രണ്ടു പെങ്ങന്മാരുടെ മക്കളെ ഒരുമിച്ചു കെട്ടാൻ വിവാഹ മണ്ഡപത്തിൽ എത്തിയ വരനെ പോലീസ് പൊക്കി . യുവാവിന്റെ ശ്രമം പൊളിച്ചതിനു പിന്നിൽ സോഷ്യൽ മീഡിയ. തമിഴ്നാട്ടിലെ തിരുച്ചുഴിയിൽ നടന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ :
രാമമൂർത്തിയെന്ന മുപ്പത്തൊന്നുകാരന്റെ രണ്ടു വിവാഹം ഒരേ സമയത്തു തന്നെ നടത്തണമെന്ന സ്വപ്നം ആണ് അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം പൊലിഞ്ഞത്. വരൻ രാമമൂർത്തിയുടെ ഒരു സഹോദരി കലൈശെൽവിയുടെ മകൾ രേണുകാദേവിയുമായാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. എന്നാൽ, ഒരു വധുവിനേക്കൂടി സ്വന്തമാക്കണമെന്നു മോഹമുദിച്ച രാമമൂർത്തി, അമുദവല്ലി എന്ന രണ്ടാമത്തെ സഹോദരിയുടെ പക്കൽ തന്റെ ആവശ്യവുമായി എത്തുകയായിരുന്നു. സഹോദരന്റെ നിർബന്ധത്തിനു വഴങ്ങി അമുദവല്ലി തന്റെ മകൾ ഗായത്രിയെ രാമമൂർത്തിക്കു നല്കാൻ സമ്മതിക്കുകയും ചെയ്തു. തുടർന്ന് കല്യാണത്തിനുള്ള ഒരുക്കങ്ങളായി. വരന്റെയും വധുക്കളുടെയും ചിത്രങ്ങൾ അടക്കമുള്ള വിവാഹക്കുറിയാണ് ബന്ധുക്കൾ തയാറാക്കിയത്.
എന്നാൽ, കല്യാണക്കുറിയിൽ വധുവിന്റെ സ്ഥാനത്തു രണ്ടു പേരുടെ പേരും ഫോട്ടോയും ചേർത്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പലരും കുറിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, പിന്നെ പറയാനുണ്ടോ പൂരം. കല്യണക്കുറി വൈറലായതോടെ വാർത്ത തമിഴ്നാട്ടിലെ സമൂഹ്യക്ഷേമവകുപ്പ് അധികൃതരുടെ കാതിൽ എത്തുകയായിരുന്നു. അതോടെ ബഹുഭാര്യാത്വം കുറ്റകരമാണെന്നു ബോധ്യപ്പെടുത്തി വിവാഹം മുടക്കാൻ അധികൃതർ ഇത്തിരി പ്രയാസപ്പെട്ടു. തനിക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കുമെന്നു ജാതകത്തിൽ കണ്ടെത്തിയതിനാലാണ് ഈ സാഹസത്തിനു മുതിർന്നതെന്നു രാമമൂർത്തി പോലീസിനോട് പറഞ്ഞു. എന്തായാലും ഒടുവിൽ, ആദ്യം കല്യാണം ഉറപ്പിച്ച രേണുകാ ദേവിയുമായുള്ള വിവാഹം അധികൃതർ മുൻകൈയെടുത്ത് നടത്തുകയും ചെയ്തു.
മലയാളികളുടെ ഒരു കാലത്തെ ആക്ഷന്‍ നായിക വാണി വിശ്വനാഥ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ . ഒരു പ്രമുഖ തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമമാണ് തെലുങ്ക് രാഷ്ടീയത്തില്‍ ഒരു കൈ നോക്കാനാണ് മലയാളി താരം ഒരുങ്ങുന്നതെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വാര്‍ത്തയ്ക്ക് താരത്തില്‍ നിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാ സിനിമകളിലും വാണി വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. സൂസന്ന (2000) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ള വാണി വിശ്വനാഥ് ദി കിംഗ്, ഇന്റിപ്പെന്റന്‍സ്, മാന്നാര്‍മത്തായി സ്പീക്കിങ്ങ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മലയാളത്തിന്റെ പ്രിയനടന് ബാബുരാജിന്റെ ഭാര്യയായതോടെയാണ് സിനിമയില്‍ നിന്ന് വാണി വിശ്വനാഥ് മാറിനിന്നത്. ഇടയ്ക്കിടെ ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടതല്ലാതെ സിനിമയിലേക്ക് സജീവമായൊരു തിരിച്ചുവരവ് വാണി നടത്തിയിട്ടില്ല.മലയാളത്തില്‍ അരങ്ങേറ്റം കുറിക്കും മുന്‍പേ വാണി തെലുങ്കില്‍ സജീവമായിരുന്നു. ഗ്ളാമർ വേഷങ്ങളിലായിരുന്നു താരം തെലുങ്കില്‍ തിളങ്ങിയത്. ചിരഞ്ജീവിയുടെ കൂടെ അഭിനയിച്ച ‘ഗരണ മൊഗുഡു’ അടക്കം നിരവധി ബ്ലോക്ക്ബസ്റ്ററുകളാണ് അന്ന് വാണി വിശ്വനാഥിന്റെ പേരിലുണ്ടായിരുന്നത്. ‘ജയാ ജാനകി നായക’ എന്ന ചിത്രത്തിലൂടെ വാണി തെലുങ്ക് സിനിമയില്‍ ഈയടുത്ത് തിരിച്ചെത്തിയിരുന്നു.
വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്ട്ടന് മൂന്നാമതും ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട്. ദമ്പതികള്‍ താമസിക്കുന്ന കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ ഓഫീസ് വാര്‍ത്താ കുറിപ്പിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.
വില്യമും കെയ്റ്റും തങ്ങളുടെ മൂന്നാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ബ്രിട്ടീഷ് രാജ്ഞിയും ഇരുവരുടെ കുടുംബങ്ങളും വാര്‍ത്തയില്‍ സന്തോഷിക്കുന്നു. ആരോഗ്യ കാരണങ്ങളാല്‍ കെയ്റ്റ് മിഡില്ട്ടന് ഔദ്യോഗിക യാത്ര പരിപാടികള്‍ റദ്ദാക്കിയതായും വാര്‍ത്താകുറിപ്പില്‍ വിശദീകരിക്കുന്നു.
വില്യം കെയ്റ്റ് ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്, നാലു വയസുകാരന് ജോര്‍ജും രണ്ട് വയസുകാരി കാര്ലറ്റും. മൂന്നാമത് ജനിക്കുന്ന കുട്ടി അഞ്ചാമത്തെ ബ്രിട്ടീഷ് കിരീടവകാശി ആയിരിക്കും. 35കാരനായ വില്യം എലിസബത്ത് രാജ്ഞിയുടെ മകന് ചാള്‍സ് രാജകുമാരന്റെ മൂത്ത മകനാണ്. ചാള്‍സ്, വില്യം, വില്യമിന്റെ മകന് ജോര്‍ജ്, മകള്‍ കാര്‍ലറ്റ് എന്നിവരാണ് അടുത്ത കിരീടാവകാശികള്‍.
ദിലീപിന്റെ ഓണം കാരാഗ്രഹത്തിലെ ഇരുണ്ട ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുമ്പോള്‍ ഓണാഘോഷം അടിച്ചു പൊളിച്ച് മുന്‍ ഭാര്യ മഞ്ജു വാര്യര്‍.
തലസ്ഥാനത്ത് ഓണം വാരാഘോഷത്തോടനുബന്ധിച്ച് മഞ്ജു നൃത്തം ചവിട്ടിയപ്പോള്‍ കാഴ്ചക്കാരായി മുഖ്യമന്ത്രി പിണറായിയും നടന് മമ്മുട്ടിയും സദസ്സിലുണ്ടായിരുന്നു.
ദിലീപിനെതിരെ സംശയത്തിന്റെ മുന നീണ്ടത് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാന്‍ താര സംഘടന ‘അമ്മ’ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ചതോടെയായിരുന്നു.
പ്രമുഖ നടനെ കേന്ദ്രീകരിച്ച് ഇതോടെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ഒടുവില്‍ പ്രമുഖന് മാറി അത് ദിലീപ് ആയി മാറുകയുമായിരുന്നു.
ഇപ്പോള്‍ അറസ്റ്റിലായി രണ്ട് മാസത്തോളമായി ദിലീപ് ജയിലില്‍ തുടരുന്നു
നാടും നഗരവും ഓണാഘോഷത്തില്‍ നിറഞ്ഞാടുമ്പോള്‍ ദിലീപ് വീട്ടിലുണ്ടാകണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഹൈക്കോടതി വിധിയാണ് പ്രഹരമായത്.
ദിലീപിനെതിരെ പ്രോസിക്യൂഷന് കടുത്ത നിലപാട് തുടര്‍ന്നതാണ് ജാമ്യം നിഷേധിക്കപ്പെടാന്‍ കാരണം.
സ്വന്തം അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ ഏതാനും മണിക്കൂറുകള്‍ പുറത്ത് വിടണമെന്ന ദിലീപിന്റെ ആവശ്യത്തിന്മേല് പോലും പകയോടെ പെരുമാറുന്നത് പോലെയാണ് പ്രോസിക്യൂഷന് പെരുമാറിയത്.
എന്നാല്‍ പ്രോസിക്യൂഷന് വാദം തള്ളി ദിലീപിന്റെ ആവശ്യം മജിസ്ട്രേറ്റ് കോടതി അനുവദിക്കുകയാണുണ്ടായത്.
ബുധനാഴ്ച 7 മണി മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് കോടതി ദിലീപിന് അനുമതി നല്‍കിയിരിക്കുന്നത്.
പുതുതായി ഒരു കാര്യവും പറയാതെ മനഃപൂര്‍വ്വം പ്രോസിക്യൂഷന് ദിലീപിന് ജാമ്യം കൊടുക്കാതിരിക്കാന്‍ ഹൈക്കോടതി കള്ളക്കഥ മെനയുകയാണെന്നാണ് സിനിമാലോകത്തെ ഭൂരിപക്ഷവും വിശ്വസിക്കുന്നത്.
സൂപ്പര്‍ ഹിറ്റ് സംവിധായകന് രഞ്ജിത്ത് അടക്കമുള്ളവര്‍ ജയിലില്‍ പോയി ദിലീപിനെ കണ്ടതോടെ സിനിമാ ലോകം ഇപ്പോള്‍ ഉഷാറായിട്ടുണ്ട്.
കൂടുതല്‍ പേര് ദിലീപിനെ കാണാന്‍ വരും ദിവസങ്ങളില്‍ ജയിലിലെത്തും.
ഇതോടൊപ്പം ഹൈക്കോടതി അവധി ബഞ്ചില്‍ വീണ്ടും ജാമ്യാപേക്ഷ നല്കുന്ന ദിലീപിന് ഇത്തവണ ജാമ്യം ലഭിക്കുമെന്നാണ് കുടുംബവും ആരാധകരും വിശ്വസിക്കുന്നത്.
ഉത്രാടദിവസം പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദ്ദനം. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയക്കുകയും ചെയ്ത യുവാവിനെയാണ് രണ്ടംഗ സംഘം യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് മര്‍ദിച്ചത്. തളിപ്പറമ്പിലെ ഒരു കടയില്‍ നിന്നാണ് മൊബൈല്‍ മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ടാണ് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പിന്നീട് കുറ്റക്കാരനല്ലെന്ന് മനസിലായതോടെ വിട്ടയച്ചതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. തുടര്‍ന്നാണ് രണ്ടംഗ സംഘം യുവാവിനെ പിടികൂടുന്നതും റോഡിലൂടെ വലിച്ചിഴക്കുന്നതും. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വയറ്റത്തിട്ട് ചവിട്ടാണ് ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഇവര്‍ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്.
യുവാവ് അലറിക്കരഞ്ഞുകൊണ്ട് താന്‍ കുറ്റക്കാരനല്ലെന്നും സ്റ്റേഷനില്‍ പോയി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും കരച്ചിലിനിടെയും പറയുന്നുണ്ട്. ഇത് വകവെക്കാതെയാണ് രണ്ടംഗ സംഘം വലിച്ചിഴക്കുന്നത്. യുവാവിനെ വലിച്ചിഴച്ച് മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും മര്‍ദനമേറ്റ യുവാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും തളിപ്പറമ്പ് ഡിവൈഎസ്പി പറഞ്ഞു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ നടന് ജയറാം ജയിലിലെത്തി. തിരുവോണ ദിവസം ഉച്ച തിരിഞ്ഞാെണ് ദിലീപിനെ സന്ദര്‍ശിക്കുന്നതിനായി ജയറാമെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി കാവ്യ മാധവനും ദിലീപിന്റെ മകളും സിനിമാ മേഖലയില്‍ നിന്നും അടുത്ത സുഹൃത്തുക്കളും ദിലീപിനെ കാണാനെത്തിയിരുന്നു. സംവിധായകന് രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്, ഏലൂര്‍ ജോര്‍ജ് എന്നിവര്‍ ഉത്രാടനാളിലാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്.
.
ഇന്നലെ രാവിലെയാണ് കലാഭവന്‍ ഷാജോണ്‍ ജയിലിനുളളിലെത്തി ദിലീപിനെ കണ്ടത്. പത്തുമിനിറ്റാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചതെന്നും കൂടുതലൊന്നും സംസാരിച്ചില്ലെന്നും ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സന്ദര്‍ശനത്തിന് ശേഷം മറ്റു താരങ്ങളൊന്നും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. ദിലീപിന്റെ മൂന്നാമത് ജാമ്യാപേക്ഷയും തളളിയതോടെയാണ് താരങ്ങള്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തി തുടങ്ങിയത്. കഴിഞ്ഞ ദിവസം സംവിധായകനും അടുത്ത സുഹൃത്തുമായ നാദിര്‍ഷായും സിനിമാ പ്രവര്ത്തകന് ആല്വിന് ആന്റണിയും ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.
കൂടാതെ ഭാര്യയും നടിയുമായ കാവ്യ മാധവന്, മകള്‍ മീനാക്ഷി, കാവ്യയുടെ പിതാവ് മാധവന് എന്നിവരും ജയിലില്‍ എത്തിയിരുന്നു. മകളും ഭാര്യയും ദിലീപിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതായിട്ടാണ് വിവരം.
.
ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തശേഷം ആദ്യമായിട്ടാണ് കാവ്യയും മകള്‍ മീനാക്ഷിയും ജയിലില്‍ എത്തുന്നത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് താരങ്ങള്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തുന്നതും.
നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കാവ്യാ മാധവന്റെ സഹോദരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പള്‍സര്‍ സുനി തന്റെ കല്യാണത്തിന് എത്തിയിരുന്നെന്ന് മിഥുന് പൊലീസിന് മൊഴി നല്കി. ഡ്രൈവറായാണ് സുനി കല്യാണത്തിന് എത്തിയതെന്നും മിഥുന്റെ മൊഴി. മിഥുന്റെ വിവാഹ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണം സംഘം പിടിച്ചെടുത്തു.
കാവ്യാ മാധവന്റെ കുടുംബവുമായി പള്‍സര്‍ സുനിക്ക് ബന്ധമുണ്ടെന്ന തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ട്. കാവ്യമാധവന്റെ സഹോദരന് മിഥുന് മാധവന്റെ റിയയുമായുള്ള വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ച വിവരം. 2014 ഏപ്രില്‍ മാസമായിരുന്നു മിഥുന് മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘ മാധവേട്ടാാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണ്.
ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടില്‍ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണില്‍ ബന്ധപ്പെടുകയും പിന്നാലെ പണം നല്‍കുകയുമായിരുന്നു എന്നാണ് വിവരം. കോടതിയില്‍ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാര്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ രണ്ടാമത് ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ ജസ്റ്റിസ്സ് സുനില്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരന് നായര്‍ കൈമാറിയിരുന്നു.
യുഎസിനോ സഖ്യകക്ഷികള്‍ക്കോ ഉത്തര കൊറിയ ഭീഷണിയുയര്‍ത്തിയാല്‍ വലിയ തോതിലുള്ള സൈനിക പ്രതികരണമുണ്ടാകുമെന്ന് പെന്റഗണ്‍ മേധാവി ജയിംസ് മാറ്റിസ് അറിയിച്ചു. ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെത്തുടര്‍ന്നു ചേര്‍ന്ന യുഎസിന്റെ ദേശീയ സുരക്ഷാ യോഗത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് സ്ഥിതിഗതികള്‍ വിശദീകരിച്ചശേഷമാണ് മാറ്റിസിന്റെ പ്രതികരണം വരുന്നത്.
പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാം ഉള്‍പ്പെടെ തങ്ങളുടെയോ സഖ്യകക്ഷികളുടെയോ അധീനതയില്‍പ്പെടുന്നവയ്ക്കുമേലുള്ള ഭീഷണിയെ ശക്തമായിത്തന്നെ നേരിടും. ഉത്തരകൊറിയയുടെ സമ്പൂര്‍ണ നാശം അല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെത്തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താല്‍ യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ഈയിടെ പരീക്ഷിച്ച 10,000 കിലോമീറ്ററിലേറെ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണ് പുതിയതരം ബോംബ് നിര്‍മിക്കുന്നതെന്നാണ് ഉത്തര കൊറിയയുടെ വാദം. അതേസമയം, ഉത്തരകൊറിയയുടെ നീക്കത്തിനെതിരെ രാജ്യാന്തര തലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
ഒടുവില്‍ വേദനയോടെ കങ്കണ റണാവത്ത് ആ രഹസ്യം തുറന്നുപറഞ്ഞു: ‘പതിനാറാം വയസ്സില്‍ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന് കങ്കണ. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഇത്രയും കാലം മനസ്സില്‍ സൂക്ഷിച്ച് വെച്ച ആ രഹസ്യം കങ്കണ സ്ഥിരീകരിച്ചത്.
ഇക്കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു. സെറീനയുടെ പെരുമാറ്റമാണ് തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായതെന്നും കങ്കണ തുറന്നു പറയുന്നു.
പതിനാറാം വയസ്സില്‍, തന്റെ അച്ഛന്റെ പ്രായമുള്ള ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പല അഭിമുഖങ്ങളിലും കങ്കണ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, അത് ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല.
എനിക്ക് അയാളുടെ മകളേക്കാള്‍ പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു ഞാന്‍. അയാളെന്നെ മര്‍ദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാന്‍ അയാളെ ചെരിപ്പൂരി അടിച്ചു. അയാള്‍ക്കും മുറിവേറ്റു. അന്നെനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ലോകമായിരുന്നു. ആ സംഭവത്തിനുശേഷം ഞാന്‍ അയാളുടെ ഭാര്യയെ പോയി കണ്ടത് ഓര്‍ക്കുന്നു.
എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാള്‍ ഇളയതാണല്ലോ ഞാന്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട് ഇക്കാര്യം പറയാനാവില്ല കങ്കണ സെറീനയോട് പറഞ്ഞു. അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം എന്നായിരുന്നു സെറീന വഹാബിന്റെ മറുപടി. അതെനിക്കൊരു വല്ലാത്ത ഞെട്ടലായിരുന്നു. ഇനി എന്നെ ആര് രക്ഷിക്കും എന്നതായിരുന്നു ആശങ്ക. പോലീസിനെ സമീപിച്ചാല്‍ വീട്ടുകാര്‍ വന്ന് തിരികെ കൊണ്ടുപോകും. അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും. എനിക്ക് മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ല കങ്കണ പറഞ്ഞു.
എന്നാല്‍, കങ്കണ പിന്നീട് പരാതി നല്‍കിയെങ്കിലും പോലീസ് ആദിത്യയെ വിളിച്ചുവരുത്തി ശാസിച്ച് വിട്ടയക്കുകയാണുണ്ടായത്. പിന്നീട് കങ്കണ ഒട്ടുമിക്ക അഭിമുഖങ്ങളിലും പ്രായപൂര്‍ത്തിയാകും മുന്‍പുള്ള ഈ പീഡനക്കാര്യം തുറന്നുപറന്നിട്ടുണ്ടെങ്കിലും അതിന്റെ കാരണക്കാരന്‍ ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല.