Latest News

കേന്ദ്രസര്‍ക്കാരിന്റെ അന്യായമായ ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായി ആം ആദ്മിപാര്‍ട്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ഹിന്ദുസ്ഥാന്‍ പെട്രോളീയം ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

വന്‍ കമ്പനികളുടെയും കോര്പസറേറ്റുകളുടെയും കടങ്ങള്‍ എഴുതി തള്ളിയതിന്റെയും, നോട്ട് നിരോധനത്തിന്റെയും നഷ്ടം നികത്തുവാന്‍ ആണ് പെട്രോള്‍ ഉല്‌പ്പെന്നങ്ങളുടെ മേല്‍ അധികനികുതി ചുമത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദിവസവും ഇന്ധന വില കൂട്ടാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ട് കൊടുത്തതിന് പുറമേ, സര്‍ക്കാര്‍ നിരന്തരം നികുതി കൂട്ടുകയും ചെയ്യുന്നു. ഇത് സാധാരണക്കാരുടെ മേലുള്ള കടന്നു കയറ്റമാണെന്നും സര്‍ക്കാരുകള്‍ക്കെതിരെ സാധാരണക്കാരുടെ പ്രതിരോധം ഉയര്‍ന്ന് വരണമെന്നും സി ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു.

പ്രതിഷേധ സമരം സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പോള്‍ തോമസ്, ഷക്കീര്‍ അലി, ബിജു ജോണ്‍, ഷംസുദ്ദീന്‍ എന്‍ എസ്, തോമസ് പോള്‍, മോഹന്‍ദാസ് വൈപ്പിന്‍ എന്നിവര്‍ പ്രസംഗിച്ചു.

ന്യൂഡല്‍ഹി: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സ് ജോലി ചെയ്തിരുന്ന ഐഎല്‍ബിഎസ് ആശുപത്രിയില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക്. മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശിയായ നഴ്‌സ് ആതമഹത്യയ്ക്ക് ശ്രമിച്ചത്. പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് രാവിലെ മുതല്‍ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചത്. അതേസമയം നഴ്‌സിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൂന്നുമാസം മുമ്പുതന്നെ പിരിഞ്ഞുപോകണമെന്ന് കാണിച്ച് നഴ്‌സിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിന് ശേഷമാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

എന്നാല്‍ പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. എയിംസ് ആശുപത്രിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സ് ചികിത്സയില്‍ കഴിയുന്നത്. ഈ നഴ്‌സിന്റെ ചികിത്സാ ചിലവ് ഐഎല്‍ബിഎസ് ആശുപത്രി അധികൃതര്‍ വഹിക്കണമെന്നും സമരം ചെയ്യുന്ന നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലമായ പ്രതികരണം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആലപ്പുഴ സ്വദേശിനിയായ യുവതി ഈ ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തോളമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയാണ്.

നഴ്‌സുമാരെ പീഡിപ്പിക്കുന്ന തരത്തിലുള്ള ആശുപത്രി അധികൃതരുടെ സമീപനത്തിനെതിരെ ഇവരുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പ്രതികാരമെന്നോണം ഇന്ന് ഉച്ചയോടെ ആശുപത്രി അധികൃതര്‍ പിരിച്ചു വിട്ടതായി അറിയിച്ചു കൊണ്ട് നോട്ടീസ് നല്‍കി. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടയില്‍ തന്റെ മകളെ സഹപ്രവര്‍ത്തകയെ ഏല്‍പിച്ച യുവതി ശുചിമുറിയില്‍ പോയി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

നയൻ‌താര, സൗത്ത് ഇന്ത്യൻ സിനിമകളിലെ നിറസാന്നിധ്യം… ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായിക.. വാർത്തകളിൽ മുഖ്യ ഇടം പിടിക്കുന്ന നടി.. പുതിയ പ്രണയവുമായി വീണ്ടും വാർത്തകളിൽ.. ചിമ്പുവിനൊപ്പം പ്രണയത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ നയന്‍താര അത് നിഷേധിച്ചു. ആ പ്രണയം ബ്രേക്കപ്പ് ആയപ്പോഴാണ് കഥ പുറത്തറിഞ്ഞത്. പ്രഭു ദേവയുമായുള്ള പ്രണയവും നയന്‍താര മറച്ചുവച്ചിരുന്നു. എന്നാല്‍ കൈത്തണ്ടയില്‍ കാമുകന്റെ പേര് പച്ച കുത്തിയതോടെ രഹസ്യം പരസ്യമായി. വിവാഹം വരെ എത്തിയ ബന്ധം പക്ഷെ തകര്‍ന്നു. ഇപ്പോള്‍ യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയാണ് നയന്‍താരയുടെ പുതിയ കാമുകന്‍. മറ്റ് രണ്ട് പ്രണയത്തെയും പോലെ ഈ പ്രണയ കഥയും ആദ്യം നയന്‍താര നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ ചിത്രങ്ങളിലൂടെ ആ പ്രണയ കഥ പുറത്ത് വിടുകയാണ്. വിദേശത്ത് കാമകനൊപ്പം അവധി ആഘോഷിക്കുന്ന ഈ ചിത്രങ്ങളുടെ അര്‍ത്ഥം എന്താണ് നയന്‍ എന്നാണ് ആരാധകരുടെ ചോദ്യം..

നയന്‍താരയെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എ്‌ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഈ പ്രണയം മൊട്ടിട്ടത്. ലൊക്കേഷനില്‍ ഇരുവരും ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്ത് വന്നതോടെ പ്രണയമാണെന്ന് ഉറപ്പിച്ചു. എന്നാല്‍ നയന്‍താരയും വിഘ്‌നേശ് ശിവയും വാര്‍ത്ത നിഷേധിച്ചു. വെറുതേ തന്റെ കരിയര്‍ നശിപ്പിക്കരുത്, ഇത്തരം വാര്‍ത്തകള്‍ കരിയറിനെ ബാധിയ്ക്കുന്നു എന്നൊക്കെയാണ് വിഘ്‌നേശ് ശിവ പറഞ്ഞത്.

ഒടുവില്‍ സൈമ സിനിമാ പുരസ്‌കാര രാവ് നടന്നു. അവിടെ വിഘ്‌നേശ് ശിവയ്‌ക്കൊപ്പമാണ് നയന്‍താര എത്തിയത്. എന്നാല്‍ അത് സൗഹൃദമാണെന്നും, തനിക്ക് മികച്ച ഒരു കഥാപാത്രത്തെ തന്ന സംവിധായകനോടുള്ള ആരാധനയാണെന്നും സ്ഥാപിക്കാന്‍ നയന്‍താര ശ്രമിച്ചു. നയന്‍താരയ്ക്ക് തന്നെക്കാള്‍ പ്രായം കുറഞ്ഞ വിഘ്‌നേശ് ശിവയോടുള്ളത് വെറുമൊരു സൗഹൃദമല്ല എന്ന് ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളാണ് പിന്നീട് പുറത്ത് വന്നത്. ലൊക്കേഷനില്‍ അല്ലാതെ, നയന്‍ പോകുന്നിടത്തെല്ലാം എപ്പോഴും വിഘ്‌നേശ് ശിവയും ഉണ്ടാവും. ഇത് ആ പ്രണയ ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു.

ഇപ്പോഴിതാ വീണ്ടും നയന്‍താര കാമുകനൊപ്പമുള്ള ചില റൊമാന്റിക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിഘ്‌നേശിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ട്വിറ്ററിലൂടെ വൈറലാകുന്നത്. ചിത്രങ്ങളില്‍ നയന്‍താര കൂടുതല്‍ സുന്ദരിയയായും ഗ്ലാമറായും കാണപ്പെടുന്നു. തൂവെള്ള നിറത്തിലുള്ള ഗൗണാണ് നയന്‍താരയുടെ വേഷം. വിഘ്‌നേശാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. അതിനിടയില്‍ നയന്‍താരയും വിഘ്‌നേശ് ശിവയും രഹസ്യമായി വിവാഹിതരായി എന്നും, ചെന്നൈയിലെ നടിയുടെ അപ്പാര്‍ട്‌മെന്റില്‍ ഒരുമിച്ചാണ് താമസം എന്നും വാര്‍ത്തകള്‍ പ്രചിരിച്ചിരുന്നു.

മോഷണം ലക്ഷ്യമാക്കി പൂട്ട് തകര്‍ത്ത് വീട്ടില്‍ കയറുന്ന കള്ളന്മാര്‍ വിലപിടിപ്പുള്ള എന്ത് കണ്ടാലും കീശയിലാക്കും എന്ന കാര്യത്തിൽ തർക്കമില്ലാത്തവർ ഒന്ന് മാറ്റി ചിന്തിക്കുന്നത് നല്ലതായിരിക്കും. അങ്ങാടി വെങ്ങാലിക്കര ആശ്വതിയില്‍ വികെ രാജഗോപാലന്റെ വീട്ടില്‍ കയറിയ കള്ളന്‍ ആണ് ഈ കീഴ്‌വഴക്കം ലംഘിച്ചത്! മാലയും, മൂന്ന് വളകളും, രണ്ട് മോതിരവും അടക്കം ഏഴ് പവന്‍ മോഷ്ടിച്ചപ്പോളും മാലയില്‍ കോര്‍ത്തിരുന്ന താലി ഊരി കള്ളന്‍ മേശപ്പുറത്ത് വെച്ചു. എന്തായാലും വിവാഹത്തെക്കുറിച്ചും താലിയെക്കുറിച്ചും നല്ല അവബോധമുള്ള കള്ളൻ തന്നെ. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. വീടിന്റെ മുകള്‍ നിലയില്‍ നിന്നും ടെറസിലേക്ക് ഇറങ്ങി, ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. മുകള്‍ നിലയിലെ മുറിയിലുള്ള അലമാര താക്കോല്‍ ഉപയോഗിച്ചു തുറന്നെങ്കിലും ഒന്നും കിട്ടിയില്ല.

പിന്നീടാണ് താഴെയെത്തിയത്. പിഡബ്ല്യുഡി ഉദ്യോഗസ്ഥയായ രാജഗോപാലിന്റെ ഭാര്യ ജോലി കഴിഞ്ഞു വന്നപ്പോള്‍ ആഭരണങ്ങള്‍ ഊരി ഡപ്പയിലാക്കി കിടപ്പുമുറിയോടു ചേര്‍ന്നു മേശപ്പുറത്തു വച്ചിരിക്കുകയായിരുന്നു. ഡപ്പിയില്‍ നിന്ന് ആഭരണങ്ങളെല്ലാം എടുത്തു. മേശപ്പുറത്തിരുന്ന വാനിറ്റി ബാഗിലുണ്ടായിരുന്ന നാനൂറോളം രൂപയും കൈക്കലാക്കി. വീടിനകത്ത് കയറിയ വഴിയിലൂടെ തന്നെയാണ് മോഷ്ടാവ് മടങ്ങിയതും. അപ്പോഴാണ് മാലയില്‍ നിന്നു താലി ഊരിയെടുത്ത് മുകള്‍ നിലയിലെ മേശപ്പുറത്തു വച്ചത്. രാവിലെയാണ് രാജഗോപാലും ഭാര്യയും സംഭവം അറിയുന്നത്. വീടിന്റെ ഗേറ്റിലൂടെയാണ് മോഷ്ടാവ് മുകള്‍ നിലയില്‍ കയറിയതെന്നു പോലീസ് കരുതുന്നു. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പൊലീസ് മുറിക്കകം പരിശോധിച്ചപ്പോഴാണ് മേശപ്പുറത്തു താലി കണ്ടത്.

മലയാളക്കര കടന്ന് ഇന്ത്യയിലും വിദേശത്തും വരെ കുതിച്ച ‘ജിമിക്കി കമ്മല്‍’ പാട്ടിന് പുതിയ ആരാധകര്‍. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ വെളിപാടിന്റെ പുസ്തകത്തിലെ ഗാനം അങ്ങ് ദൂരെ റഷ്യയിലും ഹിറ്റായിരിക്കുകയാണ്. പാട്ടിനൊത്ത് ചുവടുവെച്ച് റഷ്യന്‍ സുന്ദരിമാരും പൊളിച്ചടുക്കി.

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ എത്തിയ റഷ്യന്‍ സുന്ദരികള്‍ ചുവടുവെച്ച ജിമിക്കി കമ്മല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരിക്കുകയാണ് ഈ വേര്‍ഷന്‍. ദേവ്ദാന്‍ ഡാന്‍സ് ഗ്രൂപ്പാണ് പാട്ടിനൊത്ത് ചുവടുകള്‍ വെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ജിമിക്കി കമ്മല്‍ ഒട്ടേറെ ഡാന്‍സ് പതിപ്പുകള്‍ ഹിറ്റായിട്ടുണ്ട്. ബിബിസി റിപ്പോര്‍ട്ടര്‍, ടീച്ചേഴ്‌സ് എല്ലാവരും ഈ പാട്ടിനൊത്ത് ചുവട് വെച്ചവരാണ്. പക്ഷെ അതില്‍ നിന്നൊക്കെ അടിമുടി വ്യത്യസ്തമാണ് ഈ ഡാന്‍സ് എന്നാണ് എല്ലാവരും ഒന്നടങ്കം പറയുന്നത്.

അമ്മ ഇനി ഉണരില്ലെന്നറിയാതെ വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി ഉണരുന്നത് കാത്തിരിക്കുന്ന കുഞ്ഞിന്റെ ചിത്രം കരളലിയിക്കുന്നു. തിരുപ്പൂര്‍ ഊത്തുക്കുളിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപത്താണ് അമ്മയുടെ മൃതദേഹത്തിനരികില്‍ ഇരിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് വഴിയരികില്‍ കണ്ടെത്തിയത്. സമീപത്ത് കരഞ്ഞു കൊണ്ടിരിക്കുന്ന രണ്ടു വയസ്സുകാരനും ഉണ്ടായിരുന്നു.

മരിച്ച യുവതി ഉത്തരേന്ത്യക്കാരിയാണെന്നും സമീപമുണ്ടായിരുന്നത് മകനാണെന്നും പോലീസ് പറഞ്ഞു. മൃതദേഹം ആരോ ലോറിയില്‍ കൊണ്ട് വന്ന് ഉപേക്ഷിച്ചതായി കരുതുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ട സ്ഥലത്തിന് സമീപം ദൂരയാത്ര പോകുന്ന ലോറികള്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ വിശ്രമിക്കാറുള്ളതായി പോലീസ് പറയുന്നു.

മൃതദേഹത്തിന് സമീപം കണ്ട രണ്ട് വയസ്സുകാരനെ പോലീസ് ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഷില്ലോങ്∙ ഫാദർ ടോം ഉഴുന്നാലിലിനെ രക്ഷപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ നിശ്ചയദാർഢ്യമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ‘അമേരിക്കയ്ക്കോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തിനോ പോലും അതിനു സാധിച്ചില്ല. പക്ഷേ നമ്മൾ അദ്ദേഹത്തെ തിരികെ കൊണ്ടു വന്നു’ മേഘാലയയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായെത്തിയ മന്ത്രി പറഞ്ഞു.

വിദേശകാര്യമന്ത്രിയെയും ഇക്കാര്യത്തിൽ അൽഫോൻസ് അനുമോദിച്ചു. മതമോ പ്രത്യേക വിഭാഗമോ നോക്കാതെ എല്ലാ പരൗന്മാരുടെയും സംരക്ഷണം ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. യെമനിൽ നിന്നു കഴിഞ്ഞ വർഷം മാർച്ചിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ഫാദർ ടോം ഉഴുന്നാലിൽ മോചിതനായ ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്ക് തിരികെയെത്തിയത്.

‘യെമനിൽ ഇന്ത്യൻ എംബസി ഇല്ലാതിരുന്നതിനാൽത്തന്നെ ഫാദറിന്റെ രക്ഷപ്പെടുത്തൽ ഏറെ സങ്കീർണതകൾ നിറ‍ഞ്ഞതായിരുന്നു. അവിടെ നയതന്ത്ര ഇടപെടൽ ഏറെയുണ്ടായി. എല്ലാ അയൽരാജ്യങ്ങളുമായും കൂടിക്കാഴ്ചകൾ നടത്തി’– അൽഫോൻസ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ ഭീകരർ തട്ടിക്കൊണ്ടു പോയ തമിഴ്നാട് സ്വദേശി ഫാദർ അലക്സിസ് പ്രേംകുമാറിനെ 2015ൽ മോചിപ്പിച്ചതും ലിബിയയിൽ നിന്ന് നഴ്സുമാരെ തിരികെയെത്തിച്ച സംഭവവും സർക്കാരിന്റെ നേട്ടമായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ, മേഘാലയയിലെ കോൺഗ്രസ് സർക്കാരിനെതിരെയും അൽഫോൻസ് ആഞ്ഞടിച്ചു. മുകുൾ സാങ്മയുടെ കീഴിലുള്ള സർക്കാർ അഴിമതി നിറഞ്ഞതാണ്. സര്‍ക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാകുന്നില്ല. ലോകത്ത് വേറെ എവിടെയെങ്കിലും കാണുമോ ഇങ്ങനെയൊരു സർക്കാർ?

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഏഴാം ശമ്പള കമ്മിഷന്റെ ആനുകൂല്യം ആസ്വദിക്കുമ്പോഴും അ‍ഞ്ചാം ശമ്പള കമ്മിഷൻ ശുപാർശ പോലും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും അൽഫോൻസ് വിമർശിച്ചു. ക്രിസ്ത്യൻ വിഭാഗത്തെ പ്രീണിപ്പിക്കാനാണ് തന്നെ മന്ത്രിയാക്കിയതെന്ന ആരോപണം തെറ്റാണെന്നും അൽഫോൻസ് പറഞ്ഞു.

 ന്യൂഡൽഹി ∙ രാജസ്ഥാനിലെ ബിക്കാനീറിൽ 23 പേർ ചേർന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ യുവതിയുടെ മാതാപിതാക്കൾ കേരളീയരെന്ന് രാജസ്ഥാൻ പൊലീസ്. പെണ്‍കുട്ടി ഡൽഹിയിൽ ജനിച്ചുവളർന്നെങ്കിലും ഇവരുടെ മാതാപിതാക്കൾ കേരളീയരാണെന്ന് ബിക്കാനീർ എസ്പി എസ്.എസ്. ഗോദര പറഞ്ഞു. ഡൽഹി സ്വദേശിയായ ഭർത്താവിനൊപ്പം വളക്കച്ചവടമാണ് ഇവരുടെ തൊഴിലെന്നും എസ്പി വ്യക്തമാക്കി. യുവതിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി.

ഇക്കഴിഞ്ഞ സെപ്റ്റംബർ 25നാണ് കണ്ടാലറിയാവുന്ന രണ്ടുപേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്. ബിക്കാനീറിൽ രണ്ടു വർഷം മുൻപ് വാങ്ങിയ സ്ഥലം സന്ദർശിച്ചശേഷം മടങ്ങാനായി ജയ്പുർ റോഡിൽ ഖാട്ടു ശ്യാം മന്ദിറിനു സമീപം വാഹനം കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. അതുവഴി കാറിൽ വന്ന രണ്ടുപേർ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞു ക്ഷണിച്ചെങ്കിലും താൻ അതു നിരസിച്ചതായി യുവതി പറയുന്നു. ഇതോടെ അവരുടെ മട്ടുമാറി. തുടർന്ന് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

 തുടർന്ന് ഇരുവരും ചേർന്ന് ഓടുന്ന വാഹനത്തിൽ യുവതിയെ മാനഭംഗപ്പെടുത്തി. മണിക്കൂറുകളോളം ഇതു തുടർന്നു. അതിനുശേഷം വേറെ ആറു പേരെ വിളിച്ചുവരുത്തി അവർക്കും തന്നെ കൈമാറിയതായി ജയ് നാരായൺ വ്യാസ് കോളനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. അതിനുശേഷം സർക്കാർ ഉടമസ്ഥതയിലുള്ള പവർ സബ്സ്റ്റേഷൻ സ്ഥിതിചെയ്യുന്ന പലാന ഗ്രാമത്തിലെത്തിച്ചു. അവിടെവച്ച് കൂടുതൽ പേർ ചേർന്നു മാനഭംഗപ്പെടുത്തി. തുടർന്ന് സെപ്റ്റംബർ 26നു പുലർച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിച്ച് അവിടെ ഉപേക്ഷിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

സെപ്റ്റംബർ 27നാണ് പരാതി ലഭിച്ചത്. 23 പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ മിക്കവരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. യുവതിയുടെ മൊഴിയനുസരിച്ച് നടത്തിയ പരിശോധനയിൽ ഗർഭനിരോധന ഉറകൾ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസികളായ സുഭാഷ്, രാജു റാം, ഭൻവർ ലാൽ, മനോജ് കുമാർ, ജുഗൽ, മദൻ എന്നിവരാണു പിടിയിലായത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാനഭംഗം നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാൻ. 2015ലെ റിപ്പോർട്ട് അനുസരിച്ച് 3,644 മാനഭംഗ കേസുകളാണ് രാജസ്ഥാനിൽ മാത്രം റജിസ്റ്റർ ചെയ്തത്. മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

RECENT POSTS
Copyright © . All rights reserved