Latest News

കൊച്ചി: സ്വന്തം വിവാഹം മുടക്കാന്‍ പെണ്‍കുട്ടി നവവരന് അയച്ചുകൊടുത്ത വീഡിയോ വാട്‌സ് ആപ്പില്‍ വൈറലാകുന്നു. വീഡിയോ പ്രചരിയ്ക്കുന്നതിനെതിരേ ഒടുവില്‍ പരാതിയുമായി ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തി. ആലുവ സ്വദേശിനിയായ ഇരുപതുകാരി പെണ്‍കുട്ടി എറണാകുളം കടവന്ത്ര സ്വദേശിക്ക് അയച്ച വീഡിയോയാണ് വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുന്നത്. കാമുകനോടൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് യുവതി അയച്ചുകൊടുത്തത്. വീഡിയോ വൈറലായതോടെ ഇത് പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കുകയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍.
ആലുവ സ്വദേശിനിയയും ഇവിടുത്തെ തന്നെ ഒരു പ്രശസ്ത കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെയും കടവന്ത്ര സ്വദേശിയായ യുവാവിന്റെയും വിവാഹം ആറുമാസം മുമ്പാണ് നിശ്ചയിച്ചത്. എന്നാല്‍ അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ആദ്യം തന്നെ വിവാഹത്തെ എതിര്‍ത്തിരുന്നുു. തനിക്കൊരു കാമുകനുണ്ടെന്നും വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി പ്രതിശ്രുത വരന് കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവാവ് ഇതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കാമുകനുമൊത്തുള്ള അശ്ലീല രംഗങ്ങള്‍ പെണ്‍കുട്ടി നവവരന് സോഷ്യല്‍ മീഡിയ വഴി അയച്ചുകൊടുത്തത്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം. 2015 ഡിസംബറിനു മുമ്പു തന്നെ ഷൂട്ടിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഡിസംബറില്‍ ക്രിസ്മസിനു മുമ്പായി തിയറ്ററുകളിലെത്തുമാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടു പോയതിനാല്‍ റിലീസിംഗ് നീണ്ടു. ഏറ്റവു ഒടുവിലായി ജനുവരി 29ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.
താന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. നയന്‍സിനെ കൊണ്ടു തന്നെ ഡബ്ബ് ചെയ്യിക്കാനുള്ള തീരുമാനമാണ് റിലീസിംഗ് നീളുന്നതിന് ഇടയാാക്കിയത്. ആദ്യമായി സ്വന്തം കഥാപാത്രത്തിന് മലയാളത്തില്‍ ഡബ്ബ് ചെയ്യുന്ന നയന്‍സ് പെര്‍ഫെക്ഷനായി സമയമെടുക്കുന്നുണ്ട്. ഇതിനൊപ്പം തമിഴിലെ തിരക്കുകള്‍ കൂടി താരത്തെ വലച്ചപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. പക്ഷേ നയന്‍സ് തന്നെ ഡബ്ബിംഗ് ചെയ്യണമെന്ന നിര്‍ബന്ധം സംവിധായകനുണ്ടായിരുന്നു. നേരത്തേ മമ്മൂട്ടിക്ക് ഈ കാലഘട്ടത്തില്‍ ചേരുന്ന ഏറ്റവും മികച്ച നായിക നയന്‍താരയാണെന്നും എകെ സാജന്‍ അഭിപ്രായപ്പെട്ടിരുന്നു.

unnamed

അവസാന എഡിറ്റിംഗ് പൂര്‍ത്തിയാക്കിയ പുതിയ നിയമം 2 മണിക്കൂര്‍ 10 മിനിറ്റാണ്. നിരവധി സവിശേഷതകളുള്ള തിരക്കഥയാണ് സാജന്‍ മമ്മൂട്ടിക്കായി ഒരുക്കിയിട്ടുള്ളത്. 2015 ല്‍ പത്തേമാരി, ഭാസ്‌കര്‍ ദി റാസ്‌കല്‍, ഫയര്‍മാന്‍ എന്നീ ചിത്രങ്ങളിലൂടെ മോശമല്ലാത്ത വിജയങ്ങള്‍ നേടിയ മമ്മൂട്ടിയ്ക്ക് 2016 ലും പുതിയ നിയമത്തിലൂടെ വിജയത്തുടക്കം ലഭിയ്ക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

കൊച്ചി: ഫോര്‍ട്ട്‌ കൊച്ചി പട്ടാളത്തെ ഹോംസ്‌റ്റേയില്‍ നടന്ന രണ്ടാമത്തെ പീഡനത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ കീഴടങ്ങി. ഫോര്‍ട്ടുകൊച്ചി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുടെ മകനും മറ്റൊരു മറ്റൊരു 16 കാരനുമാണ് ഇന്നലെ രാത്രി വൈകി അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കു മുന്‍പാകെ കീഴടങ്ങിയത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ നേരത്തെ ആറു പേര്‍ പോലീസിന്റെ പിടിയിലായിരുന്നു. കൊച്ചി നസ്രത്ത് കനാല്‍ റോഡില്‍ ക്ലിപ്റ്റന്‍ ഡിക്കോത്ത (18), ഹോം സ്‌റ്റേ ജീവനക്കാരന്‍ ക്രിസ്റ്റി, അല്‍ത്താഫ്, അപ്പു (20), ഇജാസ്, സജു എന്നിവരാണ് നേരത്തെ പിടിയിലായത്. രണ്ടു സംഭവങ്ങളിലുമായി ഇതോടെ പിടിയിലാകുന്നവരുടെ എണ്ണം എട്ടായി. ഇതില്‍ അല്‍ത്താഫ് രണ്ടു സംഭവങ്ങളിലും ഉള്‍പ്പെട്ടയാളാണ്.
തണ്ണീര്‍ മുക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിലെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് മറ്റൊരു യുവതിയെ കൂടി പീഡനത്തിനു ഇരയാക്കിയതായി മനസ്സിലാക്കിയിത്. ഇതു പിന്‍തുടര്‍ന്നുള്ള അന്വേഷണങ്ങളാണ് സിവില്‍ പോലീസ് ഓഫീസറുടെ മകന്‍ അടക്കമുള്ളവരിലേക്ക് എത്തിയത്. തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങുന്നതിനു വഴിയൊരുങ്ങിയത്.

കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയായ അല്‍ത്താഫ് തന്റെ കാമുകിയായ യുവതിയെ ഹോം സ്‌റ്റേയില്‍ എത്തിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്നു അല്‍ത്താഫിന്റെ അറിവോടെ രണ്ടു പേര്‍ മുറിയിലേക്കു വരുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളാണ് കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിലെ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്. അല്‍ത്താഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തത്. കോളജ് വിദ്യാര്‍ഥിനിയായ പളളുരുത്തി സ്വദേശിനിയെയാണ് ഈ പീഡനത്തിനു ഇരയായത്. പെണ്‍കുട്ടി കാമുകിയാണെന്നാണ് അല്‍ത്താഫ് പോലീസിനോട് പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിയുടെ ഫോണ്‍ ഓഫായിരുന്നു. രാത്രിയോടെ കുട്ടിയെ കണ്ടെത്തിയ പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം, പരാതി എഴുതി വാങ്ങുകയായിരുന്നു. ഞായറാഴ്ച ഫോര്‍ട്ട്‌കൊച്ചി പോലീസ് പള്ളുരുത്തി സ്വദേശിനിയെ കണ്ട് മൊഴി രേഖപ്പെടുത്തി. എന്നാല്‍ കെട്ടിയിട്ടു പീഡനത്തിനു ഇരയായ തണ്ണീര്‍മുക്കം സ്വദേശിനിയെ കണ്ടെത്തി മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ല.

രണ്ടു സംഭവങ്ങളും ഉണ്ടായത് പട്ടാളത്തെ ഗുഡ് ഷെപ്പേര്‍ഡ് ഹോം സ്‌റ്റേയിലാണ്. കോളജ് വിദ്യാര്‍ഥിനിയുമായി ഹോംസ്‌റ്റേയുടെ മുറിയില്‍ എത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സമയത്ത് മറ്റു രണ്ട് പേര്‍കൂടി ബാത്ത് റൂമില്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. ബാത്ത് റൂമില്‍ നിന്ന് ഇറങ്ങി വന്ന് ഇവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷമായിരുന്നു പീഡനം. ഇതെല്ലാം അല്‍ത്താഫ് മൊബൈലില്‍ പകര്‍ത്തിയതായി പോലീസ് പറഞ്ഞു. വിദ്യാര്‍ഥിയുടെ മൊഴിയനുസരിച്ച് അല്‍ത്താഫിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. സംഭവം നടന്ന ഹോംസ്‌റ്റേ പോലീസ് അടച്ചു പൂട്ടിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കീഴടങ്ങിയ പ്രായപൂര്‍ത്തിയാകാത്തവരുടെ പേരിലുള്ള തുടര്‍ നടപടികള്‍ ഇന്നു കൈക്കൊള്ളും.

ന്യൂഡല്‍ഹി: ചലച്ചിത്ര താരം രജനികാന്തിനും ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണണ്‍ അവാര്‍ഡ്. യാമിനി കൃഷ്ണമൂര്‍ത്തി, ഗിരിജാ ദേവി, റാമോജി റാവു, ഡോ. വിശ്വനാഥന്‍ ശാന്ത, ജഗ്‌മോഹന്‍, ഡോ. വസുദേസ് കല്‍കുര്‍തെ ആത്രെ, അവിനാശ് ദീക്ഷിത് ധീരുഭായ് അംബാനി (മരണാനന്തരം) എന്നിവരും പത്മവിഭൂഷന് അര്‍ഹരായി.
ടെന്നീസ് താരം സാനിയ മിര്‍സ, ബാറ്റ്മിന്‍ഡന്‍ താരം സൈന നെഹ്‌വാള്‍, അനുപം ഖേര്‍, ഉദിത് നാരായണന്‍ ഝാ, റാം വി. സുതര്‍, ഹെയ്‌സ്‌നാം കാന്‍ഹൈലാല്‍, മുന്‍ സിഎജി വിനോദ് റായ്, യാര്‍ലഗദ്ധ ലക്ഷ്മി പ്രസാദ്, രാമാനുജ താത്തചാര്യ, ഡോ.ബര്‍ജിന്ദര്‍ സിങ് ഹാംദാര്‍ദ്, പ്രഫ.ഡോ.നാഗേശ്വര്‍ റെഡ്ഢി, സ്വാമി തേജോമയാനന്ദ എന്നിവര്‍ക്കാണ് പത്മഭൂഷന്‍ അവാര്‍ഡ്. സാനിയയെ രാജ്യം അര്‍ജുന അവാര്‍ഡും ഖേല്‍രത്‌ന പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിരുന്നു

അമ്പെയ്ത്തുതാരം ദീപിക കുമാരി, മുതിർന്ന അഭിഭാഷകൻ ഉജ്ജ്വൽ നിഗം, അഭിനേതാക്കളായ അജയ് ദേവ്ഗൺ, പ്രിയങ്ക ചോപ്ര, ബാഹുബലിയുടെ സംവിധായകൻ എസ്.എസ് രാജമൗലി, ഭോജ്പൂരി ഗായിക മാലിനി അശ്വതി എന്നിവരാണ് പത്മശ്രി ലഭിച്ചവരില്‍ പ്രമുഖര്‍.

തൃശൂര്‍: മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. സ്‌കൂള്‍ ബസുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്ക് മറിച്ചു നല്‍കുന്നതായി പരാതി ലഭിച്ചിട്ടും അതിന്മേല്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.

കൊച്ചി: നോര്‍ത്ത് പറവൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തിന്റെ അന്വേഷണം ചെന്നെത്തിയത് സാത്താന്‍ സേവക്കാരിലേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ രക്തത്തിനു വേണ്ടി പെണ്‍കുട്ടികളെ തട്ടിയെടുക്കുന്ന സാത്താന്‍ സേവകരുടെ സാന്നിധ്യം കേരളത്തിലും ഉറപ്പാവുകയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് ആണ് പറവൂരിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. നോര്‍ത്ത് പറവൂര്‍ പോലീസ് മിസ്സിംഗ് കേസായി ആരംഭിച്ച അന്വേഷണം പെണ്‍കുട്ടിയുടെ നോട്ട്ബുക്കില്‍ സാത്താന്‍ സേവക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയതോടെ ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറുകയായിരുന്നു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടുകാര്‍ പെണ്‍കുട്ടിയുടെ നോട്ട്ബുക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സാത്താന്‍ സേവക്കാരുമായുള്ള ബന്ധം വ്യക്തമാകുന്നത്. ‘ബ്ലാക്ക് മാജിക് സാര്‍’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പെണ്‍കുട്ടി സാത്താന്‍ സേവകര്‍ക്കെഴുതിയ കത്തും ചില മറുപടി കത്തുകളും കണ്ടെത്തി. അന്വേഷണം ആരംഭിച്ച് ഇത്രയും ദിവസമായിട്ടും പെണ്‍കുട്ടിയെ സംബന്ധിച്ച് യാതൊരു വിവരവുമില്ല.
കന്യകമാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കറുത്ത കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നത് സാത്താന്‍ സേവകരുടെ രീതിയാണ്. യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. വിദ്യാര്‍ത്ഥിനികളെയും യുവാക്കളെയും ലക്ഷ്യമിട്ട് സാത്താന്‍ സേവകര്‍ കേരളത്തില്‍ പിടിമുറുക്കുന്നതായി നേരത്തെ പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കന്യകമാരുടെ ആര്‍ത്തവ രക്തം ഉപയോഗിച്ച് തനി പ്രാകൃതമായ ആചാരങ്ങളോടുകൂടിയാണ് ഇവര്‍ കുര്‍ബാന അര്‍പ്പിക്കുന്നത്.

കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ സാത്താന്‍ സേവകരുടെ സാന്നിധ്യം പലതവണ വ്യക്തമായിട്ടുള്ളതും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. പള്ളികളില്‍ കവര്‍ച്ച നടത്തി കുര്‍ബാന അര്‍പ്പിക്കുന്ന തിരുവോസ്തി തട്ടിയെടുക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുകയും അതിന്റെ പേരില്‍ കേസുണ്ടാകുകയും ചെയ്തിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഭവം ഇതാദ്യമാണ്. ഒട്ടനവധി ഉന്നതരും ഇതിന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്നു.

ദോഹ: വെള്ളവും വൈദ്യുതിയും പാഴാക്കുന്നവര്‍ക്കെതിരെ ഖത്തറില്‍ കര്‍ശന നടപടി. ഇരുപതിനായിരം റിയാല്‍ വരെയാണ് പുതിയ നിയമമനുസരിച്ച് വെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ പിഴ ലഭിയ്ക്കുക. വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റിയായ കഹ്‌റാമ അറിയിച്ചത് ശുദ്ധ ജലം ഉപയോഗിച്ചു കാര്‍ കഴുകുന്നത് പിടിക്കപ്പെട്ടാല്‍ ഇരുപതിനായിരം റിയാല്‍ പിഴ ചുമത്തുന്നത് ഉള്‍പ്പടെ കനത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന തര്‍ശീദ് നിയമം നടപ്പിലാക്കി തുടങ്ങിയെന്നാണ്.
കനത്ത പിഴ ശിക്ഷയാണ് ശുദ്ധ ജലവും വൈദ്യുതിയും ഏതെങ്കിലും വിധത്തില്‍ പാഴാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ലഭിക്കുക. പതിനായിരം റിയാലായിരിക്കും വൈദ്യുതി പാഴാക്കുന്നവര്‍ക്ക് പിഴ ചുമത്തുക. നിയമം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും ബാധകമാണ്. കെട്ടിടങ്ങള്‍ക്ക് പുറത്ത് അനാവശ്യമായ അലങ്കാര വിളക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. രാജ്യവ്യാപകമായ പ്രചാരണ പരിപാടികളും മറ്റും ജല വൈദുതി ദുരുപയോഗം തടയുന്നതിനായി തര്‍ശീദ് നടത്തി വരികയാണ്.

ബോധവത്കരണ നോട്ടീസുകള്‍ രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, പള്ളികള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പതിച്ചിട്ടുണ്ട്. ലഘു ലേഖകളും പോസ്റ്ററുകളും ഷോപ്പിങ്ങ് മാളുകള്‍ കേന്ദ്രീകരിച്ചും മറ്റും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഉദ്ദേശിക്കുന്നത് വൈദ്യുതിയുടെയും വെള്ളത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തുകയാണ്. നിയമ ലംഘനം ഇതിനു ശേഷവും തുടര്‍ന്നാല്‍ പിഴത്തുക ഇരട്ടിയിലധികമായി വര്‍ധിപ്പിയ്ക്കും. വൈദ്യുത വിളക്കുകള്‍ രാവിലെ ഏഴിനും വൈകിട്ട് 4.30നും ഇടയില്‍ തെളിയിച്ചതായി കണ്ടാല്‍ നിയമ ലംഘനമായി കണക്കാക്കി പിഴ ഈടാക്കും.

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷനു മുന്നില്‍ ഹാജരായി. ഹാജരാകണമെന്നു കാട്ടി മുഖ്യമന്ത്രിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. തിരുവനന്തപുരം, തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് മുഖ്യമന്ത്രി ഹാജരായത്. ഇതിനു മുന്നോടിയായി കമ്മീഷനില്‍ മുഖ്യമന്ത്രി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന് യാതൊരു വിധത്തിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി പറയുന്നത്.
ബിജുരാധാകൃഷ്ണനും സരിത നായര്‍ക്കും സഹായങ്ങളൊന്നും നല്‍കിയിട്ടില്ല. സരിതയെ കണ്ടതായി നിയമസഭയില്‍ പറഞ്ഞ തിയതി തെറ്റിപ്പോയി. ശശിധരന്‍ നായരെയും സരിത നായരെയും ഒരുമിച്ച് കണ്ടിട്ടില്ല. ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ച്ചയിലെ വിശദാംശങ്ങള്‍ കമ്മീഷന് മുന്നിലും വിശദീകരിക്കാന്‍ സാധിക്കില്ല. ഇത് വ്യക്തിപരമായ കാര്യങ്ങളാണ് തുടങ്ങിയ കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രി നേരത്തെ സ്വീകരിച്ചിരുന്ന നിലപാടുകള്‍ തന്നെയാണ് സത്യവാങ്മൂലത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്.

തെളിവെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നും തെളിവെടുക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി കമ്മീഷന്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 25-ാം തിയതി മൊഴി നല്കാന്‍ മുഖ്യമന്ത്രി സമ്മതം അറിയിക്കുകയായിരുന്നു. ബിജു രാധാകൃഷ്ണനടക്കമുള്ള ചിലര്‍ മുഖ്യമന്ത്രിക്കെതിരെ കമ്മീഷന് മുന്‍പില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തടര്‍ന്ന് ആരോപണ വിധേയര്‍ക്ക് നല്കുന്ന 8 ബി നോട്ടീസും മുഖ്യമന്ത്രിക്ക് നല്കിയിരുന്നു. എന്നാല്‍ കൊച്ചിയിലേക്ക് എത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് പ്രത്യേക സിറ്റിംഗ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

ജസ്റ്റീസ് ശിവരാമന്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ ചോദിച്ച് മൊഴി രേഖപ്പെടുത്തും. അഴിമതിക്കേസില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുന്നത് അസാധാരണ സംഭവമാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ്. മുഖ്യമന്ത്രിയുമായും ഓഫീസുമായും ബന്ധപ്പെട്ട സംശയങ്ങളില്‍ നേരിട്ടെത്തി മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ മറച്ചു വെയ്ക്കാന്‍ ഒന്നുമില്ലെന്നും അതിനാല്‍ തന്നെ കമ്മീഷന് മുന്നില്‍ ഹാജരാകുന്നതിന് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മേുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന സലിംരാജ്, ജിക്കുമോന്‍, സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച എഡിജിപി എ. ഹേമചന്ദ്രന്‍ തുടങ്ങിയവരില്‍ നിന്നു സോളാര്‍ കമ്മീഷന്‍ നേരത്തെ മൊഴിയെടുത്തിരുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ സരിത എസ്. നായരുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവരോടു പ്രധാനമായും ചോദിച്ചത്. സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെന്നി ജോപ്പന്റെയും മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ജയ്പൂര്‍: അധികാരവും പദവിയും കിട്ടിക്കഴിഞ്ഞാല്‍ വന്ന വഴികള്‍ മറക്കുന്ന തലമുറയുടെ കാലത്ത് വ്യത്യസ്തമായ മാതൃകയായി ഒരു എംപി. സര്‍ക്കാര്‍ അനുവദിച്ച കാര്‍ പോലും ഉപയോഗിക്കാതെ സൈക്കിളില്‍ യാത്രചെയ്താണ് ഈ എംപി വ്യത്യസ്തനാവുന്നത്. രാജസ്ഥാന്‍ ബികനീറില്‍ നിന്നുള്ള അര്‍ജുന്‍ രാം മേഗ്വാല്‍ എംപിയാണ് കാറില്‍ കുതിച്ചുപായുന്ന നേതാക്കളുള്ളിടത്ത് ലാളിത്യത്തിന്റെ മാതൃകയാവുന്നത്.

സൈക്കിളില്‍ പേരും എഴുതിവച്ചാണ് എംപിയുടെ യാത്രകള്‍. മുന്‍പ് സൈക്കിളില്‍ പേരെഴുതിയ ബോര്‍ഡ് ഉണ്ടായിരുന്നില്ല. അപ്പോള്‍ സൈക്കിള്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തി പാര്‍ലമെന്റിലേക്ക് പോയി കഴിയുമ്പോള്‍ അവിടെ പാര്‍ക്കിങ്ങില്‍ വലിയ ആഢംബരക്കാറുകളുടെ ഇടയില്‍ നില്‍ക്കുന്ന പാവം സൈക്കിള്‍ കാണുമ്പോള്‍ സെക്യൂരിറ്റി ചുമതലയുള്ള പോലീസുകാര്‍ക്ക് ആരുടെ സൈക്കിള്‍ എന്നറിയാതെ അരിശം മൂത്ത് കാറ്റ് അഴിച്ചു വിടുകയോ പുറത്തെ സൈക്കിള്‍ സ്റ്റാണ്ടില്‍ കൊണ്ടു തള്ളുക തുടങ്ങിയ സംഭവങ്ങള്‍ നിത്യസംഭവങ്ങളായപ്പോള്‍ എംപി സാര്‍ കണ്ടൊരു ഉപായമാണ് പേരെഴുതിയ ബോര്‍ഡ് കൂടി സൈക്കിളില്‍ വക്കുകയെന്നത്. പിന്നീടൊരിക്കലും സൈക്കിളിള്‍ പോലീസുകാരുടെ കലാപരിപാടികളും ഉണ്ടായില്ലത്രേ.

ഇദ്ദേഹം പാര്‍ലമെന്റിലേക്ക് പോകുന്നതും വരുന്നതുമെല്ലാം സൈക്കിളില്‍ തന്നെ. രാജസ്ഥാന്‍ കേഡറിലെ പഴയ ഐഎഎസ് ഓഫീസര്‍ കൂടിയാണ് എംപി. ബിക്കാനീറിലെ കിസ്മിദാറിലെ ഒരു നെയ്ത്തുകുടുംബത്തിലായിരുന്നു അര്‍ജുന്റെ ജനനം. ബിഎ, എല്‍എല്‍ബി, എംബിഎ ബിരുദധാരിയായ അര്‍ജുന്‍ രാജസ്ഥാന്‍ ഭരണ സര്‍വീസില്‍ ജോലിക്ക് കയറുകയും പിന്നീട് ഐഎഎസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയുമായിരുന്നു.

2009ലാണ് ബിജെപി ടിക്കറ്റില്‍ ബിക്കാനീറില്‍ നിന്ന് അര്‍ജുന്‍ ലോകസഭയിലെത്തിയത്. 2013ലെ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും അര്‍ജുന് ലഭിച്ചിട്ടുണ്ട്. കഴിവിന്റെ പരമാവധി സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. 16ാം ലോകസഭയിലെ ബിജെപിയുടെ ചീഫ് വിപ്പാണ് അര്‍ജുന്‍ രാം മേഗ്വാല്‍.
വീഡിയോ കാണാം:

പ്രശസ്ത മലയാള നടി അര്‍ച്ചന കവി വിവാഹിതയായി. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ ബാല്യകാല സുഹൃത്തും വളര്‍ന്ന്‍ വരുന്ന ഹാസ്യ നടനുമായ അബിഷ് മാത്യു ആണ് അര്‍ച്ചനയുടെ കഴുത്തില്‍ മിന്ന് കെട്ടിയത്.  ലളിതമായ രീതിയില്‍ നടത്തിയ വിവാഹ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമ രംഗത്ത് നിന്നും റീമ കല്ലിങ്കലും മാളവിക മോഹനും പങ്കെടുത്തിരുന്നു.
സിനിമാ രംഗത്തെ ആളുകള്‍ക്കും മറ്റുമായി റിസപ്ഷന്‍ ഇന്ന്‍ വൈകുന്നേരം ബോള്‍ഗാട്ടി പാലസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ച്ചനയുടെ ബാല്യകാലം മുതലുള്ള കളിക്കൂട്ടുകാരന്‍ ആയ അബിഷുമായി നവംബര്‍ ഒന്നിനായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഡല്‍ഹിയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. ഇരുവീട്ടുകാരുടെയും ചേര്‍ന്നായിരുന്നു വിവാഹ തീരുമാനം കൈക്കൊണ്ടത്. അര്‍ച്ചനയും അബിഷും ഇപ്പോള്‍ വിവാഹം വേണ്ട എന്ന തീരുമാനത്തില്‍ ആയിരുന്നെങ്കിലും വീട്ടുകാരുടെ തീരുമാനത്തോട് യോജിക്കുകയായിരുന്നു.

archana2

വിവാഹ ശേഷം അഭിനയം തുടരുമോ എന്ന്‍ അര്‍ച്ചന വ്യക്തമാക്കിയിട്ടില്ല. തന്‍റെ കോമഡി ഷോകളിലൂടെയാണ് അബിഷ് പ്രശസ്തി കൈവരിച്ചത്. കോട്ടയം സ്വദേശിയാണ് അബിഷ്. എഐബി റോസ്റ്റ് എന്ന സംഗീത പരിപാടി അബിഷിനെ ഏറെ പ്രശസ്തനാക്കിയിരുന്നു.

ലാല്‍ ജോസിന്‍റെ നീലത്താമര എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ച്ചന വെള്ളിത്തിരയില്‍ നായികയായത്.

archana4

 

Copyright © . All rights reserved