുത്ത ദിവസം തന്നെ യുവതി മാതാപിതാക്കള്‍ക്കൊപ്പം സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടും പലപ്പോഴും പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിരുന്നതായി യുവതി പറയുന്നു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന കേസില്‍ വിധി പറയുന്നത് മാറ്റി. ദിലീപാണ് പരാതി നല്‍കിയത്. കേസിന്റെ വിധി ഈ മാസം 17ന് പറയുമെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. പോലീസ് ആണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ദിലീപ് പരാതിയില്‍ പറയുന്നത്.

ഇത് ദുരുദ്ദേശ്യപരമാണെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. അതേസമയം ദിലീപ് തന്നെയാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. കുറ്റപത്രം കോടതിയില്‍ എത്തുന്നതിനു മുമ്പ് ചോര്‍ന്നുവെന്നാണ് ആരോപണം.

ഇതു കൂടാതെ നിര്‍ണ്ണായകമായ മൊഴിപ്പകര്‍പ്പുകളും പുറത്ത് വന്നത് അടുത്ത വിവാദത്തിന് തിരികൊളുത്തി. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, കുഞ്ചാക്കോ ബോബന്‍, മുകേഷ്, റിമി ടോമി, സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ വിധികളാണ് പുറത്തു വന്നത്.

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂരിനെതിരെ അറസ്റ്റ് വാറണ്ട്. സഹോദരന്റെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ തിരിമറി നടത്തിയ സംഭവത്തിലാണ് ബോബിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവി‌ച്ചത്.

പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജനുവരി 10ന് ഹാജരാകുന്നതിനായി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. കോടതി വിചാരണക്കായി സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരായ നടപടി കോടതി സ്വീകരിച്ചത്.

ബോബി ചെമ്മണ്ണൂരിന്റെ അനുജന്‍ സി.ഡി.ബോസിന്റെ ഉടമസ്ഥതയില്‍ പാലക്കാട് ജിബി റോഡിലുള്ള സ്വര്‍ണ്ണക്കടയിലെ രണ്ടു ജീവനക്കാര്‍ കമ്പ്യൂട്ടര്‍ തിരിമറിയിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയിരുന്നു. ഇതേതുടർന്നാണ് സഹോദരൻ പരാതി നൽകിയത്. 2007ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഡ്രൈവിംഗിനിടെ അശ്ലീലആംഗ്യം കാണിച്ച സ്വകാര്യ ബസ് ഡ്രൈവറിന് പണികൊടുത്ത് വനിതാ ഡോക്ടര്‍. അടൂര്‍-പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോര്‍സിന്റെ ബസിലെ ഡ്രൈവര്‍ അടൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ആദ്യം അത് കണ്ടില്ലെന്ന് നടിച്ചെങ്കിലും ഡ്രൈവ ര്‍ പിന്നീടും അത്തരത്തില്‍ ചെയ്തുകൊണ്ടേയിരുന്നു. ഇതേതുടര്‍ന്ന് യുവതി ഡ്രൈവറുയെ പ്രവര്‍ത്തികള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. യുവതി ജില്ലാ പൊലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്.

വനിത ഡോക്ടറുടെ പരാതിയില്‍ ഇങ്ങനെ: ഡ്രൈവര്‍ സീറ്റിന് തൊട്ടുപിന്‍വശത്തെ സീറ്റിലാണ് യുവതി ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നുവെന്നും കുറച്ചുകഴിഞ്ഞതോടെ ഒരു കുപ്പിയില്‍ വിരല്‍ കയറ്റി ആംഗ്യം കാണിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

അല്‍പം കഴിഞ്ഞപ്പോള്‍ സീറ്റിന്റെ വശത്ത് പിടിച്ചു പിറകിലേക്ക് വിരല്‍ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നെന്നും ഇത് തുടര്‍ന്നതോടെ മൊബൈലില്‍ പകര്‍ത്തിയെന്നും ഡോക്ടര്‍ പറയുന്നു.

ബസില്‍ നിന്ന് ഇറങ്ങിയ ശേഷം യുവതി സംഭവം സുഹൃത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സുഹൃത്താണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. ഡ്രൈവറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് യുവതിയും പത്തനംതിട്ട പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

ഇസ്ലാമാബാദ്:  മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദുമായി വേദി പങ്കിട്ട പാകിസ്ഥാനിലെ പാലസ്തീന്‍ സ്ഥാനപതിയെ വീണ്ടും തല്‍സ്ഥാനത്ത് നിയമിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി പാലസ്തീന്‍.

പാക് മാധ്യമങ്ങള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും വിഷയത്തില്‍ ഒരാഴ്ച മുന്‍പ് ഔദ്യോഗിക വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നെന്നും പാലസ്തീന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹാഫിസ് സയ്യിദ് വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും പാലസ്തീന്‍ ആവര്‍ത്തിച്ചു.

പാകിസ്ഥാന്‍ ഉലമ കൗണ്‍സില്‍ പാലസ്തീനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വാലിദ് അബു അലിയെ വീണ്ടും പാക് സ്ഥാനപതിയായി പാലസ്തീന്‍ നിയമിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക് ഉലമ കൗണ്‍സില്‍ ചെയര്‍മാന്‍ മൗലാന താഹിര്‍ അഷ്‌റഫിയെ ഉദ്ദരിച്ച് പാക് ചാനലായ ജിയോ ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാലിദ് അബു അലി ബുധനാഴ്ച ചുമതലയേല്‍ക്കുമെന്നായിരുന്നു വാര്‍ത്ത.

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദുമായി വാലിദ് അബു അലി വേദി പങ്കിട്ടതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ പാലസ്തീന്‍ തിരിച്ചു വിളിച്ചത്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാലസ്തീന്‍ ഇന്ത്യക്കൊപ്പമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു നടപടി.

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി.
മുപ്പത്തിരണ്ടുകാരനായ ദേബ് കുമാറാണ് പശ്ചിമ ബംഗാളില്‍ അറസ്റ്റിലായത്. സാറയെ വീട്ടിലെ ലാന്‍ഡ് ലൈനില്‍ വിളിച്ചായിരുന്നു ദേബ് കുമാര്‍ ശല്യം ചെയ്തിരുന്നത്. സാറയോട് പ്രണയമാണെന്നും വിവാഹം കഴിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണങ്ങള്‍ തുടര്‍ന്നതോടെ പൊലീസില്‍ പരാതിപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.

ബാന്ദ്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്വകാര്യ ഡയറിയില്‍ സാറയെ വിവാഹം ചെയ്യണമെന്നൊക്കെയുള്ള കാര്യങ്ങള്‍ എഴുതിയിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി. കോളേജ് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച ദേബ്കുമാറിന്റെ മാനസികനില തകരാറിലാണെന്നാണ് ഇയാളുടെ വീട്ടുകാരുടെ വാദം.
മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തി സച്ചിന്റെ വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പര്‍ കണ്ടെടുത്തത് എങ്ങനെയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കണ്ണൂർ∙ എകെജിയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ വി.ടി.ബൽറാമിനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ.എം.ഷാജി രംഗത്ത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. മതവിശ്വാസത്തെയും സാംസ്കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. എന്നാൽ എകെജിയെ വിമർശിക്കരുതെന്നും ഷാജി പരിഹസിച്ചു.

ബൽറാമിനെ അനുകൂലിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതിനു പിന്നാലെയാണ് കെ.എം.ഷാജിയും പിന്തുണ അറിയിച്ചത്. ബൽറാമിന്റെ പരാമർശത്തോടു യോജിപ്പില്ലെന്നും എകെജിയെ എന്നല്ല, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതു കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബൽറാമിന്റെ പരാമർശം തെറ്റാണെന്നും കോൺഗ്രസിന്റെ നിലപാടല്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും വ്യക്തമാക്കി. ബൽറാമിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ, അദ്ദേഹത്തിനെതിരെ നടക്കുന്നതു ഫാഷിസത്തിന്റെ വികൃതമുഖമാണെന്നുമാണ് മുസ്‍ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ.മുനീർ അഭിപ്രായപ്പെട്ടത്.

കെ.എം.ഷാജിയുടെ കുറിപ്പിൽനിന്ന്:

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. സഖാക്കളുടെ ആക്ഷേപവും മോർഫിങ്ങും മതനിന്ദയും വ്യാജ ആരോപണങ്ങളും ആവിഷ്കാരത്തിന്റെ പരിധിയിലാണ് വരുന്നത്. മതവിശ്വാസത്തെയും സാംസ്കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. എന്നാൽ എകെജിയെ വിമർശിക്കരുത്. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും മൻമോഹനെ ആക്ഷേപിച്ചതും ആവിഷ്കാരമാണ്. എന്നാൽ എകെജിയെ തൊട്ടുകളിക്കരുത്. ആത്മകഥ പോലും വിമർശനാത്മകമായി വായിക്കരുത്. വായിച്ചാൽ ഓഫിസ് തല്ലിത്തകർക്കും, കിട്ടിയാൽ കൈകാര്യം ചെയ്യും.

എകെജിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ത്യാഗോജ്വല രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ പ്രണയത്തിന്റെയോ വിവാഹ മോചനത്തിന്റെയോ അടിസ്ഥാനത്തിലല്ല. പരിദേവനം കൊള്ളാം. പക്ഷെ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഈയൊരു തിരിച്ചറിവ് മാധ്യമ-സാംസ്കാരിക- രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇടതുപക്ഷക്കാരനും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ കേരള രാഷ്ട്രീയം ഇവ്വിധം വ്യാജ ആരോപണങ്ങളാൽ മലിനമാകുമായിരുന്നില്ല.

കാലങ്ങളായി സ്വന്തം പുരയിടത്തിലെ മാലിന്യം അയൽപക്കത്തെ വീട്ടിലേക്കിടുന്ന പണിയായിരുന്നു ഇടതുപക്ഷം നിർവഹിച്ചത്. അത് കോരിയെടുത്ത് ഒരു പയ്യൻ ‘ഇതാ നിങ്ങളുടെ മാലിന്യം’ എന്നു പറഞ്ഞ് മാന്യതയില്ലാത്ത അയൽക്കാരന്റെ വീട്ടിലേക്ക് തിരിച്ചു നിക്ഷേപിച്ചിരിക്കുന്നു. അതുകണ്ട അയൽക്കാരന് ശുണ്ഠി പിടിച്ചിരിക്കുന്നു. അയൽക്കാരാ, ശുണ്ഠി പിടിക്കേണ്ട. അയാൾ നിനക്ക് തിരിച്ചറിവ് നൽകിയിരിക്കുകയാണ്. ആവിഷ്കാരം ഞങ്ങളുടെ മാത്രം പ്രിവിലേജാണ്, നിങ്ങളുടേതല്ല. വി.ടി.ബൽറാം ടി.പി.ചന്ദ്രശേഖരൻ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ആവിഷ്കാരത്തിന്റെ രീതി 51 വെട്ടാണ്.

 

ഇന്ന് കേരളത്തില്‍ ഏറ്റവുമധികം മാര്‍ക്കറ്റുള്ള സിനിമ നടി ആരാണെന്ന് ചോദിച്ചാല്‍ മഞ്ജു വാര്യര്‍ എന്ന് ഉത്തരം പറയുന്നവരുടെ എണ്ണം കുറവാകില്ല. അഭിനയ മികവ് മാത്രമല്ല സാമൂഹിക വിഷയങ്ങളില്‍ ഉറച്ച നിലപാടെടുക്കുന്നതും അവരുടെ ജനപ്രീതി ഉയര്‍ത്തിയിട്ടുണ്ട്. മഞ്ജു രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അടുത്തിടെയെല്ലാം കേട്ട അഭ്യൂഹങ്ങളാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മഞ്ജുവിന്റെ രാഷ്ട്രീയനീക്കം വ്യക്തമാക്കുന്നതാണ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നടിയെ എറണാകുളത്തു നിന്നും മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇതിനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ തുടങ്ങിക്കഴിഞ്ഞു.

വര്‍ഷങ്ങളായി എറണാകുളം മണ്ഡലം കോണ്‍ഗ്രസിന്റെ പിടിയിലാണ്. കെ.വി. തോമസാണ് ഇപ്പോള്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. മികച്ച സ്ഥാനാര്‍ഥികളെ ഇറക്കിയെങ്കിലും ഇവിടെ തോമസിന്റെ ഭൂരിപക്ഷം വര്‍ധിക്കുകയല്ലാതെ സിപിഎമ്മിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ഇതിനിടെയാണ് മഞ്ജുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം തുടങ്ങിയത്. ജില്ലാ സെക്രട്ടറി പി. രാജീവാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടാക്കാന്‍ ഈ നീക്കം വഴിതെളിക്കുമെന്നാണ് സിപിഎമ്മിന്റെ വിശ്വാസം, അടുത്തിടെ ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച കേന്ദ്രങ്ങളില്‍ മഞ്ജു സന്ദര്‍ശനം നടത്തുകയും പ്രദേശവാസികളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് മാധ്യമങ്ങളെ വിളിച്ചിട്ടല്ല താന്‍ സന്ദര്‍ശനത്തിന് പോയതെന്ന് മഞ്ജു വിശദീകരിച്ചെങ്കിലും വസ്തുതകള്‍ മറിച്ചാണ്. മഞ്ജുവിന്റെ അടുത്തയാളുകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍കൂട്ടി വിവരം കൈമാറിയിരുന്നു. പൊതുസമൂഹത്തില്‍ അനുകൂല തരംഗം സൃഷ്ടിക്കുകയെന്ന ഉദേശമായിരുന്നു ഇതിനു പിന്നില്‍.

എറണാകുളം കേന്ദ്രീകരിച്ച് അടുത്തിടെ നടി പല പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. സിനിമയിലെ വിവാദങ്ങളില്‍ നിന്നും നിരന്തരം വിട്ടുനില്‍ക്കുന്നതും ഇതിന്റെ ഭാഗമായാണ്. സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് നടി ഒഴിവായതിനു പിന്നിലെ കാരണവും ഇതുതന്നെ. നടി പാര്‍വതിയുടെ പ്രസ്താവനകളില്‍ മമ്മൂട്ടിക്കെതിരേ മഞ്ജു ഒരു വാക്കുപോലും പറഞ്ഞില്ലെന്നതും ഇവിടെ കൂട്ടിവായിക്കണം. ഡബ്ല്യുസിസിയില്‍ ഇനിയില്ലെന്ന് നടി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved