സിനിമയിൽ പ്രൊഡക്ഷൻ എസ്‌സിക്യൂട്ടീവ് ആയി ജോലിനോക്കുന്ന ഒറ്റപ്പാലം സ്വദേശി കിരൺ കുമാർ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. കിരൺ 2008 മുതൽ മൈഥിലിയുമായി പ്രണയത്തിൽ ആയിരുന്നു തുടർന്ന് ഇയാൾ വിവാഹിതനാണ് എന്ന് മൈഥിലി മനസിലാക്കിയതിനെത്തുടർന്ന് ഈ ബന്ധം വഷളാകുകയായിരുന്നു. പ്രണയത്തിലായിരുന്ന സമയത്തു എടുത്ത ചിത്രങ്ങൾ ബന്ധം വഷളായതിനെ തുടർന്ന് കാട്ടി തുടർച്ചയായി കിരൺ കുമാർ മൈഥിലിയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. തുടർന്ന് 75 ലക്ഷത്തോളം രൂപ ആവിശ്യപ്പെട്ടു തന്നില്ലെങ്കിൽ ചിത്രം പരസ്യപ്പെടുത്തു എന്ന ഭിഷണിയും മുഴക്കി
ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് നടി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിനു പിന്നിൽ കൂടുതൽ പേര് ഉണ്ട് എന്നാണ് നടി മൊഴി നൽകിയിരിക്കുന്നത്
പ്രമുഖ നടിയുടെ കേസും പിന്നാലെ ദിലീപിന്റെ അറസ്റ്റിലും മുങ്ങി നിന്ന മലയാള സിനിമയില്‍ ഇപ്പോഴിതാ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി നായകന്‍ ആയ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
മോഹന്‍ലാല്‍, ദിലീപ്, മമ്മൂട്ടി ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള നടി, കാമുകന് ഒപ്പം കിടപ്പറയില്‍ കിടക്കുന്ന അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ആണ് ഫെയ്‌സ്ബുക്ക്, വാട്സ് ആപ്പ് എന്നിവയിലൂടെ പ്രചരിക്കുന്നത്. സെല്‍ഫി ഫോട്ടോസ് ആണ് ഇതെല്ലാം.
പാലേരിമാണിക്കം എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയതോടെ പതുക്കെ വിവാദങ്ങളിലേക്ക് നീങ്ങിതുടങ്ങിയ നടിയുടെ സിനിമ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് ‘മാറ്റിനി’ എന്ന ചിത്രത്തിലെ ‘അയലത്തെ വീട്ടിലെ ‘എന്നു തുടങ്ങുന്ന ഐറ്റം ഗാനരംഗമായിരുന്നു.
പ്രേക്ഷകര്‍ ഇരുംകൈ നീട്ടി സ്വീകരിച്ച ഈ ഗാനം നടിയുടെ പിന്നീട് ഏവരുടേയും പ്രിയങ്കരിയാക്കി മാറ്റി. എന്നാല്‍ ഏറെക്കാലമായി ഈ താരസുന്ദരിയെ സിനിമയില്‍ എങ്ങും തന്നെ കാണാനില്ല. എവിടെ പോയി എന്നതിന് ആര്‍ക്കും യാതൊരു അറിവുമില്ല. അതേസമയം വലിച്ചുവാരി സിനിമ ചെയ്യാന്‍ താന്‍ തയാറല്ലെന്നാണ് ഇതിനൊക്കെ മറുപടിയായി നടി നല്‍കുന്നത്.
നല്ല സിനിമ എന്നു തനിക്ക് തോന്നിയാല്‍ അഭിനയിക്കും. ഇതിനിടെ തമിഴ് സിനിമയില്‍ നിന്നും ക്ഷണം എത്തിയെങ്കിലും താരം ഒഴിഞ്ഞുമാറി. പിന്നീട് സംവിധായകന്‍ വീട്ടില്‍ ചെന്ന് നിര്‍ബന്ധിച്ചിട്ടത്രെ താരം അഭിനയിക്കാന്‍ സമ്മതം മൂളിയത്. മുള്ളും മലരും എന്ന പുതിയ ചിത്രത്തിലേക്കായിരുന്നു ക്ഷണം. കഥ പോലും നോക്കാതെ ഡേറ്റ് നല്‍കാന്‍ നടിമാര്‍ തയാറാകുമ്പോഴാണ് നടി ഇവിടെ വ്യത്യസ്തയാകുന്നത്.
പ്രിയനന്ദന്റെ പാതിരാ കാലം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നടി ഇപ്പോള്‍. ജഹനാരയെന്ന കഥാപാത്രമായാണ് നടി ഇതില്‍ അഭിനയിക്കുന്നത്. അവകാശസമരങ്ങളുമായി ബന്ധപ്പെട്ട് കാണാതാകുന്ന അച്ഛനെ തിരയുന്ന മകളുടെ യാത്രയാണ് ഈ സിനിമയെന്ന താരം പറയുന്നു.
ഇതിനു പുറമേ സുഹൃത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന കാറ്റിലൊരു പായ്ക്കപ്പല്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുകയെന്ന ആഗ്രഹം കൊണ്ടാണ് സഹ സംവിധായികയായി പ്രവര്‍ത്തിച്ചതെന്നും നടി തുറന്നു പറയുന്നു. നെടുമ്പാശേരി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമായും ഉയര്‍ന്നു കേട്ട പേര് നടിയുടേതായിരുന്നു. എന്നാല്‍ അന്ന് താരത്തിനെതിരെ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല.
അതോടെ വിവാദങ്ങളില്‍ നിന്നകന്ന നടി ഏറെക്കാലം നല്ല സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. അങ്ങനെയായിരുന്നു ടി.വി ചന്ദ്രന്റെ മോഹവലയത്തില്‍ ഉള്‍പ്പടെ നടി അഭിനയിക്കുന്നതും.
ഭര്‍ത്താവിന്റെ അറവ് ശാലയ്ക്കകത്ത് യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി പഴയകത്ത് നിസാമുദീന്റെ ഭാര്യ റഹീന ( 30 ) യാണ് മരിച്ചത്. മാംസ വ്യാപാരിയായ നിസാമുദീന്റെ അഞ്ചുപുരയിലുള്ള അറവുശാലയ്ക്കകത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ശേഷം നിസാമുദീനെ കാണാതായിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നിസാമുദീന്‍ ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ ജോലിക്കായി കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും മിനിസ്‌ക്രീന്‍ താരം അതുല്‍ ശ്രീവയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ് ചെയതത്. എം80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ താരമാണ് അതുല്‍ ശ്രീവ. ഗുരുവായൂരപ്പന്‍ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കോളേജിൽ നിന്നും അതുൽ ശ്രീവയെ പുറത്താക്കിയിരുന്നു.
കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുല്‍ ശ്രീവയെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടിയെടുക്കുന്നതായും പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ മര്‍ദ്ദിക്കുന്നതായും പോലീസ് കണ്ടെത്തി.
വെള്ളിയാഴ്ച ഉച്ചയോടെ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്നകേസിലും പണം ആവശ്യപ്പെട്ട കേസിലുമാണ് കോഴിക്കോട് കസബ പോസീസ് അതുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പേരാമ്പ്ര സ്വദേശിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ് അതുല്‍ ശ്രീവയെന്നും പോലീസ് പറയുന്നു. കേസിലെ മറ്റു പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
തന്റെ നര്‍മസംഭാഷണം കൊണ്ട് ആരെയും പിടിച്ചിരുത്താന്‍ കഴിവുള്ള വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയന്‍. സ്വതേ ചിരികുറവായ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഉഴവൂര്‍ വിജയന്‍ സ്റ്റേജിലെത്തിയാല്‍ ഒന്ന് കാതുകൂര്‍പ്പിച്ചിരിക്കും. ചിലപ്പൊള്‍ അപ്രതീക്ഷിതമായി പൊട്ടിച്ചിരിച്ചെന്നിരിക്കും. പ്രസംഗിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം ഓരോ വാക്കിലും ചിരിയുടെ വെടിമരുന്ന് നിറയ്ക്കാനും അത് കുറിക്കുകൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കാനും ഉഴവൂരിനുള്ള മിടുക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും തലകുലുക്കി സമ്മതിക്കും. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ സ്ഥാനാര്‍ഥിയേക്കാലും തിരക്ക് വിജയനായിരുന്നു. ഉഴവൂര്‍ വിജയനെ പ്രസംഗത്തിനായി കിട്ടാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിച്ചു. അവരെയൊന്നും നിരാശനാക്കാതെ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ വിജയന്‍ ഓടിയെത്തിയെത്തും. നര്‍മം കലര്‍ത്തി സംസാരിക്കുന്നതിനാല്‍ വിജയന്റെ പ്രസംഗത്തിന് ആരാധകരേറെയായിരുന്നു. ഇ.കെ.നായനാര്‍ക്കും, ലോനപ്പന്‍ നമ്പാടനും ടി.കെ. ഹംസയ്ക്കും ശേഷം നാടന്‍ വാക്കുകളും നാട്യങ്ങളുമില്ലാത്ത പ്രസംഗവുമായി മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകുമോ എന്ന് സംശയം. അലക്കിത്തേച്ച ഖദറിട്ട് അതിനേക്കാള്‍ അലക്കിതേച്ച വാക്കുകള്‍ മാത്രം ഉപയോഗിച്ച് സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കാലത്താണ് ഉഴവൂര്‍ നര്‍മവും ചിന്തയും സമാസമം കലര്‍ത്തി രാഷ്ട്രീയ എതിരാളികളുടെ മര്‍മത്തടിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഏത് വേദിലിയായാലും ഉഴവൂരിനായി ഒരു കസേര എപ്പോഴും മുന്‍നിരയില്‍ റെഡിയായിരുന്നു. എന്‍സിപി സംഘടിപ്പിച്ച ‘ഉണര്‍ത്തുയാത്രയില്‍’ കാസര്‍ഗോട്ട് പ്രസംഗത്തിലൂടെ യുഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു മുന്നേറിയ ഉഴവൂര്‍ വിജയന്റെ ഒരു പല്ല് പ്രസംഗത്തിനിടെ തെറിച്ചു പോയത് സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ‘ഫോട്ടോ എടുക്കുന്ന ആവശ്യത്തിനു വേണ്ടി ഒരു വെപ്പു പല്ല് സ്ഥാപിച്ചിരുന്നു. സര്‍ക്കാരിനെതിരെ പല്ലു താഴേക്കു തെറിച്ചു. അല്ലെങ്കില്‍ തന്നെ സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ചും നഖശിഖാന്തം എതിര്‍ത്തും സംസാരിക്കുമ്പോള്‍ പല്ലു പോയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് ഉഴവൂര്‍ വിജയന്‍ അന്ന് നര്‍മരൂപത്തില്‍ നല്‍കിയ മറുപടി.
മുന്‍ ദൂരദര്‍ശന്‍ അവതാരക കാഞ്ചന്‍ നാഥ്(58) പ്രഭാത സവാരിക്കിടെ തെങ്ങ് വീണ് മരിച്ചു. മുംബൈയിലെ ചെമ്പൂരില്‍ വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം.
നിലവില്‍ യോഗ അധ്യാപിക കൂടിയാണ് ഇവര്‍. പ്രഭാത സവാരി നടത്തുന്നതിനിടെ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുകയായിരുന്ന തെങ്ങ് പൊടുന്നനെ ദേഹത്ത് വീഴുകയായിരുന്നു.
സമീപത്തെ കടകളില്‍ നില്‍ക്കുകയായിരുന്നവര്‍ തെങ്ങിനടിയില്‍ അകപ്പെട്ട ഇവരെ വലിച്ചെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു.. സമീപത്തെ കടയിലെ സിസിടിവി കാമറയില്‍ തെങ്ങ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ബിര്‍ഹാന്‍ മുബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ അനാസ്ഥയാണ് ഈ ദാരുണ സംഭവത്തിന് ഇടവരുത്തിയതെന്ന് കാഞ്ചന്‍നാഥിന്റെ ഭര്‍ത്താവ് രജത് നാഥ് ആരോപിക്കുന്നു. തെങ്ങ് മുറിച്ചു നീക്കാന്‍ കോര്‍പ്പറേഷന്റെ അനുമതി തേടിയിരുന്നെങ്കിലും അധികൃതര്‍ നിഷേധിക്കുകയായിരുന്നു.
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ എം.വിന്‍സെന്റെ എംഎല്‍എയെ കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് എം.എം.ഹസനാണ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനേക്കുറിച്ച് ആലോചിച്ചിട്ടില്ല. കുറ്റവിമുക്തനാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. വീട്ടമ്മയുടെ പരാതിക്കൊപ്പം ഗൂഢാലോചന അന്വേഷിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. വീട്ടമ്മയുടെ മൊഴി സ്വാധീനത്താലുള്ളതാണെന്ന് സംശയിക്കുന്നു. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രാജിയേക്കുറിച്ച് ആലോചിക്കാം. ഉന്നതമായ ജനാധിപത്യ മര്യാദ പാലിച്ചാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മാറ്റി നിര്‍ത്തുന്നതെന്നും ഹസന്‍ വ്യക്തമാക്കി.
അതേസമയം അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിന്‍സെന്റിന്റെ ഭാര്യ ശുഭ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു എംഎല്‍എക്കും സിപിഎം പ്രാദേശിക നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അവര്‍ ആരോപിച്ചു. ഗൂഢാലോചനയേക്കുറിച്ച് ഡിജിപിത്ത് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. താനും കുടുംബവും വിന്‍സന്റിനൊപ്പം ഉറച്ചു നില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തി പൊലീസ് റിമാന്‍ഡ് ചെയ്ത നടന്‍ ദിലീപിനെതിരെ കൃത്യമായ തെളിവുകളെന്നു സൂചന. തൃശൂരിലെ ക്ലബില്‍ ദിലീപും ക്വട്ടേഷന്‍ സംഘത്തലവന്‍ പള്‍സര്‍ സുനിയും തമ്മില്‍ കണ്ടു മുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതായാണ് സൂചന. ഇത് അടക്കം 19 ഡിജിറ്റല്‍ തെളിവുകളാണ് പൊലീസ് സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ തെളിവുകള്‍ സഹിതം ഹാജരാക്കിയ സാഹചര്യത്തില്‍ ദിലീപിനു തിങ്കളാഴ്ച ജാമ്യം ലഭിക്കില്ലെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദിലീപിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം 19 തെളിവുകളാണ് പൊലീസ് സംഘം ശേഖരിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവ സ്ഥലത്ത് നിന്നു പൊലീസ് ശേഖരിച്ച തെളിവുകള്‍ ദിലീപിനു എതിരാണെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ ചിത്രീകരിച്ച വീഡിയോയില്‍ ദിലീപിന്റെ പേര് പറയുന്നുണ്ടെന്നാണ് സൂചന. പള്‍സറും ഒപ്പമുണ്ടായിരുന്ന ക്വട്ടേഷന്‍ സംഘവും തമ്മില്‍ സംസാരിക്കുന്നതില്‍ നിന്നും ദിലീപിന്റെ പേര് ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നടിയ്‌ക്കെതിരായി ദിലീപിനു പകയുണ്ടായിരുന്നെന്നു തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ശക്തമായ തെളിവ് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിയുടെ ലൊക്കേഷനില്‍ നിന്നു പൊലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവിടെ ദിലീപും പള്‍സര്‍ സുനിയും തനിച്ചു നിന്ന് സംസാരിക്കുന്നവീഡിയോ ദൃശ്യങ്ങള്‍ ഇവിടുത്തെ സിസിടിവിയില്‍ നിന്നും ലഭിച്ചതായാണ് സൂചന
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിലാണ് ഇപ്പോൾ അദ്ദേഹം.
ഹൃദയസംബന്ധവും കരള്‍ സംബന്ധവുമായ ആസുഖത്തെ തുടര്‍ന്ന് കുറച്ചു ദിവസമായി ചികിത്സയിലാണ്. കഴിഞ്ഞ ദിവസത്തോടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആശുപത്രിയിലെത്തി ഉഴവൂര്‍ വിജയനെ സന്ദര്‍ശിച്ചു.
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം വിൻസന്റിനെ പൊലീസ് ചോദ്യം ചെയ്യുന്നു. പരാതിയിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ എംഎൽഎ ഹോസ്റ്റലിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. മാസങ്ങളായി ഇവർ ഫോണിൽ സംസാരിച്ചിരുന്നവെന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്.
പീഡനക്കേസിൽ എം.വിന്‍സന്റ് എംഎല്‍എയെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ ഏതു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. എന്നാൽ, ജനപ്രതിനിധി ആയതിനാൽ സ്പീക്കറുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാനാകൂ.
കടയില്‍ വച്ച് എംഎല്‍എ തന്നെ കയറിപ്പിടിച്ചുവെന്ന് വീട്ടമ്മ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘത്തിന് പോകേണ്ടി വരുമെന്നാണ് സൂചന. ഇതിനിടെ എംഎല്‍എയുടെ രാജി ആവശ്യം ശക്തമായതോടെ കോണ്‍ഗ്രസും കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്.
ബാലരാമപുരത്തെ കടയിൽ കടന്ന് കയറി വിൻസെന്റ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ചികിത്സയിൽ കഴിയുന്ന വീട്ടമ്മ മജിസ്ട്രേട്ടിനും പൊലീസിനും നൽകിയ മൊഴിയിലുണ്ട്. ഇവരുടെ മൊഴി കഴിഞ്ഞ ദിവസം അജിതാബീഗം രേഖപ്പെടുത്തിയിരുന്നു. ഫോണിലൂടെ നിരന്തരമായി ശല്യം ചെയ്തെന്നും, ശാരീരികമായി പീഡിപ്പിച്ചെന്നും വീട്ടമ്മ ആരോപിച്ചിട്ടുണ്ട്.
ഇതിനിടെ, കേസ് ഒത്തുതീർക്കാൻ വീട്ടമ്മയുടെ സഹോദരനെ വിൻസെന്റ് ഫോണിൽ വിളിച്ചതിന്റെ ശബ്ദരേഖയും പുറത്തായി. സംഭവം പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്ന് വിൻസെന്റ് പറയുന്നതായാണ് ശബ്ദരേഖയിലുള്ളത്. ഇതോടെയാണ് എംഎൽഎയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
പീഡനശ്രമവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ തനിക്കെതിരായ ആരോപണം വസ്തുതയല്ലെന്ന നിലപാട് തന്നെയാണ് എംഎല്‍എ സ്വീകരിക്കുന്നത്. അടുത്ത മാസം ഏഴിന് നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ എം വിന്‍സന്‍റിനെതിരായ ആരോപണം കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേതാക്കളാരും എംഎല്‍എയെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.