‘എന്തു വന്നാലും അമ്മ തോന്നും പോലെയേ ജീവിക്കൂ… ഇനി ആരെക്കൊണ്ടും അത് മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല’ പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ അമ്മ രാജേശ്വരിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇത്. ദീപയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നതിന് കാരണങ്ങള്‍ നിരവധിയാണ്. മകളുടെ മരണശേഷം സര്‍ക്കാരില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും ലഭിച്ച പണം പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് രാജേശ്വരി. കാറിലാണ് സദാ യാത്ര… മുഴുവന്‍ നേരം ഹോട്ടല്‍ ഭക്ഷണം… ഹോട്ടലുകളില്‍ വച്ചു നീട്ടുന്ന ടിപ്പ് 200 നും മുകളില്‍…
ജിഷയുടെ അച്ഛന്‍ പാപ്പു ദുരിതക്കയത്തില്‍ കഴിയവേലാണ് രാജേശ്വരി ഇത്തരത്തില്‍ അടിച്ചുപൊളിച്ച് മുന്നേറുന്നത്. വാഹനമിടിച്ചതിനെ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് പാപ്പു ഉള്ളത്. എന്നാല്‍, മകളുടെ മരണത്തിലൂടെ ആര്‍ഭാടത്തിന്റെ ലോകത്തേയ്ക്ക് കാലെടുത്തു വയ്ക്കുകയായിരുന്നു രാജേശ്വരി. ജിഷ കൊല്ലപ്പെട്ടതിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ സര്‍ക്കാര്‍ പണിതു നല്‍കിയ കോണ്‍ക്രീറ്റ് വീട്ടിലേയ്ക്കാണ് രാജേശ്വരി എത്തിയത്. ഒപ്പം മകള്‍ ദീപയും മകനുമുണ്ട്.
ഇപ്പോള്‍ ഈ വീടിന് സൗകര്യം പോരെന്നാണ് രാജേശ്വരിയുടെ പരാതി. തുണി ഉണക്കാന്‍ സൗകര്യമില്ലെന്നും ഒരു മുറി പോലീസുകാരികള്‍ എടുത്തുവെന്നും അതിനാല്‍ വീടിന് സൗകര്യം കൂട്ടണമെന്നും ആവശ്യപ്പെട്ട് കുറച്ചു നാൾ മുൻപ് ഇവര്‍ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുള്ള രണ്ടു മുറിയും അടുക്കളയും ഹാളുമുള്ള വീട്ടില്‍ ജീവിതം ദുസ്സഹമാണെന്നും മുകളിലേയ്ക്ക് ഒരു നില കൂടി പണിയണമെന്നുമാണ് രാജേശ്വരി പറയുന്നത്. ഇതിനായി കളക്ടറുടെയും രാജേശ്വരിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ ബാക്കിയുള്ള പണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം നിരസിച്ച കളക്ടര്‍ കൈയ്യില്‍ പണം എത്തുന്നത് അനുസരിച്ച് വീട് വിപുലപ്പെടുത്തിയാല്‍ മതിയെന്നും വ്യക്തമാക്കി.
അടിയന്തിര ധനസഹായമായി കിട്ടിയ ഒരു ലക്ഷം രൂപ നിലവിലെ താമസസ്ഥലത്ത് കുഴല്‍ക്കിണല്‍ താഴ്ത്താന്‍ തികഞ്ഞില്ലെന്നും, ഇതിനായി ഒരുലക്ഷം രൂപ നിലവിലെ താമസസ്ഥലത്ത് കുഴല്‍ക്കിണല്‍ കുഴിക്കാന്‍ ആവശ്യമായെന്നും ഇവര്‍ പിന്നീട് വെളിപ്പെടുത്തി. സര്‍ക്കാര്‍ ചെലവില്‍ വീട്ടില്‍ എത്തിച്ചിട്ടുള്ള പൈപ്പുവെള്ളത്തില്‍ തുരുമ്പും ചെളിയുമാണെന്നും ഇതേതുടര്‍ന്നാണ് കുഴല്‍ക്കിണല്‍ കുഴിക്കേണ്ടി വന്നതെന്നും രാജേശ്വരി പറയുന്നു. ആറുസെന്റില്‍ 620 സ്വകയര്‍ ഫീറ്റ് വരു കോണ്‍ക്രീറ്റ് കെട്ടിടമാണ് സര്‍ക്കാര്‍ രാജേശ്വരിക്ക് നിര്‍മ്മിച്ച് നല്‍കിയത്. 42 ദിവസം കൊണ്ട് 11 ലക്ഷം രൂപയോളം ചിലവഴിച്ചാണ് നിര്‍മ്മിതി കേന്ദ്രം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്നുവശം ചുറ്റുമതിലും തീര്‍ത്തിട്ടുണ്ട്.
രാജേശ്വരിയുടെ സൗകര്യാര്‍ത്ഥം അലക്കുകല്ലും അരകല്ലുമുള്‍പ്പെയുള്ള നിലവിലെ ജീവിതസാഹചര്യത്തിന് അനുയോജ്യമായ ഒട്ടുമിക്ക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വീട് നിര്‍മ്മാണം പൂര്‍ത്തിയായ അവസരത്തില്‍ നിര്‍മ്മിതി കേന്ദ്രം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേര്‍ന്ന് ഒരുസെന്റ് സ്ഥലം വില കൊടുത്ത് വാങ്ങിയിട്ടുണ്ടെന്നും ഈ ഭാഗത്ത് ചുറ്റുമതിലില്ലാത്തതിനാല്‍ പ്രദേശവാസികള്‍ ഇവിടം കേന്ദ്രമാക്കി ചുറ്റിത്തിരിയുകയാണെന്നും ഇത് ശല്യമായി മാറിയെന്നും അതിനാല്‍ ഈ സ്ഥലം നിലവിലെ സ്ഥലത്തോട് ചേര്‍ത്ത് മതില്‍ കെട്ടിസംരക്ഷിക്കണമെന്നുള്ള ആവശ്യവും രാജേശ്വരി കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ പിരിച്ചുനല്‍കി ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ പലിശയും സര്‍ക്കാര്‍ പ്രഖ്യപിച്ച പ്രതിമാസ പെന്‍ഷനായി പ്രഖ്യാപിക്കപ്പെട്ട 5000 രൂപയുമാണ് നിലവിലെ വരുമാനമെന്നും ഇത് തന്റെയും മകളുടെയും ആശുപത്രി ചെലവിനും മറ്റാവശ്യങ്ങള്‍ക്കുമായി ചെലവിടുകയാണെന്നുമാണ് അടുത്തകാലത്ത് ഇവര്‍ പുറത്ത് വിട്ട വിവരം.
ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ കുടുംബത്തിന്റെ ദുഃസ്ഥിയറിഞ്ഞ് സഹായഹസ്തവുമായി എത്തിയവര്‍ ഏറെയാണ്. അന്നത്തെ ജില്ലാ കളക്ടര്‍ രാജമാണിക്യം മുന്‍കൈ എടുത്ത് തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ ഇതുവരെ പലവകയില്‍ അരകോടിയിലെറെ രൂപ എത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. നടന്‍ ജയറാം നല്‍കിയ രണ്ടുലക്ഷം രൂപയും കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്‍കിയ രണ്ടരലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ച പത്തുലക്ഷം രൂപയുമാണ് ഈ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട വലിയതുകള്‍. സംസ്ഥാന പട്ടികജാതി- പട്ടിക വര്‍ണ്മക്ഷേമസമിതി അനുവദിച്ച 8.25 ലക്ഷം രൂപയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. വിവിധ സംഘടനകളും വ്യക്തികളും സംഭാവനയായി നല്‍കിയ തുകയും അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്.
കള്ളക്കടത്തു കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്നു സിനിമയില്‍ അവസരം നഷ്ട്ടപ്പെട്ട നായിക നടി ജീവിക്കാന്‍ വേണ്ടി അനാശാസ്യം നടത്തുന്നു എന്നു റിപ്പോര്‍ട്ട്. ഒരു കാലത്തു നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായിക നടിയാണു സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായതോടെ ശരീരം വിറ്റു ജീവിക്കുന്നത്. കൊച്ചിയിലെ പ്രമുഖ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാതാക്കളുടെ ഫ്‌ലാറ്റിലാണു നടി അനാശാസ്യം നടത്തുന്നുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്‌ലാറ്റിനു സമീപം താമസിക്കുന്നവര്‍ക്കു ശല്ല്യമാകുന്നതരത്തില്‍ ഇടപാടുകാര്‍ പെരുകിയതിനെ തുടന്നു സമീപവാസികളാണു പോലീസില്‍ പരാതി നല്‍കിയത്.
കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് ഇവര്‍ക്കു സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായത്. അന്വേഷണം ഭയന്നു പലരും ഇവര്‍ക്ക് അവസരം നല്‍കാതാകുകയായിരുന്നു. ചിത്രങ്ങള്‍ കുറഞ്ഞതോടെ യുവ ബിസിനസുകാരനൊപ്പം ഫ്‌ലാറ്റില്‍ താമസിക്കുകയായിരുന്നു ഇവര്‍. ഇയാള്‍ നടിയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടതോടെ രണ്ടു പേരും തമ്മില്‍ വഴക്കാകുകയും പിരിയുകയുമായിരുന്നു. ഇതിനു ശേഷം വിവാഹിതനായ എന്‍ ആര്‍ ഐ ബിസിനസുകാരനൊപ്പമായിരുന്നു നടിയുടെ കറക്കം. എന്നാല്‍ ഇയാളുമായുള്ള ബന്ധം പിരിഞ്ഞതോടെ ഇവര്‍ അനാശാസ്യത്തിലേയ്ക്കു കടക്കുകയായിരുന്നു എന്നു പറയുന്നു. നടിയുടെ സുഹൃത്തുക്കള്‍ എന്നു പറഞ്ഞ് എത്തുന്നവര്‍ ശല്ല്യമായി മാറിയതോടെയാണു സമീപവാസികള്‍ പോലീസില്‍ പരാതി നല്‍കിയത്.
ആഡംബരകാറുകള്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ തെന്നിന്ത്യന്‍ താരം അമലാപോളിനു പിന്നാലെ യുവനടന്‍ ഫഹദ് ഫാസിലും കുടുക്കില്‍. വ്യാജമേല്‍വിലാസം ഉപയോഗിച്ച് ഫഹദ് ഫാസില്‍ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി.
മാതൃഭൂമി ന്യൂസാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-059899 ആഡംബര കാര്‍ ബെന്‍സ് പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തി. ഫഹദ് ഫാസില്‍, നമ്പര്‍ 16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്‌പേട്ട്, പുതുച്ചേരി എന്ന മേല്‍വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ ഈ മേല്‍വിലാസത്തില്‍ ഒരു വാടക കുടുംബമാണ് താമസിക്കുന്നത്. ഫഹദ് ഫാസില്‍ എന്നൊരാളെ തങ്ങള്‍ക്കറിയില്ലെന്ന് ഇവര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതി.
എന്നാല്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടമാണ് വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി താരങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്.
തെന്നിന്ത്യന്‍ താരം അമല പോളും തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണ്. നടിയ്ക്ക് നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ ഉടമയുടെ പേരിലേക്കു മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം.
ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വാഹനമോടിക്കാന്‍ 1500 രൂപയുടെ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാവും. രജിസ്‌ട്രേഷന്‍ മാറ്റാതെയോ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ ഇത്തരം വാഹനം നിരത്തിലെത്തിയാല്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട്.
അവിഹിത ബന്ധം ക്യാമറയില്‍ പകര്‍ത്തി അതുപയോഗിച്ച് ബ്ലാക്‌മെയിലിങ്ങിനു ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ വഴിക്കുളങ്ങര സ്വദേശി കൊക്ക് മനോജ് എന്ന മനോജ് ഫ്രാന്‍സിസ് (38), പറവൂര്‍ ചില്ലിക്കൂടം ക്ഷേത്രത്തിനു സമീപമുള്ള പ്രമോദ് (48) എന്നിവരാണ് അറസ്റ്റിലായത്.
നഗരമധ്യത്തിലെ ഫ്‌ളാറ്റില്‍ താമസക്കാരിയായിരുന്ന യുവതിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടമ്മ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തന്നെ മറ്റൊരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന മനോജ് വീട്ടമ്മയുമായി മനോജ് അടുപ്പത്തിലായി.
യുവതിക്കും കുടുംബത്തിനും ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തു നല്‍കിയത് മനോജാണ്. ഈ ബന്ധം മുതലെടുത്താണ് മനോജ് യുവതിയുമായി അടുപ്പത്തിലായത്. ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് മനോജുമായി യുവതി പലകുറി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയില്‍ മനോജിന്റെ സുഹൃത്തായ പ്രമോദിനെയും യുവതിക്ക് പരിചയപ്പെടുത്തി.
പിന്നീട് യുവതിയുമായി മനോജ് അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രമോദിനെ ഉപയോഗിച്ച് ക്യാമറയില്‍ പകര്‍ത്തി. ഈ വീഡിയോ ഉപയോഗിച്ച് രണ്ടാം പ്രതിയായ പ്രമോദ് യുവതിയെ വശത്താക്കി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പോലീസ് പറഞ്ഞു.
ഇതും മനോജ് ക്യാമറയില്‍ പകര്‍ത്തി. ബാങ്ക് വായ്പയ്ക്ക് അപേക്ഷ നല്‍കി കാത്തിരുന്ന മനോജ് എളുപ്പത്തില്‍ വായ്പ തരപ്പെടുത്തുന്നതിനായി യുവതിയെ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു. ഇതിന് യുവതി വഴങ്ങിയില്ല.
തുടര്‍ന്ന് മനോജിന്റെ അടുപ്പക്കാരിയും ലേഡീസ് വസ്ത്ര സ്ഥാപനം നടത്തുകയും ചെയ്യുന്ന യുവതിയുടെ സഹായത്താല്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. ഭീഷണിശല്യം രൂക്ഷമായതോടെ പീഡനത്തിനിരയായ യുവതി ഭര്‍ത്താവിനെ വിവരം ധരിപ്പിച്ചു.
തുടര്‍ന്ന് ഭര്‍ത്താവ് പറവൂര്‍ സി.ഐ.ക്ക് പരാതി നല്‍കി. യുവതിയെ ബലാല്‍സംഗം ചെയ്തതിനും രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനും ഐ.ടി. ആക്ട് അനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
ന്യൂഡല്‍ഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു വര്‍ഷം ആകുമ്പോഴും പിന്‍വലിച്ച നോട്ടുകള്‍ എണ്ണിത്തീര്‍ക്കാതെ റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ആര്‍ബിഐ ഈ മറുപടി നല്‍കിയത്. 2017 സെപ്തംബര്‍ 30 വരെ 1,134 കോടി എണ്ണം 500 രൂപയുടേയും 524.90 കോടി എണ്ണം 1000 രൂപയുടേയും നോട്ടുകള്‍ പരിശോധിച്ചുവെന്നാണ് മറുപടി.
0.91 കോടി രൂപ മൂല്യമുള്ളതാണ് ഈ നോട്ടുകള്‍. സാഫിസ്റ്റിക്കേറ്റഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് (സിവിപിഎസ്) യന്ത്രങ്ങളാണ് ഇവ എണ്ണാന്‍ ഉപയോഗിച്ചതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
നോട്ട് നിരോധനത്തിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ലക്ഷ്യമിടുന്നത്. അതേസമയം നവംബര്‍ 8 കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2017 ആഗസ്റ്റ് 30 ന് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിരോധിച്ച 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നു.
ബോളിവുഡ് താരമക്കളില്‍ ഫാഷനിലൂടെ എന്നും ശ്രദ്ധ നേടുന്ന താരമാണ് ഷാരുഖ് ഖാന്റെ മകള്‍ സുഹാന. അമ്മ ഗൗരി ഖാന്‍ ഒരുക്കിയ ഹാലോവീന്‍ പാര്‍ട്ടിയിലും തിളങ്ങിയത് സുഹാനയാണ്. സ്വര്‍ണ്ണ നിറത്തിലുള്ള വസ്ത്രമണിഞ്ഞെത്തിയ സുഹാന പാര്‍ട്ടിയില്‍ ശരിക്കും സ്റ്റാറായി.
മലൈക അറോറ, ഋത്വികിന്റെ മുന്‍ഭാര്യ സൂസെയ്ന്‍ ഖാന്‍ തുടങ്ങിയ താര സുന്ദരികളും പാര്‍ട്ടിയിലുണ്ടായെങ്കിലും സുഹാനയായിരുന്നു ക്യാമറകളുടെ ശ്രദ്ധാ കേന്ദ്രം. ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതിനിടെയാണ് സുഹാന വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡില്‍ എത്തിയാല്‍ ഈ 17കാരി മറ്റുള്ള താരപുത്രിമാരേക്കാള്‍ ശോഭിക്കുമെന്നാണ് പിന്നാമ്പുറക്കാർ പറയുന്നത്.

ഈ മാസം 20 ന് കൊല്ലം ജില്ലയിലെ സ്വകാര്യ സ്ക്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നു ചാടിയ ഗൗരി നേഹ എന്ന കുട്ടി മരിച്ച സംഭവം. സ്കൂൾ മാനേജ്മെന്റ് ആദ്യം കുട്ടിയെ കൊല്ലം ജില്ലയിലെ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. അവിടെ നിന്നും ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആ സമയം കുട്ടിയെ കൊണ്ട് പോയ ആബുലൻസിനെതിരെ മാധ്യമങ്ങളിലൂടെ കുട്ടിയുടെ ബന്ധുക്കൾ നടത്തിയ വിവാദ പ്രസ്താവനകൾക്ക് മറുപടിയുമായി ആബുലൻസ് ഡ്രൈവർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ
ലൈംഗിക ദൃശ്യങ്ങളടങ്ങിയ വീഡിയോ സി.ഡി കാട്ടി ബ്ലാക്‌മെയില്‍ ചെയ്‌തെന്നാരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് മഞ്ഞുമലയുടെ തുമ്പ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡ് മന്ത്രിയുടെ സഹായിയും ബി.ജെ.പി നേതാവുമായ പ്രകാശ് ബജാജ് നല്‍കിയ പരാതിയിലാണ് വിനോദ് വര്‍മയെ അറസ്റ്റ് ചെയ്തത്. മന്ത്രി ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് പ്രകാശ് ബജാജിന്റെ ആരോപണം. ഛത്തീസ്ഗഡ് പൊതുമരാമത്ത് വകുപ്പു മന്ത്രി രാജേഷ് മുനത്ത് ഉള്‍പ്പെട്ട വീഡിയോ തന്റെ പക്കലുണ്ടെന്നും അതിനാല്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും വിനോദ് വര്‍മ പറഞ്ഞു.
ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന വിനോദ് വര്‍മ ഇപ്പോള്‍ ഫ്രീലാന്‍സറായ വര്‍മ എഡിറ്റേഴ്‌സ് ഗില്‍ഡ് അംഗവുമാണ്. ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് നിയോഗിച്ച വസ്തുതാ പഠന സംഘത്തിലെ അംഗവുമായിരുന്നു വര്‍മ.
ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ കേരളത്തില്‍ ഇതിനു മുമ്പ് വ്യാപകമായി വന്നിട്ടുണ്ട്. സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയവരെയൊക്കെ മലയാളികള്‍ നിഷ്‌കരുണം ‘വധിച്ചിട്ടുണ്ട്’. പിന്നീട് മരണപ്പെട്ടെങ്കിലും മരിക്കുന്നതിനുമുമ്പെ നടന്‍ ജിഷ്ണുവിനേയും ‘കൊന്നിട്ടുണ്ടായിരുന്നു’. സോഷ്യല്‍മീഡിയ ‘കൊന്ന’ പട്ടികയിലെ പുതിയ ഇര മലയാളത്തിലെ എക്കാലത്തെയും മധുര പാട്ടുകള്‍ക്ക് ഉടമയായ ജാനകിയമ്മയാണ്.
പാട്ട് നിര്‍ത്തിയെന്ന് ജാനകി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എസ് ജാനകി ഇനി പൊതുവേദിയില്‍ പാടില്ലെന്ന കഴിഞ്ഞദിവസത്തെ വാര്‍ത്ത തെറ്റിദ്ധരിച്ചാണ് ജാനകിയമ്മ മരിച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചിരിപ്പിച്ചത്. ഉടനെ വാര്‍ത്ത സോഷ്യല്‍ മീഡിയ സങ്കടത്തോടെ ഏറ്റെടുക്കുകയായിരുന്നു. ജാനകിയമ്മക്ക് ആദാരാഞ്ജലികളര്‍പ്പിച്ചായിരുന്നു വ്യജ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
മൈസുരുവിലെ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് എസ് ജാനകി പാട്ട് നിര്‍ത്തുകയാണെന്ന് അറിയിച്ചത്. പ്രായാധിക്യംമൂലമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് എസ് ജാനകി പറഞ്ഞു. ഇനി സംഗീത പരിപാടികള്‍ക്കും ജാനകി എത്തില്ല. നേരത്തെ സിനിമാ പിന്നണി ഗാനരംഗത്തു നിന്നും ജാനകി വിടവാങ്ങിയിരുന്നു. മിഥുന്‍ ഈശ്വര്‍ ഈണമിട്ട പത്തു കല്‍പനകള്‍ എന്ന സിനിമയിലാണ് എസ് ജാനകി അവസാനമായി പാടിയത്.
1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത ലോകത്തേക്ക് ജാനകിയമ്മ കടന്നുവരുന്നത്. ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ എസ് ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു. വാര്‍ത്തയെ കുറിച്ച് ജാനകിയമ്മ പ്രതികരിച്ചിട്ടില്ല.
ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടർന്ന് നടൻ മോഹൻലാലിനെ ബാംഗ്ലൂര്‍ അപ്പോളോ ആശുപത്രിയിൽ ഹൃദയ പരിശോധനയ്ക്ക് വിധേയനാക്കി . അദ്ദേഹത്തെ ഹൃദയത്തിന്‍റെ കാര്യക്ഷമത മനസിലാക്കുന്ന ട്രെഡ്മിൽ ടെസ്റ്റിന് ഉള്‍പ്പെടെ വിധേയനാക്കി . എന്നാല്‍ താരത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് . ഉയർന്ന തോതിൽ കൊളസ്‌ട്രോൾ ഉണ്ടെന്നതിനാല്‍ ലാലിന് കൃത്യമായ വ്യായാമം നിര്‍ദേശിച്ചിട്ടുണ്ട് . വിവരമാണ് ലഭിക്കുന്നത്. അതിനാൽ ലാലിനെ ആൻജിയോട്രാം ടെസ്റ്റിന് വിധേയനാക്കിയോ എന്ന് അറിവായിട്ടില്ല. രാവിലെ എത്തിയ താരം ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് ആശുപത്രി വിട്ടത്. ഇന്ന് പതിവ് ഹൃദയ പരിശോധനകൾക്കായാണ് താരം ആശുപത്രിയിൽ എത്തിയതെന്നാണ് താരത്തോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.
താരപ്പകിട്ടില്ലാതെ സാധാരണക്കാരിൽ ഒരുവനായി താരം ഒപിയിൽ നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു .ഓ പിയില്‍ ഉണ്ടായിരുന്ന ആളുകളാണ് താരം ആശുപത്രിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് . ഇന്നലെ രാവിലെയാണ് മോഹൻലാൽ ആശുപത്രിയിൽ എത്തിയത്. തുടർന്ന് ട്രെഡ്മിൽ ടെസ്റ്റിന് നിർദ്ദേശിക്കുകയായിരുന്നു . ഹൃദയധമനികളിൽ ബ്‌ളോക്കുണ്ടെങ്കിൽ സാധാരണ ഇസിജിയിൽ കാണണമെന്നില്ല. ലാലിന്‍റെ പുതിയ ചിത്രമായ വില്ലൻ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തെപറ്റി സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ പ്രമുഖ നിര്‍മാണ കമ്പനിയായ റോക്‌ലൈന്‍ ഫിലിംസ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ്.
ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ വില്ലനെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമാണ്. ലാലേട്ടൻ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഇതില്‍ അഭിനയിക്കുന്നത് .