Latest News

സിങ്ഭം: കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചുള്ള ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍, രണ്ട് സ്ഥലങ്ങളിലായി ആറു പേര്‍ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡില്‍ നടന്ന സംഘര്‍ഷങ്ങളില്‍ തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് വാഹനങ്ങള്‍ ഗ്രാമവാസികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

സിങ്ഭം ജില്ലയിലാണ് ഒരു സംഘര്‍ഷം നടന്നത്. വികാസ് കുമാര്‍, ഗൗതം കുമാര്‍, ഗണേഷ് ഗുപ്ത എന്നിവരെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കുകയും മര്‍ദിക്കുകയുമായിരുന്നു. അധികം വൈകാതെ മൂവരും മരിക്കുകയും ചെയ്തു. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതായും പോലീസ് അറിയിച്ചു.

അയല്‍ ജില്ലയായ സാരൈകെലയില്‍ നടന്ന സമാനസംഭവത്തില്‍ നയീം, സെരാജ് ഖാന്‍, സജ്ജൂ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ പല ഗ്രാമങ്ങളിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായുള്ള പരാതികള്‍ വ്യാപകമാണെന്ന് പോലീസ് പറയുന്നു.

 

ചെന്നൈ: ചെന്നൈയില്‍ ബിജെപി നേതാവില്‍ നിന്ന് 45 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു. എം.വി. രാമലിംഗം ആന്‍ഡ് കമ്പനി ഉടമയും ബിജെപി പ്രാദേശിക നേതാവുമായ ദണ്ഡപാണിയുടേതാണ് പിടിച്ചെടുത്ത 45 കോടിയുടെ നോട്ടുകള്‍. കോടമ്പാക്കത്തെ വസ്ത്രവ്യാപാരിയായ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

രഹസ്യസന്ദേശത്തെ തുടര്‍ന്ന് ഇന്നലെ ഇയാളുടെ വീട്ടിലും കടയിലും നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകള്‍ കടകളിലെ വസ്ത്രങ്ങളില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. സാധാരണ വസ്ത്രവ്യാപാരത്തിനു പുറമേ പൊലീസ് യൂണിഫോം കരാര്‍ അടിസ്ഥാനത്തില്‍ തയ്ച്ച് നല്‍കുകയും സിനിമ ഷൂട്ടിങ്ങിന് വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് ഇയാളുടേത്.

അസാധു നോട്ടുകള്‍ മാറി നല്‍കാനായി പ്രമുഖ സ്വര്‍ണക്കട ഉടമ രണ്ടുദിവസം മുമ്പ് എത്തിച്ച പണമാണിതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ചില തമിഴ് സിനിമാ താരങ്ങള്‍ക്ക് ഇതുമായി ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നു. 45 കോടിയുടെ അസാധു നോട്ടുകള്‍ പിടിച്ച സംഭവത്തില്‍ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു.

ഭക്തകോടികള്‍ ഏറെ ആദരവോടെ കാണുന്ന പൊന്നമ്പല മേട്ടിലെ മകരജ്യോതി, ഇനി തെളിക്കുന്നത് ക്ഷേത്രതന്ത്രി ആയിരിക്കും എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രഖ്യാപനം കേരളത്തിലെ ജനങ്ങളുടെ സാമൂഹിക ബോധത്തോടുള്ള പരസ്യമായ വെല്ലുവിളി ആണെന്ന് ആംആദ്മി പാര്‍ട്ടി. അനേക നൂറ്റാണ്ടുകളായി ആദിവാസി സമൂഹങ്ങള്‍ ആണ് ആ കര്‍മ്മം നിര്‍വ്വഹിച്ചു വന്നിരുന്നത് എന്നാണ് നാം വിശ്വസിക്കുന്നത്. പൊന്നമ്പലമേട്ടിലെ ആദിവാസികളുടെ അവകാശമാണ് അത് തെളിയിക്കുക എന്നത്. അതിനെ ഇപ്പോള്‍ പൂര്‍ണ്ണമായും ബ്രാഹ്മണവല്‍ക്കരിക്കാനും അത് തെളിയിക്കാന്‍ തന്ത്രിയെ ചുമതലപ്പെടുത്താനുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ പ്രസംഗത്തില്‍ ബ്രാഹ്മണ്യത്തോടെ കാണിച്ച കൂറ് ഇവിടെ തീര്‍ച്ചയായും പ്രസക്തമാണ്. ദേവസ്വം മന്ത്രിക്കും, പ്രസിഡന്റിനും ഇക്കാര്യത്തില്‍ ബ്രാഹ്മണവല്‍ക്കരണത്തിനുള്ള നിലപാടാണ് എന്നറിയുന്നു. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്, കേരളത്തിലെ ക്ഷേത്രങ്ങളില്‍ തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ പ്രത്യേകിച്ചും ആദിവാസി ദളിത് വിഭാങ്ങള്‍ക്കുള്ള മേല്‍കൈ തുടരേണ്ടതാണ്. അത് തട്ടിപ്പറിക്കാനും അതിനെ ബ്രാഹ്മണവല്‍ക്കരിക്കാനുമുള്ള ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കേണ്ടതാണെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു.

ശാസ്ത്ര-സാങ്കേതിക വിദ്യയിൽ കടിഞ്ഞാണില്ലാത്ത വളരുന്ന ഈ മൊബൈൽ പുതുലോകം ഏതൊക്കെ രീതിയിൽ പണി തരും എന്ന് തിരിച്ചറിയുക വളരെ പ്രയാസമാണ്. മൊബൈൽ ഫോൺ ഇന്ന് ഒരു നടക്കുന്ന മിനി കംപ്യൂട്ടർ ആണ്. അതിൽ വീണ് ഉടയുന്ന പെൺജീവിതങ്ങൾ നിരവധിയാണ് എന്ന വസ്തുത മനസിലാക്കി എല്ലാവരും വളരെ ഗൗരവത്തോടുകൂടി അതിനെതിരെ മുൻകരുതൽ എടുക്കുന്നു. അത്തരത്തിൽ തന്റെ അനുവാദമില്ലാതെ വിഡിയോ ഒളിച്ചുപകര്‍ത്തിയ ഞരമ്പുരോഗിക്ക്  കൊടുത്ത ഒരു മുട്ടൻ പണിയെക്കുറിച്ചാണ് ഉമാമഗേശ്വരി എന്ന പെണ്‍കുട്ടി തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.  സംഭവത്തെക്കുറിച്ച് ഉമ പറയുന്നതിങ്ങനെ ”ഒരു സുഹൃത്തിനെ കാണാന്‍ ഔട്ട്‌റാമില്‍ നിന്ന് ഹാര്‍ബര്‍ഫ്രണ്ടിലേക്ക് ട്രെയിനില്‍ യാത്രചെയ്യുമ്പോഴാണ് അയാള്‍ എനിക്കെതിര്‍വശത്തുള്ള സീറ്റില്‍ വന്നിരുന്നത്.

നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും അയാള്‍ എനിക്കെതിര്‍വശത്തു വന്നിരുന്നതു കൊണ്ടാണ് ഞാനയാളെ ശ്രദ്ധിച്ചത്. സീറ്റില്‍ ഇരുന്നപ്പോള്‍ മുതല്‍ അയാള്‍ ഫോണില്‍ എന്തോ തിരയുന്നതുപോലെയിരിക്കുന്നതു കണ്ടു. അയാളുടെ ഫോണിന്റെ പ്രതിഫലനം ട്രെയിനിനന്റെ ജനാലയില്‍ കണ്ടപ്പോഴാണ് അയാള്‍ ഫോണില്‍ എന്റെ വിഡിയോ പകര്‍ത്തുകയാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. പുകഞ്ഞുകത്തിയ രോഷത്തെ കടിച്ചമര്‍ത്തി ആ ദൃശ്യങ്ങള്‍ ഞാന്‍ എന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ആ വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അധികം വൈകാതെ പൊലീസ് എത്തി അയാളെ കുടുക്കി. കൂടുതല്‍ പരിശോധനയില്‍ അയാളുടെ ഫോണില്‍ നിന്ന് ഇത്തരം നിരവധി വിഡിയോകള്‍ കണ്ടെടുത്തതായും പൊലീസ് സ്ഥിരീകരിച്ചു. ഫോണില്‍ എന്തോ തിരയുന്നതുപോലെയുള്ള ഭാവത്തില്‍ ട്രെയിനില്‍ എതിര്‍വശത്തിരിക്കുന്ന പെണ്‍കുട്ടികളുടെ വിഡിയോയും ചിത്രങ്ങളും പകര്‍ത്തുന്ന ഞരമ്പുരോഗികള്‍ ജാഗ്രതെ. ബുദ്ധിയുള്ള പെണ്‍കുട്ടികളാണ് നിങ്ങള്‍ക്കു മുമ്പിലിരിക്കുന്നതെങ്കില്‍ നിങ്ങളെ കുടുക്കാന്‍ അവര്‍ക്കധികം സമയമൊന്നും വേണ്ടിവരില്ല!

[ot-video][/ot-video]

ക്രോയിഡോണില്‍ മലയാളികളുടെ അഭിമാനായി മാറി മേയര്‍ സ്ഥാനത്തേക്കുയര്‍ന്ന മഞ്ജു ഷാഹുല്‍  ഹമീദിന് ലൂട്ടണില്‍ നിന്ന് ഒരു പിന്‍ഗാമി. ലൂട്ടന്‍ ഡെപ്യൂട്ടി മേയറായിരുന്ന ഫിലിപ്പ് എബ്രഹാമിനെ അടുത്ത വര്‍ഷം വരെ മേയറായി തിരഞ്ഞെടുത്തു. എസക്‌സിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ലൂട്ടണിന്റെ മേയര്‍ പദവി ഒരു മലയാളിയെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നേട്ടമാണ്. നിലവിലുള്ള മേയര്‍ കരോള്‍ ഡേവിസില്‍ നിന്നാണ് ഫിലിപ്പ് ചേട്ടന്‍ പദവി ഏറ്റെടുത്തത്.

മേയര്‍ പദവി തേടിയെത്തിയതില്‍ അഭിമാനമുണ്ടെന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം പ്രതികരിച്ചു. ഇത്തരമൊരു അവസരം ലഭിച്ചതോടെ താന്‍ ആദരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍ സ്റ്റീഫന്‍ മുറേയാണ് പുതിയ ഡെപ്യൂട്ടി മേയര്‍.

കേരളത്തില്‍ നിന്നുമുള്ള പത്രപ്രവര്‍ത്തകനായ ഫിലിപ്പ് എബ്രഹാം  ലൂട്ടണ്‍ ടൗണ്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ വംശജന്‍ കൂടിയാണ്. എസെക്‌സിലെ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്ടിലെ ടൗണാണ് ലൂട്ടണ്‍. ഇവിടുത്തെ കുടിയേറ്റ ജനസംഖ്യ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ്. 2012ലാണ് ലൂട്ടണ്‍ ടൗണ്‍ കൗണ്‍സിലിലേക്ക് ഫിലിപ്പ് എബ്രഹാം തെരഞ്ഞെടുക്കപ്പെടുന്നത്.

പ്രണയം നടിച്ച് വിവാഹം കഴിച്ചശേഷം പല ഘട്ടങ്ങളിലായി എട്ടുലക്ഷം രൂപ തട്ടിയെടുത്ത വള്ളിക്കോട് സ്വദേശിയെ തേടി മുബൈ സ്വദേശിനി പത്തനംതിട്ടയിൽ. മുംബൈ കല്യാണ്‍ സ്വദേശി അശ്വിന്ദർ കൗർ കക്കഡാ(38)ണ് വിവാഹം കഴിച്ചശേഷം മുങ്ങിയ ആളെതേടി പത്തനംതിട്ടയിലെത്തിയത്. വള്ളിക്കോട് തൃപ്പാറ കൊച്ചുപുത്തൻപറന്പിൽ വീട്ടിൽ രാജ് നായർ എന്ന ഷൈൻ മോൻ കുറുപ്പിനെതിരെയാണ് പരാതിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.

പോലീസിനു പരാതി നൽകി പത്തനംതിട്ടയിലെ മഹിളാമന്ദിരത്തിൽ കാത്തിരിക്കുകയാണ് അശ്വിന്ദർ. 2011 ൽ ദുബായിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് വള്ളിക്കോട് സ്വദേശി രാജ് നായരെ പരിചയപ്പെടുന്നത്. പരിചയം പ്രണയമാകാൻ വലിയ താമസം വേണ്ടിവന്നില്ല. ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ഇതിനിടെ യുവാവിന് ജോലി നഷ്ടമായി. സ്വന്തം പണം ചെലവഴിച്ച് അയാളുടെ ആവശ്യങ്ങൾ അശ്വിന്ദർ നിറവേറ്റി പോന്നു. കൂടാതെ വള്ളിക്കോട്ട് വീട് നിർമ്മിക്കാനാണെന്ന് പറഞ്ഞ് അശ്വിന്ദറിനെ കൊണ്ട് അഞ്ചു ലക്ഷം വായ്പയും എടുപ്പിച്ചു. ഭാര്യാഭർത്താക്കന്മാരെപ്പോലെ മൂന്നു വർഷം ഒരുമിച്ചു കഴിഞ്ഞ ഇവർ 2014 ൽ കല്യാണിലുള്ള അശ്വിന്ദറിന്റെ വീട്ടിലെത്തി.

തുടർന്ന് 2014 ഒക്ടോബർ 12ന് വള്ളിക്കോട്ടെ രാജ് നായരുടെ വീട്ടിലെത്തി മാതാപിതാക്കളുടെ അനുഗ്രഹം തേടി. തങ്ങൾ വിവാഹിതരാകാൻ പോകുകയാണെന്ന് മാതാപിതാക്കളെ അറിയിച്ചിട്ടും എതിർപ്പുകൾ ഒന്നുംതന്നെ ഉണ്ടായില്ലെന്ന് അശ്വിന്ദർ പറഞ്ഞു. 15 ദിവസം ഇവർ വള്ളിക്കോട്ടെ വീട്ടിൽ താമസിച്ചു. പിന്നീട് ഇടയ്ക്ക് അകന്നു താമസിച്ചെങ്കിലും 2016 ജനുവരി 15ന് മുംബൈയിലെത്തി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം തന്നെ രാജ് വിവാഹം കഴിച്ചതായി അശ്വിന്ദർ പറയുന്നു.

ഒക്ടോബർ വരെ ഇരുവരും മുംബൈയിലായിരുന്നു. തിരികെ നാട്ടിൽപോയ ശേഷം രാജിനെക്കുറിച്ച് വിവരമുണ്ടായില്ല. തിരക്കി വള്ളിക്കോട്ടെ വീട്ടിലെത്തിയപ്പോൾ അയാളുടെ മാതാപിതാക്കൾ തന്നെ അകറ്റാനാണ് ശ്രമിച്ചതെന്ന് അശ്വിന്ദർ പറഞ്ഞു. 30 ലക്ഷം രൂപയും 50 പവനും ഇവർ ആവശ്യപ്പെട്ടു. വീട്ടിൽ നിന്ന് തന്നെ ഇവർ പിടിച്ചിറക്കിവിട്ടു. തുടർന്നാണ് പത്തനംതിട്ട പോലീസിൽ പരാതി നൽകിയത്. ഇതിനിടെ രാജ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായും തനിക്ക് അറിവുണ്ടെന്ന് അശ്വിന്ദർ പറഞ്ഞു.

പ്രണയം തലയ്ക്കു പിടിച്ചാല്‍ ആളുകള്‍ എന്തും ത്യജിക്കാന്‍ തയാറാണ്. എത്രവലിയ പദവി പോലും ചിലപ്പോള്‍ പ്രണയത്തിനു മുന്നില്‍ നിഷ്പ്രഭാമാകും. ഇതിനു ഉദാഹരണം ആണ് ജപ്പാന്‍ രാജകുമാരി മകോ. ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ കൊച്ചുമകളായ മകോ രാജകുമാരി ടോക്കിയോവിലെ ഇന്റർനാഷണൽ ക്രിസ്റ്റിയൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നതിനിടെ സാധാരണക്കാരനായി വിദ്യാർത്ഥി കിയി കൊമുറോയുമായി കടുത്ത പ്രണയത്തിലാവുകയും വിവാഹം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ ഇതിന് വേണ്ടി കടുത്ത നഷ്ടമാണ് രാജകുമാരിക്ക് സഹിക്കേണ്ടി വരുന്നത്.

അതായത് സാധാരണക്കാരനെ കല്യാണം കഴിക്കണമെങ്കിൽ രാജപദവി ഉപേക്ഷിക്കേണ്ടി വരുമെന്ന കടുത്ത നിബന്ധന പാലിക്കാൻ മകോ നിർബന്ധിതയായിരിക്കുയാണ്. അതിനെ തുടർന്ന് വിവാഹത്തിന് വേണ്ടി രാജകുമാരി സ്ഥാനത്ത് നിന്നും പുറത്താക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ് മകോ ഇപ്പോൾ. ടൂറിസം വർക്കറായ കൊമുറോയെ രാജകുമാരി അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി കണ്ടത്  ടോക്കിയോവിലെ ഷിബുയയിലുള്ള ഒരു റസ്‌റ്റോറന്റിൽ വച്ച് ഒരു പാർട്ടിക്കിടെയായിരുന്നു.  ഷോനാൻ ബീച്ചുകളിൽ ടൂറിസം പ്രമോട്ടറായി ജോലി ചെയ്യുകയാണ് കൊമുറോയെന്നാണ് പബ്ലിക്ക് ബ്രോഡ്കാസ്റ്ററായ എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കിഹിതോയ്ക്ക് ശേഷം മകോ രാജകുമാരിയുടെ അമ്മാവനായ നറുഹിതോയാണ് അടുത്ത കിരീടാവകാശി. മകോയുടെ പിതാവും ഇളയ സഹോദരനും തുടർന്നുള്ള കിരീടാവകാശികളാണ്. മകോ സാധാരണക്കാരനെ വിവാഹം കഴിക്കുന്നതോടെ തുടർന്ന് രാജകുമാരി സ്ഥാനം നഷ്ടപ്പെടുകയും സാധാരണക്കാരിയായി മാറുകയും ചെയ്യും. എന്നാൽ പ്രൗഢമായ ചടങ്ങിൽ വച്ച് തന്നെയായിരിക്കും മകോയുടെ വിവാഹം നടക്കുകയെന്നും സൂചനയുണ്ട്. തന്റെ ഭാവിവരനെ പറ്റി മാകോ അച്ഛനമ്മമാർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അവർ അതിന് സമ്മതിച്ചിട്ടുമുണ്ട്.

ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും വ്യത്യസ്തമായി ജപ്പാനിലെ ചക്രവർത്തിമാരും അവരുടെ കുടുംബവും പൊതുജനങ്ങളിൽ നിന്നും അകന്ന് നിൽക്കുകയാണ് പതിവ്. എന്നാൽ അവർ വിദേശങ്ങളിലേക്ക് യാത്ര പോവുകയും സാസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യാറുമുണ്ട്.ജപ്പാൻ രാജകുടുംബത്തിൽ നിന്നും ആദ്യമായി യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിച്ച വ്യക്തിയെന്ന ബഹുമതിയും മകോ രാജകുമാരിയ്ക്കുണ്ട്.

പത്തനംതിട്ട സ്വദേശിയായ സിവിൽ എൻജിനീയർ അമിത് നായർ (28) ജയ്പുരിൽ വെടിയേറ്റു മരിച്ചു. സിറ്റിയിലെ ജഗദംബ വിഹാർ മേഖലയിൽ കാർണിവിഹാറിലെ വീട്ടിൽവെച്ചാണ് ഭാര്യയുടെ ബന്ധുക്കൾ ഇദ്ദേഹത്തെ വെടിവെച്ചതെന്നും ദുരഭിമാനകൊലയാണെന്നും പൊലീസ് പറഞ്ഞു.

പത്തനംതിട്ട മണ്ണടി മീലാനഴികത്ത് വടക്കേക്കര പുത്തൻവീട്ടിൽ പരേതനായ സോമൻ പിള്ളയുടെ മകനാണ് അമിത് നായർ. ജയ്പുർ സ്വദേശിനി മമത ചൗധരിയെ അമിത് നായർ പ്രണയിക്കുകയും രണ്ടുവർഷം മുമ്പ് കൊട്ടാരക്കരയിൽ വെച്ച് വിവാഹം നടത്തുകയും ചെയ്തിരുന്നു. മമതയുടെ വീട്ടുകാരുടെ ശക്തമായ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. ബന്ധം വേർപെടുത്താൻ കുടുംബം നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും യുവതി വഴങ്ങിയില്ല.

മമത അമ്മയോട് മാത്രമാണ് ഇടയ്ക്ക് ബന്ധപ്പെട്ടിരുന്നത്. എന്നാൽ, ഇൗയിടെ മമത ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ബന്ധുക്കൾ കൂടുതൽ രോഷാകുലരാവുകയും അമിത് നായരെ വധിക്കാൻ തീരുമാനിക്കുകയും ചെയ്തതായി കാർണിവിഹാർ സ്റ്റേഷൻ ഹൗസ് ഒാഫിസർ മഹാവീർ സിങ് പറഞ്ഞു. ബുധനാഴ്ച രാവിലെ മമതയുടെ പിതാവ് ജീവൻ റാം ചൗധരി, മാതാവ് ഭഗ്വാനി ചൗധരി എന്നിവരും രണ്ടു യുവാക്കളും സൗഹൃദസന്ദർശനമെന്ന മട്ടിൽ വീട്ടിലെത്തി. സംസാരിക്കുന്നതിനിടെ യുവാക്കളിലൊരാൾ നാടൻ പിസ്റ്റളെടുത്ത് അമിത് നായരെ വെടിവെയ്ക്കുകയായിരുന്നെന്ന് ജയ്പുർ വെസ്റ്റ് പൊലീസ് അഡീഷനൽ ഡെപ്യൂട്ടി കമീഷണർ രത്തൻ സിങ് പറഞ്ഞു. കഴുത്തിലും നെഞ്ചിലും വെടിയേറ്റ അമിത് നായരെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം നടന്നയുടൻ രക്ഷപ്പെട്ട ജീവൻ റാം ചൗധരിയെയും ഭാര്യ ഭഗ്വാനി ചൗധരിയെയും പൊലീസ് അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. ഏതാനും പേെര ചോദ്യംചെയ്തതായി പൊലീസ് അറിയിച്ചു. അമിതിന്റെ  മാതാവ് ഡൽഹിയിൽ നഴ്സായ ശ്രീദേവിയാണ് . പിതാവ് കരാറുകാരനായിരുന്നു. സഹോദരി സ്മിത. ഇവർ ജയ്പുരിൽ താമസമാക്കിയിട്ട് 40 വർഷമായി.

മലയാളസിനിമസംഘടനയില്‍ പിളര്‍പ്പ്.മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകരിക്കുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമാ എന്ന പേരിലാണ് സംഘടന. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.

ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്. കേരളം മാതൃകയാകുന്നുവെന്നാണ് സംവിധായകൻ ആഷിക് അബു വിഷയത്തിൽ പ്രതികരിച്ചത്. സംഘടനാ നേതൃത്വം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സർക്കാരിന്റെ പിന്തുണ തേടുന്നതിനായാണ് കൂടിക്കാഴ്ച. മലയാളത്തിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നടിമാരുടെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്കകളും ചർച്ചയും ഉണ്ടായിരുന്നു. ഷൂട്ടിങിനിടെ നടിമാർ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന അമ്മ സംഘടനയുടെ നിർദ്ദേശം വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ചെങ്കൽചൂളയിൽ പുതിയ സിനിമയുടെ ഷൂട്ടിങിനെ മഞ്ജു വാര്യർക്ക് നേരെ ഭീഷണിയുണ്ടായി എന്നു വാർത്ത വന്നിരുന്നു. ഈ വാർത്ത പ്രചരിക്കുന്നതിനിടെയാണ് മഞ്ജുവിന്റെ നേതൃത്വത്തിൽ പുതിയൊരു സംഘടന മലയാളസിനിമയിൽ നിലവിൽ വരുന്നത്.

നടിമാരെ കൂടാതെ മേക്ക്അപ് വുമൺ, ക്യാമറ വുമൺ, എഡിറ്റര്‍ അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ജോലി ചെയ്യുന്ന വനിതകൾ കൂട്ടായ്മയുടെ ഭാഗമാകുമെന്നും ഇവർ അറിയിച്ചു. ഒരു നടിയുടെയും നേതൃത്വത്തിൽ തുടങ്ങുന്ന സംഘടനയല്ലെന്നും എല്ലാവർക്കും തുല്യനേതൃത്വമാണ് കൂട്ടായ്മയുടേതെന്നും ഇവർ പറയുന്നു. നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. സിനിമയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന് പ്രശ്‌നങ്ങള്‍ അടുത്തറിയുകയും പരിഹരിക്കുകയാണ് സംഘടനയുടെ ഉദ്ദേശം. മലയാളത്തിലെ മറ്റു സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കുന്നു.

നടന്‍ കലാഭവന്‍ മണിയെ കൊലപ്പെടുത്തിയത് താനാണെന്ന് ജാഫര്‍ ഇടുക്കി തന്നോട് പറഞ്ഞതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ജാഫര്‍ ഇടുക്കിയുടെ സുഹൃത്തെന്ന് അവകാശപ്പെടുന്ന താജ് താഹിര്‍ എന്നയാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഇക്കാണുന്ന ജാഫര്‍ ഇടുക്കിയാണ് കലാഭവന്‍ മണിയെ കൊന്നത്…. എന്നോട് പറഞ്ഞിരുന്നു. ഏത് കോടതിയിലും പറയാന്‍ ഞാന്‍ ഒരുക്കമാണ്’ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ താജ് താഹിര്‍ പറയുന്നു. എന്നാല്‍ പോസ്റ്റിട്ട് കുറച്ചുസമയത്തിനു ശേഷം ഫേസ്ബുക്കില്‍ നിന്ന് ഈ പോസ്റ്റ് അപ്രത്യക്ഷമായി.                                                                                                                                                                                                                                                                                                                                                                                                     ഈ വാർത്ത ആദ്യം പുറത്തു വിട്ടത് ഒരു പ്രമുഖ ഓൺലൈൻ പത്രമാണ്. കലാഭവന്‍ മണി ആശുപത്രിയാകുന്നതിന് തൊട്ടു മുമ്പ് ജാഫര്‍ ഇടുക്കി സുഹൃത്തുക്കളുമായി പാഡിയില്‍ ഒത്തു ചേര്‍ന്നിരുന്നു. മണിയുടെ മരണ ശേഷം ജാഫര്‍ ഇടുക്കിക്കെതിരെ ആരോപണവുണ്ടായി. എന്നാല്‍, മണിയുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കലാഭവന്‍ മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് പങ്കുള്ളതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണനും ആരോപിച്ചിരുന്നു. പോലീസ് ഇവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രതികള്‍ ഇപ്പോഴും സ്വതന്ത്രരാണെന്നും രാമകൃഷ്ണന്‍ പറയുന്നു.

Read more.. മുന്‍ യുക്മ നേതാവിന്റെ തണലില്‍ ബ്ലേഡ് ബിസിനസ് നടത്തിയ യുകെ മലയാളിക്ക് ജയില്‍ ശിക്ഷ

RECENT POSTS
Copyright © . All rights reserved