ബലാത്സംഗ കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് പത്തു വര്‍ഷം തടവ് . ബലാത്സംഗക്കേസില്‍ ‘ദേരാ സച്ചാ സൗദാ’ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് പഞ്ചകുളയിലെ പ്രത്യേക സി.ബി.ഐ. കോടതി കണ്ടെത്തിയിരുന്നു.
15 വര്‍ഷം മുമ്പുള്ള ബലാത്സംഗ കേസിലാണ് വിധി. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ പീഡിപ്പിച്ചുവെന്നതാണ് കേസ്. എന്നാല്‍ ആശ്രമത്തിലെ 33 സന്യാസിനികളെ ഗുര്‍മീത് പീഡിപ്പിച്ചുവെന്ന് കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ജീവന് ഭീഷണി ഉള്ളത്കൊണ്ടാണ് ഇവര്‍ ഇത് തുറന്ന് പറഞ്ഞ് മുന്നോട്ട് വരാത്തതെന്നും ഇദ്ദേഹം വ്യക്തമാക്കി.
ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് ഗുര്‍മീത് റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന റോത്തക്കിലെ ജില്ലാ ജയിലില്‍ തന്നെയാണ് കോടതി പ്രവര്‍ത്തിച്ചത്.ഇവിടുത്തെ വായനാ മുറിയാണ് താത്കാലിക കോടതിയായി ഒരുങ്ങിയത്. വിധി പറഞ്ഞ ജഡ്ജിയെ ഹെലികോപ്റ്ററിലാണ് ഛണ്ഡീഗഡില്‍ നിന്ന് ജയിലിലേക്ക് എത്തിച്ചത്. കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കോടതി നടപടികള്‍ ആരംഭിച്ചത്.ഗുര്‍മീതിന് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും ഇത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്നും സിബിഐ വാദിച്ചു. എന്നാല്‍ ശിക്ഷ ഏഴ് വര്‍ഷമാക്കി ചുരുക്കണമെന്നാണ് ഗുര്‍മീതിന്റെ അഭിഭാഷകന്‍ വാദിച്ചത്. ഗുര്‍മീതിന്റെ പ്രായം പരിഗണിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. പത്ത് മിനിട്ട് വീതമാണ് ഇരുവിഭാഗത്തിന്റെയും അഭിഭാഷകര്‍ക്ക് കോടതി അനുവദിച്ചത്. മൂന്നേ കാലോടെ വാദം പൂര്‍ത്തിയായി.
കോടതി മുറിയില്‍ വിധി കേള്‍ക്കാനെത്തിയ ഗുര്‍മീത് പൊട്ടിക്കരഞ്ഞ് മാപ്പ് അപേക്ഷിച്ചിരുന്നു. പതിനയ്യായിരും പോലീസിനെയാണ് വാദം നടക്കുന്ന ജയിലിന് പുറത്തായി വിന്യസിച്ചിരിക്കുന്നത്. അതേസമയം സിര്‍സയില്‍ ഗുര്‍മീതിന്റെ അനുയായികള്‍ രണ്ട് കാറുകള്‍ അഗ്നിയ്ക്ക് ഇരയാക്കി.
ഇന്നലെ രാത്രി ഇന്ത്യന്‍ സമയം എട്ട് മണിയോട് കൂടിയാണ് നടിയും സംവിധായികയുമായ സുഹാസിനി തന്‍റെ ട്വിറ്റെര്‍ ഹാന്‍ഡിലില്‍ അടിയന്തിര സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള SOS പോസ്റ്റ് ചെയ്തത്.
‘വെനീസ് എയര്‍പോര്‍ട്ടിനടുത്ത് ആരെങ്കിലുമുണ്ടോ? ബെലുന്നോ എന്നയിടത്ത് വച്ച് ഞങ്ങളുടെ മകന്‍ മോഷണത്തിരയായി, അവനെ എയര്‍പോര്‍ട്ടിലെക്കെത്തിക്കാന്‍ സഹായിക്കൂ’
സുഹാസിനിയുടെ ഈ അഭ്യര്‍ത്ഥന ട്വിറ്റെറിലെ സുമനസ്സുകള്‍ ഏറ്റെടുക്കുകയും നന്ദന് സഹായം എത്തുകയും ചെയ്തു.
ഇതിനിടയില്‍, ട്വിറ്റെറിലെ സംഭാഷണങ്ങളിലെപ്പോഴോ സുഹാസിനി മകന്‍റെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തിയത് കുറച്ചു നേരം പരിഭ്രാന്തിയുണ്ടാക്കാന്‍ കാരണമായി.
sos anyone near venice airport ? can u help our son who was robbed in Belunno .he needs to reach airport pls help
— Suhasini Maniratnam (@hasinimani) August 27, 2017
‘മകന്‍ ഇപ്പോള്‍ തന്നെ വിഷമത്തിലാണ്. ദയവായി അവനെ വിളിക്കാതിരിക്കൂ. നിങ്ങളുടെ നിരന്തരമായ കോളുകള്‍ കാരണം അവന്‍റെ ഫോണ്‍ ബാറ്ററി തീര്‍ന്നു പോകാനിടയുണ്ട്.’
people from india pls don’t call and harass some one who already is in distress
— Suhasini Maniratnam (@hasinimani) August 27, 2017
ഒടുവില്‍ രാത്രി വൈകിയാണ് മകന് സഹായം ലഭിച്ചുവെന്നറിയിച്ച് നന്ദി പറഞ്ഞ് കൊണ്ട് അവര്‍ ഇങ്ങനെ കുറിച്ചത്.
‘മകന്‍ ഒരു ഹോട്ടലില്‍ സുരക്ഷിതനാണ്. ട്വിറ്റെറിലൂടെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച എല്ലവര്‍ക്കും നന്ദി.’
മണിരത്നത്തിന്റേയും സുഹാസിനിയുടെയും ഏക മകന്‍ നന്ദന്‍, യു കെയിലെ ഓക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍ ഡി ഫില്‍ വിദ്യാര്‍ഥിയാണ്.
Our son checked into a hotel. He is safe tonight
— Suhasini Maniratnam (@hasinimani) August 27, 2017
ആലപ്പുഴയിലെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത 33 കാരിയായ വീട്ടമ്മയേയും 22 കാരന്‍ കാമുകനേയും ചുറ്റിപ്പറ്റി കൂടുതല്‍ കഥകള്‍ പുറത്ത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴ കല്ലുപാലത്തിനു സമീപമുള്ള ലോഡ്ജില്‍ കൈനകരി കുപ്പപുറം വിഷ്ണുവും അയല്‍വാസിയായ വീട്ടമ്മ മൃദുല എന്നിവര്‍ തൂങ്ങിമരിച്ചത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു ഇവര്‍. പട്ടണത്തിലെ പേരുകേട്ട സ്‌കൂളില്‍ കുട്ടികളെ എത്തിക്കാന്‍ വരുന്ന വീട്ടമ്മ പിന്നീട് വൈകുന്നേരമാണ് തിരികെ പോകുന്നത്. അതുവരെ കുട്ടികാമുകനുമായി കറങ്ങി നടക്കുകയായിരുന്നു. ഇതിനിടയിലാണ് ലോഡ്ജ് മുറിയില്‍ സംഗമിക്കാമെന്ന് തീരുമാനിക്കുന്നത്.
പിന്നീട് പലതവണ ഇവര്‍ ഇതേ ലോഡ്ജില്‍ തങ്ങിയതായി അറിയുന്നു. അതുകൊണ്ട് തന്നെയാണ് ലോഡ്ജ് ഉടമ ഇവര്‍ക്ക് മുറി അനുവദിച്ചതും. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച കമിതാക്കള്‍ ഒന്നിച്ചു മരിക്കാനുള്ള തീരുമാനവുമായിട്ടാണെത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലേക്ക് തിരിക്കുന്നതായി മൃദുലയ്ക്ക് വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവ് പ്രതിമാസം 15,000 രൂപവീതം വീട്ടുചെലവിലേക്ക് അയച്ചു കൊടുക്കുമായിരുന്നു. ഈ പണം കാമുകനുമായി ചുറ്റിയടിക്കാന്‍ വിനിയോഗിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പൊതുവെ ശാന്തസ്വഭാവക്കാരിയായ മൃദുല നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. കാണാന്‍ ചന്തവും ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന സ്വഭാവവും മൃദുലയ്ക്ക് സംശയത്തിന് ഇടംനല്‍കാതെ പ്രണയം തുടങ്ങാന്‍ എളുപ്പവഴിയായി. അയല്‍വാസിയായ പയ്യനും അത്രവലിയ കുഴപ്പക്കാരനല്ലായിരുന്നു. അതുകൊണ്ടുതന്നെ വീട്ടമ്മയും പയ്യനും തമ്മിലുള്ള അടുപ്പവും , ഭവന സന്ദര്‍ശനവും അയല്‍ക്കാര്‍ അത്ര സംശയം ഉണ്ടാക്കിയില്ല. ഈ സാഹചര്യം മുതലാക്കിയാണ് ഇരുവരും പ്രണയം തുടങ്ങിയത്.
ഭര്‍ത്താവ് നാട്ടിലെത്തിക്കഴിഞ്ഞാല്‍ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നു കരുതിയാണ് ആത്മഹത്യക്ക് തീരുമാനിച്ചതെന്ന് ചിലര്‍ പറയുന്നു. അതേസമയം നാട്ടുകാരില്‍ ചിലര്‍ ഭര്‍ത്താവിനെ നാട്ടിലെ വിവരങ്ങള്‍ അറിയിച്ചിരുന്നതായും പ്രചരിക്കുന്നുണ്ട്. ഭാര്യ അയല്‍വാസിയായ ചെറുപ്പക്കാരനുമായി ചുറ്റിയടിക്കുന്ന വിവരങ്ങള്‍ സുഹൃത്തുക്കള്‍ വഴി അറിഞ്ഞ ഭര്‍ത്താവ് നാട്ടിലേക്ക് തിരിച്ചെന്ന വിവരമാണ് മൃദുലയ്ക്കും അവസാനമായി ലഭിച്ചത്. ഇതറിഞ്ഞതോടെയാണ് മരണം മാത്രം വഴിയെന്ന് തീരുമാനിച്ചത്. എന്നാല്‍ മരിച്ച ചെറുപ്പക്കാരന്റെ വീട്ടുകാര്‍ തങ്ങളുടെ മകനെ പ്രണയം നടിച്ച് വീട്ടമ്മ കീഴപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തുണ്ട്. ഇത് ശരിവെക്കുകയാണ് നാട്ടുകാരില്‍ ഭൂരിഭാഗവും.
വീട്ടമ്മയും രണ്ടുകുഞ്ഞുങ്ങളുടെ മാതാവുമായ മൃദുല കാര്യമായ പണിയൊന്നുമില്ലാതെ നടക്കുന്ന പയ്യനെ വശീകരിച്ച് തന്റെ ഇംഗിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇതുസംബന്ധിച്ചു പല കിംവദന്തികളും നാട്ടില്‍ പരക്കുന്നുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ അറിയാന്‍ കഴിയുകയുള്ളു.
ചണ്ഡീഗഡ്: പ്രത്യേക സിബിഐ കോടതി ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്ങിന്റെ ശിക്ഷ ഇന്ന് വിധിക്കും. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോഹ്ത്തക് സുനരിയ ജയില്‍ കോടതിയായി മാറ്റിക്കൊണ്ട് ഇവിടെ വെച്ചായിരിക്കും വിധി പ്രസ്താവിക്കുക. ജഡ്ജി ജയിലിലെത്തി ശിക്ഷ പ്രഖ്യാപിക്കും. ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെയുളള ശിക്ഷ ആയിരിക്കാം ഗുര്‍മീതിന് ലഭിക്കുന്നത്.
കുറ്റക്കാരനാണെന്ന വിധി പുറത്തുവന്നതോടെ ഉത്തരേന്ത്യയില്‍ വലിയ കലാപമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. കലാപങ്ങളില്‍ 38 പേര്‍ മരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജയിലിനു ചുറ്റും ബഹുതല സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. റോഹ്ത്തക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കലാപത്തിന് ആഹ്വാനം ചെയ്യാന്‍ സാധ്യതയുളള ഗുര്‍മീതിന്റെ ഏതാനും അനുയായികളെ കരുതല്‍ തടങ്കലിലുമാക്കിയിട്ടുണ്ട്.
സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ വെടിവെക്കുമെന്ന് റോഹ്ത്തക് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കലാപമുണ്ടായ ഹരിയാനയിലും പഞ്ചാബിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11.30 വരെ രണ്ടിടത്തെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്.
പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ധനസഹായങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചതായി ബോര്‍ഡ് ഡയരക്ടര്‍ മീഡിയാവണിനോട് പറഞ്ഞു. പ്രവാസി പെന്‍ഷന്‍ മുവ്വായിരമായി ഉയര്‍ത്തും , ക്ഷേമനിധി അംഗങ്ങള്‍ മരിച്ചാല്‍ നല്‍കുന്ന ധനസഹായം അമ്പതിനായിരത്തില്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു.
രണ്ട് വര്‍ഷമെങ്കിലും പ്രവാസിയായി കഴിഞ്ഞവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ക്ഷേമപദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി ക്ഷേമേനിധി ബോര്‍ഡ് . നേരത്തെ 500 രൂപയായിരുന്ന പ്രവാസി പെന്‍ഷന്‍ 2000 രൂപയാക്കി ഉയര്‍ത്തിയത് അടുത്തിടെയാണ് .പെന്ഷന്‍ തുക ഉടന്‍ തന്നെ മുവ്വായിരം രൂപയാക്കി ഉയര്‍ത്താന്‍ ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചതായി ബോര്‍ഡ് ഡയരക്ടര്‍ കെ കെ ശങ്കരന്‍ മീഡിയവണിനോട് പറഞ്ഞു.
കൂടാതെ കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികളില്‍ 60 വയസ്സ് പിന്നിട്ടവരെ കൂടി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ബോര്‍ഡ് തീരുമാനമെടുത്തു കഴിഞ്ഞു .പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മരിച്ചാല്‍ ഇതുവരെ നല്‍കിവന്നിരുന്ന 50000 രൂപയില്‍ നിന്ന് മരണാനന്തര ധനസഹായം 1 ലക്ഷം രൂപയാക്കി ഉയര്‍ത്തിയതായും ബോര്‍ഡ് ഡയരക്ടര്‍ അറിയിച്ചു. തിരിച്ചെത്തിയ പ്രവാസിക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ 20 ലക്ഷം രൂപ വരെ വായ്പ നല്‍കാനും ആലോചനയുണ്ട് . പ്രവാസി വില്ലേജ് ചെറുകിടക്കര്‍ക്കായുള്ള ഭവന പദ്ധതി എന്നിവയും ബോര്‍ഡിന്റെ പരിഗണനയിലാണ് .ഇതുസംബന്ധിച്ച് ഈ മാസം 31 ന് കോഴിക്കോട് നടക്കുന്ന പ്രവാസി പുനരധിവാസ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി സുപ്രധാനമായ ചില പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നാണ് സൂചന .
സ്വന്തം ലേഖകൻ
യുവാവിന്റെ തലയില്ലാത്ത ശരീരം ചാക്കിൽ കെട്ടിയ നിലയിൽ പുതുപ്പള്ളി മന്ദിരം കലുങ്കിന്റെ താഴെ പാടത്താണ് മൃതദേഹം കാണപ്പെട്ടത്. അരക്കു താഴേക്ക് മുറിച്ചനിലയിൽ ആണ് മൃതദേഹം. രണ്ടു ചാക്കിലായാണ് ശരീരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ദുർഗ്ഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികളാണ് പോലീസിനെ അറിയിച്ചത്. രണ്ട് ദിവസമായി ദുർഗന്ധം ഉണ്ടായിരുന്നെങ്കിലും കോഴി മാലിന്യത്തിൽ നിന്നും ആണ് എന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്ന് രാവിലെ ദുർഗന്ധം അസഹിനിയമായതിനെ തുടർന്ന് പരിശോധിച്ചപ്പോൾ ആണ് ചാക്ക് കണ്ടത്. അടുത്ത് ചെന്ന് നോക്കിയപ്പോൾ മനുഷ്യന്റെ കാൽ പുറത്തേക്കു കണ്ടു, തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. രണ്ടു ഭാഗങ്ങൾ ആയിട്ടാണ് ശരീരം ചാക്കിൽ. തല കണ്ടെടുക്കാനായിട്ടില്ല. മൃതദേഹത്തിൽ നിന്നും ഷർട്ടും കാവിമുണ്ടും കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സോക്ഡ് സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു
ഗുര്‍മീത് റാം റഹീം സിങിനൊപ്പം കോടതിയില്‍ നിന്നും ജയിലിലേക്ക് ഹെലികോപ്റ്ററില്‍ വളര്‍ത്തുമകളും സഞ്ചരിച്ച സംഭവത്തെക്കുറിച്ച് ഹരിയാന സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചതായുളള വിമര്‍ശനങ്ങളെത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് പഞ്ച്കുല പ്രത്യക സിബിഐ കോടതി കണ്ടെത്തിയതിന് പിന്നാലെ കോടതിയില്‍നിന്നും റോഹ്തകിലെ ജയിലിലേക്ക് സൈന്യത്തിന്റെ ഹെലികോപ്റ്ററിലാണ് ഗുര്‍മീതിനെ മാറ്റിയത്. ഈ സമയം വളര്‍ത്തു മകളും ഗുര്‍മീതിനൊപ്പം കൂടെ സഞ്ചരിച്ചിരുന്നു. പൊലീസ് അടക്കം ആരും ഇത് തടഞ്ഞില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം ചില അഭിഭാഷകര്‍ ജഡ്‍ജിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഗുര്‍മീതിന് വി.ഐ.പി പരിഗണന നല്‍കിയെന്നും ഇവര്‍ ജഡ്ജിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയത്.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തന്നെ തലവെട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി മുന്‍ പോണ്‍ ആര്‍ട്ടിസ്റ്റ് മിയ ഖലീഫ. തലവെട്ടുന്നതിന്റെ ചിത്രങ്ങളടക്കമാണ് തനിക്ക് ഭീഷണി അയച്ചതെന്ന് മിയ.
ലെബനനില്‍ ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന മിയാ ഖലീഫ ഏറ്റവും അധികം ആരാധകരുള്ള പോണ്‍ നടിമാരില്‍ ഒരാളാണ്. തന്നെ കഴുത്തറുത്തു കൊല്ലുമെന്ന് ഐഎസ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി താരം തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഹിജാബ് ധരിച്ച് നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പോലും തങ്ങള്‍ വെറുതെ വിടില്ലെന്ന ശക്തമായ ഭീഷണിയാണ് മിയയ്ക്ക് ഐസിസ് ഇതിലൂടെ നല്‍കിയിരിക്കുന്നത്. നീലച്ചിത്ര നായികയുടെ കഴുത്ത് അറുത്തുകൊല്ലുന്നതിന്റെ പ്രതീകാത്മക ചിത്രമാണ് ഐഎസ് അവര്‍ക്ക് തന്നെ അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തിയത്.
പ്രമുഖ പോണ്‍സൈറ്റായ പോണ്‍ഹബ്ബില്‍ ടോപ് റാങ്കിലുള്ള താരമാണ് മിയ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐഎസ് തനിക്ക് ഈ ചിത്രം അയച്ചു തന്നതെന്നു താരം പറയുന്നു. ദി സ്‌പോര്‍ട്‌സ് ജങ്കീസിന് നല്‍കിയ അഭിമുഖത്തിതലാണ് മിയ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തീവ്രവാദികള്‍ക്ക് വേണ്ടത് നല്‍കാനോ അവരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനോ തനിക്കാവില്ലെന്നും പോണ്‍ സ്റ്റാര്‍ തറപ്പിച്ച് പറയുന്നുമുണ്ട്. ലെബനണിലെ ബെയ്‌റൂട്ടില്‍ ജനിച്ച മിയ തന്റെ 10-ാം വയസില്‍ യുഎസിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് മിയാമിയിലേക്ക് പോയ അവര്‍ നിലവില്‍ അവിടം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
21കാരിയായ ഹിസ്റ്ററ്റി ഗ്രാജ്വേറ്റായ മുസ്ലിം യുവതി നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെതിരേ മിഡില്‍ ഈസ്റ്റിലെ മുസ്ലിം വൃത്തങ്ങളില്‍ നിന്നും നേരത്തെ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന് വന്നിരുന്നു. മിയയുടെ പ്രവര്‍ത്തനം മുസ്ലിം സമൂഹത്തിന് അപമാനമാണെന്നാണ് മുസ്ലിം പുരോഹിതന്മാരില്‍ മിക്കവരും ആരോപിച്ചിരിക്കുന്നത്. അവരുടെ നീലച്ചിത്രങ്ങള്‍ക്ക് ലെബനണ്‍, തുര്‍ക്കി എന്നിവ ഒഴിച്ചുള്ള എല്ലാം മുസ്ലിം രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹിജാബ് ധരിച്ച് സെക്‌സിലേര്‍പ്പെടുന്ന മിയയുടെ വീഡിയോകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് മുസ്ലിം സമൂഹത്തില്‍ നിന്നും കടുത്ത എതിര്‍പ്പായിരുന്നു ഉയര്‍ന്ന് വന്നിരുന്നത്.
പുകവലിച്ച് ക്യാന്‍സര്‍ രോഗിയായി എന്നു മനസ്സിലായ നിമിഷം പുകവലിക്കാന്‍ ശീലിപ്പിച്ച സുഹൃത്തിനോട് പ്രതികാരം ചെയ്ത് 25കാരന്‍. മുസ്തകീ അഹമ്മദ് എന്ന യുവാവാണ് സുഹൃത്തിനെ വെടിവെച്ചു കൊന്നത്. പുകവലിയെ തുടര്‍ന്ന് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചു. ഇതോടെ പുകവലി ശീലമാക്കാന്‍ കാരണമായ സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുസതകീം പറഞ്ഞു. മ്യാന്‍മാര്‍ സ്വദേശിയായ ഇനായത്ത്(25) ആണ് കൊല്ലപ്പെട്ടത്.
ദില്ലിയിലെ ഒരു ഭക്ഷണശാലയില്‍ പാചകക്കാരായിരുന്നു ഇരുവരും. മുസ്തകീമിന്‍റെ സഹോദരി ഭര്‍ത്താവിന്റെ സ്ഥാപനമായിരുന്നു ഇത്. ഇവിടെ വെച്ച് ഇരുവരും ഒന്നിച്ച് പുകവലിക്കാനും കഞ്ചാവ് ഉപയോഗിക്കാനും തുടങ്ങി. ഇത് ഇനായത്തിന്റെ സ്വാധീനം കൊണ്ടാണെന്നാണ് മുസ്തകീമിന്‍റെ മൊഴി. അസ്വസ്ഥതയെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് അമിത പുകവലി മൂലം കാന്‍സര്‍ ബാധിച്ചതായി അറിഞ്ഞത്.
സ്വദേശമായ ഉത്തര്‍പ്രദേശിലേയ്ക്ക് മടങ്ങിയ ഇയാള്‍ അവിടെ നിന്ന് തോക്കും വെടിയുണ്ടകളും സംഘടിപ്പിച്ചു. തിരികെ വന്ന് കൈതോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇനായത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല