Latest News

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആത്മാവ് പോയസ് ഗാര്‍ഡനില്‍ അലഞ്ഞ് തിരിയുന്നതായി റിപ്പോര്‍ട്ട്. ജീവിനോടിരിക്കെ തന്നെ എതിരാളികളുടെ പേടി സ്വപ്നമായിരുന്ന ജയലളിത മരണശേഷവും എതിരാളികളുടെ ശക്തി ക്ഷയിപ്പിക്കാന്‍ എത്തിയിരിക്കുന്നുവെന്നാണ് തമിഴ്‌നാട്ടില്‍ പരക്കെയുള്ള സംസാരം. പോയസ് ഗാര്‍ഡനില്‍ നിന്നും ജയലളിതയുടെ ശബ്ദം കേട്ടവരും അമ്മയെ കണ്ടവരും ഉണ്ടത്രേ. തികച്ചും ദുരൂഹത നിറഞ്ഞതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായിരുന്നു ജയലളിതയുടെ മരണം എന്നതും ഇതിന് ബലം പകരുന്നു.

ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും തോഴി ശശികലയുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകമാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തന്റെ മരണത്തിന് കാരണക്കാരായവരോട് പകരം ചോദിക്കാനായി അമ്മയുടെ ആത്മാവ് വേദനിലയത്തില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് അവിടുത്തെ ജീവനക്കാരുടെ സാക്ഷ്യം.

പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും അവിശ്വസനീയമാണ്. ജയലളിതയുടെ മുറിയില്‍ നിന്നും രാത്രിയില്‍ വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും ശശികല ജയിലില്‍ ആയപ്പോഴും ദിനകരന്‍ പിടിയിലായപ്പോഴും ശബ്ദങ്ങള്‍ കേട്ടിരുന്നുവെന്നുമാണ് ജോലിക്കാര്‍ പറയുന്നത്. ജയലളിതയ്ക്ക് ഇഷ്ടമില്ലാത്തവര്‍ പോയസ് ഗാര്‍ഡനില്‍ എത്തിയാലും ഈ ശബ്ദം ശല്യചെയ്യാറുണ്ടത്രേ. ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രിയിലും ജയലളിതയുടെ പ്രേതത്തെ കണ്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജയലളിതയുടെ മരണശേഷം ശശികല ഉള്‍പ്പെടുന്ന മന്നാര്‍ഗുഡി മാഫിയയ്ക്ക് നിലത്ത് നില്‍ക്കാന്‍ നേരമില്ലാത്ത വിധം പ്രശ്‌നങ്ങളായിരുന്നു നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിക്കസേര മോഹിച്ച ശശികല ജയിലിലായി. കോഴക്കേസില്‍ ടിടിവി ദിനകരനും അകത്ത് പോയി. ഇതെല്ലം ജയയുടെ പ്രേതം ചെയ്യുന്നതാണ് എന്നാണ് അടക്കംപറച്ചില്‍.

നിർഭയക്കേസിലെ നാലു പ്രതികൾക്കും നൽകിയ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് നിർണായക വിധി പ്രഖ്യാപിച്ചത്. കോടതിയിൽ സന്നിഹിതരായിരുന്ന നിർഭയയുടെ മാതാപിതാക്കൾ കയ്യടിയോടെയാണ് വിധി പ്രസ്താവനയെ സ്വീകരിച്ചത്. അക്ഷയ് ഠാക്കൂർ ,പവൻ ഗുപ്ത , വിനയ് ശർമ്മ, മുകേഷ് സിങ്ങ് എന്നീവരുടെ വധശിക്ഷയാണ് സുപ്രീംകോടതി ശരിവെച്ചത്. അതി നിഷ്ഠൂരമായ കൃത്യമാണിതെന്നും പെൺകുട്ടിയുടെ മരണമൊഴി നിർണായകമാണ് എന്നും വിലയിരുത്തിയ കോടതി പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന് നിരീക്ഷിച്ചു. പ്രതികൾക്ക് വധശിക്ഷ നൽകിയ ഡൽഹി ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.

സമാനതകളില്ലാത്ത കുറ്റകൃത്യമാണ് ഇതെന്നും , അതിക്രൂരമായാണ് പെൺകുട്ടിയെ ഇവർ ആക്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. യാതൊരു തരത്തിലുള്ള ശിക്ഷ ഇളവും ഇവർ അർഹിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.

ഒന്നാം പ്രതി വിചാരണക്കാലയളവിൽ തിഹാർ ജയിലിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.നാലു പ്രതികൾക്കു വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിചാരണ കോടതിയുടെ ഉത്തരവില്‍ പോരായ്മകളുണ്ടെന്നും വധശിക്ഷ വിധിക്കുന്നതിനു മുന്‍പ് പാലിക്കേണ്ട ചട്ടങ്ങള്‍ പാലില്ലെന്നും കാണിച്ചാണ് വധശിക്ഷ റദ്ദാക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നകാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി 2 അമിക്കസ് ക്യൂറിമാരെ നിയമിച്ചിരുന്നു.


2012 ഡിസംബര്‍ 12 നാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗം നടന്നത്. സുഹൃത്തിനോടൊപ്പം സഞ്ചരിക്കവെയാണ് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായ 23 കാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. നിര്‍ഭയക്കേസ് പ്രതികളില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിനിയെ ഏറ്റവും സാരമായി ഉപദ്രവിച്ചത് ഇയാളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ പ്രായ പൂർത്തിയാകാത്ത യുവാവിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയുരുന്നു. നിര്‍ഭയ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ആളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ദില്ലിയില്‍ നിന്നും അകലെയുള്ള തട്ടുകടയിലെ പാചകക്കാരനായി ജോലി ചെയ്യുകയാണെന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ.

സിക്‌സുകള്‍ മഴയായ് പെയ്തിറങ്ങിയ രാവായിരുന്നു കഴിഞ്ഞ ദിവസത്തേത്. സുരേഷ് റെയ്‌ന തുടങ്ങിവെച്ച ആ വെടിക്കെട്ട് ദിനേഷ് കാര്‍ത്തികിലൂടെ കത്തിപടര്‍ന്നപ്പോള്‍ അത് ഡല്‍ഹി ടീമിന്റെ അന്ത്യകൂദാശയാകുമെന്നാണ് കരുതിയത്. എന്നാല്‍ യഥാര്‍ത്ഥ വെടിക്കെട്ട് പിന്നീട് വരാനിരിക്കുന്നേ ഉണ്ടായിരുന്നുളളു.

മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തും ഗുജറാത്ത് ബൗളര്‍മാരെ നിഷ്‌കരുണം ശിക്ഷിച്ചപ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍  കൊടുങ്കാറ്റും മിന്നലും ഇടിയുമായി പരിണമിച്ചു.

43 പന്തിലാണ് റെയ്‌ന 77 റണ്‍സെടുത്ത. ദിനേഷ് കാര്‍ത്തിക് 34 പന്തില്‍ 65 റണ്‍സും എടുത്തു.  സഞജു 31 പന്തില്‍ 61 റണ്‍സും റിഷഭ് പന്താകട്ടെ 43 പന്തില്‍ 97 റണ്‍സും അടിച്ചുകൂട്ടി.

ആ  തകപ്പൻ കാഴ്ച കാണാം ….

 

വയനാട് അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ വനിതാ പൊലീസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. മേപ്പാടി റിപ്പൺ സ്വദേശിനി കെ. പി. സജിനിയാണ് മരിച്ചത്. പുലർച്ചെ രണ്ടുമുതൽ നാലുമണിവരെ പൊലീസ് സ്റ്റേഷനിൽ പാറാവ് ജോലി ചെയ്തശേഷം വിശ്രമിക്കാനായി പോവുകയായിരുന്നു. രാവിലെ ആറരയോടെ വിശ്രമമുറിയിലേക്കെത്തിയ മറ്റൊരു പൊലീസുകാരിയാണ് തൂങ്ങിമരിച്ച നിലയിൽ സജിനിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുവർഷം മുൻപാണ് സജിനി അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് സിവിൽ പൊലീസ് ഓഫീസറായി സ്ഥലം മാറിയെത്തിയത്.

ഉത്തർപ്രദേശിൽ മിനിബസ് കനാലിലേക്കു മറിഞ്ഞ് 14 പേർ മരിച്ചു. 24 പേർക്കു പരുക്കേറ്റു. ഇറ്റാ ജില്ലയിലാണ് സംഭവം. ആഗ്രയിലെ സക്രൗലി ഗ്രാമത്തിൽനിന്നു തിരിച്ചെത്തിയ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറക്കം തൂങ്ങുന്ന അവസ്ഥയിലായിരുന്നുവെന്നാണ് ആരോപണം. ഇതേത്തുടർന്നാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്കു മറിഞ്ഞത്. പരുക്കേറ്റവരെ ജാലേശ്വറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

അപകടങ്ങൾ തുടർക്കഥയായി കുരുതിക്കളമായി മാറിയ ചങ്ങനാശേരി വാഴൂർ റോഡിൽ കാണിച്ചുകുളം കാരക്കാട് ജംഗ്ഷനിൽ ഇന്നലെ ഉണ്ടായ വാഹന അപകടത്തിൽ നിന്നും ആണ് അഭിവന്ദ്യ പിതാവ് അത്ഭുതകരമായി രക്ഷപെട്ടത്, സെയിൽ വാൻ  എതിരെ വന്ന മറ്റൊരു കാറുമായി കുട്ടിയിടിച്ചു മറിയുകയും, പുറകെ വന്ന പിതാവിന്റെ വാഹനം റോഡിനു കുറുകെ  തല കിഴായി മറിഞ്ഞ വാനിൽ ഇടിച്ചു നിയന്ത്രണം വിടുകയായിരുന്നു.

Image may contain: car and outdoor

                                     അപകടത്തിൽപ്പെട്ട പിതാവിന്റെ കാർ 

കാർ റോഡിൽ നിന്നും തെന്നിമാറി തൊട്ടടുത്ത മതിലിലേക്കു ഇടിച്ചു കയറാതെ ഡ്രൈവറിന്റെ അവസരോചിതമായി വാഹനം നിയന്ത്രിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം, അപകടത്തിൽ ആർക്കും പരുക്കില്ല, കുട്ടിക്കാനം പോയി  തിരിച്ചു  ചങ്ങനാശേരിയിലേക്കു മടങ്ങും വഴിയാണ് പിതാവിന്റെ   വാഹനം അപകടത്തിൽ പ്പെടുന്നത്, തുടർന്ന് പിതാവ് മറ്റൊരുവാഹനത്തിൽ  യാത്ര തുടർന്നു

Image may contain: car, tree and outdoor

മൂന്നുവര്ഷം അടിമയെ പോലെ വീട്ടില്‍ ജോലിയ്ക്ക് നിന്ന പെണ്‍കുട്ടിയ്ക്ക് ആകെ നല്‍കിയ ശമ്പളം 576 രൂപ. കൂടെ എണ്ണിയാല്‍ ഒടുങ്ങാത്ത ക്രൂരമര്‍ദനം പതിവ്. ശമ്പളം നൽകാത്തത് മാത്രമല്ല, ജോലിക്കാരിയുടെ മുടി മുറിച്ച് കളയുകയും, മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും ചെയ്യുമായിരുന്നു ആ വീട്ടമ്മ. മറ്റെവിടെയും അല്ല കേരളത്തില്‍ തന്നെ സംഭവം.എന്നാൽ സഹികെട്ട് വീട് വിട്ട് പുറത്തു പോയ പെൺകുട്ടിയെ മോഷണകഥ ചമച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു ഈ വീട്ടമ്മ !!

കളമശ്ശേരിയിലെ ചങ്ങമ്പുഴ നഗറിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.തന്നെയും മകളെയും മുറിയിൽ പൂട്ടിയിട്ട് വീട്ടിലുണ്ടായിരുന്ന 30 പവൻ സ്വർണ്ണം മോഷ്ടിച്ചുവെന്നാണ് റോഷനി എന്ന വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തെ തുടർന്ന് വീട്ടിൽ നിന്നും പുറത്ത് കടന്ന പെൺകുട്ടിയെ ഞാറയ്ക്കലിൽ നിന്നും കണ്ടെത്തി. പെൺകുട്ടി അലഞ്ഞുതിരിഞ്ഞ് രാത്രി ഞാറയ്ക്കലിൽ എത്തി. അവിടെ ഒരു വീട്ടിൽ ദാഹജലം ചോദിച്ചു ചെന്ന പെൺകുട്ടി അവശയായിരുന്നു. ഇതുകണ്ട വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഇതോടെയാണ് പോലീസ് കേസിന്റെ സത്യാവസ്ത മനസ്സിലാക്കുന്നത്.

നഷ്ടപ്പെട്ടുവെന്നു പറയുന്ന ആഭരണം വീട്ടിലെ കട്ടിലിനടിയിൽ നിന്നു കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. സഹികെട്ട് വീടുവിട്ടുപോകാൻ തുനിഞ്ഞപ്പോൾ പൊലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് വീട് വിട്ട് പോയപ്പോൾ വീട്ടുകാരുടെ മൊബൈൽ ഫോണുകൾ കൊണ്ടുപോയതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.പെൺകുട്ടിയെ മർദിച്ചതിനും കള്ളപ്പരാതി നൽകിയതിനും ചങ്ങമ്പുഴ നഗർ ഐശ്വര്യയിൽ റോഷ്‌നി നായർക്കെതിരെ (45) കേസെടുത്തതായി പോലീസ് പറഞ്ഞു.

മമ്മൂട്ടി ചിത്രം അപരിചിതനിലൂടെ മലയാളത്തില്‍ എത്തിയ നടിയായിരുന്നു മഹി വിജ്. മുംബൈ മോഡല്‍ ആയിരുന്ന മഹി ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്നാണ്‌ സിനിമയില്‍ തലകാണിച്ചത്. പിന്നീട് കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ മഹി ഹിന്ദി സീരിയലില്‍ സജീവമായിരുന്നു.

കഴിഞ്ഞ ദിവസം ആണ് നടി തനിക്കു നേരെ ഉണ്ടായ ഒരു അക്രമത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ചു രംഗത്ത് വന്നത്. നൈറ്റ് ക്ലബില്‍ ഭര്‍ത്താവും നടനുമായ ജെയ് ബാനുശാലിക്കും സുഹൃത്തിനുമൊപ്പം എത്തിയതായിരുന്നു മഹി. അപ്പോള്‍ അപരിചിതനായ ഒരാള്‍ താരത്തെ ക്ലബിലെ ശുചിമുറിയില്‍ വച്ച് കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.ആദ്യം ഭയന്നു പോയി എങ്കിലും പിന്നീട് മനോധൈര്യം വീണ്ടെടുത്ത് താന്‍ അയാളുടെ കരണത്ത് രണ്ടു വട്ടം അടിച്ചു എന്നു നടി പറഞ്ഞു. അപ്പോഴും അവന്റെ മുഖത്ത് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ആളെ ഒച്ചവച്ചു കൂട്ടി എങ്കിലും അപ്പോഴേയ്ക്കും അയാള്‍ ഓടി രക്ഷപെട്ടിരുന്നു. പ്രതികരിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ തന്റെ സ്ഥിതി ഇന്ന് എന്തായിരിക്കുമെന്നു മഹി വിജ് ചോദിക്കുന്നുണ്ട്.

കാസര്‍കോട് കുമ്പളയില്‍ കാറിലെത്തിയ സംഘം കടയില്‍ കയറി വ്യാപാരിയെ വെട്ടിക്കൊന്നു. ബന്തിയോടിലെ രാമകൃഷ്ണനെ (49) യെയാണ് വെട്ടി കൊന്നത് ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം.അക്രമികള്‍ കാറില്‍ തന്നെ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി.

കോടനാടുള്ള ജയലളിതയുടെ എസ്‌റ്റേറിലെ കവര്‍ച്ചയ്ക്കിടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക കണ്ടെത്തല്‍. എസ്റ്റേറ്റില്‍ നിന്നു വിലപ്പെട്ട പലതും മോഷണം നടത്തിയ കവര്‍ച്ചക്കാര്‍ തടയാനെത്തിയ കാവല്‍ക്കാരെ ആക്രമിക്കുകയായിരുന്നു. അവരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് മലയാളികളാണെന്നു വ്യക്തമായിരുന്നു. പ്രതികളെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത് തോര്‍ത്താണെന്നതാണ് കൗതുകകരം. കൊല്ലപ്പെട്ട കാവല്‍ക്കാരന്‍ ഓംബഹാദൂറിനെ തോര്‍ത്ത് കൊണ്ടു കൈ കെട്ടിയിട്ട നിലയിലാണ് പോലീസ് കണ്ടെത്തിയത്  കാവി നിറത്തിലുള്ള തോര്‍ത്താണ് മോഷ്ടാക്കര്‍ ഉപയോഗിച്ചത്. സ്ഥിരമായി മലയാളികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കാവി തോര്‍ത്താണ് അന്വേഷണം കേരളത്തിലേക്ക് നീളാന്‍ കാരണം. കേസില്‍ പത്തിലധികം പ്രതികള്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ 11 ഓളം വരുന്ന പ്രതികളില്‍ പത്തു പേരും മലയാളികളാണെന്നു തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ കോത്തഗിരിക്കടുത്തുള്ള അളക്കരയിലെ കോട്ടേജിലാണ് മൂന്നു ദിവസമായി താമസിച്ചിരുന്നത്. കാവല്‍ക്കാരെ കെട്ടിയിടാന്‍ മാത്രമല്ല തല കീഴായി കെട്ടിത്തൂക്കാനുമെല്ലാം പ്രതികള്‍ ഉപയോഗിച്ചത് തോര്‍ത്താണ് വ്യക്തമായിരുന്നു. കൈയും കാലും കെട്ടിയ ശേഷമാണ് മോഷ്ടാക്കള്‍ അവരെ മരത്തിനു മുകളില്‍ കെട്ടിത്തൂക്കിയത്.കേസിലെ രണ്ടാം പ്രതിയും മലയാളിയുമായ സയന് ഗൂഡാലോചനയെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാമെന്നു പോലീസ് കരുതുന്നു. ഒന്നാം പ്രതിയായിരുന്ന കനകരാജ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാലക്കാട്ട് വച്ചു മറ്റൊരു വാഹനാപകടത്തില്‍ സയനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളുടെ ഭാര്യയും കുഞ്ഞും അപകടത്തില്‍ മരിച്ചിരുന്നു.

Copyright © . All rights reserved