നടിയെ ആക്രമിച്ച സംഭവത്തിൽ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേരുന്നു. ആലുവ പൊലീസ് ക്ലബിലാണ് യോഗം. കേസിന് പുറകിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉന്നതരുടെ അറസ്റ്റ് കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ പങ്കെടുക്കുന്നില്ല. ഇവർ ഇപ്പോൾ തിരുവനന്തപുരത്താണ്. ആലുവ റൂറൽ എസ്പി എ.വി.ജോർജ്ജ്, പെരുമ്പാവൂർ സിഐ എന്നിവരടക്കം പ്രധാന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
സംഭവത്തിന് പിന്നിലെ ഉന്നത തല ബന്ധം സംബന്ധിച്ച് ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ ഉന്നതരടക്കം ഉടൻ പിടിയിലായേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. കേസിൽ നടൻ ദിലീപ്, നാദിർഷ, നടി കാവ്യ മാധവന്റെ അമ്മ ശ്യാമള എന്നിവരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് വിവരമുണ്ട്.
പൊലീസിന് സംശയമുള്ള പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതിയിൽ ഇതിനെ എങ്ങിനെ നേരിടുമെന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും.
നടി ആക്രമിക്കപ്പെട്ട കേസിന്റെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള എഡിജിപി ബി.സന്ധ്യ ഇന്ന് രാവിലെ പറഞ്ഞിരുന്നു. നിലവിലെ അന്വേഷണം ഗൂഢാലോചന സംബന്ധിച്ചാണെന്നും അവർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ഗൂഢാലോചനയുടെ ചുരുളുകൾ ഉടൻ അഴിയുമെന്നും യഥാർത്ഥ പ്രതികൾ പിടിയിലാകുമെന്നും പൾസർ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത ശേഷം അഡ്വ.ബി.എ.ആളൂർ പ്രതികരിച്ചു. അങ്കമാലി കോടതി പരിസരത്ത് കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി ഏതാണ്ട് പതിനഞ്ച് മിനിറ്റിലേറെ നേരം ഇദ്ദേഹം സംസാരിച്ചിരുന്നു.
രണ്ട് ദിവസത്തിനകം കേസിൽ പ്രതികൾ പിടിയിലാകുമെന്ന് കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച സംസ്ഥാന ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അതേസമയം സംഭവത്തിന് പുറകിൽ ഉന്നതരുണ്ടെന്ന സൂചനയാണ് പൾസർ സുനി ഇന്ന് രാവിലെ അങ്കമാലി കോടതിയിൽ മാധ്യമപ്രവർത്തകരോട് പങ്കുവച്ചത്. താൻ സ്രാവുകൾക്കൊപ്പമാണ് നീന്തുന്നതെന്നാണ് രാവിലെ പൾസർ സുനി വ്യക്തമാക്കിയത്. ജീവന് ഭീഷണിയുള്ളത് കൊണ്ട് ജാമ്യം വേണ്ടെന്ന് ഇന്ന് പ്രതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജൂലൈ 18 വരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ലജ്ജാവതിയേ എന്ന ഒറ്റ പാട്ട് കൊണ്ട് മലയാളികളെ കീഴടക്കിയ ഗായകനാണ് ജാസി ഗിഫ്റ്റ്. മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറിയ ജാസി ഗിഫ്റ്റിനെ തമിഴ്സിനിമ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ജാസി ഗിഫ്റ്റിന്റെ സംഗീത ജീവിതത്തെ കുറിച്ച് ആളുകള്‍ക്കെല്ലാം അറിയാം. എന്നാല്‍ കുടുംബ കാര്യങ്ങള്‍ കുടുംബത്തില്‍ തന്നെ വയ്ക്കാനാണ് ജാസിഗിഫ്റ്റിന് ഇഷ്ടം. ഭാര്യയുടെ ഫോട്ടോ പോലും പുറത്ത് കാണിക്കാന്‍ താത്പര്യമില്ലാത്ത ആളാണ് ജാസി ഗിഫ്റ്റ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
സുന്ദരിയായ ഭാര്യയെ ലഭിച്ചതില്‍ താന്‍ സന്തുഷ്ടനാണ് എന്നാണു ജാസി ഗിഫ്റ്റ് പറയുന്നത്. എന്നാല്‍ ഭാര്യയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനോടും പ്രസിദ്ധീകരിയ്ക്കുന്നതിനോടും താത്പര്യമില്ല. സ്വകാര്യതകള്‍ അങ്ങനെ തന്നെ ഇരിക്കട്ടെയെന്നാണ് ജാസി ഗിഫ്റ്റിന്റെ അഭിപ്രായം. 2012, സെപ്റ്റംബര്‍ 12 നായിരുന്നു ജാസി ഗിഫ്റ്റിന്റെയും അതുല്യ ജയപ്രകാശിന്റെയും വിവാഹം. അധ്യാപികയാണ് ഭാര്യ.
സാഫല്യം എന്ന ചിത്രത്തിന് സംഗീതമൊരുക്കിക്കൊണ്ടാണ് ജാസി ഗിഫ്റ്റിന്റെ തുടക്കം. മൂന്നാമത്തെ ചിത്രമാണ് ഫോര്‍ ദ പീപ്പിള്‍. ഈ ചിത്രത്തിലെ ഗാനങ്ങളിലൂടെ ജാസി ഗിഫ്റ്റ് ഹിറ്റായി. തുടര്‍ന്ന് ബല്‍റാം വേഴ്‌സസ് താരാദാസ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കി. ഹുഡുകടാ എന്ന ചിത്രത്തിലൂടെ കന്നട സിനിമാ ലോകത്ത് എത്തിയ ജാസി സഞ്ജു വേഡ്‌സ് ഗീത എന്ന ചിത്രത്തിലൂടെ അവിടെയും തിളങ്ങി. നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിലൂടെ ജാസി നേടി. മൈന എന്ന കന്നട ചിത്രവും ജാസി ഗിഫ്റ്റിന്റെ കരിയര്‍ നേട്ടമാണ്. ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും കന്നടയിലാണ്.
കാമുകനുമായി രഹസ്യസമാഗമം നടത്തുന്നതിനിടയില്‍ കാമുകന്റെ ഭാര്യ വരുന്നത് കണ്ടു രക്ഷപെടാന്‍ ശ്രമിച്ച യുവതി അര്‍ദ്ധനഗ്നയായ ഇലക്ട്രിക് കേബിളില്‍ കുടുങ്ങി.ചൈനയിലാണ് സംഭവം. കാമുകനുമായി കാമുകി രഹസ്യ ബന്ധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ കാമുകന്റെ ഭാര്യ അപ്രതീക്ഷിതമായി അങ്ങോട്ട് കയറി വന്നതോടെ കാമുകി ജനാലക്കുള്ളിലൂടെ പുറത്തേക്ക് ചാടിയത്.
ഇതിനിടെ യുവതി ഇലക്ട്രിക്ക് കേബിളില്‍ കുടുങ്ങുകയും അര്‍ധനഗ്നയായി തലകീഴായി തൂങ്ങിക്കിടക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അതോടെ യുവതിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറില്‍ പകര്‍ത്താന്‍ തിക്കും തിരക്കുമായി. ഭാര്യ അപ്രതീക്ഷിതമായി കടന്ന് വന്നത് കണ്ട് കാമുകി ജനലിലൂടെ പുറത്തേക്ക് വീണതോ അല്ലെങ്കില്‍ ചാടിയതോ ആകാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വ്യക്തമല്ല. സംഭവത്തില്‍ യുവതിക്ക് എത്ര മാത്രം പരുക്കേറ്റുവെന്ന കാര്യവും വ്യക്തമല്ല.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഞ്ച് പേരുടെ അറസ്റ്റിന് ഡിജിപിയുടെ അനുമതി നല്‍കി. പ്രമുഖ നടന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റിനാണ് പോലീസ് മേധാവി അനുമതി നല്‍കിയത്. പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് കൃത്യത വരുത്താന്‍ വൈകിയതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികള്‍ വൈകുന്നത്. ദിലീപുമായി ബന്ധമുള്ള യുവനടിയെ ഇന്ന് ചോദ്യം ചെയ്യും.
അതെസമയം നടിയെ ആക്രമിച്ച സംഭവത്തില്‍ ഇന്ന് വൈകിട്ട് പോലീസ് ഉന്നതതല യോഗം ചേരും. അന്വേഷണ സംഘത്തലവന്‍ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് ആലുവ പോലീസ് ക്ലബിലാണ് യോഗം. ദിനേന്ദ്ര കശ്യപ് കൊച്ചിയിലുണ്ടാകണമെന്ന പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹം കൊച്ചിയില്‍ എത്തിയിട്ടുണ്ട്. കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകളും മൊഴികളും വിലയിരുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളെക്കുറിച്ച് പോലീസ് തീരുമാനിക്കും. കേസില്‍ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പോലീസ് പീഡന ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. കേസില്‍ സംശയിക്കപ്പെടുന്ന ദിലീപ്, കാവ്യ മാധവന്റെ അമ്മ തുടങ്ങി അഞ്ച് പേരോട് കൊച്ചി വിട്ട് പോകരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ തെളിവുകളും കൂട്ടിയോജിപ്പിച്ച് അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് ഐജി ദിനേന്ദ്ര കശ്യപ് പോലീസ് മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പോലീസ് നീക്കം സജീവമാക്കിയതോടെയാണ് ദിലീപും നാദിര്‍ഷയും അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമയിലെ വനിതകളുടെ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. കേസില്‍ പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ മാധ്യമമൂല്യങ്ങളുടെ ലംഘനമാണെന്നും വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യുന്നവര്‍ മാന്യതയോടെ വിഷയം കൈകാര്യം ചെയ്തില്ലെന്നില്‍ നിയമനടപടി കൈക്കൊള്ളുമെന്നും അവര്‍ താക്കീത് നല്‍കി. ഇക്കാര്യത്തില്‍ സര്‍ക്കാരും പൊലീസും ജാഗ്രത പാലിക്കണമെന്നും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
‘നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ ഞങ്ങള്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഒപ്പം സര്‍ക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.’
നടിയെ ആക്രമിച്ച കേസില്‍ റിമാന്റ് കാലാവധി ഇന്ന് കഴിയുന്നതോടെ പ്രതിയായ സുനില്‍കുമാറിനെ അങ്കമാലി കോടതിയിലെത്തിച്ചു. വന്‍ പൊലീസ് സംരക്ഷണയിലാണ് സുനിലിനെ കോടതിയിലെത്തിച്ചത്. ‘വന്‍ സ്രാവുകള്‍ക്ക് ഒപ്പമാണ് നീന്തുന്നത്’ എന്നാണ് സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്. അഡ്വ. ബിഎ ആളൂരാണ് സുനിലിന് വേണ്ടി വക്കാലത്ത് എടുക്കാനെത്തിയത്.
അഞ്ചു വർഷം മുമ്പ് നടന്ന മറ്റൊരു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസും പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വെളിപ്പെട്ട സാഹചര്യത്തിലാണ് പഴയ കേസും അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസിന് ലഭിച്ച പരാതിയിൽ നേരത്തെ കേസെടുത്തിരുന്നില്ല.
യുവനടിക്ക് നേരെ ഉണ്ടായ ആക്രമണം വിഷയമാക്കിയ ചാനല്‍ ചര്‍ച്ചയിലാണ് നിർമാതാവായ സുരേഷ് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ചു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കൊച്ചിയില്‍ വച്ചാണ് ഇയാള്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സംഭവം നടന്നത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും നടിയെ കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കിയ വണ്ടിയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. പൾസർ സുനി അന്ന് ജോണി സാഗരികയുടേയും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടലില്‍ പോകാനായി പള്‍സര്‍ സുനിയുടെ വണ്ടിയില്‍ കയറിയ നടിയെ ഇയാള്‍ ഹോട്ടലിലെത്തിക്കാതെ വാഹനത്തില്‍ ഇരുത്തി കറങ്ങി.
റമഡാന്‍ ഹോട്ടലില്‍ പോകുന്നതിന് പകരം ടെമ്പോ പലതവണ ചുറ്റിക്കറങ്ങിയപ്പോള്‍ ഭയന്ന നടി ഫോണില്‍ സുരേഷിനെ വിവരമറിയിച്ചു. എന്താണ് ഇങ്ങനെ കിടന്നു കറങ്ങുന്നത് എന്ന് നടി ചോദിച്ചപ്പോള്‍ പള്‍സര്‍ സുനി ഹോട്ടലില്‍ കൊണ്ടിറക്കിയെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തുന്നു. നടിയ്ക്ക് ഒപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയെയാണ് പള്‍സര്‍ സുനി ലക്ഷ്യം വെച്ചിരുന്നത്.
കാവ്യ മാധവന്‍ , അമ്മ ശ്യാമള , ദിലീപ് , നാദിര്‍ഷ , അപ്പുണ്ണി എന്നിവരും ഒരു യുവ നടിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്ന് മൂന്ന് മണിക്ക് മുന്‍പ് തന്നെ ഹാജരാകണം എന്ന് പൊലീസ് അന്ത്യശാസനം നല്‍കി. ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ ചോദ്യം ചെയ്യലിനാണ് നടപടി. ഇന്നലെ ഹാജരാകാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും നിസ്സഹകരിച്ചതിനാലാണ് അന്ത്യശാസനം നല്‍കിയത്. ഒരു കേസില്‍ സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് പതിവില്ല എങ്കിലും അന്ത്യശാസനം പാലിച്ചില്ലെങ്കില്‍ പൊലീസിന് അറസ്റ്റ് ചെയ്യാം.
പേര് സ്ഥിരീകരിക്കുന്നില്ല എങ്കിലും യുവ നടി മൈഥിലി ആണെന്നാണ് സൂചന. പീഡനം നടക്കുമ്പോള്‍ പള്‍സര്‍ സുനി പരാമര്‍ശിച്ച ഫ്ളാറ്റ് മൈഥിലിയുടേതാണെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. അത് സംബന്ധിച്ച തെളിവെടുക്കുകയാണ് ലക്ഷ്യം.
കേസില്‍ പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍ നടിയെ ആക്രമിക്കുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യത്തില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് തിരിച്ചറിഞ്ഞു. ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പൊലീസ് ആസ്ഥാനത്ത് എത്തിച്ചത്. ദൃശ്യം ചോരാതിരിക്കാന്‍ പൊലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ അനിവാര്യമാക്കുന്ന നിലയിലെത്തിച്ചത് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കടുത്തനിലപാടുകളാണെന്നാണ് വിവരം.
ചരിത്രസ്മാരകങ്ങളും പ്രകൃതിരമണിയ സ്ഥലങ്ങളും ലോകവിനോദ സഞ്ചാര ഭൂപടത്തിലിടം നേടുന്നത് സാധാരണമാണ്. എന്നാല്‍ ഒരു ചായക്കട ഈ പട്ടികയിലിടം നേടുന്നത് ഒരു പക്ഷേ അത്യപൂവമായിരിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജോലി ചെയ്തിരുന്ന ചായക്കടയാണ് ഇപ്പോൾ വിനോദ സഞ്ചാര കേന്ദ്രമായി ഉയത്തുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശർമയാണ് ഇക്കാര്യം അറിയിച്ചത്.
ചെറുപ്പകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചായവിറ്റിരുന്ന മെഹ്‌സാന ജില്ലയിലെ വാദ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനിലെ ചായക്കടയാണ് കേന്ദ്ര സര്‍ക്കാര്‍ നവീകരിക്കുന്നത്. മോഡിയുടെ ജന്മനാടായ വാദ്‌നഗര്‍ വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു നടപടി. ചായക്കടയുടെ പഴമ നിലനിര്‍ത്തിയാകും നവീകരണമെന്നു കേന്ദ്രമന്ത്രി മഹേഷ് ശര്‍മ അറിയിച്ചു. വാദ്‌നഗര്‍ നവീകരണത്തിന് 100 കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
വഡ്‌നഗര്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഷര്‍മിഷ്ട തടാകം പോലുള്ള ആകര്‍ഷകമായ സ്ഥലങ്ങള്‍ ഇവിടെയുണ്ട്. കേന്ദ്ര സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ പ്രസംഗങ്ങളിലെ സ്ഥിരം പല്ലവിയായിരുന്നു അഛനോടൊത്തുള്ള കുട്ടിക്കാലത്തെ ചായവില്‍പന.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. രണ്ടു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവ് ഉണ്ടാകും. അമ്മയുടെ നിലപാട് തെറ്റാണെന്നും മന്ത്രി പറഞ്ഞു. അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നുവെന്നും അറസ്റ്റുകള്‍ ഉണ്ടാകുമെന്ന അഭ്യൂഹത്തെ തുടര്‍ന്നുമാണ് മന്ത്രിയുടെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഇന്നലെ നല്‍കിയിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. അറസ്റ്റ് വേണോ എന്ന് അന്വേഷണസംഘം തീരുമാനിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നുമാണ് ഡിജിപി പറഞ്ഞത്. ഇതിനിടെയില്‍ ദിലീപും നാദിര്‍ഷായും നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊച്ചി: കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാവ്യ മാധവന് നിര്‍ദേശം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിര്‍ദേശം നല്‍കിയത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരന്‍ ജിന്‍സണിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ സംഘം തീരുമാനിച്ചത്. ആലുവയില്‍ ദിലീപിന്റെ വീട്ടിലെത്തിയാണ് പോലീസ് നിര്‍ദേശം അറിയിച്ചത്.
കാക്കനാട് കാവ്യയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്യ എന്ന വസ്ത്രവ്യാപാര ശാലയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അതിനു ശേഷം വെണ്ണലയിലുള്ള കാവ്യയുടെ വീട്ടില്‍ രണ്ടു തവണ പോലീസ് എ്ത്തിയെങ്കിലും ആരുമില്ലാതിരുന്നതിനാല്‍ പരിശോധന നടത്താനാകാതെ മടങ്ങി. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.
ദിലീപിനോട് പൊലീസിന്റെ അറിവോടെയല്ലാതെ കേരളം വിട്ടുപോകരുതെന്ന നിര്‍ദേശവും പോലീസ് വാക്കാല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കാവ്യക്ക് ഇങ്ങനെയൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ ്ദിലീപിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചത്. കേ്‌സില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ഡിജിപിയുടെ നിര്‍ദേശ പ്രകാരം അന്വേഷണച്ചുമതലയുള്ള ഐജി ദിനേന്ദ്രകശ്യപ് കൊച്ചിയില്‍ എത്തിയിട്ടുണ്ട്.