പ്രണവ് രാജ്
അഗര്‍ത്തല : ത്രിപുര , നാഗാലാന്‍ഡ് , മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തുമ്പോള്‍ , പട്ടിക്ക് എല്ലിൻ കഷണം നൽകി തൃപ്തിപ്പെടുത്തുന്നതുപോലെ കോൺഗ്രസിന് മേഘാലയ നല്‍കി ബി ജെ പി തൃപ്തിപ്പെടുത്തുമോ എന്ന് മാത്രമാണ് ഇനിയും അറിയേണ്ടത് .
കഴിഞ്ഞ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡെല്‍ഹിക്ക് പുറത്തേയ്ക്ക് ആം ആദ്മി പാര്‍ട്ടി വളരുന്നത് തടയാന്‍ പഞ്ചാബ് എന്ന എല്ലിന്‍ കഷണം കോണ്ഗ്രസിന് നല്കികൊണ്ടായിരുന്നു ബി ജെ പി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ വന്‍ ക്രമക്കേടുകള്‍ നടത്തി ജയിച്ചു വന്നത് . അടുത്ത ലോകസഭ ഇലക്ഷന്‍ വരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെപ്പറ്റി പരാതി ഉന്നയിക്കാതിരിക്കാനായിരുന്നു കോണ്ഗ്രസ് ഈ എല്ലിന്‍ കഷണം വാങ്ങി ബിജെപിയ്ക്ക് മുന്നില്‍ വാലാട്ടി നിന്നതും .
കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ ത്രിപുരയിലെ പത്ത് സീറ്റുകളില്‍ വിജയിച്ച കോണ്ഗ്രസ് ഇപ്രാവശ്യം ഒരു സീറ്റ് പോലും നേടാനാവാതെ വട്ടപൂജ്യത്തിലേയ്ക്ക് എത്തിയിരിക്കുന്നു . ത്രിപുരയിൽ കോണ്ഗ്രസ്സിന്റെ വോട്ടിംഗ് ശതമാനം 36 ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിലേയ്ക്ക് കുറഞ്ഞു . കോണ്ഗ്രസ് നേതാക്കളെല്ലാം ലക്ഷങ്ങള്‍ വാങ്ങി ബി ജെ പി യില്‍ എത്തി ചേര്‍ന്നു . ശരിക്കും ബി ജെ പി യുടെ ” ബി ടീം ” തന്നെയായിരുന്നു ഇപ്രാവശ്യം ത്രിപുരയിലെ കോണ്ഗ്രസ് . ചുരുക്കത്തില്‍ കോണ്ഗ്രസ്സിന്റെ റെക്കോര്‍ഡ് തോല്‍വിയാണ് ഇപ്രാവശ്യം ത്രിപുരയിലുണ്ടായത് .
ആര്‍ക്കും വിലയ്ക്ക് വാങ്ങാവുന്നവര്‍ ആയി കോണ്ഗ്രസ് എം എല്‍ എ മാര്‍ മറി . അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ഇതേ രീതിയിലുള്ള വില്‍പ്പന നടക്കും . ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയധികം തരംതാണ ഒരു പ്രസ്ഥാനമായി കോൺഗ്രസ് അധപതിച്ചു . ബി ജെ പി യുടെ ചാക്കിന്റെ കനം കൂടിയാല്‍ കേരളത്തിലും കോണ്‍ഗ്രസ്സുകാര്‍ അത് വാങ്ങി ബി ജെ പി യില്‍ ചേരാന്‍ തയ്യാറാകും . ഇന്നത്തെ കോണ്‍ഗ്രസ്സ് എം എല്‍ എ മാര്‍ , എം പിമാര്‍ നാളത്തെ ബി ജെ പി എം എല്‍ എ അല്ലെങ്കില്‍ എം പി ആയി മാറുന്ന തരംതാണ രാഷ്ട്രീയമാണ് ഇന്ത്യ മുഴുവനിലും നടക്കുന്നത് . അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചന്തയില്‍ നല്ല വിലക്ക് വില്‍ക്കുന്ന ഒരുപാട് കോണ്‍ഗ്രസ്സ് നേതാക്കളെ ബി ജെ പിക്ക് ലഭിക്കും എന്നാണ് ഇപ്രാവശ്യത്തെ ത്രിപുര തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് .
ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു യുവസേനയുടെ കര്‍ണാടക സ്ഥാപക അംഗമാണ് അറസ്റ്റിലായിരിക്കുന്ന കെ ടി നവീന്‍ എന്ന നവീന്‍കുമാര്‍. കഴിഞ്ഞ മാസം 18ന് ബംഗുളുരു സിറ്റി ക്രൈംബ്രാഞ്ച് അനധികൃതമായി ആയുധം കൈവശം വെച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ബംഗളൂരു എസ്‌ഐടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൗരി ലങ്കേഷ് വധത്തിലെ ഇയാളുടെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് കേസില്‍ ഇയാളെ മുഖ്യ പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തി.
ബംഗുളുരു മജസ്റ്റിക് ബസ്റ്റാന്റില്‍ വെച്ച് നാടന്‍ തോക്കും വെടിയുണ്ടകളുമായി പിടിയിലായ ഇയാള്‍ക്ക് തീവ്ര ഹിന്ദു സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അജ്ഞാത സംഘം വെടിവെച്ചു കൊല്ലുന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.
കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ നവീന്‍കുമാര്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായിട്ടാണ് വിവരം. കേസില്‍ വരും നാളുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് ഇതുവരെ പോലീസ് കണ്ടെടുത്തിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യ ഗാനത്തില്‍ തന്നെ പ്രസിദ്ധിയാര്‍ജിച്ച പ്രിയ വാര്യരുടെ ഹോളി ആഘോമാണ് സോഷ്യല്‍ മീഡയയിലെ ഇപ്പോഴത്തെ സംസാര വിഷയം. കണ്ണിറുക്കി മലയാളികളുടെ മനം കവര്‍ന്ന പ്രിയ അഡാറ് ലവിലെ മറ്റു അഭിനേതാക്കള്‍ക്ക് ഒപ്പം ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
പ്രിയയുടെ ഹോളി ആഘോഷ വീഡിയോ നവ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ഒരു അഡാറ് ആഘോഷമെന്നാണ് സോഷ്യല്‍ മീഡിയ പുതിയ വീഡിയോക്ക് നല്‍കിയിട്ടുള്ള വിശേഷണം. ഒറ്റ ഗാനരംഗം കൊണ്ട് പ്രസിദ്ധിയുടെ കൊടുമുടിയിലെത്തിയ പ്രിയയുടെ അഡാറ് ലവിലെ ഗാനത്തിന് ശേഷം പുറത്തിറങ്ങിയ വീഡോയ ആണിത്.
മാണിക്ക മലരായ പൂവിയില്‍ അഭിനയിച്ചിട്ടുള്ള റോഷനും ഹോളീ ആഘോഷത്തിനുണ്ടായിരുന്നു. അഡാറ് ലവ് ടീമാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
വീഡിയോ കാണാം;
ത്രിപുരയില്‍ നടന്ന തെരെഞ്ഞടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി നയിച്ച പ്രചരണം ഫലം കണ്ടില്ലെന്നാണ് പുതിയ ഫലം സൂചിപ്പിക്കുന്നത്. ഒരു സീറ്റില്‍ പോലും മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് ആയില്ല. ത്രിപുരയില്‍ ചരിത്രത്തിലെ തന്നെ വലിയ പരാജയങ്ങളിലൊന്ന് ഏറ്റുവാങ്ങുകയാണ് കോണ്‍ഗ്രസ്. അതേസമയം തെരെഞ്ഞടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും അതി ശക്തമായ മുന്നേറ്റം നടത്തുകയാണ് ബിജെപി. മോദി തരംഗം തെരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ വിജയം നേടിത്തരുമെന്ന നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു.
ഒരു ഘട്ടത്തില്‍ സിപിഎം ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ച ത്രിപുരയില്‍ പക്ഷെ അന്തിമ ഫലങ്ങള്‍ പുറത്തു വന്നികൊണ്ടിരിക്കുമ്പോള്‍ ബിജെപിക്ക് വലിയ മുന്‍തൂക്കമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ത്രിപുര, മേഘാലയ, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ ശതമാനം വോട്ടുകളും കരസ്ഥമാക്കിയിരിക്കുന്നത് ബിജെപിയാണ്. ത്രിപുരയില്‍ 39 സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ 20 സീറ്റുകളില്‍ മാത്രമായി സി.പി.ഐ.എം ചുരുങ്ങി. പൂജ്യം സീറ്റാണ് കോണ്‍ഗ്രസിനുള്ളത്.
ചരിത്രത്തിലാദ്യമായാണ് സിപിഎം ബിജെപി പോരാട്ടത്തിന് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. അട്ടിമറി വിജയം സ്വന്തമാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതേസമയം മേഘാലയയില്‍ ശക്തമായ ലീഡില്‍ മുന്നേറിയ ബി.ജെ.പിയെ കോണ്‍ഗ്രസ് പിന്നിലാക്കി. നാഗാലാന്‍ഡില്‍ 25 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടു നില്‍ക്കുമ്പോള്‍ എന്‍.പി.എഫ് 29 സീറ്റുമായി അധികാരത്തിലേക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. മാങ്ങാട് സ്വദേശികളായ അഫ്‌റ(16), അബ്ദുള്‍ ഖാദര്‍(58) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തലശ്ശേരിയില്‍ നിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന കാര്‍ ബസ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറുകയും പിന്നീട് ഇലക്ടിക് പോസ്റ്റിന് ഇടിക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കല്യാശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അഫ്‌റ. സ്‌കൂളിലെ സ്‌പെഷല്‍ ക്ലാസിന് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാമത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
പിണറായിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം അദ്ദേഹത്തിന്റെ പതിവ് പരിശോധനകളുടെ ഭാഗമായിട്ടാണ് ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപ്പോളോ ആശുപത്രി അധികൃതര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാകത്തിന് മുഖ്യമന്ത്രിക്ക് എന്താണ് അസുഖമെന്നത് വ്യക്തമായിട്ടില്ല. സാധാരണ പരിശോധനകളുടെ ഭാഗമാണെങ്കില്‍ പുലര്‍ച്ചെ എന്തിന് ആശുപത്രിയിലെത്തിച്ചുവെന്ന് നവ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളില്‍ ആളുകള്‍ ചോദിക്കുന്നു.
ത്രിപുരയില്‍ സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപിക്ക് നിയമസഭാപ്രവേശം; ഒപ്പം പാര്‍ട്ടിക്ക് ചുവപ്പുകോട്ടയില്‍ അധികാരത്തിലേക്കുള്ള വാതിലും തുറക്കുന്നു. അറുപതംഗ നിയമസഭയില്‍ ലഭ്യമായ ലീഡ് നില അനുസരിച്ച് ബിജെപി സഖ്യം നാല്‍പ്പത്തിമൂന്നുസീറ്റില്‍ മുന്നിലാണ്. പതിനഞ്ചുമണ്ഡലങ്ങളില്‍ മാത്രമേ സിപിഎമ്മിന് ലീഡുള്ളു. ഗോത്രവര്‍ഗപാര്‍ട്ടിയായ ഐപിഎഫ്ടിയെ ഒപ്പം നിര്‍ത്തിയാണ് ബിജെപി ത്രിപുര പിടിച്ചത്. ഇതോടെ രാജ്യത്ത് ഇടതുപക്ഷത്തിന് അധികാരമുള്ള ഏകസംസ്ഥാനം കേരളമായി.
നാഗാലാന്‍ഡില്‍ എന്‍ഡിഎപിപി–ബിജെപി സഖ്യം ലീഡ് നിലയില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ചു. മുപ്പത് മണ്ഡലങ്ങളില്‍ അവര്‍ മുന്നിലാണ്. എന്‍പിഎഫിന് 24 സീറ്റില്‍ ലീഡുണ്ട്. മറ്റുള്ളവര്‍ക്ക് അഞ്ചിടത്തും. മേഘാലയയില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അറുപതംഗസഭയില്‍ ഇരുപത്തൊന്നിടത്ത് കോണ്‍ഗ്രസ് മുന്നിലാണ്. എന്‍പിപിയ്ക്ക് ഒന്‍പതിടത്തും ബിജെപിക്ക് എട്ട് സീറ്റിലും ലീഡുണ്ട്. പന്ത്രണ്ടുസീറ്റില്‍ മുന്നിട്ടുനില്‍ക്കുന്ന മറ്റ് കക്ഷികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും.
ഒന്നുമില്ലായ്മയില്‍ നിന്നാണ് ബിജെപി ത്രിപുരയില്‍ ഭരണത്തിലേക്ക് കുതിച്ചുകയറിയത്. നാഗാലന്‍ഡിലും ഭരണമുറപ്പിച്ച ബി.ജെ.പി മേഘാലയയിലും അധികാരത്തിലേറാനുള്ള നീക്കങ്ങള്‍ സജീവമാക്കി. ത്രിപുരയില്‍ സംസ്ഥാനഅധ്യക്ഷന്‍ ബിപ് ലാബ് കുമാര്‍ ദേബ് മുഖ്യമന്ത്രിയാകും. മൂന്നുസംസ്ഥാനങ്ങളിലും അധികാരത്തിലേറുന്നതോടെ വടക്കുകിഴക്കന്‍ മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം സമ്പൂര്‍ണമാകും.
താമര ചിഹ്നത്തില്‍ മല്‍സരിച്ച് വിജയിച്ചാണ് മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തവണ നിയസഭയിലെത്തിയത്. അമിത്ഷാ പയറ്റി വിജയിപ്പിച്ച തന്ത്രവും ഇതുതന്നെ. മണ്ഡലത്തിന് പരിജിതമായ മുഖങ്ങളെ മറ്റുപാര്‍ട്ടികളില്‍ നിന്ന് അടര്‍ത്തിമാറ്റിയ തന്ത്രം ഒടുവില്‍ വിജയം കണ്ടു. ഗോത്രവര്‍ഗ വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താനായതോടെ ഫലം പ്രതീക്ഷയ്ക്കും അപ്പുറമായി. ത്രിപുരയില്‍വിജയമുറപ്പിച്ച ശേഷമാണ് ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് നേതാക്കളും പ്രവര്‍ത്തകരും എത്തിയത്. മൂന്നു സംസ്ഥാനങ്ങളിലും ഭരണത്തിലേറിയാല്‍ ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തില്‍ എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 21 ആകും.
നാഗാലന്‍ഡില്‍ ഭരണമുറപ്പിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വൈകേണ്ടെന്നാണ് അമിത്ഷായുടെ നിര്‍ദേശം. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് മണിപ്പൂരിലും ഗോവയിലും അധികാരത്തിലേറിയ അടവുനയത്തിലൂടെ മേഘാലയയിലും കാവിക്കൊടി പാറിക്കാനാണ് ബി.ജെ.പിയുടെ നീക്കം. അമിത്ഷായുടെ നിര്‍ദേശപ്രകാരം പ്രാരംഭ ചര്‍ച്ചകള്‍ക്കായി അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പ്രത്യേക വിമാനത്തില്‍ ഷില്ലോങിലേക്ക് തിരിച്ചു.
റഷ്യയും ഇന്ത്യയും ബംഗ്ലാദേശും സിവില്‍ ആണവ സഹകരണം സംബന്ധിക്കുന്ന ത്രിരാഷ്ട്ര ആണവ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയുടെ ആണവ മേഖലയില്‍ നിര്‍ണായകമായേക്കാവുന്ന കരാറിനാണ് വ്യാഴാഴ്ച തുടക്കം കുറിച്ചിരിക്കുന്നത്. റഷ്യന്‍ സഹായത്തോടെ ഇന്ത്യ ബംഗ്ലാദേശില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കും. ആണവ നിലയങ്ങള്‍ക്കാവിശ്യമായ ഉപകരണങ്ങളും വസ്തുക്കളും റഷ്യയായിരിക്കും നല്‍കുക. ആണവ നിലയങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിക്കുക ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) ആയിരിക്കും. വിദേശ മണ്ണില്‍ ഇത്തരമൊരു പദ്ധതിയുടെ ഭാഗമാകുന്നത് ഇന്ത്യ ഇതാദ്യമാണ്. ബംഗ്ലാദേശി ശാസ്ത്രജ്ഞര്‍ക്ക് പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായി പരിശീലനം സഹായവും ഇന്ത്യ നല്‍കും. പദ്ധതിക്കാവശ്യമായ നിര്‍ദേശങ്ങളും ശാസ്ത്ര തലത്തിലുള്ള സഹകരണങ്ങളും പൂര്‍ണമായും നല്‍കുന്നത് ഇന്ത്യയായിരിക്കും.

കഴിഞ്ഞ ദിവസം മോസ്‌കോയില്‍ വെച്ചാണ് കരാറില്‍ മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് റോസ്‌റ്റോം (സിവില്‍ ന്യൂക്ലിയര്‍ ബോഡി) നിക്കോളായ് സ്പാസ്‌കി, റഷ്യയിലെ ബംഗ്ലാദേശ് അംബാസിഡര്‍ എസ്.എം സൈഫുള്‍ ഹഖ്, റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ പങ്കജ് ശരണ്‍ എന്നിവര്‍ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ റഷ്യ ബംഗ്ലാദേശില്‍ കരാര്‍ അടിസ്ഥാത്തില്‍ ആണവ നിലയം നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭാഗമാണ്. ആണവ നിലയം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം, ജോലിയുടെ മേല്‍നോട്ടം, ഇന്‍സ്റ്റാലേഷന്‍, നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് റഷ്യയാണ്. സ്വന്തമായി ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ഇന്ത്യക്ക് പരിചയസമ്പത്തുണ്ട്. റഷ്യന്‍ സഹായത്തോടെയാണ് തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്റെ നിര്‍മ്മാണം ഇന്ത്യ പൂര്‍ത്തീകരിച്ചത്.

ആണവ മേഖലയിലെ പ്രവൃത്തി പരിചയമാണ് പദ്ധതിയുടെ ഭാഗമാകാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബംഗ്ലാദേശില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആണവ നിലയത്തിന്റെ നിര്‍മ്മാണത്തില്‍ പങ്ക് ചേരാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കും. നോണ്‍-ക്രിട്ടിക്കല്‍ കാറ്റഗറി ഉപകരണങ്ങളുടെ വിതരണം, ജോലിയുടെ മേല്‍നോട്ടം, ഇന്‍സ്റ്റാലേഷന്‍, നിര്‍മ്മാണം തുടങ്ങിയ രംഗത്ത് ഇന്ത്യക്ക് സഹകരിക്കാനാവും. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യത്തെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. ന്യൂക്ലിയര്‍ വ്യവസായ മേഖലയ്ക്കും കൂടാതെ ഇരു രാജ്യങ്ങള്‍ക്കും ഇതൊരു വലിയ തീരുമാനം ആയിരിക്കുമെന്നും ഈ രംഗത്ത് കൂടുതല്‍ സഹകരണങ്ങള്‍ തുടരാനുള്ള നീക്കം നടത്തുമെന്നും സ്പാസ്‌കി പറഞ്ഞു. ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനാവിശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ കരാര്‍ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
പ്രതിരോധിക്കാനാവാത്ത ആണവായുധം പുറത്തിറക്കി റഷ്യ. ആണവായുധം വിക്ഷേപിക്കുന്നതിന്റെ ഗ്രാഫിക് ദൃശ്യങ്ങള്‍ പ്രസിഡന്റ് പുടിനാണ് പുറത്തുവിട്ടിരിക്കുന്നത്. തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ രാജ്യം പ്രതിരോധ രംഗത്ത് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്ന് തെളിയിക്കാന്‍ കൂടിയാണ് പുതിയ ആയുധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 17 ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യയില്‍ പുതിയ തെരെഞ്ഞെടുപ്പ് നടക്കും. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ആണവായുധം കൂടാതെ അത് വഹിച്ചുകൊണ്ടു പോകാനുള്ള ക്രൂയിസ് മിസൈലും റഷ്യ നിര്‍മ്മിച്ചിട്ടുണ്ട്. പുതിയ ആയുധത്തിന് ലോകത്തിലെവിടെയും എത്തിച്ചേരാന്‍ കഴിയുമെന്ന് പുടിന്‍ അവകാശപ്പെട്ടു. പുതിയ വാസ്തവങ്ങളെ ലോകം അംഗീകരിച്ചേ മതിയാവുകയുള്ളു. ഇത് ഒരു തമാശയല്ല പുടിന്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ ആണവായുധ ഡെലിവറി സിസ്റ്റത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങളും പുടിന്‍ തന്റെ പ്രസംഗത്തിനിടയില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശിപ്പിച്ച ഒരു വീഡിയോയില്‍ അമേരിക്കന്‍ പ്രദേശമായ ഫ്‌ളോറിഡയില്‍ മിസൈല്‍ വര്‍ഷിക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. പുതിയ ആയുധം റഡാര്‍ സംവിധാനങ്ങള്‍ക്കും ഇതര പ്രതിരോധ ഉപകരണങ്ങള്‍ക്കും കണ്ടെത്താന്‍ കഴിയില്ലെന്നാണ് റഷ്യയുടെ അവകാശ വാദം. പുറത്തിറക്കിയ ആയുധങ്ങളില്‍ ഒന്ന് താഴ്ന്ന് പറന്ന് ആക്രമണം നടത്താന്‍ കഴിവുള്ള മിസൈലുകളാണ്. ക്രൂയിസ് മിസൈലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും കണ്ടെത്താന്‍ വളരെയേറെ ബുദ്ധിമുട്ടുള്ള ഇവയുടെ സഞ്ചാര പ്രതലം പ്രതിരോധ സംവിധാനങ്ങള്‍ക്ക് കണ്ടുപിടിക്കുക അസാധ്യമാണെന്ന് പുടിന്‍ പറയുന്നു. രണ്ടാമത് പുറത്തിറക്കിയത് ദീര്‍ഘ ദൂര സബ്മറൈന്‍ മിസൈലുകളാണ്. ആണവായുധങ്ങള്‍ വഹിക്കാന്‍ പ്രാപ്തിയുള്ള ഇവ ലോകത്ത് തന്നെ പുതിയതാണ്.

അമേരിക്ക വികസിപ്പിച്ചെടുത്തിട്ടുള്ള മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള മറുപടിയാണ് പുതിയ ആയുധങ്ങളെന്ന് പുടിന്‍ വ്യക്തമാക്കി. ഇരു പാര്‍ലമെന്റുകളിലുമായി നടന്ന പ്രസംഗം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്നതായിരുന്നു. പുതിയ ആയുധങ്ങളുടെ ആനിമേഷന്‍ വീഡിയോയില്‍ അമേരിക്കയെ ആണവായുധം ഉപയോഗിച്ച് ആക്രമിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഉത്തരാവാദിത്വപ്പെട്ട രാജ്യമെന്ന രീതിയിലുള്ള റഷ്യന്‍ പ്രതികരണമല്ല ഇതെന്നും യുഎസ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. വരുന്ന തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളരെക്കുറച്ച് പ്രചരണ പരിപാടികളിലെ പുടിന്‍ പങ്കെടുത്തിട്ടുള്ളു. അടുത്ത ആറ് വര്‍ഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്ലാനുകളെ കുറിച്ച് ചുരുക്കം വാക്കുകള്‍ മാത്രമാണ് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടുള്ളത്.
വാഷിങ്ടന്‍: യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. തോക്കുമായി ക്യാമ്പസിനകത്തു കയറിയ എറിക് ഡേവിസ് എന്ന യുവാവാണ് വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായിട്ടില്ല.
സെന്‍ട്രല്‍ മിഷിഗന്‍ സര്‍വകലാശാലയിലെ ഡോര്‍മിറ്ററിയില്‍ പ്രാദേശിക സമയം രാവിലെയായിരുന്നു സംഭവം. കറുത്ത വര്‍ഗക്കാരനായ പത്തൊന്‍പതുകാരനാണു സംഭവത്തിനു പിന്നിലെന്നും മിഷിഗന്‍ പൊലീസ് ട്വീറ്റ് ചെയ്തു. ക്യാംപസിലെ എല്ലാ മുറികളും അടച്ചു സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെപ്പറ്റി മുന്നറിയിപ്പു നല്‍കിയ പൊലീസ് പരിസരവാസികളോടു ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു. അക്രമിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.