Latest News

ആർപ്പോ…. ഇറോ ഇറോ ഇറോ …… കുട്ടനാടിന്റെ ഹൃദയങ്ങളിൽ വള്ളവും വഞ്ചി പാട്ടും ഇല്ലാത്ത കാലത്തേ പറ്റി ചിന്തിക്കാൻ പറ്റില്ല, അത് ആ ജനതയുടെ സംസ്‍കാരത്തിൽ അലിഞ്ഞു ചേർന്നതാണ്. അതിനു പൊലിമയേകാൻ ഇതാ സംസ്ഥാനത്ത് ഐപിഎല്‍ , ഐഎസ്എല്‍ മാതൃകയില്‍ വള്ളംകളി ലീഗിന് കളമൊരുങ്ങുന്നു. രണ്ട് മാസത്തിനിടെ നടക്കുന്ന അഞ്ചു വള്ളംകളികൾ ചേർത്ത് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാനാണ് ആലോചന. വള്ളംകളി സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അടുത്തയാഴ്ച സര്‍ക്കാര്‍ പരിഗണിക്കും

ക്രിക്കറ്റിന്‍റെയും ഫുട്ബോളിന്‍റെയും ഭാവി മാറ്റിയെഴുതിയ ലീഗ് മല്‍സരങ്ങളുടെ മാതൃക ഓളപ്പരപ്പിലേക്കും. എല്ലാവര്‍ഷവും ചെറുതും വലുതുമായ അനേകം വള്ളംകളി മല്‍സരങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇവയെ കോര്‍ത്തിണക്കി ലീഗ് മല്‍സരമാക്കാനാണ് ബോട്ട് റേസ് സൗസൈറ്റി ആലോചിക്കുന്നത്. രണ്ടുമാസം നീണ്ടുനിൽക്കുന്ന വള്ളംകളി ലീഗെന്ന ആശയം വിദഗ്ധ സമിതിയാണ് മുന്നോട്ട് വച്ചത്. ഓരോ മുന്നേറ്റവും നടത്തുന്ന വള്ളങ്ങള്‍ക്ക് പോയിന്‍റുകള്‍ നിശ്ചയിക്കുന്നതോടെ ആവേശം കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു

രണ്ടുമാസം നീളുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന വള്ളത്തെ ലീഗ് ചാംപ്യനാക്കും. വള്ളംകളിയെ ഒറ്റക്ക് മാര്‍ക്കറ്റുചെയ്യന്നതിലും നന്നായി ലീഗ് മാതൃകയില്‍ വിനോദ സഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാമെന്ന സാധ്യതയുമുണ്ട്. വള്ളംകളി സംഘാടകനും മുൻ എംഎൽഎയുമായ സി.കെ. സദാശിവന്‍റെ നേതൃത്വത്തിലുള്ള വിദഗ്തസമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ വർഷത്തെ നെഹ്റുട്രോഫിയോടെ കേരള ബോട്ട് റേസ് ലീഗ് ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. അടുത്ത ബുധനാഴ്ച തിരുവനന്തപുരത്തു ചേരുന്ന യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണങ്ങളുടെ എണ്ണം 41 ആയി ഉയര്‍ന്നു. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോട് സ്വദേശി രമേശ് റാം (38) ആണ് മരിച്ചത്. എച്ച്1 എന്‍1, ഡെങ്കിപ്പനി,വൈറല്‍ പനി തുടങ്ങിയവ ബാധിച്ച് നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയെന്നാണ് കണക്ക്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സ തേടി എത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനു രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 737 പേരെ പനി ബാധിതരായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധ ഏറ്റവും കൂടുതലും തിരുവനന്തപുരത്താണ്. ഇന്നലെ ഡെങ്കിപ്പനി ബാധിതരായി കണ്ടെത്തിയവരില്‍ 81 പേര്‍ തിരുവനന്തപുരത്താണ്. 18 പേരുമായി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തെത്തി.

ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് നിങ്ങൾ സംശയിച്ചേക്കാം പക്ഷെ സംഭവം നടന്നുകൊണ്ടിരിക്കുന്നതാണ് അഞ്ച് സഹോദരന്‍മാരുടെ ഭാര്യയായി ഇരുപത്തിയൊന്നുകാരി. ഓരോ ദിവസവും ഓരോ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടുന്നു.ഇരുപത്തി ഒന്നുകാരിക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ സന്തോഷകരമായ ജീവിതം. അഞ്ച് സഹോദരന്‍മാരുടെ ഭാര്യയായി സന്തോഷകരമായ വിവാഹജീവിതം നയിക്കുകയാണ് ഡെറാഡൂണിലെ രാജോ വര്‍മ്മയെന്ന 21കാരി. ഇങ്ങനെ രാജോ മാത്രമല്ല, ഡെറാഡൂണിലെ ഗ്രാമങ്ങളില്‍ ഇത്തരം നിരവധി പേരുണ്ട്. ഡെറാഡൂണിലെ ചില ഗ്രാമങ്ങളിലെ ആചാര പ്രകാരമാണ് യുവതികള്‍ ഭര്‍ത്താവിന്റെ സഹോദരന്‍മാരെക്കൂടി വിവാഹം കഴിക്കുന്നത്. നാല് വര്‍ഷം മുമ്പാണ് കുടുംബത്തിലെ മൂത്ത സഹോദരനായ ബൈജുവിനെ രാജോ വിവാഹം കഴിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബൈജുവിന്റെ സഹോദരന്‍മാര്‍ക്ക് കൂടി രാജോ ഭാര്യയായി.

Image result for sex with five brothers

രാജോയും അഞ്ച് ഭര്‍ത്താക്കന്‍മാരും ഒരു വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ഓരോ ദിവസവും ഓരോ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പമാണ് രാജോ കിടക്ക പങ്കിടുന്നത്. രാജോയ്ക്കും അഞ്ച് ഭര്‍ത്താക്കന്‍മാര്‍ക്കും കൂടി ഒരു മകനുണ്ട്.ആ മകന്റെ അച്ഛന്‍ ആരാണെന്ന് രാജോയ്ക്ക് അറിയില്ല. ഇപ്പോള്‍ രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്നുവെങ്കിലും അഞ്ച് ഭര്‍ത്താക്കന്‍മാരില്‍ ആരാണ് അച്ഛനെന്ന് രാജോയ്ക്ക് ഒരു പിടിത്തവുമില്ല.

Related image

മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായി തനിക്ക് അഞ്ച് ഭര്‍ത്താക്കന്‍മാരുടെ സ്നേഹം ലഭിക്കുന്നതില്‍ തൃപ്തയാണെന്ന് രാജോ പറഞ്ഞു. നിയമപരമായി താന്‍ വിവാഹം കഴിച്ച ഭാര്യയെ സഹോദരന്‍മാര്‍ക്ക് കൂടി പങ്കുവയ്ക്കുന്നതിന് ആദ്യ ഭര്‍ത്താവ് ബൈജുവിനും ഒരു കുഴപ്പവുമില്ല. രാജോയുടെ അമ്മയും മൂന്ന് ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യയായിരുന്നു. അതുകൊണ്ടു തന്നെ വിവാഹത്തിന് ശേഷം ഒന്നിലധികം പേര്‍ക്ക് ഭാര്യയാകുന്നതിനോട് രാജോയ്ക്ക് എതിര്‍പ്പില്ല. സ്ത്രീപുരുഷ അനുപാതത്തിലെ വ്യത്യാസവും പഴയ മാമൂലുകള്‍ പിന്തുടരുന്നതുമാണ് ഇപ്പോഴും ഇവിടെ ബഹുഭര്‍തൃത്വം നിലനില്‍ക്കാന്‍ കാരണം.

എന്ത് ഒരാളുടെ വീഴ്ച കൊണ്ട് മറ്റൊരാളുടെ മരണം സംഭവിക്കുമോ  എല്ലാവരുടെയും ചോദ്യം അതായിരിക്കും എന്നാല്‍ , ഇവിടെ അതു സംഭവിച്ചിരിക്കുന്നു. കൊളംബിയയിലെ ആറാം നിലയില്‍നിന്ന് നഴ്‌സ് താഴേക്കു വീണു. താഴെനിന്ന ഡോക്ടറുടെ തലയിലേക്കാണ് വീണത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ഉടന്‍തന്നെ മരിച്ചു. കാലി നഗരത്തിലെ ആശുപത്രിയിലാണ് സംഭവം. നഴ്‌സ് മരിയ ഇസബെല്‍ ഗോണ്‍സാലസാണ് താഴേയ്ക്കു വീണത്. ഇവര്‍ക്കു ശരീരത്തില്‍ ഒടിവുകള്‍ മാത്രമാണ് സംഭവിച്ചത്. ഡെല്‍ വാലി യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ വിദ്യാര്‍ഥി ഡോക്ടര്‍ ഇസബെല്‍ മുനോസാണ് മരിച്ചത്. നഴ്‌സ് കെട്ടിടത്തിനു മുകളില്‍നിന്നു വീഴാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ലണ്ടന്‍: ഇതുവരെയുള്ള റിപ്പോർട്ട് അനുസരിച്ചു 17  പേരുടെ മരണത്തിനിടയാക്കിയ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തത്തില്‍ ടവറിന്റെ 23ാം നിലയില്‍ രണ്ടു കുട്ടികള്‍ക്കൊപ്പം കുടുങ്ങിയ അമ്മ തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മരണമുഖത്തുനിന്ന് ഫെയ്‌സ്ബുക്കില്‍ ലൈവ് വിഡിയോ പോസ്റ്റ് ചെയ്തു. ഇവരെയും കുട്ടികളെയും കണ്ടെത്താന്‍ കഴഞ്ഞിട്ടില്ല. ആയിരക്കണക്കിനു പേരാണ് വിഡിയോ കണ്ട് ഇവരുടെ ജീവനു വേണ്ടി പ്രാര്‍ഥിക്കുന്നത്. റാനിയ ഇബ്രാഹിം എന്ന മുപ്പതുകാരിയാണ് മൂന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ കുടുങ്ങിയത്. ആരെങ്കിലും രക്ഷിക്കൂ എന്ന് അവര്‍ അലറി വിളിക്കുന്നതു ദൃശ്യങ്ങളില്‍ കേള്‍ക്കാം.

[ot-video][/ot-video]

കത്തുന്ന കെട്ടിടത്തില്‍നിന്നു പുറത്തേക്കു കടക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. വീടിന്റെ വാതില്‍ തുറക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ സുഹൃത്ത് തടയുന്നുണ്ട്. കെട്ടിടം മുഴുവന്‍ തീപിടിച്ചിരിക്കുന്നു. നമ്മള്‍ എങ്ങിനെ പുറത്തുകടക്കും എന്നു റാനിയ ചോദിക്കുന്നതു കേള്‍ക്കാം. മുകള്‍നിലയിലും പലരും കുടുങ്ങിയതായി ഇവര്‍ പറയുന്നുണ്ട്.

വിഡിയോ കണ്ടു പരിഭ്രാന്തരായ റാനിയയുടെ സുഹൃത്തുക്കള്‍ അവരുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നതിനാല്‍ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് റാനിയയുടെ സുഹൃത്തുക്കള്‍ സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈജിപ്തിലുള്ള റാനിയയുടെ ഭര്‍ത്താവും ലണ്ടനിലേക്കു തിരിച്ചു.

തീപിടിത്തമുണ്ടായതിനെ തുടര്‍ന്നു റാനിയ കുട്ടികള്‍ക്കൊപ്പം താഴത്തെ നിലയിലുള്ള സുഹൃത്തിന്റെ ഫ്‌ളാറ്റിലെത്തി. ഇവരെയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തീയെയും പുകയേയും അവഗണിച്ചാണ് അവര്‍ വിഡിയോ ഷൂട്ട് ചെയ്തു ഫെയ്‌സ്ബുക്ക് ലൈവില്‍ പോസ്റ്റ് ചെയ്തത്. ‘എല്ലാവരും എന്നോടു ക്ഷമിക്കുക, ഗുഡ്‌ബൈ’ എന്ന് റാനിയ 2.45ന് ഒരു സുഹൃത്തിനു സ്‌നാപ്ചാറ്റില്‍ മെസേജ് ചെയ്തിട്ടുണ്ട്.

ഏകാധിപതി കിം ജോങ് ഉന്നിന്റെ  തടവില്‍ നിന്ന് പുറത്തെത്തിയ യുഎസ് വിദ്യാര്‍ത്ഥിയുടെ നരകയാതനകള്‍ കേട്ട് ലോകം ഞെട്ടി. ഉള്ളുരുക്കുന്ന കഥകള്‍ വിദ്യാര്‍ത്ഥിയുടെ വീട്ടുകാരാണ് വെളിപ്പെടുത്തിയത്. ഉത്തരകൊറിയ വിട്ടയച്ചതിനെ തുടര്‍ന്ന് വിമാനമാര്‍ഗമാണ് യുഎസ് വിദ്യാര്‍ത്ഥി ഒട്ടോ വാമ്പിയറിനെ എത്തിച്ചത്. വിദ്യാര്‍ത്ഥിയുടെ കുടുംബമാണ് ഞെട്ടിക്കുന്ന ക്രുരതകള്‍ പുറത്തുവിട്ടത്. 17 മാസങ്ങള്‍ക്കു ശേഷമാണ് തടവില്‍ നിന്ന് വിട്ടയച്ചത്.

നരകയാതനയെ തുടര്‍ന്ന് സ്വബോധം നഷ്ടപ്പെട്ട വാമ്പിയര്‍ ഒരു വര്‍ഷത്തോളമായി കോമയിലായിരുന്നു. പിന്നാലെ തളര്‍ന്നുപോയ ഇയാള്‍ക്ക് പതിവായി ഉറക്ക ഗുളിക നല്‍കിക്കൊണ്ടേയിരുന്നു. ഉത്തരകൊറിയയിലെ ശിക്ഷാകാലം അതികഠിനമായിരുന്നുവെന്നും മകന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമാണെന്നും കുടുംബം വ്യക്തമാക്കി. വിമാനത്തില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റിയാണ് ആശുപത്രിയിലേയ്ക്ക് വിദ്യാര്‍ത്ഥിയെ മാറ്റിയത്.

വെര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ ഒട്ടോ വാമ്പിയര്‍ പുതുവര്‍ഷാഘോഷത്തിനായി ടൂറിസ്റ്റുകള്‍ക്കൊപ്പം ഉത്തരകൊറിയയില്‍ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ബാനര്‍ മോഷ്ടിച്ചുവെന്ന കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ്. കുറ്റം വാമ്പിയര്‍ സമ്മതിച്ചിരുന്നു. രാഷ്ട്രീയ മുദ്രാവാക്യം രേഖപ്പെടുത്തിയ ബാനര്‍ താന്‍ എടുത്തു മാറ്റിയെന്നും മൊഴി നല്‍കിയിരുന്നു. 15 വര്‍ഷത്തേയ്ക്കാണ് ശിക്ഷ വിധിച്ചത്. നിസാര കുറ്റത്തിനു  നല്‍കിയ കഠിന ശിക്ഷ ആഗോള തലത്തില്‍ വന്‍ വിവാദമായിരുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ ശിക്ഷ ഇളവു ചെയ്തതെന്നാണ് സൂചനകള്‍.

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി. തന്റെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണ്. സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയത് തനിക്കും കുടുംബത്തിനും അറിയാവുന്ന അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേര്‍ന്നാണെന്ന് സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തില്‍ യുവതി ആരോപിക്കുന്നു.

കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലില്‍ സ്വീകരിച്ചു. നടന്ന സംഭവങ്ങളെ കുറിച്ച് യുവതി കത്തില്‍ പറയുന്നതിങ്ങനെ:

ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ കണ്ടിരുന്നത്. 16ാം വയസ്സ് മുതല്‍ പീഡിപ്പിച്ചെന്ന ആരോപണം പോലീസ് മൊഴിയില്‍ എഴുതിച്ചേര്‍ത്തതാണ്. അയ്യപ്പദാസ് എന്നയാളെ തനിക്കും കുടുംബത്തിനുമെന്ന പോലെ ഗംഗേശാനന്ദയ്ക്കും പരിചയമുണ്ട്. ഗംഗേശാനന്ദ പണം അപഹരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയ്യപ്പദാസാണ് തന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍, അയ്യപ്പദാസും മനു എന്ന മനോജ് മുരളിയും അജി എന്ന അജിത് കുമാറും ചേര്‍ന്നുള്ള പദ്ധതിയാണെന്ന് പിന്നീടാണ് മനസിലായത്.

ഗൂഢാലോചനയുടെ ഭാഗമായി സമീപവാസിയായ എഡിജിപി ബി.സന്ധ്യയുമായി ബന്ധപ്പെടാനും കാര്യങ്ങള്‍ പറയാനും അയ്യപ്പദാസ് പറഞ്ഞിരുന്നു. എന്നാല്‍, സന്ധ്യയ്ക്ക് തന്റെ കുടുംബത്തോടും ഗംഗേശാനന്ദയോടും ശത്രുതയുള്ളതിനാല്‍ അവരുമായി ബന്ധപ്പെട്ടില്ല. സംഭവദിവസം കത്തി നല്‍കിയതും ജനനേന്ദ്രിയം മുറിക്കാന്‍  തന്നോട് നിര്‍ദ്ദേശിച്ചതും അയ്യപ്പദാസ്  ആണ്. എന്നാല്‍, രാത്രി ഗംഗേശാനന്ദയുടെ അടുത്ത് പോയെങ്കിലും തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

പിന്നീട് ഗംഗേശാന്ദയുടെ നിലവിളി കേട്ട് താന്‍ വീടിന് പുറത്തക്കോടുകയായിരുന്നു. അയ്യപ്പദാസ് നിര്‍ദ്ദേശിച്ചപ്രകാരം ബി.സന്ധ്യയുടെ വീട്ടിലെത്തി കോളിംഗ് ബെല്‍ അമര്‍ത്തിയെങ്കിലും തുറക്കാത്തതിനാല്‍ 100ലേക്ക് വിളിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കഥ മൊത്തം തകിടം മറയുകയായിരുന്നു. മൊഴി പലതവണ പോലീസ് തിരുത്തിയെഴുതി. വായിക്കാനറിയാത്തത് മൂലം എന്താണ് എഴുതിവെച്ചതെന്ന് പരിശോധിക്കാനും സാധിച്ചില്ല.

തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥര്‍ മൊഴി എഴുതിയത്. തിരിച്ചെത്തിയപ്പോള്‍ തന്റെ ഒപ്പ് രേഖപ്പെടുത്തുക മാത്രമായിരുന്നു. അതേ ദിവസം തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി തന്നെ കണ്ട് കെട്ടിച്ചമച്ച കഥ അംഗീകരിക്കാനും അമ്മയും ഗംഗേശാനന്ദയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് പറയാനും ആവശ്യപ്പെട്ടെന്നും കത്തില്‍ യുവതി ആരോപിയ്ക്കുന്നു. വീട്ടുകാരെ കാണാന്‍ അനുവദിച്ചതുമില്ല. മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും കഥ ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചെന്നും കത്തില്‍ പറയുന്നു.

ലണ്ടന്‍ നഗരത്തിലെ ഫ്ലാറ്റില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തില്‍ അനേകരെ രക്ഷിച്ചത്‌ റംസാന്‍ നോമ്പ്. റംസാന്‍വ്രതത്തിനായി നേരത്തേ എഴുന്നേറ്റ കെട്ടിടത്തിലെ ഇസ്‌ളാമിക കുടുംബങ്ങളാണ് പലരേയും രക്ഷിച്ചത്. ഗ്രെന്‍ഫെല്‍ ടവറിനെ അഗ്നിമൂടുമ്പോള്‍ ഇവര്‍ അയല്‍ക്കാരെയും മറ്റും വളിച്ചുണര്‍ത്തി.

വ്രതാരംഭത്തിന് മുമ്പായി പുലര്‍ച്ചെയുള്ള ഭക്ഷണത്തിനായി എഴുന്നേല്‍ക്കുമ്പോഴാണ് തീ പിടുത്തം കണ്ടെത്തിയത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന അപകടം മനസ്സിലാക്കുകയും ഇവര്‍ ഓടി നടന്ന് വാതിലുകളിലും മറ്റും അടിച്ച് ആള്‍ക്കാരെ വിളിച്ചുണര്‍ത്തുകയും ആയിരുന്നു.  കെട്ടിടത്തിലെ ഫയര്‍ അലാറം ഇതിനകം പ്രവര്‍ത്തനരഹിതമാകുകയും ചെയ്തിരുന്നതായി ഇവര്‍ പറഞ്ഞു.

ഭൂമിയിലെ നരകം എന്നായിരുന്നു രക്ഷപ്പെട്ടവര്‍ സാഹചര്യത്തെ വിശേഷിപ്പിച്ചത്. 12 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. പരിക്കേറ്റ 50 പേരില്‍ 18 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നും വിവരമുണ്ട്. അതിനിടയില്‍ സംഭവം അന്വേഷിക്കാന്‍ പ്രധാനമന്ത്രി തെരേസാ മേ ഉത്തരവിട്ടു കഴിഞ്ഞു. കെട്ടിടത്തില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചതായും പറയുന്നുണ്ട്.

കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണ്. ഡിഎംആര്‍സിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രൊയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മെട്രൊ ഉദ്ഘാടനത്തിനായിട്ട് പൂര്‍ണമായും സജ്ജമായി. തന്നെ ഉദ്ഘാടന ചടങ്ങിലെ വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ല.
പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. തന്നെ ഒഴിവാക്കിയത് മാധ്യമങ്ങളാണ് വിവാദമാക്കുന്നത്. ക്ഷണിച്ചാല്‍ വേദിയിലുണ്ടാകും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കൊച്ചി മെട്രൊയുടെ സര്‍വീസ് ആരംഭിക്കുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററാണ്. ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രൊയുടെ ആദ്യഘട്ടം. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്.

അമേരിക്കന്‍ ഹൗസ്‌ ഓഫ് റെപ്രസെന്‍റേറ്റീവ് അംഗങ്ങള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പില്‍ യുഎസ് പാര്‍ലമെന്റ് അംഗവും റിപബ്ലിക്കന്‍ പാര്‍ട്ടി പ്രമുഖനുമായ സ്റ്റീവ് സ്കാലിസിന് ഗുരുതര പരിക്ക്. വെടിയേറ്റ സ്കാലിസിനെ അത്യാസന്ന നിലയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാഷിങ്ടണിനടുത്ത് വിര്‍ജീനിയയിലുള്ള ബേസ്ബോള്‍ ഫീല്‍ഡില്‍ വെച്ചായിരുന്നു ആക്രമണം. കാരുണ്യ പ്രവര്‍ത്തനകള്‍ക്കായി സംഘടിപ്പിക്കുന്ന ബേസ്ബോള്‍ മത്സരത്തിന്റെ പരിശീലനത്തിനെത്തിയ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെയായിരുന്നു വെടിവെയ്പ്പ്. മറ്റ് നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. 66കാരനായ ജെയിംസ് ഹോഡ്കിന്‍സണ്‍ എന്ന വ്യക്തിയാണ് വെടിയുതിര്‍ത്തത് എന്നാണ് കരുതുന്നത്. പൊലീസ് വെടിവെയ്പ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .

Image result for lawmaker-steve-scalise-injured-in-gop-baseball-shooting-in-us
ആക്രമണത്തിന് പിന്നാലെ തന്നെ മറ്റൊരു പാര്‍ലമെന്റ് അംഗം ക്ലോഡിയ ടെന്നെയ്ക്ക് ഭീഷണി ഇമെയില്‍ ലഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഒരാള്‍ വീണു, ഇനി 216 പേര്‍ കൂടി, സമ്പന്നര്‍ക്ക് വേണ്ടി സാധാരണക്കാരെ ഉപദ്രവിക്കുമ്പോള്‍ അതിനുള്ള പ്രായശ്ചിത്തം നിങ്ങളുടെ ജീവന്‍ തന്നെ’ എന്നാണ് ഇമെയിലിലെ സന്ദേശം. ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവയായിരുന്നു ടെന്നെ.

Image result for lawmaker-steve-scalise-injured-in-gop-baseball-shooting-in-us
നേരത്തെ സോഷ്യല്‍ മീഡിയയിലും മറ്റും ട്രംപിനും റിപബ്ലിക്കന്‍ എംപിമാര്‍ക്കും എതിരെ വെടിയുതിര്‍ന്നെന്ന് കരുതുന്ന ജെയിംസ് ഹോഡ്കിന്‍സണ്‍ രോഷാകുലനായി പ്രതികരിച്ചിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരെയുള്ള രാഷ്ട്രീയ ആക്രമണമാണോ എന്ന കാര്യം പൊലീസ് സ്ഥിതികരിച്ചിട്ടില്ല. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്നു ജെയിംസ് ഹോഡ്കിന്‍സണ്‍. ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രസിഡന്റല്ലെന്നും റിപബ്ലിക്കന്‍ പാര്‍ട്ടിയെ അവസാനിപ്പിക്കണമെന്നും റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കായുള്ള നരകത്തിലേക്കുള്ള പാത തെളിഞ്ഞിരിക്കുന്നു എന്നുമെല്ലാം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

Image result for lawmaker-steve-scalise-injured-in-gop-baseball-shooting-in-us

കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് റിപബ്ലിക്കന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ ഏഴ് മണിക്കാണ് ആക്രമണം നടന്നത്. ഈ സമയത്ത് 20 എംപിമാരും 2 സെനറ്റര്‍മാരും ഇവിടെയുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved