നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. ഈ മാസം 13ന് മാത്രമേ കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുകയുള്ളൂ. മാത്രമല്ല കേസിലെ അറസ്റ്റ് ഒഴിവാക്കണം എന്ന ആവശ്യവും ഹൈക്കോടതി തള്ളിക്കളഞ്ഞു. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യത്തെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം .
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അത്‌കൊണ്ട് തന്നെ ജാമ്യത്തിന്റെ ആവശ്യമില്ല എന്ന നിലപാടാണ് ഹൈക്കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പോലീസ് സ്വീകരിക്കുക എന്നാണ് സൂചന. മാത്രമല്ല അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ
കേസന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും. അതേസമയം ജാമ്യം ലഭിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണ് എന്നതാണ് നാദിര്‍ഷയുടെ നിലപാട്. ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയ്ക്ക് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുണ്ടെന്ന് ആദ്യഘട്ടം മുതല്‍ക്കേ സംശയിക്കപ്പെടുന്നതാണ്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.ശേഷം വിട്ടയച്ചു.
പുതിയ സാഹചര്യത്തില്‍ നാദിര്‍ഷയ്ക്ക് പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞ് മാറുന്ന നിലപാടാണ് നാദിര്‍ഷ സ്വീകരിച്ചിരിക്കുന്നത്. പോലീസ് നോട്ടീസ് ലഭിച്ച് നാദിര്‍ഷ താന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. നെഞ്ച് വേദനയാണ് എന്നാണ് ന്യായീകരണം. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാദിര്‍ഷ ഇപ്പോഴും ചികിത്സയിലാണ്
ഈ ഓണക്കാലത്ത് മലയാളികളില്‍ ബഹുഭൂരിപക്ഷവും മലയാള സിനിമ ലോകവും ഏറെ ചര്‍ച്ച ചെയ്യുകയും കാത്തിരുന്നതുമായ സംഭവമായിരുന്നു ജനപ്രിയന്‍ എന്നറിയപ്പെടുന്ന നടന്‍ ദിലീപിന്‍റെ ജയില്‍വാസം. ഈ ഓണത്തിനു ദിലീപ് ജയിലില്‍ ആയിരിക്കുമോ അതോ കുടുംബത്തോടൊപ്പം ആയിരിക്കുമോ എന്നതായിരുന്നു എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത്. എന്നാല്‍ ആരാധകരെ നിരാശരാക്കി ദിലീപ് ജയിലില്‍ തന്നെ തുടര്‍ന്നു. കാവ്യാ മാധവനുമായി നടന്ന രണ്ടാം വിവാഹത്തിന് ശേഷം വന്ന ആദ്യം ഓണം ആയിരുന്നു ഇത്.
എല്ലാ ഓണക്കാലത്തും ദിലീപിൻറെ ഏത് സിനിമ റിലീസാകും എന്ന് നോക്കിയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ദിലീപ് ആരാധകർ ഈ വർഷം, ദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങു ന്നതും നോക്കി ഇരിക്കുകയായിരുന്നു. ഓണം കഴിഞ്ഞ്, സെപ്റ്റംബർ ആറിന് ദിലീപ് അച്ഛൻറെ ശ്രാദ്ധ ചടങ്ങുകൾക്കായി രണ്ട് മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങി, എന്നാല്‍ ആരോടും ഒനും പറയാതെ മടങ്ങി.
ദിലീപ് ജയിലിൽ നിന്നിറങ്ങുന്നതിന് രണ്ട് ദിവസം മുന്‍പാണ് നടൻ ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്. ഉത്രാട ദിനത്തിൽ ദിലീപിനുള്ള ഓണക്കോടിയുമായി വന്നതാണെന്നാണ് ജയറാം പ്രതികരിച്ചത്. ഇപ്പോഴിതാ ജയറാം – ദിലീപ് കൂടിക്കാഴ്ചയിൽ സംസാരിച്ച കാര്യങ്ങൾ പുറത്ത് വരുന്നു.
ഇത് വർഷങ്ങളായി പതിവുള്ളതാണെന്നും ഓണത്തിന് ഞാനും ദിലീപും ഒത്തുകൂടാറുണ്ട്. തിരുവോണത്തിന് എന്തെങ്കിലും അസൌകര്യമുണ്ടായാൽ ഓണ നാളിലെ ഏതെങ്കിലും ഒരു നാളിലെങ്കിലും കാണാൻ സൌകര്യമൊരുക്കും.
എന്നാല്‍ ഇത്തവണ ദിലീപിനെ കാണാൻ ഉത്രാടത്തിന് ജയറാമിന് ആലുവ ജയിലിൽ എത്തേണ്ടി വന്നു. അതെ സമയം പതിവു തെറ്റിക്കാതെ ദിലീപിനുള്ള ഓണ സമ്മാനവുമായിട്ടാണ് ജയറാം എത്തിയത്.
ജയിൽ സൂപ്രണ്ടിൻറെ മുറിയിലാണ് ഇരുവര്‍ക്കും കൂടിക്കാഴ്ചയ്ക്കുള്ള സൌകര്യമൊരുക്കിയത്. പരസ്പരം കണ്ടതും ഇരുവരും കെട്ടിപ്പിടിച്ചു. ഞാൻ നിരപരാധിയാണെന്ന് നിറ കണ്ണുകളോടെ ദിലീപ് ജയറാമിനോട് പറഞ്ഞു. ഞാൻ നിരപരാധിയാണ്. ദിലീപിൻറെ തോളിൽത്തട്ടി ജയറാം ആശ്വസിപ്പിച്ചു. എല്ലാം ശരിയാവും. ഇവിടെ വെച്ചാണ് ജയറാമിന് ദിലീപിന്‍റെ അപ്രതീക്ഷിതമായ ചോദ്യം നേരിടേണ്ടി വന്നത്.
‘ജയറാമേട്ടാ നമുക്കൊരുമിച്ചൊരു സിനിമ ചെയ്യണ്ടേ?’ എന്ന് നിറ കണ്ണുകളോടെ തമാശ രൂപത്തിൽ ദിലീപ് ചോദിച്ചപ്പോൾ ജയറാമിന് കണ്ണീരടക്കാൻ കഴിഞ്ഞില്ലത്രെ. ആദ്യം ഒന്ന് പകച്ചെങ്കിലും…സ്നേഹത്തോടെ ദിലീപിന്‍റെ തോളില്‍ തട്ടി എല്ലാം ശരിയാകും…എന്ന്‍ ആശ്വസിപ്പിച്ചു മറ്റൊന്നും പറയാതെ ജയറാം മടങ്ങി.
ശ്രീവല്‍സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാധാമണിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍. ഹരിപ്പാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. ശ്രീവല്‍സം ഗ്രൂപ്പിന്റെ എല്ലാ ഇടപാടുകളും അറിയാവുന്ന ആളായിരുന്നു കൃഷ്ണന്‍. ശ്രീവല്‍സം ഗ്രൂപ്പ് നേരിടുന്ന ആദായ നികുതി കേസുകളുടെ ഭാഗമായി രാധാമണിയുടെ വീടും പൊലീസ് റെയ്ഡ് ചെയ്തിരുന്നു. രാധാമണി ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജരാണ്. രാധാമണിയെ ഇന്നലെ മുതല്‍ കാണ്മാനില്ല .സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഹരിപ്പാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു
ഗോവയിലെ കണ്ടോലിം ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ മുങ്ങി മരിച്ചു. മൂവാറ്റുപുഴ സ്വദേശി അനുജ സൂസന്‍ പോള്‍ (22) ആണ് മരിച്ചത്. ബംഗളുരു സ്വദേശി ഗുറം ചെഞ്ചു സായ് ജ്ഞാനേശ്വര്‍ (23) ആണ് മരിച്ച രണ്ടാമത്തെ വ്യക്തി. അഹമ്മദാബാദിലെ മുദ്ര ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ക്രാഫ്റ്റിങ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണിവര്‍.
കോളജില്‍ നിന്ന് അഞ്ച് ദിവസത്തെ വിനോദ യാത്രയ്ക്ക് ഗോവയില്‍ എത്തിയപ്പോഴാണ് ദുരന്തം ഉണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെ കടലില്‍ കുളിക്കാനിറങ്ങിയപ്പോാഴാണ് അപകടമുണ്ടായത്. നാല് പേർ കടലില്‍ മുങ്ങി. ഇതില്‍ രണ്ട് പേരെ രക്ഷപെടുത്തി. മറ്റ് രണ്ട് പേരെ രക്ഷിക്കാനായില്ല. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.
ലോകം ഇപ്പോൾ ഒരു സെൽഫിയുഗത്തിൽ ആണ്.രാവിലെ എണീക്കുമ്പോ മുതൽ നമുക്കൊപ്പം നിഴൽ ആയി കൂടിയിരിക്കുന്ന ഒരു തരാം ഭ്രാന്തയാണ് സെൽഫി.ഭക്ഷണം കഴിക്കുന്നതും ഭക്ഷണത്തിന്റെയും പുറത്തേക്കു ഇറങ്ങാൻ ഒരുങ്ങുന്നതിന്റെയും എന്തിനു മരണപ്പെട്ട ആളുടെ മുന്നിൽ വെച്ച് പോലെ ഫോട്ടോക്ക് പോസ് ചെയ്തു നവമാധ്യമങ്ങളിൽ ഇട്ടു കുറച്ച ലൈക് വാങ്ങിക്കണം എന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു മനുഷ്യർ.ഈ ഭ്രാന്തു കാരണം ഒട്ടനവധി മരണങ്ങളും ഉണ്ടായിട്ടുണ്ട്.അംഗീകരിക്കപ്പെടാനും പ്രശംസ നേടാനുമുള്ള മനുഷ്യരുടെ അടങ്ങാത്ത ആഗ്രഹം ആണ് ഇതിൽ നിന്നും വ്യക്തമാകുന്നത് .അപകടം നിറഞ്ഞ കാര്യങ്ങൾ ചെയ്യുമ്പോൾ അധ് സെൽഫി എടുത്തു ഫേസ്ബുക്കിൽ ഇടും വഴി അംഗീകരിക്കപ്പെടുന്നതാണ് ഇത്തരം സെൽഫികൾ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.എന്നാൽ സ്വന്തം ജീവനെ അപായ പെടുത്തി ആണോ അംഗീകരിക്കപ്പെടേണ്ടത്.കാട്ടാനയ്ക്കൊപ്പം സെൽഫി എടുത്തു ഹീറോ ആകാൻ ശ്രമിച്ച ഒഡീഷയിലെ ഒരു യുവാവ് നേരിടേണ്ടി വന്നതു ദാരുണമായ അന്ത്യം ആണ് .കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു..
[ot-video][/ot-video]
ബി ജെ പി ക്ക് ഇതുവരെയും എളുപ്പത്തിൽ കയ്യെത്തി പിടിക്കാൻ ഒരു സ്പേസും കൊടുക്കാത്ത സംസ്ഥാനമാണ് കേരളം. സംഘപരിവാറിന്റെ പ്രധാന ആയുധമായ വർഗീയത അവർ പല തവണയായി കേരളത്തിൽ പയറ്റി എങ്കിലും പ്രബുദ്ധരായ കേരള ജനത അത് തിരിച്ചറിഞ്ഞു ബി ജെ പി യെ ഒരു കയ്യകലത്തിൽ തന്നെ നിർത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയ ദ്രുവീകരണം നടത്തി താത്കാലികമായ മുന്നേറ്റം ഉണ്ടാക്കാൻ ബി ജെ പി ക്കു കഴിഞ്ഞെങ്കിലും കേരളത്തിൽ ഒരു ചെറു ചലനം പോലും ഉണ്ടാക്കാൻ അവരുടെ വർഗീയ അജണ്ടകൾ കൊണ്ട് സാധിച്ചിട്ടില്ല എന്നത് ബി ജെ പി കേന്ദ്ര നേതൃത്വത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്
വർഗീയ ദ്രുവീകരണം കൊണ്ട് കേരളത്തിൽ വേരുറപ്പിക്കാൻ സാധിക്കില്ല എന്ന് മനസിലാക്കി തന്നെ ബി ജെ പി അവരുടെ അടുത്ത അജണ്ട ഇറക്കി . പണം കൊടുത്ത് നേതാക്കന്മാരെ വിലക്ക് വാങ്ങാൻ ശ്രമിച്ചു എങ്കിലും അതും പരാജയപ്പെട്ടു. വർഗീയ അജണ്ട കേരളത്തിൽ വിലപ്പോകില്ല എന്ന് മനസിലാക്കി തന്നെ അവർ മതേതരത്വത്തിന്റെ കപട മുഖം മുടി അണിഞ്ഞു അടുത്ത തന്ത്രവുമായി ഇറങ്ങി. അതിന്റെ ഭാഗമായുള്ള ആദ്യ പരിപാടിയായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ കേന്ദ്ര മന്ത്രിസ്ഥാനം. ന്യൂന പക്ഷ വിഭാഗത്തിന് മന്ത്രി സ്ഥാനം കൊടുത്തു മതേതര മുഖം മുടി അണിയാനുള്ള ശ്രമം പക്ഷെ കേരളത്തിലെ ബി ജെ പി യുടെ അടിത്തറ ഇളക്കുന്ന അവസ്ഥയിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്.
കുമ്മനം രാജശേഖരൻ മുതൽ ശോഭാ സുരേന്ദ്രൻ വരെ കുറെ കാലമായി അലക്കി തേച്ചു വച്ചതാണ് കേന്ദ്രമന്ത്രി കുപ്പായം. ഒരിക്കൽ അത് തേടിയെത്തും എന്ന പ്രതീക്ഷയിൽ ആവുന്നത്ര വർഗീയ വിഷവും ചീറ്റി കേരളത്തിൽ അങ്ങോളം ഇങ്ങോളം നടക്കുമ്പോളാണ് അപ്രതീക്ഷമായി മണ്ണും ചാരി നിന്ന കണ്ണന്താനം വന്നു മന്ത്രി കുപ്പായവും കൊത്തി പറന്നത്. കടുത്ത അമര്ഷമാണ് ബി ജെ പി നേതാക്കൾക്ക് ഈ നടപടിയിൽ ഉണ്ടായതു. ഇന്നലെ വന്ന സുരേഷ്‌ഗോപി എം പി സ്ഥാനവും. ഇന്ന് വന്ന കണ്ണന്താനം മന്ത്രി സ്ഥാനവും കൊണ്ടുപോയി. പാർട്ടിക്ക് വേണ്ടി വര്ഷങ്ങളായി കഷ്ടപ്പെടുന്നവർ നോക്ക് കുത്തികളും ആയി. കേന്ദ്ര മന്ത്രി സ്ഥാനം കണ്ണന്താനത്തിന് ലഭിച്ച അന്ന് ശ്മശാന മൂഹതയായിരുന്നു മാരാർജി ഭവനിൽ .
ഇനിയും ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടു കാര്യമില്ല എന്ന് മനസിലാക്കി ഒരു പ്രബല വിഭാഗം പാർട്ടി വിടാൻ ശക്തമായ നീക്കങ്ങൾ നടത്തുന്നു . ബി ജെ പി യുടെ അണികളും അസംതൃപ്തരാണ് . വർഗീയ വാദികളായ ബി ജെ പി അണികൾക്കും ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത തീരുമാനം ആയിരുന്നു കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് തങ്ങളുടെ അവസാന അടവും പിഴച്ച കേന്ദ്ര നേതൃത്വം.
വിമാന യാത്രയിലെ സുരക്ഷ മുന്‍നിര്‍ത്തി രൂപീകരിച്ച പുതിയ ചട്ടങ്ങളിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ അന്തിമ തീരുമാനമെടുക്കും. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരെ പിന്നീട് വിമാനങ്ങളില്‍ നിന്ന് വിലക്കുന്നതുള്‍പ്പെടെയുള്ള നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
ഇതിന് പുറമെ ആഭ്യന്തര യാത്രകള്‍ക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്‍പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും നിര്‍ബന്ധമാകും. ഇതില്‍ ഏതെങ്കിലും ഒന്നിന്റെ നമ്പര്‍ നല്‍കി മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. യാത്രയിലും ഇതേ തിരിച്ചറിയല്‍ രേഖ തന്നെ ഹാജരാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐ.ഡി കാര്‍ഡ് കൂടി അനുവദിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ തന്നെ പാസ്‍പോര്‍ട്ട് നമ്പര്‍ നിര്‍ബന്ധമാണ്.
വിമാനങ്ങളിലെയും വിമാനത്താവളങ്ങളിലെയും സുരക്ഷ മുന്‍നിര്‍ത്തി തയ്യാറാക്കുന്ന ‘നോ ഫ്ലൈ’ ലിസ്റ്റും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരെയാവും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഇവരെ പിന്നീട് നിശ്ചിത കാലത്തേക്കോ സ്ഥിരമായോ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. പല വിദേശ രാജ്യങ്ങളിലും ഇത്തരമൊരു സംവിധാനം നേരത്തെ നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്.
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്. നാദിര്‍ഷായുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്നു വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ചെയ്യുമെന്ന് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്പി അറിയിച്ചു.
അതേസമയം, വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷാ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് നാദിര്‍ഷാ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ നാദിര്‍ഷാ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിക്കാന്‍, കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ ശ്രമിച്ചതായി അന്വേഷണ സംഘം വിലയിരുത്തി. തെളിവ് നശിപ്പിക്കലിന് കൂട്ടുനിന്ന നാദിര്‍ഷ പുനലൂരിലെ ഒരു എസ്റ്റേറ്റില്‍ ഒളിവില്‍ താമസിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ ദിലീപിനൊപ്പം ആദ്യവട്ട ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷയെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. പൊതുരംഗത്തും നാദിര്‍ഷ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഈ സമയത്ത് പുനലൂരിലെ ഒരു എസ്റ്റേറ്റില്‍ നാദിര്‍ഷഒളിവില്‍ കഴിയുകയായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. ദിലീപുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളുടേതാണ് എസ്റ്റേറ്റെന്നാണ് സൂചന. ഇതു സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് ദിലീപിനൊപ്പം നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്തത്. പതിമൂന്ന് മണിക്കൂറോളമാണ് നാദിര്‍ഷയെ ചോദ്യം ചെയ്തത്. എന്നാല്‍ അന്ന് നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് പൊലീസ് കണ്ടെത്തി. ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നാദിര്‍ഷയെയാണ് വിളിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആദ്യ കോള്‍ 16 സെക്കന്‍ഡായിരുന്നു.
രണ്ടാമത് സുനി വിളിച്ച് നാദിര്‍ഷയുമായി 10 മിനുട്ട് സംസാരിച്ചിരുന്നു. ഇതിനുശേഷം നാദിര്‍ഷ വിളിച്ചത് ദിലീപിന്റെ ഫോണിലേക്കാണ്. ദിലീപുമായി 15 മിനുട്ടോളം സംസാരിച്ചു. തുടര്‍ന്ന് ദിലീപ് ഉടന്‍ തന്നെ തന്റെ സഹോദരിയെ വിളിച്ച് സംസാരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ന്ന് ദിലീപ് നാദിര്‍ഷയെ വിളിച്ച് 20 മിനുട്ടോളം സംസാരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നാദിര്‍ഷ മറച്ചുവെച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കേസിലെ തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ടാണെന്നും പൊലീസ് വിലയിരുത്തുന്നു.
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടു്. ബുധനാഴ്ച വൈകീട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പൊലീസ് നിര്‍ദേശിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും നാദിര്‍ഷ ഒഴിഞ്ഞുമാറുകയാണ്.
തനിക്ക് നെഞ്ചുവേദനയാണെന്നും, സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും നാദിര്‍ഷ അന്വേഷണസംഘത്തെ അറിയിച്ചു. എന്നാല്‍ അസിഡിറ്റി മൂലമുള്ള പ്രശ്‌നമേ നാദിര്‍ഷയ്ക്ക് ഉള്ളൂവെന്നാണ് സൂചന. അതിനിടെ മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തകനെ വേദിയില്‍ നിന്നും പുറത്താക്കി ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ്.
പ്രതിഷേധ സംഗമത്തില്‍ ഷെഹ്‌ല സംസാരിക്കവെ അവര്‍ക്കുനേരെ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടി.വി അവതാരകനോടാണ് അവര്‍ രോഷാകുലയായത്.
നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നവരാണെന്നും നിങ്ങളെ ഇവിടെ ആവശ്യമില്ലെന്നുമാണ് ഷെഹ്‌ല പറഞ്ഞത്.
‘നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുകയാണ്. അതുകൊണ്ട് ഇറങ്ങിപ്പോകൂ. എനിക്കുനേരെ മൈക്ക് നീട്ടേണ്ട. റിപ്പബ്ലിക് ടി.വിയെ ഞങ്ങള്‍ക്കിവിടെ ആവശ്യമില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുന്നതില്‍ അവര്‍ക്കും പങ്കുണ്ട്. ചാനലിന് ഫണ്ട് ചെയ്യുന്ന ബി.ജെ.പി എം.പിയുടെ ഉത്തരവ് അനുസരിച്ച് മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ കൊലപാതകത്തെ ആഘോഷിക്കുന്ന എല്ലാവരെയും ഞങ്ങള്‍ ശക്തമായ സാധ്യമായ വാക്കുകള്‍ കൊണ്ട് അപലപിക്കും.’ എന്നായിരുന്നു ഷെഹ്‌ലയുടെ പരാമര്‍ശം.
‘പാപത്തിന്റെ കറ നിങ്ങളുടെ കരങ്ങളിലുമുണ്ട്’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആഘോഷമാക്കിയവര്‍ നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പിന്തുടരുന്നവര്‍
‘നിങ്ങളെപ്പോലെയുള്ളവരെയോര്‍ത്ത് ലജ്ജിക്കുന്നു’ എന്നും ഷെഹ്‌ല പറഞ്ഞു. ഷെഹ്‌ല റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറോട് രോഷാകുലയായപ്പോള്‍ സദസ്സ് കയ്യടിക്കുകയായിരുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സ്വത്തുതര്‍ക്കമാണെന്നായിരുന്നു കഴിഞ്ഞദിവസം റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടു ചെയ്തത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെക്കുകയും ചാനലിനെതിരെ പ്രതിഷേധമുയരാന്‍ ഇടയാക്കുകയും ചെയ്തിരുന്നു.
നേരത്തെ മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകര്‍ക്കുനേരെ പൊലീസ് വെടിപ്പ് നടന്നതിനു പിന്നാലെ സ്ഥലം സന്ദര്‍ശിച്ച രാഹുല്‍ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിരോധിച്ച് റിപ്പബ്ലിക് ടി.വി രംഗത്തുവന്നതും വിവാദമായിരുന്നു. രാഹുല്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല, വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ല, ഇരുചക്രവാഹനത്തിലാണ് സഞ്ചരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് റിപ്പബ്ലിക് ടി.വി വാര്‍ത്തയാക്കിയത്.
വെടിവെപ്പില്‍ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ടിട്ടും അത് വലിയ വാര്‍ത്തയാക്കാത്ത റിപ്പബ്ലിക് ടി.വിയായിരുന്നു രാഹുലിന്റെ ഗതാഗത നിയമലംഘനങ്ങള്‍ മണിക്കൂറുകളോളം ചര്‍ച്ച ചെയ്തത്. ചാനലിന്റെ ഈ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു.