തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണി ഇന്ന് ഹാജരായേക്കും. തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജാരാകാന്‍ അപ്പുണ്ണിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അപ്പുണ്ണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ മൊഴി നല്‍കണമെന്നാണ് അപ്പുണ്ണിക്ക് കോടതി നല്‍കിയ നിര്‍ദേശം. അപ്പുണ്ണി ഹാജരായാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായേക്കുമെന്നാണ് പോലീസ് കരുതുന്നത്.
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. അപ്പുണ്ണി കേസില്‍ അപ്പുണ്ണി പ്രതിയാകുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായാണ് അപ്പുണ്ണി അറിയപ്പെടുന്നത്. പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്.
ആദ്യം ദിലീപിനൊപ്പം ചോദ്യം ചെയ്തതിനു ശേഷം രണ്ടാമത്തെ തവണ അപ്പുണ്ണി ഹാജരായിരുന്നില്ല. അപ്പുണ്ണിയുടെ 5 മൊബൈല്‍ നമ്പറുകളും പ്രവര്‍ത്തനരഹിതമായിരുന്നു. ദിലീപ് അറസ്റ്റിലായതിനു ശേഷം അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലും പോലീസ് എത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന അപ്പുണ്ണി അവിടെ നിന്നായിരുന്നു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. അപ്പുണ്ണിയെ പ്രതിയാക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.
ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും നടക്കുന്നത് പുരുഷ പീഡനമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. പീഡിപ്പിക്കപ്പെട്ടതിന്റെ അടുത്തദിവസം തന്നെ നടി അഭിനയിക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങും പോകില്ലെന്നും തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്നും ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.
രാത്രി രണ്ടു മണിക്ക് തന്റെ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയ ആള്‍ക്ക് വീട്ടമ്മയായ യുവതി കൊടുത്ത കിടിലന്‍ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടുന്നത്.
രാത്രി രണ്ടു മണിക്ക് വീട്ടുകളിലെ ജനലിലൂടെ പെണ്ണുങ്ങളുടെ സുഖവിവരം അന്വേഷിക്കാന്‍ എത്തിയ അതിഥിയെ പിടികൂടി കെട്ടിയിട്ടപ്പോള്‍ എന്ന സ്റ്റാറ്റസോട് കൂടി ഷിയാസ് വരവൂര്‍ എന്ന യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. വീടിനുള്ളില്‍ കയറ്റിയ ഇയാളെ യുവതി ജനലില്‍ കെട്ടിയിട്ട് മുറിപൂട്ടിയ ശേഷം അയല്‍ പക്കക്കാരെ വിളിച്ച് കൂട്ടുകയായിരുന്നു എന്നാണ് വീഡിയോയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ശിവദാസന്‍ എന്നാണ് ഇയാളുടെ പേരെന്നും വീഡിയോയിലൂടെ മനസിനാക്കാന്‍ കഴിയും. ഇയാള്‍ സ്ത്രീയുടെ പേരു വിളിച്ച് എന്നോട് ഇതു വേണ്ടായിരുന്നു എന്നെ പൂട്ടിയിട്ട് എന്ത് കിട്ടാനാണെന്നും ഇയാള്‍ ചോദിക്കുന്നത് കേള്‍ക്കാം. താനിനി മേലില്‍ ഒരുവീട്ടിലും ഇങ്ങനെ പോകരുതെന്നും തനിക്ക് ഒരു മകള്‍ ഉള്ളതാണെന്നും സ്ത്രീ ഇയാളെ ഉപദേശിക്കുന്നതും കേള്‍ക്കാം. സംഗതി എന്തായാലും വീഡിയോ ഇപ്പോള്‍ വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും വൈറലാവുകയാണ്.
നടി ആക്രമിക്കപ്പെടുമെന്ന് സിനിമയിലെ കൂടുതല്‍ പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നു. ഇതേപറ്റി ധാരണയുണ്ടായിരുന്നവരുടെ പട്ടിക തയാറായെന്ന് പൊലീസ്.പട്ടികയിലുള്ളവരെ ചോദ്യം ചെയ്യും. അറസ്റ്റിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അമ്മ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവരുടെ വിവരവും പൊലീസ് ശേഖരിച്ചു.നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം റിമിടോമിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
മുകേഷ് എംഎൽഎ, നടി കാവ്യ മാധവന്റെ മാതാവ് ശ്യാമള, റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും ശക്തമാണ്. അടുത്ത ദിവസങ്ങളിൽതന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു.
കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരായി പരാതി നല്‍കിയ ആലുവ സ്വദേശിയായ സന്തോഷ് കുമാറില്‍നിന്ന് പോലീസ് ഇന്നു രാവിലെ മൊഴിയെടുത്തിരുന്നു. ബാല്യകാല സുഹൃത്തായ സന്തോഷ് കുമാര്‍ പിന്നീട് ദിലീപുമായി തെറ്റാനിടയായ സാഹചര്യങ്ങളും പോലീസ് ആരാഞ്ഞിരുന്നു.
പള്‍സര്‍ സുനി ഡ്രൈവറായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലില്‍ കാവ്യ നിഷേധിച്ചിരുന്നു. സുനിയെ അറിയില്ലെന്നാണ് കാവ്യ നല്‍കിയ മൊഴി. മൊഴി സ്ഥിരീകരിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. കാവ്യ മാധവന് പള്‍സര്‍ സുനിയെ പരിചയമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സെറ്റില്‍ കാവ്യയുടെ ഡ്രൈവറായി സുനി എത്തിയിരുന്നതായാണ് വിവരം കാവ്യയും ദിലീപും അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പൊലീസിന് മൊഴിനല്‍കിയത്. ദിലീപ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ യുവനടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയില്‍ നിന്ന് മൊഴിയെടുത്തശേഷം ഈ യുവനടിയെ പൊലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും.
ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകളും സുനി ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയതായാണ് അറിയുന്നത്. ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയപ്പോഴും സുനിയെ അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് കാവ്യയുടെ മൊഴി നല്‍കിയത്. കാവ്യയും അമ്മയും നല്‍കിയ മൊഴികളില്‍ പൊലീസിന് സംശയങ്ങള്‍ ബാക്കിയുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ നല്‍കിയിരുന്നതായി പള്‍സര്‍ സുനി നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു.
തിരുവനന്തപുരം: ഇന്നലെ വൈകിട്ട് ആര്‍എസഎസ് പ്രവര്‍ത്തകനെ വവെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ പിടിയിലായി. പ്രധാന പ്രതിയായ മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായയത്. അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന മൂന്ന് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. കളളിക്കാടിന് സമീപം പുലിപ്പാറയില്‍ നിന്നാണ് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ മണിക്കുട്ടന്‍ കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നു.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു ആര്‍എസ്എസ് ശാഖ കാര്യവാഹക് ആയിരുന്ന രാജേഷ് കൊല്ലപ്പെടുന്നത്. ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിയ 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. വിനായക നഗറിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങവെയാണ് ആക്രമണം. കടയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിയ സംഘം കൈ വെട്ടിയെടുത്ത് അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു.
തിരുവനന്തപുരത്ത് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഫെയ്സ്ബുക്കിലും വാട്സാപ്പിലും കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇത്തരം നടപടികള്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
കോഴിക്കോട് വിവാഹ ചടങ്ങിൽ വൻ മോഷണം നടത്തിയ കള്ളൻ സെൽഫിയിൽ കുടുങ്ങി. കൊടുവള്ളി സ്വദേശി മക്സുസ് ഹനുക്കിനെ പന്നീയങ്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. സെൽഫി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് കള്ളനെ കുടുക്കിയത്.
ബുധനാഴ്ച രാത്രി കല്ലായിയിലെ സുമംഗലി കല്യാണ മണ്ഡപത്തിലാണ് അസാധാരണ രീതിയിൽ മോഷണം നടന്നത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മയുടെ ബാഗ് പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. കള്ളൻമാരെ ഭയന്ന് കൈയ്യിൽ കരുതിയ80 പവനും അമ്പതിനായിരം രൂപയും ബാഗിലുണ്ടായിരുന്നു.
പണവും സ്വർണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ ഉടൻ വീട്ടമ്മ പൊലീസിനെ വിവരമറിയിച്ചു.സ്ത്രീകൾക്കിടയിൽ അസ്വഭാവികമായി കറങ്ങിയ യുവാവ് സൽക്കാരനെത്തിയ പെൺകുട്ടികളുടെ സെൽഫിയിൽ കുടുങ്ങി. പ്രതി ബാഗുമായി കടന്നു കളയുന്നത് കണ്ടവരുണ്ട്. സെൽഫി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് കള്ളനെ കുടുക്കിയത്. പന്നിയങ്കര എസ് ഐ ശംഭുനാഥ് എ എസ് ഐ ബാബുരാജ് സി പി ഒ മഹേഷ് എന്നിവർ കോയമ്പത്തൂരിൽ വെച്ച് തന്ത്രപരമായാണ് പ്രതിയെ കുടുക്കിയത്
ഈ ചിത്രം പ്രചരിച്ചതോടെയാണ് നിര്‍ണ്ണായക തെളിവ് ലഭിച്ചത്. ചിത്രം കണ്ട് ഗള്‍ഫില്‍ നിന്നാണ് പ്രതിയുടെ വിലാസം പോലീസിന് ലഭിച്ചത്. വീട്ടില്‍ ചെന്ന് ഫോണ്‍ നമ്പര്‍ വാങ്ങി. ഇതിലൂടെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു.
ജിഷ വധക്കേസിലെ മഹസര്‍ സാക്ഷിയും അയല്‍വാസിയും ആയിരുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ജിഷയുടെ അയൽവാസിയായിരുന്ന സാബു എന്നയാളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജിഷ മരിച്ചതിന് പിന്നാലെ സാബു പിന്നാലെ നടന്ന ശല്യം ചെയ്തിരുന്നുവെന്ന് ജിഷയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇയാള്‍ തൂങ്ങി മരിച്ചതായി പൊലീസിന് ഇന്ന് വിവരം ലഭിക്കുകയായിരുന്നു. പ്രതിയുടെ ചെരുപ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് ഇയാളെ മഹസര്‍ സാക്ഷിയാക്കിയത്. എന്നാല്‍ മറ്റൊരാളെ സാക്ഷിയാക്കി ഹാജരാക്കിയതിനാല്‍ ഇയാളെ പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നില്ല.
ജിഷ വധവുമായി ബന്ധപ്പെട്ട് പല്ലിന് വിടവുകള്‍ ഉള്ള സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഇയാളാണ് കൊലയാളിയെന്ന തരത്തില്‍ നാട്ടില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അമീറുല്‍ ഇസ്ലാം പിടിയിലായത്. സാബുവിനെ സംശയമുണ്ടെന്ന് ജിഷയുടെ അമ്മ ആവര്‍ത്തിച്ചതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. മുന്‍ഭാഗത്തെ പല്ലുകള്‍ക്ക് വിടവുകള്‍ ഉളളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞതോടെ സാബുവാണ് പ്രതിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. സാബുവിന്റെ പല്ലുകളിലെ വിടവ് പലരുടെയും സംശയം ബലപ്പെടുത്തി.
ജിഷ കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ അറസ്റ്റ് ചെയ്ത് തന്നെ ഉടന്‍ തന്നെ തല മൂടി എവിടെയോ എത്തിച്ചുവെന്നും അവിടെ വച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും സാബു വെളിപ്പെടുത്തി. മര്‍ദനം സഹിക്ക വയ്യാതെ ഒടുവില്‍ കുറ്റം ഏല്‍ക്കുന്ന സ്ഥിതി വരെയെത്തിയെന്നും സാബു പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറായ സാബുവിനെ പിന്നീട് പൊലീസ് ചോദ്യം ചെയ്തിരുന്നില്ല.
പത്തനാപുരം പിറവന്തൂരില്‍ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് (16) മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. വീടിന്റെ പിന്‍വശത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ കഴുത്തിലും, ശരീരത്തിലും മുറിവുള്ളതായി പോലീസ് പറയുന്നു. പുനലൂര്‍ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു. കലഞ്ഞൂര്‍ ഗവ ഹയര്‍സക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് റിന്‍സി. പുനലൂര്‍ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു.
നടിയും ഡാന്‍സറുമായ താരാ കല്ല്യാണിന്റെ ഭര്‍ത്താവ് രാജാറാം അതീവ ഗുരുതരാവസ്ഥയില്‍. ഡെങ്കിപ്പനി ബാധിച്ച് കൊച്ചി അമൃതയില്‍ ചികില്‍സയിലുള്ള രാജാറാം വെന്റിലറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് രാജാറാം. സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം. പ്രാദേശിക ചാനലുകളില്‍ അവതാരകനുമായിരുന്നു. ഡാന്‍സ് അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു. ഭാര്യയും മകളേയും നൃത്ത രംഗത്ത് സജീവ സാന്നിധ്യമായി നിലനിര്‍ത്തിയതും രാജാറാമിന്റെ പ്രോത്സാഹനമാണ്. ഡെങ്കിപനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാറാമിനെ ലെങ്ക്സില്‍ അണുബാധ ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. തുടര്‍ന്ന് ലെങ്ക്സിന്റെ നില വഷളായതിനെത്തുടര്‍ന്ന് ഇക്മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം നടത്തുന്നത്. കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രവീണ്‍ വര്‍മ്മയുടെ നേതൃത്വത്തിലുള്ള വിധഗ്ദ സംഘമാണ് രാജാറാമിനെ ചികിത്സിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ രാജാറാമിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും നില അതീവ വഷളാണെന്നും അമൃത ആശുപത്രി കാര്‍ഡിയോളജി വൃത്തങ്ങള്‍ പറഞ്ഞു.
സ്ത്രീപീഢന കേസില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷകയായ അഡ്വ.സംഗീത ലക്ഷ്മണ രംഗത്ത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഓഫീസ് തിരക്കുകളിൽ പെട്ടുപോയത് കൊണ്ട് 2-3 ദിവസങ്ങളുടെ delay സംഭവിച്ചിട്ടുണ്ട് ഈ പോസ്റ്റിന്.
അറിയണം ചിലർക്ക്; സഹപ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ അറസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് എൻ്റെ അഭിപ്രായം എന്താണ് ന്ന്. നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് പറയാൻ എനിക്ക് നേരമുണ്ടായി എന്ന് വരില്ല. എങ്കിൽ കൂടി ഇതേ കുറിച്ച് ഇങ്ങോട്ട് ചോദ്യം വന്നത് കൊണ്ടും മറുപടി പറയാനുള്ള ഉത്സാഹം തോന്നുന്നതുകൊണ്ടും ചിലത് പറയാവുന്നതാണ്. 😉
എൻ്റെ വീട്ടിൽ കുറെ കാലമായി കേബിൾ കണക്ഷനില്ലാത്തത് കൊണ്ട് അടുത്തകാലത്തായി Amal Vishnudas എന്ന മാധ്യമപ്രവർത്തകനെ ഞാൻ ടെലിവിഷനിൽ കണ്ടിട്ടില്ല. എന്നാൽ ഏതാണ്ട് 2-3 വർഷങ്ങൾക്ക് മുൻപ് News TV കണ്ടിരുന്ന കാലത്ത്, കൃത്യമായി പറഞ്ഞാൽ 2014-2015 കാലഘട്ടത്തിൽ എന്നിൽ കൗതുകമുണർത്തിയിട്ടുള്ള ഒരു മുഖവും പുരുഷസൗന്ദര്യവുമായിരുന്നു Amal Vishnudas. അൽപം പതുങ്ങിയ സംസാരരീതിയും കുറുമ്പ് ഒളിപ്പിച്ചു വെച്ച പോലുള്ള അദ്ദേഹത്തിന്റെ കണ്ണുകളും cadbury diary milkന്റെ കഷ്ണം വായിൽ ഇട്ടിരിക്കുന്ന പോലുള്ള പുഞ്ചിരിയും…എല്ലാം എല്ലാം എനിക്ക് വളരെ വളരെ ഇഷ്ടമായിരുന്നു. ഞായറാഴ്ച്ചകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന ഏതോ പരിപാടി കാണുന്നത് എനിക്ക് ഇഷ്ടവിനോദവുമായിരുന്നു. ഏതാണ് ആ പരിപാടി എന്ന് എന്നോട് ചോദിക്കരുത്, അത് എനിക്ക് ഓർമ്മയില്ല!! കാരണം ഞാൻ കാണാനിരുന്നതും കാതോർത്തിരുന്നതും Amal Vishnudas-നെയാണ്. മലയാളം വാർത്താചാനലുകളിൽ അത്തരത്തിൽ ഒരു കൗതകവും താൽപര്യവും എനിക്ക് തോന്നിയിട്ടുള്ള ആകെ, ഏക ടെലിവിഷൻ മുഖവുമാണ് അദ്ദേഹത്തിന്റേത്. അൽപം കൂടി വ്യക്തമായി, തെളിച്ചു തന്നെ പറഞ്ഞാൽ; I found him- Shri.Amal Vishnudas, rather his physical appearance and his extremely masculine physique to be alluringly sexy!! OMG, What a package of a man he is!!!
അമൽ വിഷ്ണുദാസിനോടുള്ള എൻ്റെ കമ്പവും കൗതുകവും mutual friend കൂടിയായ ഒരു മാധ്യമസുഹൃത്തുമായി ആകാലത്ത് ഞാൻ പങ്കുവെക്കുകയും അദ്ദേഹത്തെ പരിചയപ്പെടാൻ ആഗ്രഹമുണ്ട് എന്നത് അറിയിക്കുകയും ചെയ്തിരുന്നു. അമൽ വിഷ്ണുദാസിനോട് എനിക്ക് തോന്നിയ ‘ചേതോവികാരങ്ങൾ’ എന്നിൽ അത്ര deep-rooted അല്ലാതിരുന്നത് കൊണ്ടോ; അദ്ദേഹത്തിന്റെ ബാഹ്യസൗന്ദര്യപുരുഷരൂപം എനിക്ക് ഇഷ്ടമായിരുന്നു എന്നതിനപ്പുറം ആ വ്യക്തിത്വം എങ്ങനെയെന്ന് അറിയാനുള്ള അവസരം എനിക്ക് ലഭിക്കാതെ പോയത് കൊണ്ടോ; അതോ ഒരുവനെ ഓടിച്ചിട്ട് പിടിക്കാനുള്ള സമയവും സാവകാശവും അന്നെനിക്ക് ഇല്ലാതെ പോയതുകൊണ്ടോ….അധികം താമസിയാതെ ഇതൊക്കെ ഞാൻ മറന്നു പോവുകയും ചെയ്തു.
ഇതുവരെ ഞാൻ പറഞ്ഞുവെച്ച backdrop-ൽ നിന്നു കൊണ്ടാവണം തുടർന്നു വായിക്കുന്നത്, ഞാൻ പറയുന്നത് മനസ്സിലാക്കുന്നത് . 😉 ഇനി പറയാനുള്ളത് ഒരു സാങ്കല്പിക കഥയും ചോദിക്കാനുള്ളത് അതിനെ ആസ്പദമാക്കിയുള്ള ചില hypothetical ചോദ്യങ്ങളുമാണ്. ഈ കഥ യാഥാർഥ്യമായിരുന്നെകിൽ എന്ന ആഗ്രഹം എനിക്ക് ഉള്ളതുകൊണ്ടും Amal എന്ന പേരിന് തന്നെ ഒരു sex appeal ഉള്ളത് കൊണ്ടും, കഥയിലെങ്കിലും Amal-ന്റെ ഒപ്പം കൂടാൻ മോഹമുള്ളതുകൊണ്ടും കഥയിലെ കഥാപ്രാത്രങ്ങളെ നമുക്ക് അമൽ എന്നും സംഗീത എന്നും തന്നെ പേരിട്ട് വിളിക്കാം. 😉
അമലും സംഗീതയും ഹൈക്കോടതിയിൽ ജോലി ചെയ്യുന്ന അഭിഭാഷകരാണ് എന്നു സങ്കൽപ്പിക്കുക. ജോലിയിൽ ആരാണ് ആദ്യം പ്രവേശിച്ചത്, പ്രായം കൊണ്ട് ആരാണ് മൂത്തത് എന്ന അടിസ്ഥാനത്തിൽ അമൽ സീനിയറും സംഗീത ജൂനിയറുമാണ്. രണ്ടുപേരും ഒരേ law-firm ൽ ജോലി ചെയ്യുന്നു. അമലിനെ കുറിച്ച് സംഗീതയ്ക്കും സംഗീതയെ കുറിച്ച് അമലിനും- ചോദിച്ചും പറഞ്ഞറിഞ്ഞും മനസ്സിലാക്കാൻ common/ mutual friends ഒരുപാട് ഉള്ളതാണ്. കൂടാതെ എല്ലാ പ്രവർത്തി ദിവസങ്ങളിലും നേരിട്ട് കാണാനും, സംസാരിക്കാനും ഒരുമിച്ചിരിക്കാനുമുള്ള അവസരങ്ങളുമുണ്ട് രണ്ടുപേർക്കും.
അമലിന്റെ കാറിൽ സംഗീതയും സംഗീതയുടെ കാറിൽ അമലും ഒരുമിച്ച് യാത്ര ചെയ്യുക എന്നതിൽ abnormal or illegal ആയി യാതൊന്നും തന്നെയില്ല. സംഗീതയ്ക്ക് ഒരു ഭർത്താവ് കൂടെയില്ല. Unmarried or divorcee എന്നൊരു ചോദ്യമുണ്ടെങ്കിൽ ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. അമൽ married ആണ്, കുട്ടികൾ ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. അദ്ദേഹത്തിന് എന്തൊക്കെയോ family problems ഉണ്ട് എന്നൊരു കേട്ടു കേൾവിയുമുണ്ട്. സംഗീത single ആണ് എന്ന കാര്യവും അമലിന്റേത് ഒരു estranged marriage ആണെന്നുള്ളതും law -firmൽ മാത്രമല്ല, ഹൈക്കോടതിയിലും പൊതുവെ അഭിഭാഷകർക്കിടയിലും അറിവുള്ളതാണ്.
(ആത്മകഥാംശം കുറച്ചുള്ളത് കൊണ്ട് തന്നെ സംഗീത എന്ന കഥാപാത്രത്തെ ഇനി അങ്ങോട്ടുള്ള text-ൽ first person-ൽ ഞാൻ, എനിക്ക് എന്നൊക്കെയാവും പറഞ്ഞു പോവുക. ശ്രദ്ധിക്കുക….. :p )
സംഗീത എന്ന ഈ ഞാൻ ബുദ്ധിയും വിവേകവുമുള്ളവൾ എങ്കിൽ എന്തൊക്കെ ചെയ്യും എന്നത് ഒരു ചോദ്യമാണ്. And the answer is thus: കോന്തനായിട്ടെങ്കിലും കൂടെ ഒരു ഭർത്താവ് ഇല്ലാത്ത സ്ത്രീകളെ കുറിച്ച് നമ്മുടെ സമൂഹം വെച്ചുപുലർത്തുന്ന ചില മുൻവിധികൾ ഉണ്ട്. അതുകൊണ്ട് തന്നെ, പുരുഷന്മാരായ സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ഇടപെഴകുമ്പോൾ ഒരു കരുതലുള്ളത് നല്ലതാണ് എന്ന തിരിച്ചറിവ് എനിക്കുണ്ട്. തികച്ചും വിശ്വാസത്തിലെടുത്ത ശേഷം മാത്രമേ പുരുഷന്മാരുമായി ഔദ്യോഗീകതയ്ക്ക് അപ്പുറമുള്ള കൂട്ടുകെട്ടിന് ഇറങ്ങിപുറപ്പെടുകയുള്ളു എന്ന ഒരു self-protective strategic നിലപാട് ഞാൻ തന്നെ കൈകൊണ്ടിട്ടുണ്ട്.
അമലിന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് എനിക്ക് മനസ്സിലായി കഴിഞ്ഞാൽ safe ആയ ഒരു distance അമലുമായി maintain ചെയ്തുകൊണ്ട് വളരെയധികം ശ്രദ്ധിച്ചു തന്നെയാവും മുന്നോട്ട് പോവുക. കാരണം self-esteem എന്നൊരു സാധനം എനിക്ക് കൈമുതലായി ഉള്ളത് കൊണ്ട്, ഒരു stop-gap fucking arrangement ആയി അമൽ എന്നെ പരിഗണിക്കരുത്, അതിനുള്ള അവസരം ഞാൻ ഉണ്ടാക്കി കൊടുക്കരുത് എന്നത് എനിക്ക് നിർബന്ധമാണ്. അത് കൊണ്ട് തന്നെ അമലും ഞാനും മാത്രമാവുന്ന സാഹചര്യങ്ങളിൽ സ്വയം കൊണ്ടുപോയി നിർത്താതെ മാറി മാറി നടക്കും ഞാൻ. Importantly, I would be adamant and more than vehement about it that our conversations- be it over the phone or otherwise- shall not at any cost or for any reason cross the barriers of formality. ഔദ്യോഗീക ആവശ്യങ്ങൾക്കല്ലാതെ ഒരു call പോലും, ഒരു message പോലും അമലിന്റെ ഫോണിൽ നിന്ന് എൻ്റെ നമ്പറിലേയ്ക്ക് വരില്ല തന്നെ.There will be no second time, because there was no first time at all. Simple.
ഇതിനപ്പുറത്തേയ്ക്കുള്ള ഒരു format-ലേക്ക് കാര്യങ്ങൾ പോയാൽ, അമൽ എന്ന സീനിയർ സഹപ്രവർത്തകനുമായി ഒരു comfort zone-ൽ ഞാൻ എന്നെ കൊണ്ടു പോയി നിർത്തിയാൽ അതിനൊരു അർത്ഥമേ ഉള്ളു. അദ്ദേഹം വളരെ നല്ല ഒരു വ്യക്തിയാണ്, ഞാൻ അർഹിക്കുന്ന ആദരവ് എനിക്ക് നൽകുന്ന ഒരു നല്ല ചങ്ങാതിയാവും, careerൽ എനിക്ക് ആവശ്യമായ support തന്നെയാവും അദ്ദേഹം, ഞാൻ അനുവദിച്ചു കൊടുക്കുന്ന gap അദ്ദേഹം ദുർവ്യാഖ്യാനം ചെയ്യില്ല എന്നതൊക്കെ ഞാൻ ഉറപ്പുവരുത്തി എന്ന്.
ഇനി ഇതൊന്നുമല്ല, അമൽ എന്ന സീനിയർ സഹപ്രവർത്തകൻ എന്നോട് അടുപ്പം കൂടാൻ താൽപര്യം പ്രകടപ്പിക്കുകയും അതിനോട് affirmative ആയി reciprocate ചെയ്യാതിരിക്കാൻ എനിക്കാവുന്നില്ല എന്നും സങ്കൽപ്പിക്കുക; എൻ്റെ sexual fantasy എന്ന slot-ൽ അമൽ fit in ചെയ്ത സ്ഥിതിക്ക്, അദ്ദേഹം എനിക്ക് തരുന്ന attention എന്നിലെ സ്ത്രീക്ക് വലിയ ഒരു boost തന്നെയാവും എന്നത് സമ്മതിക്കാതെ വയ്യ. തേൻ ഒലിപ്പിക്കുന്ന സംസാരരീതിയും ശർക്കരപുരട്ടിയ പെരുമാറ്റവും പരസ്പരം സമ്മാനിച്ചുകൊണ്ട് ഒരു ഉശിരൻ take off തന്നെയാവും കാര്യങ്ങൾക്ക് പിന്നെ….. അതിതീവ്രമായ പ്രണയത്തിലേക്ക്!! പ്രണയം അമലിന് എങ്ങനെയാണ് എന്നറിയില്ല. സംഗീത എന്ന എനിക്ക് പ്രണയം എന്നാൽ ഇഷ്ടമാണ്. ഞാൻ കാരണം അമലിന് ഒരു പ്രശ്നവും ഉണ്ടാവരുത് എന്നത് ആ ഇഷ്ടത്തിന്റെ ഭാഗവുമാണ്. ഇഷ്ടമാണ് ഇഷ്ടമാണ് എന്ന് പലവട്ടം പറയുന്നതല്ല, അമലിന് ഞാൻ എങ്ങനെ ഉപകരിക്കാം എന്ന ചിന്ത കൂടി ആ ഇഷ്ടത്തിനൊപ്പമുണ്ട്. ഇതിനിടയിൽ, ഇതിനൊക്കെ ഇടയിൽ ഒരുമിച്ചുള്ള യാത്രകളിൽ, ഒറ്റക്കുള്ള നേരങ്ങളിൽ ആ വിരൽത്തുമ്പുകളുടെ തലോടൽ ഞാൻ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തുവെങ്കിൽ, അത് എനിക്ക് വേണം എന്ന് തോന്നിയിട്ടാണ്. അതല്ലാതെ പിന്നീട് എണ്ണിയെണ്ണി കണക്ക് പറയാനും പ്രതികാരം ചെയ്യാനുമല്ല. പരസ്പരം അയച്ച text മെസ്സേജുകളുടെ screen shots എടുത്ത് വെക്കുക, ശരീരങ്ങൾ തമ്മിൽ responsive ആയിരിക്കുന്ന സമയത്ത് പരസ്പരം പറയുന്ന സംഭാഷണങ്ങൾ record ചെയ്ത് വെക്കുക എന്നൊക്കെയുള്ള low class prostitution tactics-ൽ ഏർപ്പെടുക എന്ന കാര്യം ആലോചിച്ചാൽ തന്നെ ഓക്കാനിക്കും എനിക്ക്!
ഉദ്ധാരണനേരത്ത് പരസ്പരം പറയുന്ന വാക്കുക്കൾക്ക് ഉച്ചാരണമാത്രയുടെ ആയുസ്സ് മാത്രമേ ഉള്ളു എന്നത് മനസ്സിലാക്കാനുള്ള വകതിരിവ് എനിക്ക് വളരെ പണ്ട് തന്നെ ഉള്ളതാണ്. :p
വ്യക്തിജീവിതത്തിൽ distress അനുഭവിക്കുന്ന സീനിയർ സഹപ്രവർത്തകന്റെ മാനസികാവസ്ഥ മുതലെടുത്തുകൊണ്ട് ഒരു ജൂനിയർ സഹപ്രവർത്തക അദ്ദേഹത്തിന് ആവശ്യമുള്ളത് വച്ചുനീട്ടി അദ്ദേഹത്തെ കൊണ്ട് ചോദിപ്പിച്ച ശേഷം വഴങ്ങി കൊടുത്തതിൽ എവിടെയാണ് പീഡനം? അടച്ചുറപ്പുള്ള ഒരു മുറിയുടെ, ഒരു വാഹനത്തിന്റെ ഒക്കെ secrecyയിൽ സംഭവിക്കുന്ന oral or quickie sexual encounters എന്നു പറയുന്നവ, തമ്മിൽ അടുപ്പവും പരിചയവുമുള്ള ഒരു പുരുഷനും സ്ത്രീക്കും ഇടയിൽ ജോലിസ്ഥലങ്ങളിൽ സംഭവിക്കുന്നത് സ്ത്രീ അതിന് അനുവാദവും സമ്മതവും കൊടുക്കുന്നത് കൊണ്ട് തന്നെയാണ്. അത് കൊണ്ട് മാത്രമാണ്. അതും അവൻ്റെ വിവാഹവാഗ്ദാനം എന്ന ക്രെഡിറ്റ് കാർഡ് വാങ്ങി അവൾ purseൽ വെച്ച ശേഷം, അവളുടെ സ്ത്രീത്വം അവന് blank cheque ആയി കൊടുത്ത ശേഷം നടന്ന ലൈംഗീക ഇടപെടലുകൾക്കും ഇടപാടുകൾക്കും എങ്ങനെയാണ് അവന് മാത്രം culpability ഉണ്ടാവുന്നത്, അവൾക്ക് മാത്രം നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്നത്? അവളുടെ സ്ത്രീത്വം അവൻ ദുര്യുപയോഗം ചെയ്തുവെങ്കിൽ അവന്റെ പുരുഷത്വം അവൾ കവർന്നെടുക്കുകയും ആസ്വദിക്കുകയും ചെയ്തതല്ലേ? അങ്ങനെയെങ്കിൽ, എങ്ങനെയാണ് അവൾ മാലാഖയും അവൻ പിശാചും ആവുന്നത്?
ഭർത്താവില്ലാത്ത സ്ത്രീയുടെയും ഭാര്യ കൂടെയില്ലാത്ത പുരുഷന്റെയും ശരീരത്തിന്റെ ദാഹം എങ്ങനെയാണ്, എന്തിനാണ് രണ്ടുതരം അളവുകോൽ കൊണ്ട് അളക്കുന്നത്? ആണിന്റേതായാലും പെണ്ണിന്റേതായാലും കഴപ്പ് കഴപ്പ് തന്നെയല്ലേ? എല്ലാത്തിനും equality വേണം എന്ന് മുറവിളി കൂട്ടുന്ന ഫെമിനിസ്റ്റ് കൂട്ടങ്ങൾക്ക് കഴപ്പിനു മാത്രം ഒരു discriminationന്റെ protection ഇരുകൈയും നീട്ടി ഇരന്നുവാങ്ങാൻ നാണമാവുന്നില്ലേ ഇതുങ്ങൾക്ക്? ഹ്ഹ് !!
വിവാഹവാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ചു എന്ന് പെണ്ണ് പറയുമ്പോൾ, മറുഭാഗത്തുള്ള പുരുഷൻ മറ്റൊരു സ്ത്രീയുടെ നിയമപരമായ ഭർത്താവാണ് എന്നിരിക്കെ ആ ബന്ധത്തിൽ നിന്നിറങ്ങിയാലുടൻ അവനെ സ്വന്തമാക്കാം, അവന്റെ തോളത്തൊട്ട് കയറാം എന്ന ദുരുദ്ദേശ്യത്തോടെ അവന് തുണി ഉരിഞ്ഞിട്ട് കൊടുത്ത് അവന്റെ പുരുഷത്വവും അവന്റെ ശരീരഭാഗങ്ങളും സ്വന്തം സുഖത്തിനായി ഉപയോഗപ്പെടുത്തിയവളെ നമ്മൾ എന്ത് പേരിട്ടു വിളിക്കണം? നാട്ടിൽ വേറെ ആണുങ്ങൾ ഇല്ലാത്തത് കൊണ്ടാണോ ഇജ്ജാതി സ്ത്രീകൾ പുരുഷന്മാർ വിവാഹമോചനം നേടി പുറത്തിറങ്ങാൻ കാത്തുകെട്ടി ക്യൂ നിന്നു കൊണ്ടുപോയി ‘കൊടുപ്പ്’ നടത്തുന്നത്?? ഇത്തരം സ്ത്രീകൾക്കെതിരെയും നിയമം കൊണ്ട് വരണം. സ്ത്രീസുരക്ഷയ്ക്കായി ഉടച്ചുവാർത്ത് പുറത്തിറക്കുന്ന പുതിയ നിയമങ്ങൾ നേർവഴിക്കല്ല. അടിത്തറയിളക്കി കൊണ്ടുള്ള ഈ വിപ്ലവം നല്ലതിനുമല്ല. നാട്ടിലെ സ്ത്രീസുരക്ഷാനിയമങ്ങൾ പൊളിച്ചെഴുതണം. അത്യാവശ്യം അതാണ്. ഉടനെ. With immediate effect.
—————————————————————————
# പുരുഷന്മാരെ അങ്ങോട്ട് ഇടിച്ചു കയറി പരിചയപ്പെടുക, അതുവഴി അവരുമായി സൗഹൃദവുവും ‘മറ്റുചിലതും’ സ്ഥാപിച്ചെടുക്കുക എന്നത് എൻ്റെ രീതിയല്ല. എന്റെ സൗഹൃദവലയത്തിൽ വലിയ ഒരു അനുപാതം തന്നെ കീഴടക്കിയ എൻ്റെ പുരുഷസുഹൃത്തുക്കൾ സ്വാഭാവികമായി സംഭവിച്ചുകിട്ടുന്ന പരിചയപ്പെടലുകൾ പോകെപോകെ എക്കാലത്തെയും നല്ല ചങ്ങാത്തമായി ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. I must say here that each one of them, every one of them is precious to me.
# ഞാൻ പ്രണയിക്കുന്ന, അല്ല….. തെളിച്ചു തന്നെ പറയാം; ഞാൻ വ്യഭിചാരിക്കുന്ന എന്നെ വ്യഭിചരിക്കുന്ന പുരുഷന് എന്നെ വേണം എന്ന് തോന്നിയാൽ എനിക്കവനെ ഒരു ദിവസം മുൻപേ വേണം. അവന് എന്നെ വേണ്ട എന്നെങ്കിൽ, എനിക്കവനെ മൂന്ന് രാത്രികൾക്കും മൂന്ന് പകലുകൾക്കും മുൻപേ വേണ്ട. അവൻ പോയി വേറെ പണി നോക്കട്ടെ പണ്ടാരം!! കൊച്ചി പോലെ ഫാസ്റ്റായ ഒരു സിറ്റിയിൽ എന്റേതു പോലുള്ള profile ഉള്ള ഒരു സ്ത്രീക്ക് പുരുഷനെ കിട്ടാൻ പഞ്ഞമോ? നല്ല കോമഡി!!!
# സംഗീത വ്യഭിചാരിച്ചാൽ ഒപ്പം കൂടിയവനും ഈശ്വരനും മാത്രമേ അറിയൂ. കെട്ടിയോളും കുട്ടികളും ഉള്ള ഒരുവനെ ഞാൻ പ്രണയിച്ചാൽ, അവൻ വെച്ച് നീട്ടുന്ന പ്രണയം ഞാൻ കൈനീട്ടി വാങ്ങിയശേഷം അവനായി ഞാൻ എന്റെ കിടപ്പറ തുറന്നു കൊടുത്താൽ, അവന്റെ കിടക്കയിലേക്ക് അവന് ഞാൻ എന്നെ access കൊടുത്താൽ; ആ പ്രണയത്തിനിടയിൽ നല്ല മനസ്സോടെ, പൂർണ്ണസമ്മതത്തോടെ സുഖവും ആനന്ദവും സന്തോഷവും ഞങ്ങൾ പരസ്പരം സമ്മാനിച്ചാൽ അതിന് ഒരർത്ഥമേ ഉള്ളു….എനിക്ക് അവനെ മുഴുവനോടെ വേണ്ട എന്ന്. മുഴുവനോടെ അവനെ എൻ്റെ ജീവിത്തിൽ എടുത്ത് പിടിക്കാനുള്ള worth അവനില്ല എന്ന്. ഏതോ ബൈക്കിന്റെ പരസ്യത്തിൽ ഇന്ധനചിലവിനെ കുറിച്ച് പറയുന്ന പോലെ…..Fill it, shut it, forget it.