ലണ്ടന്‍: ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് പ്രധാനമന്ത്രി തെരേസ മേയെ പരോക്ഷമായി അധിക്ഷേപിച്ചെന്ന് ആരോപണം. ക്യാബിനറ്റില്‍ ലിംഗ വിവേചനപരമായ പരാമര്‍ശം നടത്തിയെന്ന വിവാദമാണ് കൊഴുക്കുന്നത്. ഗതാഗതത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ ട്രെയിനുകള്‍ ഓടിക്കുന്നത് ഇന്നത്തെക്കാലത്ത് വളരെ എളുപ്പമാണെന്നും പെണ്ണുങ്ങള്‍ക്കും അവ ഓടിക്കാമെന്നുമായിരുന്നു ഹാമണ്ട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. സണ്‍ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി ഈ പരാമര്‍ശത്തെ അപലപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനു ശേഷം ബ്രെക്‌സിറ്റ് വിഷയത്തില്‍ നിശ്ചയദാര്‍ഢ്യമുള്ള നിലപാടുകള്‍ സ്വീകരിച്ചു വരുന്ന ടോറി ആയാണ് ഹാമണ്ട് വിശേഷിപ്പിക്കപ്പെടുന്നത്. ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രാപ്തിയുള്ള നേതാവ് എന്ന പ്രതീക്ഷയും പ്രവര്‍ത്തകര്‍ക്ക് ഹാമണ്ടില്‍ ഉണ്ട്. ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ വിശദീകരണവുമായി മറ്റ് മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്.
ട്രെയിന്‍ ഗതാഗത മേഖലയിലെ കുറഞ്ഞ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഹാമണ്ട് എന്നാണ് ചാന്‍സലറിനോട് അടുത്ത വൃതങ്ങള്‍ അവകാശപ്പെടുന്നത്. ശരിയായ ഉദ്ദേശ്യത്തോടെയുള്ള പരാമര്‍ശമായിരുന്നെന്ന് മറ്റൊരു മന്ത്രിയും വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു ശേഷം മന്ത്രിസഭയില്‍ ഭിന്നതകള്‍ രൂക്ഷമാണെന്നും പ്രധാനമന്ത്രിക്കെതിരെ കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്കിടയില്‍ അതൃപ്തി പുകയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ പൊലീസ് റെയ്ഡ്. അന്വേഷണ സംഘം ഉച്ചയ്ക്കു ശേഷമാണ് റെയ്ഡിന് എത്തിയത്. യുവനടിയെ സുനിൽ കുമാർ (പൾസർ സുനി) ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപിന്റെ കൈവശമെത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ടാണു റെയ്ഡ് എന്നാണു സൂചന. ദൃശ്യങ്ങൾ ദിലീപിന്റെ പക്കലെത്തിച്ചിട്ടും പണം നൽകിയില്ലെന്നു മുൻപ് സുനി മൊഴി നൽകിയിരുന്നു. മുൻപ് ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ വസ്ത്രവ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
ദിലീപിന്റെ അറസ്റ്റ് ഒരു നാടകമാണെന്നും സർക്കാരിന്റെ മുഖം രക്ഷിക്കാൻ പൊലീസ് കൂട്ടുനിൽക്കുകയാണെന്നും ആരോപിച്ച് ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ.സംഗീതയുടെ കുറിപ്പ് വായിക്കാം–
പാവം ദിലീപ്,
ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട ദിവസമുള്ള മീഡിയ വിഷ്വൽസ് കണ്ടപ്പോൾ തന്നെ സീനുകൾക്ക് ആകെ മൊത്തം ഒരു നാടകത്തിന്റെ മണം എനിക്ക് കിട്ടിയതാണ്. എന്നാൽ അന്നു ഞാൻ കരുതിയത് ദിലീപ് എന്ന ‘അതികായകന്റെ’ സ്വാധീനമാണ് ആ കാണുന്നത് എന്നാണ്. എന്നാൽ ഇപ്പോൾ ഉറപ്പിക്കാവുന്നത് നമ്മുടെ സർക്കാറിന്റെ മുഖം രക്ഷിക്കാനാണ് കേരളാ പൊലീസ് ഈ കോപ്രാട്ടിക്സ് കാട്ടിക്കൂട്ടുന്നത് എന്നാണ്.
നമ്മുടെ പൊലീസ് വകുപ്പിന്റെ ഇമേജ് എന്നാൽ ദിലീപിനെ ഇങ്ങനെ കൊണ്ടുനടക്കുന്നതിൽ തൂങ്ങി കിടക്കുന്ന പോലെയാണ് നമ്മുടെ ദൃശ്യമാധ്യമങ്ങൾ ഇത് ആഘോഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങൾ ദിലീപിന്റേത് മാത്രമല്ല കുടുബത്തിലുള്ളവരുടെയും ജീവിതങ്ങൾ കൂടിയാണ് ഇരുട്ടി വെളുക്കും പോലെ മാറ്റി മറിച്ചത്.
കാവ്യാ മാധവന്റെ മനസ്സ് ഇപ്പോൾ എങ്ങനെയാവും എന്ന് ഊഹിച്ചു നോക്കാൻ എനിക്കറിയില്ല. മഞ്ജു വാര്യർ ഇതൊക്കെ എങ്ങനെയാവും നോക്കി കാണുന്നത് എന്നും എനിക്ക് അറിയാൻ കഴിയുന്നില്ല. എന്നാൽ ഇതെനിക്ക് ഉറപ്പാണ്- മഞ്ജു വാര്യരുടെ സ്ഥാനത്ത് ഞാനാണ് എങ്കിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾ എനിക്ക് ഒട്ടും തന്നെ സന്തോഷമുണ്ടാക്കുന്നതാവില്ല.
മഞ്ജുവായിരുന്നു ഞാൻ എങ്കിൽ, ആരുടെ കൂടെ ജീവിച്ചാലും ദിലീപ് സന്തോഷമായിരിക്കണം സമാധാനമായിരിക്കണം,ആരോഗ്യത്തോടെയിരിക്കണം എന്നതാവും ഞാൻ ആഗ്രഹിക്കുക. അതുകൊണ്ട് തന്നെ നെഞ്ചുരുകി ഞാൻ പ്രാർത്ഥിക്കുന്നുണ്ടാവും ദിലീപ് ഇപ്പോൾ കടന്നുപോകുന്ന ഘട്ടം തരണം ചെയ്യാനുള്ള എല്ലാ കരുത്തും ഈശ്വരൻ അദ്ദേഹത്തിന് കൊടുക്കണമേ എന്ന്, ഏറ്റവും അടുത്ത ദിവസം ജയിൽ മോചിതനാവാൻ അദ്ദേഹത്തിന് സാധിക്കണമേ എന്ന്.
ക്രിമിനൽ അഭിഭാഷക എന്ന് അവകാശപ്പെടുകയും അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഞാൻ, ദിലീപിനെതിരെ ഈ നടക്കുന്ന മാധ്യമ /ജനകീയ വിചാരണയെ വളരെയധികം വേദനയോടെയാണ് നോക്കി കാണുന്നത്. അദ്ദേഹം നേരിടുന്ന ആരോപണങ്ങൾ, ആരോപിക്കപ്പെട്ട കുറ്റങ്ങൾ ശരിയാണ് എങ്കിൽ അങ്ങനെ ഒരു കണ്ടെത്തൽ വിചാരണ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാൽ അതിനുള്ള ശിക്ഷ ഈ നാട്ടിലെ നിയമം അനുശാസിക്കുന്നുണ്ട്. പോലീസിന്റെ അന്വേഷണവുമായി പൂർണ്ണമായ അച്ചടക്കത്തോടെ സഹകരിക്കുന്ന ഒരു പ്രതിയെ എന്തിനാണ് മാധ്യമങ്ങളും ഒരുകൂട്ടം ജനവും ഇത്രമേൽ പരിഹസിക്കുകയും, പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്?
ചില മാധ്യമസുഹൃത്തുക്കളുടെ ഭാവം കണ്ടാൽ ഇവരാണ് ഈ നാട്ടിലെ ജുഡീഷ്യറി എന്ന് തോന്നിപോവുന്നു. പോലീസിന്റെ അന്വേഷണവും അതിലെ കണ്ടെത്തലുകളുമാണ് ഒരു കേസിന്റെ അവസാനവാക്ക് എങ്കിൽ നാട്ടിലെ കോടതികളൊക്കെ അടച്ചുപൂട്ടാവുന്നതാണല്ലോ, അല്ലേ? പോലീസ് സ്റ്റേഷനുകളും മാധ്യമ സ്റ്റുഡിയോ/ഓഫീസുകളും മാത്രം മതിയാവുമല്ലോ, അല്ലേ? പൊതുഖജനാവിൽ നിന്ന് കോടികൾ ചിലവാക്കി ഇവിടെ എന്തിനാണ് ഒരു നിയമസംവിധാനവും, നീതി ന്യായവ്യവസ്ഥിതിയും?
തമ്മിൽ അടുപ്പമുണ്ടായിരുന്ന ഒരു നടനും നടിയും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ എങ്കിൽ നടനെ ഇതുപോലെ കൊല്ലാതെ കൊല്ലുന്ന പോലെ നിർത്തികൊണ്ട് പച്ചയ്ക്ക് തിന്നുകയും ചെയ്തിട്ട് നടി പറയുന്നത് മുഴുവനോടെ വെള്ളം തൊടാതെ വിശ്വസിക്കാനാവുന്നത്, അതും കേസിന്റെ ഈ ഘട്ടത്തിൽ എങ്ങനെയാണ്? എനിക്കതിനു കഴിയുന്നില്ല.
നടി പറഞ്ഞത് എന്താണ്, നടി ആ പറഞ്ഞത് മുഴുവൻ സത്യമാണോ, സത്യങ്ങൾ മുഴുവൻ നടി പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ളത് വിചാരണ കോടതിയുടെ മുന്നിൽ നടി തെളിയിക്കട്ടെ. അതും അതിനോട് ചേർത്തുവെക്കാനുള്ളതും പോലീസ് കണ്ടത്തിയതും ഇനി കണ്ടെത്താനുള്ളതുമായ മറ്റു തെളിവുകളും കൂടി ഒരു തട്ടിലും വെച്ച്, താങ്കളുടെ മറുവാദങ്ങളും എതിർവാദങ്ങളും പ്രതിരോധവാദങ്ങളും ത്രാസിന്റെ മറ്റേ തട്ടിലുമായി വെച്ച് വിലയിരുത്തി നടി പറയുന്നതാണ് ശരി, പോലീസിന്റെ- പ്രോസിക്യൂഷൻ മുന്നോട്ട് വെക്കുന്ന വേർഷൻ ആണ് ശരി എന്ന് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്ന കോടതി വിലയിരുത്തി തീർപ്പുകൽപ്പിക്കട്ടെ.
ആ കണ്ടെത്തലിന്റെ പിൻബലത്തിൽ കോടതി താങ്കളെ ശിക്ഷിക്കട്ടെ, അതുവരെ ശ്രീ. ദിലീപ്, ഞാനും എന്റെ പ്രാർത്ഥനകളും താങ്കളോടൊപ്പമുണ്ടാവും. എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ ആഗ്രഹിക്കുന്നത്, അതിനുശേഷവും എൻ്റെ മനസ്സ് താങ്കളോടൊപ്പമാണ് എന്നാണ്.
മഞ്ചു വാര്യരുടെ സ്ഥാനത്ത് നിൽക്കാൻ കഴിയുമെങ്കിൽ ഞാൻ പ്രാർത്ഥിക്കുന്നു; ഏറ്റവും അടുത്ത ദിവസം തന്നെ ജയിൽ മോചിതനാവാൻ താങ്കൾക്ക് കഴിയട്ടെ എന്ന്, എത്രയും പെട്ടെന്ന് താങ്കളുടെ അമ്മയും, കാവ്യയും, മീനാക്ഷിയുമുള്ള വീട്ടിൽ മടങ്ങി എത്താൻ താങ്കൾക്ക് കഴിയട്ടെ എന്ന്.
എന്നിലെ ക്രിമിനൽ അഭിഭാഷകയുടെ ആഗ്രഹം ഇതാണ്; താങ്കളുടെ ജയിൽ മോചനത്തിനാവശ്യമായ വാദങ്ങൾ ഉന്നയിക്കാനും കോടതിയുടെ മുന്നിൽ അത് പറഞ്ഞു ഫലിപ്പിക്കാനുമൊക്കെ വേണ്ടുന്ന ബുദ്ധിയും വിവേകവും സാമര്ത്ഥ്യവും ഉപയോഗപ്പെടുത്താൻ താങ്കളുടെ അഭിഭാഷകർക്ക് കഴിയട്ടെ എന്ന്. ഏറ്റവും പ്രധാനമായി; താങ്കൾ ഉൾപ്പെട്ട കേസിൽ ഇപ്പോൾ കാണുന്ന പോലീസ് അതിക്രമങ്ങളും മാധ്യമപേക്കൂത്തുകളും ഇതിൻ്റെയൊക്കെ മാത്രം പ്രതിഫലനമായ ജനകീയ വിചാരണയും- ഇവയൊന്നും കൂസാത്ത, നാട്ടിലെ നീതിന്യായവ്യവസ്ഥിതിയും നടപടിക്രമങ്ങളും അനുശാസിക്കുന്ന നിയമവരികൾക്ക് അപ്പുറം യാതൊന്നും പരിഗണിക്കേണ്ട വിഷയങ്ങൾ അല്ല, അതൊന്നും തന്നെ കേസിനെ ബാധിക്കുന്ന ഘടകങ്ങളല്ല എന്ന വീക്ഷണമുള്ള, ചങ്കിനുറപ്പുള്ള, നട്ടെല്ലിന് ബലമുള്ള ഒരു ന്യായാധിപന്റെ മുന്നിൽ താങ്കളുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കായി എത്തട്ടെ, മനുഷ്യമനസ്സുള്ള കോടതിമുഖത്തെ കണ്ണുകൾ കൊണ്ട് നോക്കി കണ്ട് താങ്കളുടെ ജാമ്യാപേക്ഷയിൽ താങ്കൾക്ക് അനുകൂലമായ തീരുമാനമെടുക്കാനുള്ള ബുദ്ധിയും കരുത്തും ഈശ്വരൻ ആ ന്യായാധിപന് നൽകണമേ എന്നുകൂടി പ്രാർത്ഥിക്കുന്നുണ്ട് ഞാൻ.
ഞാൻ ആഗ്രഹിക്കുന്ന പോലെ, പ്രാർത്ഥിക്കുന്നത് പോലെ; താങ്കൾ എത്രയും വേഗത്തിൽ, ഉടനെ തന്നെ ജയിൽ മോചിതനായി കഴിയുമ്പോൾ…. അനുവാദം തന്നാൽ ഞാൻ താങ്കളെ വന്നു കാണുന്നതാണ്. രണ്ടു വട്ടം പൊതുയിടങ്ങളിൽ വച്ച് നമ്മൾ പരസ്പരം കണ്ടിട്ടുള്ളതാണ്, തമ്മിൽ പരിചയമില്ലാതിരുന്നിട്ട് കൂടി ഹൃദ്യമായ പുഞ്ചിരി എനിക്ക് സമ്മാനിച്ചുകൊണ്ടാണ് എന്റെ മുന്നിൽ താങ്കൾ നിന്നത്. ആ പുഞ്ചിരി ഇനി മൂന്നാംവട്ടം എനിക്ക് താങ്കൾ വെച്ചുനീട്ടുന്നത് പരിചയത്തിന്റേത് കൂടിയാവണം എന്ന ആഗ്രഹവുമായി ഞാൻ വന്നു കാണുന്നതാണ്. And, If I am not asking for too much from you, Shri.Dileep; ‘ഉപ്പുമാവും പഴം പുഴുങ്ങിയതും’ എന്നത് എനിക്ക് ഏറെ പ്രിയപ്പെട്ട breakfast വിഭവങ്ങളാണ്. ഒരുമിച്ചിരുന്ന് അങ്ങനൊരു breakfast കഴിക്കാനായി താങ്കളെ ഞാൻ എൻ്റെ വീട്ടിലേക്ക് ക്ഷണിക്കും. ഒപ്പം കടലകറിയും ഓരോ ഡബിൾ bulls-eye കൂടിയും ഞാൻ ഒരുക്കി വെക്കാം. സമയമുണ്ടാക്കി വരണം. നമുക്ക് അടിച്ചുപൊളിക്കാം ബ്രോ!!
In short, it’s so very easy to hypnotise people from this part of the world. And now, but now; I desperately do not wish to belong here.
Shri.Dileep, I love you. And so, I am waiting for you with my open arms, to welcome you back. For the actor in you, for the star in you and for the human being in you.
PS: രണ്ടു കൊലകേസുകളിലെ പ്രതിയായ ഒരു മുൻപൊലീസ് ഉദ്യോഗസ്ഥന്റെ മകൾ കൂടിയാണ്. ഞാൻ. ഇപ്പോൾ ശ്രീ.ദിലീപ് ഉൾപ്പെട്ടിരിക്കുന്നതിനേക്കാൾ പൈശാചീകം എന്നും മൃഗീയം എന്നുമൊക്കെ നമ്മുടെ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച രണ്ട് യമണ്ടൻ കൊലകേസുകൾ!! അവയിൽ ഒന്നിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും വെറുതെ വിടുകയും; രണ്ടാമത്തേതിൽ കുറ്റകാരൻ എന്നു കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തതാണ്. അച്ഛന്റെ സ്വർണ്ണം കെട്ടിച്ച രുദ്രാക്ഷമാലയും വിലപിടിപ്പുള്ള വാച്ചും ജയിൽ ഉദ്യോഗസ്ഥർ ഊരിവാങ്ങിയത് ഒപ്പിട്ടു കൊടുത്ത് കൈനീട്ടി വാങ്ങേണ്ടിവന്നിട്ടുണ്ട് എനിക്ക്. അച്ഛന്റെ ജയിലിലെ ദൈനംദിനചിലവുകൾക്കായി പ്രതിമാസം അടക്കേണ്ടുന്ന 300/- രൂപ മണിയോഡർ പോസ്റ്റ് ഓഫീസിൽ കൊണ്ടുപോയി അടച്ച റെസീറ്റ് കൈനീട്ടി വാങ്ങിയത് ഞാനാണ്. ഇതുപോലുള്ളത് മുതൽ അവിടെന്ന് ഇടത്തോട്ടും വലത്തോട്ടും മുകളിലോട്ടും താഴോട്ടുമുള്ള ഒരുപാട് ഒരുപാട് യാഥാർഥ്യങ്ങൾ അടങ്ങുന്നതാണ് എന്റെ ജീവിതാനുഭവസമ്പത്ത്!!
ഇന്നിപ്പോൾ, പൊലീസ് വകുപ്പിലെ ദീർഘകാലത്തെ സേവനത്തിന് സർക്കാർ നൽകുന്ന പെൻഷൻ റിട്ടയർ ചെയ്ത മറ്റേത് പോലീസ് ഉദ്യോഗസ്ഥരെയും പോലെ ലക്ഷ്മണയ്ക്കും ലഭിക്കുന്നുണ്ട്. മാത്രമോ പൊതുഖജനാവിൽ നിന്ന് ചിലവഴിക്കുന്ന പണം ഉപയോഗിച്ച് ലക്ഷ്മണയ്ക്കും അദ്ദേഹത്തിന്റെ വീടിനും പോലിസ് കാവൽ ഇപ്പോഴുമുണ്ട്. അങ്ങനെയുള്ള വീട്ടിനകത്ത് സ്വർണ്ണം കെട്ടിച്ച രുദ്രാക്ഷമാലയും വിലപിടിപ്പുള്ള വാച്ചും അണിഞ്ഞു കൊണ്ട് അച്ഛൻ സ്വസ്ഥമായ വിശ്രമജീവിതം നയിക്കുകയാണ്.
ഈ കുറിപ്പ് ഞാൻ എഴുതുമ്പോൾ, അച്ഛൻ ഒരു ബന്ധുവിന്റെ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാനായി പോയി ബാംഗ്ലൂരിൽ നിന്ന് അച്ഛന്റെ ഇപ്പോൾ തൃശൂരിൽ ഉള്ള ഇളയമകളെ കാണാനായി നെടുമ്പാശേരിയിലേക്കുള്ള യാത്രയിലാണ്. മാധ്യമവിചാരണയ്ക്ക് ഒടുവിൽ ഒരാകാശവും ഇടിഞ്ഞു താഴെ വീണില്ല, വീണുപോയ ഭാഗം ഞങ്ങൾ താങ്ങി പിടിച്ച് പൊക്കി എടുത്ത് തിരിച്ചു വെച്ചു എന്നർത്ഥം!
നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ യില്‍ വാദം തുടങ്ങി. കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയെ ജാമ്യത്തില്‍ വിടരുതെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു.സോഷ്യല്‍ മീഡിയയില്‍ ദിലീപിനായി പിആര്‍ വര്‍ക്ക് നടക്കുന്നു. അപ്പുണ്ണി ഒളിവിലായതിനാല്‍ സ്വാധീനിക്കാന്‍ ശ്രമം നടക്കുമെന്നും പ്രൊസിക്യൂഷന്‍ വാദം. അതേസമയം കേസില്‍ ദിലീപ് നിരപരാധിയാണെന്നും പ്രതിക്കെതിരെ തെളിവൊന്നും തന്നെയില്ലെന്നും അഡ്വ രാംകുമാര്‍ വാദിച്ചു.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. കസ്റ്റഡിയില്‍ തുടരുന്ന ദിലീപിനെ ചോദ്യം ചെയ്യുന്ന നടപടി അന്വേഷണ സംഘം തുടരുകയാണ്. നിലവില്‍ ആലുവ പൊലീസ് ക്ലബിലാണ് ദിലീപുള്ളത്. കേസിലെ പ്രധാന തൊണ്ടിമുതലായ നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇ!തുവരെയും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പള്‍സര്‍ സുനിയുടെ മുന്‍അഭിഭാഷകനായ പ്രതീഷ് ചാക്കോ മൊബൈല്‍ ഫോണ്‍ ദിലീപിന് കൈമാറിയെന്നാണ് പൊലീസ് വാദം. പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. ദിലീപിന്റെ സന്തത സഹചാരികളായ പലപ്രമുഖ വ്യക്തികളെയും ചോദ്യം ചെയ്യാനും നീക്കമുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷ നിലവിലെ സാഹചര്യത്തില്‍ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കും. നാളെ ഹൈക്കോടതി അവധിയായതിനാല്‍ തിങ്കളാഴ്ചയാകും ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.
സൂപ്പര്‍ താരം രവി തേജ, നടി ചാര്‍മി കൗര്‍, സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ പുരി ജഗന്നാഥ്, എന്നിവരടക്കം 12 സിനിമാക്കാര്‍ക്ക് മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലീസ്. തെലുങ്കാന എക്‌സൈസ് വിഭാഗം ഇവര്‍ക്ക് ചോദ്യം ചെയ്യലിന്റെ ഭാഗമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ നാലിനു പിടിയിലായ ഒരു റാക്കറ്റില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
എക്‌സൈസ് വിഭാഗത്തിന്റെ സെപ്ഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം(എസ് ഐടി) സംഘം ആറു താരങ്ങളും ഒരു സംവിധായകനും ഉള്‍പ്പെടെ 12 തെലുങ്ക് സിനിമപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഇപ്പോള്‍ നടന്നുവരുന്ന മയക്കു മരുന്ന് കേസിന്റെ അന്വേഷണത്തില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നാണു എസ് ഐ ടി പറയുന്നത്. ജൂലൈ 19 നും 27 നും ഇടയില്‍ ഹാജരാകണമെന്നാണു നിര്‍ദേശം. എസ് ഐടി പിടികൂടിയ റാക്കറ്റിലെ 11 പേര്‍ നടത്തിയ കുറ്റസമ്മത മൊഴിയില്‍ തെലുങ്ക് ചലച്ചിത്രമേഖലയിലെ ആളുകളെപ്പറ്റിയുള്ള ബന്ധം സ്ഥിരീകരിക്കുന്നുണ്ട്.
രവി തേജ, പി നവ്ദീപ്, തരുണ്‍ കുമാര്‍, എ തനിഷ്, പി സുബ്ബരാജു, നടിമാരായ ചാര്‍മി കൗര്‍, മുമൈത് ഖാന്‍ എന്നിവരും പോക്കിരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഉള്‍പ്പെടെ 39 സിനിമകള്‍ സംവിധാനം ചെയ്ത തെലുങ്കിലെ പ്രമുഖ സംവിധായകനായ പുരി ജഗന്നാഥ്, ഛായാഗ്രാഹകന്‍ ശ്യാം കെ നായിഡു, ഗായകന്‍ ആനന്ദ കൃഷ്ണ നന്ദു, കലാസംവിധായകന്‍ ചിന്ന എന്‍ ധര്‍മ റാവു എന്നിവര്‍ക്കാണു നോട്ടീസ് അയച്ചിരിക്കുന്നത്.
എസ് ഐ ടി യുടെ പിടിയിലായ ഡ്രഗ് ഡീലര്‍ കാല്‍വിന്‍ മസ്‌കരാനസിന്റെ കൈയില്‍ നിന്നും കിട്ടിയ ഫോണില്‍ സിനിമാക്കാരുടെ നമ്പരുകള്‍ ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് കാല്‍വിന്‍. എല്‍എസ്ഡി, എംഡിഎംഎ എന്നിങ്ങനെ അറിയപ്പെടുന്ന ലഹരിവസ്തുക്കളാണ് ഇവര്‍ വിതരണം ചെയ്യുന്നത്. നാസയിലെ മുന്‍ ഉദ്യോഗസ്ഥനും ഇന്തോ-അമേരിക്കന്‍ എയറോസ്‌പേസ് എഞ്ചിനീയറുമായ 29 കാരനെ മയക്കുമരുന്ന് വില്‍പ്പനയ്ക്കിടയില്‍ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൊലീസിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് തെലുങ്ക് സിനിമാലോകം. രവി തേജയുടെ സഹോദരന്‍ ഭരത് രാജ് കഴിഞ്ഞ മാസമാണ് ഒരു കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണ് അറിയുന്നത്. സഹോദരന്റെ മൃതദേഹം കാണാനോ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനോ രവി തേജയും മറ്റു കുടുംബാംഗങ്ങളും പോകാതിരുന്നത് വാര്‍ത്തയായിരുന്നു. തങ്ങള്‍ക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നു തേജയും ചാര്‍മിയും പുരി ജഗന്നാഥും പറഞ്ഞു.
ഗെയില്‍ പൈപ്പ് ലൈനിനു വേണ്ടിയും വാട്ടര്‍ അതോറിറ്റി യുടെ പൈപ്പ് ഇടുന്നതിനു വേണ്ടിയുംകുത്തി പൊളിച്ച കാക്കനാട് സിവില്‍ ലൈന്‍ റോഡ് പണി കഴിഞ്ഞു മാസങ്ങള്‍ ആയിട്ടും പിഡബ്ല്യുഡി തൃക്കാക്കര അധികാരികള്‍ ടാര്‍ ചെയ്തു പൂര്‍വസ്ഥിതിയില്‍ ആകുവാനുള്ള നടപടികള്‍ കൈക്കൊള്ളാത്തതിനാലും അപകടങ്ങള്‍ നിത്യ സംഭവമാകുന്നതിനാല്‍ ജനജീവിതത്തെ ബാധിക്കുന്നതിനാലും ആം ആദ്മി പാര്‍ട്ടി തൃക്കാക്കര മണ്ഡലം പ്രവര്‍ത്തകര്‍, പാര്‍ട്ടി സ്റ്റേറ്റ് കണ്‍വീനര്‍ ശ്രീ. സി. ആര്‍. നീലകണ്ഠന്‍ അവര്‍കള്‍ക്കൊപ്പം ഇന്നേദിവസം പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു മെമ്മോറാണ്ടം സമര്‍പ്പിച്ചതില്‍ ബഹുമാനപ്പെട്ട പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒരാഴ്ചക്കകം റോഡിന്റെ ദുരവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാമെന്നു പറഞ്ഞ ഉറപ്പിന്മേല്‍ സമരം താത്കാലികമായി നിര്‍ത്തിവെച്ചു.
ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് പണമടച്ചു അനുമതി മേടിച്ചു ചെയ്യേണ്ട റോഡ് കുത്തിപ്പൊളിക്കല്‍ നടപടികള്‍, ശരിയായ മേല്‍നോട്ട നടപടികള്‍ സ്വീകരിക്കാതെ ആണ് പിഡബ്ല്യുഡി നടപ്പാക്കിയത് എന്ന് ശ്രദ്ധയില്‍പ്പെട്ടു. ഇതിനാല്‍ ഒരുപ്രാവശ്യം പാച്ച് വര്‍ക്ക് ചെയ്‌തെങ്കിലും അത് ശരിയായ രീതിയില്‍ വര്‍ക്ക് നടത്തിയിട്ടില്ലാത്തതിനാല്‍ ഇതുവഴി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടും, അപകടാവസ്ഥ യും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
വേണ്ട മേല്‍നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്കും നിയമ നടപടിയിലേക്കും നീങ്ങുമെന്ന് ആം ആദ്മി പാര്‍ട്ടി തൃക്കാക്കര മണ്ഡലം ഒബ്‌സര്‍വര്‍ അറിയിച്ചു.
ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയത്തില്‍ കലാഭവന്‍ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി സൂചന. മണിക്കും ദിലീപിനുമിടയില്‍ ചില തര്‍ക്കവും അഭിപ്രായ ഭിന്നതയും രൂപപ്പെട്ടിരുന്നതായും ഇരുവരും ചേര്‍ന്ന് തുടങ്ങിയ സ്ഥാപനം ഒടുക്കം ദിലീപില്‍ എത്തുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് മണിയുടെ അസ്വാഭാവിക മരണം അന്വേഷിക്കുന്ന സിബിഐയ്ക്കു രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
ദിലീപും മണിയും ചേര്‍ന്ന് ‘ഡിഎം സിനിമാസ്’ എന്ന പേരില്‍ തുടങ്ങാനിരുന്ന തീയേറ്റര്‍ ബിസിനസ് സംരംഭമാണ് പിന്നീട് ‘ഡി സിനിമാസ്’ എന്ന പേരില്‍ ദിലീപില്‍ മാത്രം എത്തിയതെന്നും തീയേറ്റര്‍ ഇരിക്കുന്ന ഭൂമി ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തതും അതിന് അഡ്വാന്‍സ് കൊടുത്തതും മണിയായിരുന്നെന്നുമാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന വിവരം.
സംയുക്ത സംരംഭം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ആരംഭിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. എന്നാല്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണു ചാലക്കുടിയില്‍ സ്ഥലം കണ്ടെത്തിയത്. അതേസമയം ദിലീപിനു പുറമേ കലാഭവന്‍ മണിക്കും ബിനാമി പേരില്‍ ഒരു രാഷ്ട്രീയനേതാവിനും പങ്കാളിത്തമുണ്ടായിരുന്നെന്ന് സംശയിക്കാവുന്ന വിവരങ്ങളാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്നത്.
അതേസമയം ഡി സിനിമാസ് നിര്‍മ്മിച്ച സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്നും വ്യാജ ആധാരങ്ങള്‍ ചമച്ചു കൈവശപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയതാണെന്നും, ഈ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നുമാണു പരാതി.
ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നെന്നും ഭൂമി പോക്കുവരവു ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാന്റ് റവന്യു കമ്മിഷണര്‍ 2015ല്‍ പുറപ്പെടുവിച്ച ഉത്തരവും ഭരണ സ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ചതാണെന്നുമാണ് ആരോപണം.
ഡല്‍ഹിയില്‍ വീണ്ടും പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. രണ്ട് മാസം മുൻപ് കാണാതായ എട്ടാം ക്ലാസുകാരി ഗർഭിണിയായാണ് വീട്ടിൽ തിരിച്ചെത്തിയത്. മെയ് ആറിന് ഐസ്ക്രീം വാങ്ങാനായി പോയ പെൺകുട്ടിയെ കിഴക്കന്‍ ഡല്‍ഹിയിലെ ഹോട്ടലിലെ ജീവനക്കാരാണ് തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്‌തത്.
മകളെ കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് പ്രതികളില്‍ ഒരാള്‍ കുട്ടിയുമായി കോടതിയില്‍ ഹാജരാവുകയുമായിരുന്നു.കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ കോടതി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറിയെന്നു പോലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ചു പരാമർശമുള്ളത്.
കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യക്തികളെ ചോദ്യം ചെയ്യാൻ അവശേഷിക്കുകയാണെന്നും ദിലീപിന് ജാമ്യം നൽകിയാൽ ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
ക്വട്ടേഷൻ നൽകിയതു പ്രകാരം പൾസർ സുനി നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് കൈമാറി. ക്വട്ടേഷൻ തുക നൽകാത്തതിനെ തുടർന്ന് സുനിയും കൂട്ടാളികളും ദിലീപിനെ ഭീഷണിപ്പെടുത്തി. കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇതേവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സമയം ദിലീപിന് ജാമ്യം നൽകിയാൽ അത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ദിലീപ് സിനിമാ നടനും സ്വാധീനമുള്ളയാളുമായതിനാൽ ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കും. പ്രതിയായ പൾസർ സുനി, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണ്‍ കൈമാറിയെന്നു പറഞ്ഞിട്ടുള്ള, അഭിഭാഷകനായ പ്രതീഷ് ചാക്കോടെ ഇതേവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. ഇത്തരം സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. കൊളംബോയിൽ വച്ച് നടന്ന ഒരു പ്രസ് കോൺഫെറെൻസിൽ ആണ് രണതുംഗ ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയില്‍ നടന്ന ഫൈനല്‍ മല്‍സരത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് രണതുംഗ ആവശ്യപ്പെട്ടിരിക്കുന്നത്. ആ ദിവസം എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെങ്കിലും ഒരു ദിവസം സത്യം പുറത്തുപറയുമെന്നും രണതുംഗ കൂട്ടിച്ചേർത്തു. അതെ സമയം 2009ലെ പാകിസ്ഥാൻ പര്യടനം ആരുടെ തീരുമാനപ്രകാരമായിരുന്നു നടന്നത് എന്ന് അന്യോഷിക്കണമെന്ന് കുമാർ സംഗക്കാര ആവശ്യപ്പെട്ടിരുന്നു.
2011 ലോകകപ്പില്‍ ടെലിവിഷന്‍ കമന്റേറ്ററായി രണതുഗ ഇന്ത്യയിലെത്തിയിരുന്നു. 2011 ഏപ്രില്‍ രണ്ടിനു നടന്ന ഫൈനല്‍ മല്‍സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അന്ന് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണി (91*) യായിരുന്നു മാന്‍ ഓഫ് ദ മാച്ച്. 28 വര്‍ഷത്തിനു ശേഷമായിരുന്നു ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.
[ot-video][/ot-video]