ഇന്ത്യയും അയല്‍ രാജ്യമായ ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്ന തരത്തിലേക്ക് അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ മാറുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ചിന്തിക്കാന്‍ പോലും കഴിയാത്ത നാശനഷ്ടങ്ങളാണ് സമ്മാനിക്കുക. അതിര്‍ത്തിയിലെ ഡോക്ലാമിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇരുരാജ്യങ്ങളേയും സംഘര്‍ഷ മുനമ്പിലെത്തിച്ചിരിക്കുന്നത്.
കടുത്ത തണുപ്പിനേയും ശീതക്കാറ്റിനേയും വകവെക്കാതെയാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ ഡോക്ലാമില് അതിര്‍ത്തി കാക്കുന്നത്. വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക ചര്‍ച്ച നടന്നിട്ടില്ലെന്നത് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. ഈ മാസം രണ്ടു തവണയാണ് ടിബറ്റില്‍ ചൈനീസ് സൈന്യം പരിശീലനം നടത്തിയത്. ആധുനിക യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സൈനികാഭ്യാസം ഇന്ത്യയെ ലക്ഷ്യംവെച്ചായിരുന്നുവെന്നത് വ്യക്തം.
ഇന്ത്യ-ഭൂട്ടാന്-ചൈനീസ് അതിര്‍ത്തി പ്രദേശമായ ഡോക്ലാം എന്ന തന്ത്രപ്രധാന മേഖലയെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയേറെ വഷളാക്കിയത്. ഡോക്ലാമിനെ ചൊല്ലി നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നെങ്കിലും മേഖലയിലേക്ക് ചൈന റോഡ് പണിയുന്നതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് പിന്നില്‍. ആവശ്യമെങ്കില്‍ ഡോക്ലാമിലേക്ക് അതിവേഗത്തില്‍ സൈന്യത്തെ വിന്യസിക്കാന്‍ സഹായിക്കുന്നതാണ് ചൈനയുടെ റോഡ് നിര്‍മാണം.
റോഡ് നിര്‍മാണത്തിന്റെ പേരില്‍ ഇന്ത്യ ചൈനയെ കുറ്റപ്പെടുത്തുമ്പോള്‍ ചൈന ആരോപിക്കുന്നത് ഭൂട്ടാനിലെ ഇന്ത്യന്‍ കടന്നു കയറ്റങ്ങളെക്കുറിച്ചാണ്. ചെറിയ രാജ്യമായ ഭൂട്ടാന് ഇന്ത്യയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. പരിമിതമായ സൈനിക ശേഷി മാത്രമുള്ള ഭൂട്ടാനിലേക്ക് ഇന്ത്യ സൈന്യത്തെ ഇറക്കിയെന്നതാണ് ചൈനയുടെ ആരോപണം. തങ്ങളുടെ റോഡ് നിര്‍മാണം തടയുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യ ഈ നീക്കം നടത്തിയതെന്നും ചൈന കൂട്ടിച്ചേര്‍ക്കുന്നു.
പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും യുദ്ധസമാനമായ ജാഗ്രതയോടെ അതിര്‍ത്തികളില്‍ നിലയുറപ്പിക്കുകയും ചെയ്യുന്നത് ലോകത്തെ തന്നെ പ്രധാനപ്പെട്ട രണ്ട് രാജ്യങ്ങളാണ്. ഏകദേശം 260 കോടിയോളം മനുഷ്യരാണ് ഇരു രാജ്യങ്ങളിലുമായുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ യുദ്ധത്തിലേക്കെത്തിയാല്‍ അത് ലോകം കണ്ട ഏറ്റവും വിനാശകാരിയായ യുദ്ധമായി മാറാന്‍ പോലും സാധ്യത ഏറെയാണ്. ചൈനീസ് സൈന്യത്തെക്കുറിച്ച് കാര്യമായി വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അവര്‍ക്ക് കുറഞ്ഞത് 250 അണ്വായുധങ്ങളുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പക്കലുള്ള അണ്വായുധങ്ങളുടെ എണ്ണം നൂറില്‍ കൂടുതല്‍ വരും. ഇരു രാജ്യങ്ങളുടെ കൈവശം രാജ്യം ഒന്നടങ്കം പരിധിയിൽ വരുന്ന രഹസ്യവും പരസ്യവുമായി അണ്വാധ മിസൈലുകളും ഉണ്ട്. ഇരുരാജ്യങ്ങളും പരസ്പരം അണ്വായുധം പ്രയോഗിച്ചാൽ കോടിക്കണക്കിന് ജനങ്ങൾ മരിച്ചുവീഴും. ഭൂമിയിൽ തന്നെ വൻ മാറ്റങ്ങൾ വരും, നിലവിലെ കാലാവസ്ഥ തകിടം മറിയും. എന്നാൽ അത്തരമൊരു ആക്രമണത്തിനു ഇരുരാജ്യങ്ങളും മുതിരില്ലെന്ന് വിശ്വസിക്കാം.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ഡോക്ലാം ലക്ഷ്യം വെച്ചുള്ള ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാക്കിസ്താനുമായി ചൈന നേരത്തെ തന്നെ അടുത്തബന്ധത്തിലാണുള്ളത്. ശ്രീലങ്കയിലും ബെംഗ്ലാദേശിലും വലിയ തോതില്‍ സാമ്പത്തിക നിക്ഷേപങ്ങള്‍ ചൈന നടത്തി സ്വാധീനിക്കുന്നുണ്ട്. അടുത്തിടെയാണ് ചൈന അവരുടെ ആദ്യത്തെ വിദേശ സൈനിക താവളം തുറന്നത്. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ഏദന്‍ കടലിടുക്കിലാണ് ഇത്. പാക്കിസ്ഥാനില്‍ ചൈന സൈനിക താവളം തുറക്കുമെന്ന ആശങ്ക ഇന്ത്യയ്ക്ക് മാത്രമല്ല രാജ്യാന്തര രാജ്യങ്ങളില്‍ പലര്‍ക്കുമുണ്ട്.
രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയാകും. ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പ സമയത്തിനകം നടക്കും. ജയിക്കാന്‍ ആവശ്യമായ വോട്ടുമൂല്യം കോവിന്ദ് മറികടന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് മികച്ച ലീഡ്. 702644 വോട്ടുകള്‍ കോവിന്ദിന് ലഭിച്ചു. 3,67,314 വോട്ടുകള്‍ മീരാകുമാറിന് ലഭിച്ചു.
ഗോവയിലും ഗുജറാത്തിലും കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നു. ഗുജറാത്തില്‍ 60 ല്‍ 49 എംഎല്‍എമാരുടെ വോട്ട് മാത്രമാണ് മീരാ കുമാറിന് ലഭിച്ചത്. ഗോവയില്‍ 17 ല്‍ 11 എംഎല്‍എമാരുടെ വോട്ട് മാത്രമാണ് മീരാകുമാറിന് ലഭിച്ചത്. 21 എംപിമാരുടെയും 16 എംഎല്‍എമാരുടെയും ഉള്‍പ്പെടെ 37 വോട്ടുകള്‍ അസാധുവായി.
ആന്ധ്രപ്രദേശില്‍ നിന്നുളള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുളള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുളള 95.8 ശതമാനം വോട്ടും നേടി. ആന്ധ്രപ്രദേശില്‍ നിന്നുളള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുളള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുളള 95.8 ശതമാനം വോട്ടും നേടി. ബീഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് പിന്തുണ ലഭിച്ച മീരാകുമാറിന് 45.7 ശതമാനം വോട്ട് നേടി. അക്ഷരമാലാ ക്രമത്തിലാണ് സംസ്ഥാനങ്ങളുടെ വോട്ട് എണ്ണുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു.
കേസിൽ മഞ്ജു വാര്യരെ സാക്ഷിയാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പൊലീസിന്റെ നിർദ്ദേശം. അടുത്തയാഴ്ച അമേരിക്കയിലെത്താനിരിക്കുന്ന മഞ്ജു വാര്യർ ഷിക്കാഗോയിലും ന്യൂയോർക്കിലുമായി രണ്ട് അവാർഡ് പരിപാടികളിൽ പങ്കെടുക്കാനിരുന്നതാണ്. അതേസമയം, മഞ്ജു അമേരിക്കയിലെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് നടിയുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലിത് പൊലീസ് നിർദേശം അനുസരിച്ചല്ലെന്നും തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂൾ കാരണമാണെന്നും വക്താവ് വ്യക്തമാക്കി. എന്നാൽ, മഞ്ജുവിനെ സാക്ഷിയാക്കുന്ന കാര്യത്തിൽ പൊലീസ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആലുവ റൂറൽ എസ്.പി: എ.വി.ജോർജ് ഇന്നലെ പറഞ്ഞിരുന്നു.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് , അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ഒന്നൊന്നായി പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വിശദീകരിച്ചു. നടിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാനഭംഗമെന്ന് പോലീസ് കോടതിയെ അറിയിച്ചു. മാനഭംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്കിയ കേരള ചരിത്രത്തിലെ ആദ്യ സംഭവം എന്നാണ് പ്രോസിക്യൂഷന് വിശേഷിപ്പിച്ചത്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപായിരുന്നു. മുഖ്യ ആസൂത്രകനും ദിലീപ് തന്നെ. നടിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം സുനി അവയുടെ പകര്‍പ്പ് എടുത്ത് ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് കൈമാറി. എല്ലാ പ്രതികളുടെയും മൊഴികള്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന്നും ഗൂഢാലോചന നടത്തിയതിനും തെളിവുണ്ട്.
സുനിലും ദിലീപും തമ്മില്‍ അടുത്ത ബന്ധം ഉണ്ട്. ഗൂഡാലോചന നടന്ന നാലിടത്തും ഇരുവരുടേയും സാന്നിധ്യത്തിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഇരുവരും ഒരേ മൊബൈല്‍ ടവറിന് കീഴില്‍ ഉണ്ടായിരുന്നതിന് തെളിവുണ്ട്.
സുനില്‍ ജയിലില്‍ നിന്ന് എഴുതിയ കത്തിനെക്കുറിച്ച് ദിലീപിന് അറിവുണ്ടായിരുന്നു. സുനി തയ്യാറാക്കിയ കത്ത് വിഷ്ണു വാട്സാപ്പില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് അയച്ചു. കത്ത് വാട്സാപ്പില്‍ ലഭിച്ച് നാലു ദിവസം കഴിഞ്ഞാണ് ദിലീപ് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ഇങ്ങനെ ദിലീപിന് എതിരായ തെളിവുകളുടെ ഒരു പട്ടിക തന്നെ പ്രോസിക്യൂഷന് വാദത്തിനിടെ നിരത്തി. ദിലീപിന് പള്‍സര്‍ സുനി അയച്ച കത്ത് ഉള്‍പ്പെടെ ചില രേഖകളും പോലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്.
സമരം ചെയ്യുന്ന നഴ്സുമാരോട് വില പേശുന്നവര്‍ അറിയണം ഈ കുറിപ്പ് .പണപ്പെട്ടിക്ക് കനം കൂട്ടാന്‍ കണ്ണില്ലാത്ത ചൂഷണം തുടരുന്ന ആശുപത്രി ഉടമകള്‍ ഇത് വായിക്കണം . ഒരു സഹോദരിയുടെ ഫേസ് ബുക്ക് കുറിപ്പ് . കുറിപ്പ് വായിക്കാം:
‘ലേബർ റൂമിൽ പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയേ കയറ്റിയാൽ ഷേവ് ചെയ്യുന്ന ഒരു കലാപരിപാടിയുണ്ട്…. അത് ഈ പാവപ്പെട്ട നഴ്സുമാരാ ചെയ്യുന്നത്. ദിവസം ഒരാളേയല്ലാ ഒത്തിരി പേരേ….
വയറ് കഴുകി കയറ്റാനാവാതേ വീട്ടിൽ നിന്ന് വന്നയുടൻ പ്രസവിക്കുന്ന സ്ത്രീകൾ ഉണ്ട്…. അവര്‍ മലമൂത്രത്തോടൊപ്പമാണ് കുഞ്ഞിനേ പ്രസവിക്കുന്നത്…നല്ലോണം പ്രഷർ ചെയ്താലേ കുഞ്ഞു പുറത്ത് വരൂ….അപ്പോൾ ഒന്നും രണ്ടും ഒക്കെ കഴിഞ്ഞിരിക്കും….അതിൽ നിന്നു കുഞ്ഞിനേ വൃത്തിയാക്കുന്നതും ആ വേസ്റ്റുകൾ വൃത്തിയാക്കുന്നതും നഴ്സുമാർ തന്നേ…
സത്യം പറയാലോ ഒരാൾ കാർപ്പിച്ചു തുപ്പുന്ന കണ്ടാൽ ഛർദ്ദിച്ചത് കണ്ടാൽ അപ്പിയിട്ടത് കണ്ടാൽ അതിപ്പോ എന്റെ മക്കളുടെ ആയാലും ആ കാഴ്ച കണ്ണിൽ നിന്നും മനസ്സിൽ നിന്നും മാറുന്ന വരേ എനിക്ക് ഭക്ഷണമിറങ്ങൂലാ..ദിവസേന നൂറു കണക്കിന് പേരുടേ വിസർജ്ജ്യങ്ങൾ വരേ വൃത്തിയാക്കുന്ന സ്നേഹപൂർവ്വം പരിചരിക്കുന്ന നഴ്സുമാരുടെ കാര്യം വെറുതെ ഒന്ന് ചിന്തിച്ച് നോക്കിക്കേ… അവരും മനുഷ്യരാണ്…
പലരും നഴ്സ് എന്ന് പറയുമ്പോൾ നെറ്റി ചുളിച്ച് പറയുന്ന കേട്ടിട്ടുണ്ട്…
“ഓ നഴ്സല്ലേ പോക്കുകേസുകളാണെന്ന്”…..
കാലമെത്ര പുരോഗമിച്ചാലും മനുഷ്യരുടെ ചിന്താഗതിക്ക് മാത്രം ഒരു മാറ്റവുമില്ലാ….
ഡോക്ടർമാരുടെ പിന്നാലേ പാഞ്ഞു അവരുടേയും മേലാളൻമാരുടേയും ചീത്തവിളികളും പുച്ഛവും സഹിച്ച് അടിമകളെ പോലേ ജോലിയെടുക്കുന്ന അവർക്കും കിട്ടണം നീതി…അവരുടെ വിയർപ്പ് കൊണ്ട് കെട്ടിടങ്ങൾ കെട്ടിപ്പടുക്കുമ്പോൾ അവർക്കും മാന്യമായ വേതനം നൽകേണ്ടതുണ്ട്….മേലാളൻമാരുടേ കണ്ണുകൾ ഇനിയെങ്കിലും തുറയട്ടേ..
അവരും സന്തോഷിക്കട്ടേ.
NB (ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ആണ്….സംശയം തോന്നുന്നവർ സ്വന്തം വീട്ടിലെ സ്ത്രീകളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക… മനസ്സ് കൊണ്ടെങ്കിലും നഴ്സുമാരേ ആദരിക്കുക)
നടന് ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താത്തതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്നതിന് തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞു. കേസില്‍ വാദം പൂര്‍ത്തിയായതിനാല്‍ വിധി പറയാന്‍ മാറ്റി.
എല്ലാ സാക്ഷിമൊഴികളും ദിലീപിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പള്‍സര്‍ സുനിയും ദിലീപും നാല് തവണ കണ്ടതിന് തെളിവ് ഉണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞു. അതേസമയം ആക്രമിക്കപ്പെട്ട നടി പോലും വ്യക്തി വിരോധമില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദിലീപിനെ എന്തിനാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ.കെ.രാംകുമാര്‍ ചോദിച്ചു.
ദിലീപിനൊപ്പം ഒരു ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടു എന്നത് ഗൂഢാലോചനയ്ക്ക് തെളിവാണോ എന്നും അദ്ദേഹം ചോദിച്ചു. ജാമ്യം നിഷേധിച്ചത് സമാന മനസ്കര്‍ക്കുള്ള താക്കീത് ആണെന്ന മജിസ്ട്രേറ്റ് കോടതി പരാമര്‍ശത്തെ ഹൈക്കോടതി വിമര്‍ശിച്ചു. നിരീക്ഷണം വളരെ നേരത്തേയായിപ്പോയെന്നായിരുന്നു വിമര്‍ശനം.
വീട്ടിലെ അറ്റകുറ്റപ്പണിക്കിടെ പിതാവു മറിച്ചിട്ട കോൺക്രീറ്റ് സ്ലാബിനടിയിൽപെട്ടു മൂന്നാം ക്ലാസ് വിദ്യാർഥിക്കു ദാരുണാന്ത്യം. വിളവൂർക്കൽ നാലാംകല്ല് പ്ലാങ്കോട്ടുമുകൾ മേലെപുത്തൻ വീട്ടിൽ കൃഷ്ണകുമാർ–സിന്ധു ദമ്പതികളുടെ ഇളയ മകൻ കിരൺകുമാർ (എട്ട്) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു അപകടം. അടുക്കളയിൽ മാറ്റിസ്ഥാപിക്കുന്നതിനായി വീടിനു പുറത്ത് അരകല്ലു വച്ചിരുന്ന കോൺക്രീറ്റ് സ്ലാബ് കൃഷ്ണകുമാർ ഇളക്കുകയായിരുന്നു.
കെട്ടിട നിർമാണ തൊഴിലാളിയായ കൃഷ്ണകുമാർ ഒറ്റയ്ക്കാണു ജോലി ചെയ്തിരുന്നത്. നാലടി ഉയരത്തിൽ ഇരുന്ന സ്ലാബ് തടികൾ ഉപയോഗിച്ചു പതുക്കെ താങ്ങി ഇറക്കുന്നതിനിടെ സമീപത്തു നിന്ന മകന്റെ ദേഹത്തേക്കു മറിഞ്ഞു വീഴുകയായിരുന്നു. അടിയിൽപെട്ടു നിലവിളിച്ച കിരണിനെ കൃഷ്ണകുമാറും വീട്ടിലുണ്ടായിരുന്ന അമ്മ സിന്ധുവും സഹോദരൻ അഭിലാഷും(ഒൻപത്) ചേർന്നു പുറത്തെടുത്തു. തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു.
പ്രധാന റോഡിൽനിന്ന് അൽപം മാറി ഉയരത്തിലാണു വീട്. ആശുപത്രിയിലെത്തിക്കാൻ വാഹനത്തിനായി രക്തം വാർന്ന മകന്റെ ശരീരവുമായി പിതാവ് ഇടുങ്ങിയ വഴിയിലൂടെ ഓടി. ഒടുവിൽ കിട്ടിയ വാഹനത്തിൽ കയറി മെഡിക്കൽ കോളജിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. മലയിൻകീഴ് എൽപി ബോയ്സ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ അഭിലാഷ് ഇതേ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ഏഷ്യാനെറ്റ് ചാനലില്‍ വിളിച്ച് ഒരു സാധാരണ പ്രേക്ഷകയെ പോലെ ദിലീപ് വാര്‍ത്തകള്‍ സഹിക്കാനാവുന്നില്ലെന്ന് രോക്ഷാകുലയായ ആ സ്ത്രീ കാവ്യാമാധവന്റെ ബോംബെയിലെ അമ്മായിയെന്ന് വ്യക്തമായി. ഫേസ്ബുക്കില്‍ സജീവമായ ഈ അമ്മായി മരുമകളുടെ ഭര്‍ത്താവിനെ വാര്‍ത്തകളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്.
ഇവരുടെ ശബ്ദവും ഓഡിയോയിലെ ശബ്ദവും ഒന്ന് തന്നെയെന്ന് സ്ഥിരീകരിച്ചു.
ഷീല എന്നാണ് തന്റെ പേരെന്ന് ശബ്ദം സ്ഥിരീകരിച്ച ഓഡിയോയില്‍ ഇവര്‍ പറയുന്നു. ‘ദിലീപ് ഒന്നുമില്ലാത്ത ഇടത്തു നിന്നു വന്ന ചെറുക്കനാണ്. ഇന്നിപ്പോള്‍, മമ്മൂട്ടി, മോഹന്‍ ലാല്‍ തുടങ്ങി ഫിലിം ഫീല്‍ഡിലുള്ള ആരെക്കാളും വരുമാനമുള്ള പയ്യനാണ്. അവന്റെ ബിസിനസിനെ പറ്റി ആര്‍ക്കും അറിയില്ല. അവനത് ബ്രെയിന്‍ വര്‍ക്ക് ചെയ്ത് ഉണ്ടാക്കിയത്. അല്ലാതെ കള്ളത്തരം കൊണ്ടോ പിടിച്ചു പറിച്ചോ ഉണ്ടാക്കിയതല്ല. കാവ്യയെ കല്യാണം കഴിച്ചതു കൊണ്ട് ഇതൊന്നും ഉണ്ടാകേണ്ട കാര്യമില്ല. നടിക്ക് ക്വട്ടേഷന്‍ കൊടുക്കണമെങ്കില്‍ അവന് പുറത്ത് കൊടുത്തു കൂടെ. ഇതിനെക്കാള്‍ തെറ്റു ചെയ്തവരൊക്കെ കേരളത്തിലുണ്ട്. ഇതിനെക്കാള്‍ വലിയ എന്തെല്ലാം കേരളത്തില്‍ നടക്കുന്നു. ഈ ന്യൂസിന്റെ കൂടെ തന്നെ നിങ്ങള്‍ നോക്കു, മിനിഞ്ഞാന്നൊരു കുഞ്ഞിനെ തീകൊളുത്തി. ഒരു സ്കൂള്‍ മാഷ് ഒന്‍പത് കുഞ്ഞുങ്ങളെ ഇങ്ങനാക്കി. അവരെയൊന്നും കൊണ്ടു നടക്കാതെ ഇവരെയിങ്ങനെ കൊണ്ട് നടക്കുകയാണ്’- അമ്മായി ഓഡിയോയില്‍ പറയുന്നു.
‘ബോംബെയിൽ നിന്നുള്ള ഒരാളാണ് വിളിക്കുന്നത്. ഏഷ്യാനെറ്റ് തുടങ്ങിയ കാലം മുതല്‍ പ്രേക്ഷകയാണ്. ഏറ്റവും കൂടുതല്‍ കാണുന്നത് ഏഷ്യാനെറ്റാണ്. ഞങ്ങള്‍ ബോംബെയിലുള്ള മലയാളികള്‍ ജോലി കഴിഞ്ഞു വന്ന് ടിവി വെച്ചാല്‍ മൊത്തം ദിലീപാണ്. പ്ലീസ് നിങ്ങള്‍ക്കിതൊന്ന് നിര്‍ത്തി കൂടെ. 300 രൂപ കേബിളിന് കൊടുക്കുന്നതാണ്. ഇതു കാണാനാണോ ഞങ്ങള്‍ കാശു മുടക്കുന്നത് ഒരു ദിലീപുമുണ്ട്, കാവ്യാമാധവനുമുണ്ട്. ഇതൊന്ന് നിര്‍ത്തിക്കൂടെ’ എന്നാണ് പ്രചരിപ്പിക്കപ്പെടുന്ന ഓഡിയോയില്‍ ചോദിക്കുന്നത്.
ഓഡിയോയില്‍ പറയുന്ന പേര് അനുസരിച്ച് ഫേസ് ബുക്കില്‍ പരിശോധന നടത്തി . ഇവരുടെ ചിത്രത്തില്‍ കാവ്യ വൃദ്ധയായ ഒരു സ്ത്രീയ്ക്കൊപ്പമുള്ള ചിത്രമുണ്ട്. സ്ത്രീയുടെ മകന് അമ്മമ്മേ എന്ന് കമന്റ് ചെയ്തിരിക്കുന്നു. ദിലീപുമൊത്ത് ഈ സ്ത്രീ നില്ക്കുന്ന ചിത്രം മകന്റെ ഫേസ്ബുക്കിലുമുണ്ട്. അതൊരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ നിന്നാണ്.
കാവ്യ മുംബെയില്‍ ജുവലറി ഉദ്ഘാടനം ചെയ്യുന്ന സ്ഥലത്തു നിന്നും ഇവരുടെ ചിത്രങ്ങളുണ്ട്. ഇവരുടെ മകളുടെ ഫേസ്ബുക്ക് പേജിലും ദിലീപ് അനുകൂല പോസ്റ്റുകളുണ്ട്.
നടിയുടെ പേര് പറഞ്ഞാണ്, ക്വട്ടേഷന്‍ കൊടുക്കണമായിരുന്നുവെങ്കില്‍ ദിലീപ് കേരളത്തിനു പുറത്തു കൊടുക്കുമായിരുന്നു എന്ന് അമ്മായി പറയുന്നത്.
ഏഷ്യാനെറ്റിനെതിരെ പ്രേക്ഷകര്‍ പ്രതികരിക്കുന്നു എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ഫോണ്‍കോള്‍ അമ്മായി ചെയ്തതാണ് എന്നു തെളിയുന്നതോടെ പിആര്‍ കമ്പനി ഗൂഢാലോചന നടത്തി ചെയ്തതാണെന്നും വരുന്നു. കോടികളെറിയുന്ന പിആര്‍ വേലകളെ പറ്റി അന്വേഷിക്കുന്ന പ്രത്യേക സംഘം അമ്മായിയെയും ചോദ്യം ചെയ്തേക്കും. അമ്മായിയെ പറ്റിയുള്ള വിവരങ്ങള്‍ പൊലീസും ശേഖരിച്ചു കഴിഞ്ഞു. ഇവരെ അന്വേഷണ സംഘം നിരീക്ഷിക്കുകയാണ്.
ഏഷ്യാനെറ്റില്‍ വിളിച്ച ആ പ്രേക്ഷകയുടെ ശബ്ദം കേട്ടവര്‍ ഷീലയെന്നാണ് തന്റെ പേരെന്ന് സമ്മതിക്കുന്ന ഈ സ്ത്രീ ശ്ബദം കേട്ടു നോക്കു:
നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ കുടുങ്ങിയത് സ്രാവല്ലെന്ന് മുഖ്യപ്രതി സുനിൽ കുമാർ. കേസിൽ ഇനിയും പ്രതികൾ കുടുങ്ങാനുണ്ടെന്നും സുനി പറഞ്ഞു. ജയിലില്‍ ഫോണ്‍ വിളിച്ച കേസില്‍ കാക്കനാട് കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോഴാണ് സുനി മാധ്യമപ്രവർത്തകരോട് ഇങ്ങനെ പറഞ്ഞത്. കേസിൽ സുനിയുടെ റിമാന്‍ഡ് രണ്ടാഴ്ചത്തേക്ക് കാക്കനാട് കോടതി നീട്ടി.
അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു. ദിലീപിന്റെ ജാമ്യം തടയാൻ മാത്രം ശക്തമാണ് തെളിവുകൾ. അന്വേഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളെയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കുന്നതിന് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു.
ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതിയിൽ എതിർക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറിയുൾപ്പെടെയുള്ളവ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടാനാണ് പൊലീസ് നീക്കം.
(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)
സൂപ്പർ സ്റ്റാർ രജനീകാന്തിനു പിന്നാലെ ഉലക നായകൻ കമൽഹാസനും രാഷ്ട്രീയത്തിലേക്കെന്ന് സൂചന.സംസ്ഥാനത്തെങ്ങും അഴിമതിയാണെന്ന് കമൽഹാസൻ നേരത്തെ പറഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കമലിന്റെ പ്രതികരണത്തിനെതിരെ അണ്ണാ ഡിഎംകെ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലേക്ക് വന്ന് അഴിമതിയെ തുടച്ചു നീക്കാൻ ചില മന്ത്രിമാർ കമൽഹാസനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
കമൽഹാസൻ തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത ഒരു കവിതയാണ് ഉടൻതന്നെ കമലും രാഷ്ട്രീയത്തിലേക്കെത്തുമെന്ന സൂചന നൽകുന്നത്. രാഷ്ട്രീയത്തിൽനിന്നും എപ്പോഴും അകലം പാലിച്ചിരുന്ന കമലിന്റെ ഈ പുതിയ നീക്കം പലരെയും അതിശയിപ്പിച്ചിട്ടുണ്ട്.
തമിഴിലാണ് കവിത എഴുതിയിട്ടുളളത്. ഞാൻ തീരുമാനമെടുത്താൽ പിന്നെ ഞാൻതന്നെ മുഖ്യമന്ത്രി എന്ന കവിതയിലെ വരികളാണ് കമലിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുളള സൂചന നൽകുന്നത്. സാധാരണക്കാർ എന്നോടൊപ്പം ചേരൂവെന്നും കവിതയിൽ പറയുന്നു. തമിഴ് മനസ്സിലാകാത്തവർക്ക് ഇംഗ്ലീഷ് ദിനപത്രങ്ങളിൽ കവിത വായിക്കാമെന്നും കമൽ ട്വിറ്ററിൽ എഴുതിയിട്ടുണ്ട്.
புரியாதோர்க்கு ஆங்கில பத்திரிக்கைகளில் நாளை வரும் சேதி pic.twitter.com/yoFMD8jeJO
— Kamal Haasan (@ikamalhaasan) July 18, 2017