Latest News

തിരുവനന്തപുരം: കടലില്‍ പെട്ടുപോയ എല്ലാ മത്സ്യത്തൊഴിലാളികളെയും കരയിലെത്തിക്കുന്നത് വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. രക്ഷാപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ചയില്ലെന്നും എല്ലാ ശ്രമങ്ങളും തുടരുമെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തശേഷം ധനസഹായം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു.

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായ പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മറ്റ് സ്ഥലങ്ങളില്‍ എത്തിയ മലയാളികളായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് പ്രദേശവാസികളെ അവര്‍ അറിയിച്ചിരുന്നു. സുനാമി സമയത്തേക്കാള്‍ വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്നും അവര്‍ വിലയിരുത്തി.

മുന്നറിയിപ്പ് നല്‍കിയില്ലെന്ന ആരോപണം ശരിയല്ല. ശക്തമായ ന്യൂനമര്‍ദ്ദം മാത്രമാണെന്ന അറിയിപ്പാണ് ആദ്യം ലഭിച്ചത്. ശക്തമായ കാറ്റാണെന്ന് പിന്നീടാണ് മനസിലായത്. അതനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

മലയാള സിനിമയിലെ യഥാര്‍ത്ഥ ആക്ഷന്‍ ഹീറോ ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ഒന്നേ ഉള്ളൂ ബാബു ആന്റണി. 1990 കളില്‍ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായിരുന്ന ബാബു ആന്റണി പെട്ടെന്നാണ് സിനിമയില്‍ നിന്നും പുറത്തായി പോയത്. അതിന് കാരണം അദ്ദേഹം തന്നെ വ്യക്തമാക്കുകയാണ്.

ആ സ്ത്രീ കാരണമാണ് താന്‍ ഔട്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ആരെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പേര് പറഞ്ഞില്ലെങ്കിലും അവരെ എല്ലാവരും അറിയും. തന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചത്. കള്ളക്കഥകള്‍ വിശ്വസിച്ചു. ഇന്നത്തപ്പോലെയായിരുന്നില്ല അന്ന് പറഞ്ഞത്. കള്ളക്കഥകളായിരുന്നുവെങ്കിലും അത് വിശ്വസിക്കാന്‍ ആളുണ്ടായിരുന്നു. പലരും തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചു. 20 ലധികം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒറ്റയടിക്ക് നഷ്ടമായത്.

ഇമേജിന് കോട്ടം വന്നു. ജനങ്ങള്‍ക്കിടയില്‍ തന്നെക്കുറിച്ച് മോശം അഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് പലരും തന്നെ ഒഴിവാക്കിയത്. കുറേയൊക്കെ ശരിയായൊരു കാര്യം കൂടിയായിരുന്നു അത്. കള്ള പ്രചാരണങ്ങള്‍ ശരിയാണെന്നായിരുന്നു പലരും കരുതിയത്.

സിനിമയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ തുടരുന്നതിനിടയിലാണ് ഇടവേളയെടുത്തത്. അതിനിടയില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. വിദേശത്തേക്ക് താമസം മാറ്റിയതോടെ സിനിമയിലെ അവസരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമായി.

നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലൂടെ അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. നിവിന്‍ പോളിയെ കളരിപ്പയറ്റ് പഠിപ്പിക്കുന്ന ആശാനായാണ് താന്‍ വേഷമിടുന്നതെന്ന് ബാബു ആന്റണി പറഞ്ഞു.

ബഹ്റൈനിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ.  പ്രമുഖ റസ്‌റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ ചാപ്പാറ കൊച്ചപ്പിള്ളി ജോസിന്റെ മകൾ ജിനി ജോസ് കൊച്ചപ്പിള്ളി (30) ആണു മരിച്ചത്. ഏഴു മാസം മുമ്പാണു ജിനി ബഹ്‌റൈനിൽ എത്തിയത്. ഞാൻ ആത്മഹത്യ ചെയാൻ പോവുകയാണെന്ന് കൂടെ ജോലി ചെയ്യുന്നവരെയും ബഹ്‌റൈനിലെ ബന്ധുവിനെയും വിളിച്ച് അറിയിച്ചു. സഹോദരഭാര്യയടക്കമുള്ളവർ ജിനി താമസിക്കുന്ന ഗുദൈബിയയിലെ ഫ്ലാറ്റിലെത്തിയപ്പോൾ മുറി ഉള്ളിൽനിന്നു പൂട്ടിയിരുന്നു. വാതിൽ തകർത്ത് ഇവർ അകത്തു കയറിയപ്പോളാണ് ജിനിയെ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് ആന്റണി മുമ്പു ഖത്തറിൽ ജോലി ചെയ്തിരുന്നു.

സ്വന്തം ലേഖകന്‍

കൊല്ലം : വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായിവിജയന് നേരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ അനുവദിച്ചില്ല. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനെ തുടര്‍ന്ന് ആദ്യമായാണ് മുഖ്യമന്ത്രി പ്രദേശത്തെത്തിയത്. പൊലീസ് ഏറെ പണിപെട്ടാണ് മുഖ്യമന്ത്രിയെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ കയറ്റി പുറത്തെത്തിച്ചത്.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി വരുന്നതറിഞ്ഞ് ആയിരക്കണക്കിന് പേരാണ് ഒത്തുകൂടിയിരുന്നത്. പിണറായി വിജയന്‍ എത്തുന്നതിന് അല്‍പം മുമ്പാണ് നാല് മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങള്‍ വിഴിഞ്ഞത്തെത്തിച്ചത്. ഇത് ജനങ്ങളുടെ രോഷം വര്‍ദ്ധിപ്പിച്ചു. വിഴിഞ്ഞത്തെ പള്ളിയില്‍ വെച്ച് മുഖ്യമന്ത്രി ജനങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വൈകാരികമായി ജനങ്ങള്‍ പ്രതികരിച്ചതോടെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോവുകയായിരുന്നു. ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുരുങ്ങിയ വാക്കുകളില്‍ ജനങ്ങളെ സര്‍ക്കാരിന്റെ ഭാഗം ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ ജനക്കൂട്ടം തടഞ്ഞുവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകളില്‍ അടിച്ച് ജനങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു. മൂന്ന് മിനുറ്റോളം ഔദ്യോഗിക വാഹനത്തില്‍ കയറാനാകാതെ മുഖ്യമന്ത്രി നിന്നു. ഒടുവില്‍ ഏറെ പണിപ്പെട്ട് സമീപത്തുണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിയാണ് പൊലീസ് മുഖ്യമന്ത്രിയെ പുറത്തെത്തിച്ചത്.

ഈജപ്തിലെ ഹവാരയില്‍ നിന്നു ലഭിച്ച അഞ്ചുവയസുകാരിയുടെ മൃതദേഹം ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. 106 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മി രൂപത്തില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന മൃതദേഹത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിരിക്കുകയാണു ഗവേഷകര്‍. എക്‌സറേ സ്‌കാനിങ്‌വിദ്യ ഉപയോഗിച്ചാണു മൃതദേഹം പരിശോധിക്കുന്നത്. മമ്മിയുടെ മുഖഭാഗത്ത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത രീതിയില്‍ ഉള്ള പോര്‍ട്രൈറ്റ് മമ്മിയായാണ് അഞ്ചുവയസുകാരിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

Image result for egypt havara 5year old lady mammy

ഈ കുട്ടിയുടെ മരണകാരണം എന്താണ് എന്ന് അറിയാനുള്ള ശ്രമത്തിലാണു ഗവേഷകര്‍. ചണത്തുണി കൊണ്ടു പൊതിഞ്ഞ ശരീരത്തിനു മൂന്ന് അടിയോളം മാത്രമാണു നീളം ഉള്ളത്. മുടി പിന്നിയ നിലയില്‍ പുറകിലേയ്ക്ക് ഇട്ടിരിക്കുകയാണ്. 1900 വര്‍ഷള്‍ക്കു മുമ്പ് എങ്ങനെ ഈ മമ്മി സജ്ജമാക്കി, ഇതിനായി എന്തൊക്കെ ഉപയോഗിച്ചു തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ ബാക്കിയാണ്. ഗാരെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ മമ്മിയേക്കുറിച്ചു നോര്‍ത്ത വെസ്‌റ്റേണ്‍ സര്‍വകലാശലയിലെ ഗവേഷകരാണു നിര്‍ണ്ണായകമായ പഠനങ്ങള്‍ നടത്തുന്നത്.

Image result for egypt havara 5year old lady mammy

എക്‌സറേ സാങ്കേതികവിദ്യ ഉപയോഗിച്ചാണു പഠനങ്ങള്‍ നടത്തുന്നത്. മനുഷ്യരുടെ മമ്മികളില്‍ ആദ്യമായാണ് ഈ സാങ്കേതിവിദ്യ ഉപയോഗിക്കുന്നത്. തേനീച്ചകളുടെ മെഴുകും നിറങ്ങളും ഉപയോഗിച്ചാണു മമ്മിയിലെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. പെണ്‍കുട്ടി അന്നത്തെ സമുഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന കുടുംബത്തിലെ അംഗമായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഗാരെറ്റ് മമ്മിയുടെ സിടി സ്‌കാനിങ് നടത്തിരുന്നു. ഇതില്‍ നിന്നാണു മമ്മിക്കുള്ളില്‍ ഉള്ളത് അഞ്ചുവയസുള്ള പെണ്‍കുട്ടിയുടെ ശരീരമാണ് എന്നു മനസിലായത്.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണത്തിനിടെ ചീഫ് സെക്രട്ടറിക്കും റവന്യൂ സെക്രട്ടറിക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.സുരേഷ് കുമാര്‍.

ദുരന്തനിവാരണസമിതി അംഗങ്ങളായ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനേയും റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്റേയും കഴുത്തിന് പിടിച്ചു കരണക്കുറ്റിക്കൊന്ന് പൊട്ടിക്കാന്‍ മലയാളികള്‍ ആരുമില്ലേയെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് കുമാര്‍ ചോദിച്ചത്.

സമിതിയിലെ മറ്റ് അംഗങ്ങളായ പിണറായി വിജയനും ചന്ദ്രശേഖരനും വെറും രാഷ്ട്രീയക്കാര്‍ മാത്രമാണെന്നും ജനപ്രതിനിധികള്‍ എന്ന ജാമ്യം ഇക്കാര്യത്തില്‍ ഇവര്‍ക്ക് കിട്ടുമെന്നും സുരേഷ് കുമാര്‍ ഫേസ്ബുക്ക് പോസറ്റില്‍ പറയുന്നുണ്ട്….

സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..

ഇവരില്‍ പിണറായി വിജയനും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാര്‍ മാത്രമാണ്. ‘ജനപ്രതിനിധികള്‍’ എന്ന മുന്‍കൂര്‍ ജാമ്യം ഇവര്‍ക്കു കിട്ടും…. എന്റെ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ? ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാന്‍ ‘പ്രബുദ്ധ’ മലയാളികള്‍ക്കു സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥത്തില്‍ നാടിന്റെ ‘ദുരന്തം’ …..

മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, കാര്‍ഷിക മന്ത്രി വി.എസ്.സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം, അഡീ.ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയുമായ പി.എച്ച്.കുര്യന്‍, അഭ്യന്തരസെക്രട്ടറി സുബത്രാ ബിശ്വാസ്, എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ മേധാവി എന്നിവരാണ് സംസ്ഥാന ദുരന്തനിവാരണസമിതിയില്‍ അംഗങ്ങളായിട്ടുള്ളത്

മഹാരാജാസ് കോളേജിലെ മാലാഖക്കുളത്തിന് മുന്നിൽ അവർ മുഖത്തോട് മുഖം ചേർന്ന് നിന്നു. അഞ്ചുവർഷം നീണ്ട പ്രണയം പൂവണിയുന്ന നിമിഷമായിരുന്നു അത്. മതത്തിന്റെ വേലിക്കെട്ടറുത്ത് സഫ്നയുടെ കഴുത്തിൽ അമർനാഥ് മിന്നുചാർത്തി. മതമോ ജാതിയോ മാറാതെ. അനുഗ്രഹത്തിന്റെ പൂക്കളെറിഞ്ഞ് സഹപാഠികളും ബന്ധുക്കളും. മഹാരാജാസിലെ പൂർവ വിദ്യാർത്ഥികളായ ഇരുവരും ഇവിടം തന്നെ മംഗല്യവേദിയാക്കിയത് കോളേജിനോടുള്ള പ്രണയം കൊണ്ടുകൂടിയാണ്.
ആഗസ്റ്റിലായിരുന്നു വിവാഹനിശ്ചയം. ലളിതമായ ഒരു കല്യാണം മാത്രമേ അമർനാഥിന്റെ മനസിലുണ്ടായിരുന്നുള്ളൂ. സഹപാഠിയും ഫോട്ടോഗ്രാഫറുമായ ഷാഹിദാണ് മഹാരാജാസിൽ വച്ച് തന്നെ താലികെട്ടാൻ നിർദ്ദേശിച്ചത്. സഫ്നയെ ആദ്യമായി കണ്ടയിടം തന്നെ ഒടുവിൽ കല്യാണത്തിനും വേദിയായി. 2012-14 ൽ അമർനാഥ് മലയാളത്തിലും സഫ്ന ചരിത്രത്തിലും ഡിഗ്രി ചെയ്യുന്ന സമയത്താണ് പ്രണയം പുഷ്പിച്ചത്. കഴിഞ്ഞ ദിവസം മുളന്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹം രജിസ്റ്റർ ചെയ്തത്.

Image may contain: 2 people, people smiling, people standing and wedding

കോളേജിലെ താലിചാർത്തലിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുത്തുള്ളൂ.ഇരുവരെയും ഒരുമിപ്പിച്ചത് സിനിമാ കമ്പനി
അമർനാഥ് അംഗമായ മഹാരാജാസിലെ സിനിമാ കമ്പനി’എന്ന ഗ്രൂപ്പിൽ സഫ്ന എത്തിയതോടെയാണ് പ്രണയം തുടങ്ങിയത്. ഒരു വർഷം പിന്നിട്ടപ്പോൾ ഇഷ്ടം ഇരുവരും വീട്ടുകാരെ അറിയിച്ചു. അവരും എതിർത്തില്ല. ചോറ്റാനിക്കര കഠിനംകുളങ്ങര ശ്രീവത്സത്തിൽ ആർ. ഹരികുമാറിന്റെയും ദേവിയുടെയും മകനാണ് അമർനാഥ്. ഫോർട്ട്കൊ ച്ചി പുഴങ്കരയില്ലത്ത് സജിയുടെയും മുംതാസിന്റെയും മകളാണ് സഫ്ന . ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്ന അമർനാഥ് വിഷ്വൽ എഡിറ്റർ കൂടിയാണ്. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലാണ്

മാണിക്യന്റെ പുത്തൻ ലുക്കിനായി മലയാളസിനിമാലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഇതുവരെ മറ്റൊരു മോഹൻലാൽ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനിൽ എത്തുന്നത്. ശ്രീകുമാർ മേനോൻ  സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നാലാം ഷെഡ്യൂൾ ഡിസംബർ ഇരുപതിന് ആരംഭിക്കും. സിനിമയുടെ അവസാന ഷെ‍ഡ്യൂൾ കൂടിയാണിത്.

ഒടിയൻ മാണിക്യന്റെ യൗവനകാലഘട്ടമാണ് ഈ ഘട്ടത്തിൽ ചിത്രീകരിക്കുക. ശരീരഭാരം കുറച്ച്, മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ളീൻ ഷേവ് ലുക്കുമായാകും മോഹൻലാൽ വരുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. സംവിധായകൻ ശ്രീകുമാര്‍ മേനോന്റെ നിർദേശപ്രകാരം ഫ്രാന്‍സില്‍ നിന്നുള്ള 25 പേരടങ്ങുന്ന വിദഗ്ധരുടെ സംഘമാണ് ലാലിന്റെ പുതിയ മേക്ക് ഓവേറിന് പിന്നിൽ പ്രവർത്തിക്കുക. ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നത്.

ശ്രീകുമാർ എന്ന സംവിധായകന്റെയും ഒടിയൻ ടീമിന്റെയും പിൻബലത്തിലാണ് മോഹൻലാൽ ഇത്തരമൊരു രൂപമാറ്റത്തിന് തയ്യാറെടുത്തതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ഇത്രയും വർഷത്തെ അഭിനയജീവിതത്തിൽ മറ്റൊരു കഥാപാത്രത്തിനും നടത്താത്ത മേക്കോവറാണ് മോഹൻലാൽ നടത്തുക. ഒടിയൻ മാണിക്യന്റെ യൗവനം അതുപോലെ തന്നെ ആവാഹിക്കുവാന്‍ മോഹൻലാൽ തയ്യാറാകുകയായിരുന്നു. വളരെ ക്ഷമയും ചിട്ടവട്ടങ്ങളുമുള്ള പ്രക്രിയകളിലൂടെയാണ് ഇതിനായി അദ്ദേഹത്തിന് കടന്ന് പോകേണ്ടി വരുന്നത്. കായികതാരങ്ങളുടെ പരിശീലനരീതിയും അഭ്യാസമുറകളും പോലെ തന്നെ അതികഠിനമായ ഘട്ടങ്ങളും ഇതിൽ ഉൾപ്പെടും.

അതേസമയം ഒടിയൻ സിനിമയുടെ പേരിൽ പ്രചരിക്കുന്ന വ്യാജവാർത്ത നിഷേധിച്ച് അണിയറപ്രവർത്തകർ രംഗത്തെത്തി. ഇത്തരം വാർത്തകൾക്ക് പ്രതികരണം പോലും അർഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. മറ്റൊരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനും ലഭിക്കാത്ത ജനപ്രീതിയാണ് ഒടിയന് പ്രേക്ഷകരുടെ ഇടയിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്. തെറ്റായ വാർത്തകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഇവർ വ്യക്തമാക്കി. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും.

പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവിന്റെ മകളെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക കോണ്‍ഗ്രസിന്റെ കോര്‍പ്പറേറ്ററുടെ മകളാണ് ഭര്‍ത്തൃഗൃഹത്തില്‍ ജീവനൊടുക്കിയയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന സൂചനയെ തുടര്‍ന്നു ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും മൈസൂരു കോര്‍പറേറ്ററുമായ നാഗഭൂഷന്റെ മകളായ അനിതയെ (28) ആണ് ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു അനിതയുടെ വിവാഹം നടന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇക്കാര്യം ആത്മഹത്യാ കുറിപ്പിലും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നാണ് നാല് പേജ് നീണ്ട ആതമഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നത്. തമിഴ്‌നാട് സ്വദേശിയാണ് അനിതയുടെ ഭര്‍ത്താവ് വസന്ത്. ആറു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

ഓരോ ദുരന്തവും സമ്മാനിക്കുന്നത് ജീവിക്കുന്ന  രക്തസാക്ഷികളെക്കൂടി ആണ് , ദുരന്ത മുഖത്ത് മിക്കതുറകളിലും കാണാൻ കഴിയുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ‘അമ്മയും കൈക്കുഞ്ഞുമായി നിൽക്കുന്ന ഭാര്യമാരും. ഉറ്റവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളാണ് ഈ തീരങ്ങളിലെങ്ങും. ഉപജീവനത്തിനായി വീട്ടിൽ നിന്നും സന്തോഷത്തോടെ യാത്ര തിരിച്ച വീട്ടുകാർ എന്നെത്തുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ഉറ്റവർ. ഓരോ ബോട്ടുകളും കരയ്ക്കെടുക്കുമ്പോൾ പ്രതീക്ഷയോടെ അവർ തീരത്തേക്കോടും. തങ്ങളുടെ ഉറ്റവർ അതിലുണ്ടോയെന്ന് അറിയാൻ. രാവിലെയും കാണാതായവർക്കായുള്ള കാത്തിരിപ്പ് ഈ തീരങ്ങളിൽ തുടരുകയാണ്. പൂന്തുറ തീരത്തുനിന്നു ബുധനാഴ്ച വൈകിട്ടു കടലിൽ പോയ 90 മത്സ്യത്തൊഴിലാളികളിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ പതിനാറു വയസ്സുകാരൻ വിനേഷിനായി തീരം കണ്ണീരോടെ കാത്തിരിക്കുന്നു. അച്ഛൻ വിൻസെന്റ് കിഡ്നി സംബന്ധമായ രോഗമായതിനാൽ കടലിൽ പോകാതായതോടെയാണ് വിനേഷ് പതിനാലാം വയസ്സിൽ പണിക്കു പോയിത്തുടങ്ങിയത്. ബോട്ടിലെ ഏറ്റവും പ്രായം കൂടിയ മുത്തപ്പൻ തണുത്തു വിറങ്ങലിച്ചപ്പോൾ വിനേഷ് ഊരിക്കൊടുത്തതു സ്വന്തം ഉടുപ്പാണ്. ‘‘അണ്ണാ, അണ്ണനു പ്രായമായില്ലേ, എനിക്കെന്തിനാ ഷർട്ട്?’’ – മറിഞ്ഞ ബോട്ടിൽ കൈകോർത്തു കിടന്ന മൂന്നുപേരും അടുത്ത തിരയിൽ തെറിച്ചു പോയപ്പോഴും മുത്തപ്പന്റെ കാതുകളിൽ മുഴങ്ങിനിന്നതു വിനേഷിന്റെ ‘അണ്ണാ, അണ്ണാ’ എന്നുള്ള വിളിയായിരുന്നു. വിനേഷിന്റെ വരുമാനമായിരുന്നു അച്ഛനും നാലു മക്കളുമുള്ള കുടുംബത്തിന്റെ അത്താണി. തലേന്നത്തെ പണിക്കുശേഷം തളർന്നു കിടന്ന വിനേഷിനെ പലതവണ വന്നു വള്ളക്കാർ വിളിച്ചപ്പോൾ മനസ്സില്ലാമനസ്സോടെയാണു ബുധനാഴ്ച കടലിൽ പോയത്. വല്യമ്മ സൂസന്നാമ്മ അന്നുമുതൽ ഒരുതുള്ളി വെള്ളംപോലും കുടിക്കാതെ പേരക്കുട്ടിക്കായി മുറ്റത്തു കാത്തിരിക്കുകയാണ്… ഒരു കരയുടെയാകെ പ്രാർഥനകളും. വരാതിരിക്കാൻ അവനാകുമോ?

അപകടത്തിൽ മരിച്ച ക്രിസ്റ്റി സിൽവദാസന്റെ വീട്ടിലെ ശുശ്രൂഷകൾ പുരോഗമിക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രത്നമ്മ രണ്ടു മക്കൾക്കായി നിലവിളിക്കുകയായിരുന്നു. ഭർത്താവ് വർഷങ്ങൾക്കു മുൻപേ മരിച്ചുപോയ രത്നമ്മയ്ക്ക് എല്ലാമെല്ലാമായിരുന്നു മക്കൾ. ബുധനാഴ്ച് ഉച്ചയ്ക്കു ശേഷമാണു മക്കളായ ജോൺസണും ജെയിംസും രണ്ടു വള്ളങ്ങളിലായി കടലിൽ പോയത്.

ഇളയ മകൻ ജെയിംസാണു താങ്ങും തണലുമായി രത്നമ്മയ്ക്കൊപ്പം വീട്ടിൽ താമസം. മൂത്ത മകൻ ജോൺസണും കുടുംബവും തൊട്ടടുത്ത വീട്ടിലും. ജോൺസൺ പോയ ബോട്ടിലെ നാലു പേർ മടങ്ങിവന്നു. കാറ്റിൽ ബോട്ട് മറിഞ്ഞപ്പോൾ കൈകൾ കോർത്തുപിടിച്ചെങ്കിലും ജോൺസന്റെ കൈകൾ കുഴഞ്ഞുപോയെന്നു ഒപ്പമുള്ളവർ പറയുന്നു. “സുനിലേ, എനിക്കു പറ്റുന്നില്ലെടാ, നിങ്ങൾ കയറിക്കോ, ഞാൻ പോകുന്നു” എന്നു പറഞ്ഞു കയ്യിലെ പിടിവിട്ടു. തൊട്ടുമുകളിലൂടെ വന്ന ഹെലികോപ്റ്റർ താഴ്ന്ന് അടുത്തുവരെയെത്തിയിട്ടു തിരികെപ്പോയെന്നും ഇവർ പറയുന്നു. കയ്യിലുണ്ടായിരുന്ന തുണി പറ്റാവുന്നത്ര ശക്തിയിൽ വീശി. അവരപ്പോൾ വന്നിരുന്നെങ്കിൽ എന്റെ മോനെ കാണാതാകില്ലായിരുന്നു – രത്നമ്മയുടെ തൊണ്ടയിടറി.
വിഴിഞ്ഞത്തു നിന്നു വന്ന ബോട്ടിലാണു ബാക്കിയുള്ളവരെ കരയ്ക്കെത്തിച്ചത്. മൂത്തമകനു മൂന്നു പെൺമക്കളാണ്. ഇളയ മകനെക്കുറിച്ചും വിവരമില്ല. മക്കൾ വരുംവരെ രാത്രിയിൽ ഇനി രത്നമ്മ ഒറ്റയ്ക്കാണ്. പതിവുപോലെ പുലർച്ചെ കൈനിറയെ മീനുമായി മക്കളെത്തുമെന്ന പ്രതീക്ഷയിൽ കണ്ണുംനട്ടിരിക്കും ഈ അമ്മ.

Copyright © . All rights reserved