Latest News

റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായി പ്രസംഗിച്ച ക്രിസ്ത്യന്‍ പുരോഹിതന്‍ വിവാദത്തില്‍. ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലാണ് വിവാദത്തിലായത്. ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് ഫാ. ആന്‍ഡ്രൂസ് ആഹ്വാനം ചെയ്തുവെന്നാണ് വിവാദം. എന്നാല്‍ നടി മോഹിനി, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരുടെ കാര്യം പറഞ്ഞ കൂട്ടത്തില്‍ ദിലീപിന്റെ കാര്യം പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ദിലീപ് ജയിലില്‍ ബൈബിള്‍ വായിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. മോഹിനി ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തകയാണ്. കോഴ കേസില്‍ വിചാരണാ തടവുകാരനായി ജയിലിലായിരിക്കെ ശ്രീശാന്തും ബൈബിള്‍ വായിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇവര്‍ വിശ്വാസത്തിലേക്ക് തിരിഞ്ഞത് പോലെ എല്ലാവരും വിശ്വാസം മുറുകെ പിടിക്കണമെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ അക്കാര്യം പറഞ്ഞതെന്ന് ഫാ. ആന്‍ഡ്രൂസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുമ്മല്‍ കാര്‍മ്മല്‍ റിട്രീറ്റ് കേന്ദ്രത്തിലെ വൈദികനാണ് വിവാദത്തിലായ ഫാ. ആന്‍ഡ്രൂസ്.

കാമുകനൊപ്പം പോകണമെന്ന് ആവശ്യപെട്ടു ആദ്യരാത്രിയില്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് വധു ആത്മഹത്യ ഭീഷണിമുഴക്കി. സംഭവം ഇങ്ങനെ : ആര്യനാട് സ്വദേശിയായ യുവതിയും അരുവിക്കര സ്വദേശിയായ പ്രവാസിയും ഞായറാഴ്ച ആര്യനാട് ആഡിറ്റോറിയത്തില്‍വച്ചാണ് വിവാഹിതരായത് .

വിവാഹശേഷം വീട്ടിലെത്തി വിവാഹ സല്‍ക്കാരങ്ങളും നടത്തി. തുടര്‍ന്നാണ് യുവതി വിവാഹം കഴിച്ച പ്രവാസിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും താന്‍ വിവാഹം കഴിഞ്ഞ് ജീവിക്കുകയാണെങ്കില്‍ പനവൂര്‍ സ്വദേശിയായ കാമുകനൊപ്പമായിരിക്കുമെന്നും നിലപാടെടുത്തതോടെ യുവാവ് കുഴങ്ങി.

ഇതിനിടെ മുറിയ്ക്കുള്ളിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കാനായി ഒരുങ്ങി. ഇതോടെ യുവാവിന്റെ വീട്ടുകാര്‍ വിവരം യുവതിയുടെ വീട്ടിലും അരുവിക്കര പൊലീസ് സ്‌റ്റേഷനിലും അറിയിച്ചു. തുടര്‍ന്ന് യുവതിയുടെയും യുവാവിന്റെയും വീട്ടുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ യുവാവിന് നഷ്ട പരിഹാരം നല്‍കാമെന്ന് ഏറ്റതോടെ യുവാവും ബന്ധുക്കളും തങ്ങള്‍ക്ക് ഇനി  മറ്റു പ്രശ്‌നങ്ങളില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് യുവതി നല്‍കിയ പരാതി അരുവിക്കര പോലീസ് ആര്യനാട് പൊലീസിന് കൈമാറുകയും ചെയ്തു.

ആര്യനാട് പൊലീസ് കാമുകനെ വിളിച്ചുവരുത്തി യുവതിയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടങ്കിലും ഇയാള്‍ തയാറായില്ല. ഒടുവില്‍ കാമുകന്‍ പീഡിപ്പിച്ചതായുള്ള തെളിവുകള്‍ പൊലീസിനു ഹാജരാക്കി. പൊലീസ് കേസ് എടുക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ കാമുകനും ബന്ധുക്കളും യുവതിയെ വിവാഹം കഴിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കാമുകന് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പ്രായപൂര്‍ത്തിയാകുന്ന സമയം വിവാഹം കഴിക്കാമെന്ന ധാരണ ഉണ്ടാക്കി താല്‍ക്കാലിക പരിഹാരം കണ്ടു.

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ്  കുമാറാണ്  മരിച്ച മലയാളി. മറ്റു രണ്ടു പേര് പാകിസ്താന്‍ സ്വദേശികളാണ്. കഴിഞ്ഞ ദിവസം രാവിലെ  മസ്‌കറ്റില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെ  ഹൈമക്കടുത്തു  മുഹസനില്‍  വെച്ചാണ് അപകടം ഉണ്ടായത്.

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂരില്‍ വനിതകളായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, െവെസ് പ്രസിഡന്റ് എന്നിവര്‍ക്കുനേരെ ബി.ജെ.പി ഗ്രാമപഞ്ചായത്തംഗങ്ങളുടെ ആക്രമണം. ആറു ജനപ്രതിനിധികള്‍ക്കെതിരേ പോലീസ് കേസെടുത്തു. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഏലിക്കുട്ടികുര്യാക്കോസ്(62), െവെസ് പ്രസിഡന്റ് ഗീതാസുരേന്ദ്രന്‍ (46) എന്നിവര്‍ക്കു നേരെയാണു ബി.ജെ.പിയുടെ ആറു ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ആക്രമണം.

ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന വരട്ടാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കു മാതാ അമൃതാനന്ദമയീമഠം ട്രസ്റ്റ് ഗ്രാമപഞ്ചായത്തിന് നല്‍കിയ നല്‍കിയ സംഭാവന തുകയായ ഏഴു ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങിയ ബി.ജെ.പിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ചെക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഏല്‍പിക്കാത്തത് കടുത്ത വിമര്‍ശനത്തിന് വഴി വച്ചിരുന്നു. ചെക്ക് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് ചില പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ഏലിക്കുട്ടികുര്യാക്കോസ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കിയിരുന്നു. ഇതാണ് ബി.ജെ.പി അംഗങ്ങളെ പ്രകോപിപ്പിച്ചത്.

ഇതിനെ ചോദ്യം ചെയ്ത് ബി.ജെ.പിഅംഗങ്ങള്‍ പ്രസിഡന്റിനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു. ഈ സമയം പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ച് മുറിയിലേക്കു കടന്നു വന്ന െവെസ് പ്രസിഡന്റ് ഗീതാസുരേന്ദ്രന്റെ െകെയിലിരുന്ന മൊെബെല്‍ഫോണ്‍ തട്ടി താഴെയിടുകയും സാരി വലിച്ചു കീറുകയും ചെയ്തു. ഈ സമയം ബി.ജെ.പിയുടെ 4 പുരുഷ അംഗങ്ങളും 2 വനിതാ അംഗങ്ങളുമാണ് പ്രസിഡന്റിന്റെ മുറിയിലുണ്ടായിരുന്നത്. ആക്രമണം നടത്തുന്നതിനു മുമ്പ് ഇവര്‍ മുറിയുടെ വാതിലും അടച്ചിരുന്നതായും പ്രസിഡന്റ് പറഞ്ഞു.

ചെക്കുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഇറക്കിയ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. സംഭവ സമയത്ത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് വളപ്പില്‍ കേന്ദ്രീകരിച്ചിരുന്നു. പോലീസ് എത്തിയാണ് സമരക്കാരുടെ ഇടയില്‍ നിന്നും പ്രസിഡന്റിനെയും െവെസ് പ്രസിഡന്റിനെയുംഉച്ചയ്ക്ക് ഒരു മണിയോടെ മോചിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറു മുതല്‍ െവെകിട്ട് ആറു വരെ സി.പി.എം, യു.ഡി.എഫ്, കേരളാ കോണ്‍ഗ്രസ്(എം)പാര്‍ട്ടികളുടെ ആഹ്വാന പ്രകാരം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. ബി.ജെ.പി ഒറ്റയ്ക്ക് ഭരിച്ചിരുന്ന ഭരണസമിതിയെ അടുത്തിടെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്(എം), സി.പി.എം, യു.ഡി.എഫ് മുന്നണികളുടെ സഹായത്തോടെയാണ് ഭരണം ഭരണം പിടിച്ചെടുത്തത്. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി എം.എച്ച്.റഷീദ്, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ്‌തോമസ് അരികുപുറം എന്നിവര്‍ ആവശ്യപ്പെട്ടു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനു തെക്കേടത്ത് ഉള്‍പ്പെടെയുള്ള ആറു അംഗങ്ങളെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ലാവ്ലിന്‍ കേസില്‍ റിവിഷന്‍ ഹര്‍ജിയില്‍ ഉണ്ടായിട്ടുള്ള വിധി പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിനെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കുന്ന എന്നത് ശരി തന്നെയാണ്. കോടതി വിധി എന്തായാലും കോടതി വിധി തന്നെയാണ്. മേല്‍ക്കോടതി വിധി വരുന്നത് വരെ ഇതു പ്രാബല്യത്തിലുണ്ട്. പക്ഷേ ഈ വിധി തരുന്ന ഉത്തരങ്ങളേക്കാള്‍ നിരവധി ചോദ്യങ്ങള്‍ സമൂഹത്തിനു മുന്‍പിലും നിയമ സംവിധാനത്തിനു മുന്‍പിലും ഉയര്‍ത്തും എന്നത് പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്.

ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനമായ സി എ ജി അന്വേഷിച്ച് കേരളത്തിന് നഷ്ടമുണ്ടായി എന്നു കണ്ടെത്തുകയും, സി ബി ഐ എന്ന ഉത്തരവാദപ്പെട്ട അന്വേഷണ സ്ഥാപനം ഹൈക്കോടതിയുടെ കൂടി ആവശ്യപ്രകാരം അന്വേഷിക്കുകയും തയ്യാറാക്കുകയും ചെയ്ത ഒരു കുറ്റപത്രം ഒരു വിചാരണ കോടതി ഒരു വിചാരണ പോലുമില്ലാതെ തള്ളിയത് ശരിയായിരുന്നില്ല എന്നെങ്കിലും ഈ വിധിയിലൂടെ നമുക്ക് ബോധ്യമാകുന്നു. ലാവ്ലിന്‍ ഇടപാടില്‍ വലിയ തോതില്‍ അഴിമതി നടന്നിട്ടുണ്ട് എന്നുള്ള ആരോപണം പൂര്‍ണ്ണമായും കോടതി തള്ളിക്കളഞ്ഞിട്ടില്ല. ഈ ഇടപാടില്‍ കെ.എസ്.ഇ.ബി എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന് അതു വഴി ജനങ്ങള്‍ക്ക് വലിയതോതില്‍ നഷ്ടമുണ്ടായി എന്ന് വ്യക്തമാണ്.

അതിന്റെ തന്നെ രേഖകള്‍ അത് കാണിക്കുന്നുണ്ട്. ഏറ്റവും നല്ല ഉദാഹരണം ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വിതരണ കരാര്‍ കൊടുക്കുമ്പോള്‍ അത് അധിക വിലയാണ് എന്ന് പരിശോധിച്ച എല്ലാ വിദഗ്ത സമതികളും കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ആ കരാര്‍ ഒപ്പു വച്ചു. അതിനു ന്യായീകരണമായി അന്നു പറഞ്ഞത് 98.3 കോടി രൂപ മലബാര്‍ ക്യാന്‍സര്‍ സെന്ററിനു കിട്ടും എന്നതാണ്. ആ ന്യായീകരണം വച്ചു കൊണ്ടാണ് ഈ വിലയ്ക്ക് അംഗീകാരം തേടിയതും ഈ കരാറിനു മന്ത്രി സഭയുടെ അംഗീകാരം നേടിയതും. എന്നു പറഞ്ഞാല്‍ 98.3 കോടി രൂപാ കിട്ടിയില്ല എങ്കില്‍ ഈ കരാര്‍ നഷ്ടമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു കരാര്‍ ഒപ്പിടുന്നതിന് എന്ത് ധൈര്യമാണ് നമ്മുടെ കെ.എസ്.ഇ.ബി യിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഉണ്ടായത് എന്ന് ചോദിക്കേണ്ടതുണ്ട്. രാഷ്ട്രീയ നേതാക്കന്മാരുടെ പിന്‍ബലമില്ലാതെ ഇത്തരമൊരു അന്താരാഷ്ട്ര കരാറില്‍ അവര്‍ ഏര്‍പ്പെടും എന്ന് പറയുന്നതില്‍ തന്നെ അസ്വഭാവികതയുണ്ട്.

ഈ കരാറിന്റെ നിര്‍വ്വഹണ ഘട്ടത്തില്‍ കരാര്‍ ഒപ്പിടുന്ന മുതലുള്ള നിരവധി ഘട്ടങ്ങളില്‍ അതില്‍ പങ്കാളിയാണ് ശ്രീ. പിണറായി വിജയന്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കില്ല. കനഡയില്‍ 1997 ഫെബ്രുവരി രണ്ടാം വാരത്തില്‍ പോയി കരാര്‍ ഒപ്പിട്ട കൂട്ടത്തില്‍ അദ്ദേഹമുണ്ടായിരുന്നു എന്നതും സത്യമാണ്. സര്‍ക്കാരിനും കെ.എസ്.ഇ.ബി യ്ക്കും നഷ്ടമുണ്ടാകുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്ന ഒരു കരാറില്‍ എന്തു കൊണ്ട് അദ്ദേഹം ഒപ്പിട്ടു. അല്ലെങ്കില്‍ ഒപ്പിടുന്നതിന് കൂട്ടു നിന്നു എന്ന ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. അഴിമതി നിരോധന നിയമത്തിന്റെ 13 ഒന്ന് ഡി പ്രകാരം ഒരാള്‍ക്ക് സ്വന്തം ലാഭം ഉണ്ടാക്കിയാല്‍ മാത്രമേ അയാള്‍ അഴിമതിക്കാരനാകൂ എന്ന വാദം നിലനില്‍ക്കുന്നതല്ല.

സര്‍ക്കാരിന് പൊതുസമൂഹത്തിന് നഷ്ടമുണ്ടായി എന്നും, ലാവ്ലിന്‍ പോലെയുള്ള കമ്പനിക്ക് അതുകൊണ്ട് ലാഭമുണ്ടായി എന്നും ഇതില്‍ നിന്നും വ്യക്തമാണ്. അതിന് കാരണക്കാരായവര്‍ ആരായാലും അഴിമതി നിരോധന നിയമപ്രകാരം ശിക്ഷാര്‍ഹരാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ ഈ കേസില്‍ അഴിമതി നടന്നിട്ടുണ്ട് എങ്കില്‍ അത് കരാര്‍ ഒപ്പിടുന്നതിന് പ്രേരകമായ മന്ത്രിസഭാ തീരുമാനമടക്കമെടുപ്പിച്ച പിണറായി വിജയന്‍ ഉത്തരവാദിയാണ് എന്ന കാര്യത്തില്‍ സാധാരണ സമൂഹത്തിന് സംശയമില്ല. നിയമത്തിന് മുന്‍പില്‍ അതു തെളിയിക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടു എന്നായിരിക്കാം.

ഇതിന്റെ കണ്‍സള്‍ട്ടന്‍സി കരാറാണ് കാര്‍ത്തികേയന്‍ മന്ത്രിയുടെ കാലത്തു ഒപ്പിട്ടത്. അതിലും ചില അപാകതകള്‍ ഉണ്ട് എന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍, അതിനപ്പുറത്ത് അത് സപ്ലൈ കരാര്‍ ആക്കുക വഴി നഷ്ടം പല മടങ്ങാക്കി എന്നതാണ് സത്യം. ഇവിടെ ഇനിയും ഉന്നയിക്കപ്പെടാവുന്ന മറ്റൊരു ചോദ്യം ഇത് സുപ്രീംകോടതിയില്‍ പോയാല്‍ നില നില്‍ക്കുമോ എന്നതാണ്. സിബിഐ ആത്മാര്‍ത്ഥതയോടെ സുപ്രീംകോടതിയില്‍ പോകുകയാണെങ്കില്‍, ഇത് നില നില്‍ക്കാന്‍ സാധ്യത ഉണ്ടെന്നു തന്നെ ആണ് നമുക്ക് കണക്കാക്കാന്‍ കഴിയുന്നത്.

ഹൈക്കോടതികള്‍ അഴിമതി കേസില്‍ വെറുതെ വിട്ട, ജയലളിത യെയും ലല്ലു പ്രസാദ് യാദവിനെയും സുപ്രീംകോടതി ശിക്ഷിച്ചതും, അയോദ്ധ്യ കേസില്‍ അദ്വാനി അടക്കം ഉള്ളവരെ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയതും നമ്മുടെ ഓര്‍മയില്‍ ഉണ്ടാവണം. ആ അര്‍ത്ഥത്തില്‍ ഇത് ഇനി സുപ്രീംകോടതിയിലേക്ക് പോകാന്‍ മറ്റൊരു പ്രധാന പ്രശ്‌നം ഇതില്‍ ഉന്നയിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്ക് ഏത് അഴിമതി നടത്തിയാലും രക്ഷപ്പെടാനുള്ള പഴുതുകള്‍ നമ്മുടെ നിയമ സംവിധാനത്തില്‍ ഉണ്ട് എന്നതാണ് ഏറെ വേദനിപ്പിക്കുന്ന ഒരു കാര്യം. ഇവിടെ കേരളത്തിന്റെ ചരിത്രം എടുത്താല്‍ കഴിഞ്ഞ 60 വര്‍ഷമായി നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും, അഴിമതിക്കേസില്‍, നാമമാത്രമായി എങ്കിലും ശിക്ഷിക്കപ്പെട്ടത് ബാലകൃഷ്ണപിള്ള എന്ന ഒറ്റ രാഷ്ട്രീയ നേതാവ് മാത്രം ആണ്. മറ്റെല്ലാ നേതാക്കളും അഴിമതി കേസില്‍ നിന്ന് തലയൂരുകയാണ്, ഉണ്ടായത്.

അതുകൊണ്ട് പിണറായി വിജയന്‍ മാത്രം ശിക്ഷിക്കപ്പെടണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പിണറായി വിജയനും അങ്ങനെ തലയൂരി എന്ന് കണക്കാക്കിയാലും തെറ്റില്ല. എന്നാല്‍ 2001ല്‍ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണം ആണിത്. 1997ല്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ അതിന്റെ അന്വേഷണം പൂര്‍ത്തിയായി, ഇപ്പോഴും കുറ്റവാളികള്‍ ആരാണ് എന്ന് തീരുമാനിക്കുന്നതില്‍ പോലും അന്തിമ ഘട്ടമായിട്ടില്ല എന്ന് പറയുന്നതോട് കൂടി നമ്മുടെ നാട്ടിലെ അഴിമതി അന്വേഷണ സംവിധാനത്തിന്റെ ദൗര്‍ബല്യം വളരെ വ്യക്തമാകുന്നു.
അതുകൊണ്ട് തന്നെ ഇന്നത്തെ നിയമങ്ങള്‍ വച്ച് കൊണ്ട്, ഏതുതരം അഴിമതി തടയാന്‍ ശ്രമിച്ചാലും അത് ഒന്നും തടയാന്‍ കഴിയുന്ന തരത്തിലല്ല. ഇത്രകാലം ആയിട്ടും ആരാണ് പ്രതി എന്ന് പോലും തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു എന്നതാണ്. ഇത് നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ കൃത്യമായ ദൗര്‍ബല്യം വ്യക്തമാക്കുന്നു. അഴിമതി അന്വേഷണത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍ ആണെങ്കില്‍ അതിനു പ്രേരകമായ, അതിനു ശക്തിയായി നിന്ന രാഷ്ട്രീയ നേതാക്കള്‍ രക്ഷപ്പെടുകയും, ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുക എന്നത് നമ്മുടെ രാഷ്ട്രീയ നിയമ സംവിധാനത്തിന്റെ ഒരു ദൗര്‍ബല്യം ആയി നമ്മള്‍ കാണേണ്ടതുണ്ട്. അങ്ങിനെ കാണുമ്പോള്‍ തീര്‍ച്ചയായും, ലോക്പാല്‍ പോലെയുള്ള വളരെ പെട്ടന്ന് അഴിമതി അന്വേഷണം നടത്താന്‍ കഴിയുന്ന സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാവണം.

അതിനു കഴിയുന്ന വിധത്തില്‍ ഉള്ള സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ആം ആദ്മി പാര്‍ടി എന്നും ഉണ്ടാവും. തല്‍ക്കാലം രക്ഷപെട്ട പിണറായി വിജയന് പക്ഷെ ഇന്നലെത്തന്നെ അദ്ദേഹത്തിന്റെ ഒരു മന്ത്രിയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അപ്പോള്‍ ഏതെങ്കിലും അര്‍ത്ഥത്തില്‍ ഹൈക്കോടതി വിധിക്ക് വലിയ മൂല്യം കല്‍പിക്കുന്നു എങ്കില്‍, അദ്ദേഹം ചെയ്യേണ്ടത്, ആ മന്ത്രിയെ ഇന്ന് തന്നെ ഒഴിവാക്കുകയാണ്. പക്ഷെ അത് നമുക്ക് പ്രതീക്ഷിക്കാന്‍ വയ്യ. ഇപ്പോള്‍ ഹൈക്കോടതിയെ വാനോളം പുകഴ്ത്തുന്ന സി പി എം അടക്കം ഉള്ള ആളുകള്‍ മുന്‍പ്, സി ബി ഐ അന്വേഷിക്കണം എന്ന് ഹൈക്കോടതി വിധിച്ചപ്പോള്‍ ആ ജഡ്ജി യുടെ കോലം കത്തിക്കുകയും പ്രതീകാത്മകമായി നാടുകടത്തുകയും ചെയ്ത പാരമ്പര്യം ആണ് ഇവര്‍ക്കുള്ളത്.

അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് അനുകൂലം ആകുമ്പോള്‍ കോടതിയെയും ജനാധിപത്യത്തെയും വിശ്വസിക്കുകയും അല്ലാത്ത പക്ഷം വിമര്‍ശിക്കുകയും ചെയ്യുക എന്നത് ഭൂഷണം അല്ല. കോടതി വിധി കോടതി വിധി ആയി തന്നെ തുടരട്ടെ. തീര്‍ച്ചയായും അടുത്ത ഘട്ടം വരുന്നത് വരെയും പിണറായി വിജയന്‍ കുറ്റവിമുക്തനാണ് എന്ന് തന്നെ കരുതാം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദം തുടരുകയാണ്. അഭിഭാഷകനായ ബി.രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി വാദിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10.30ന് തുടങ്ങിയ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് അടുത്തദിവസത്തേക്ക് നീട്ടിയത്. ദിലീപിനായുള്ള വാദം ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടു.

ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്ന മട്ടിലല്ല ആക്രമിക്കപ്പെട്ട നടിയോടു പള്‍സര്‍ സുനി പെരുമാറിയതെന്നു നടിയുടെ മൊഴികള്‍തന്നെ വ്യക്തമാക്കുന്നതായി ദിലീപിന്റെ ജാമ്യാപേക്ഷയുടെ വാദത്തിനിടെ അഡ്വ. ബി. രാമന്‍പിള്ള വാദിച്ചു. ഇതിലൊന്നില്‍പ്പോലും ദിലീപിനു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ താനുമായി ദിലീപിനു ശത്രുതയുണ്ടെന്നോ നടി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു.

ഗോവയിലും മറ്റും ഷൂട്ടിങ് നടക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ െ്രെഡവറായിരുന്നു പള്‍സര്‍ സുനി. നടിയുമായി സുനിക്ക് അടുത്ത ബന്ധമുണ്ട്. നടിയോടു പള്‍സര്‍ സുനിക്കു മോഹമുണ്ടായിരുന്നുവെന്നു കരുതാന്‍ സാഹചര്യവുമുണ്ട്. ‘അടുത്തിടപഴകാന്‍ കഴിയുന്നയാളാണെന്നു’ സുനി സുഹൃത്തിനോടു പറഞ്ഞതായി വിവരമുണ്ട്. ‘ക്വട്ടേഷനാണ് സഹകരിക്കണമെന്ന്’ സുനി പറഞ്ഞതു നടിയോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടാതിരിക്കാനാണ്.

പതിനാറു വയസുള്ളപ്പോള്‍ കുട്ടിക്കുറ്റവാളിയായി ജുവെനെല്‍ ഹോമില്‍ കഴിഞ്ഞിട്ടുള്ളയാളാണു മുഖ്യപ്രതി സുനിയെന്നും പ്രതിഭാഗം വാദിച്ചു. ക്രിമിനല്‍ കേസുള്‍പ്പെടെ പത്തോളം കേസുകളിലും പ്രതിയാണ്. പങ്കാളിയായ വിഷ്ണു 28 കേസുകളിലും പ്രതിയാണ്. പിടിച്ചുപറി, മാല പൊട്ടിക്കല്‍, മോഷണം തുടങ്ങിയവയാണ് കുറ്റങ്ങള്‍. മോഷണക്കേസില്‍ പൊലീസിനു തലവേദനയായിരുന്നു ഇയാള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ മൊഴി വിശ്വസിക്കാനാവില്ല.

ക്വട്ടേഷന്‍ നല്‍കിയെന്നു പറയുന്ന 2013 ല്‍ ദിലീപും മഞ്ജുവാര്യരും ഒന്നിച്ചായിരുന്നു ജീവിതം. മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ വിവാഹം കഴിക്കാന്‍ ദിലീപിനു പദ്ധതിയുണ്ടായിരുന്നെങ്കില്‍ ആരോപിതയായ നടിയെ സഹായിക്കുകയാണ് ദിലീപ് ചെയ്യാനിടയെന്നും രാമന്‍പിള്ള ചൂണ്ടിക്കാട്ടി.

നടിക്കു ഡബിങ്ങിനു വണ്ടിയയ്ക്കണമെന്ന സന്ദേശം ലഭിക്കുമ്പോള്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ പള്‍സര്‍ സുനിയും മാര്‍ട്ടിനും ഉണ്ടായിരുന്നു. ക്വട്ടേഷന്‍ നല്‍കിയെന്നു സുനി പറയുന്നവരുടെ ഫോണ്‍ നമ്പറുകള്‍ പോലും സുനിക്കറിയില്ല. കൃത്യത്തിനുശേഷം സുനി രണ്ടുതവണ ആലുവയില്‍ വന്നിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെങ്കില്‍ സുനി തീര്‍ച്ചയായും അയാളുമായി ബന്ധപ്പെടണം. ക്വട്ടേഷന്‍ നല്‍കുമ്പോള്‍ സ്വാഭാവികമായും ദൃശ്യം പകര്‍ത്തിയ ഉപകരണം കൊടുക്കേണ്ട സ്ഥലം, ബന്ധപ്പെടേണ്ട ആള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ചെന്നെത്തിപ്പെടേണ്ട സ്ഥലം, പണംകൈപ്പറ്റേണ്ട മാര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ ധാരണയുണ്ടാക്കിയിരിക്കും.

എന്നാല്‍, സുനിയുടെ പ്രവൃത്തിയില്‍ ഇതൊന്നും കാണുന്നില്ല. മാത്രമല്ല, ധൃതിപിടിച്ചുള്ള, മുന്നൊരുക്കമില്ലാത്ത കാര്യങ്ങളാണയാള്‍ ചെയ്തതെല്ലാം. തനിക്കു പരിചയമുള്ള അങ്കമാലിയിലെ ഒരു അഭിഭാഷകന്റെ പക്കലാണ് മെമ്മറി കാര്‍ഡ് ഏല്‍പിച്ചത്. അദ്ദേഹത്തിനു ദിലീപുമായോ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. ഒന്നരക്കോടി രൂപയ്ക്കു കൊടുത്ത ക്വട്ടേഷന്റെ വിലയായ ഈ മെമ്മറി കാര്‍ഡ് ഇത്തരത്തില്‍ സുനി െകെയൊഴിയുകയായിരുന്നു. കൃത്യം നടന്ന ഫെബ്രുവരി 18 നുതന്നെ മെമ്മറി കാര്‍ഡ് അഭിഭാഷകനു കൊടുത്തു. അദ്ദേഹം അത് 20 ന് പോലീസിനു െകെമാറി. ഇതിനിടെ കാര്‍ഡിലെ ദൃശ്യങ്ങള്‍ സുനി സുഹൃത്തുക്കളെ കാണിച്ചു. ഇതിലെ ഒരു കഥാപാത്രം ‘താനാ’ണെന്നും പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ കാട്ടി പിന്നീട് നടിയില്‍നിന്നു തുക തട്ടലായിരുന്നു സുനിയുടെ ലക്ഷ്യം. നടി പൊലീസില്‍ പരാതി നല്‍കിയതോടെ സുനിയുടെ ലക്ഷ്യം തെറ്റി. പ്രതിഭാഗം വാദിക്കുന്നു.

പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡിജിപിയെ അറിയിച്ചിരുന്നു. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണ്. പൊലീസ് കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരുകയാണ്. നടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍ഡിലായ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പല കഥകളും പറയുന്നതുപോലെ ദിലീപിന്റെ പേരും പറയുകയാണെന്നു അഭിഭാഷകന്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഗൂഢാലോചനയെന്ന പൊലീസിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് വാദിച്ചു.

ബെവ്‌കോ തൊഴിലാളികള്‍ക്ക് നല്‍കുന്ന ക്രമരഹിതമായ ബോണസ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ആംആദ്മി പാര്‍ട്ടി. മദ്യ വ്യവസായത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ അല്ല ഇത്. ബീവറേജസിന് മുന്‍പില്‍ ക്യൂ നില്‍ക്കുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് മദ്യം വിതരണം ചെയ്യുക മാത്രം ആണ് ഇവര്‍ ചെയ്യുന്നത് ഇവരുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടാവുന്ന ലാഭം എന്ന് പറയുന്നത് തീര്‍ച്ചയായും ഇവരുടെ ഏതെങ്കിലും ഇടപെടല്‍ കൊണ്ടുണ്ടായതല്ല. കേരളത്തിലെ ജനങ്ങള്‍ മദ്യം കുടിച്ച് നശിക്കുന്നതിനുള്ള പങ്കാണ് ഇത് എന്നതാണ് സത്യം.

മദ്യവര്‍ജനം നയമായി കൊണ്ട് വന്ന സര്‍ക്കാര്‍ പരമാവധി മദ്യവ്യാപനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനു സഹായിക്കുന്ന തൊഴിലാളികളെ വീണ്ടും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ ലഭിക്കുന്ന ലാഭം എന്നത് ഒരു വ്യവസായത്തിലോ ഉല്‍പാദനത്തിലോ പങ്കെടുത്ത തൊഴിലാളികളുടെ അധ്വാനത്തിന്റെ ലാഭം അല്ല മറിച്ച് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവും സമ്പത്തും ജീവിതവും നശിക്കുന്നത്തിന്റെ ലാഭം ആണ്. ഇതിനു മറുപടിയായി നാം കാണേണ്ടത് തീര്‍ച്ചയായും ഈ പണം തൊഴിലാളിക്ക് ബോണസ് ആയോ എക്‌സ്‌ഗ്രേഷ്യആയോ ഇന്‍സെന്റീവ് ആയോ അല്ല നല്‍കേണ്ടത് മറിച്ച് ആ പണം ഉപയോഗിക്കേണ്ടത് ഇതിനു ഇരയാവുന്നവരുടെ കുടുംബങ്ങളുടെ ജീവിതം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.

പാവപ്പെട്ട മനുഷ്യരുടെ കുടുംബത്തില്‍ നിന്നുള്ള വരുമാനം ആണ് ഇങ്ങനെ മദ്യത്തിലേക്കു വരുന്നത് അതുകൊണ്ട് മദ്യ വില്പനയില്‍ നിന്ന് ബെവ്‌കോ തൊഴിലാളികള്‍ക്ക് നല്‍കുന്ന ക്രമരഹിതമായ ബോണസ് സമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് ചിലവഴിക്കേണ്ടത്. അങ്ങിനെ വരുമ്പോള്‍ മദ്യപിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ സഹോദരി മാര്‍ക്കും, വീട്ടമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും ആണ് ഇതിനര്‍ഹത. അതുകൊണ്ട് പാവപ്പെട്ടവര്‍ക്ക് ബോണസ് ആയി നല്‍കേണ്ട പണം ആണിത്. മറിച്ച് മദ്യം പ്രോത്സാഹിപ്പിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവരുത് എന്ന് ആം ആദ്മി പാര്‍ട്ടി അവശ്യപ്പെടുന്നു.

പ്രമുഖ ക്രിസ്തീയ ആരാധാനാലയമായ അർത്തുങ്കൽ പള്ളി മുൻപ് ശിവക്ഷേത്രമായിരുന്നുവെന്ന് ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ്. ട്വിറ്ററിൽ സ്വന്തം അക്കൗണ്ടിലാണ് അദ്ദേഹം ഈ അഭിപ്രായം നടത്തിയത്. ക്ഷേത്രം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇനി ഹിന്ദുക്കൾ നടത്തേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ തുടർച്ചയായി ഇട്ട പോസ്റ്റുകളിൽ ആവശ്യപ്പെട്ടു.

“അർത്തുങ്കൽ പള്ളി ഒരു ഹിന്ദുക്ഷേത്രമായിരുന്നു. അതാണ് ഹിന്ദുക്കൾ ആ ദിശ നോക്കി പ്രാർത്ഥിക്കുന്നത്. ക്രിസ്ത്യാനികൾ ക്ഷേത്രത്തെ പള്ളിയാക്കി മാറ്റി. എന്നാൽ പള്ളിയുടെ ആൾത്താര പണിയുന്നതിനിടെ പൊളിഞ്ഞുവീണുകൊണ്ടിരുന്നു”, ഇങ്ങിനെ തുടരുന്ന പോസ്റ്റിൽ ഇതേ തുടർന്ന് പാതിരിമാർ ജോത്സ്യൻ്റെ സഹായം തേടിയെന്നും ടിജി മോഹൻദാസ് പറയുന്നു.

പള്ളിയിൽ എഎസ്ഐ ഉത്ഖനനം നടത്തിയാൽ പഴയ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്താനാകുമെന്നാണ് മോഹൻദാസിൻ്റെ വാദം. “അർത്തുങ്കൽ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഇനി ഹിന്ദുക്കൾ ചെയ്യേണ്ടതെന്നും” മോഹൻദാസ് ട്വിറ്ററിൽ ആവശ്യപ്പെടുന്നുണ്ട്

കരിയറില്‍ ആദ്യ കാലങ്ങളില്‍ സൂപ്പര്‍സ്റ്റാറായി മാറിയ താരങ്ങളായിരുന്നു റഹ്മാനും ശങ്കറും. കരിയറിന്റെ തുടക്കത്തില്‍ തന്നെ  സൂപ്പര്‍ താരങ്ങളായവരായിരുന്നു ഇരുവരും. ഒരുകാലത്ത് ആരാധകരെ പേടിച്ചു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഇരുവര്‍ക്കും. എന്നാല്‍ അധികം വൈകാതെ രണ്ടാളും സിനിമയില്‍ നിന്നും പുറത്തായി. ക്രമേണ പുതിയ താരങ്ങള്‍ വന്നു. ഇതിനെ കുറിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെ.

കരിയറില്‍ ആദ്യ കാലങ്ങളില്‍ സൂപ്പര്‍സ്റ്റാറായി മാറിയ താരങ്ങളായിരുന്നു റഹ്മാനും ശങ്കറും. എന്നാല്‍ ഇരുവരും സ്വന്തം ശബ്ദമായിരുന്നില്ല കഥാപാത്രങ്ങള്‍ക്കു നല്‍കിരുന്നത്. ഇരുവരും ഔട്ടായതിനു പിന്നിലെ പ്രധാന കാരണം ഇതാണ് എന്നു ഭാഗ്യലക്ഷ്മി പറയുന്നു. റഹ്മാന്‍ നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചു വന്നപ്പോള്‍ പുതിയ ചിത്രത്തില്‍ സ്വന്തം ശബ്ദത്തിലാണു ഡബ്ബ് ചെയ്യുന്നത്. ഇതാണ് ശരിയായ രീതിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Read more.. ആലുവയിലെ ഭിന്നലിംഗക്കാരിയുടെ കൊലപാതകം; അറസ്റ്റിലായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ആലുവയില്‍ ഭിന്നലിംഗക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര സത്താറയില്‍ ടയര്‍ റീസോളിംഗ് ജോലി ചെയ്യുന്ന തൃശൂര്‍ അന്നമനട വെണ്ണൂപ്പാടം കളത്തില്‍ കെ.കെ. അഭിലാഷ് കുമാര്‍ (21) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ അന്നമനടയിലെ ബന്ധുവീട്ടില്‍ നിന്നാണു പ്രതിയെ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്.

ഗൗരിയുടെ ഒപ്പം ഉണ്ടായിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണു പോലീസ് അഭിലാഷിനെ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചത്. തമിഴ്‌നാട് ചിന്നസേലം സ്വദേശി ഗൗരി മുരികേശന്‍ കഴിഞ്ഞ 14 നു വൈകുന്നേരമാണ് കൊല്ലപ്പെട്ടത്്.

ആലുവ സെന്റ് സെവ്യേഴ്‌സ് കോളേജിനു പിന്‍വശം റെയില്‍വേ പാളത്തില്‍ നിന്നു പെരിയാര്‍ കടവിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്തു പിറ്റേന്നു വൈകുന്നേരമാണു ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അറസ്റ്റിലായ യുവാവ് പോലീസിനോടു പറഞ്ഞത് ഇങ്ങനെ. പ്രകൃതി വിരുദ്ധ പീഡനത്തിനു ഗൗരി അഭിലാഷിനെ നിര്‍ബന്ധിച്ചു എങ്കിലും അഭിലാഷ് വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയായിരുന്നു. അടിപിടിക്കിടയില്‍ അഭിലാഷിനെ ഗൗരി കമ്പു വച്ച് അടിച്ചു. ഇതോടെ ഗൗരിയുടെ കഴുത്തിലുണ്ടായിരുന്ന ഷാളില്‍ പിടിച്ച് വലിച്ച് അഭിലാഷ് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്നു വലിച്ചിഴച്ചു താഴേയ്ക്കു നീക്കിയ ശേഷം ആസ്ബറ്റോസ് ഷീറ്റ് മുകളിലേയ്ക്കു വലിച്ചിട്ടു. അറസ്റ്റിലായ അഭിലാഷ് 14 ന് പുലര്‍ച്ചെയാണു പൂനയില്‍ നിന്നും ട്രെയിനില്‍ ആലുവയില്‍ വന്നിറങ്ങിയത്. മദ്യപിച്ച് റെയില്‍വേ പരിസരത്ത് കിടന്നുറങ്ങുന്നതിനിടയല്‍ പേഴ്‌സ് നഷ്ടമായി. തുടര്‍ന്നു റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു കറങ്ങി നടക്കുന്നതിനിടയിലായിരുന്നു ഗൗരിയെ കണ്ടത്. ഗൗരി വിളിച്ചത് അനുസരിച്ചാണ് ഒപ്പം ചെന്നത് എന്ന് അറസ്റ്റിലായ അഭിലാഷ് പറയുന്നു.

RECENT POSTS
Copyright © . All rights reserved