Latest News

സ്‌കൂളിലെ അധ്യാപകനും സ്‌കൂള്‍ ഡയറക്ടറും ചേര്‍ന്ന് പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മസ്തിഷ്‌ക മരണം. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിന് നൂറ് കിലോമീറ്റര്‍ അകലെ ശിക്കാറിലാണ് സംഭവം. അനാരോഗ്യകരമായ സാഹചര്യത്തില്‍, ആവശ്യമായ മുന്‍കരുതലെടുക്കാതെയുള്ള ഗര്‍ഭഛിത്രത്തെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം തടസപ്പെട്ടതാണ് 18 വയസുകാരിയുടെ തലച്ചോര്‍ തകരാന്‍ കാരണം. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനിയെ ഞായറാഴ്ച രാത്രിയോടെ ജെയ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതോടെയാണ് പീഡനവിവരവും ഗര്‍ഭഛിത്രം നടത്തിയ കാര്യവും പുറത്തുവന്നത്. അധ്യാപകന്‍ ജഗത് ഗുജ്ജറും സ്‌കൂള്‍ ഡയറക്ടര്‍ ജഗദീഷ് യാദവുമാണ് കുട്ടിയെ പീഡിപ്പിച്ചതും പിന്നീട് ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതും. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പഴയനിലയിലാകുവാനുള്ള സാധ്യത കുറവാണെന്ന് ജെയ്പൂര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായി കുട്ടി സ്‌കൂളില്‍ പീഡനത്തിനിരയായി വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എക്‌സ്ട്രാ ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് അധ്യാപനും സ്‌കൂള്‍ ഡയറക്ടറും കുട്ടിയെ സ്‌കൂള്‍ സമയം കഴിഞ്ഞും സ്‌കൂളില്‍ നിര്‍ത്തിയത്. ഇരുവരുടെയും തുടര്‍ച്ചയായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് രഹസ്യമായി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത ക്ലിനിക്കില്‍ സുരക്ഷിതമല്ലാതെ നടത്തിയ ഗര്‍ഭഛിദ്രത്തിനിടെ പെണ്‍കുട്ടി അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധചികിത്സയ്ക്കായി ജെയ്പൂരിലെ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ കൊണ്ടുവന്നത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയായ വിവരം മനസിലായത്. വിവരമറിഞ്ഞ് സ്‌കൂളിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം സ്‌കൂള്‍ താല്‍ക്കാലികമായി പൊലീസ് അടച്ചുപൂട്ടി. 400 കുട്ടികളാണ് സംഭവം നടന്ന സ്‌കൂളില്‍ പഠിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതികള്‍ ഒളിപ്പിച്ച സാഹചര്യത്തില്‍ മാപ്പുസാക്ഷികള്‍ അനിവാര്യമെന്ന വിലയിരുത്തലിലേക്ക് അന്വേഷണ സംഘം. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ആരാകണമെന്നതിനെ കുറിച്ചും പൊലീസ് ആലോചന തുടങ്ങി. ആക്രമത്തിന് ഇരയായ നടിയാകും പ്രധാന സാക്ഷി. സിനിമാക്കാരില്‍ പലരേയും സാക്ഷികളാക്കേണ്ടി വരും.മഞ്ജു വാര്യരും സാക്ഷിപ്പട്ടികയില്‍ ഉണ്ടാകണമെന്നാണ് പൊലീസ് ആഗ്രഹിക്കുന്നത്.

കേസില്‍ ഒക്ടോബര്‍ 8ന് കുറ്റപത്രം പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. അതിന് മുമ്പ് സാക്ഷികളില്‍ വ്യക്തത വരുത്തും. കാവ്യാ മാധവനും നാദിര്‍ഷായും പ്രതികളാകുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തിവിരോധം കോടതിയെ ബോധ്യപ്പെടുത്താനാണ് ഇത്. പലരും ചോദ്യം ചെയ്യലില്‍ സത്യം പറഞ്ഞു. എന്നാല്‍ കോടതിയിലെത്തുമ്പോള്‍ ദിലീപിന് അനുകൂലമായി മാറുമെന്ന ആശങ്ക പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ പ്രോസിക്യൂഷന്‍ സാക്ഷികളെ നിശ്ചയിക്കാനാണ് നീക്കം. കേസില്‍ സാക്ഷി പറയണമെന്ന് മഞ്ജുവിനോട് പൊലീസ് ആവശ്യപ്പെടും. ദിലീപിനെതിരെ മൊഴി നല്‍കിയ അനൂപ് ചന്ദ്രനും പ്രധാന സാക്ഷികളില്‍ ഒരാളാകും. ഇതിനപ്പുറത്ത് രമ്യാ നമ്പീശനും സാക്ഷി പട്ടികയിലെത്തും.

സംവിധായകന്‍ ലാലും കോടതിക്ക് മുന്നില്‍ മൊഴി നല്‍കേണ്ടി വരും. പ്രതികള്‍ അനുകൂലമായി മൊഴി നല്‍കിയ ആരും സാക്ഷിപ്പട്ടികയില്‍ ഉണ്ടാകില്ല. ഫോണ്‍ വിളികളില്‍ അടിസ്ഥാനമാക്കിയ തെളിവുകള്‍ തന്നെയാകും ദിലീപിനെതിരെ പൊലീസ് നിരത്തുക. രമ്യാനമ്പീശന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ദിലീപ് വിളിച്ചത് നിര്‍ണ്ണായകമാണ്. അതു കൊണ്ടാണ് രമ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മിമിക്രിക്കാരെ വിമര്‍ശിച്ചതിന് തന്നെ സിനിമയില്‍ നിന്ന് ദിലീപ് ഒഴിവാക്കിയെന്നത് അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു. സിനിമാ മേഖലയില്‍ പലരോടും ദിലീപ് വൈരാഗ്യം തീര്‍ത്തിന് തെളിവായി ഇതിനേയും ചൂണ്ടിക്കാട്ടും.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി, ഇയാള്‍ ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ പ്രതി അഡ്വ. രാജു ജോസഫ് എന്നിവരില്‍ ഒരാളെ മാപ്പുസാക്ഷിയാക്കുന്നത് പൊലീസ് പരിഗണിക്കും. അതിനിടെ അന്വേഷണ സംഘത്തിന് മാപ്പുസാക്ഷികളെ കിട്ടാതിരിക്കാന്‍ പ്രതിഭാഗവും സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, പൊലീസുകാരന്‍ എന്നിവരേയും മാപ്പുസാക്ഷികളാക്കാന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ വക്കീലന്മാരില്‍ ഒരാളെ മാപ്പുസാക്ഷിയാക്കുന്നതാണ് നല്ലത് എന്ന്
പൊലീസിന് ഉപദേശം ലഭിച്ചു. അതിനിടെ മൊബൈല്‍ ഫോണ്‍ എന്ന നിര്‍ണായക തൊണ്ടിമുതല്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനായും പൊലീസ് നിയമോപദേശം തേടി. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് പീഡനത്തിന്റെ രണ്ടര മിനിറ്റ് ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായി സൂചനയുണ്ട്. അതിനാല്‍ പീഡനം നടന്നില്ലെന്ന് ആര്‍ക്കും പറയാനാകില്ല. അതുകൊണ്ട് തന്നെ പ്രധാന തൊണ്ടി മുതല്‍ കിട്ടിയില്ലെങ്കിലും കേസ് ദുര്‍ബ്ബലമാകില്ലെന്നാണ് സൂചന.

കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കാനാണ് പൊലീസിന്റെ ശ്രമം. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കില്ല. പള്‍സര്‍ സുനി, ഇയാള്‍ ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ പ്രതി അഡ്വ. രാജു ജോസഫ്, ദിലീപ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരും ഒന്നുമിണ്ടിയില്ല. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവും. അതിന് വേണ്ടിയാണ് തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും ക്രിമിനല്‍ നടപടി ചട്ടത്തില്‍ വകുപ്പുണ്ട്. ദിലീപ് ജയിലില്‍ 90 ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവില്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അതിന് മുന്‍പേ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപ് വീണ്ടും ജയിലില്‍ തുടരേണ്ടി വരും. പിന്നെ കേസിന്റെ വിചാരണ പൂര്‍ത്തിയായാല്‍ മാത്രമേ ജാമ്യത്തിന് സാധ്യതയുള്ളൂ. നടിയെ ആക്രമിച്ചകേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം ഇതിനോടകം പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

കൃത്യത്തിന്റെ ഗൂഢാലോചനയും ആസൂത്രണവും സംബന്ധിച്ച കാര്യങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഈ ആക്രമണം ആസൂത്രണം ചെയ്തയാളാണ് ദിലീപ് എന്ന് പറയുന്നു. ഇതില്‍ മറ്റുള്ളവര്‍ക്കുള്ള പങ്കാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ദിലീപിനെ കൂടാതെ ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നവരും ആസൂത്രണത്തില്‍ പങ്കാളികളായിരുന്നവരും ആരൊക്കെയാണ് എന്നാണ് പരിശോധിക്കുന്നത്. കാവ്യയും നാദിര്‍ഷായും അടക്കം 15 പേര്‍ പ്രതികളാകാനാണ് സാധ്യത. മാപ്പുസാക്ഷികളുണ്ടെങ്കില്‍ അതനുസരിച്ച് പ്രതികളുടെ എണ്ണം കുറയും. റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സെപ്തംബര്‍ 26ന് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയിട്ടുണ്ട്. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചില്‍ തന്നെയാണ് ഇത്തവണയുമെത്തിയത്. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകാത്തതിനാല്‍ വീണ്ടും എന്തിനാണ് അപേക്ഷ നല്‍കിയതെന്ന് കോടതി ദിലീപിനോട് ആരാഞ്ഞു. അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടാനുള്ള ദിലീപിന്റെ അഞ്ചാമത്തെ ശ്രമമാണിത്.

അന്വേഷണം ഏറെ മുന്നോട്ടുപോയ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കാത്തത് നിയമപരമല്ലെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അടുത്ത ദിവസം റിലീസ് ചെയ്യേണ്ട രാമലീല ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കായി അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. ഇവയുടെ മൊത്തം ചെലവ് 50 കോടിയിലേറെ രൂപ വരും. ഇതുള്‍പ്പെടെയുള്ള പ്രോജക്ടുകളെ ജയില്‍ ജീവിതം ബാധിക്കും. അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപ് തന്നെ കണ്ടിട്ടു പോലുമില്ല. കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കാമെന്നും ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ അഭ്യര്‍ത്ഥന. നടിയുടെ അശ്ലീലചിത്രം പകര്‍ത്താന്‍ നിര്‍ദ്ദേശിച്ചെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന ആരോപണമെന്നും 10 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ദിലീപ് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇതു കോടതി തള്ളിയതിനെത്തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.

കേസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ ഇതുവരെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്ല. വ്യക്തിവിരോധമുള്ള ചില ഉന്നതര്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഗൂഢാലോചന നടത്തിയാണ് കേസില്‍ കുടുക്കിയത്. തനിക്കെതിരെ വ്യക്തി വിരോധമുള്ളവരാണ് ആരോപണത്തിനു പിന്നില്‍. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യരാണ്. ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ള ശത്രുക്കള്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തി. തന്റെ വിവാഹമോചന ഹര്‍ജിയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ള പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മാധ്യമങ്ങളില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വരാന്‍ പ്രയത്‌നിച്ചു.
ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്ന് മുംബൈ ഗ്രൂപ്പ് പിന്മാറിയത് താന്‍ നിമിത്തമാണെന്ന ധാരണയില്‍ അയാള്‍ക്ക് ശത്രുതയുണ്ട്. തന്റെ ആദ്യ ഭാര്യയായ മഞ്ജുവിന് അന്വേഷണ സംഘത്തിന്റെ തലപ്പത്തുള്ള എഡിജിപിയുമായി അടുപ്പമുണ്ട്. കേസിന്റെ അന്വേഷണച്ചുമതലയുള്ള ദിനേന്ദ്ര കശ്യപിനെ ഒതുക്കിയാണ് അന്വേഷണം നടത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ വമ്പൻ സ്രാവ് ആരെന്ന് വെളിപ്പെടുത്തി സിനിമ നിരൂപകൻ പല്ലിശേരി.  പൾസർ കേസിൽ മുൻപ് ഒരു വമ്പൻ സ്രാവ് ഉണ്ടെന്നു പറഞ്ഞിരുന്നു . പല്ലിശേരി പറയുന്നു ഒക്ടോബറിൽ എന്നെ കൊന്നുകളയും എന്ന് ദിലീപിനോട് അടുത്തവരുടെ  ഭീഷണി. മരിക്കുന്നതിന് മുൻപ് ഞാൻ ആ സത്യം വെളിപ്പെടുത്തുന്നു . ഡിജിപിക്കും, ദിലീപിനും, പൾസറിനും അറിയാം ഈ സ്രാവ് ആരെന്ന്. മുഖ്യമന്ത്രിക്ക് അറിയുമോ എന്ന് എനിക്ക് അറിയില്ല . വമ്പൻ സ്രാവിന്റെ ലക്ഷങ്ങൾ ഞാൻ പറയുന്നു എന്ന് പറഞ്ഞാണ് പല്ലിശേരി വെളിപ്പെടുത്തിയത്.ഉത്തര ഇന്ത്യയിൽ സാബ്രാജ്യം ഉള്ള കേരളീയനായ ഒരു എൻജിനിയർ ആണ് ഇയാൾ. ആറടി ഉയരമുള്ള പക്കാ ക്രിമിനൽ ആണെന്നും. 18 ക്രിമിനൽ കേസുകളുള്ള പ്രതിയെന്നു പറയുന്നു. നടിയെ ആക്രമിക്കപ്പെടുന്നതിനു രണ്ടു മണിക്കൂർ മുൻപ് ഇവർ മുന്ന് പേരും ചർച്ച നടത്തിയിരുന്നതായും പല്ലിശേരി ആരോപിക്കുന്നു. പൾസർ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഡൽഹിയിൽ നിന്നും എഞ്ചിനിയർക്കു വേണ്ടി അറസ്റ്റ് ചെയ്യാതിരിക്കാൻ കാൾ വന്നു എന്നും പല്ലിശേരി പറയുന്നു .

കടപ്പാട് : മംഗളം ന്യൂസ്

 

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ സിനിമാരംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍ണ്ണായകമായേക്കാവുന്ന അഞ്ചു സാക്ഷിമൊഴികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമായി തെളിയിക്കുന്ന സാക്ഷിമൊഴികളാണ് ഇതെന്നും അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് കാവ്യാമാധവനേയും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് ആത്മവിശ്വാസമാകുന്നത് ഈ മൊഴിയാണ്.

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തിവിരോധം പലരും ചോദ്യം ചെയ്യലില്‍ തുറന്നു പറഞ്ഞെങ്കിലും കോടതിയില്‍ എത്തുമ്പോള്‍ ഇതു മാറ്റിപ്പറയാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ആശങ്കപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് മുന്‍കരുതലുകളോടെ പ്രോസിക്യൂഷന്‍ സാക്ഷികളെ നിശ്ചയിക്കാന്‍ നീക്കം നടക്കുന്നത്. സാക്ഷി പറയാന്‍ മഞ്ജുവില്‍ സമ്മര്‍ദം ചെലുത്തും. അനൂപ് ചന്ദ്രനും രമ്യാ നമ്പീശനും സാക്ഷിപ്പട്ടികയിലുണ്ട്.

സംവിധായകന്‍ ലാലും കോടതിയില്‍ മൊഴി നല്‍കേണ്ടി വരും. എന്നാല്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയവരെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ഫോണ്‍വിളികള്‍ തന്നെയായിരിക്കും പോലീസിന്റെ തുറുപ്പുചീട്ട്. രമ്യാനമ്പീശന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ദിലീപ് വിളിച്ചത് നിര്‍ണ്ണായകമാണ്. അതു കൊണ്ടാണ് രമ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മിമിക്രിക്കാരെ വിമര്‍ശിച്ചതിന് തന്നെ സിനിമയില്‍ നിന്ന് ദിലീപ് ഒഴിവാക്കിയെന്നത് അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു. സിനിമാ മേഖലയില്‍ പലരോടും ദിലീപ് വൈരാഗ്യം തീര്‍ത്തിന് തെളിവായി ഇതിനേയും ചൂണ്ടിക്കാട്ടും.

അഡ്വ. പ്രതീക്ഷ് ചാക്കോ അഡ്വ. രാജു ജോസഫ് എന്നിവരില്‍ ഒരാളെ മാപ്പു സാക്ഷിയാക്കുന്നത് പോലീസ് പരിഗണിക്കും. എന്നാല്‍ അന്വേഷണ സംഘത്തിന് മാപ്പു സാക്ഷികളെ കിട്ടാതിരിക്കാനുള്ള തന്ത്രങ്ങള്‍ മറുഭാഗവും പയറ്റുന്നുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി,പോലീസുകാരന്‍ എന്നിവരെയും മാപ്പുസാക്ഷിയാക്കാന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ വക്കീലന്മാരില്‍ ഒരാളെ മാപ്പുസാക്ഷിയാക്കുന്നതാണ് നല്ലതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന ഉപദേശം. നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനും പോലീസ് നിയമോപദേശം തേടുന്നുണ്ട്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് പീഡനത്തിന്റെ രണ്ടര മിനിറ്റ് ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായി സൂചനയുണ്ട്. അതിനാല്‍ പീഡനം നടന്നില്ലെന്ന് ആര്‍ക്കും പറയാനാകില്ല. അതുകൊണ്ട് തന്നെ പ്രധാന തൊണ്ടി മുതല്‍ കിട്ടിയില്ലെങ്കിലും കേസ് ദുര്‍ബ്ബലമാകില്ലെന്നാണ് സൂചന.

ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരും ഒന്നുമിണ്ടിയില്ല. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവും. അതിന് വേണ്ടിയാണ് തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തി.കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും ക്രിമിനല്‍ നടപടി ചട്ടത്തില്‍ വകുപ്പുണ്ട്. ദിലീപ് ജയിലില്‍ 90 ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനാലാണ് പോലീസിന്റെ തിടുക്കത്തിലുള്ള നടപടി.

കാവ്യയും നാദിര്‍ഷായും അടക്കം 15 പേര്‍ പ്രതികളാകാനാണ് സാധ്യത. മാപ്പുസാക്ഷികളുണ്ടെങ്കില്‍ അതനുസരിച്ച് പ്രതികളുടെ എണ്ണം കുറയും. റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സെപ്റ്റംബര്‍ 26ന് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയിട്ടുണ്ട്. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചില്‍ തന്നെയാണ് ഇത്തവണയുമെത്തിയത്. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകാത്തതിനാല്‍ വീണ്ടും എന്തിനാണ് അപേക്ഷ നല്‍കിയതെന്ന് കോടതി ദിലീപിനോട് ആരാഞ്ഞു. അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടാനുള്ള ദിലീപിന്റെ അഞ്ചാമത്തെ ശ്രമമാണിത്.

തിരുവനന്തപുരം: മുന്‍ കായിക, വ്യവസായ മന്ത്രി ഇ.പി.ജയരാജനെതിരെയുള്ള ബന്ധു നിയമനക്കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. തെളിവില്ലാത്തതിനാല്‍ അന്വേഷണം തുടരാനാകില്ലെന്ന് വിജിലന്‍സിന്റെ നിയമോപദേഷ്ടാവ് സി.സി.അഗസ്റ്റിന്‍ അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. ബന്ധു നിയമന വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനത്ത്‌നിന്ന് രാജിവെക്കേണ്ടി വന്നിരുന്നു.

ബന്ധുവായിരുന്ന പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ ഇതിനെ ബന്ധുനിയമനമായി കണക്കാക്കാനാകില്ലെന്ന് വിജിലന്‍സ് പറയുന്നു. ഇതിനായുള്ള തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നാണ് വിശദീകരണം.

സുധീര്‍ നമ്പ്യാര്‍ ചുമതലയേറ്റെടുത്തിരുന്നുമില്ല. ഈ പശ്ചാത്തലത്തില്‍ കേസുമായി മുന്നോട്ടുപോയാല്‍ നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം. ക്വിക്ക് വേരിഫിക്കേഷനില്‍ തെളിവുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ബന്ധുനിയമന വിവാദത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചേക്കും. ഇത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ പ്രതി അഡ്വ. രാജു ജോസഫ്, നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന പ്രതി നടന്‍ ദിലീപ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിട്ടും തൊണ്ടിമുതലിനെക്കുറിച്ചു വിവരം ലഭിച്ചില്ല. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവുമെന്ന ചിന്തയിലാണു പ്രതികള്‍ സംഘടിതമായി തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശമെന്നാണ് വിവരം.കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ക്രിമിനല്‍ നടപടി ചട്ടപ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും വകുപ്പുണ്ട്.

ചൊവ്വാഴ്ച്ച മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 149 ആയി. മെക്സിക്കോ സിറ്റിക്കടുത്തും  മോറെലോസിലും ഏതാണ്ട് ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 44 കെട്ടിടങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു.തകര്‍ന്നവയില്‍ ഭൂരിഭാഗവും പാര്‍പ്പിട സമുച്ചയങ്ങളാണ്. ഒരു സ്‌കൂളും ഫാക്ടറിയും സൂപ്പര്‍മാര്‍ക്കറ്റും തകര്‍ന്ന കെട്ടിടങ്ങളില്‍ ഉള്‍പ്പെടും.  വാതക ചോര്‍ച്ചയും വൈദ്യുതി ബന്ധം നിലച്ചതും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി. രക്ഷാ പ്രവര്‍ത്തനത്തെ വാതക ചോര്‍ച്ച തടസ്സപ്പെടുത്തുന്നുണ്ട്.ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെയുണ്ടായ ഭൂചലനത്തില്‍ 90 ജീവനുകള്‍ പൊലിഞ്ഞിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.

ദിലീപിന്റെ പുതിയ ചിത്രം രാമലീല അടുത്ത ആഴ്ച പുറത്തിറങ്ങുകയാണ്. എന്നാല്‍, ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി നിരവധി പേര്‍ ഇതിനോടകം രംഗത്തിറങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഒരു താരത്തിന്റെ സിനിമയെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നാണ് ഇത്തരക്കാര്‍ പറയുന്നത്.

എന്നാല്‍ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ജോയ് മാത്യു രംഗത്ത്. നായകന്‍ ഒരു പീഡനക്കേസുമായി ബന്ധപ്പെട്ട് അകത്താണെന്ന് കരുതി ആ സംവിധായകനും ആ സിനിമയും എന്തു പിഴച്ചുവെന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. ജനാധിപത്യത്തിന്റെ രീതി അനുസരിച്ച് രാമലീല കാണരുതെന്ന് പറയാനും കാണണമെന്ന് പറയാനും ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്ന് ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–

നിലപാടുകളിൽ വേണ്ടത്‌ ഒറ്റത്താപ്പ്‌

———————————-

കുറ്റാരോപിതനായി‌ റിമാന്റിൽ കഴിയുന്ന ദിലീപ്‌ എന്ന നടൻ അഭിനയിച്ച “രാമലീല” എന്ന സിനിമ പ്രേക്ഷകർ ബഹിഷകരിക്കണം എന്ന് പറയാൻ ഒരു കൂട്ടർക്ക്‌ അവകാശമുണ്ട്‌. എന്നാൽ ആ സിനിമ കാണണം എന്നാഗ്രഹിക്കാൻ മറ്റൊരുകൂട്ടർക്കും അവകാശമുണ്ട്‌‌. അത്‌ ജനാധിപത്യത്തിന്റെ രീതി.

നമ്മുടെ നാട്ടിൽ ചുരുക്കം ചില സംവിധായകർക്ക്‌ മാത്രമെ തങ്ങൾ എടുക്കുന്ന സിനിമകളിൽ അവരുടേതായ കയ്യൊപ്പുള്ളൂ ,അവരുടെ പേരിലേ ആ സിനിമകൾ അറിയപ്പെടൂ. എന്നാൽ ചില സംവിധായകരുടെ പേരു കേട്ടാൽ ഓടിരക്ഷപ്പെടുന്ന അവസ്‌ഥയുമുണ്ട്‌.

ആണധികാരം നിലനിൽക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തിൽ സിനിമകളും താരകേന്ദ്രീക്രതമായിരിക്കുക സ്വാഭാവികം- നല്ല സിനിമക്കാരുടെ വക്താക്കളായ അടൂർ മുതൽ ആ ജനസ്സിൽപ്പെട്ട പലരുമിക്കര്യത്തിൽ മോശക്കാരല്ല ,ആദ്യം താരത്തിന്റെ ഡേറ്റ്‌ നോക്കിത്തന്നെയാണു ഇവരിൽ പലരും സിനിമ പ്ലാൻ ചെയ്യുന്നത്‌ –

അതുകൊണ്ടൊക്കെത്തന്നെയാണ് സിനിമയുടെ സ്രഷ്ടാവിനേക്കാൾ നായകന്റെ പേരിൽ സിനിമയെന്ന ഉൽപ്പന്നം അറിയപ്പെടുന്നത്‌. കേരളത്തിലെ നടികളിൽ മഞ്ജുവാര്യർക്ക്‌ മാത്രമെ ആ തരത്തിലുള്ള ഒരു സ്റ്റാർഡം പ്രേക്ഷകർ കൽപ്പിച്ചുകൊടുത്തിട്ടുള്ളൂ.

രാമലീലയുടെ സംവിധായകന് ഇതിനു മുമ്പ് ഒരു സിനിമ ചെയ്ത്‌ തന്റെ കയ്യൊപ്പ്‌ ചാർത്തുവാൻ അവസരം കിട്ടിയിട്ടില്ല എന്നതിനാൽ “രാമലീല” തിയറ്ററിൽ എത്തുന്നതുവരെ ഇത്‌ ദിലീപ്‌ ചിത്രം എന്ന പേരിൽതന്നെയാണറിയപ്പെടുക- അത്‌ സംവിധായകന്റെ കുറ്റമല്ലല്ലൊ- തന്റെ സിനിമയിൽ പങ്കെടുക്കുന്നവർ ഭാവിയിൽ ഏത്‌ ക്രിമിനലാണു ഉൾപ്പെടുകയെന്ന് ഒരു സംവിധായകനും പ്രവചിക്കാനാവില്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ആൾ നായകനായി വരുന്ന ചിത്രം തിയറ്ററിൽ വിജയിച്ചാൽ, ജയിലിൽ കിടക്കുന്ന കുറ്റാരോപിതൻ

നിരപരാധിയാണെന്ന് കോടതി വിധികൽപ്പിക്കുമെന്ന് വിശ്വസിക്കാൻ മാത്രം മൂഡരാണോ മലയാളികൾ?

ഇനി തിരിച്ചാണെങ്കിലൊ ? “രാമലീല ” പ്രേക്ഷകർ തിരസ്കരിച്ചെന്നിരിക്കട്ടെ, കോടതി മറിച്ചുചിന്തിക്കുമെന്നും കുറ്റാരോപിതനെ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും കരുതുന്നതിനെ വങ്കത്തം എന്നാണു പറയുക- കോടതിക്ക്‌ അതിന്റേതായ രീതികളും കീഴ്‌വഴക്കങ്ങളുമുണ്ട്‌-കാരുണ്യത്തേക്കാൾ തെളിവുകൾക്ക്‌ മുൻതൂക്കം കൊടുക്കുന്ന നീതിന്യായ സംവിധാനമാണല്ലോ കോടതി-

അതിനാൽ രാമലീലയുടെ ജയപരാജയങ്ങൾ കോടതിയുടെ തീരുമാനങ്ങളെ ഒരർഥത്തിലും സ്വാധീനിക്കുകയില്ലതന്നെ- രാമലീല ബഹിഷകരിക്കണം എന്ന് പറയുന്ന അവാർഡ്‌ സിനിമാക്കരോട്‌ ഒരു ചോദ്യം. ലോക പ്രശസ്ത പോളിഷ്‌ സംവിധായകനായ റോമൻ പോളാൻസ്കി പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിനു ജയിൽ ശിക്ഷക്ക്‌ വിധിക്കപ്പെട്ട ആളാണ് .എന്നിട്ടും അദ്ദേഹം സംവിധാനം ചെയ്ത” ദി പിയാനിസ്റ്റ്‌ “എന്ന ചിത്രം നല്ല സിനിമയെ ഇഷ്ടപ്പെടുന്നവരും ഫാസിസ്റ്റ്‌ വിരുദ്ധരുമായ സിനിമാക്കാർ ഇപ്പോഴും ക്ലാസ്സിക്‌ ആയി കൊണ്ടാടുന്ന ചിത്രമാണു-

ഇനി “രാമലീല “കാണരുത്‌ എന്ന് പറയുന്ന മുഖ്യധാരാ സിനിമാക്കരോട്‌ ഒരു ചോദ്യം.1993 ൽ 250 പേർ കൊല്ലപ്പെട്ട മുംബൈ സ്ഫോടനക്കേസിൽ

യാക്കൂബ്‌ മേമന്റെ ആൾക്കാർക്ക്‌ വേണ്ടി ആയുധം ഒളിപ്പിച്ചുവെച്ച രാജ്യദ്രോഹക്കുറ്റത്തിനു ജയിലിൽ ആറുവർഷം ശിക്ഷ അനുഭവിച്ച സഞ്ജയ്‌ ദത്തിന്റെ സിനിമകൾ ആരെങ്കിലും ബഹിഷകരിച്ചൊ? പകരം “മുന്നാഭായ്””‌ പോലുള്ള പടങ്ങൾ കൊണ്ടാടപ്പെടുകയാണു ചെയ്തത്‌-

(ലിസ്റ്റ്‌ അപൂർണ്ണം)

ഇനി സിനിമ വിട്ട്‌ രാഷ്ട്രീയത്തിലേക്ക്‌ വന്നാലോ ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്ത നേതാക്കൾ നമുക്ക്‌ എത്രയുണ്ട്‌? കുറ്റാരോപിതരായി രാഷ്ട്രീയ ജീവിതത്തിൽ നിന്നും ജനങ്ങളാൽ എഴുതിത്തള്ളിയ പലരും അതേ ജനങ്ങളാൽ തെരഞെടുക്കപ്പെട്ട്‌ മന്ത്രിമാരും എംപി മാരുമായത് നമ്മുടെ നാട്ടിൽ ഒരു

കേട്ടുകേൾവിയല്ലതന്നെ- അതുകൊണ്ടു “രാമലീല ” യുടെ ജയപരാജയങ്ങൾ നീതിയുടെ അളവുകോലല്ല എന്ന് മനസ്സിലാക്കുക- ഇത്രയും പറയുമ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്‌ : താങ്കൾ ഏത്‌ പക്ഷത്താണ്? തീർച്ചയായും ഞാൻ അവളോടൊപ്പം തന്നെ. എന്നാൽ അതേ സമയം

ഞാൻ സിനിമയോടൊപ്പവുമാണ്.

രാമലീല നല്ലതാണെങ്കിൽ കാണും-ഹോട്ടൽ സ്ഥാപിച്ചയാൾ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട്‌ ജയിലിൽ ആണെന്നതിനാൽ ആരും സരവണഭവനിൽ നിന്നും മസാല ദോശ കഴിക്കാതിരിക്കുന്നില്ല- ക്രിമിനലുകൾ മന്ത്രിമാരായി പുതിയ നിയമങ്ങൾ നടപ്പാക്കുമ്പോൾ നാം ഒരെതിർപ്പുമില്ലാതെ അനുസരിക്കാതിരിക്കുന്നുമില്ല. അതിനർഥം ഉൽപന്നം തന്നെയാണു മുഖ്യം- ഉൽപ്പന്നം നന്നായാൽ ആവശ്യക്കാരൻ വാങ്ങും.

അതുകൊണ്ട്‌ ദിലീപാണോ സഞ്ജയ്‌ ദത്താണോ എന്നതല്ല നോക്കേണ്ടത്‌. ആത്യന്തികമായി സിനിമ നല്ലതാണോ എന്നതാണ്.അപ്പോൾ മാത്രമെ നല്ല സിനിമകളും അതിനു സംവിധായകന്റെ കയ്യൊപ്പും കാണാനാവൂ.ഇത്രയും പറഞ്ഞതിന്റെ അർഥം മനസ്സിലാക്കാതെ ഇത്‌ ഇരട്ടത്താപ്പാണെന്ന് ട്രോളുന്നവരുടെ ശ്രദ്ധക്ക്‌ ഒരു കാര്യം പറയട്ടെ ; ഇതാണു ഒറ്റത്താപ്പ്‌-

പാലക്കാട്: ഹാദിയയെ മതം മാറ്റിയത് ഹോമിയോ മരുന്ന് നല്‍കിയാണെന്ന് കെ.പി ശശികല ടീച്ചര്‍. നിഷ്‌കളങ്ക ആയത് കൊണ്ടാണ് ഹാദിയയെ കുടുക്കാന്‍ പറ്റിയത്. അത് മാതാപിതാക്കളുടെ തകരാറാണെന്നും ശശികല പ്രതികരിച്ചു. കോട്ടയത്ത് നടന്ന ശ്രീകൃഷ്ണ ജയന്തി പരിപാടിക്ക് ശേഷം താന്‍ ഹാദിയയുടെ നാട്ടില്‍ പോയിരുന്നു. എന്നാല്‍ ഹാദിയയെ കാണാന്‍ കഴിഞ്ഞില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ഹാദിയയുടെ അച്ഛന്റെ സഹോദരന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഹാദിയയുടെ കാര്യങ്ങള്‍ സംസാരിച്ചു. ഇത്തരം കാര്യങ്ങള്‍ ഇനി നടക്കാതിരിക്കാന്‍ ഇതില്‍ എന്ത് ചതിയാണ് നടന്നതെന്ന് അറിയാനായിരുന്നു ഉദ്ദേശമെന്നും ശശികല പറഞ്ഞു. വിവരശേഖരണത്തിന്റെ ഭാഗമായാണ് അവിടെ പോയത്. അവര്‍ പറഞ്ഞ പല കാര്യങ്ങളും മാധ്യമങ്ങളില്‍ വന്നതാണ്. എന്നാല്‍ വരാത്ത ഒരു കാര്യമുണ്ട്. ഒരു ഹോമിയോ ഡോക്ടറാണ് തന്നോട് അക്കാര്യം പറഞ്ഞതെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ഹോമിയോ അല്ലെങ്കില്‍ മറ്റ് വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കുട്ടികളാണ് ഇത്തരം കെണികളില്‍ വീഴുന്നത്. ഹോമിയോയില്‍ ഒരു മരുന്നുണ്ട്. താന്‍ വിശ്വസിച്ചത് കൊണ്ടല്ല ഇത് പറയുന്നത്. ചിലപ്പോഴൊക്കെ ചില രോഗികള്‍ക്കൊക്കെ ആശുപത്രിയില്‍ പോകാന്‍ സമ്മതിക്കാത്തപ്പോള്‍ ഇത് കൊടുക്കാറുണ്ട്. ഈ വിവരം ആ ഹോമിയോ ഡോക്ടറാണ് പറഞ്ഞത്.

മുന്ന് വര്‍ഷം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് മകള്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയതെന്ന് ഹാദിയയുടെ അമ്മ പറഞ്ഞു. ഇങ്ങനെ ഒരു മരുന്നുണ്ടെങ്കില്‍ വൈദ്യരംഗത്ത് ഉള്ളവര്‍ ഇതേപ്പറ്റി ചിന്തിക്കണം. ഇങ്ങനെ പോകുന്ന കുട്ടികള്‍ യുക്തിക്ക് നിരക്കാത്ത വിധമാണ് സംസാരിക്കുന്നതെന്നും ശശികല പറഞ്ഞു.

ഹാദിയ ഹിന്ദുമതത്തിലേക്കാണോ ഇസ്ലാം മതത്തിലേക്കാണോ വരുന്നത് എന്നതല്ല പ്രശ്‌നം. ഇതിന്റെ പിന്നില്‍ നടക്കുന്ന കളികള്‍ വെളിയില്‍ വരണം. അഖിലയുടെ വിഷയത്തില്‍ മുസ്ലീം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്നും ശശികല പറഞ്ഞു. ഹാദിയയുടെ വിവാഹം ലീഗിന്റെ ഒരു വക്കീലാണ് പാണക്കാട് തങ്ങളുടെ കാര്‍മികത്വത്തില്‍ നടത്തിക്കൊടുത്തത്. തങ്ങളുടെ ആശിര്‍വാദവും ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായി പോയത് മുനവറലി തങ്ങളാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്ക്: ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയ്‌ക്കെതിരായ ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ തുടച്ചു നീക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് മുന്നില്‍ ഇതല്ലാതെ മറ്റ് വഴികളില്ല. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ എത്തിയ ശേഷം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപ് നടത്തുന്ന ആദ്യ പ്രസംഗമാണിത്.

എല്ലാറ്റിനും മേലെ അമേരിക്കയുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് ട്രംപ് പറഞ്ഞു. നിരവധി മുന്നറിയിപ്പുകള്‍ അവഗണിച്ചും ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിനെ റോക്കറ്റ് മാന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. റോക്കറ്റ് മാന്‍ തന്റെയും തന്റെ ഭരണത്തിന്റെയും അന്ത്യം കുറിക്കുന്ന ആത്മഹത്യാ മിഷനിലാണെന്നും ട്രംപ് പരിഹസിച്ചു.

ഉത്തര കൊറിയ പ്രകോപനം അവസാനിപ്പിക്കുന്നത് വരെ കിങ് സര്‍ക്കാരിനെതിരെ യു.എന്‍ അംഗരാഷ്ട്രങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ യു.എന്‍ പ്രതിനിധികളായ ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് ട്രംപ് ആഞ്ഞടിച്ചത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിച്ചതിന് ജോര്‍ദാനെയും ടര്‍ക്കിയേയും ട്രംപ് അഭിനന്ദിച്ചു.

RECENT POSTS
Copyright © . All rights reserved