അജമാനില്‍ ഷോപ്പിംഗ് വിസ്മയം തീര്‍ക്കാന്‍ 865 കോടി രൂപ മുതല്‍ മുടക്കില്‍ മാള്‍ വരുന്നു. മിര്‍കാസ് മാള്‍ എന്നു പേരിട്ടിരിക്കുന്ന ഈ മാള്‍ ഇതിനാലകം ലോകത്തിലെ തന്നെ വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മാളുകളുടെ പട്ടികയിലെത്തിക്കഴിഞ്ഞു. വിസ്മയിപ്പിക്കുന്ന ക്രമീകരണങ്ങളുമായാണ് മിര്‍കാസ് മാള്‍ ഉപഭോക്താക്കളിലേക്ക് എത്തുക.

മാളില്‍ സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളുണ്ടാകും. രാത്രിയിലെ ആകാശം നേരിട്ട് ദൃശ്യമാകുന്ന വിധത്തിലാണ് മാളിന്റെ റൂഫ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ മാളിനകത്തു തന്നെ സസ്യങ്ങള്‍ നേരിട്ട് വളര്‍ത്താനുള്ള സംവിധാനങ്ങളുണ്ടാകുമെന്നും അധികൃതര്‍ അറിയിക്കുന്നു. ഇവയൊക്കെ ഒന്നിച്ചു ചേര്‍ന്ന് ഷോപ്പിംഗ് അനുഭവം യുഎഇയില്‍ തന്നെ ആദ്യമാണ്. അറബ് രാജ്യങ്ങളിലെ ഷോപ്പിംഗ് നഗരമായി അറിയപ്പെടുന്ന ദുബൈയിലെ മാളുകളെക്കാളും മികവുറ്റതായിരിക്കും മിര്‍കാസെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ഒരു മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റിലാണ് മിര്‍കസ് മാള്‍ ക്രമീകരിച്ചിരിക്കുന്നത്. ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് കോര്‍പ്പറേഷന്‍ ലോക പ്രസിദ്ധ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് മിര്‍കസ് മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. മാളിലെ 38,000 സ്‌ക്വയര്‍ മീറ്റ് വ്യാപര സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്കു കൊടുക്കും. അജ്മാന്‍ ഹോള്‍ഡിങിന്റെ ഉടമസ്ഥതയിലാണ് മിര്‍കാസ് മാള്‍.