Latest News

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യത്തെ കുറിച്ചും മരണത്തിലും ജനങ്ങള്‍ക്കുള്ള സംശയം നിലനില്‍ക്കുന്നതിനിടെ പല കാര്യങ്ങളിലും ജനങ്ങളോട് കള്ളം പറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി മന്ത്രി. തമിഴ്‌നാട് വനംമന്ത്രി സി.ശ്രീനിവാസനാണ് ജനങ്ങളോട് ഇക്കാര്യം തുറന്നുപറഞ്ഞ് മാപ്പുചോദിച്ചത്. മധുരയില്‍ വെള്ളിയാഴ്ച രാത്രി നടന്ന പൊതുപരിപാടിയിലാണ് ശ്രീനിവാസന്‍െ.റ ഏറ്റുപറച്ചില്‍.

വി.കെ ശശികല മാത്രമാണ് അവരെ കണ്ടത്. അവര്‍ എല്ലാ ദിവസവും ജയലളിതയെ കണ്ടിരുന്നു. ഒക്‌ടോബര്‍ ഒന്നിനു ശേഷം ശശികല ജയലളിതയെ കണ്ടിട്ടില്ലെന്ന ടിടിവി ദിനകരന്റെ വാദവും ശ്രീനിവാസന്‍ നിഷേധിച്ചു. ഡോക്ടര്‍മാരുടെ അനുമതിയോടെ ശശികല എല്ലാ ദിവസവും ജയലളിതയെ മുറിയില്‍ എത്തി രണ്ട് മിനിറ്റ് കണ്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരണമടഞ്ഞത്. മുഖ്യമന്ത്രിയായിരിക്കേ സെപ്തംബര്‍ 22ന് പോയ്‌സ് ഗാര്‍ഡനില്‍ നിന്നും അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയ ജയലളിതയുടെ മൃതദേഹമാണ് പിന്നീട് പുറം ലോകം കണ്ടത്.

‘ജയലളിത എഴുന്നേറ്റ് ഇരുന്ന് ഇഡ്ഡലി കഴിച്ചുവെന്നും ആളുകളെ കണ്ടുവെന്നും ജനങ്ങളോട് ഞങ്ങള്‍ കള്ളം പറഞ്ഞതായിരുന്നു. ആരും അവരെ കണ്ടിട്ടില്ലെന്നതാണ് സത്യം.’ പറഞ്ഞ കള്ളങ്ങള്‍ക്ക് ജനങ്ങളോട് മാപ്പുചോദിക്കുന്നതായും ശ്രീനിവാസന്‍ പറഞ്ഞു. സര്‍ക്കാരും എഐഎഡിഎംകെ പാര്‍ട്ടിയും ജനങ്ങളോട് കള്ളമാണ് പറഞ്ഞത്. ജയലളിതയെ കാണാന്‍ ആശുപത്രിയില്‍ എത്തിയ ദേശീയ നേതാക്കളും എ.ഐ.എ.ഡി.എംകെ നേതാക്കളും അപ്പോളോ ആശുപത്രി മേധാവി പ്രതാപ് റെഡ്ഡിയുടെ മുറിയില്‍ ഇരിക്കുകയാണ് ചെയ്തത്. ആരും അവരെ മുറിയില്‍ എത്തി കണ്ടിട്ടില്ല. ഈ രഹസ്യം പുറത്തുപോകാതിരിക്കാനാണ് ജനങ്ങളോട് കള്ളം പറയേണ്ടിവന്നത്.

ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി കെ.പളനിസ്വാമി ഉത്തരവിട്ടിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് രാമലീല തിയേറ്ററുകളില്‍ എത്തുന്നത്. ഈ സിനിമയ്ക്ക് പിന്തുണ നല്‍കണമെന്നും അരുതെന്നും വാദിക്കുന്ന രണ്ട് വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. ചിത്രം കാണരുതെന്ന് പറഞ്ഞതിന്റെ പേരില്‍ നിരൂപകന്‍ ജി പി രാമചന്ദ്രനെതിരെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം കേസ് കൊടുത്ത സാഹചര്യവും ഉണ്ടായി. ഇങ്ങനെ വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്ന വേളയിലാണ് മുന്‍ ഭര്‍ത്താവിന്റെ സിനിമയെ പിന്തുണച്ചു കൊണ്ട് നടി മഞ്ജു വാര്യര്‍ രംഗത്തെത്തിയത്.

സിനിമയ്ക്ക് പിന്നില്‍ ഒരുപാട് പേരുടെ അധ്വാനമുണ്ടെന്ന് മനസിലാക്കി തന്നെയാണ് മഞ്ജു വാര്യര്‍ രാമലീലയെ പിന്തുണച്ച് രംഗത്തെത്തിയത്. മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റോടെ പുറത്തുവരുന്നത് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയിലെ ഭിന്നതകളുമാണ്. സിനിമയല്ല എതിര്‍ക്കപ്പെടേണ്ടത് എന്ന വ്യക്തമായ സന്ദേശം നല്‍കുക എന്നതാണ് മഞ്ജുവിന്റെ ഉദ്ദേശമെന്നത് ഉറപ്പാണ്. മറിച്ചൊരു നിലപാട് സ്വീകരിച്ചാല്‍ മലയാള സിനിമയില്‍ താന്‍ കൂടുതല്‍ ഒറ്റപ്പെട്ടേക്കാം എന്ന തിരിച്ചറിവില്‍ നിന്നുമാണ് അവര്‍ രാമലീലയെ പിന്തുണച്ചതും.

ഇപ്പോഴത്തെ സാഹചര്യത്തിലും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ദിലീപിനെ പിന്തുണക്കുന്നവരാണ് കൂടുതല്‍. താരസംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയെങ്കിലും ഇപ്പോഴും സംഘടനയില്‍ ദിലീപിന് തന്നെയാണ് മേല്‍ക്കൈയുള്ളത്. നിര്‍മ്മാതാക്കളും സംവിധായകരും ദിലീപിനെ പിന്തുണക്കുന്നു. ദിലീപിനെ അനുകൂലിക്കുന്ന അമ്മയുടെ നിലപാടിന് വിരുദ്ധമായാണ് മഞ്ജുവിന്റെ നേതൃത്വത്തിലുള്ള വുമണ്‍ ഇന്‍ സിനിമ കലക്ടീവ് ഇതുവരെ കൈക്കൊണ്ട നിലപാട്. അവള്‍ക്കൊപ്പം എന്നു പ്രഖ്യാപിച്ച് ഒപ്പു ശേഖരണം നടത്തുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍, പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ മഞ്ജുവാര്യരുടെ നിലപാടും ആരും ആരാഞ്ഞതുമില്ല.

സംഘടനയുടെ പേരില്‍ നടത്തിയ പരിപാടികള്‍ പലപ്പോഴും മഞ്ജുവിന് തന്നെ ക്ഷീണമുണ്ടാക്കുന്ന വിധത്തിലായി. വുമണ്‍ ഇന്‍ കലക്ടീവിന്റെ പേരില്‍ നടത്തുന്ന ആക്ടിവിസ്റ്റ് ലൈനിലുള്ള പരിപാടികളോട് മഞ്ജുവിനും വിയോജിപ്പുണ്ടായിരുന്നു. കൂട്ടായ്മയില്‍ അംഗമായിരുന്ന ചിലര്‍ തന്നെ രാമലീലക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിലപാടെടുത്തു. ഫലത്തില്‍ ഇത്തരം നിലപാടുകള്‍ മഞ്ജുവിനെ കൂടുതല്‍ സിനിമാ പ്രവര്‍ത്തകരില്‍ നിന്നും അകറ്റുകയാണ് ഉണ്ടായത്. അതുകൊണ്ട് കൂടിയാണ് രാമലീല കേവലം ദിലീപിന്റെ സിനിമ അല്ലെന്നും അത് കൂട്ടായ്മയുടെ സിനിമയാണെന്നും പറഞ്ഞ് മഞ്ജു രംഗത്തെത്തിയത്.

സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും തിയേറ്റര്‍ കത്തിക്കണമെന്ന ആക്രോശങ്ങളുമൊക്ക നിര്‍ഭാഗ്യകരമാണെന്നാണ് മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത്. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നും ഒരു സിനിമയും ഒരാളുടേത് മാത്രമല്ലെന്നുമാണ് മഞ്ജു പറയുന്നത്. അതായത് ഈ ദിലീപ് ചിത്രം വിജയിക്കണമെന്ന് മഞ്ജുവും മനസുകൊണ്ട് ആഗ്രഹിക്കുന്നു. ‘രാമലീല’, ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മ്മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗത സംവിധായകന്റേതുകൂടിയാണ്. സിനിമ തിയേറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ലെന്നും മഞ്ജു തന്റെ പോസ്റ്റില്‍ പറയുന്നു.

അതേസമയം ചിത്രത്തിലെ നായകനായ ദിലീപിന്റെ പേര് മഞ്ജു ഒരിടത്തും പരാമര്‍ശിച്ചിരുന്നുമില്ല. ദിലീപ് ജാമ്യാപേക്ഷയില്‍ പോലും മഞ്ജുവിനെ പ്രതിക്കൂട്ടല്‍ നിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. മഞ്ജുവിന്റെയും ശ്രീകുമാര്‍ മേനോന്റെയും പേരുകള്‍ കോടതിയിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഇത്തരം സാഹചര്യത്തിലും ദിലീപ് ചിത്രത്തെ പിന്തുണക്കുക വഴി മറ്റ് സിനിമാക്കാരുടെയും പ്രേക്ഷകരുടെയും കൈയടി നേടുകയാണ് മഞ്ജു ചെയ്തത്.

ദിലീപിന് വിനയായത് പണക്കൊതിയും പിശുക്കുമാണെന്ന വെളിപ്പെടുത്തലുമായി കേസുമായി ബന്ധമുള്ള പ്രമുഖന്‍. ക്വട്ടേഷന്‍ ഉറപ്പിച്ചത് 25 ലക്ഷം രൂപയ്ക്കായിരുന്നു. എന്നാല്‍ കരാറില്‍ ഇല്ലാത്ത കാര്യങ്ങളാണ് പള്‍സര്‍ സുനി ചെയ്തത്. നടിയെ മയക്കുമരുന്നുപയോഗിച്ച് ബോധം കെടുത്തിയതിനു ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ അവസരം മുതലെടുത്ത സുനി നടിയ്‌ക്കെതിരേ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.ബലാല്‍സംഗം ചെയ്യാനും ശ്രമിച്ചു. ഇതൊന്നും ക്വട്ടേഷനില്‍ ഇല്ലായിരുന്ന കാര്യങ്ങളായിരുന്നുവെന്നും ഇയാള്‍ പറയുന്നു

ക്വട്ടേഷനു ശേഷം ദിലീപ് സുനിയെ തള്ളിയത് പണം കൊടുക്കാനുള്ള മടി കൊണ്ടും പറഞ്ഞതിനപ്പുറമുള്ള പ്രവര്‍ത്തികള്‍ ചെയ്തതിലുള്ള ഭയം കൊണ്ടുമായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു മനസിലാക്കിയപ്പോള്‍ പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്റെ ബാക്കിയായ 20 ലക്ഷത്തോളം രൂപ കൊടുക്കാന്‍ ദിലീപ് വിസമ്മതിക്കുകയായിരുന്നു.

കാരണം കേസില്‍ കിടക്കുന്ന പള്‍സറിന് പണം കൊടുക്കാന്‍ ചെന്നാല്‍ പിടിക്കപ്പെടും എന്നതായിരുന്നു കാരണം. അതിനാല്‍ പള്‍സര്‍ സുനിയെ തള്ളിക്കളയുകയേ ദിലീപിന് നിവൃത്തിയുണ്ടായിരുന്നുള്ളൂ. കേസില്‍ ദിലീപ് സഹായിക്കാനെത്തുമെന്നു വിചാരിച്ച പള്‍സര്‍ സുനിയ്ക്കു പിഴച്ചു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെടുന്നത്. പള്‍സറിന്റെ കൂട്ടാളികള്‍ പല തവണ പണമാവശ്യപ്പെട്ടിട്ടും ദിലീപ് വഴങ്ങിയില്ല. പണം കൊടുത്താല്‍ കുടുങ്ങുമെന്നുറപ്പായിരുന്നു. മാത്രമല്ല പണവും പോകും. എന്നാല്‍ അന്ന് ആവശ്യപ്പെട്ട പണം കൊടുത്തിരുന്നെങ്കില്‍ എല്ലാം കുറ്റവും സുനി ഏല്‍ക്കുമായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്.

ദിലീപിന്റെ പണക്കൊതിയാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത്. താന്‍ പറഞ്ഞതല്ല സുനി ചെയ്തതെന്ന വാദമുയര്‍ത്തി ദിലീപ് ഒഴിയുകയായിരുന്നു. ദിലീപിന് ആവശ്യം ചില ദൃശ്യങ്ങള്‍ ആയിരുന്നു.അത് ഉപയോഗിച്ച് ചില സാമ്പത്തിക ഇടപാടുകള്‍ നടത്താനും നടിയെ ബ്ലാക്‌മെയില്‍ ചെയ്യാനും ദിലീപ് ലക്ഷ്യമിട്ടിരുന്നു.തന്റെ ആദ്യ വിവാഹം തകര്‍ത്തതിലുള്ള പകയും ദിലീപിന് നടിയോട് ഉണ്ടായിരുന്നു. ഇതും ക്വട്ടേഷന് കാരണമായെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ഇയാള്‍ വെളിപ്പെടുത്തി.

രാമലീല റിലീസ് ചെയ്യുന്ന ദിവസം വനിതാ താരങ്ങൾ പണി മുടക്കുന്നു എന്ന തരത്തിൽ വാർത്തകൾ പടച്ച് വിട്ടവർക്ക് ശക്തമായ മറുപടിയുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. ഇതേ ദിവസം തന്നെയാണ് മഞ്ജുവാര്യർ ചിത്രം ഉദാഹരണം സുജാതയും റിലീസാകുന്നത്. എന്നാൽ അതൊന്നും പരിഗണിക്കാതെ തന്‍റെ നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് മഞ്ജു.

രാമലീല സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല.

പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്.

ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ. ‘രാമലീല’, ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്.

അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. ‘രാമലീല’ പ്രേക്ഷകര്‍ കാണട്ടെ…കാഴ്ചയുടെ നീതി പുലരട്ടെ.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്യാന്‍ പോലീസിനെ സഹായിച്ചത് ഒരു ശബ്ദരേഖ. നടി ആക്രമിക്കപ്പെട്ടതിനു ഒരു മാസം കഴിഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ കോമഡി നടനോട് ദിലീപ് നടത്തിയ സംഭാഷണങ്ങളാണ് പോലീസിന് പിടിവള്ളിയായത്. നടിയുമായുള്ള വൈരാഗ്യത്തെക്കുറിച്ച് ഈ സംഭാഷണത്തില്‍ ദിലീപ് സൂചിപ്പിക്കുന്നുണ്ട്. കോടതിയിലെത്തിയപ്പോഴെല്ലാം ദിലീപിന് ജാമ്യം ലഭിക്കാത്തതു ഈ തെളിവുകള്‍ പരിശോധിച്ചശേഷമായിരുന്നു.

നാലു മിനിറ്റിലേറെ നീളമുള്ള ശബ്ദരേഖയില്‍ താനും നടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തന്റെ കുടുംബജീവിതം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയുടെ പ്രവൃത്തികളാണെന്നും ഇതില്‍ പറയുന്നു. ഈ ശബ്ദരേഖ തന്നെയാകും പോലീസും പ്രോസിക്യൂഷനും കോടതിയില്‍ നിര്‍ണായക തെളിവായി അവതരിപ്പിക്കുക. അതേസമയം, കേസിലെ അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നു പ്രത്യേക അന്വേഷണ സംഘം. കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ പ്രതി നടന്‍ ദിലീപിനു ജാമ്യം ലഭിക്കാനായി പോലീസ് ബോധപൂര്‍വം കുറ്റപത്രം വൈകിപ്പിക്കുമെന്ന ആരോപണം അന്വേഷണസംഘം തള്ളി.

ദിലീപ് അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അവകാശ ജാമ്യം ലഭിക്കാന്‍ അവസരമൊരുങ്ങും. ദിലീപിനു ജാമ്യം ലഭിക്കാന്‍ മറ്റു വഴികളില്ലാത്ത സാഹചര്യത്തില്‍ കുറ്റപത്രം വൈകിപ്പിക്കാന്‍ പോലീസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്ന ആരോപണം ശക്തമാണ്. ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്നത് ഒക്ടോബര്‍ എട്ടിനാണ്. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഈ ഫോണിലാണ്. ഈ സാഹചര്യത്തില്‍ 90 ദിവസം തികയും മുന്‍പു തെളിവെടുപ്പു പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനു കഴിയില്ലെന്ന അനുമാനത്തിലാണു പ്രതിഭാഗത്തിന്റെ നീക്കങ്ങള്‍.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണ അടിക്കടി വിലത്തകര്‍ച്ച നേരിട്ട് സമീപകാലത്തെ ഏറ്റവും കുറവ് വില രേഖപ്പെടുത്തുകയും അനുദിനം പെട്രോള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വില വര്‍ധിക്കുന്ന വിരുദ്ധ പ്രതിഭാസമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇതിന് കൂട്ട് നില്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ദേശ വ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അസംസ്‌കൃത എണ്ണ വില സമീപകാലത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടും വില്‍പന വിലയുടെ അന്‍പത് ശതമാനത്തോളം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നികുതിയായി ഉപഭോക്താക്കളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ആസൂത്രിതമായി തകര്‍ത്ത നടപടിയില്‍ നിന്ന് കരകയറാനാവാതെ ഉഴലുന്ന കേന്ദ്ര സര്‍ക്കാര്‍ അന്യായമായി പിരിച്ചെടുക്കുന്ന നികുതി വരുമാനം വഴി നിത്യനിദാനം നടത്താമെന്ന് കരുതുന്നത് ആശാസ്യമല്ല. ചെയ്ത് പോയ തെറ്റ് ജനങ്ങള്‍ക്ക് മുന്‍പില്‍ ഏറ്റ് പറഞ്ഞ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് അടിയന്തിരമായി ആരായേണ്ടത്. വസ്തുതകളെ കണ്ടില്ലെന്ന് നടിച്ച് പെട്രോളടിക്കുന്നവരെയെല്ലാം പണക്കാരാണ് എന്ന മട്ടില്‍ കേന്ദ്ര മന്ത്രിമാര്‍ പോലും പ്രസ്ഥാവനയിറക്കുന്നത് തീര്‍ത്തും അപഹാസ്യമാണ്.

കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കേന്ദ്ര സര്‍ക്കാര്‍ മാറിയതായി അധ്യക്ഷത വഹിച്ച സംസ്ഥാന കണ്‍വീനര്‍ അഡ്വ.സി.ആര്‍.നീലകണ്ഠന്‍ വിലയിരുത്തി. ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സെപ്തംബര്‍ 22 ന് തുടക്കം കുറിക്കുന്ന സമരത്തിന്റെ ഭാഗമായി തിരുവന്തപുരത്ത് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്താനും തീരുമാനിച്ചു.

22ന് ആരംഭിക്കുന്ന സമരം 30 ആം തീയതി വരെ വിവിധ ജില്ല കേന്ദ്രങ്ങളിലും അരങ്ങേറും. സമര സമാപനത്തോടനുബന്ധിച്ച് ജനജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ പ്രതിഷേധ സംഗമം നടത്തുമെന്നും തീരുമാനിച്ചു. സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വിനോദ് മേക്കോത്ത്, ഷൗക്കത്തലി എരോത്ത്, കാര്‍ത്തികേയന്‍ ദാമോദരന്‍, ഷൈബു മഠത്തില്‍, കെ.എസ്.പത്മകുമാര്‍, ജാഫര്‍ അത്തോളി, വി.പി.സൈതലവി എന്നിവര്‍ പങ്കെടുത്തു.

ന്യൂഡല്‍ഹി: അസാധാരണമായ ഒരു ഹര്‍ജിക്ക് ദൈവത്തിന് മാത്രമേ പരിഹാരം കാണാനാകൂ എന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ നിന്ന് കൊതുകുകളെ പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യണമെന്നായിരുന്നു ഹര്‍ജി. ഞങ്ങള്‍ ദൈവങ്ങളല്ല. ദൈവത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങളോട് ആവശ്യപ്പെടരുത് എന്ന മറുപടിയാണ് ഹര്‍ജി പരിഗണിച്ച കോടതി നല്‍കിയത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകമൊട്ടാകെ 72,55,000 ആളുകള്‍ കൊതുകുകള്‍ മൂലം കൊല്ലപ്പെടുന്നതായി ഹര്‍ജിക്കാരന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ മാരക ജീവികളായ കൊതുകുകളെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരന്‍് ആവശ്യപ്പെട്ടു.

എന്നാല്‍ കൊതുകിന്റെ കാര്യത്തില്‍ കോടതിനിര്‍ദേശത്തിലൂടെ ഒന്നും ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ വീട്ടിലും എത്തി കൊതുകുകളെ ഇല്ലാതാക്കണമെന്ന് പറയാന്‍ കോടതിക്ക് സാധിക്കില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ആരോപണങ്ങളുമായി പി.സി ജോര്‍ജ് എം.എല്‍.എ. കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം ഈ നടന്റെ പേര് പറയാന്‍ പി.സി ജോര്‍ജ് തയ്യാറായില്ല.

ഫഹദ് അല്ല. പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് പി.സി ജോര്‍ജ് ചിരിച്ചൊഴിഞ്ഞു. പൃഥ്വിക്ക് ദിലീപിനെ കുടുക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് ചോദ്യത്തിന് അത് പിന്നീട് തെളിയുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

മംഗളം ടെലിവിഷന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. പി.സി ജോര്‍ജ്. അതേസമയം പൃഥിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നും. ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ടെന്നും പി.സി ജോര്‍ജ് ആരോപിക്കുന്നു. ദിലീപിന് മുന്നില്‍ ഈ നടന്‍ ഒന്നുമല്ല. അതിനാല്‍ ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ആഗ്രഹിക്കുന്നുവെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും പി.സി ജോര്‍ജ് ആരോപണം ഉന്നയിച്ചു. ശ്രീകുമാര്‍ മേനോന്‍ ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയായിരുന്നു എന്നാണ് പി.സി ജോര്‍ജിന്റെ ആരോപണം. കേരളത്തിലെ ജനം ഇക്കാര്യം അറിയട്ടെ. ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാര്‍ മേനോനാണ്. തന്റെ ആരോപണം തെറ്റാണെങ്കില്‍ ശ്രീകുമാര്‍ മേനോന്‍ കേസ് കൊടുക്കട്ടെ. കേസ് കൊടുത്താല്‍ താന്‍ ആരോപണം തെളിയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കേസില്‍ തുടക്കം മുതല്‍ ദിലീപിനൊപ്പം നില്‍ക്കുന്ന ജനപ്രതിനിധിയാണ് പി.സി ജോര്‍ജ്. അന്വേഷണ സംഘത്തിനെതിരെയും സര്‍ക്കാരിനെതിരെയും പി.സി ജോര്‍ജ് ആഞ്ഞടിച്ചിരുന്നു. ദിലീപിന്റെ ജാമ്യഹര്‍ജിയിലും ശ്രീകുമാര്‍ മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ട്. തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും എ.ഡി.ജി.പി ബി. സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ദിലീപ് തന്റെ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ കാബ് സര്‍വീസായ യൂബര്‍ ടാക്‌സിക്ക് ലണ്ടനില്‍ സര്‍വീസ് നടത്തുന്നതിനുള്ള അനുമതി റദ്ദാക്കി. ലൈസന്‍സ് റദ്ദാക്കിയ നടപടി സെപ്റ്റംബര്‍ 30ന് പ്രാബല്യത്തില്‍ വരും. ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്റെ പുതിയ തീരുമാനം 40,000 ഡ്രൈവര്‍മാരെയും 3.5 ദശലക്ഷം യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിലക്കിനെതിരെ യൂബറിന് 21 ദിവസത്തിനകം അപ്പീല്‍ നല്‍കാം. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ ഒന്നും പ്രതികരിച്ചിട്ടില്ല. അപ്പീലിലൂടെ വിലക്ക് മാറ്റിയാല്‍ യൂബര്‍ കമ്പനിക്ക് സര്‍വീസ് തുടരാന്‍ സാധിക്കും. ലണ്ടനിലെ തൊഴിലാളി സംഘടനകള്‍, നിയമസമാജികര്‍, പരമ്പരാഗത ബ്ലാക് കാബ് ഡ്രൈവര്‍മാര്‍ എന്നിവര്‍ യൂബറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ യൂബര്‍ ടാക്‌സി സര്‍വീസ്.

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെതിരെ ജനവികാരം തിരിഞ്ഞിരിക്കുന്ന അവസരത്തിലാണ് രാമലീല തിയറ്ററില്‍ എത്തുന്നത്.

ചിത്രത്തിന് വമ്പന്‍ റീലിസൊരുക്കി മികച്ച കളക്ഷന്‍ റെക്കോര്‍ഡ് നേടുക എന്ന ലക്ഷ്യമാണ് ടോമിച്ചന്‍ മുളകുപാടം പയറ്റാന്‍ പോകുന്നതെന്നാണ് വിവരം. എന്നാല്‍ എല്ലാം തകിടം മറിച്ച് സിനിമക്കെതിരെ വനിതാ സംഘടനകള്‍ തിരിഞ്ഞത് രാമലീലയെ ബാധിക്കുമോ എന്ന സംശയത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനാവുന്ന രാമലീല എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രാമലീലയെ പ്രോത്സാഹിപ്പിക്കണമെന്ന് വാദിക്കുന്നവരും സഹപ്രവര്‍ത്തകയെ ആക്രമിച്ച നടന്‍ നായകനാവുന്ന സിനിമ ഒരു കാരണവശാലും കാണരുതെന്ന് വാദിക്കുന്നവരുമുണ്ട്. ഈ വിഷയത്തില്‍ മലയാള സിനിമയിലെ വനിതാകൂട്ടായ്മയുടെ അഭിപ്രായം എന്താണെന്നറിയാനാണ് മലയാളികള്‍ മുഴുവന്‍ കാത്തിരുന്നത്.

ഇപ്പോഴിതാ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കികൊണ്ട് വനിതാ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനായ രാമലീലയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വനിതാ കൂട്ടായ്മ. രാമലീലയുടെ റിലീസ് ദിവസമായ സെപ്റ്റംബര്‍ 28 ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് വനിതാ കൂട്ടായ്മയുടെ നീക്കമെന്നാണ് സൂചനകള്‍. അന്നേ ദിവസം ഷൂട്ടിംഗ് ഉള്‍പ്പെടെ റദ്ദാക്കി പ്രധാനപ്രവര്‍ത്തകരെല്ലാം കൊച്ചിയില്‍ സംഘടിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിഷേധം ഏതു രീതിയില്‍ ഉള്ളതാണെന്ന വിവരം ലഭ്യമാക്കിയിട്ടില്ല

RECENT POSTS
Copyright © . All rights reserved