Latest News

16 വര്‍ഷങ്ങള്‍ക്കു ശേഷം പെറ്റമ്മയുടെ അരികില്‍ എത്തിയ മകളെ കാത്തിരുന്നത് ക്രൂര മരണം. തനിക്കു ‘ശല്യമായി’ മാറിയ മകളെ അമ്മ വിജനമായ കൃഷിയിടത്തില്‍ താമസിപ്പിച്ച് അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം കൊന്ന് കത്തിച്ചുകളയുകയായിരുന്നു. മകളും 16കാരിയുമായ സാവന്ന ലെക്കിയെ കൊലപ്പെടുത്തിയ റെബേക്ക റൂഡ് എന്ന 39കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തി. ജനിച്ച ഉടന്‍ മിനിസോടയിലെ ദമ്പതികള്‍ ഈ കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. എന്നാല്‍, ദത്തെടുത്ത മാതാപിതാക്കള്‍ പിന്നീട് വിവാഹമോചിതരായി. മാതാവിന്റെ പുതിയ കാമുകനുമായി ഒത്തുപോവാന്‍ സാവന്നക്കായില്ല. സാവന്നയെ തിരിച്ചേറ്റെടുക്കാമെന്ന് പെറ്റമ്മ റൂഡ് സമ്മതിച്ചു.

തിയോഡോസ്യക്കടുത്തുള്ള 81 ഏക്കര്‍ ഫാമിലായിരുന്നു താമസം. മകള്‍ക്കൊപ്പമുള്ള ചിത്രം ഇവര്‍ ഫസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.എന്നാല്‍, തന്റെ പുതിയ ജീവിതം സാവന്നക്ക് അത്ര വര്‍ണാഭമായിരുന്നില്ല. വീട്ടില്‍തന്നെ സ്‌കൂളായതിനാല്‍ പുറംലോകവുമായി കുട്ടിക്ക് ബന്ധമുണ്ടായിരുന്നില്ല. അമ്മയും കാമുകനും അടച്ചുറപ്പുള്ള കെട്ടിടത്തില്‍ താമസിച്ചപ്പോള്‍ സാവന്നയെ അവഗണിച്ചു. മതിയായ വെളിച്ചമോ വെള്ളമോ അനുവദിച്ചില്ല. ഈ സാഹചര്യം അമ്മയുമായി വഴക്കിടാന്‍ അവളെ നിര്‍ബന്ധിച്ചു. മകള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ തന്റെ പക്കല്‍ സമയം ഇല്ലായിരുന്നുവെന്നാണ് റൂഡ് പിന്നീട് പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം കാണിച്ച് സാവന്നയുടെ വളര്‍ത്തമ്മക്ക് അവര്‍ എഴുതി. ഇത് നടന്ന് ഏതാനും ആഴ്ച പിന്നിട്ടപ്പോള്‍ കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.

കുന്നിന്‍മുകളിലെ തന്റെ പുരയിടത്തില്‍ തീപിടിത്തമുണ്ടായെന്നറിയിച്ചു. ഇത് അഗ്‌നിശമനസേനക്കാര്‍ വന്ന് കെടുത്തുകയും ചെയ്തു. എന്നാല്‍, സാവന്ന താമസിക്കുന്ന ഭാഗത്തേക്ക് ചെല്ലാന്‍ അവരെ അനുവദിച്ചില്ല. ഈ സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മകളെ കാണാനില്ലെന്നും അവര്‍ തന്റെ പ്രിയപ്പെട്ട സാധനങ്ങളുമായി കടന്നുകളഞ്ഞെന്നും കാണിച്ച് പൊലീസില്‍ പരാതി നല്‍കി. സാവന്നയാണ് വീടിന് തീവെച്ചതെന്നും അവര്‍ പറഞ്ഞു. ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ സാവന്നക്കുവേണ്ടി അരിച്ചുപെറുക്കി. കാണാതാവുന്നതിനു മുമ്പ് ഈ പെണ്‍കുട്ടി ഒരു പന്നിക്കൂട്ടിനുള്ളിലൂടെ നിരങ്ങി നീങ്ങുന്നതും പുറത്തെ കുളത്തില്‍ കുളിക്കുന്നതും കണ്ടിരുന്നതായി റൂഡിന്റെ മറ്റൊരു കാമുകന്‍ പൊലീസിന് മൊഴി നല്‍കി. സാവന്ന തന്നെ ഒരിക്കല്‍ അവളുടെ കൈ മുറിച്ചുവെന്നും ഇതിനുള്ള ശിക്ഷയായി റൂഡ് എല്ലാ ദിവസവും അതില്‍ ആല്‍ക്കഹോളും ഉപ്പും ഒഴിച്ച് അമര്‍ത്തി ഉരച്ചിരുന്നുവെന്നും അയാള്‍ പറഞ്ഞു. ഇത് പിന്നീട് റൂഡ് പൊലീസിനോട് സമ്മതിച്ചു.ചളിയില്‍ കുഴഞ്ഞ പന്നിക്കൂട്ടങ്ങള്‍ക്കൊപ്പം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നുവെന്നും പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

തൃശ്ശൂര്‍ : ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നാലംഗ കുടുംബത്തിലെ കുട്ടി മരിച്ചു. മലപ്പുറം ചേറങ്കോട് കാറുമല വീട്ടില്‍ സുനിലിന്റെ മകന്‍ ആകാശ് (മൂന്ന്) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സുനില്‍ (36), ഭാര്യ സുജാത, മക്കളായ ആകാശ്, അമല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബം പടിഞ്ഞാറേ നടയിലെ ലോഡ്ജില്‍ മുറി എടുത്തത്. ക്ഷേത്ര ദര്‍ശനം നടത്തി ഉച്ചയോടെ തിരികെ മുറിയില്‍ എത്തിയ ശേഷമായിരുന്നു കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചത്. പാല്‍പ്പായസത്തില്‍ എലിവിഷം കലര്‍ത്തി കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

വിഷം ഉള്ളില്‍ ചെന്ന് കുട്ടികള്‍ അവശനിലയിലായതോടെ ഇവര്‍ ദേവസ്വം ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഭക്ഷ്യവിഷബാധയെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആകാശ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സയിലുള്ള അമലിന്റെ നിലയും ഗുരുതരമാണ്. ടാപ്പിങ് തൊഴിലാളിയായ സുനില്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ടെംമ്പിള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി ബിവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മൂന്നു െബെക്കുകളിലായി ആറു പേര്‍ കൊലപാതകസംഘത്തില്‍ ഉണ്ടായതായാണ് പോലീസ് സംശയിക്കുന്നത്. ഈ പ്രദേശങ്ങളിലെ സിസി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇന്നലെ രാവിലെയായിരുന്നു ബിവിനെ ബൈക്കിലെത്തിയ മുഖംമൂടി സംഘം വെട്ടി നുറുക്കിയത്. ഫാറൂഖ് നഗര്‍ പുല്ലാണി അനന്തകൃഷ്ണന്‍ നായരുടെ മകന്‍ അനില്‍കുമാറി(െഫെസല്‍-30)നെ കഴിഞ്ഞ നവംബര്‍ 19 നാണു വെട്ടിക്കൊലപ്പെടുത്തിയത്. ഫാറൂഖ് നഗര്‍ അങ്ങാടിയിലെ മങ്കടക്കുറ്റി റോഡില്‍ ദാരുണമായി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇതേരീതിയിലാണ് ബിവിനെയും ഇന്നലെ രാവിലെ റോഡില്‍ കൊലപ്പെടുത്തിയത്.

ഫൈസല്‍

അതിനിടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷാവസ്ഥ സാമുദായിക കലാപമാവാതിരിക്കാന്‍ പോലീസ് കര്‍ശന മുന്‍കരുതലെടുത്തിട്ടുണ്ട്. അക്രമമുണ്ടായാല്‍ വെടിവയ്ക്കാന്‍ ഉത്തരവു നല്‍കിയതായി തൃശൂര്‍ മേഖലാ ഐ.ജി: എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു. ഇതു െഫെസല്‍ വധത്തിന്റെ പ്രതികാരമാണോ എന്നറിയില്ല. അവയെക്കുറിച്ചു വിശദമായി അന്വേഷിക്കും. കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 750 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 20 മേഖലകളില്‍ സ്‌ട്രൈക്കിങ് യൂണിറ്റുകള്‍ പട്രോളിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണത്തൊഴിലാളിയായ ബിവിന്‍ രാവിലെ െബെക്കില്‍ ജോലി സ്ഥലത്തേക്കു പോകാനിറങ്ങിയതായിരുന്നു. തല്‍ക്ഷണം െബെക്കിലെത്തിയ മൂന്നംഗ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. െബെക്ക് ഓടിച്ചിരുന്ന ആള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. സഹയാത്രികരായ രണ്ടുപേര്‍ വാളേന്തിയ മുഖംമൂടികളായിരുന്നു. പൂഴിക്കുന്നില്‍ വച്ച് ആദ്യം വെട്ടിയെങ്കിലും അക്രമികളില്‍ നിന്നു രക്ഷപ്പെടാന്‍ യുവാവ് െബെക്കിന്റെ വേഗം വര്‍ധിപ്പിച്ചു. അരക്കിലോമീറ്റര്‍ കടന്ന് പുളിഞ്ചോട്ട് എത്തിയതോടെ നിയന്ത്രണംവിട്ട് െബെക്ക് മറിഞ്ഞു. ഇതോടെ, സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തി വെട്ടിനുറുക്കുകയായിരുന്നു.

കൊച്ചി: ചാലക്കുടിയിലെ ഡി സിനിമാസ് കയ്യേറ്റഭൂമിയിലല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം. തൃശൂര്‍ ജില്ലാ കളക്ടറാണ് ദിലീപിന് നിര്‍ദേശം നല്‍കിയത്. സെപ്റ്റംബര്‍ 14ന് മുമ്പായി രേഖകള്‍ സമര്‍പ്പിക്കണം. സര്‍വേ സൂപ്രണ്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്നാണ് പറയുന്നത്. സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക ഭൂമിയോ ഡി സിനിമാസിനു വേണ്ടി കയ്യേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് അധികമായി കണ്ടെത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലാന്റ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നടക്കുന്ന തെളിവെടുപ്പിലാണ് ഈ നിര്‍ദേശം നല്‍കിയത്. ജില്ലാ കളക്ടര്‍ ഡോ.ഏ.കൗശിഗന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ്. ഭൂമിയുടെ അവകാശം സംബന്ധിച്ച വാദങ്ങള്‍ എഴുതി നല്‍കാന്‍ ഇരു കക്ഷികള്‍ക്കും കളക്ടര്‍ ആദ്യഘട്ടത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 14 വൈകീട്ട് 3 മണിക്കാണ് അന്തിമവാദം. എ.സി.സന്തോഷ് എന്നയാള്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് തെളിവെടുപ്പ്.

ഡി സിനിമാസിനു വേണ്ടി ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്നു റവന്യൂ, സര്‍വേ വിഭാഗങ്ങള്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പിന്നീട് ചാലക്കുടി നഗരസഭ തീയേറ്ററിനുള്ള പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ചെയ്തു. ഉയര്‍ന്ന ശേഷിയുള്ള ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നഗരസഭയുടെ നടപടി. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജാക്ക്‌പോട്ട് ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമ്മാനത്തുക അടിച്ചത് ആശുപത്രി ജീവനക്കാരിക്ക്. 758.7 മില്യണ്‍ ഡോളറിന്റെ പവര്‍ ബോള്‍ ജാക്ക്‌പോട്ട് അടിച്ചത് മാവിസ് വാന്‍സിക് എന്ന 53 കാരിക്ക്. ജോലി ‘പുല്ലുപോലെ’ വലിച്ചെറിഞ്ഞാണ് അവര്‍ ഈ വിഷയം ആഘോഷിച്ചത്. 2016 ജനുവരിക്കു ശേഷമുള്ള ജാക്ക്‌പോട്ടില്‍ ഏറ്റവും വലുതാണ് ബുധനാഴ്ച രാത്രി നടന്ന നറുക്കെടുപ്പ്.

06, 07, 16, 23, 26 നമ്പറിനാണ് ലോട്ടറി അടിച്ചത്. 2016 ജനുവരിയില്‍ നടന്ന ജാക്ക്‌പോട്ടിന് 1.6 ബില്യണ്‍ ഡോളര്‍ ആയിരുന്നു സമ്മാനത്തുക. അന്ന് മൂന്നു പേര്‍ക്കാണ് ലോട്ടറി അടിഞ്ചത്. സമ്മാനത്തുക അവര്‍ വീതിച്ചെടുക്കുകയായിരുന്നു. എന്നാല്‍ മാവിസിന്റെ ജാക്ക്‌പോട്ടിന് മറ്റ് അവകാശികളില്ല.

കഴിഞ്ഞ രണ്ടര മാസമായി പല തവണ നറുക്കെടുപ്പ് നടന്നുവെങ്കിലും മാച്ചിംഗ് നമ്പര്‍ കണ്ടെത്താനായിരുന്നില്ല. ഭാഗ്യവാനെ തേടിയുള്ള കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ് ഇതോടെ.

ലോട്ടറി അടിച്ചത് അറിഞ്ഞതോടെ 32 വര്‍ഷമായി ചെയ്തുവന്നിരുന്ന ജോലിയാണ് മാവീസ് വലിച്ചെറിഞ്ഞത്. മേഴ്‌സി മെഡിക്കല്‍ സെന്ററില്‍ രോഗി പരിചരണമായിരുന്നു ഇവരുടെ ജോലി. ദിവാസ്വപ്നം പോലെയാണ് താന്‍ ലോട്ടറിയെടുത്തിരുന്നത്. എന്നെങ്കിലും ലോട്ടറി അടിക്കുമെന്നും വിരമിക്കുന്നതിനു മുന്‍പ് ജോലി ഉപേക്ഷിക്കാന്‍ കഴിയുമെന്നും കരുതിയിരുന്നില്ലെന്നും മാവിസ് പറയുന്നു.

ലോട്ടറി അടിച്ചെന്നറിഞ്ഞയുടന്‍ ‘ഇനി ജോലിക്കില്ലെന്ന്’ ആശുപത്രി അധികൃതരെ വിളിച്ചറിയിച്ചു. എങ്ങനെയാണ് ഈ വിഷയം ആഘോഷിക്കുക എന്ന ചോദ്യത്തിന് ‘ഞാന്‍ എന്റെ കിടപ്പുമുറിയില്‍ ഒളിച്ചിരിക്കും’ എന്നാണ് അവര്‍ മറുപടി നല്‍കിയത്. ബോസ്റ്റണിലെ ചികോപ്പീയിലുള്ള ഒരു സ്‌റ്റോറില്‍ നിന്നാണ് അവര്‍ ഈ ലോട്ടറി എടുത്തത്. ടിക്കറ്റ് വിറ്റ റീട്ടെയ്‌ലര്‍ക്ക് 50,000 ഡോളര്‍ ലഭിക്കും.

നവംബര്‍ ആറിന് ഒരു വാഹനാപകടത്തിലാണ് മാവിസിന്റെ ഭര്‍ത്താവ് വില്യം വാന്‍സീക് കൊല്ലപ്പെട്ടത്. മസാചുസെറ്റ്‌സിലെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുമ്പോള്‍ നിയന്ത്രണംവിട്ടു വന്ന വാഹനം ഇടിക്കുകയായിരുന്നു.

മാഞ്ചസ്റ്റര്‍: മാഞ്ചെസ്റ്റെറിനടുത്തുള്ള  വിഥിന്‍ഷോയില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോതമംഗലം സ്വദേശിയായ ജോംലാല്‍ പെരുമ്പിള്ളിച്ചിറയാണ് (39 വയസ്സ്) ഇന്ന് വൈകുന്നേരം മരണമടഞ്ഞത്. കുറച്ചുദിവസമായി സുഖമില്ലാതിരുന്ന ജോംലാല്‍ ഇന്ന്  ജിപിയെ കണ്ടിരുന്നു. ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതിനാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായിരുന്നു ജിപിയെ കണ്ടത്. തുടര്‍ന്ന് വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മരണ വാർത്തയാണ് പുറത്തുവന്നത്.

ഭാര്യ ടീസാ, മൂന്ന് വയസുകാരി മരിയ മകളാണ്. പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ് എന്നാണ് പുറത്തുവരുന്ന വാർത്ത. മരണവർത്തയറിഞ്ഞു വിഥിൻഷോയിലുള്ള മലയാളികൾ സ്ഥലത്തെത്തിയെങ്കിലും പോലീസ് നടപടികൾ തീരാതെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

മലയാളികളുടെ ജനപ്രിയ സീരിയലില്‍ ഒന്നാണ് ഉപ്പും മുളകും. ഇതില്‍ തന്നെ അമ്മമാരുടെയും കൊച്ചു കുട്ടികളുടെയും പ്രിയതാരമാണു വിഷ്ണു എന്ന റിഷി. മികച്ച ഡാന്‍സര്‍ കൂടിയായ ഋഷിയെ വ്യത്യസ്തനാക്കുന്നതും മുടിയാണ്.

അതുകൊണ്ടു സീരിയല്‍ കഥാപാത്രത്തെ പോലും മുടിയന്‍ വിഷ്ണു എന്നു തന്നെയാണു വിളിക്കുന്നത്. ഉപ്പും മുളകും പരമ്പരയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നാണു വിഷ്ണു. ഇപ്പോഴിത ബാലുവിന്റെയും നീലൂവിന്റെയും മൂത്ത മകനായ മുടിയന്‍ വിഷ്ണു സീരിയലില്‍ നിന്നു പുറത്തു പോകുന്നു എന്നു റിപ്പോര്‍ട്ടുകള്‍.

ഡാന്‍സ് ഷോകള്‍ അവതരിപ്പിക്കുന്ന ഋഷി ഇന്ത്യയ്ക്കു പുറത്തും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഋഷി തന്റെ ടീമിനൊപ്പം ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങിളില്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കായി പോകുന്നുള്ളതു കൊണ്ടാണു പരമ്പരയില്‍ നിന്നു പിന്മാറുന്നത് എന്നു പറയുന്നു. എന്നാല്‍ ഋഷിക്കു പകരം ആര് എത്തുമെന്ന ആകാംഷയിലാണു പ്രേക്ഷകര്‍.

ബിഗ് കൗണ്ടി എന്ന പേരിൽ അറിയപ്പെടുന്ന ചാമ്പ്യൻ ബോഡി ബിൽഡർ ഡാലസ് മക്കാർവർ (26) ഫ്ലോറിഡായിലുള്ള സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിലെത്തിയ കൂട്ടുകാരിയാണ് മക്കാർവർ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ച ഫോണിൽ വിളിച്ച് ഡിന്നർ തയ്യാറാക്കുകയാണെന്ന് മക്കാർവർ പറഞ്ഞിരുന്നതായി കൂട്ടുകാരിയും ഗുസ്തിക്കാരിയുമായ ഡാൻ ബ്രൂക്ക് അറിയിച്ചു. അവസാനമായി മക്കാർവർ തന്നോട് ഗുഡ് ബൈ പറഞ്ഞുവെന്നും ഡാൻ പറഞ്ഞു. തിങ്കളാഴിച്ച രാവിലെ ജിമ്മിൽ പ്രാക്ടീസ് ചെയ്യുന്ന വിഡിയോ മക്കാർവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയതാകാം മരണകാരണമെന്ന് മക്കാർവറിന്റെ റൂംമേറ്റ് അഭിപ്രായപ്പെട്ടു. അടുക്കളയിൽ മുഖം താഴെയായി ചലന മറ്റ രീതിയിലായിരുന്നു മക്കാർവർ കിടന്നിരുന്നതെന്നും പറയപ്പെടുന്നു. ബൊക്കറാട്ടൻ പൊലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചു. മരണ കാരണം സംശയാസ്പദമല്ലെന്നും ഇവർ പറയുന്നു.

മഞ്ജുവാര്യര്‍ മകള്‍ മീനാക്ഷിയെ കാണാന്‍ ദിലീപിന്റെ തറവാട്ടില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. താന്‍ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് മകളെ ബോധ്യ പെടുത്താന്‍ വേണ്ടി ആണ് മഞ്ജു എത്തിയത് ഇതിന്റെ പേരില്‍ തന്നെ വെറുക്കരുത് എന്നും മകളോട് മഞ്ജു അവശ്യപെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

അതെ സമയം കാവ്യാ മാധവന്‍ മഞ്ജുവിനോട് എതിര്‍പ്പ് ഒന്നും കാണിച്ചില്ല എന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പക്ഷേ മീനാക്ഷി മഞ്ജുവിനോട് ഒന്നും സംസാരിക്കാന്‍ തയ്യാറായില്ലെന്നും പറയപ്പെടുന്നു. ഹൈക്കോടതിയിലെ ദിലീപിന്റെ രണ്ടാമത്തെ ജാമ്യ ഹര്‍ജി വാദം പൂര്‍ത്തിയാക്കിയതിന് ശേഷം വിധി പറയാന്‍ വെള്ളി ആഴ്ചക്ക് മാറ്റി വെച്ചിരുക്കുകയാണ്. അതേ സമയം ആലുവ സബ് ജയിലില്‍ ദിലീപ് വലിയ നിരാശയില്‍ ആണ് ഉള്ളതെന്നാണ് അറിയുന്നത്. എന്നാല്‍ ജാമ്യം വെള്ളിയാഴ്ച ലഭിക്കും എന്ന പ്രതീക്ഷയും ദിലീപിന് ഉണ്ട്. പുതിയ ഹര്‍ജിയില്‍ മുന്‍ ഭാര്യ മഞ്ജുവിനും ലിബര്‍ട്ടി ബഷീറിനും അനേഷണ സംഘത്തിനും എതിരെ വലിയ ആരോപങ്ങള്‍ ആണ് ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചിരിക്കുന്നത്.

തൃപ്പൂണിത്തറ: ബാങ്ക് ജപ്തിയുടെ പേരില്‍ ക്ഷയരോഗം ബാധിച്ച വൃദ്ധ ദമ്പതികളെ വലിച്ചിഴച്ച് റോഡിലേക്കിറക്കി വിട്ടു. സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തറ ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടേതാണ് ക്രൂരമായ നടപടി.

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒന്നര ലക്ഷം രൂപയുടെ വായ്പയില്‍ ക്രൂരമായ നടപടി ഉണ്ടായിരിക്കുന്നത്. വീട്ടില്‍ നിന്ന് ഇറക്കി വിട്ട ദമ്പതികളെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴു വര്‍ഷത്തോളം മുമ്പാണ് ഇവര്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്‌. അതിന് ശേഷം ദമ്പതികള്‍ അസുഖ ബാധിതരായതിനെ തുടര്‍ന്ന് തുക തിരിച്ചടക്കുന്നത് മുടങ്ങി. പലിശയടക്കം 2,70000 രൂപ ഇവര്‍ തിരിച്ചടക്കണം. ഇത് അടക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുകായിരുന്നു.

ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു സെന്റ് ഭൂമിയും വീടും ബാങ്ക് അഞ്ചു ലക്ഷം രൂപക്ക് ലേലം ചെയ്തു. സെന്റിന് ആറ് ലക്ഷത്തിന് മുകളില്‍ വിലയുള്ള സ്ഥാനത്താണ് ഇത്രയും കുറഞ്ഞവിലയ്ക്ക് ലേലം ചെയ്തുപോയത്‌

അതിനു ശേഷം ഇപ്പോള്‍ വീട് ലേലത്തില്‍ വിളിച്ചയാള്‍ പോലീസ് സഹായത്തോടെ വൃദ്ധ ദമ്പതികളെയടക്കം വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. ദമ്പതികളെ കൂടാതെ അസുഖബാധിതനായ ഒരു മകനും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്.

ആയിരം ചതുരശ്രയടിയില്‍ താഴെ കിടപ്പാടമുള്ളവരുടെ വീടും ഭൂമിയും ജപ്തി ചെയ്യില്ലെന്ന പ്രമേയം കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയതിന് പിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്. അതും ഭരണപക്ഷ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയുടെ ഭാഗത്ത് നിന്നുമുള്ള നടപടിയും. ജപ്തി നടപടികളൊന്നും തന്നെ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞ് നിയമസഹായം തേടിയപ്പോഴേക്കും ഏറെ വൈകിയെന്നും ദമ്പതികള്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved