Latest News

കേരളത്തിൽ സെപ്റ്റംബർ ഒന്നിന് ബലി പെരുന്നാൾ ആഘോഷിക്കും. കാപ്പാട് കടപ്പുറത്ത് ദുൽഹജ് മാസപ്പിറവി കണ്ടതായി കോഴിക്കോട് മുഖ്യഖാസി ഇമ്പിച്ചി അഹമ്മദ് അറിയിച്ചു. പ്രവാചകൻ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകൻ ഇസ്മായിലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ഓർമ പുതുക്കലാണ് വിശ്വാസികൾക്ക് ബലിപെരുന്നാൾ.

ബൈക്കിലെത്തിയ സംഘം കോളജ് വിദ്യാര്‍ഥിയെ വെട്ടിപരിക്കേല്‍പ്പിച്ചു. തോന്നയ്ക്കല്‍ എ.ജെ കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ ശ്രീനിതിനാണ് വെട്ടേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിതിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനു കോളേജിനു പുറത്തു പോയപ്പോള്‍ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് നിതിനെ വെട്ടുകയായിരിന്നുവെന്ന് സഹപാഠികള്‍ പോലീസിനോട് പറഞ്ഞു. എവിടെ പോകുന്നു എന്നു ചോദിച്ചുകൊണ്ട് കൈയിലുണ്ടായിരുന്ന വാളെടുത്ത് ശ്രീനിതിന്റെ മുതുകില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ് താഴെ വീണ ശ്രീനിതിനെ സഹപാഠികളാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. ആക്രമിച്ചവരെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

ഒരുമിച്ച് നടക്കുന്നതിനിടെ ഭാര്യ മുന്നില്‍ കയറി നടന്നെന്നാരോപിച്ച് സൌദിയില്‍ യുവാവ് ഭാര്യയെ വിവാഹമോചനം ചെയ്തു. പുറകില്‍ നടക്കാന്‍ ഭാര്യയോട് നിരവധി തവണ പറഞ്ഞെന്നും ഭാര്യ അനുസരിച്ചില്ലെന്നും ആരോപിച്ചാണ് യുവാവ് വിവാഹ മോചനം നേടിയത്. തന്നെ ധിക്കരിച്ചെന്നും മുന്‍പില്‍കയറി നടന്നെന്നും ആരോപിച്ച് ഇയാള്‍ ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു.

ഭക്ഷണത്തിന് ആട്ടിറച്ചി വിളമ്പിയില്ലെന്ന് പറഞ്ഞ് അടുത്തിടെ സൗദിയില്‍ വിവാഹ മോചനം നടന്നതും വാര്‍ത്തയായിരുന്നു. സുഹൃത്തിനെ അത്താഴത്തിന് ക്ഷണിച്ച യുവാവ് ഭാര്യ ആട്ടിറച്ചി വിളമ്പാത്തത് മൂലം താന്‍ അപമാനിതനായെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹ മോചനം നേടിയത്. പാദസരം ധരിച്ചെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ഭാര്യയെ വിവാഹമോചനം ചെയ്തതും സൗദിയിലാണ്.സൗദിയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ നിസാര കാര്യങ്ങളെ ചൊല്ലി വിവാഹ മോചനം വര്‍ധിച്ചു വരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആട്ടിറച്ചി വിളമ്പിയില്ലെന്നും പാദസരം ധരിച്ചെന്നും വരെ കാരണം പറഞ്ഞാണ് ഓരോ വിവാഹമോചനങ്ങളും. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

കാമുകന്‍ ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. മൂന്നാഴ്ച മുമ്പ് കൊച്ചി നഗരത്തില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് ഐജിക്ക് പരാതി നല്‍കിയത്. യുവതി ഇപ്പോഴും അക്രമിയുടെ വീട്ടു തടങ്കലില്‍ ആണെന്നും ജീവന് ഭീഷണിയുണ്ടെന്നും കേസ് എടുക്കാതെ പോലീസ് ഒത്തുകളിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

ജൂലൈ 28ന് രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു യുവതി. ശരീരമാസകലം പരിക്കേറ്റ യുവതിയുടെ കയ്യില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ മുറിവുണ്ടായിരുന്നു. അമിതമായി മദ്യം ഉള്ളില്‍ ചെന്നിരുന്നു. കുടിപ്പിച്ചതാണെന്ന് സംശയിക്കാന്‍ പാകത്തിന് കവിളിന് ഇരുവശത്തും ബലം പ്രയാഗിച്ചതിന്റെ അടയാളവും ഉണ്ടായിരുന്നു. ആശുപത്രി രേഖയില്‍ നിന്നു തന്നെ സംഭവം ഗൗരവമാണെന്ന് ബോധ്യപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കുന്നില്ല എന്നാണ് ഭര്‍ത്താവ് പറയുന്നത്.

താനുമായി അകന്ന ശേഷം ഒപ്പം കഴിയുന്നയാളില്‍ നിന്നും യുവതിക്ക് ക്രൂരമായ പീഡനമാണ് സഹിക്കേണ്ടി വന്നതെന്നു ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് മരട് പോലീസ് എത്തി യുവതിയില്‍ നിന്നും മൊഴി എടുത്തെങ്കിലും മൂന്നാഴ്ചയായി പോലീസ് കേസെടുത്തിട്ടില്ല. ഭര്‍ത്താവിനോട് തനിക്ക് പരാതി ഇല്ലെന്നും കേസെടുക്കേണ്ടെന്നും യുവതി പറഞ്ഞെന്നാണ് പോലീസിന്റെ വിശദീകരണം.

എന്നാല്‍ യുവതിയുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കുന്നതെന്നും ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് പരാതിയില്ലെന്ന് പറയുന്നതെന്നും ഭര്‍ത്താവ് ആരോപിച്ചു. പോലീസിന്റെ നടപടി സ്ത്രീ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാണെന്നും യുവതി ഫോണില്‍ വിളിച്ചത് അനുസരിച്ചാണ് താന്‍ ചെന്നതെന്നും ഇയാള്‍ പറഞ്ഞു. യുവതി ഇപ്പോഴും അക്രമികളുടെ കസ്റ്റഡിയില്‍ തന്നെയാണെന്നും നേരില്‍ കാണാനായിട്ടില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും ഭര്‍ത്താവ് വ്യക്തമാക്കി.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. സെപ്തംബര്‍ രണ്ടുവരെയാണ് നീട്ടിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്. ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

അതേസമയം ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി.ദിലീപിനായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിളളയാണ് ഹാജരായത്. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ച് പറയരുതെന്നും കോടതി പ്രതിഭാഗം അഭിഭാഷകനോട് നിര്‍ദേശിച്ചു.

ഹോളിവുഡ് നടനും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാസ്നഗെര്‍ തെരുവില്‍ കിടന്നുറങ്ങി. ഒഹിയോയിലെ കൊളംബസിലെ തെരുവില്‍ സ്ഥാപിച്ചിട്ടുളള സ്വന്തം വെങ്കല പ്രതിമയ്ക്കു കീഴിലായാണ് അര്‍ണോള്‍ഡ് കിടന്നുറങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഹോട്ടലില്‍ മുറി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അര്‍ണോള്‍ഡ് തെരുവില്‍ കിടന്നുറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കലിഫോര്‍ണിയ ഗവര്‍ണര്‍ ആയിരിക്കുന്ന സമയത്താണ് തന്റെ പ്രതിമയ്ക്ക് മുന്നിലുളള ഹോട്ടല്‍ അര്‍ണോള്‍ഡ് ഉദ്ഘാടനം ചെയ്തത്. ഹോട്ടലിലെ ഒരു മുറി അര്‍ണോള്‍ഡിനായി എപ്പോഴും ഒഴിഞ്ഞിട്ടിരിക്കുമെന്നും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് താമസിക്കാമെന്നുമാണ് ഉദ്ഘാടന സമയത്ത് ഹോട്ടല്‍ അധികൃതര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ അടുത്തിടെ അര്‍ണോള്‍ഡ് ഹോട്ടലില്‍ എത്തിയപ്പോള്‍ മുറികളൊന്നും ഒഴിവില്ലെന്ന് പറഞ്ഞു. ഇതില്‍ നിരാശനായ അര്‍ണോള്‍ഡ് ഹോട്ടലിനു മുന്നിലെ തെരുവില്‍ സ്ഥാപിച്ചിട്ടുളള സ്വന്തം പ്രതിമയ്ക്കു കീഴെ കിടന്നുറങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Image result for arnold  sleep on his statue

അര്‍ണോള്‍ഡിന് വേണമെങ്കില്‍ മറ്റേതെങ്കിലും ഹോട്ടലില്‍ താമസിക്കാമായിരുന്നു. പക്ഷേ എന്തുകൊണ്ടാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പിന്നീട് ജനങ്ങളോട് പറഞ്ഞത് ഇങ്ങനെ: ‘ഗവര്‍ണര്‍ പദവി ഉണ്ടായിരുന്നപ്പോള്‍ ജനങ്ങള്‍ എന്നെ പുകഴ്ത്തി. പക്ഷേ ആ പദവി നഷ്ടപ്പെട്ടപ്പോള്‍ അവരെന്നെ മറന്നു. കാലം മാറും, പദവികളെ വിശ്വസിക്കാന്‍ പാടില്ല, ഉടമസ്ഥനോ അല്ലെങ്കില്‍ അധികാരത്തിലിരിക്കുന്നവരോ അല്ലെങ്കില്‍ ബുദ്ധിശക്തിയോ, മരണാനന്തരം ജീവിതത്തില്‍ ഒന്നുമില്ല’.

കോനന്‍ ദ ബാര്‍ബേറിയന്‍ എന്ന ചിത്രമാണ് ഹോളിവുഡില്‍ അര്‍ണോള്‍ഡിന്റെ വരവറിയിച്ചത്. ടെര്‍മിനേറ്ററിലൂടെ അര്‍ണോള്‍ഡ് ഹോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ചിത്രം സൂപ്പര്‍ ഹിറ്റായതിനൊപ്പം അര്‍ണോള്‍ഡിന്റെ വില്ലന്‍ റോബര്‍ട്ട് വേഷവും ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ നിന്ന് പിന്‍മാറിയശേഷം രാഷ്ട്രീയത്തിലേക്ക് കടന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച് കാലിഫോര്‍ണിയ ഗവര്‍ണറുമായി

പിസി ജോര്‍ജിനെതിരെ ചാണകവെള്ളും ചൂലുമായി സ്ത്രീകളുടെ പ്രതിഷേധം. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനാണ് മുണ്ടക്കയത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പിസി ജോര്‍ജിന്റെ ഫ്‌ലക്‌സില്‍ ചാണകം തളിച്ചും ചൂലുകൊണ്ടടിച്ചുമാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരായുള്ള പിസി ജോര്‍ജിന്റെ പ്രസ്താവനയോടുള്ള പ്രതിഷേധമാണ് ഇത് . ഒപ്പം വനിത കമ്മീഷനോടും പിസി അപമാനകരമായ തരത്തിലാണ് പ്രസ്താവനകള്‍ നടത്തിയത്. സ്പീക്കറും സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായെത്തി. ഇതിനു പുറമെ ആക്രമിക്കപ്പെട്ട നടിയും പരാതി നല്‍കിയിരുന്നു. എന്നിട്ടും, സ്ത്രീകള്‍ക്കെതിരെ മോശമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പിസി ജോര്‍ജ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടി. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് നീട്ടിയത്. സെപ്റ്റംബർ രണ്ടു വരെയാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ച തോടെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കിയത്. ദിലീപ് നേരിട്ട് കോടതിയിൽ ഹാജരായില്ല. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു കോടതി നടപടികൾ നടന്നത്. എന്നാൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള ഇന്ന് ഹൈക്കോടതിയിൽ ഹാജരായി.

തന്നെ അറിയില്ലെന്ന് കാവ്യാ മാധവൻ പറയുന്നത് ശരിയല്ലെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി പൾസർ സുനി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയുടെ പണം താൻ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. നടി ആക്രമിച്ച സംഭവത്തിൽ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി.

നേരത്തെ ഓഗസ്റ്റ് 16ന് മുൻപ് കേസിലെ വിഐപി ‘മാഡ’ത്തിന്‍റെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് ശേഷം കോടതി അനുമതിയോടെ സുനി വിയ്യൂർ ജയിലേയ്ക്ക് മാറി. ജയിൽ ജീവനക്കാരും കളമശേരി ജയിലിലെ തടവുകാരും തന്നെ മർദ്ദിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സുനി ജയിൽ മാറ്റത്തിന് അങ്കമാലി കോടതിയുടെ സമ്മതം വാങ്ങിയത്.

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. മുത്തലാഖ് നിരോധിക്കാന്‍ ആറു മാസത്തിനുള്ളില്‍ നിയമ നിര്‍മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിയമം നിലവില്‍ വരുന്നതു വരെ ആറ് മാസത്തേക്ക് മുത്തലാഖിന് കോടതി വിലക്കും ഏര്‍പ്പെടുത്തി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചില്‍ മൂന്ന് പേര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് സ്വീകരിച്ചത്.

മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും അന്തസും മുത്തലാഖ് ലംഘിക്കുന്നുണ്ടോ എന്നായിരുന്നു ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. മുത്തലാഖ്, നിക്കാഹ്, ഹലാല എന്നിവയ്‌ക്കെതിരെ ലഭിച്ചവയും സ്വമേധയാ എടുത്തതുമുള്‍പ്പെടെ ഏഴ് ഹര്‍ജികളില്‍ കോടതി വാദം കേട്ടിരുന്നു. ആയിരം പേജുള്ള വിധിപ്രസ്താവത്തിലാണ് ചരിത്രപരമായ തീരുമാനം കോടതി അറിയിച്ചത്.

15 വര്‍ഷം നീണ്ട വിവാഹബന്ധം ഫോണ്‍ കോളിലൂടെ അവസാനിപ്പിച്ചതിനെതിരെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സൈറാ ബാനു നല്‍കിയ ഹര്‍ജി, കത്തിലൂടെ മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, ഫോണിലൂടെ മൊഴി ചൊല്ലപ്പെട്ട ഇഷ്‌റത് ജഹാന്‍, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്‌റി എന്നവരുടെ ഹര്‍ജികളാണ് പരിഗണിച്ചത്. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുത്തലാഖിനെ അനുകൂലിച്ച് കേസില്‍ കക്ഷിചേര്‍ന്നിരുന്നു.

RECENT POSTS
Copyright © . All rights reserved