തിരുവനന്തപുരം: തിരുവനന്തപുരം മാരായിമുട്ടത്ത് ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. ജെസിബി ഡ്രൈവറായ ധര്‍മ്മകുടി സ്വദേശി സതീശ് (29) ആണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ക്വാറിയിലുണ്ടായിരുന്ന ജെസിബിയിലേക്ക് വലിയൊരു പാറക്കഷണം പതിച്ചു.
പൂര്‍ണ്ണമായി തകര്‍ന്ന ജെസിബിയുടെ ഉള്ളിലുണ്ടായിരുന്ന സതീശ് അപകടസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്.
മൂന്ന് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തേത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്വാറി അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു വേണ്ടി വിമാനം വൈകിയതില്‍ ക്ഷുഭിതയായ വനിത ഡോക്ടര്‍ മന്ത്രിയോട് തട്ടികയറി. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. മന്ത്രിയോട് തട്ടികയറുന്ന വനതി ഡോക്ടറുടെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടു.
ഗുരുതര നിലയില്‍ രോഗിയെ ചികിത്സിക്കാന്‍ പട്‌നയിലേക്ക് പോവുന്നതിനിടയൊണ് ഡോക്ടര്‍ സഞ്ചരിച്ച ഫ്‌ളൈറ്റ് മന്ത്രിക്ക് വേണ്ടി വൈകിപ്പിച്ചത്. 2.45ന് പുറപ്പെടേണ്ട വിമാനം വൈകിയതാണ് യുവതിയെ പ്രകോപിതയാക്കിയത്.
ഇനി ഒരിക്കലും വിമാനം മന്ത്രിക്ക് വേണ്ടി വൈകിപ്പിക്കില്ലെന്ന് എഴുതി തരണമെന്ന് ഡോക്ടറായ യുവതി മന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്. അതേ സമയം യുവതിയെ ശാന്തയാക്കാന്‍ മന്ത്രി ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
WATCH:Angry passenger shouts at Union Minister KJ Alphons at Imphal Airport after flights were delayed due to VVIP arrival schedule #Manipur pic.twitter.com/0EWHjIA30n
— ANI (@ANI) November 22, 2017
ഒമ്പത് വര്ഷങ്ങളുടെ വിളക്കുകൾക്കു ശേഷം സംവിധായകന്‍ വിനയന്‍ സിനിമയിലേക്ക് തിരിച്ചുവരുകയാണ്. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിനയന്‍.
വിലക്ക് നേരിട്ട സമയത്ത് കൂടെ നിന്ന വ്യക്തിയാണ് നടന്‍ തിലകന്‍ എന്ന് വിനയന്‍ പറയുന്നു. അദ്ദേഹത്തെയും പരമാവധി താഴ്ത്തികെട്ടിയിരുന്നു. അത്ഭുത ദ്വീപില്‍ അഭിനയിക്കുന്ന സമയത്ത് പൃഥ്വിയ്ക്കും വിലക്കുണ്ടായിരുന്നു. നായകന്‍ പക്രുവാണെന്ന് കള്ളം പറഞ്ഞാണ് ജഗതിയുള്‍പ്പെടെയുള്ള താരങ്ങളുമായി കരാറിലേര്‍പ്പെട്ടത്. വിനയന്‍ പറഞ്ഞു
വിനയന്റെ വാക്കുകള്‍:
പൃഥ്വിരാജ് വളരെ ബോള്‍ഡായ ചെറുപ്പക്കാരനാണ്. അദ്ദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണ്. അത്ഭുതദ്വീപിന്റെ സമയത്ത് പൃഥ്വിരാജിനെതിരെ വിലക്കുണ്ടായിരുന്നു. പൃഥ്വി അഭിനയിക്കുന്ന പടങ്ങളില്‍ മറ്റുള്ളവര്‍ അഭിനയിക്കില്ല എന്ന അവസ്ഥ. പക്രു എന്ന അജയകുമാര്‍ ആണ് അത്ഭുതദ്വീപ് എന്ന സിനിമ ഉണ്ടാകാന്‍ കാരണക്കാരന്‍. അദ്ദേഹം പറഞ്ഞ ഒരു ആവശ്യത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ആശയം. ചിത്രത്തില്‍ നായകനായി എന്റെ മനസ്സില്‍ രാജു ആയിരുന്നു. അമ്പിളിച്ചേട്ടനെയാണ് ചിത്രത്തിലേക്ക് ആദ്യം വിളിക്കുന്നത്. ‘രാജു ആണ് നായകനെങ്കില്‍ പ്രശ്‌നമാണ്, രാജുവിന്റെ ഒപ്പം അഭിനയിക്കേണ്ട എന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പക്രുവാണ് നായകനെന്ന് പുറത്തു പറഞ്ഞാല്‍ മതിയെന്ന് കല്‍പന പറഞ്ഞു. ഞാന്‍ ചെറിയൊരു പ്ലേ നടത്തി എന്നുള്ളത് സത്യമാണ്. പക്രുവാണ് നായകനെന്ന് പറഞ്ഞു എല്ലാവരെയും കൊണ്ട് കരാര്‍ ഒപ്പു വയ്പ്പിച്ചു. പിന്നീട് പൃഥ്വിരാജാണ് നായകനെന്ന് അനൗണ്‍സ്‌മെന്റും നടത്തി. നേരത്തെ കരാര്‍ ഒപ്പു വച്ചതിനാല്‍ ആര്‍ക്കും പ്രശ്‌നമുണ്ടായില്ല. അങ്ങനെയാണ് ആ വിലക്ക് പൊളിക്കുന്നത്.
മുഖത്തു നോക്കി കാര്യങ്ങള്‍ വിളിച്ചു പറയുന്ന ആളായിരുന്നു തിലകന്‍. നിലപാടുകളുള്ള ആളായിരുന്നു. എന്നെ വിലക്കിയപ്പോള്‍ അദ്ദേഹമാണ് എന്നോട് പറഞ്ഞത് വിനയന്റെ പടത്തില്‍ എനിക്ക് അഭിനയിക്കണം എന്ന്. ഞാന്‍ വേഷം കൊടുത്തു. അദ്ദേഹം അഭിനയിച്ചു. ആരും അദ്ദേഹത്തോട് അഭിനയിക്കരുത് എന്നു പറഞ്ഞതുമില്ല. പക്ഷേ അദ്ദേഹം അഡ്വാന്‍സ് വാങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പോലുള്ള സിനിമകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി. സോഹന്‍ റോയിയുടെ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അദ്ദേഹമായിരുന്നു അഭിനയിക്കേണ്ടത്. ഷൂട്ടിങ്ങിന്റെ തലേന്ന് കണ്ടപ്പോള്‍ അദ്ദേഹം സിനിമയിലെ ഇംഗ്ലീഷ് ഡയലോഗൊക്കെ എന്നെ പറഞ്ഞു കേള്‍പ്പിച്ചു.
പിറ്റേന്നാണ് തിലകന്‍ അഭിനയിച്ചാല്‍ ഫെഫ്കയിലെ ഒറ്റ ടെക്‌നീഷ്യന്മാരും സഹകരിക്കില്ല എന്ന അറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. അത് അദ്ദേത്തിന് വലിയ ഷോക്കായി. എന്തിനായിരുന്നു ഇവര്‍ അന്ന് അദ്ദേഹത്തോട് അങ്ങനെ ചെയ്തത് ? അന്ന് ഈ താരങ്ങള്‍ക്ക് ഉണ്ണിക്കൃഷ്ണനെ പോലുള്ളവരെ വിളിച്ച് തിലകനോട് അങ്ങനെ ചെയ്യരുത് എന്ന് പറയാമായിരുന്നല്ലോ? ഇയാളിലെ നടന്‍ മരിച്ചിരിക്കുന്നു എന്നാണ് അന്ന് അവര്‍ പറഞ്ഞത്.
അദ്ദേഹം പിന്നീട് സീരിയലില്‍ അഭിനയിക്കാന്‍ പോയി. അഡ്വാന്‍സ് മേടിക്കേണ്ട അന്ന് നിര്‍മാതാവ് വന്നു പറഞ്ഞു. ”ക്ഷമിക്കണം സാര്‍. താങ്കള്‍ അഭിനയിച്ചാല്‍ മറ്റു സീരിയല്‍ താരങ്ങള്‍ അഭനയിക്കില്ല എന്നാണ് പറയുന്നത്.” എന്നെ സിനിമയില്‍ അഭിനയിപ്പിക്കില്ല, ഇനി സീരിയലിലും അഭിനയിപ്പിക്കില്ല എന്നാണോ ? അദ്ദേഹം ചോദിച്ചു. സിംഹത്തെ പോലെ ഗര്‍ജിച്ചിരുന്ന അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് അന്നു ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. അന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് തോല്‍ക്കാന്‍ പറ്റില്ല, ഞാന്‍ നാടകം കളിക്കും എന്ന്. വിനയൻ പറഞ്ഞു നിർത്തി …..
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയുടെ മകള്‍ മലിയയുമായി ചുംബനത്തില്‍ ഏര്‍പ്പെട്ട അജ്ഞാത യുവാവിനെ തപ്പി നടന്ന പാപ്പരാസികൾ ഒടുവിലാണ് റോറി ഫര്‍ഖുഹാഴ്സണ്‍ എന്ന ഇംഗ്ളീഷ് വിദ്യാര്‍ത്ഥിയാണെന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച ന്യൂഹാവനില്‍ ഫര്‍ഖ് ഹാഴ്സന്റെ ഹാര്‍വാര്‍ഡും മലിയയുടെ യേലും തമ്മിലുള്ള വാര്‍ഷിക ഫുട്ബോള്‍ മത്സരത്തിന് മുമ്ബായിരുന്നു ഇരുവരുടേയും ചുംബനം. ബ്രിട്ടനിലെ പ്രമുഖ റഗ്ബി സ്കൂളിന്റെ പ്രതിനിധിയായ റോറി. ഹാര്‍വാര്‍ഡിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍. ഇത് തുടങ്ങിക്കഴിഞ്ഞു എന്ന കമന്റോടെ മസ്സാച്യുവറ്റ്സിലെ കേംബ്രിഡ്ജില്‍ നിന്നുള്ള ഫോട്ടോകള്‍ നേരത്തെ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ബാരാക് ഒബാമയുടെ മൂത്ത പുത്രിയുമൊത്തുള്ള ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തരംഗമായതൊന്നും ഇയാള്‍ അറിഞ്ഞിട്ടില്ല. ഇംഗ്ളണ്ടിലെ പ്രമുഖ റഗ്ബി സ്കൂളിന്റെ പ്രധാന താരമായിരുന്നു റോറി. യേലില്‍ നിയമവിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ മലിയാ ഒബാമ. മലിയയും സാഷയും ഡേറ്റിംഗ് തുടങ്ങിയിട്ടുണ്ടെന്ന് ബാരാക് ഒബാമ പറഞ്ഞത് കഴിഞ്ഞ വര്‍ഷമായിരുന്നു. സീക്രട്ട് സര്‍വീസ് പ്രൊട്ടക്ഷന്‍ ഉള്ളതിനാല്‍ തനിക്ക് ഇക്കാര്യത്തില്‍ ചെറിയ ആശ്വാസമുണ്ടെന്നും ഒബാമ പറഞ്ഞിരുന്നു. ലണ്ടനിലെ വന്‍ പണക്കാരില്‍ ഒരാളായ ലണ്ടനിലെ ഒരു പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവും ഡയറക്ടറുമാണ് ഫര്‍ഖ് ഹാര്‍സന്റെ പിതാവ് ചാള്‍സ് ഫര്‍ഖ്ഹാഴ്സണ്‍. പിതാവിന്റെ പാതയിലൂടെ ബാങ്കിംഗ് മേഖലയിലേക്ക് തന്നെയെത്തണം എന്നാണ് റോറിയൂടേയും താല്‍പ്പര്യം. മലിയ തൊട്ടടുത്ത് വന്നിട്ട് ആറടി ഉയരമുള്ള ഇയാളുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് ചുംബിക്കുന്നതിന്റെ വീഡിയോയാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ഒത്ത ഉയരമുള്ള സുന്ദരനെ കണ്ടെത്താന്‍ മാധ്യമങ്ങള്‍ പരക്കം പായുകയായിരുന്നു.
പോലീസ് പൊതുജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ സംസ്ഥാന പോലീസിന് തന്നെ മാതൃകയായി കണ്ണൂരില്‍ ജനങ്ങളുടെ കൈയ്യടി നേടിയിരിക്കുകയാണ് ഈ പോലീസ് സേന. വര്‍ഷങ്ങളായി തരിശ്ശ് ഭൂമിയായി കിടന്നിരുന്ന 2.5 ഏക്കര്‍ സ്ഥലമാണ് ചക്കരക്കല്‍ പോലീസ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേര്‍ന്ന് കൃഷി ഇറക്കിയിരിക്കുന്നത്.
മുണ്ടേരി പഞ്ചായത്തിലെ കര്‍ഷക കൂട്ടായ്മയായ ഒരുമയാണ് ഈ കൂട്ട്കൃഷിക്ക് മുന്‍കൈയെടുത്തത്. വരും ദിവസങ്ങളില്‍ തരിശായി കിടക്കുന്ന 77 ഏക്കറോളം ഭൂമിയിലും കൃഷിയിറക്കാന്‍ ഇവര്‍ ലക്ഷ്യം വെക്കുന്നു. കര്‍ഷക കൂട്ടായ്മക്കിടയില്‍ മികച്ച അഭിപ്രായം ലഭിച്ച ഈ പദ്ധതിയുമായി സഹകരിക്കാന്‍ പോലീസ് ഇങ്ങോട്ട് ആഗ്രഹം പ്രകടപ്പിക്കുകയായിരുന്നു എന്നാണ് ഒരുമയുടെ പ്രവര്‍ത്തകര്‍ പറയുന്നത്.
ഈ നാടിന്റെ കാര്‍ഷികവൃത്തി സംസ്‌കാരം വീണ്ടെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചക്കരക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി ബിജു പറഞ്ഞു.2.5 ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കാനുള്ള പൂര്‍ണ്ണ ചിലവും ചക്കരക്കല്‍ പോലീസ് തന്നെയാണ് വഹിക്കുന്നത്.
സ്റ്റോക്ക് ഹോം: മൈനിംഗ് എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും മനസ്സില്‍ ഓടിയെത്തുന്നത് ഇരുമ്പ്, സ്വര്‍ണ്ണം, കല്‍ക്കരി തുടങ്ങിയവ ഖനനം ചെയ്തെടുക്കുന്ന സംവിധാനം ആയിരിക്കും. എന്നാല്‍ സാമ്പത്തിക രംഗത്ത് ഇന്ന് ‘മൈനിംഗ്’ വഴി ഖനനം ചെയ്തെടുക്കുന്നത് യഥാര്‍ത്ഥ പണം തന്നെയാണ്. സാങ്കേതിക വിദ്യ വളര്‍ന്നതിലൂടെ ആണ് കറന്‍സി മൈന്‍ ചെയ്തെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നത്. ലോകമെമ്പാടും ബിറ്റ് കോയിന്‍ ഇടപാടുകള്‍ പ്രാബല്യത്തില്‍ വന്നതിലൂടെയാണ് കറന്‍സി ഖനനം ചെയ്തെടുക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.
ലോകത്തിലെ പ്രധാനപ്പെട്ട പല സാമ്പത്തിക സ്ഥാപനങ്ങളുടെയും ആസ്ഥാന കേന്ദ്രമായ സ്വീഡന്‍ തന്നെയാണ് ഈ പുതിയ സാമ്പത്തിക വിപ്ലവമായ ബിറ്റ് കോയിന്‍ ഖനനത്തിലും നമ്പര്‍ വണ്‍ സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആഗോള ബിറ്റ് കോയിന്‍ മാര്‍ക്കറ്റിലെ അതികായന്മാരായി സ്വീഡന്‍ വളര്‍ന്നത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. പരമ്പരാഗത കറന്‍സികള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ബിറ്റ് കോയിന്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ആദ്യം മടിച്ച് നിന്ന രാജ്യങ്ങള്‍ എല്ലാം ഇന്ന് ഈ ക്രിപ്റ്റോ കറന്‍സിക്ക് പിന്നാലെ പോകുന്ന കാഴ്ചയാണ് കാണുന്നത്.
സ്റ്റോക്ക് ഹോം സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിറ്റ് കോയിന്‍ ആന്‍ഡ് അദര്‍ ക്രിപ്റ്റോ കറന്‍സീസ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന ക്ലെയര്‍ ഇന്‍ഗ്രാം ബോഗസിന്റെ നിരീക്ഷണത്തില്‍ സ്വീഡന്‍ ഈ രംഗത്ത് ലോകരാജ്യങ്ങളുടെ മുന്‍പന്തിയില്‍ എത്തിക്കഴിഞ്ഞു.
2009ല്‍ ആണ് ബിറ്റ് കോയിന്‍ എന്ന നൂതന ഡിജിറ്റല്‍ കറന്‍സി ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടത്. പിയര്‍ റ്റൂ പിയര്‍ നെറ്റ് വര്‍ക്കിംഗ് അടിസ്ഥാനമാക്കിയുള്ള ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെയാന്‍ ബിറ്റ് കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സി വിനിമയം ചെയ്യപ്പെടുന്നത്. ബ്ലോക്ക് ചെയിന്‍ ടെക്നോളജി കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങുന്നതോടെ ലോകവ്യാപകമായി ബിറ്റ് കോയിന്‍ വിനിമയോപാധിയായി മാറുമെന്ന് കരുതപ്പെടുന്നു. ഏതായാലും കറന്‍സി വിനിമയ രംഗത്തെ പുതിയ വിപ്ലവത്തിന് ചുവപ്പ് പരവതാനി വിരിച്ച സ്വീഡന്‍ ഈ രംഗത്ത് വളരെയേറെ മുന്നേറിക്കഴിഞ്ഞു.
ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് സ്വീഡനുള്ള മേല്‍ക്കോയ്മ തന്നെയാണ് ക്രിപ്റ്റോ കറന്‍സി വിനിമയ രംഗത്ത് പെട്ടെന്ന് മുന്നേറാന്‍ സ്വീഡനെ സഹായിച്ചത്. സാങ്കേതിക കാര്യങ്ങളിലെ അറിവ് നിര്‍ണ്ണായകമായി മാറിയിരിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ കറന്‍സി പോലുള്ള വിനിമയ മാര്‍ഗ്ഗത്തെ സാമ്പത്തിക രംഗത്ത് ഉപയോഗിക്കാതിരിക്കാന്‍ ഒരു ജനതയ്ക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെ നടത്തുന്ന ബിറ്റ് കോയിന്‍ വിനിമയം തിരുത്തുവാനോ പിന്‍വലിക്കുവാനോ കഴിയില്ല എന്നതിനാല്‍ ഇതിന് മറ്റ് തരത്തിലുള്ള വിനിമയ സംവിധാനങ്ങളെക്കാള്‍ വിശ്വാസ്യതയും സുരക്ഷിതത്വവും ഉണ്ട് താനും. ബ്ലോക്ക് ചെയിന്‍ ടെക്നോളജിയെ ക്രിപ്റ്റോ കറന്‍സി വിനിമയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിംഗ് പോലുള്ള രംഗങ്ങളിലും ഉപയോഗിച്ച് സ്വീഡന്‍ സ്വീകരിച്ചിരിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പുത്തന്‍ കാല്‍വയ്പ് തന്നെയാണ്.
കൊച്ചി: ആക്രമണത്തിനിരയായ നടിയെ പൊതുസമൂഹത്തില്‍ അപമാനിക്കാന്‍ ദിലീപ് ആസൂത്രിത ശ്രമം നടത്തിയെന്ന് കുറ്റപത്രം. ഗുരുതരമായ ആരോപണങ്ങളാണ് ഇന്നലെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദിലീപിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. താന്‍ നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചലച്ചിത്ര മേഖലയിലെ പല പ്രമുഖരുടെയും സഹായം ദിലീപ് തേടി. സമൂഹത്തില്‍ തനിക്ക് അനുകൂല വികാരമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളും കുറ്റപത്രത്തിലുണ്ട്.
അന്വേഷണം തന്നിലേക്ക് നീങ്ങു്ന്നുവെന്ന് മനസിലാക്കി ദിലീപ് നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ചതച്ചിത്രമേഖലയിസലെ പലരും നടി മുന്‍കരുതലെടുക്കേണ്ടതായിരുന്നു തുടങ്ങിയ പരാമര്‍ശങ്ങളുമായി രംഗത്തെത്താന്‍ കാരണമെന്നും അന്വേഷണസംഘം നിരീക്ഷിക്കുന്നു. നടിയോട് ദിലീപിനുള്ള പ്രതികാര മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും കുറ്റപത്രം പറയുന്നു.
നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് ശ്രമിച്ചു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനുള്ള ശ്രമം നടന്നു. ഫെബ്രുവരി 17നാണ് ആക്രമണം നടന്നത്. ഫെബ്രുവരി 14 മുതല്‍ 20 വരെ ഈ ആശുപത്രിയില്‍ കിടത്തി ചികിത്സയിലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ ദിവസങ്ങളില്‍ രാമലീലയുടെ ചിത്രീകരണത്തില്‍ ദിലീപ് പങ്കെടുത്തിരുന്നുവെന്ന് കണ്ടെത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
പിറവം : ദേവാലയ സംഗീതത്തിലൂടെ ഗാനരംഗത്തേയ്ക്ക് കടന്ന് വന്ന അനുഗ്രഹീത ഗായകന്‍. ആരാധനയ്‌ക്കേറ്റം യോഗ്യനായവനേ എന്ന ഗാനാലാപനത്തിലൂടെയും കൂടാതെ നിരവധി മനോഹരമായ ഗാനങ്ങള്‍ പാടി മലയാളികളുടെ ജനഹ്യദയങ്ങളില്‍ ഇടം നേടിയ വില്‍സണ്‍ പിറവം പ്രത്യകിച്ച് ക്രിസ്തീയ ഭക്തി ഗാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. മോനിപ്പള്ളി കുറുംപ്പന്‍ന്തറയില്‍ കുടുംബാംഗവും കഴിഞ്ഞ പതിനാല് വര്‍ഷമായിട്ട് ഇംഗ്ലണ്ടിലെ നോട്ടിങ്ങാമില്‍ കുടുംബവുമായി താമസിയ്ക്കുന്ന പിറവത്ത് കാരുളില്‍ അമ്മവീടുകൂടിയായ സിജുവിന്റെ ആഗ്രഹമായിരുന്നു അമ്മാവന്റെ തൊട്ടടുത്ത് താമസിയ്ക്കുന്ന വില്‍സനുമായിട്ട് നേരില്‍ കണ്ട് അദ്ധേഹത്തെ അഭിനന്ദിക്കാനും വില്‍സണുമായി കുറച്ച് സമയം ചിലവഴിക്കുവാനും.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ നാട്ടില്‍ പോയപ്പോള്‍ വില്‍സണുമായിട്ട് നേരിട്ട് കാണുവാനുള്ള അവസരം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ 25 വര്‍ഷമായിട്ട് ഗാനരംഗത്ത് വളരെ മനോഹരമായിട്ട് പാട്ടുകള്‍ പാടുന്ന വില്‍സനെ ഫാ: തോമസ് കരിമ്പുംകാലയില്‍ സംഗീതലോകത്തേയ്ക്കും ഫാ : ആന്റണി വെള്ളിയാനിയ്ക്കല്‍ ( സി .എം .ഐ ) റിക്കോഡിങ്ങ് ഫീല്‍ഡിിലേയ്ക്കും കെപടിച്ച് ഉയര്‍ത്ത്കയുണ്ടായി. കാഞ്ഞിപ്പള്ളി അമല സ്റ്റുഡിയോയില്‍ പിതാവേ എന്ന സിഡിയില്‍ ആബാപതാവേ എന്ന് തുടങ്ങുന്ന ഗാനം ആദ്യമായിട്ട് പാടുന്നു.
ആരാധനയ്‌ക്കേറ്റം യോഗ്യനായവനെ എന്ന വളരെ ഹിറ്റായി തീര്‍ന്ന ഗാനം പാടി വില്‍സണ്‍ മലയാളികളുടെ മനസ്സില്‍ വളരെ അധികം ശ്രദ്ധ നേടി. സിജു വില്‍സണുമായിട്ടു നേരിട്ട് കണ്ടപ്പോള്‍ സിജുവിന് ഓര്‍ക്കുവാന്‍ മറ്റൊരു പ്രത്യകത കൂടിയുണ്ട് . നോട്ടിങ്ങാമിലെ അല്‍ഫോന്‍സാ കമ്മ്യൂണിറ്റിയിലെ ഗായക സഘത്തില്‍ അംഗമായ സിജു ആദ്യമായി പളളിയില്‍ പാട്ട് പാടാനായിട്ട് അവസരം ലഭിച്ചപ്പോള്‍ പാടിയ പാട്ട് വില്‍സണ്‍ പാടിയ ആരാധനയ്‌ക്കേറ്റം യോഗ്യനായവനേ എന്ന ഗാനമായിരുന്നു.
രണ്ടായിരത്തി നാലില്‍ ഏറ്റവും നല്ല ക്രിസ്തീയ ഭക്തി ഗാനാലാപനത്തിനു അംഗീകാരം ലഭിച്ച വില്‍സണ്‍ ആയിരത്തി എണ്ണൂറ് സിഡികളിലായിട്ടു ഏകദേശം മൂവായിരത്തി അഞ്ഞൂറോളം ക്രിസ്തീയ ഡിവോഷണല്‍ ഗാനമാലപിച്ചതു കൂടാതെ നിരവധി മാപ്പിള പാട്ടുകളും പാടിയിരിക്കുന്നു .വില്‍സണ്‍ പിറവത്തു കുടിലില്‍ കുടുംബാംഗമാണ്.
നോട്ടിംഗ്ഹാം മലയാളി സിജു സ്റ്റീഫൻ – വിൽസൺ പിറവം വീഡിയോ താഴെ
[ot-video][/ot-video]
സുഹൃത്തുക്കൾ ചതിച്ചു നടിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിൽ. താന്‍ അറിയാതെ തന്റെ വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമാണെന്ന് നടി തന്നെ നേരിട്ട് വിശദീകാരണവുമായെത്തി. നടി തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നു. തന്റെ സുഹൃത്തുക്കളായ യുവതിയും യുവാവും ചേര്‍ന്ന് താന്‍ ഡ്രസ്സ് മാറുന്നതും മറ്റുമായ വീഡിയോ തന്റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച് അവരുടെ മൊബൈലിലേക്ക് സെന്റ് ചെയ്ത് എടുക്കുകയായിരുന്നു. ഇത് ഞാനറിഞ്ഞ് എന്റെയും അവരുടെയും മൊബൈലുകളില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു.കൂട്ടുകാരുടെ ചതിയില്‍ മനം നൊന്ത് പഴയകാര്യങ്ങളെല്ലാം ഫെയ്‌സ് ബുക്ക്‌ലൈവിലെത്തി വിളിച്ചു പറയുകയാണ് ഇപ്പോള്‍ ഇരയാക്കപ്പെട്ട നടിയായ അജിനാ മേനോന്‍. താന്‍ അറിയാതെ എടുത്ത വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സുഹൃത്തുക്കള്‍ പെണ്‍വാണിഭ സംഘമാണെന്നും ഇവര്‍ വെളിപ്പടുത്തുന്നു. സിനിമ സീരിയല്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുകാലത്ത് തന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ഇതില്‍ യുവതി തൃശൂര്‍ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്. ഇവര്‍ രണ്ടു പേരും ഒരുമിച്ച് എറണാകുളത്തു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയുമാണ്. ഭര്‍ത്താവുമായി പിണങ്ങിയാണ് യുവതി എറണാകുളത്ത് സുഹൃത്തിനൊപ്പം താമസിക്കുന്നത്. ഇയാള്‍ കൊടും ക്രിമിനലാണെന്നും അജിന ആരോപിക്കുന്നു. പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍.കോഴിക്കോട് ഒരു റേസ്‌റ്റോറന്റില്‍ മട്ടന്‍ ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ അതിക്രമം കാണിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ തല്ലുകയും ചെയ്ത കേസില്‍ ഈ യുവാവും ഉള്‍പ്പെടുന്നെന്നും ഇവര്‍ പറയുന്നു. ക്രിമിനലുകളായ രണ്ടു പേരും കൊച്ചിയില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തുകയാണെന്നും നടി ആരോപിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ സിനിമ സീരിയലുകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വലയില്‍ വീഴ്ത്തുന്നതെന്നും വലയില്‍ വീണാല്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുമെന്നും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുമെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇവര്‍ നടത്തിയത്. കോഴിക്കോട് ഹോട്ടല്‍ ആക്രമിച്ച കേസ് സമൂഹ മാധ്യമങ്ങളില്‍ വന്നപ്പോള്‍ താന്‍ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്തതിന്റെ വിരോധത്തിലാണ് തന്റെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ടതെന്നും അജിന പറയുന്നു.നല്ല സുഹൃത്തുക്കളായിരുന്ന സമയത്ത് തന്റെ ചില സ്വകാര്യ നിമിഷങ്ങള്‍ തമാശയ്ക്കായി യുവതി പകര്‍ത്തി. താന്‍ അറിയാതെ തന്റെ ഫോണില്‍ തന്നെയാണ് ഇവര്‍ ഇതു പകര്‍ത്തിയത്. താന്‍ ഡ്രസ്സ് മാറുന്നതും മറ്റുമാണ് ഇവര്‍ പകര്‍ത്തിയത്. അന്നതു തമാശയായി കണക്കാക്കി. തന്റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച വീഡിയോ അവരുടെ മൊബൈലിലേക്കും മാറ്റിയതായി അറിഞ്ഞപ്പോള്‍ തന്നെ അതു ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. പിന്നീട് അവര്‍ അവരുടെ മൊബൈലില്‍ നിന്നും ഈ വീഡിയോ റിക്കവര്‍ ചെയ്ത് എടുത്തുവെന്ന് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. ഇവര്‍ ഈ ചതി ചെയ്തപ്പോള്‍ എറണാകുളം സിറ്റി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു അതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇവര്‍ക്ക് സര്‍വ്വ ഒത്താശയും ചെയ്തു കൊടുക്കുന്ന മറ്റൊരാള്‍ക്കൂടിയുണ്ട്. ഇവര്‍ മൂലം തനിക്കു പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിന് പൂര്‍ണ ഉത്തരവാദി ഇവര്‍ മൂന്നു പേരുമായിരിക്കുമെന്നും അജിന വീഡിയോയില്‍ പറയുന്നു. കൊടും കുറ്റവാളികളായ ഇവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും അതിനായി എല്ലാവരുടേയും സഹായവും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവരുടെ വലയില്‍ ഇനി ആരും വീഴരരുത് എന്നും നടി മുന്നറിയിപ്പു നല്കുന്നു
ദിലീപിന് ഇനി വിചാരണ, കേരളത്തിൽ നിന്നും സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു. എല്ലാം സിനിമ മായം സിനിമ കഥ പോലെ തന്നെ .നടിയെ ആക്രമിച്ച കേസിൽ നടിമാര്‍, നായകന്‍മാര്‍, വില്ലന്‍മാര്‍, സഹനടന്‍മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ വലിയൊരു നിരതന്നെ കോടതി കയറുന്നത്അക്രമിക്കപ്പെട്ട നടിയുമായി ദിലീപ് വഴക്കുണ്ടാക്കിയിരുന്നു. കാവ്യാമാധവനുമായി ദിലീപിന് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വഴക്ക്. ക്വട്ടേഷന്‍ വേഗത്തില്‍ നടപ്പാക്കാന്‍ സുനിയോട് ദിലീപ് ആവശ്യപ്പെട്ടു. നടി വിവാഹിതയായി സിനിമാരംഗം വിടുന്നതിന് മുമ്പുതന്നെ നടപ്പാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയത് നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനാണ്.കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണ് കോടതിയിൽ നൽകിയത്.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടു പകയുണ്ടായതിന് എട്ടു കാരണങ്ങളും കുറ്റപത്രത്തിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞാണു പൊലീസ് സമർപ്പിച്ചത്. സിനിമയിൽനിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റിനിർത്താൻ ദിലീപ് ശ്രമിച്ചു. നടിക്ക് സിനിമയിൽ അവസരം നൽകിയവരോട് നടൻ കടുത്ത നീരസം പ്രകടിപ്പിച്ചു. നടി വിവാഹിതയാകാൻ പോകുന്നതിനാൽ അതിനു മുൻപ് കൃത്യം നടത്താൻ ദിലീപ് ആവശ്യപ്പെട്ടു. നടി സിനിമാരംഗം വിടും മുൻപ് കൃത്യം നടത്തണമെന്നും ആവശ്യപ്പെട്ടു. വിവാഹനിശ്ചയ മോതിരം വിഡിയോയിൽ കാണണമന്ന് പ്രത്യേകം നിർദ്ദേശിച്ചു. നടിയുടെ മുഖം വിഡിയോയിൽ കൃത്യമായി പതിയണമെന്നും ആവശ്യപ്പെട്ടതായി കുറ്റപത്രം. ഏറ്റവും മൃഗീയമായ പീഡനമായിരുന്നു ദിലീപ് പ്ലാൻ ചെയ്തത്. നടിയെ അതിക്രമത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ പകർത്തി ഫോൺ പ്രതികൾ അഡ്വ.പ്രതീഷ് ചാക്കോയ്ക് കൈമാറി. പ്രതീഷ് ചാക്കോ ഈ ഫോൺ അഡ്വ. രാജു ജോസഫിന് കൈമാറി. ഇയാൾ ഇത് നാലര മാസത്തോളം കൈവശം സൂക്ഷിച്ചു.
ദിലീപിനായി തെളിവു നശിപ്പിക്കാനും ശ്രമിച്ചു. ദിലീപ് ഡി ജി പി ക്കു പരാതി നൽകിയതും കേസ് നൽകിയതും നിരപരാധിയെന്ന് വരുത്തിത്തീർക്കാൻ വക്കീലിന്റെ ഉപദേശപ്രകാരം.. കീഴടങ്ങും മുൻപ് പ്രതികൾ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിൽ പോയി . അവിടെയെത്തി ദിലിപീനെ അന്വേഷിച്ചു. കാവ്യയുടെ വസതിയിലെത്തിയും ദിലീപിനെ അന്വേഷിച്ചിരുന്നു. 2015 നവംബർ രണ്ടിന് കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നൽകി നവംബർ ഒന്നിന് അഡ്വാൻസായി 10,000 രൂപയും നൽകിയിരുന്നു. ജോയ്സ് പാലസ് ഹോട്ടലിൽവച്ച് സിനിമാ ചിത്രീകരണത്തിനിടെയാണ് പണം കൈമാറിയത്. ഈ പണം പള്‍സർ സുനി അമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. കൃത്യമായ തെളിവുകളോടെയാണ് പോലീസ് കുറ്റപത്രം.ആകെ 14 പ്രതികൾ. രണ്ടുപേർ മാപ്പുസാക്ഷികളാക്കി. പൊലീസുകാരനായ അനീഷ്, പൾസർ സുനിയുടെ സഹതടവുകാരൻ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികൾ. സുനി ദിലീപിനെ വിളിച്ചത് അനീഷിന്‍റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാൽ ആയിരുന്നു. വിപിൻ ലാൽ പോലീസ് സ്പൈ ആയി ആദ്യം മുതൽ അന്വേഷണത്തെ സഹായിച്ചു.385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും സിനിമാ മേഖലയിൽനിന്നുമാത്രം 50ൽ അധികം സാക്ഷികൾ . ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിർത്തും. കൃത്യം നടത്തിയവരും ഒളിവിൽപോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്.
ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പൾസർ സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്ദീദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികൾക്കുമേൽ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ൽ ഏറെ രേഖകൾ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും ഇതിൽ ഉൾപ്പെടും. വളരെ ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയത്. മനുഷ്യ മനസാഷിയെ നടുക്കുന്ന പ്ലാനിംഗ്. ഇനിയുള്ള വിധി കാത്തിരുന്ന് കാണാം ……..