Latest News

ഇന്ത്യയുള്‍പ്പടെയുള്ള 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലെത്താന്‍ ഇനി വിസ വേണ്ട. സൗദി അറേബ്യയും സഖ്യ രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടി.

യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവ ഉള്‍പ്പടെയുള്ള 80 രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഇനി മുതല്‍ ഖത്തറില്‍ പ്രവേശിക്കാന്‍ വിസ വേണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ഖത്തര്‍ മന്ത്രാലയം

പാസ്പോര്‍ട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എന്നീ രേഖയുള്ളവര്‍ക്ക് ഇനി മുതല്‍ സന്ദര്‍ശക വിസയില്ലാതെ ഖത്തറിലെത്താം. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് 180 ദിവസം മുതല്‍ 30 ദിവസം വരെയുള്ള കാലയളവില്‍ രാജ്യത്ത് തങ്ങാമെന്നും മന്ത്രാലയം അറിയിക്കുന്നു. ഏത് രാജ്യത്തിന് നിന്നുമുള്ളവരാണ് എന്നത് അനുസരിച്ചിരിക്കും ഈ കാലയളവ്.

ഇതോടെ സന്ദര്‍ശകര്‍ക്ക് എളുപ്പം എത്താവുന്ന രാജ്യമായി മാറും ഖത്തര്‍. നിക്ഷേപകരെ കണ്ടെത്തുന്നതിന്റെയും ടൂറിസം മേഖലയുടെ പോഷണവും ലക്ഷ്യമിട്ടാണ് ഖത്തര്‍ നീക്കം

കാസർഗോഡ് നിന്ന് കാണാതായ സന ഫാത്തിമ എന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാർ നടത്തിയ തെരച്ചിലിൽ പുഴയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാല് വയസ്സുള്ള സന വീടിന് മുന്നിലെ ചെറിയ നീർചാലിലൂടെ ഒലിച്ച് പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ കാണാതായതോടെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായിരുന്നു.

പാണത്തൂർ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തുനിന്നാണ് ഓഗസ്റ്റ് മൂന്നിന് സനയെ കാണാതാകുന്നത്. കുഞ്ഞിനെ കാണാതായതോടെ സർക്കാർ ഇടപെട്ട് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിരുന്നു. സർക്കാർ നിർദേശം ലഭിച്ചതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണാണ് പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിച്ചത്. ഇതിനിടയിലാണ് നാട്ടുകാർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കൊച്ചി: പുതുവൈപ്പ് സമരത്തില്‍ ഉണ്ടായ പോലീസ് നടപടിയില്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചിട്ടില്ലെന്ന് യതീഷ് ചന്ദ്ര. മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹാജരായി നല്‍കിയ വിശദീകരണത്തിലാണ് കൊച്ചി മുന്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതിക്ക് മുന്നില്‍ സമരം ചെയ്തവരെ നീക്കുക മാത്രമാണ് ചെയ്തതെന്നും യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

വിശദീകരണം എഴുതി നല്‍കിയിരുന്നെങ്കിലും നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയപ്പോള്‍ പുരുഷന്മാരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് നീക്കം ചെയ്തത്. പോലീസ് വാഹനത്തിനു മുന്നില്‍ നിന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ഇവര്‍ മാറാന്‍ തയ്യാറാകാത്തതിനാലാണ് ബലപ്രയോഗം വേണ്ടി വന്നത്. ഹൈക്കോടതിയിലും ഇവര്‍ കയറി പ്രതിഷേധിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. പ്രധാനമന്ത്രി വരുന്നതിന് തലേദിവസമായതിനാല്‍ ആ പരിപാടി അലങ്കോലപ്പെടുത്താനും പ്രതിഷേധക്കാര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും യതീഷ് ചന്ദ്ര വിശദീകരിച്ചു.

കേരളത്തിലെ കായല്‍-കോള്‍ നിലങ്ങളില്‍ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ നടത്തുന്ന ജൈവ പ്രാധാന്യമുള്ള പൊക്കാളി കൃഷിക്ക് ഭീഷണിയായി പറവൂര്‍ എഴിക്കരയില്‍ ഓഷ്യനേറിയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി. ഓഗസ്റ്റ് 10ന് വൈകീട്ട് 4.30 ന് ചാത്തനാട് കുഴപ്പനത്ത് പ്രതിഷേധ യോഗവും സെമിനാറും സംഘടിപ്പിക്കുന്നു. ചാത്തനാട് കുഴുപ്പനം ആക്കപ്പാടം പാടശേഖരങ്ങളിലാണ് സ്വകാര്യ കമ്പനി 60 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ഓഷ്യനേറിയം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.
പാരിസ്ഥിതിക സംരക്ഷണത്തെക്കുറിച്ചു നിരന്തരം പ്രസംഗിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ പോലും ഇവിടെ മൗനം പാലിക്കുമ്പോള്‍ വരും തലമുറകളോട് ചെയ്യുന്ന ഈ അതിക്രമത്തിനെതിരെ ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതികരിക്കാന്‍ ഒരുങ്ങുന്നു.

കേരളത്തിന്റെ ജലം, ഭക്ഷണം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും. ഇവ സംരക്ഷിക്കുന്നതിന് വേണ്ടി 2008 ല്‍ സംസ്ഥാനത്തു ഒരു നിയമം പാസാക്കിയെങ്കിലും ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാത്തതു മൂലം ഇതുവരെ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. മാറി മാറി വരുന്ന സര്‍ക്കാരുകളിലും അവയെ നയിക്കുന്ന രാഷ്ട്രീയ കക്ഷികളിലും ഭൂമാഫിയകള്‍ക്കുള്ള സ്വാധീനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പഴുതുപയോഗിച്ചു അധികൃതര്‍ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്.

പ്രൊഫ: കെ അരവിന്ദാക്ഷന്‍, പി രാജു (സിപിഐ ജില്ലാ സെക്രട്ടറി) എം എന്‍ പിയേഴ്സണ്‍, ഫ്രാന്‍സിസ് കളത്തുങ്കല്‍ (പൊക്കാളി സംരക്ഷണ സമിതി), സി ആര്‍ നീലകണ്ഠന്‍, ഡോ: മന്‍സൂര്‍ ഹസ്സന്‍ എന്നിവര്‍ പങ്കെടുക്കുന്നു. കര്‍ഷകനു നീതി, ജനങ്ങള്‍ക്ക് ഭക്ഷണം, സ്വാശ്രയകേരളം എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ പലഭാഗങ്ങളിലായി നടത്തുന്ന കര്‍ഷകസ്വരാജ് പരിപാടികളുടെ സംസ്ഥാന തല ഉത്ഘാടനവും പറവൂരില്‍ വെച്ചു നടക്കുന്നു.

സൗദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുള്ള ബിന്‍ തുര്‍കി അല്‍ സൗദ് അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ട് രാജകുമാരന്റെ മരണവിവരം സ്ഥിരീകരിച്ചതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുള്ള പള്ളിയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടക്കും.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും സിപിഐഎം നേതാവ് സുധീഷ് മിന്നിയും തമ്മിലുള്ള വാക്പോര് തുടരുകയാണ്. ശോഭാ സുരേന്ദ്രന്റെ ജന്മനാടായ ചങ്ങരംകുളത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ചുണയുണ്ടെങ്കില്‍ കരണത്തടിക്കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് സുധീഷ് മിന്നി. ശോഭാ സുരേന്ദ്രന്റെ ജന്മനാട്ടില്‍ പരിപാടിയൊരുക്കിയ മലപ്പുറം ഡിവൈഎഫ്‌ഐ നേതൃത്വത്തിന് സുധീഷ് മിന്നി നന്ദിയറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് സുധീഷ് മിന്നിയുടെ വെല്ലുവിളി.

പൊതുസമൂഹമധ്യത്തില്‍ അവഹേളിക്കുന്നവരുടെ കരണത്തടിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍ തുറന്നടിച്ചിരുന്നു. സുധീഷ് മിന്നിയും വറുതെയിരുന്നില്ല. ഇനി ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരുമിച്ച് പങ്കെടുക്കേണ്ടി വന്നാല്‍ ‘മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ്’ താനാ ചാനലില്‍ നടത്തുമെന്ന് സുധീഷ് മിന്നി പറഞ്ഞിരുന്നു.

ഒരു ചാനല്‍ചര്‍ച്ചയിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ സുധീഷ് മിന്നിക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സുധീഷ് മിന്നിക്ക് പിന്തുണ നല്‍കി കമന്റിട്ടവര്‍ക്കെതിരേയും ശോഭാ സുരേന്ദ്രന്‍ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ചാനലിന് നൽകിയ അഭിമുഖത്തിൽ ‘പൊതുമധ്യത്തില്‍ അവഹേളിക്കുന്നവരുടെ മുഖത്തടിക്കു’മെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.

ഇതിന് മറുപടിയുമായാണ് സുധീഷ് മിന്നി വീണ്ടും എത്തിയത്. പഴയ ചില കാര്യങ്ങള്‍ പങ്കുവെച്ച്, ഫെയ്‌സ്ബുക്കിലായിരുന്നു സുധീഷിന്റെ പ്രതികരണം. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ‘ഇനി ഒരുതവണ കൂടി താനും ശോഭാ സുരേന്ദ്രനും ചാനലില്‍ മുഖാമുഖം വന്നാല്‍ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടത്തുമെന്ന് സുധീഷ് മിന്നി പറഞ്ഞത്.

മലയാളികളുടെ പൊങ്കാലയ്ക്ക് പിന്നാലെ എടുത്തുകളഞ്ഞ അര്‍ണബ് ഗോസ്വാമിയുടെ ഫെയ്സ്ബുക്ക് പേജിന്റെ റിവ്യു റിവ്യു ഓപ്ഷന്‍ വീണ്ടും തിരികെ വന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാധ്യമ പിന്തുണ കൊടുക്കുന്ന റിപബ്ലിക്ക് ചാനലിനെതിരെ മലയാളികള്‍ പണികൊടുത്തിരുന്നു. സത്യസന്ധമായ റിവ്യുകള്‍ ഇട്ട മലയാളികള്‍ ചാനലിന്റെ നിലവാരം പൂജ്യത്തില്‍ താഴെ ആണെങ്കിലും അത് നല്‍കാനുളള ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ ഒരു സ്റ്റാര്‍ മാത്രമാണ് നല്‍കുന്നതെന്ന് അറിയിച്ചു.

കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിനില്‍ വലിയ പങ്ക് വഹിക്കുന്ന റിപ്പബ്ലിക്ക് ചാനലിന്റെ റേറ്റിംഗ് നാലിന് മുകളിലാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇത് കുത്തനെ 2.2ലേക്ക് താണതോടെ ചാനല്‍ ഫെയ്സ്ബുക്കില്‍ നിന്നും റിവ്യു ഓപ്ഷന്‍ ഒളിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ചാനലിനെ രക്ഷിക്കാനും ചിലർ രംഗത്തെത്തി. ഇവര്‍ വ്യാപകമായാണ് ചാനലിന് അഞ്ച് റേറ്റിംഗ് നല്‍കിയത്. എന്നാല്‍ ഒറ്റക്കെട്ടായി മലയാളികള്‍ നിന്നതോടെ ഇവരുടെ ശ്രമം വിഫലമായി.

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തെ ദേശീയതലത്തില്‍ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് മലയാളികളെ ചൊടിപ്പിച്ചത്. ഫേസ്ബുക്കില്‍ വളരെ കുറഞ്ഞ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ തിരിച്ചടിച്ചത്. ഇതോടെയാണ് ഓപ്ഷന്‍ ഒളിപ്പിച്ച് അര്‍ണബ് രക്ഷപ്പെട്ടത്. വീണ്ടും ചാലനിനെതിരെ ഫെയ്സ്ബുക്കില്‍ പൊങ്കാല തുടങ്ങിയതോടെയാണ് വീണ്ടും ഓപ്ഷന്‍ തിരികെ എത്തിയത്.

നേരത്തേ ഓടിക്കൊണ്ടിരിക്കുന്ന കാറിനെ മുന്നോട്ടു പോവാന്‍ അനുവദിക്കാത്ത തെരുവ് പട്ടികളോട് റിപ്പബ്ലിക്ക് ചാനല്‍ ടീമിനെ ശശി തരൂര്‍ ഉപമിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുന്‍പ് ‘തരൂരിന്റെ മിണ്ടാതിരിക്കാനുള്ള അവകാശത്തെ നിങ്ങള്‍ ബഹുമാനിക്കണം.’ എന്ന് തരൂര്‍ ചാനലിനെതിരെ നല്‍കിയ മാനനഷ്ടകേസിന്റെ വാദത്തിനിടെ ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞിരുന്നു.

അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. റേറ്റിംഗിനൊപ്പം ചാനലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും ഫേസ്ബുക്ക് പേജില്‍ കാണാം. ഇതിന് പുറമെ ചാനലിന്റെ ഗൂഗിള്‍ പേജിലും ചാനലിന്റെ നിലവാരം താണതാണെന്ന് കാണിച്ച് റിവ്യൂകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ദിലീപിനെതിരേ നടക്കുന്നത് വന്‍ ഗൂഢാലോചന!..ദിലീപിനെയും ദിലീപിന്റെ ബിസിനസിനെയും തകർക്കുക എന്ന ലക്ഷ്യത്തോടുള്ള വാൻ ഗൂഡാലോചനയാണ് നടന്നിരിക്കുന്നത് എന്നതിന് തെളിവുകള്‍ പുറത്ത് .കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന ചുമത്തി അറസ്റ്റിലായി ആലുവ ജയിലിലാണ് നടന്‍ ദിലീപ്. നടനെ അനുകൂലിക്കുന്നവര്‍ പറയുന്നു ദിലീപ് നിരപരാധിയാണെന്ന് .

നടനെതിരേ ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തുവെന്ന ആരോപണവും ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.നടന്റെ ഭാവി ജീവിതം തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത് എന്നാണ് ആക്ഷേപം. സിനിമാ മേഖലയിലുള്ളളവര്‍ തന്നെ ഈ നിലപാടുമായി രംഗത്തെത്തിയിരുന്നു. നടന്‍ സ്ഥാപനങ്ങളും ഭൂമിയും എല്ലാം വ്യാജവും അനധികൃതവുമാണെന്ന് വരുത്തി തീര്‍ക്കുന്നത് ആരാണ്. ഇതിന് പിന്നില്‍ ഭരണകൂടത്തിനും പങ്കുണ്ടെന്നാണ് തെളിയുന്ന കാര്യം.ദിലീപിന്റെ കൈവശമുള്ള സ്ഥലങ്ങളെല്ലാം സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചാലക്കുടിയിലേയും കുമരകത്തെയും പറവൂരിലെയും ഭൂമി സംബന്ധിച്ച്‌ ഈ ആരോപണം ഉയര്‍ന്നു.എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച്‌ വിശദമായ പരിശോധന നടത്തി. കുമരകത്തും പറവൂരും ചാലക്കുടിയിലും ഭൂമി കൈയേറ്റം നടന്നിട്ടില്ലെന്ന് വീണ്ടും നടത്തിയ സര്‍വേയില്‍ വ്യക്തമാക്കി.

എന്നാല്‍ അതിനിടെ പൊടുന്നനെയാണ് ദിലീപിന്റെ ഉടമസ്ഥതിയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റര്‍ സമുച്ചയം മുന്‍സിപ്പാലി അധികൃതര്‍ അടച്ചുപൂട്ടിയത്. നിസാരമായ കാരണം ചൂണ്ടിക്കാട്ടിയായിരുന്നു .ദിലീപിനെതിരേ നിലനില്‍ക്കുന്ന വികാരം മുതലെടുക്കുക എന്ന ഒരു ലക്ഷ്യം ഈ അടച്ചുപൂട്ടലിന് പിന്നിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. ഡി സിനിമാസ് അടച്ചുപൂട്ടിയതില്‍ അധികൃതര്‍ വിവേചനം കാണിച്ചുവെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.അധികൃതരുടെ ഇരട്ട നിലപാടിന്റെ തെളിവുകള്‍ ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ടു. ഡിസിനിമാസ് അടച്ചുപൂട്ടാന്‍ പറഞ്ഞ കാരണം ജനറേറ്ററിന് ലൈസന്‍സ് ഇല്ലെന്നതാണ്. അതാകട്ടെ, തിടുക്കത്തില്‍ അടച്ചുപൂട്ടേണ്ട കാരണവുമല്ല.

മുന്നറിയിപ്പ് പോലും നല്‍കാതെയാണ് അടച്ചുപൂട്ടല്‍ നടന്നതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ നിരവധി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ചാലക്കുടിയില്‍ തന്നെ മറ്റൊരു തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നു. ഇത് അടച്ചുപൂട്ടാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.ഒടുവില്‍ ഈ രണ്ട് കാര്യങ്ങളും ഉയര്‍ത്തി ചാലക്കുടി നഗരസഭക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം ഉയര്‍ന്നപ്പോള്‍ നിയമം ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണമുള്ള തീയേറ്ററിനും ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

എന്നാല്‍ മൂന്ന് ദിവസത്തെ സമയം ഈ തീയേറ്ററിന് അനുവദിച്ചിട്ടുണ്ട്. ഈ പരിഗണന ദിലീപിന്റെ ഡി സിനിമാസിന് ലഭിച്ചില്ലെന്ന് ദിലീപ് ഓണ്‍ലൈനില്‍ കുറ്റപ്പെടുത്തുന്നു. ഡിസിനിമാസ് നിയമവിധേയമായി കഴിഞ്ഞ രണ്ടര വര്‍ഷമായി ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ദിലീപ് ഓണ്‍ലൈന്‍ പറയുന്നു.പകപോക്കല്‍ നടപടിയാണ് ചാലക്കുടി നഗരസഭ സ്വീകരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലെ കുറ്റപ്പെടുത്തല്‍. ചാലക്കുടിയില്‍ തന്നെ മറ്റൊരു പ്രമുഖ തീയേറ്റര്‍ 20 വര്‍ഷമായി പ്രധാന അനുമതികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നും അതടച്ചുപൂട്ടാന്‍ ഇത്ര തിടുക്കം നഗരസഭാ അധികൃതര്‍ സ്വീകരിച്ചില്ലെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.

ഡിസിനിമാസിനെതിരായ നീക്കം പകപോക്കലിന്റെ ഭാഗമാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് ഈ തീയറ്ററിനു നോട്ടീസ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതും മൂന്ന് ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഈ ആനുകൂല്യം ഡിസിനിമാസിന് ലഭിച്ചില്ല. ഇത് ഗുഢാലോനയുടെ ഭാഗമാണെന്നും ദിലീപ് ഓണ്‍ലൈനില്‍ കുറ്റപ്പെടുത്തുന്നു.സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് ഡി സിനിമാസ് നിര്‍മാണത്തിന് വേണ്ടി കൈയേറിയെന്ന് ആരോപിക്കപ്പെടുന്നത്. എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

ഈ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. എട്ടുപേരില്‍ നിന്നാണ് നടന്‍ ഇതു വാങ്ങിയത്. സ്ഥലം വിഭജിച്ച്‌ എട്ടുപേരുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സ്ഥലം മൊത്തമായി ദിലീപ് വാങ്ങിയത്.എന്നാല്‍ നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല. നടന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സര്‍ക്കാര്‍ പുറമ്ബോക്കല്ലെന്ന സത്യവാങ്മൂലവും കളക്ടര്‍ സമര്‍പ്പിച്ചു. ഈ വിവാദം വീണ്ടും പുതിയ പശ്ചാത്തലത്തില്‍ ഉയരുകയും ഭൂമി വീണ്ടും അളക്കുകയും ചെയ്തിരുന്നു.

ആദ്യം കൊല്ലം കൊട്ടാരക്കരയില്‍ തിയറ്റര്‍ സമുച്ചയം ആരംഭിക്കാനായിരുന്നു ദിലീപിന്റെ ലക്ഷ്യമത്രെ. എന്നാല്‍ കലാഭവന്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണ് ഇതു ചാലക്കുടിയിലേക്ക് മാറ്റിയത്.ചാലക്കുടിയിലെ ഈ സ്ഥലം ദിലീപിന് പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്‍കിയതും മണിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ദിലീപിന്റെ പേരിലാണ് ഡിസിനിമാസ് അറിയപ്പെടുന്നത്.

നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ കെട്ടുകഥയല്ലെന്ന് പൾസർ സുനി. മാഡം മലയാള സിനിമ രംഗത്തു നിന്നു തന്നെയുള്ള ഒരാളാണെന്നും പൾസർ സുനി വെളിപ്പെടുത്തി. മാഡത്തെക്കുറിച്ച് ഈ മാസം 16നുള്ളിൽ വിഐപി കാര്യങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ താൻ പറയുമെന്നും സുനി പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പറഞ്ഞു കേട്ടിരുന്നതാണ് മാഡത്തെ പറ്റി. എന്നാൽ ഇത് സുനിയുടെ ഭാവനാ സൃഷ്ടി മാത്രമാണെന്നും കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്നും പൊലീസ് പിന്നീട് പറഞ്ഞു. എന്നാൽ ഇപ്പോൾ സുനി നടത്തിയിരിക്കുന്ന ഈ പ്രസ്ഥാവന പൊലീസിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്.

കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സ്മാരുടെ സമരത്തില്‍ മാനേജ്‌മെന്റിന് സഹായകരമാകുന്ന നിലപാടെടുത്ത കോട്ടയത്തെ ജോസ്‌കോ ജ്വല്ലറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജ്വല്ലറി ബഹിഷ്‌കരിക്കുന്നു. ഇന്നലെ രാത്രി മുതല്‍ ബഹിഷ്‌കരണം ആരംഭിച്ചുവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ അറിയിച്ചു.
സമരം പൊളിക്കാനായി ആശുപത്രിയിലെ നഴ്സിന്റെ ഭര്‍ത്താവിനെ കോട്ടയം ജോസ്‌കോ ജ്വല്ലറിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയതിനെതിരായാണ് പ്രതിഷേധം.
കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സിംഗ് സമരം പൊളിക്കാന്‍ ആശുപത്രി മുതലാളിയുടെ വാക്കു കേട്ട് അവിടുത്തെ നഴ്സിന്റെ ഭര്‍ത്താവിനെ കോട്ടയം ജോസ്‌കോ ജൂവലറിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയ ജോസ്‌കോ ജൂവലറി അധികാരികളുടെ നടപടി മുതലാളി വര്‍ഗ്ഗത്തിന്റെ കാടത്തം ആണ്. എന്ന് യു.എന്‍.എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിബി മുകേഷ് പറയുന്നു.

ഇതില്‍ പ്രതിഷേധിച്ചു ഇനി മുതല്‍ മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജൂവലറിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങില്ല….
ഞങ്ങളുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാവരോടും ഇങ്ങനെ തന്നെ ആയിരിക്കും ഞങ്ങളുടെ പ്രതികരണം…..
ഇത് ജീവിക്കാന്‍ വേണ്ടി ഉള്ള സമരം ആണ് ആരെയും തോല്‍പിക്കാന്‍ അല്ല പക്ഷെ ഞങ്ങളെ തോല്‍പിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജൂവലറി ഇന്ന് മുതല്‍ ബഹിഷ്‌ക്കരിക്കുന്നു’
കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സിംഗ് സമരം പൊളിക്കാന്‍ ആശുപത്രി മുതലാളിയുടെ വാക്കു കേട്ട് അവിടുത്തെ നഴ്സിന്റെ ഭര്‍ത്താവിനെ കോട്ടയം ജോസ്‌കോ ജൂവലറിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയ ജോസ്‌കോ ജൂവലറി അധികാരികളുടെ നടപടി മുതലാളി വര്‍ഗ്ഗത്തിന്റെ കാടത്തം ആണ്.
ഇതില്‍ പ്രതിഷേധിച്ചു ഇനി മുതല്‍ മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജൂവലറിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങില്ല….
ഞങ്ങളുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാവരോടും ഇങ്ങനെ തന്നെ ആയിരിക്കും ഞങ്ങളുടെ പ്രതികരണം…..
ഇത് ജീവിക്കാന്‍ വേണ്ടി ഉള്ള സമരം ആണ് ആരെയും തോല്‍പിക്കാന്‍ അല്ല പക്ഷെ ഞങ്ങളെ തോല്‍പിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും
്#boycott_Josco_Jewellery
#support_Bharath_Nurses_Strike

സിബി മുകേഷ്
സ്റ്റേറ്റ് വൈസ് പ്രസിഡന്റ്
യു എന്‍ എ

RECENT POSTS
Copyright © . All rights reserved