Latest News

സ്വന്തം ലേഖകൻ 

ചങ്ങനാശേരി ബൈപാസ് റോഡിലാണ് മദ്യപിച്ചു ലക്കുകെട്ട് വന്ന എസ്‌ ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ലീലകൾ അരങ്ങേറിയത്‌ . നില്ക്കാൻ പോലും മേലാത്ത അവസ്ഥയിൽ കാറോടിച്ചു വന്ന ഇദ്ദേഹം, നാടു റോഡിൽ കാർ പിന്നോട്ട് എടുക്കുകയും തൊട്ടു പുറകെ കൊച്ചു കുട്ടികളുമായി വന്ന ഓട്ടോറിക്ഷയെ ഇടിച്ചു നിൽക്കുകയും ആയിരുന്നു.  സമീപം അപകടം കണ്ടു നിന്ന നാട്ടുകാർ ഓടികൂടുകയും, കാറിൽ നോക്കുമ്പോൾ കാണുന്നത് ഫുൾ യൂണിഫോമിൽ  അടിച്ചു മദോന്മത്തനായി  ഇരിക്കുന്ന പോലീസുകാരനെ . ഉടൻ നാട്ടുകാർ അടുത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു പോലീസിൽ അറിയിക്കുകയും അതു വഴി വന്ന  കേരള കോൺഗ്രസ്സ് സക്കറിയാ യുവജന വിഭാഗം നേതാവായ അഡ്വ: ബോബൻ ടി തെക്കേലിന്റെ സഹായത്താൽ പോലീസുകാരുമായി ചേർന്ന്  കാറിൽ നിന്നും ഇറക്കുമ്പോൾ ഇദ്ദേഹം നില്ക്കാൻ പോലും മേലാത്ത അവസ്ഥയിൽ ആയിരുന്നു

ദൃശ്യങ്ങൾ കാണാം …….

അപഹസ്യം നിറഞ്ഞ കൊലവിളി നടത്തി ഫാന്‍സുകാര്‍ ചുറ്റും ഉണ്ടെങ്കിലും ജയിലില്‍ നിന്നെത്തിയ ദിലീപിന്റെ പെരുമാറ്റം ശാന്തത കൈവിടാതെയും സ്‌നേഹത്തോടും കൂടിയാണ്. ജാമ്യം ലഭിച്ച ആദ്യ ദിവസം കുടുംബക്കാര്‍ക്കൊപ്പം വീട്ടില്‍ തന്നെ കഴിഞ്ഞ ദിലീപ് ഇന്ന് രാവിലെ ആദ്യം പോയത് ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് പുണ്യാളന് കൃതജ്ഞത അര്‍പ്പിക്കാന്‍ ആണ്. ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലെത്തി മുഴുവന്‍ കുര്‍ബാന കൈകൊണ്ടാണ് ദിലീപ് മടങ്ങിയത്.

Image may contain: 2 people, fire and outdoor

ഇന്ന് രാവിലെ 6.45 മുതല്‍ 8 മണിവരെ ദിലീപ് പള്ളിയിലെ ആരാധന ചടങ്ങുകളില്‍ പങ്കെടുത്തു. പള്ളിയുടെ പ്രവേശന കവാടത്തിന് ഇടതുഭാഗത്തായി സ്ഥാപിച്ചിട്ടുള്ള തിരു സ്വരൂപത്തിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് താരം ആരാധന ചടങ്ങുകളില്‍ പങ്കെടുക്കാനായി പള്ളിക്കകത്ത് പ്രവേശിച്ചത്. നൊവേനയും കുര്‍ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകള്‍ക്കായി പണമടച്ചു. കുര്‍ബാനക്കും നവേനക്കുമുള്ള പണമാണ് വഴിപാടിനത്തില്‍ പള്ളിക്ക് സമര്‍പ്പിച്ചത്.

ചടങ്ങുകള്‍ക്കുശേഷം വികാരി മൈക്കിള്‍ ഡിസൂസയെ കണ്ട് അനുഗ്രഹവും വാങ്ങി.ജയില്‍ മോചനത്തിനായും രാമലീലയുടെ വിജയത്തിനായും നിരവധിപേര്‍ കുര്‍ബ്ബാന കഴിപ്പിക്കാനെത്തിയെന്ന് വികാരി അറിയിച്ചപ്പോള്‍ ദിലീപ് കൈകള്‍കൂപ്പി ദൈവത്തിന് നന്ദി പറഞ്ഞു.നേര്‍ച്ചക്കഞ്ഞിയും കഴിച്ച ശേഷമാണ് ദിലീപ് പള്ളിയില്‍ നിന്നും യാത്രയായത്. ദിലീപ് എത്തിയതറിഞ്ഞ് നിരവധി വിശ്വാസികളും സ്ഥലത്തെത്തിയിരുന്നു. ആലുവ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍ സുഹൃത്തുക്കളായ ഏലൂര്‍ ജോര്‍ജ്ജ്, ശരത് തുടങ്ങിയവര്‍ക്കൊപ്പമാണ് ദിലീപ് പള്ളിയില്‍ എത്തിയത്. നേരത്തെ നേര്‍ന്നിട്ടുള്ള വഴിപാടുകള്‍ കഴിപ്പിക്കുന്നതിനായി ഇന്ന് താരം വിവിധ ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തുമെന്നാണ് അറിയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ ആയ വേളയില്‍ ദിലീപ് സങ്കീര്‍ത്തനം വായിച്ചാണ് തടവറയില്‍ സമയം ചെലവിട്ടത്. ജയിലിനുള്ളില്‍ തടവുകാര്‍ക്ക് മാനസാന്തരം വരാനായി പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ കൈമാറിയ സങ്കീര്‍ത്തനം സെല്ലിലെ ഒരു കോണില്‍ കിടന്നാണ് ദിലീപിന് കിട്ടുന്നത്. ഒറ്റയിരുപ്പിന് വായിച്ചു. പിന്നീട് പല തവണ വായിച്ചു. തുടര്‍ച്ചയായി വായനയില്‍ മുഴുകിയപ്പോള്‍ 85 ദിവസത്തോളം ജയിലില്‍ താമസിക്കാനുള്ള ഊര്‍ജ്ജം ദിലീപിന് ലഭിച്ചത് സങ്കീര്‍ത്തനം വായിച്ച ശേഷമാണ്.

ബൈബിളിന്റെ ആശയമാണ് സങ്കീര്‍ത്തനത്തിലൂടെ മനസുകളിലേക്ക് എത്തുന്നത്. പല ജയില്‍ തടവുകാരും ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഉപയോഗിക്കുന്ന പുസ്തകം. ഇത് തന്നെയായിരുന്നു ദിലീപിന്റെ ജയിലിലെ ഉറ്റ സുഹൃത്ത്. സങ്കീര്‍ത്തനം വായിച്ചു തുടങ്ങിയ ശേഷം ദിലീപിലെ മാറ്റം സഹതടവുകാര്‍ക്കും അനുഭവമായ കാര്യവും അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതുവരെ ജയില്‍ ജീവിതത്തില്‍ വിഷണ്ണനായി ഒറ്റക്കിരുന്ന നടന്‍ സഹ തടവുകാരുടെ പേരും ഊരുമൊക്കെ അന്വേഷിച്ചു തുടങ്ങി.

നേരത്തെ ദിലീപിനെ അനുകൂലിച്ചു കൊണ്ട് സെന്റ് ആന്റണീസ് പള്ളിയിലെ വൈദികന്‍ അദ്ദേഹം ജയിലില്‍ കിടക്കുന്ന സമയത്ത് തന്നെ രംഗത്തെത്തിയിരുന്നു. സങ്കീര്‍ത്തനം വായന തുടങ്ങിയ സമയത്തായിരുന്നു ദിലീപിനെ പിന്തുണച്ച് മഞ്ഞുമ്മല്‍ കാര്‍മല്‍ റിട്രീറ്റ് കേന്ദ്രത്തിലെ വൈദികനായ ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസ സമൂഹത്തോട് വൈദികന്‍ ആഹ്വാനം ചെയ്തു. വിശ്വാസികള്‍ വലിയ തോതില്‍ പള്ളിയിലെത്തുന്ന ദിവസമാണ് ചൊവ്വാഴ്ച്ച. ആ ദിവസം തന്നെയാണ് വൈദികന്‍ ഇതിനായി തിരഞ്ഞെടുത്തത്. ജയിലില്‍ കഴിയുന്ന ദിലീപ് വിശ്വാസത്തിലേക്ക് തിരിഞ്ഞതായി സൂചിപ്പിച്ചായിരുന്നു ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലിന്റെ പ്രസംഗം.

നിരപരാധിയോ അപരാധിയോ ആകട്ടെ എത്രയോ പേര്‍ ജയിലില്‍ കഴിയുന്നു. വിധി വരുന്നത് വരെ കാത്തിരിക്കാമെന്ന് വൈദികന്‍ പറഞ്ഞിരുന്നു. കോടതിയുടെ വിധി വരുന്നതുവരെ ദിലീപിനെ ക്രൂശിക്കേണ്ടതില്ലെന്ന് തന്നെയാണ് വൈദികന്‍ സൂചിപിക്കുന്നത്. പ്രത്യേക സാഹര്യത്തില്‍ ജയിലില്‍ അകപ്പെട്ടപ്പോള്‍ ദിലീപ് സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്. നിങ്ങളും ഇത് പോലുള്ള സാഹചര്യങ്ങളില്‍ വിശ്വാസം മുറുകെ പിടിക്കണമെന്നും വൈദികന്‍ വിശ്വാസ സമൂഹത്തോട് പറഞ്ഞത്. നിരവധി സിനിമാ താരങ്ങളും പ്രശസ്തരും നിരന്തരം സന്ദര്‍ശിക്കുന്ന ദേവാലയമാണ് സെന്റ് ആന്റണീസ് പള്ളി. ഇവിടെയാണ് ഇത്തരത്തില്‍ പ്രസംഗം നടന്നത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച സെന്റ് ആന്റണീസ് പള്ളിയിലും ദിലീപ് അടുത്തു തന്നെ കുര്‍ബാന കൊള്ളാന്‍ എത്തുമെന്നാണ് അറിയുന്നത്.

ഇനിയാണ് ദിലീപിനും കാവ്യയ്ക്കും കണ്ടകശനി ആരംഭിക്കുന്നതെന്ന് ജ്യോതിഷി. ഗ്രഹനില പ്രകാരം ഒക്ടോബര്‍ 26 മുതല്‍ ദിലീപിനും കാവ്യമാധവനും കണ്ടക ശനി ആരംഭിക്കുകയാണെന്ന് ജ്യോതിഷി ഷൈജു പറയുന്നു. ധനുരാശിയുടെ പതിനൊന്നാം ഭാവത്തില്‍ വ്യാഴം വന്ന് നില്‍ക്കുന്നതിനാല്‍ മൂന്നാം തിയതി ദിലീപിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് ദിലീപിന് ജാമ്യം ലഭിക്കുമെന്ന് പ്രവചിച്ചതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കണ്ടകശനി ആരംഭിച്ചാല്‍ കഠിനമായ ദിവസങ്ങളാകും ദിലീപിന്റേയും കാവ്യമാധവന്റേയും ജീവിതത്തില്‍ ഉണ്ടാകുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു. ദേവിയുടെ അനുഗ്രഹമുള്ള കുടുംബമാണ് ദിലീപിന്റേത്. സിനിമാരംഗത്തു നിന്നും വ്യക്തിജീവിതത്തിലും ലഭിച്ച വാക്ശാപവും ശത്രുദോഷവും കഠിനമായി ആ കുടുംബത്തെ പിന്തുടരുന്നുണ്ടെന്നും ജ്യോതിഷി പറയുന്നു.

ധനുരാശിയില്‍ പൂരാടം നക്ഷത്രത്തില്‍ ജനിച്ച ദിലീപിന് ഇപ്പോള്‍ രാഹു ദശയുടെ അവസാന കാലമാണ്. അതായത്, ഏഴര ശനിയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഇപ്പോള്‍. ഒക്ടോബര്‍ 25 വരെ ഏഴര ശനിയും 26 മുതല്‍ (തുലാം 9 ന് ലഘ്‌നത്തിലേക്ക് ശനി മാറും) കണ്ടകശനിയും ആരംഭിക്കും. അതാണ് ജാമ്യം ലഭിക്കാന്‍ ഒരു കാരണമായതും.

മിഥുനരാശിയില്‍ തിരുവാതിര നക്ഷത്രത്തിലാണ് കാവ്യമാധവന്റെ ജനനം. തുലാം 9 ന് തന്നെയാണ് കാവ്യയുടെ ജാതകത്തിലും കണ്ടകശനി ആരംഭിക്കുന്നത്. സമാനമായ ജാതകനിലയാണ് ഇരുവര്‍ക്കുമുള്ളതെന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച് മാസത്തിന് ശേഷമുള്ള രണ്ട് വര്‍ഷം കാരാഗൃഹ വാസം അടക്കം അനുഭവിക്കാന്‍ ദിലീപിന്റെ ജാതകവശാല്‍ യോഗമുണ്ട്. കാവ്യയ്ക്കും സമാനമായ യോഗമാണ് ഈ കാലങ്ങളില്‍ ഉണ്ടാവുക.

താമസിക്കുന്ന വീടിന് വാസ്തു സംബന്ധമായ ദോഷങ്ങളുണ്ട്. പ്ലാനില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വാസ്തു ദോഷം മാറ്റിയെടുക്കാം. അച്ഛന്റെ തറവാടുമായി ബന്ധപ്പെട്ട ദോഷങ്ങളും ദിലീപിനെ വേട്ടയാടുന്നു. ഇത് ദിലീപുമായി സംബന്ധിക്കുന്ന എല്ലാവരേയും ഈ ദോഷങ്ങള്‍ ബാധിക്കുന്നു. കാവ്യ മാധവനും സമാനമായ വാക് ശാപ ദോഷങ്ങളുണ്ട്.

ശനിപ്പിഴയ്ക്ക് ശേഷം വ്യാഴദശ തുടങ്ങുന്ന സമയം ഇരുവര്‍ക്കും അനുകൂലമായി വരുന്ന സമയമാണ് (രണ്ടര വര്‍ഷത്തിന് ശേഷം). അടുത്ത സുഹൃത്തുക്കളെന്ന് ദിലീപ് കരുതുന്ന സിനിമ രംഗത്തെ ആളുകളില്‍ നിന്ന് ചതിയില്‍ പെടാനുള്ള സാധ്യതയുണ്ട്. ഇവരില്‍ നിന്നാണ് ശത്രുദോഷത്തിനുള്ള ഏറിയ സാധ്യതയും.

ദേവീ അനുഗ്രഹം കുടുംബത്തില്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണ് ഏക പരിഹാരം. ശിവക്ഷേത്രങ്ങളില്‍ പോകുന്നതും ഉചിതമാണ്. ദിലീപുമായി ബന്ധപ്പെട്ട് വളരെ വ്യക്തിപരമായ ചില കാര്യങ്ങള്‍ കൂടിയുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും കര്‍ണ്ണാടകയിലും വടക്കന്‍ മലബാറിലും പ്രശസ്തനായ ജ്യോതിഷി ഷൈജു എം ഗോപാലകൃഷ്ണന്‍ (ഷൈജു എംകെ) പറഞ്ഞു.

Read more.. ബൈബിൾ വായന ദിലീപിന്റെ ആത്മവിശ്വസം കൂട്ടിയോ ? ആലുവ പള്ളിയിലെത്തിയ ദിലീപ് തിരു: സ്വരൂപത്തിന് മുന്നില്‍ മെഴുകുതിരി കത്തിച്ചും, മുഴുവന്‍ കുര്‍ബാനയില്‍ പങ്കെടുത്തും മടക്കം

ജനരക്ഷായാത്രയുടെ സംഘാടനത്തിലും പങ്കാളിത്തത്തിലും ദേശിയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് അതൃപ്തി. പയ്യന്നൂരില്‍ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്ത അമിത്ഷാ 9 കിലോമീറ്ററോളം ജാഥയോടൊപ്പം നടന്നെങ്കിലും ബി.ജെ.പി ദേശിയഅധ്യക്ഷന്‍ പങ്കെടുത്ത പരിപാടിക്ക് വേണ്ടത്ര ജനപങ്കാളിത്തമോ മാധ്യമ ശ്രദ്ധയോ ഉണ്ടായില്ല എന്ന വിലയിരുത്തലാണ് അമിത് ഷായ്ക്കും ബി.ജെ.പി ദേശിയ നേതൃത്വത്തിനുമുള്ളത്. ഇന്നലെ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ദിലീപ് ആരാധകര്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമങ്ങള്‍ അമിത്ഷായെയും ബി.ജെ.പി ജാഥയെയും ഏതാണ്ട് പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. 3 ദിവസം ജാഥയോടൊപ്പം സഞ്ചരിക്കുമെന്നു അറിയിച്ചിരുന്ന അമിത് ഷാ യാത്ര അവസാനിപ്പിച്ച് ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്തു .

ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഭിന്നത ജാഥയുടെ സംഘാടനത്തിലും വ്യക്തമായി പ്രതിഫലിക്കുകയുണ്ടായി. പല ചേരികളായി തിരിഞ്ഞു നില്‍ക്കുന്ന പ്രമുഖ നേതാക്കള്‍ പലരും തമ്മില്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കാതിരുന്നത് അമിത്ഷായുടെ ശ്രദ്ധയില്‍പെട്ടിരുന്നു. കൃഷ്ണദാസ്, മുരളീധരന്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിപ്പോര് നിയന്ത്രിക്കാന്‍ ദേശീയനേതൃത്വത്തിനും കഴിയുന്നില്ല. അതോടൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെക്കാള്‍ വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

നാളെ പിണറായി ഉള്‍പ്പെടെയുള്ള സി.പി.എം ശക്തികേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അമിത്ഷാ യാത്രയിലുണ്ടാകുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്. പിണറായിയിലൂടെയുള്ള യാത്രയില്‍ അമിത്ഷാ ഉണ്ടാകുമെന്ന വാര്‍ത്തയ്ക്ക് ബി.ജെ.പി കേന്ദ്രങ്ങള്‍ വലിയ പ്രചരണമാണ് നല്‍കിയിരുന്നത്. യാത്ര മതിയാക്കി അമിത്ഷാ മടങ്ങിയത് പ്രവര്‍ത്തകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ജാഥയോടൊപ്പം സഞ്ചരിക്കും. നാളെയും ആദിത്യനാഥ് ജാഥയിലുണ്ടാകുമെന്ന് ബി.ജെ.പി നേതൃത്വം പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നേതൃത്വത്തിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രവര്‍ത്തകര്‍ മടിക്കുകയാണ്. സെപ്റ്റംബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനമൊട്ടാകെ പോസ്റ്ററുകള്‍ പതിച്ചതിനുശേഷം പൊടുന്നനേ ജാഥ മാറ്റിവെച്ചതുപോലെ, ഏതു നിമിഷവും നേതൃത്വം വാക്കുമാറ്റാം എന്ന അഭിപ്രായമാണ് ബി.ജെ.പി നേതൃത്വത്തെക്കുറിച്ച് അണികള്‍ക്കുള്ളത്.

ജാതിഭേദത്തിന്റെ മതിൽക്കെട്ടുകൾ ഭേദിച്ച് ദേവസ്വം ബോർഡ് നിയമിക്കുന്ന ആദ്യത്തെ പട്ടിക ജാതിക്കാരനായ ശാന്തിയായി യദുകൃഷ്ണ.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രത്തിലായിരിക്കും യദുവിന്റെ നിയമനം. ക്ഷേത്രം ഏതെന്ന് ഇനി നിശ്ചയിക്കണം.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ശാന്തി റാങ്ക് ലിസ്റ്റിൽ നാലാം റാങ്കുകാരനാണ് യദുകൃഷ്‌ണ.പുലയ സമുദായാംഗമാണു യദു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് നിയമന നടപടികൾ നടത്തിയത്. 967 പേർ എഴുതിയ പരീക്ഷയിൽ അന്തിമ ലിസ്റ്റിൽ വന്ന 441 പേരിൽ 62 പേരെയാണ് നിയമനത്തിനായി ശുപാർശ ചെയ്തിട്ടുള്ളത്. ഇവരിൽ യദു ഉൾപ്പടെ അഞ്ച് പട്ടികജാതിക്കാരും 30 പിന്നാക്കക്കാരുമുണ്ട്. നിയമന ഉത്തരവ് കാത്തിരിക്കുകയാണ് യദു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇരുനൂറോളം അബ്രാഹ്മണ ശാന്തിക്കാര്‍ നിയമനം നേടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പട്ടികജാതിക്കാരന്‍ ഇടംനേടുന്നത്. സംസ്കൃത സാഹിത്യത്തില്‍ എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു.
തൃശൂർ ചാലക്കുടിക്ക് സമീപം കൊരട്ടി നാലുകെട്ടിലെ നിർദ്ധന കുടുംബാംഗമാണ് യദു. കൂലിപ്പണിക്കാരനായ പി.കെ.രവിയാണു അച്ഛൻ. ലീലയാണ് അമ്മ . സഹോദരൻ ലാൽവിൻ.

 

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യം ലഭിച്ച ദിലീപിനോടുള്ള ആവേശം സോഷ്യല്‍ മീഡിയയിലെ പല ആരാധക പേജുകളിലും അതിരുകടക്കുന്നു. ദിലീപിനോടുള്ള ആരാധനയോടൊപ്പം മറ്റുപലര്‍ക്കുമുള്ള താക്കീതാണിത് എന്നാണ് ആരാധകര്‍ പറയുന്നത്.

ലോസേഴ്‌സ് മീഡിയ എന്നുപേരായ ഒരു ഫെയ്‌സ്ബുക്ക് പേജ് കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി കഴിഞ്ഞ ദിവസം പുലിവാലുപിടിച്ചു. ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികള്‍ ഓര്‍ത്താല്‍ നന്ന്, യഥാര്‍ഥ ക്വട്ടേഷന്‍ കാണാന്‍ പോകുന്നേയുള്ളൂ, എന്നിങ്ങനെപോകുന്നു പേജിലെ വെല്ലുവിളി.

 

ദിലീപേട്ടന്‍ ഒന്നുമനസുവച്ചാല്‍ മതി, നീയൊക്കെ ഇവിടെ ആണ്‍പിള്ളാരുടെ ഫോണിലെ തുണ്ടുപടങ്ങളാകും എന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിന് മാപ്പുപറഞ്ഞുകൊണ്ട് പേജ് പിന്നീട് രംഗത്തെത്തി. ഒരു അഡ്മിന്‍ സര്‍ക്കാസം എന്ന നിലയില്‍ കുറിച്ചതാണത് എന്നായിരുന്നു ന്യായീകരണം.

രുചിയേറും വിഭവങ്ങൾ തയ്യാറാക്കി മലയാളികളുടെ മനസ്സുകളിൽ ഇടം നേടിയ അവതാരക ആണ് ലക്ഷ്മി നായർ .ഒരു പക്ഷെ കുക്കറി ഷോകളിൽ ഏറ്റവും നല്ല പരിപാടികളിൽ ഒന്നായിരുന്നു ലക്ഷ്മി നായർ അവതരിപ്പിച്ച ഷോ .പിന്നീട് എല്ലാ ചാനലുകളിലും കുക്കറി ഷോകൾ വന്നതോടെ വ്യത്യസ്തമായ ഒരു ആശയവുമായി എത്തി ലക്ഷ്മി നായർ .

പല സ്ഥലങ്ങളിലും യാത്ര ചെയ്തു അവിടുത്തെ പ്രധാന വിഭവം പരീക്ഷിക്കലും പരിചയപ്പെടുത്തുന്നതുമായ ഒരു കുക്കറി ഷോ ആയിരുന്നു ലക്ഷ്മി നായർ പിന്നീട് ചെയ്തിരുന്നത് .നല്ല ഒരു പാചകക്കാരി മാത്രം ആയിരുന്നില്ല ലക്ഷ്മി നായർ, ഡോ. പി ലക്ഷ്മി നായർ തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിൻസിപ്പലും ആണ്. മാജിക് ഓവൻ, ഫ്ലേവർസ് ഓഫ് ഇന്ത്യ എന്ന പരിപാടികൾ ആയിരുന്നു ലക്ഷ്മി നായർ അവതരിപ്പിച്ചത്. ഒരു വർഷത്തോളം വാർത്ത അവതാരക ആയും സേവനം അനുഷ്ടിച്ച ലക്ഷ്മി നായർ മൂന്നു പുസ്തകങ്ങളും രചിച്ചിട്ടുണ്ട് .പാചക രുചി ,പാചക കല, പാചക വിധികൾ എന്നിങ്ങനെ ആണ് പുസ്തകങ്ങളുടെ പേര് .ഇതിനു പുറമെ കേറ്ററിന എന്ന കേറ്ററിംഗ് സ്ഥാപനവും ഇവർ നടത്തുന്നു .

നിറപറ ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറുമാണ് ലക്ഷ്മി നായർ .2017 ഇൽ ഒരുപാട് വിവാദങ്ങൾക്ക് വിധേയ ആയി ലക്ഷ്മി നായർ .താൻ പ്രിൻസിപ്പൽ ആയിരിക്കുന്ന അതെ കോളേജിൽ ഉള്ള വിദ്യാർത്ഥിനി ആണ് ലക്ഷ്മിയുടെ മരുമകൾ ആവാൻ പോകുന്ന അനുരാധ .തന്റെ അധികാര പരിധി ഉപയോഗിച്ച് ഈ കുട്ടിക്ക് മാർക്ക് അധികം കൊടുത്തു എന്ന വിവാദങ്ങളും ലക്ഷ്മി നായർക്കെതിരെ ഉയർന്നിരുന്നു .

ഈ കുപ്രസിദ്ധിക്കു ശേഷം മകന്റെ വിവാഹ നിശ്ചയ വീഡിയോയിൽ ആണ് ലക്ഷ്മി നായർ വീണ്ടും മാധ്യമങ്ങളിലേക്കു എത്തുന്നത് .മകൻ വിഷ്ണുവിന്റേയും അനുരാധയുടെയും വിവാഹ നിശ്‌ചയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് .ഏതൊരു ന്യൂ ജനറേഷൻ വിവാഹ വീഡിയോ പോലെ വളരെ മനോഹരമായി തന്നെ ആണ് .ചിത്രീകരിച്ചിരിക്കുന്നത്.

വിവാഹ നിശ്ചയ വീഡിയോ കാണാം

നടിയെ ആക്രമിച്ച സംഭവം ദിലീപിന്റെ ക്വട്ടേഷനെന്ന് രഹസ്യമൊഴി. ഏഴാം പ്രതി ചാർളിയാണ് ദിലീപിനെതിരെ മൊഴി നൽകിയത്. ദിലീപിന്റെ ക്വട്ടേഷനെന്ന് മുഖ്യപ്രതി പൾസർ സുനി (സുനിൽ കുമാർ) പറഞ്ഞതായും നടിയെ ആക്രമിച്ചതിന്റെ മൂന്നാം ദിവസമാണ് ക്വട്ടേഷന്റെ വിവരം പറഞ്ഞതെന്നും ചാർളി കോടതിയിൽ രഹസ്യ മൊഴി നൽകി. കേസിൽ ചാർളി മാപ്പുസാക്ഷിയാകുമെന്ന് സൂചന.

താനൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്നുവെന്നും കുറച്ചു ദിവസം ഒളിവിൽ കഴിയാൻ സ്ഥലം കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ടാണ് സുനി എന്നെ കാണാൻ വന്നത്. അങ്ങനെ താമസിക്കാൻ സ്ഥലം കണ്ടെത്തി നൽകി. അവിടെ വച്ച് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സുനി തന്നെ കാണിച്ചു. അപ്പോൾ ഉടൻ അവിടെനിന്നും പോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ദിലീപ് നൽകിയ ക്വട്ടേഷനാണെന്നും ഒന്നരക്കോടി ലഭിക്കുമെന്നും സുനി പറഞ്ഞതെന്ന് ചാർളി മൊഴി നൽകിയിട്ടുണ്ട്.

കോയമ്പത്തൂരിൽ ചാർളിയുടെ വീട്ടിലാണ് പൾസർ സുനി ഒളിവിൽ കഴിഞ്ഞത്. ചാർളി പൊലീസ് പിടിയിലായപ്പോഴും ദിലീപിന് പങ്കുണ്ടെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ അന്വേഷണ സംഘം ഇത് അവഗണിച്ചുവെന്നും ഉന്നത ഇടപെടലിനെ തുടർന്നാണ് മൊഴിയിൽ അന്വേഷണം നടക്കാതിരുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്.

കേസിൽ ഗായിക റിമി ടോമി ഉൾപ്പെടെയുളളവരുടെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ചാർളിയുടെയും മൊഴിയെടുത്തത്.

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ അന്വേഷണം നീണ്ടുപോകാതെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു സമഗ്രമായ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. പ്രത്യേക കോടതി സ്ഥാപിച്ചു വിചാരണ വേഗം പൂർത്തിയാക്കണമെന്നാണു പ്രോസിക്യൂഷന്റെ നിലപാട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന അഡീ.സെഷൻസ് കോടതിയാണ് ഈ കേസ് വിചാരണ ചെയ്യേണ്ടത്. അതേസമയസം, രഹസ്യവിചാരണയ്ക്കും സാധ്യതയുണ്ട്.

കൊച്ചി: നടിയെ ആക്രമിച്ച സംഭവം ദിലീപ് നല്‍കിയ ക്വട്ടേഷനാണെന്ന് മൊഴി. കേസില്‍ ഏഴാം പ്രതിയായ ചാര്‍ളി നല്‍കിയ മൊഴിയിലാണ് ദിലീപിനെതിരെ വ്യക്തമായ പരാമര്‍ശമുള്ളത്. ദിലീപാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പള്‍സര്‍ സുനി പറഞ്ഞുവെന്നാണ് മൊഴി. ആക്രമണം നടന്ന് മൂന്നാമത്തെ ദിവസമാണ് സുനി ഇക്കാര്യം പറഞ്ഞതെന്നും ചാര്‍ളി മൊഴി നല്‍കി.

കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലാണ് ആക്രമണത്തിനു ശേഷം പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സുനി തന്നെ കാണിച്ചതായും ചാര്‍ളി പറഞ്ഞു. കേസില്‍ ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപ് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതനായത്. 85 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

RECENT POSTS
Copyright © . All rights reserved