Latest News

റോഡരികില്‍കിടന്നു മരിച്ച കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പിതാവ് പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത് ലക്ഷങ്ങള്‍. കഴിഞ്ഞ മാര്‍ച്ചില്‍ അംബേദ്കര്‍ ഫൗണ്ടേഷനില്‍നിന്നു പാപ്പുവിനു ധനസഹായം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു കഴിഞ്ഞ വ്യാഴാഴ്ചയാണു ചെറുകുന്നത്തുള്ള വീടിനുസമീപത്തെ വഴിയരികില്‍ മരിച്ചത്. എസ്.ബി.ഐ. ഓടക്കാലി ശാഖയിലെ പാപ്പുവിന്റെ അക്കൗണ്ടില്‍ മാര്‍ച്ച് 17 ന് ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപയാണു നിക്ഷേപിച്ചിരുന്നത്.

എന്നാല്‍ ഈ ധനസഹായം ലഭിച്ചവിവരം പാപ്പു ആരെയും അറിയിച്ചില്ല. പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു മുവായിരത്തോളം രൂപയും തോള്‍ബാഗില്‍നിന്ന് എസ്.ബി.ഐ. ഓടക്കാലി ശാഖയുടെ പാസ്ബുക്കും ലഭിച്ചു. ഇതില്‍നിന്നാണു പാപ്പുവിന്റെ അക്കൗണ്ടിലുള്ള പണത്തേക്കുറിച്ചു വിവരം ലഭിച്ചത്. ബാങ്കില്‍ നടത്തിയ അന്വേഷണത്തിലാണ് അംബേദ്കര്‍ ഫൗണ്ടേഷനില്‍നിന്നു ലഭിച്ച ധനസഹായത്തേക്കുറിച്ച് അറിയുന്നത്. ഇതില്‍നിന്നു പാപ്പു പല തവണകളായി പണം പിന്‍വലിച്ചെങ്കിലും അക്കൗണ്ടില്‍ 4,32,000 രൂപ ബാക്കിയുണ്ടായിരുന്നു. തന്നെ കബളിപ്പിച്ച് ആരെങ്കിലും പണം കവരുമെന്ന ഭയത്താലാകാം ധനസഹായത്തിന്റെ കാര്യം പാപ്പു ആരെയും അറിയിക്കാതിരുന്നതെന്നു കരുതുന്നു.

നാലു മണിയോടെ മലമുറിയിലെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം ചെറുകുന്നത്തെ വീട്ടില്‍ എത്തിച്ചിരുന്നു. സഹോദരനായ അയ്യപ്പന്‍കുട്ടി, മകള്‍ ദീപ, ദീപയുടെ മകന്‍ അനന്തു എന്നിവര്‍ മതപരമായ ചടങ്ങുകള്‍ നിര്‍വഹിച്ചു. ഭാര്യ രാജേശ്വരി എത്തിയിരുന്നില്ല. ചെറുകുന്നത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ജിഷയെ ദഹിപ്പിച്ച ശ്മശാനത്തില്‍ത്തന്നെ പാപ്പുവിന്റെ സംസ്‌കാരവും നടത്താന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ദൂരീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള അവസാന സമയം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് കൃത്യമായി പ്രഖ്യാപിച്ചു. പ്രമുഖ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ബ്രെക്‌സിറ്റിന്റെ മുഹൂര്‍ത്തമെന്ന് വിശേഷിപ്പിക്കാവുന്ന വിധം കൃത്യമായി യൂണിയന്‍ വിടുന്ന സമയംവരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. 2019 മാര്‍ച്ച് 29ന് രാത്രി 11ന് എല്ലാ ചര്‍ച്ചകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുവരുമെന്നാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ബ്രെക്‌സിറ്റിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പുകൂടിയാണ് ഈ പ്രഖ്യാപനം. ഇതുസംബന്ധിച്ച ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ വിശദീകരണം. എത്രകണ്ട് പ്രതിസന്ധികളുണ്ടായാലും ബ്രെക്‌സിറ്റ് സാധ്യമാക്കുകതന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയനേതാക്കള്‍ ഒരുമിച്ചുനിന്ന് മികച്ചൊരു ബ്രെക്‌സിറ്റ് ഉടമ്പടിക്കായി പ്രയത്‌നിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം ബില്ലില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനുള്ള ഭേദഗതികള്‍ ആര്‍ക്കും നിര്‍ദേശിക്കാം. എന്നാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ തടസപ്പെടുത്താനുള്ള നിര്‍ദേശങ്ങളോട് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ ബ്രെക്‌സിറ്റിനായുള്ള ചര്‍ച്ചകളുടെ ആറാം റൗണ്ടും കാര്യമായ പുരോഗതിയില്ലാതെ ഇന്നലെ പൂര്‍ത്തിയായി. നഷ്ടപരിഹാരത്തുകയുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ നിലപാടറിയിക്കാന്‍ ബ്രിട്ടനു രണ്ടാഴ്ചത്തെ സമയം നല്‍കുകയാണെന്ന് ചര്‍ച്ചകള്‍ക്കുശേഷം യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മിഷേല്‍ ഗാര്‍ണിയര്‍ പറഞ്ഞു. ഇരുഭാഗത്തുമുള്ള പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ചും അയര്‍ലന്‍ഡ് അതിര്‍ത്തി സംബന്ധിച്ചും, ബ്രിട്ടന്റെ ഡിവോഴ്‌സ് ബില്‍ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ അതിനുശേഷം മാത്രമേ പൂര്‍ത്തിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇരുകൂട്ടര്‍ക്കും തര്‍ക്കവിഷയങ്ങളില്‍ പരിഹാരം കാണാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരിക്കുന്ന 25 പേജുകള്‍ വരുന്ന സരിതയുടെ വിവാദ കത്ത് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്ന ആരോപണവുമായി മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 21 പേജുള്ള സരിതയുടെ യഥാര്‍ത്ഥ കത്തിനൊപ്പം നേതാക്കളുടെ പേരുകളും പുതിയ ലൈംഗിക കഥകളും എഴുതിചേര്‍ക്കപ്പെട്ടതാണെന്നും നടനും എംഎല്‍എ യുമായ ഗണേശിന്റെ നേതൃത്വത്തില്‍ നടന്ന ആലോചകളാണ് ഇതെന്നും ആരോപണത്തില്‍ പറഞ്ഞു. സരിതയുടെ കത്ത് പുറത്തു വന്നതിന് പിന്നാലെ കൊഴുക്കുന്ന ആരോപണ പ്രത്യാരോപണങ്ങളിലേക്കാണ് ഫെനിയും പങ്കാളിയായിരിക്കുന്നത്.
സരിതയുടെ കത്തില്‍ നാലു പേജ് അധികമായി എഴുതിചേര്‍ത്തെന്നാണ് ആരോപണം. തനിക്ക് സരിത ആദ്യം തന്ന കത്ത് 21 പേജുകള്‍ വരുന്ന ആര്‍ക്കെതിരേയും ലൈംഗിക പീഡന ആരോപണങ്ങള്‍ ഇല്ലാത്തതുമായിരുന്നു. എന്നാല്‍ 25 പേജ് എങ്ങിനെ വന്നെന്നാല്‍ കൊട്ടാരക്കരയില്‍ ഗണേശിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ബന്ധു ശരണ്യാമനോജ് എഴുതിച്ചേര്‍ത്തതാണെന്നാണ് ഫെനിയുടെ ആരോപണം. തന്റെ വാഹനത്തില്‍ കയറിയിരുന്നായിരുന്നു എഴുതിയത്. തന്റെയും ഗണേശിന്റെയും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോദ്ധ്യപ്പെടും.
സരിതയുടെ കത്തില്‍ കുറേക്കൂടി ഉന്നതരുടെ പേരും സെക്‌സ്വലായ കുറേ കഥകളും കൂടി എഴുതിച്ചേര്‍ക്കണമെന്ന് ഗണേശ് ആവശ്യപ്പെട്ടു. ഗണേഷിന്റെ പിഎ പ്രദീപാണ് തന്റെ കയ്യില്‍ നിന്നും കത്തു വാങ്ങിയതെന്നും ഫെനി പറഞ്ഞു. 2015 മാര്‍ച്ച് 13 ന് ശരണ്യാ മനോജ് ഒരു ഡ്രാഫ്റ്റ് എടുത്തുകൊണ്ട് തന്റെ അരികില്‍ വന്നെന്നും ഫെനി ബാലകൃഷ്ണന്‍ പറയുന്നു. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വന്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ മറികടക്കാനുള്ള തന്ത്രം ആലോചിക്കുന്ന തിരക്കിനിടയിലാണ് ഫെനി വാര്‍ത്താസമ്മേളനവും നടത്തിയിരിക്കുന്നത്.

തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളും തെളിവുകളും എതിരായതിനെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. അപമാനിതനായി മന്ത്രിസഭയില്‍ തുടരാനില്ലെന്ന് സംസ്ഥാന ദേശീയ നേതൃത്വത്തെ തോമസ്ചാണ്ടി അറിയിച്ചതായും എന്നാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താതെ ബുധനാഴ്ച വരെ തുടരാന്‍ അദ്ദേഹത്തിന് ദേശീയ നേതൃത്വത്തില്‍ നിന്നും നിര്‍ദേശം കിട്ടിയതായിട്ടുമാണ് വിവരം.
ഇന്നലെ വൈകിട്ടോടെ പാര്‍ട്ടി സംസ്ഥാന കേന്ദ്ര നേതാക്കളെ തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്. സിപിഎം നേതൃത്വം അനുകൂലമല്ല എന്ന് മനക്കിലാക്കിയതിനെ തുടര്‍ന്നാണ് രാജി തീരുമാനം എടുത്തതെങ്കിലും പെട്ടെന്ന തീരുമാനം എടുക്കരുതെന്ന നിര്‍ദേശമാണ് ദേശീയ നേതൃത്വത്തില്‍ നിന്നും കിട്ടിയിരിക്കുന്നത്. എന്‍സിപിയ്ക്ക് രാജ്യത്തുള്ള ഏക മന്ത്രിസ്ഥാനം എന്ന നിലയില്‍ സ്ഥാനം നഷ്ടപ്പെടുത്തരുതെന്നും ബുധനാഴ്ച വരെ ക്ഷമിക്കാനുമാണ് ദേശീയ നേതൃത്വം നല്‍കിയ മറുപടി. അതുകൊണ്ട് തന്നെ ബുധനാഴ്ച വരെ അദ്ദേഹം തല്‍സ്ഥാനത്ത തുടര്‍ന്നേക്കും. സിപിഎം സംസ്ഥാന സമിതിയിലും എത്രയും വേഗം തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന നിര്‍ദേശമാണ് വന്നത്. തോമസ് ചാണ്ടിയെ നിലനിര്‍ത്തുന്നത് സര്‍ക്കാരിനും മുന്നണിക്കും ഗുണകരമല്ല എന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായം. സംസ്ഥാന സമിതിയില്‍ ആരും തന്നെ തോമസ് ചാണ്ടിയെ പിന്തുണച്ചതുമില്ല.
തോമസ് ചാണ്ടിക്കെതിരേ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതാണെന്ന എജിയുടെ നിയമോപദേശവും സമ്മര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇതിനൊപ്പം സിപിഐ യും ഇതേ നിലപാട് എടുത്തു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും അടുത്ത ദിവസം നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം പറയുമെന്നും കാനം രാജേന്ദ്രന്‍ കോട്ടയത്ത് വ്യക്തമാക്കി. തോമസ്ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താതെ തല്‍സ്ഥാനത്തേക്ക് ശശീന്ദ്രനെ തന്നെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നീക്കം.

ഇടുക്കി: ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ കൊട്ടക്കൊമ്പൂര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി. ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. വ്യാജ പട്ടയമുണ്ടാക്കി സര്‍ക്കാര്‍ തരിശുഭൂമി കയ്യേറിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി ഏഴാം തിയതി ഹാജരാകണമെന്ന് ദേവികുളം സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ജോയിസ് ജോര്‍ജിനു ബന്ധുക്കള്‍ക്കും നോട്ടീസ് അയച്ചിരുന്നു.

അഭിഭാഷകന്‍ മുഖേന എംപിയും ബന്ധുക്കളും പട്ടയവും മറ്റ് രേഖകളും ഹാജരാക്കിയെങ്കിലും ഇവ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ജോയിസ് ജോര്‍ജ്, ഭാര്യ അനൂപ, അമ്മ മേരി, സഹോദരന്‍മാരായ രാജീവ് ജോര്‍ജ്, ജസ്പിന്‍ ജോര്‍ജ് എന്നിവരുടെ പേരില്‍ കൊട്ടക്കൊമ്പൂരില്‍ വ്യാജ പട്ടയം ഉപയോഗിച്ച് ഭൂമി കൈവശപ്പെടുത്തിയെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. അതേസമയം പിതാവില്‍ നിന്ന് കൈമാറിക്കിട്ടിയ ഭൂമിയാണ് ഇതെന്നായിരുന്നു ജോയിസ് ജോര്‍ജ് വാദിച്ചിരുന്നത്. ജോയിസ് ജോര്‍ജിന്റേതാണ് ഭൂമിയെന്നും നിയമവിരുദ്ധമായി ഇതില്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തിരുന്നു.

റവന്യൂ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടരി നിവേദിത പി.ഹരന്‍ നടത്തിയ അന്വേഷണത്തില്‍ വട്ടവട, കൊട്ടക്കൊമ്പൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍, മറയൂര്‍ പ്രദേശങ്ങളില്‍ വ്യാജ രേഖകള്‍ തയ്യാറാക്കി നിരവധി പേര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തിയിരുന്നു. ഇത്തരം ഭൂമിയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായാണ് ജോയിസ് ജോര്‍ജിനും ബന്ധുക്കള്‍ക്കും നോട്ടീസ് അയച്ചത്.

കേരളത്തില്‍ മൂന്നു ശതകമായി പ്രഹേളികയായി മാറിയിരുന്ന സുകുമാരക്കുറുപ്പ് മുസ്തഫയായി മാറിയ കുറുപ്പ് സൗദി അറേബ്യയിലെ മദീനയിലുണ്ടെന്ന  വാര്‍ത്ത ഇന്നലെ ചെറിയനാട് നിവാസികള്‍ സ്വീകരിച്ചത് ഏറെ കൗതുകത്തോടെ. നാട്ടില്‍ മുമ്പ് ഇത്തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും കുറുപ്പ് ഇസ്ലാം മതം സ്വീകരിക്കില്ലെന്നു വിശ്വസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ പോലീസില്‍നിന്നു രക്ഷപ്പെടാന്‍ കുറുപ്പ് ഏതു സാധ്യതയും ഉപയോഗപ്പെടുത്തുമെന്ന് അടുത്തറിയാമായിരുന്നവര്‍ കരുതുന്നു.
അബുദാബിയില്‍ മെറെന്‍ എന്‍ജിനീയറായിരുന്ന കുറുപ്പിന് പണത്തോടുണ്ടായിരുന്ന അടങ്ങാത്ത ആര്‍ത്തിയാണ് മരിച്ചെന്നുവരുത്തി ഇന്‍ഷുറന്‍സ് തുക തട്ടുകയെന്ന തന്ത്രം മെനയുന്നതിലെത്തിച്ചത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പിനോടു രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ച കേസില്‍ സംഭവത്തിന് ശേഷം എവിടെയാണെന്ന തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടത് തികച്ചും നാടകീയമായിട്ടായിരുന്നു.
ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ 1984 ജനുവരി 21-നു രാത്രി കൊലപ്പെടുത്തിയതിനു ശേഷം കുറുപ്പും പൊന്നപ്പനും കാറില്‍ ആലുവയിലേക്കാണു പോയത്. അവിടെയുള്ള ഒരു ലോഡ്ജിലായിരുന്നു താമസം. പിന്നീട് കാറുമായി പൊന്നപ്പന്‍ തിരികെ ചെറിയനാട്ടെത്തി. എല്ലാം കുഴഞ്ഞുമറിെഞ്ഞന്നു മനസിലാക്കിയ സുകുമാരക്കുറുപ്പ് അതിസാഹസികമായി മാതാവ് ജാനകിയുടെ സഹോദരി താമസിക്കുന്ന മാവേലിക്കരയ്ക്ക് സമീപമുള്ള ഈരേഴയിലെത്തി. റോഡ് യാത്ര സുരക്ഷിതമല്ലെന്നു കണ്ട് അവിടെനിന്നു റെയില്‍വേ ട്രാക്കിലൂടെ കിലോമീറ്ററുകള്‍ നടന്ന് ചെറിയനാട്ടെ ബന്ധുവീട്ടില്‍ വന്നു. തുടര്‍ന്നാണ് ചില ബന്ധുക്കളുടെ സഹായത്തോടെ സ്ത്രീവേഷമണിഞ്ഞ് കാറില്‍ കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. അവിടെ നിന്നു പോയ കുറുപ്പിനെ പിന്നീടു കണ്ടവരില്ല.
എട്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കൊലപാതകം നടത്താന്‍ പദ്ധതിയുണ്ടായിരുന്നില്ല. കുറുപ്പിനോടു രൂപസാദൃശ്യമുള്ള മൃതദേഹം സംഘടിപ്പിച്ചു കത്തിക്കാനായിരുന്നു നീക്കം. 1984 ജനുവരി 21-ന് ഉച്ചകഴിഞ്ഞാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നു മൃതദേഹം സംഘടിപ്പിക്കാന്‍ കുറുപ്പിന്റെ ഭാര്യാസഹോദരന്‍ ഭാസ്‌ക്കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍, കുറുപ്പിന്റെ സുഹൃത്തും സഹായിയുമായ ചാവക്കാട്ടുകാരന്‍ ഷാഹു എന്നിവര്‍ ചെറിയനാട്ടില്‍നിന്നു കാറില്‍ തിരിച്ചത്.
മറ്റൊരു കാറില്‍ കുറുപ്പും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, കൊല്ലകടവില്‍ എത്തിയപ്പോള്‍, ആശുപത്രിയില്‍ കഴിയുന്ന അമ്മ ദേവകിയെ കാണാന്‍ കുറുപ്പ് പന്തളത്തേക്കു പോയെന്നു ബന്ധുക്കള്‍ പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ജീവനക്കാരനായ ബന്ധു മധുവിന്റെ സഹായത്തോടെ മോര്‍ച്ചറിയില്‍നിന്ന് അജ്ഞാതമൃതദേഹം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഭാസ്‌ക്കരപിള്ളയുടെ കെ.എല്‍.ക്യു. 7835 നമ്പര്‍ കാറില്‍ ശവം കത്തിച്ചശേഷം, മരിച്ചതു കുറുപ്പാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം തുടക്കത്തിലേ പാളി. മെഡിക്കല്‍ കോളജില്‍നിന്നു ശവം സംഘടിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല.
നിരാശരായി മടങ്ങുമ്പോഴാണു കരുവാറ്റയില്‍ കുറുപ്പിനോടു സാദൃശ്യമുള്ള ചാക്കോ വാഹനത്തിനു കൈ കാണിച്ചത്. തുടര്‍ന്നായിരുന്നു കൊലപാതകം. കാല്ലപ്പെട്ടത് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയാണെന്നു സ്ഥിരികരിക്കാനായി പോലീസ് സര്‍ജന്‍ ബി. ഉമാദത്തന്‍ സൂപ്പര്‍ ഇംപോസിഷനാണ് നടത്തിയത്. ചാക്കോയുടെ ഫോട്ടോ ഉപയോഗിച്ചാണ്് കത്തിക്കരിഞ്ഞ തലയോട്ടിയില്‍നിന്നു മുഖം സൃഷ്ടിച്ചെടുത്തത്. പാദത്തിന്റെ അസ്ഥിയില്‍നിന്നു കാലിന്റെ നീളവും കണ്ടെത്തി. ചാക്കോയുടെ ചെരുപ്പുമായി ഒത്തുനോക്കി.
ചാക്കോയുടെ മൃതദേഹം ചുട്ടുകരിച്ചത് സുകുമാരക്കുറുപ്പിന്റെ ഭാര്യവീടായ ചെറിയനാട്ടെ സ്മിതാ ഭവനിലെ കുളിമുറിയിലായിരുന്നു. അവിടെനിന്നു മുടിയുടെ ഭാഗം കണ്ടെത്തി. തല കരിച്ചപ്പോള്‍ മുടിയിഴകള്‍ പുകച്ചുരുളിനൊപ്പം ഉയര്‍ന്ന് കുളിമുറിയിലെ മാറാലയില്‍ തൂങ്ങിക്കിടന്നിരുന്നു. കുളിമുറി കഴുകിയപ്പോള്‍ ഏതാനും മുടിയിഴകള്‍ ഓവുചാലിലും തങ്ങിനിന്നിരുന്നു. ഇവയെല്ലാം കണ്ടെത്തി ഫോറന്‍സിക് പരിശോധന നടത്തിയത് പ്രശസ്ത ഫോറന്‍സിക് വിദഗ്ധന്‍ ഡോ. മുരളീകൃഷ്ണയാണ്.

എവിബിപി മാര്‍ച്ചിന് കേരളത്തിലെത്തിയ ബിജെപി വിദ്യാര്‍ത്ഥി സംഘടനയായ എവിബിപിയുടെ അംഗങ്ങള്‍ മധ്യപ്രദേശില്‍നിന്ന് ഇവിടെവരെ എത്തിയത് ടിക്കറ്റില്ലാതെ. ഇന്‍ഡോര്‍-കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനിലാണ് എബിവിപിക്കാരുടെ ഈ അതിക്രമം അരങ്ങേറിയത്. എവിബിപിയുടെ റാലിക്ക് വന്നതാണ് ഇവിടെയേ ഇരിക്കൂ എന്ന അവകാശ വാദവും ഇവര്‍ ഉയര്‍ത്തി. എഴുപതോളം എവിബിപിക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.

ആരും മൂക്കത്ത് വിരല്‍ വച്ചുപോകുന്ന മണ്ടത്തരങ്ങളുമായി ബിജെപിയുടെ കുട്ടിക്കൂട്ടം കേരളത്തില്‍.മറ്റ് യാത്രക്കാര്‍ ട്രെയിനില്‍ കയറാന്‍ ഇവര്‍ സമ്മതിച്ചില്ല. കമ്പാര്‍ട്ട്‌മെന്റ് തങ്ങള്‍ ബുക്ക് ചെയ്തതാണ് എന്നായിരുന്നു വാദം. യാത്രക്കാര്‍ കയറാതിരിക്കാന്‍ ഇവര്‍ വാതിലുകള്‍ അകത്തുനിന്ന് പൂട്ടി. ഇതുമൂലം യാത്രക്കാര്‍ വലഞ്ഞു. ബുക്ക് ചെയ്ത സീറ്റുകളാണ് എന്ന് അവകാശവാദം ഉന്നയിച്ചപ്പോള്‍ ടിക്കറ്റ് കാണിക്കാനും യാത്രക്കാര്‍ ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ടിക്കറ്റ് കാണിക്കാനും ഇവര്‍ക്ക് സാധിച്ചില്ല. കണ്ണൂരില്‍നിന്ന് കയറിയ യാത്രക്കാരാണ് കൂടുതല്‍ വലഞ്ഞത്.

ഇതോടെ യാത്രക്കാര്‍ വലിയ ബഹളമുണ്ടാക്കി. റെയില്‍വേ പൊലീസും എവിബിപി പ്രവര്‍ത്തകരെ ചോദ്യം ചെയ്തു. എന്നാല്‍ പറഞ്ഞ മണ്ടത്തരത്തില്‍നിന്ന് ഒരടി പിന്നോട്ട് പോകാന്‍ എവിബിപി പ്രവര്‍ത്തകര്‍ തയാറായില്ല. വലിയ ബഹളമുണ്ടാക്കിയ യാത്രക്കാര്‍ ഈ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുമെന്ന ഘട്ടംവരെയെത്തി കാര്യങ്ങള്‍. ഇതോടെ ടിക്കറ്റില്ലാതെ യാത്രചെയ്ത് എത്തിയ പതിനഞ്ചുപേരെ വേഗം പിടികൂടി പിഴ ചുമത്തി റെയില്‍വേ പൊലീസ് സംഭവം കൂടുതല്‍ വഷളാകാതെ കാത്തു.

എന്നാല്‍ ട്രെയിനില്‍വച്ച് കാണിച്ചുകൂട്ടിയ മണ്ടത്തരങ്ങളെ വെറുടെ വിടാന്‍ തയാറാകാത്ത ആര്‍പിഎഫ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യാത്രക്കാരും എവിബിപി പ്രവര്‍ത്തകരുമായി വാക്‌പോര് ഉണ്ടായതിനേത്തുടര്‍ന്ന് അരമണിക്കൂറാണ് ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടത്. കൂടുതല്‍ സമയം പോകാതിരിക്കാന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരും കൂടുതല്‍ റെയില്‍വേ ഉദ്യോഗസ്ഥരും ട്രെയിനില്‍ കയറി പരിശോധിച്ചു. ഉദ്യോഗസ്ഥര്‍ ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി.

എവിബിപിയുടെ ചലോ കേരള എന്ന് പേരിട്ടിരിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കാനാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് അംഗങ്ങളെ ഇറക്കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ടിക്കറ്റ് പോലും എടുത്തുകൊടുക്കാതെയാണ് ട്രെയിനില്‍ കയറ്റിവിട്ടതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എങ്കിലും ഇതോടെ ട്രെയിനില്‍ കയറാന്‍ ടിക്കറ്റ് എടുക്കണമെന്ന വസ്തുത മനസിലാക്കാന്‍ എവിബിപി പ്രവര്‍ത്തകര്‍ക്ക് സാധിച്ചെന്ന് കരുതാം.

നേരത്തെ ബിജെപിയുടെ ജനരക്ഷാ യാത്ര എന്നുപേരായ കുമ്മനം രാജശേഖരന്റെ കാല്‍നടയാത്രയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ജയ് ജയ് സിപിഎം എന്ന് മുദ്രാവാക്യം വിളിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചെ ഗുവേരയുടെ ചിത്രമിട്ട ടി ഷര്‍ട്ടുകള്‍ ധരിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. റാലി കാണാനെത്തിയവരിലും സോഷ്യല്‍ മീഡിയയിലും വലിയ നാണക്കേടാണ് ഈ സംഭവം ബിജെപിക്ക് നേടിക്കൊടുത്തത്.

നാളെകഴിഞ്ഞ് തിരുവനന്തപുരത്താണ് എവിബിപിയുടെ ചലോ കേരളാ മാര്‍ച്ച്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒറീസ, ബീഹാര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകള്‍, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നും പ്രവര്‍ത്തകര്‍ കേരളത്തിലെത്തും. എന്നാല്‍ ഇങ്ങനെ വരുന്നവര്‍ ടിക്കറ്റ് എടുത്താകുമോ യാത്രചെയ്യുക എന്ന് പ്രത്യേകം പരിശോധിക്കേണ്ടത് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും തലവേദനയാകുമെന്നുറപ്പ്.

കടപ്പാട്: മീഡിയ വൺ ന്യൂസ്

ആത്മാർത്ഥ സുഹൃത്തിന്റെ മുപ്പത്തിയെട്ട്കാരിയായ അമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . കോന്നി സ്വദേശി സതീഷാണ്(23) എടത്വായിൽ നിന്ന് പൊലീസ് പിടികൂടിയത്. എടത്വയിലെ വർക്ക് ഷോപ്പ് ജീവനക്കാരനാണ് സതീഷ്. യുവതി വിധവയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച കൂട്ടുകാരനെ തിരക്കി രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിലെത്തിയ സതീഷ്, സുഹൃത്ത് ഇല്ലെന്നെറിഞ്ഞിട്ടും തിരിച്ചു പോകാൻ കൂട്ടാക്കിയില്ല. ഇതിനിടയിൽ കൂട്ടുകാരന്റെ അമ്മയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളവുമായെത്തിയ സ്ത്രീയെ കയറി പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ സ്ത്രീ ബഹളം വച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇതിനിടയിൽ എടത്വായിലെ പാടശേഖരത്തിന് സമീപത്തുള്ള മോട്ടോർ പുരയിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിവാദ ഓഡിയോ പരാമർശം മേജർ രവിക്കെതിരെ ആഞ്ഞടിക്കുന്ന വിഭാഗം, പഴയ ഉണ്ണി മുകുന്ദൻ വിഷയം എടുത്തിട്ട് അമ്മാനമാടുകയാണ്…

അന്നത്തെ ആ സംഭവം ഇങ്ങനെ :

സലാം കശ്മീര്‍ എന്ന സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയിട്ട് നാല് വര്‍ഷമാകുന്നു. ഹിന്ദുക്കള്‍ ഉണരേണ്ടതിനെ പറ്റി വളരെ ഗൌരവമായി ചിന്തിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി എ.കെ രവീന്ദ്രന്‍ എന്ന മേജര്‍ രവി പറഞ്ഞ സാഹചര്യത്തില്‍ ഈ ദിവസം ആ തല്ലിനെ പറ്റി ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ . 2013 ഓഗസ്റ്റില്‍ ആണ് ഇതേ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്.
ആ അടി നടന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞപ്പോള്‍ വിശാല മനസ്കനായ മേജര്‍ രവി ഉണ്ണിയോട് താന്‍ ക്ഷമിച്ചിരിക്കുന്നു എന്നാണു പറയുക ഉണ്ടായത്

ഇങ്ങനെ ഒരാളെ തല്ലിയത് ഒരു മഹത്വമായി താന്‍ കാണുന്നില്ലെന്നും തന്റെ പ്രായത്തിന്റെ തിളപ്പു കൊണ്ടാവാം സഹിക്കവയ്യാതെ താന്‍ കൈ വച്ചതെന്നും ഉണ്ണി പറഞ്ഞിരുന്നു. മേജറില്‍ നിന്ന് സമാന അനുഭവമുണ്ടായ പലരും തന്നെ അനുകൂലിച്ചെന്നും പ്രേക്ഷകരില്‍ നിന്നു പലരും തന്നെ അനുകൂലിച്ച് പ്രതികരണങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ അന്ന് പറയുക ഉണ്ടായത്.

യാത്രക്കാരനെ ജീവനക്കാരൻ മർദിച്ച സംഭവത്തിൽ ഇൻഡിഗോയെ ട്രോളി എയർ ഇന്ത്യ. ഇൻഡിഗോ ജീവനക്കാരന്‍റെ കൈയാങ്കളി പരോക്ഷമായി സൂചിപ്പിച്ചാണ് എയർഇന്ത്യ എതിരാളിയെ ചെറുതായൊന്നു കുത്തിയത്. ട്വിറ്ററിലൂടെയാണ് എയർഇന്ത്യയുടെ കളിയാക്കൽ. നമ്മളുടെ കൈകൾ ഉയരുന്നത് നമസ്തേ പറയാൻ മാത്രമാണെന്നാണ് ര ട്വീറ്റ്. തലപ്പാവ് ഏയര്‍ ഇന്ത്യന്‍ സിമ്പല്‍ മഹാരാജയുടെ ചിത്രത്തിനൊപ്പമാണ് കുത്തുവാക്ക് ചേർത്തിരിക്കുന്നത്.

മറ്റൊരു ട്വീറ്റിൽ പരാജയപ്പെടാത്ത സേവനം എന്നായിരുന്നു പരിഹാസം. ഇംഗ്ലീഷിലുള്ള ഒറ്റവരി കുറിപ്പിൽ ബീറ്റ് (അടി) എന്ന ഭാഗം മാത്രം പ്രത്യേക നിറത്തിലാണ് എഴുതിയിരിക്കുന്നത്.

ദൃശ്യങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ് ഇന്‍ഡിഗോ. യാത്രക്കാരനെ മര്‍ദിക്കുന്നത് ഷൂട്ട് ചെയ്ത ജീവനക്കാരാണ് യഥാര്‍ത്ഥ കുറ്റക്കാരനെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിമാനകമ്പനി പറയുന്നത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം ഡല്‍ഹി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വെച്ചാണ് വിമാനകമ്പനിയിലെ ജീവനക്കാര്‍ യാത്രക്കാരനെ കൈയേറ്റം ചെയ്തത്. യാത്രക്കാരനായ രാജീവ് കട്യാല്‍ ജീവനക്കാരുമായി തര്‍ക്കിക്കുന്നതും അതിന് ശേഷം ജീവനക്കാര്‍ അദ്ദേഹത്തെ ആക്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഒക്‌റ്റോബര്‍ 15 ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത് ചൊവ്വാഴ്ചയാണ്.

ചെന്നൈയില്‍ നിന്ന് എത്തിയ കട്യാല്‍ വിമാനത്താവളത്തില്‍ പാസഞ്ചര്‍ ബസിനായി കാത്തുനില്‍ക്കുമ്പോഴാണ് സംഭവമുണ്ടായത്. ആരാണ് ആദ്യം തര്‍ക്കം ആരംഭിച്ചതെന്ന് വീഡിയോയില്‍ വ്യക്തമല്ല. വിമാനകമ്പനിയുടെ റിപ്പോര്‍ട്ടില്‍ വീഡിയോ എടുക്കുകയും പിന്നീട് ഈ കേസിലെ വിസില്‍ബ്ലോവറുമായി മാറിയ വിമാനകമ്പനിയിലെ മുന്‍ ജീവനക്കാരനായ മന്‍ദു കല്‍റയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തിന് ശേഷം കല്‍റയെ ജോലിയില്‍ നിന്ന് പുറത്താക്കി.

സംഭവത്തെ അപലപിക്കുക മാത്രമല്ല, ഇതിനെതിരേ നടപടിയെടുക്കുകയും ചെയ്‌തെന്ന് ഇന്റിഗോ വിമാനകമ്പനിയുടെ പ്രസിഡന്റ് ആദിത്യ ഖോഷ് റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദ്ദനം നേരിടേണ്ടി വന്ന കട്യാലിനെ മൂന്ന് ആഴ്ചയ്ക്ക് മുന്‍പ് തന്നെ നേരിട്ട് വിളിച്ച് ക്ഷമചോദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട് എല്ലാവരേയും സംഭവം നടന്ന് ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തു.

വീഡിയോ എടുത്ത ജീവനക്കാരന് നേരെയാണ് ഏറ്റവും കടുത്ത നടപടി നേരിട്ടത്. വീഡിയോയില്‍ ആക്രോശിക്കുകയും മറ്റ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തത് കല്‍റയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോയില്‍ കാണുന്ന മറ്റുള്ള ജീവനക്കാര്‍ കല്‍റയേക്കാള്‍ ജൂനിയര്‍ ആയിരുന്നു. എന്നാല്‍ വീഡിയോ എടുത്തത് കൊണ്ടല്ല കല്‍റയെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നും ആദിത്യ വ്യക്തമാക്കി.

 

RECENT POSTS
Copyright © . All rights reserved