Latest News

കുറ്റകൃത്യം നടന്ന് 20 മിനുറ്റിനകം പ്രതിയെ പിടിച്ച് റെക്കോര്‍ഡിട്ടിരിക്കുകയാണ് ദുബായ് പോലീസ്. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സമയം പോലും ലഭിച്ചില്ല. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദുബായ് പോലീസ് നടത്തിയ നീക്കങ്ങള്‍ ഏത് അന്വേഷണ സംഘത്തിനും മാതൃകയാക്കാവുന്നതാണ്.വിചിത്രമായ ഒരു കേസാണ് ദുബായ് പോലീസ് 20 മിനുറ്റ് കൊണ്ട് തെളിയിച്ചതെന്ന് അസിസ്റ്റന്റ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറയുന്നു. കുറ്റകൃത്യം നടന്നു 10 മിനുറ്റിനകം പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചതാണ് ഗുണമായത്. സംഭവം നടന്ന് പത്ത് മിനുറ്റിനകം കുറ്റകൃത്യം ചെയ്തവരെ തിരിച്ചറിഞ്ഞു. 20 മിനുറ്റുകൊണ്ട് പ്രതികളെ പിടികൂടിയെന്നും മേജര്‍ ജനറല്‍ ഖലീലിനെ ഉദ്ധരിച്ച് അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

Image result for Dubai's elite policewomen squad for VIPs show their skills during a graduation ceremony

എന്നാല്‍ ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇത്രവേഗം പ്രതികളെ പിടികൂടിയതെന്ന് മാത്രമാണ് പോലീസ് പറയുന്നത്. കേസിന്റെ വിശദാംശങ്ങള്‍ അവര്‍ പുറത്തുവിട്ടില്ല. സമാനമായ കേസുകള്‍ പഠിച്ചും കേസ് ഫയലുകള്‍ സൂക്ഷ്മമായി പരിശോധിച്ചുമാണ് പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുന്നത്.കുറ്റകൃത്യങ്ങളുടെ രേഖകള്‍ ശാസ്ത്രീയമായ രീതിയില്‍ ദുബായ് പോലീസ് സൂക്ഷിക്കുന്നുണ്ട്. ഏത് നിസാരമായ കേസുകളും ഇത്തരത്തില്‍ സൂക്ഷിക്കും. രാജ്യത്തെ എല്ലാ വ്യക്തികളെയും തിരിച്ചറിയാനുള്ള സംവിധാനം ദുബായ് പോലീസിനുണ്ട് .ഏറ്റവും കുറഞ്ഞതോതില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ദുബായ് പെൺ പോലീസ് ഇവിടുത്തെ പോലീസിന്റെ കാര്യക്ഷമതയാണ് ഇതിന് കാരണം. അമേരിക്കയും ജര്‍മനിയുമെല്ലാം കുറ്റകൃത്യത്തിന്റെ കാര്യത്തില്‍ യുഎഇയെക്കാള്‍ മുന്നിലാണ്. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും ഏറ്റവും കുറഞ്ഞ കുറ്റകൃത്യം നടക്കുന്ന രാജ്യമാണ് യുഎഇ. ആഗോളതലത്തില്‍ കുറ്റകൃത്യം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ 33 ാം സ്ഥാനത്താണ് യുഎഇ. സംഘടിത കുറ്റകൃത്യങ്ങള്‍ യുഎഇയില്‍ കുറവാണ്. മാത്രമല്ല, വര്‍ഗീയ സംഘടനകള്‍ക്ക് രാജ്യത്ത് സ്വാധീനം വളരെ കുറവാണ്. കാര്യമായും കേസുകള്‍ ഉണ്ടാകുന്നത് സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ടാണ്.

Image result for Dubai's elite policewomen squad for VIPs show their skills during a graduation ceremony

നേരത്തെ പലസ്തീന്‍ നേതാവ് മഹ്മൂദ് അല്‍ മബ്ഹൂഹിനെ കൊലപ്പെടുത്തിയ സംഘത്തെ ദുബായ് പോലീസ് പിടികൂടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാരായിരുന്നു കൊലപാതകം നടത്തിയത്. വിവിധ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടില്‍ ദുബായിലെത്തിയ മൊസാദ് സംഘം ഹോട്ടലില്‍ വച്ചാണ് പലസ്തീന്‍ നേതാവിനെ കൊലപ്പെടുത്തിയത്. പക്ഷേ, എല്ലാവരും വ്യാജ പാസ്‌പോര്‍ട്ടിലാണെത്തിയതെന്ന് പിന്നീട് ദുബായ് പോലീസ് കണ്ടെത്തി. പ്രതികളെ തിരിച്ചറിയുകയും ചെയ്തു.തെളിയാത്ത പ്രമാദമായ കേസുകള്‍ യുഎഇയില്‍ ഇല്ല. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടിട്ടുണ്ട്. സുപ്രധാന കേന്ദ്രങ്ങളിലെല്ലാം സ്ഥാപിച്ച ഒളികാമറകളും രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ ശേഖരിക്കുന്ന തിരിച്ചറിയല്‍ രേഖകളുമാണ് വേഗത്തില്‍ പ്രതികളെ പിടിക്കാന്‍ പോലീസിനെ സഹായിക്കുന്നത്.ദുബായ് നഗരത്തിന്റെ സുരക്ഷാകാര്യത്തില്‍ ദുബായ് പോലിസ് പാലിക്കുന്ന നിഷ്കര്‍ഷത വളരെ വലുതാണ്‌.ഒരു വട്ടമെങ്കിലും ദുബായ് സന്ദര്‍ശിച്ചവര്‍ക്ക് ഇത് അറിയാം. ലോകത്തിന് എന്നും ആശ്ചര്യമാണ് ദുബായ് നഗരം. അതുപോലെ തന്നെ വ്യത്യസ്തമാണ് ദുബായ് പോലീസും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വരുന്ന ജനങ്ങള്‍ക്ക്‌ ദുബായ് നഗരം നൂറുശതമാനം സുരക്ഷിതമാണ്. ഇതില്‍ ദുബായ് പോലീസിന്റെ പങ്കു എടുത്തുപറയേണ്ടതാണ്.ഏത് കേസിലും കുറ്റവാളികളെ പിടികൂടാനും കുറ്റം തെളിയിക്കാനും ദുബായ് പോലീസിനുള്ള മികവ് ലോകപോലീസായ അമേരിക്കക്ക് വരെ ഇല്ലെന്ന് പറയാം.

ഡല്‍ഹിയിലെ നജാഫ്ഗഡില്‍ പുരുഷന്റെ ശരീരം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ശുചീകരണ തൊഴിലാളികളാണ് വിജനമായ സ്ഥലത്ത് ബാഗ് കണ്ടെത്തിയത്. ഏകദേശം 35 വയസ്സ് തോന്നിക്കുന്ന ആളെ തിരിച്ചറിയാനായിട്ടില്ല. കൈ കാലുകളും ശരീരത്തിന്റെ പല ഭാഗങ്ങളും കഷ്ണങ്ങളാക്കിയ നിലയിലാണെന്നും പോലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ കയ്യില്‍ പതിപ്പിച്ച ‘ഓം’ ചിഹ്നം അന്വേഷണത്തെ സഹായിക്കുമെന്നാണ് പോലീസിന്റെ വിശ്വാസം. ബാഗിന് സമീപം രക്തപ്പാടുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തി ഇവിടെ ഉപേക്ഷിച്ചതാവാമെന്നാണ് പോലീസ് കരുതുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇടുക്കി ചീനിക്കുഴിയിൽ ദമ്പതികൾ വൈദ്യുതാഘാതമേറ്റു മരിച്ചു. ചീനിക്കുഴി കല്ലറയ്ക്കൽ ബാബു (60), ഭാര്യ ലൂസി (55)എന്നിവരാണ് മരിച്ചത്. കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഇവർക്കു ഷോക്കേൽക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ ആറോടെ പള്ളിയിലേക്കു പോകുന്നതിനിടെ റോഡിൽ വൈദ്യുതി കമ്പി വീണു കിടക്കുന്നത് ഇരുവരും ശ്രദ്ധിച്ചില്ല. വൈദ്യുതാഘാതമേറ്റ ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലൂസിക്കും ഷോക്കേറ്റത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

കൊളംബോ ടെസ്റ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യൻ ടീം. വീന്ദ്ര ജഡേജയുടെ അഞ്ചു വിക്കറ്റ് നേട്ടത്തിന്‍റെ മികവിൽ ഇന്നിംഗ്സിനും 53 റണ്‍സിനുമായിരുന്നു ഇന്ത്യൻ ജയം. കൊളംബോ ക്രിക്കറ്റ് ടെസ്റ്റിലും വിജയം കണ്ടതോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു.

നാലാം ദിനം ചായയ്ക്കു പിരിയുന്പോൾ 343/7 എന്ന നിലയിലായിരുന്നു ആതിഥേയർ. ചായയ്ക്കുശേഷം 43 റണ്‍സ് കൂടി ചേർത്തപ്പോൾ സ്കോർ 387ൽ ലങ്കയുടെ ഇന്നിംഗ്സ് അവസാനിച്ചു. കുശാൽ മെൻഡിസ്(110), കരുണരത്നെ(144) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യൻ വിജയം വൈകിച്ചത്. ഇരുവരും മടങ്ങിയതോടെ ലങ്കൻ വാലറ്റം ചീട്ടുകൊട്ടാരം പോലെ വീണു. രവീന്ദർ ജഡേജ 5 വിക്കറ്റ് നേടിയപ്പോൾ അശ്വിനും പാണ്ഡ്യയും 2 വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 622ന് മറുപടി നൽകിയ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 183 റണ്‍സിൽ തീർന്നു. ഒന്നാം ഇന്നിങ്ങ്സിൽ ഇന്ത്യക്കു 439 റണ്‍സിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്സിൽ അശ്വിൻ അഞ്ചു വിക്കറ്റും മുഹമ്മദ് ഷാമി, രവിന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.

ആദ്യമായാണ് ഇന്ത്യൻ ടീം ശ്രീലങ്കയിൽ ഒരു ഇന്നിങ്ങ്സ് ജയം ആഘോഷിക്കുന്നത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ ലങ്കൻ മണ്ണിൽ പരമ്പര നേടുന്നത്.

ദിലീപിന് ജയിലിലെ ജീവിതം അസഹനീയമാകുന്നു. തലചുറ്റലും ഇടക്കിടെയുള്ള ചര്‍ദ്ദിയുമാണ് പ്രധാനപ്രശ്നങ്ങള്‍. അമിതമായ ടെന്‍ഷന്‍ ആണ് താരത്തെ ഈ വിധം ദുരിതത്തിലാക്കിയത്. ഇടയ്ക്ക് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും എണീക്കാനാവാതെ കിടന്നത് വാര്‍ത്തയായിരുന്നു. വാര്‍ഡന്മാര്‍ പാരസെറ്റമോളും തലകറക്കത്തിന് ഗുളികയും നല്‍കിയെങ്കിലും അസുഖം ഭേദമായില്ല. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു ദിലീപ്. അന്ന് വൈകിട്ട് മിന്നല്‍ പരിശോധനയ്ക്ക് ആലുവ ജയിലില്‍ എത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖയാണ് ദിലീപിന്റെ അവസ്ഥ കണ്ട് ഡോക്ടറെ വിളിക്കാന്‍ സുപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയത്.

ഇതിന്‍ പ്രകാരം ജയില്‍ മേധാവി സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പോയതിന് ശേഷം ആലുവ ജില്ലാ ആശുപത്രിയിലെ ആര്‍ എം ഒ യും രണ്ടു നേഴ്സുമാരും ജയിലിലെത്തി ദിലീപിനെ പരിശോധിച്ചു. ഇവിടെന്നുള്ള ഡോക്ടറാണ് ദിലീപിന് മിനിയേഴ്സ് സിന്‍ട്രം ആണെന്ന് സ്ഥിരീകരിച്ചത്.

അമിത ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള വെയ്നുകളില്‍ പ്രഷര്‍ ഉണ്ടാകുകയും ഫ്ളൂയിഡ് ഉയര്‍ന്ന് ശരീരത്തിന്റെ ബാലന്‍സ് തെറ്റിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ദിലീപിന്റേതെന്ന് ഡോക്ടര്‍ വാര്‍ഡന്മാരെ ധരിപ്പിച്ചു. ഇത്തരം രോഗികളില്‍ സിവിയര്‍ അറ്റാക്കിന് സാധ്യതയുണ്ടെന്നും ആശുപത്രിയിലേക്ക് മാറ്റുന്നത് ഉചിതമാവുമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും സുരക്ഷ കാര്യങ്ങള്‍ പരിഗണിച്ച് അത് പ്രായോഗികമല്ലന്ന് സുപ്രണ്ട് വ്യക്തമാക്കി.

ഡി ഐ ജി യുടെ ആവശ്യ പ്രകാരം മൂന്ന് ദിവസം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജയിലിലെത്തി ദിലീപിനെ ചികിത്സിച്ചു. ഈ സമയം പരസഹായത്തോടെ തന്നെയാണ് ദിലീപ് പ്രാഥമിക കൃത്യം പോലും നിര്‍വ്വഹിച്ചത്. വഞ്ചനാ കേസില്‍ റിമാന്റില്‍ ഉള്ള തമിഴനാട് സ്വദേശിയായ സഹ തടവുകാരനെ ദിലീപിനെ ശുശ്രൂഷിക്കാന്‍ ജയില്‍ അധികൃതര്‍ നിയോഗിക്കുകയും ചെയ്തു. തറയിലെ ഉറക്കം മൂലം തണുപ്പടിച്ചതും ദിലീപിന്റെ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതായി ഡോക്ടര്‍ ജയില്‍ അധികൃതരോടു പറഞ്ഞു. തനിക്ക് നേരത്തെയും ഇതു പോലെ തല കറക്കം ഉണ്ടായിട്ടുള്ളതായി ദിലീപ് ഡോക്ടറോടു പറഞ്ഞു. പരസഹായമില്ലതെ ദിലീപ് കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസമാകുന്നു.

ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഗുളിക മുടങ്ങാതെ കഴിക്കുന്നുണ്ട്. അതേ സമയം ദിലീപിന്റേത് നാടകമാണന്നാണ് മറ്റു തടവുകാര്‍ക്കിടയിലെയും ചില വാര്‍ഡന്മാര്‍ക്കിടയിലെയും സംസാരം. ആരോഗ്യസ്ഥിതി മോശമാണന്ന ഡോക്ടറുടെ റിപ്പോര്‍ട്ടോടെ കോടതിയെ സമീപിക്കാനും അത് വഴി സഹതാപം ഉറപ്പിച്ച് ജാമ്യം നേടാനുമുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. ദിലീപിന്റെ നാടകത്തിന് ജയില്‍ അധികൃതര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് തടവുകാര്‍ക്കിടയിലെ മുറുമുറുപ്പ്, എന്നാല്‍ കാവ്യയെ അറസ്റ്റു ചെയ്യുമെന്ന ഭയവും അസ്വസ്ഥമാക്കുന്ന രീതിയില്‍ അന്വേഷണ സംഘം ആലുവയിലെ വീട്ടില്‍ കയറി ഇറങ്ങുന്നതും ദിലീപിനെ നൊമ്പരപ്പെടുത്തിയതായി ഒരു ജയില്‍ വാര്‍ഡന്‍ പ്രതികരിച്ചു.

ആരോടും ചോദിക്കാതെ ദിലീപിന്റെ വീട്ടിലെ സി സി ടിവി ക്യാമറ ഘടിപ്പിച്ച സിസ്റ്റവും ഇന്റേണല്‍ മെമ്മറി കാര്‍ഡും അന്വേഷണ സംഘം കൊണ്ടു പോയതും വീട്ടുകാര്‍ ദിലീപിനെ അറിയിച്ചിരുന്നു. ഇതും ടെന്‍ഷന്‍ കൂടാന്‍ കാരണമായി. കാവ്യയെ ചോദ്യം ചെയ്ത വാര്‍ത്ത അറിഞ്ഞ ശേഷം ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ് ജയിലില്‍ കഴിച്ചു കൂട്ടിയത്. ലക്ഷ്യയില്‍ സുനി എത്തിയതുമായി കണക്ടു ചെയ്തു കാവ്യയേയും പൊലീസ് ജയിലലടയക്കുമെന്ന വല്ലാത്ത ആശങ്ക ദിലീപിനെ വേട്ടയാടിയിരുന്നു. താന്‍ അഴിക്കുള്ളിലായപ്പോള്‍ സ്വന്ത മാനേജറായ അപ്പുണ്ണി പോലും തന്നെ ഒറ്റുകൊടുത്തു എന്ന മാനസികാവസ്ഥയിലാണ് ദിലീപ്. കാരാഗ്രഹത്തിലെ ഇരുട്ടില്‍ പുറംലോകം കാണാതെ ദിവസങ്ങളായി കഴിച്ചു കൂട്ടുന്നതും താരത്തിന്റെ മാനസികാവസ്ഥയെയും ബാധിച്ചുവെന്നാണ് അറിയുന്നത്. ഒരു വശത്ത് തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ വാര്‍ത്തകളും മറ്റ് കിംവതന്തികളുമെല്ലാം ജയിലില്‍ നിന്നും അദ്ദേഹം അറിയുന്നത്.

ഇതെല്ലാം കേട്ട് മാനസികമായി അസ്വസ്ഥനായിരുന്ന ദിലീപിന് ആശ്വാസം വല്ലപ്പോഴും ജയിലില്‍ നിന്നും മകള്‍ മീനാക്ഷിയേയും കാവ്യയേയും വിളിക്കാന്‍ കഴിയുന്നതാണ്. താര രാജാവ് ദുഃഖിതനായി ദിവസങ്ങള്‍ എണ്ണി കാരാഗ്രഹത്തില്‍ കഴിയുമ്പോഴും 523ആം നമ്പര്‍ തടവുകാരന് ജയിലിലെത്തുന്ന കത്തുകളുടെ എണ്ണത്തില്‍ കുറവില്ല. പോസ്ററ് കാര്‍ഡു മുതല്‍ ഇന്‍ലഡു കവര്‍ വരെ യുള്ള കത്തുകളാണ് കൂടുതലും. ദിലീപ് കൈപറ്റാത്തതു കൊണ്ട തന്നെ ജയിലിധികൃതര്‍ ഒന്നും പൊട്ടിച്ചിട്ടില്ല. ദിലീപ് ജാമ്യം നേടി ഇറങ്ങുമ്പോള്‍ കൈമാറാന്‍ വെച്ചിരിക്കുകയാണ് ആരാധകരുടെ കത്തുകള്‍. ഇതിനിടയില്‍ ദിലീപിനെ ജയില്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയനാക്കുകയും ചെയ്തു.ദിനവും യോഗ നിര്‍ബന്ധമായി ചെയ്യാനും ആത്മീയ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വായിക്കാനും കൗണ്‍സിലര്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ സങ്കീര്‍ത്തനം വായനയും നാമജപവും മുടക്കരുതെന്നും പോസ്റ്റീവ് എനര്‍ജി സ്വാംശീകരിക്കാന്‍ അവയ്ക്ക് ആകുമെന്നും കൗണ്‍സിലര്‍ പറഞ്ഞു. അമിത ചിന്തയും ഉത്കണ്ഠയും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള ചില ലഘു വിദ്യകള്‍ കൂടി ദിലീപ് കൗണ്‍സിലറില്‍ നിന്നും സ്വായത്തമാക്കിയിരുന്നു.

നടന്‍ ദീലീപിന്റെ മൂന്നാം ഭാര്യയാണ് താനെന്ന സത്യം തിരിച്ചറിഞ്ഞ കാവ്യ മാധവന്‍ ദിലീപിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോയതായി സൂചന. കഴിഞ്ഞ ദിവസമായിരുന്നു അന്വേഷണ സംഘം ദിലീപീന്റെ ആദ്യവിവാഹത്തെകുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടത്. മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുമ്പ് ദിലീപ് അമ്മാവന്റെ മകളെ പ്രണയിച്ചു രജിസ്റ്റര്‍ മാര്യേജ് ചെയ്തിരുന്നു എന്നായിരുന്നു കണ്ടെത്തല്‍.

ദിലീപിന്റെ ആദ്യ വിവാഹത്തേക്കുറിച്ചു കാവ്യ മാധവനും മഞ്ജുവിനും അറിയില്ലായിരുന്നു. ദിലീപിന്റെ ബന്ധുക്കളും ഇത് കാവ്യയില്‍ നിന്നും മഞ്ജുവില്‍ നിന്നും രഹസ്യമാക്കി വച്ചു. ദിലീപിന്റെ ആദ്യ ഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത്. ഇവര്‍ കുടുംബസമേതമാണ് അവിടെ കഴിയുന്നതെന്നും അറിയുന്നു.

സിനിമാതാരമായി മാറിയ ദിലീപ് പിന്നീട് മഞ്ജുവാര്യരുമായി പ്രണയത്തിലായപ്പോള്‍ താരത്തിന്റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കി. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ വഴി മാറണമെന്നായിരുന്നു ആവശ്യം. ഇത് ഉള്‍ക്കൊണ്ട് മാറി കൊടുക്കുകയായിരുന്നു. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നുവെന്നാണ് സൂചന. നാല് വര്‍ഷത്തോളം ദിലീപും അമ്മാവന്റെ മകളും പ്രണയത്തിലായിരുന്നു. ആലുവ ദേശം രജിസ്റ്റ്രാര്‍ ഓഫിസിലെ രജിസ്റ്റര്‍ വിവാഹത്തിനു ശേഷമാണു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ ഇത് നിയമ പ്രകാരം റിജിസ്റ്റര്‍ ചെയ്‌തോ എന്നത് പൊലീസ് സ്ഥിരീകരിക്കാന്‍ കഴിയുന്നില്ല. മുദ്ര പത്രത്തില്‍ ഒപ്പിട്ടുള്ള വിവാഹം ആയിരുന്നു ഇത്. ഈ മുദ്രപത്രം തേടിയുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുമ്പോള്‍ ആലുവയിലെ കുടുംബ വീട്ടില്‍ ഭാര്യ കാവ്യാ മാധവന്‍ ഉണ്ടായിരുന്നില്ല.വെണ്ണലയിലെ സ്വന്തം വീട്ടിലായിരുന്നു താരം. പോലീസ് റെയ്ഡും മറ്റും കൂടിയപ്പോള്‍ ആലുവയിലെ വീട്ടില്‍ നിന്നും പഴയ തറവാട്ടിലേക്ക് ദിലീപിന്റെ അമ്മയും മകളും താമസം മാറ്റി. ഇതോടെ കാവ്യ വീണ്ടും തിരിച്ചെത്തി. ഭര്‍ത്താവ് അഴിക്കുള്ളില്‍ കിടക്കുമ്പോള്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്നുവെന്ന അപശ്രുതി മാറ്റാനായിരുന്നു ഇത്.

പക്ഷേ വീണ്ടും കാവ്യ വെണ്ണലയിലേക്ക് മാറിയെന്നാണ് സൂചന. ദിലീപ് കാവ്യയുമായി നടത്തിയതു മൂന്നാം വിവാഹമായിരുന്നു എന്നറിഞ്ഞതു മുതല്‍ കാവ്യ വെണ്ണലയിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലേക്കു മാറി എന്നാണു സൂചന. ദിലീപിന്റെ ബന്ധുക്കള്‍ ഇവരില്‍ നിന്ന് ഇതു രഹസ്യമാക്കി വച്ചിരുന്നു എന്നും പറയുന്നു. അമ്മാവന്റെ മകളെയായിരുന്നു ദിലീപ് ആദ്യം വിവാഹം ചെയ്തിരുന്നത്. സിനിമ താരമായ ദിലീപ് മഞ്ജുവുമായി പ്രണയത്തിലായപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയുമായി ചര്‍ച്ച നടത്തി ബന്ധത്തില്‍ നിന്നു പിന്തിരപ്പിക്കുകയായിരുന്നു എന്നും പറയുന്നു. ഇത് കഴിഞ്ഞ ദിവസങ്ങളിലാണ് വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടത്. നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറിനെ പോലുള്ളവര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് കാവ്യ വെണ്ണലയിലേക്ക് മാറിയതെന്നാണ് സൂചന.

വിമാനത്തിൽ കൗമാരക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേസിൽ ഇന്ത്യൻ പൗരനായ യുവ ഡോക്ടർ അറസ്റ്റിൽ. സിയാറ്റില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനത്തിൽ യാത്ര ചെയ്ത വിജയകുമാർ കൃഷ്ണപ്പ (28)യാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞമാസം 23നായിരുന്നു കേസിനാസ്പദമായ സംഭവം. വിമാനത്തിൽ തന്‍റെ തൊട്ടടുത്ത സീറ്റിലിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിൽ കൃഷ്ണപ്പ ബോധപൂർവം സ്പർശിക്കുകയായിരുന്നു. ഡോക്ടറുടെ മോശം പെരുമാറ്റത്തെ കുറിച്ച് പെണ്‍കുട്ടി എയർഹോസ്റ്റസിനോട് പരാതിപ്പെട്ടു. മാതാപിതാക്കളോടും കാര്യം പറഞ്ഞു. ഇതേതുടർന്ന് ഡോക്ടറെ മറ്റൊരു സീറ്റിലേക്ക് മാറ്റി അധികൃതർ പ്രശ്നത്തിന് താൽകാലിക പരിഹാരം കണ്ടു. എന്നാൽ വിമാനം നിലത്തിറങ്ങിയശേഷം ഇയാൾക്കെതിരേ നടപടി സ്വീകരിക്കാൻ അധികൃതർ തയറായില്ല.

ഇതേതുടർന്നാണ് മാതാപിതാക്കൾ എഫ്ബിഐക്ക് പരാതി നൽകിയത്. പിന്നീട് എഫ്ബിഐ വിമാനത്തിൽ യാത്ര ചെയ്തവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ പെണ്‍കുട്ടി കൃഷ്ണപ്പയെ തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിമാന അധികൃതർ ഡോക്ടറെ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പരാതിയിൽ ആരോപിക്കുന്നുണ്ട്. മെഡിക്കൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനാണ് കൃഷ്ണപ്പ യുഎസിൽ എത്തിയത്.

ദിലീപിന്റെ ആദ്യ വിവാഹത്തിന്റെ കഥകള്‍ പുറത്തുവന്നതിനു പിന്നാലെ മഞ്ജുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാപക ശ്രമം. മഞ്ജു വാര്യരെക്കുറിച്ചു വന്ന പഴയ പത്രക്കട്ടിങ് ഉപയോഗിച്ചാണു വീണ്ടും പ്രചാരണം. മഞ്ജുവിനെ കാണാനില്ലെന്നു കാട്ടിവന്ന പഴയൊരു പത്രക്കട്ടിങ്ങാണ് ഇപ്പോള്‍ അവര്‍ക്കെതിരേ ഉപയോഗിക്കുന്നത്. ഒരു ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണിതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ‘ദിലീപിന്റെ ആദ്യ വിവാഹം അന്വേഷിക്കുന്നവര്‍ ഇതൊന്നു വായിച്ചാലും ഓര്‍ത്താലും നന്ന്’ എന്നാണ് കട്ടിങ്ങിനു നല്‍കുന്ന കുറിപ്പ്.in

പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയും മുന്‍ കലാതിലകവുമായ മഞ്ജുവിനെ കാണാനില്ലെന്നാണു വാര്‍ത്ത. അമ്മ ഗിരിജാ മാധവന്റെ പരാതിയില്‍ കണ്ണൂര്‍ പോലീസ് ഇതുസംബന്ധിച്ചു കേസെടുത്തെന്നും വാര്‍ത്തയിലുണ്ട്. സല്ലാപം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആദ്യ വിവാഹം മറച്ചുവച്ചെന്ന ആരോപണത്തില്‍ ദിലീപിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണു മഞ്ജുവിനെ സ്വഭാഹത്യ ചെയ്യുന്ന പേരില്‍ പഴയൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പിടിയിലായതിനുശേഷം ദിലീപ് അനുകൂല പ്രചാരണങ്ങളുടെ ചുക്കാന്‍ ചിലര്‍ ഏറ്റെടുത്തിരുന്നു. ദിലീപ് ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും തൊട്ടുപിന്നാലെ വന്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചെങ്കിലും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചു നടത്തിയ പ്രചാരണം പെട്ടെന്നുതന്നെ പൊളിഞ്ഞു.

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും പുരോഗതി രേഖപ്പെടുത്തുന്ന നഗരങ്ങളില്‍ കൊച്ചിക്ക് ഒന്നാം സ്ഥാനം. ഏഷ്യന്‍ ഡെവലപ്പ്‌മെന്റി ബാങ്കിനു വേണ്ടി നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ രണ്ടാം സ്ഥാനത്താക്കിക്കൊണ്ടാണ് കൊച്ചിയുടെ പ്രകടനം. സ്മാര്‍ട്ട് സിറ്റികളാക്കി വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ആദ്യത്തെ 20 നഗരങ്ങളിലാണ് ഈ പഠനം നടത്തിയത്.

വിവിധ തലത്തിലുള്ള പുരോഗതി സൂചികയുടെ (മള്‍ട്ടി-ഡയമെന്‍ഷനല്‍ പ്രോസ്പരിറ്റി ഇന്‍ഡക്‌സ്-എം.പി.ഐ.) അടിസ്ഥാനത്തിലായിരുന്നു പഠനം. നഗരതലത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍, 2011-ലെ സെന്‍സസ്, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ യൂണിറ്റ്തല ഡേറ്റ, വിവിധ റിപ്പോര്‍ട്ടുകള്‍, നഗരവികസന മന്ത്രാലയമടക്കം വിവിധ മന്ത്രാലയങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ 28 മാനദണ്ഡങ്ങളുണ്ടാക്കിയാണ് ബഹുതല പുരോഗതി സൂചിക തയ്യാറാക്കിയത്.

പഞ്ചാബിലെ ലുധിയാന മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഗുജറാത്ത് നഗരങ്ങളായ അഹമ്മദാബാദും സൂററ്റും 9ഉം 13ും സ്ഥാനങ്ങളിലാണ് എത്തിയത്. ഭൗതികവും സാമ്പത്തികവുമായ അടിസ്ഥാനസൗകര്യങ്ങളില്‍പ്പെടുന്ന റോഡുകളുടെ സാന്ദ്രത, ജലലഭ്യത, കുടിവെള്ള വിതരണ ശൃംഖല, ഇന്റര്‍നെറ്റ്, തെരുവുവിളക്കുകള്‍, ബാങ്കുകളുടെ ലഭ്യത, ജോലിചെയ്യുന്ന സ്ത്രീകള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ കൊച്ചി മുന്നിട്ടു നില്‍ക്കുന്നതായാണ് വിലയിരുത്തിയത്.

തോപ്പുംപടി ഫിഷിങ് ഹാര്‍ബറിലെ ജീവനക്കാരനായ റഫീക്കിന് ഭാര്യയും മക്കളുമെന്ന് വച്ചാല്‍ ജീവനായിരുന്നു. ഇല്ലായ്മകൾ അറിയിക്കാതെ അവരുടെ ഏതൊരാഗ്രഹവും തന്നെക്കൊണ്ടാകുംവിധം നിറവേറ്റാന്‍ പരിശ്രമിക്കുന്ന റഫീക്കിനെ ഒരു കൊലയാളിയാക്കി മാറ്റിയത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ജിൻസിയുടെയും റഫീക്കിൻറെയും പ്രണയ വിവാഹമായിരുന്നു.തോപ്പുംപടി രാമേശ്വരം ക്ഷേത്രത്തിന് സമീപം കെ.കെ വിശ്വനാഥന്‍ റോഡിനോട് ചേര്‍ന്നുള്ള മൂന്ന് നില കെട്ടിടത്തിന്റെ താഴെ നിലയിലുള്ള സുഹറ മന്‍സില്‍ എന്ന വാടകവീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.

പതിവ് പോലെ മക്കള്‍ക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടമുള്ള ആവി പറക്കുന്ന ചൂട് ദോശയും ബീഫ് കറിയും വാങ്ങിയാണ് റഫീക്ക് ചൊവ്വാഴ്ച രാത്രി വീട്ടില്‍ വന്ന് കയറിയത്. ഭാര്യയോടും മക്കളോടും ഒരുമിച്ചിരുന്നാണ് രാത്രി ഭക്ഷണം കഴിച്ചത്. പിതാവിന്റെ മുഖത്ത് കഴിഞ്ഞ രണ്ട് ദിവസമായി വല്ലാത്തൊരു വിഷാദം നിഴലിച്ചിരുന്നതായി ഇരുപത്തൊന്നുകാരനായ മൂത്ത മകന്‍ ജെഫ്രിന്‍ ശ്രദ്ധിച്ചിരുന്നു. എങ്കിലും അതിന്റെ കാരണം തിരക്കാന്‍ അവന്‍ മുതിര്‍ന്നില്ല.

അര്‍ദ്ധരാത്രി തലയില്‍ ആഴത്തില്‍ മുറിവേറ്റതിന്റെ വേദനയില്‍ ഞെട്ടിയുണര്‍ന്ന ജെഫ്രിന്‍ കണ്ടത് വെട്ടുകത്തിയുമായി മുന്നില്‍ നില്‍ക്കുന്ന പിതാവിനെയാണ്. ഞെട്ടിത്തരിച്ച മകന്‍ അടുത്ത ആക്രമണം കൈകൊണ്ട് തടഞ്ഞു. മകന്റെ ഉച്ചത്തിലുള്ള നിലവിളിയും ചെറുത്തുനില്‍പ്പും കണ്ട് റഫീക്ക് നേരെ വീടിന്റെ ഹാളിലേക്ക് തിരിഞ്ഞോടി. ജെഫ്രിന്റെ ശരീരത്തിലെ മുറിവുകളില്‍ നിന്ന് രക്തം പ്രവഹിച്ചു. അപ്പുറത്തെ മുറികളില്‍ നിന്നും ദാരുണമായ നിലവിളി കേട്ടു. ധൈര്യം സംഭരിച്ച്‌, ഒരു വിധം കട്ടിലില്‍ നിന്നിറങ്ങി പുറത്തേക്ക് വന്ന മൂത്ത മകന്‍ കണ്ടത് ഹാളിലെ ഫാനില്‍ കെട്ടിയ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങി മരിച്ച പിതാവിനെയാണ്. നിലത്ത് രക്തത്തില്‍ ചവിട്ടി നടന്ന പിതാവിന്റെ കാല്‍പാടുകള്‍ കാണാമായിരുന്നു.

അവന്‍ അകത്തെ ബെഡ് റൂമില്‍ എത്തിനോക്കി. ദേഹമാസകലം വെട്ടേറ്റ് ചോരവാര്‍ന്നു മരിച്ചു കിടക്കുന്ന മാതാവ് ജാന്‍സിയുടെ മൃതദേഹം കണ്ടതോടെ മകന്‍ വാവിട്ടു കരഞ്ഞുപോയി. പിതാവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ രണ്ടാമത്തെ മകന്‍ ഷെഫിന് (18) കൈയ്ക്കും ദേഹത്തുമാണ് വെട്ടേറ്റത്. ഇളയ മകള്‍ സൈനയ്ക്ക് (12) ഇടത് കൈക്കും ദേഹത്തും വെട്ടേറ്റിരുന്നു.

കുട്ടികളുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഞെട്ടിയുണര്‍ന്നത്. നിരവധി പേര്‍ ഇങ്ങോട്ടേക്ക് ഓടിയെത്തി. ബെഡ് റൂമില്‍ ദേഹമാസകലം വെട്ടേറ്റ് മരിച്ചുകിടക്കുന്ന ജാന്‍സിയെ കണ്ട് ഏവരും നടുങ്ങി. ഹാളിലെ ഫാനില്‍ കെട്ടിയ കയറില്‍ തൂങ്ങിയാടുന്ന റഫീക്കിനെ കണ്ടതോടെ സമീപവാസികള്‍ മനസ്സ് മരവിച്ചുനിന്നു. ആഴത്തില്‍ മുറിവേറ്റ് ചോരയൊലിക്കുന്ന ശരീരവുമായി നില്‍ക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ ഓടിക്കൂടിയവരുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു. ഉടനെ തന്നെ അയല്‍വാസികളില്‍ ചിലര്‍ തോപ്പുംപടി സ്റ്റേഷനില്‍ വിവരമറിയിച്ചു.

അല്‍പ്പസമയത്തിനകം തന്നെ പൊലീസ് എത്തി. മൂന്ന് കുട്ടികളെയും നാട്ടുകാരും പൊലീസും ചേര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. വിവരമറിഞ്ഞ് എസ്പി, അസി.കമ്മീഷണര്‍, ഫോര്‍ട്ട് കൊച്ചി സി.ഐ, തോപ്പുംപടി എസ്.ഐ ഉള്‍പ്പടെ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. റഫീക്കിന്റെയും ജാന്‍സിയുടേയും മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പരിക്കേറ്റ സൈനയും ജെഫ്രിനും ഐ.സി.യുവില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇടത് കൈയ്ക്കും ദേഹത്തുമാണ് വെട്ടേറ്റ സൈനയെ ബുധാനാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തലയ്ക്കു വെട്ടേറ്റ ജെഫ്രിന്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. രണ്ടാമത്തെ മകന്‍ ഷെഫിനെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഷെഫിന്റെ കൈയിലും ദേഹത്തുമാണ് മുറിവേറ്റത്. കഴിഞ്ഞ ദിവസം കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസമായി പിതാവ് അസ്വസ്ഥനായി കാണപ്പെട്ടിരുന്നു എന്നും എന്നാല്‍ ആക്രമിക്കാനുള്ള കാരണം തങ്ങള്‍ക്ക് അറില്ലെന്നുമാണ് ഇവരുടെ മൊഴി.

റഫീക്കിന് കുടുംബവുമായി മാനസികമായി വലിയ അടുപ്പമാണ് ഉണ്ടായിരുന്നത് എന്നാണ് മക്കളുടെ മൊഴി സൂചിപ്പിക്കുന്നത്. എന്നാല്‍, പൊടുന്നനെ ആക്രമണത്തിലേക്ക് വഴിവെച്ച കാരണത്തെക്കുറിച്ച്‌ പൊലീസിന് ഇതുവരെ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല. ജാന്‍സിയുടെ കുട്ടികള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും സി.ഐ പറഞ്ഞു. അടുത്തിടെ റഫീക്കിന്റെ കുടുംബസ്വത്ത് ഭാഗംവച്ചതിന്റെ ഓഹരിയായി ആറോ ഏഴോ ലക്ഷം രൂപ റഫീക്കിന് ലഭിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന് വിവരം ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved