Latest News

സ്വന്തം ലേഖകൻ

ചങ്ങനാശേരി മാമ്മൂട് കൊച്ചുറോഡിൽ ആണ്  വാഹനാപകടം നടന്നത് അപകടത്തിൽ  5 പേർക്ക് സാരമായി പരുക്ക് പറ്റി. ചങ്ങനാശേരി ഭാഗത്തുനിന്നും അമിത വേഗതയിൽ വന്ന കാർ എതിർ ദിശയിൽ വന്ന മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു, പള്ളം ബിഷപ്പ് ടച്ച് കോളേജ് വിദ്യാർത്ഥി ആയ അദ്വൈത് (19 ) പുതുപ്പള്ളി സ്വദേശിയുമായ വിദ്യാർത്ഥിയുടെ  വാഹനമാണ് അപകടം വരുത്തിവച്ചത്, എതിർദിശയിൽ വന്ന വാഹനങ്ങളിൽ ഒന്നിൽ  സഞ്ചരിച്ച കൊല്ലം സ്വദേശി  ചന്ദ്രബോസ് (മണ്ണ് സംരക്ഷണഓഫീസർ) കുടുംബവും ആയിരുന്നു, സാരമായി പരുക്കേറ്റ ഇവരെ വാർഡ് മെമ്പർ നിതീഷ് കോച്ചേരിയുടെ നേതൃത്വത്തിൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ  എത്തിച്ചു,

1500 ല്‍ ലോകത്തു ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ജോതി ശാസ്ത്രഞ്ജനായ നോസ്ട്രഡാമസിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാകുമോ എന്ന ഭയത്തില്‍ ലോകം.താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്ള കാര്യങ്ങള്‍ ആണ് നോസ്ട്രഡാമസ് കൂടുതലായും പ്രവചിച്ചിരുന്നത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം ഹിറ്റ്ലറുടെ ഉയര്‍ച്ച , 1970ല്‍ അറബ് രാജ്യങ്ങളുടെ മുന്നേറ്റം, പോപ്പിനെതിരെയുള്ള വധ ശ്രമം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ അദ്ദേഹം പ്രവചിച്ചിരുന്നു.

നൊസ്ട്രഡാമസ് ഡോക്ടറായിരുന്നു. ജൂത ഡോക്ടര്‍മാരുടെ പരമ്പരയിലാണ് അദ്ദെഹത്തിന്‍റെ ജനനം. പക്ഷെ പ്രവചന സിദ്ധിയാണദ്ദേഹത്തെ ചിരസ്മരണീയനാക്കിയത്. നോസ്ട്രഡാമസ് സ്വന്തം മരണം പ്രവചിച്ചിരുന്നു.1566 ജൂലായ് ഒന്നിന് രാത്രി തനിക്ക് ശുഭരാത്രി ആശംസിച്ച പരിചാരകനോട് അടുത്ത സൂര്യോദയം വരെ താന്‍ ജീവിച്ചിരിക്കില്ല എന്നദ്ദേഹം പറഞ്ഞുവത്രേ .uploads/news/2017/04/100784/notr.jpg

നോസ്ട്രഡാമസ്ന്റെ പ്രവചനങ്ങള്‍ കൂടുതലും കവിതാ രൂപത്തില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ ഒരുപാട് പേര് ഭാവി അറിയാന്‍ പോകുമായിരുന്നു. ചുരുക്കം ചിലര്‍ക്കൊക്കെ അദ്ദേഹം മറുപടി നല്‍കി. ബാക്കി ഉള്ളവയ്ക്ക് മൗനം അവലംബിച്ചു. പക്ഷെ അദ്ദേഹം മറുപടി പറഞ്ഞതെല്ലാം ഭാവിയില്‍ യാഥാര്‍ത്ഥ്യം ആയി. നോസ്ട്രഡാമസ് കവടി നിരത്തിയും മറ്റും അല്ലായിരുന്നു പ്രവചിച്ചിരുന്നത്. ചില സമയങ്ങളില്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നിയിരുന്നത് എപ്പോഴും പോക്കറ്റില്‍ കൊണ്ട്  നടക്കാറുള്ള ഡയറിയില്‍ എഴുതിയിടുക ആയിരുന്നു. പക്ഷെ ഈ ലോകത്തുള്ളവരെ എല്ലാം ഞെട്ടിച്ച അദ്ദേഹത്തിന്റെ പ്രവചനം ഏതാനും വര്‍ഷങ്ങക്ക് മുന്‍പ് നാം കണ്ടു. അദ്ദേഹം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ കാര്യം.

അന്ന് അമേരിക്ക രൂപികൃതം ആയിട്ടില്ല…വിമാനം കണ്ടുപിടിച്ചിട്ടുമില്ല….നോസ്ട്രഡാമസ്ന്റെ ഡയറിയില്‍ ഇങ്ങനെ എഴുതിയിരുന്നു “ഭൂമിയുടെ ഇത്ര അക്ഷാംശത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ രണ്ടു ഇരട്ട ഗോപുരങ്ങളെ ഭീമന്‍ ഇരുമ്പ് പക്ഷികള്‍ വന്നു തകര്‍ക്കുമെന്നും അത് ലോകത്തിലെ ഏറ്റവും വലിയ ചേരി തിരിവിന് കാരണം ആകും എന്നും.” അതെ …സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ….അന്ന്  ഇന്റര്‍നെറ്റ്ലും മറ്റും നോസ്ട്രടമസ് പ്രവചനങ്ങള്‍ വീണ്ടും വാര്‍ത്ത ആയി.

നോസ്ട്രടമസ് പ്രവചനങ്ങള്‍ എഴുതിയ ഡയറി നൂറ്റാണ്ടുകള്‍ സൂക്ഷിച്ചു വെക്കാനും ഒരു കാരണം ഉണ്ട്‌. വയസ്സായ നോസ്ട്രടമസ് നിര്യാതനായി. അദ്ദേഹത്തിന്‍റെ മൃതദേഹം രാജാവിന്റെ സാന്നിധ്യത്തില്‍ കല്ലറയില്‍ അടക്കിയ ശേഷം എല്ലാവരും പിരിഞ്ഞു പോയി. തിരിച്ചു കൊട്ടാരത്തില്‍ എത്തിയ രാജാവ് നോസ്ട്രഡാമസിന്‍റെ ഡയറി വേണം എന്ന് ആവശ്യപ്പെട്ടു. ഡയറി എപ്പോഴും അദ്ദേഹം ഷര്‍ട്ടിന്റെ പോക്കറ്റില്‍ ആണ് വെക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ എല്ലാ ഷര്‍ട്ടും പരിശോധിച്ചു. ആളുകള്‍ അദേഹത്തിന്റെ വീടും പരിസരവും അരിച്ചു പറുക്കി. ഡയറി മാത്രം കിട്ടിയില്ല. അന്നേരം ആണ് ഒരാള്‍ പറഞ്ഞത്..നോസ്ട്രഡാമസ്നെ അടക്കിയപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ ചിലപ്പോള്‍ കാണുമായിരിക്കും. എല്ലാവരും വീണ്ടും ശവക്കല്ലറയില്‍ എത്തി, കല്ലറ കുത്തി തുറന്നു. അതെ പോക്കറ്റില്‍ ഡയറി ഉണ്ടായിരുന്നു. അത് തുറന്നു ആദ്യത്തെ പേജ് വായിച്ചപ്പോള്‍ എല്ലാവരും ഞെട്ടി തരിച്ചു പോയി, ആദ്യത്തെ പേജില്‍ ഇങ്ങനെ എഴുതിയിരുന്നു ” നിങ്ങള്‍ ഇത്രാം തീയതി എന്‍റെ ശവക്കല്ലറ കുത്തി തുറന്നു എന്‍റെ ഡയറി എടുക്കും “.

2017-18 വര്‍ഷത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനം ആണ് ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ലോക നേതാവിന്റെ മരണം അദ്ദേഹം ഈ കാലഘട്ടത്തില്‍ പ്രവചിച്ചിട്ടുണ്ട്. ആ മരണം മൂന്നാം ലോക മഹായുദ്ധത്തിനു വഴിവെയ്ക്കും എന്നും ആ യുദ്ധം 27 വര്‍ഷം നീണ്ടു നില്‍ക്കും എന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ടത്രേ. ഉത്തരകൊറിയയും അമേരിക്കയും പരസ്പരം വെല്ലുവിളിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പ്രചവചനം യാഥാര്‍ത്ഥ്യമാകുമോ എന്ന ഭയത്തിലാണു ലോകം.

വിജയ്‌ മല്യ, ഒരു കാലത്ത് ഇന്ത്യന്‍ ബിസ്സിനെസ്സ് രംഗത്ത് ഏറ്റവും അധികം ഉയര്‍ന്ന് കേട്ട പേരായിരുന്നു അത് .ഇന്ത്യന്‍ ബിസിനസ് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു വിജയ് മല്യ. മദ്യം , വിമാനം , ക്രിക്കറ്റ് ടീം എന്നുവേണ്ട ഒട്ടുമിക്ക രംഗത്തും മല്യയുടെ  ‘കിംഗ്‌ ഓഫ് ഗുഡ് ടൈംസ് ‘ കടന്നുചെന്നു. 28-ാം വയസില്‍ പിതാവിന്റെ മരണശേഷം യുബി ഗ്രൂപ്പിന്റെ ചെയര്‍മാനായിട്ടാണ് മല്യയുടെ കടന്നുവരവ്.ആഡംബരത്തിന്റെ പര്യായമായിന്നു മല്യയെന്ന മദ്യമുതലായിളുടെ ജീവിതം എന്ന് പറയാം .

എന്നാല്‍ ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരന്റെ പ്രതീകമാണ് വിജയ് മല്യ. ഇന്ത്യയിലെ ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കുമായി 9000 കോടിയോളം രൂപ കൊടുക്കാനിരിക്കെ, രാജ്യത്തുനിന്ന് മുങ്ങിയതോടെയാണ് മല്യ നായകനിൽനിന്ന് വില്ലനിലേക്ക് കൂപ്പുകുത്തിയത്.ലോകത്തെ തന്നെ ഒന്നാംനിര മദ്യവ്യവസായിയായിരുന്ന വിജയ് മല്യയുടെ കഷ്ടകാലം തുടങ്ങുന്നത് കിങ്ഫിഷർ എയർലൈൻസിന്റെ വരവോടെയാണ്. തന്റെ ആഡംബര ജീവിതത്തിന്റെ പ്രതീകം പോലെ മല്യ കിങ്ഫിഷർ എയർലൈൻസിന് തുടക്കമിട്ടത് 2005 മെയ് മാസത്തിലാണ്. എയർലൈൻസിനുവേണ്ടി ബാങ്കുകളിൽനിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പയാണ് മല്യയുടെ വ്യവസായ സാമ്രാജ്യം തകർത്തത്. vijay mallya and ladies

സ്ത്രീകളായിരുന്നു മല്യയുടെ പ്രധാന ദൗര്‍ബല്യങ്ങള്‍. സുന്ദരികളായ സ്ത്രീകളെ സുഹൃത്തുക്കളായി ലോകമെങ്ങും കറങ്ങുകയായിരുന്നു അദേഹത്തിന്റെ പ്രധാന ഹോബി. കല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പഠിക്കുമ്പോള്‍ തന്നെ മല്യയുടെ ഈ കമ്പം ചര്‍ച്ചാവിഷയമായിരുന്നു. കിംഗ്‌ ഫിഷര്‍ വര്‍ഷാവര്‍ഷം ഇറക്കുന്ന കലണ്ടര്‍ ഇതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ . സുന്ദരികളായ മോഡലുമാര്‍ ,നടിമാര്‍ എന്ന് വേണ്ട സ്ത്രീകള്‍ക്ക് ചുറ്റും ആയിരുന്നു എന്നും മല്യയുടെ ജീവിതം .

1986ലായിരുന്നു മല്യയുടെ ആദ്യ വിവാഹം. എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസായിരുന്ന സമീറാ ത്യാബ്ജിയായിരുന്നു ജീവിതത്തിലേക്ക് കടന്നെത്തിയത്. ഈ ബന്ധത്തില്‍ പിറന്നതാണ് സിദ്ധാര്‍ഥ് മല്യ. എന്നാല്‍, സിദ്ധാര്‍ഥിന്റെ ജനനത്തിനു പിന്നാലെ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. പിന്നീട് ബിസിനസും കറക്കവുമായി ജീവിച്ച മല്യ ഒരിക്കല്‍ക്കൂടി വിവാഹിതന്റെ റോളിലെത്തി. അയല്‍ക്കാരിയായിരുന്ന രേഖയെയാണ് രണ്ടാംവിവാഹത്തില്‍ ഒപ്പംകൂട്ടിയത്. ഇതില്‍ ലൈല, കബീര്‍ എന്നിങ്ങനെ രണ്ടു മക്കള്‍.എന്നാല്‍ ആ ബന്ധവും നിലനിന്നില്ല .

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നായികയാണ് മഡോണ സെബാസ്റ്റിയന്‍. ഇപ്പോള്‍ മലയാളത്തില്‍ കൂടാതെ അന്യഭാഷയില്‍ നിന്നും ഒത്തിരി ഓഫറുകളാണ് മഡോണയെ തേടിയെത്തുന്നത്. നടിയോട് ആരാധകര്‍ക്കുള്ള പ്രത്യേക സ്‌നേഹം കണക്കിലെടുത്താണ് മഡോണയ്ക്ക് ഇടവേളകളില്ലാതെ ഓഫറുകള്‍ വരുന്നത്.
മലയാളം വിട്ട് തമിഴിലേക്ക് ചേക്കേറിയ താരത്തിന് അവിടെയും മികച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. നടി ഇപ്പോള്‍ അഹങ്കാരത്തിന്റെ പരകോടിയിലാണെന്നാണ് തമിഴ്സിനിമലോകത്തിന്റെ പ്രധാന പരാതി. തമിഴ് മാധ്യമങ്ങളും ഈ വാര്‍ത്തയ്ക്കു വലിയ പ്രാധാന്യമാണ് നല്കിയിരിക്കുന്നത്.
വലിയ തലക്കനമാണത്രെ സെറ്റില്‍ മഡോണ സെബാസ്റ്റിന്. ആരോടും സംസാരിക്കില്ല. സംസാരിച്ചാവും പരുക്കാന്‍ സ്വഭാവം. ഒന്നിലും പങ്കാളിയാകില്ല. തന്റെ ഭാഗം ചിത്രീകരിച്ച് കഴിഞ്ഞാല്‍ മാറി ഇരിക്കുക. സഹകരണ സ്വഭാവം നടിയുടെ ഭാഗത്ത് നിന്നില്ല എന്നൊക്കെയാണ് നടിക്കെതിരെയുള്ള ആരോപണങ്ങൾ.
ഇതിനിടെ മഡോണ പ്രതിഫലം ഉയര്‍ത്തിയതാണ് പുതിയ വിഷയം. ധനുഷ്, വിജയ് സേതുപതി തുടങ്ങിയവരെ പോലുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത് അതിനാല്‍ ഇനിയും അത്തരം മുന്‍നിര താരങ്ങള്‍ക്കൊപ്പം മാത്രമേ അഭിനയിക്കൂ, അതിന് തനിക്ക് പ്രതിഫലം കൂടുതല്‍ വേണം എന്നൊക്കെയാണത്രെ നടിയുടെ ഡിമാന്‍ഡ്. ഈ അടുത്ത നാളിൽ പുതിയ ഒരു താരചിത്രത്തിൽ നടിയെ കാസ്റ്റുചെയ്യുന്നതുമായി ബന്ധപെട്ടു നടിയോട് സംസാരിച്ച ഒരു പ്രശസ്‌ത പ്രൊഡക്ഷൻ കോൺട്രോളറോട് നടി ചൂടായതായും പിന്നീട് ആളെ മനസിലായപ്പോൾ മാപ്പ് ഇരന്നതായും അറിയാൻ കഴിഞ്ഞത്.
പ്രേമത്തിന് ശേഷം മലയാളത്തില്‍ ദിലീപിന്റെ നായികയായി കിങ് ലയര്‍ എന്ന ചിത്രത്തിലെത്തി. തമിഴില്‍ കാതലും കടന്ത് പോകും, കവന്‍, പവര്‍ പാണ്ടി എന്നീ ചിത്രങ്ങളും ചെയ്തു. ഇപ്പോള്‍ ഹ്യൂമണ്‍സ് ഓഫ് സംവണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.

ഇടുക്കി നെടുക്കണ്ടം കൂട്ടാറില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കൂട്ടാര്‍ ചേലമൂട്ടില്‍ കൊല്ലപ്പെട്ട ബീനയുടെ ഭര്‍ത്താവ് മൈലാടിയില്‍ സുബിനെയാണ് (30) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ വീടിനു സമീപത്തെ പുരയിടത്തില്‍ കെട്ടി തൂങ്ങിയ നിലയിലാണ് സുബിന്റെ മൃതദേഹം പ്രദേശവാസികള്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുൻപായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അനിയനും ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവുമായ കുമരകംമെട്ട് മൈലാടിയില്‍ കണ്ണന്‍ എന്ന് വിളിയ്ക്കുന്ന സുജിന്‍ ബീനയെയും (27) ഭാര്യാ മാതാവ് ഓമന മുരുകനെയും (52) കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയുടെയും ഭാര്യാമാതാവിന്റെയും മരണത്തില്‍ സുബിന്‍ മാനസികമായി തകര്‍ന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മരിച്ച സുബിനും ബീനയ്ക്കും എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ അശ്വിന്‍ എന്ന ഏക മകന്‍ മാത്രമാണുള്ളത്. ഓമനയുടെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവ് ആണ് ഇരട്ട കൊല നടത്തിയ സുജിന്‍.
സുജിനും ഭാര്യയും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത് ഇയാളുമായി പിണങ്ങിചേലമൂട്ടിലെ തറവാട്ടില്‍ കഴിയുകയായിരുന്ന ഭാര്യ വിനീതയെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ഇവരുടെ വീട്ടിലെത്തിയത്.
മദ്യപിച്ചെത്തിയ ഇയാള്‍ ഓമനയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇവരെ കുത്തുകയുമായിരുന്നു. ഇത് കണ്ട് ഓടിവന്ന ബീനയെയും കുത്തിയശേഷമാണ് ഇയാള്‍ ഇവിടെ നിന്ന് പോയത്. ഇരുവരും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. ചേട്ടനും അനിയനും സഹോദരിമാരെ വിവാഹം കഴിക്കുകയായിരുന്നു.
മദ്യ ലഹരിയിലാണ് സുജിന്‍ ഈ കൊലപാതകങ്ങള്‍ നടത്തിയത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. കമ്പംമെട്ട് എസ്.ഐ ഷനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാരം നടത്തി.

പ്രിയാ രാമനെ മലയാളികള്‍ അങ്ങനെ ഒന്നും മറക്കില്ല .സൈന്യം, കാഷ്മീരം, മാന്ത്രികം… എണ്ണിയാലൊടുങ്ങാത്ത ആക്ഷന്‍ സിനിമകളില്‍ നിറഞ്ഞാടിയ പ്രിയ ഒരു സുപ്രഭാതത്തില്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. സിനിമലോകത്തെ ഞെട്ടിച്ച പ്രണയത്തിനും വിവാഹത്തിനുംശേഷം വിദേശത്ത് താമസമാക്കിയ പ്രിയ ജീവിതത്തില്‍ ഇപ്പോള്‍ ഏകയാണ്.

മലയാളത്തിലും തമിഴിലും വിലപിടിപ്പുള്ള താരമായി നിറഞ്ഞുനില്‍ക്കേ 1999ലാണ് നടന്‍ രഞ്ജിത്തുമായി പ്രിയ അടുക്കുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ സിനിമകള്‍ കുറച്ചു. അക്കാലത്ത് ഇരുവരുടെയും പ്രണയം ലൊക്കേഷനുകളിലെ ചര്‍ച്ചാവിഷയമായിരുന്നു. വീട്ടുകാര്‍ അനുമതി നല്കിയതോടെ 2002ല്‍ ഇവരുടെ  വിവാഹം നടന്നു.  രഞ്ജിത്തിന്റെ മണവാട്ടിയായതോടെ സിനിമകള്‍ കുറച്ച അവര്‍ കുടുംബിനിയുടെ റോളിലേക്ക് മാറി. താമസം ചെന്നൈയിലേക്ക് മാറ്റി. ഇടയ്ക്ക് വിദേശവാസവും.

പല സെലിബ്രിറ്റികളുടെയും ജീവിതത്തിലെന്നപോലെ പ്രിയയുടെ ജീവിതത്തിലും കാറും കോളും നിറയുന്നതാണ് പിന്നീട് കണ്ടത്. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെ രഞ്ജിത്ത് തിരക്കേറിയ താരമായി മാറി. ഇതോടെ കുടുംബജീവിതത്തിലും പ്രതിഫലനമുണ്ടായി. ഇതിനിടെ രഞ്ജിത്തിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന കിംവദന്തികളും പരന്നു.

Image result for priya raman

2013 നവംബറിലായിരുന്നു ഇവര്‍ വിവാഹമോചനഹര്‍ജി നല്‍കിയത്. 2014 മെയ് 16ന് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഇപ്പോള്‍ രണ്ടുപേരും പിരിഞ്ഞാണ് താമസം. ഏഴും മൂന്നും വയസുള്ള രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. കുട്ടികള്‍ ഇപ്പോള്‍ പ്രിയയ്‌ക്കൊപ്പമാണ് താമസം. ഇതിനിടെ രഞ്ജിത്ത് പുനര്‍ വിവാഹിതനായി. പ്രമുഖ തെന്നിന്ത്യന്‍ നടി രാഗസുധയാണ് രഞ്ജിത്തിന്റെ വധു. പ്രിയയുമായുള്ള വിവാഹമോചനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകമാണ് രഞ്ജിത്ത് വീണ്ടും വിവാഹിതനായത്. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് പ്രിയാരാമന്‍.
Image result for priya raman

4ജി ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ഇന്ത്യന്‍ ടെലികോം രംഗത്ത് താരിഫ് യുദ്ധത്തിന് തുടക്കമിട്ട റിലയന്‍സ് ജിയോ മിനിറ്റിന് മൂന്ന് രൂപാ നിരക്കില്‍ രാജ്യാന്തര കോളുകളും ഓഫര്‍ ചെയ്യുന്നു. ‘റേറ്റ് കട്ടര്‍ പ്ലാന്‍’ ആക്ടിവേറ്റ് ചെയ്താല്‍ യൂസര്‍മാര്‍ക്ക് രാജ്യാന്തര കോള്‍ നിരക്കുകള്‍ കുറക്കാമെന്ന് ജിയോ സൈറ്റില്‍ പറയുന്നു.

ബ്രിട്ടനെ കൂടാതെ അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, ഹോങ്കോങ്, സിംഗപൂര്‍, അന്‍ഡോറ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ഫ്രെഞ്ച് ഗ്യുനിയ, ഇറ്റലി, ലക്‌സംബര്‍ഗ്, മാള്‍ട്ട, മംഗോളിയ, മൊറോക്ക, പോളണ്ട്, പോര്‍ച്ചുഗല്‍, പ്യൂട്ടോറിക്ക, റൊമാനിയ, സ്വീഡന്‍, സ്വിസ്റ്റര്‍ലന്‍ഡ്, തായ്‌വാന്‍, എന്നീ രാജ്യങ്ങളിലേക്കും മിനിറ്റിന് മൂന്ന് രൂപാ നിരയ്ക്കില്‍ വിളിക്കാം. 501 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ യൂസര്‍മാര്‍ക്ക് ജിയോ റേറ്റ് കട്ടര്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം.

ഫ്രാന്‍സ്, പാകിസ്താന്‍, ഇസ്രായേല്‍, ജപ്പാന്‍, അര്‍ജന്റീന, ഡെന്‍മാര്‍ക്ക്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്ക് വിളിക്കാന്‍ മിനിറ്റിന് 4.8 രൂപയാണ് നിരയ്‌ക്കെന്നും ജിയോ സൈറ്റില്‍ പറയുന്നു.

വിദേശത്തേക്ക് യാത്ര ചെയ്യുന്ന പോസ്റ്റ് പെയ്ഡ് യൂസര്‍മാര്‍ക്ക് കുറഞ്ഞ നിരയ്ക്കില്‍ ഡേറ്റ നല്‍കുമെന്ന് ഞായറാഴ്ച്ച എയര്‍ടെല്‍ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് യൂസറുടെ ഡേറ്റാ ഉപയോഗം മിനിമം പാക്ക് വാല്യുവിനേക്കാള്‍ കൂടിയാല്‍ സ്വയമേ ഡിസ്‌ക്കൗണ്ടഡ് പ്ലാന്‍ ആക്ടിവേറ്റ് ആകുമെന്നാണ് എയര്‍ടെല്ലിന്റെ വാഗ്ദാനം. ഇതിനു പിന്നാലെയാണ് ജിയോയും രാജ്യാന്തര കോള്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

ട്രായ്‌യുടെ നിര്‍ദേശ പ്രകാരം ‘സമ്മര്‍ സര്‍പ്രൈസ്’ ഓഫര്‍ പിന്‍വലിച്ച ശേഷം ‘ധന്‍ ധനാ ധന്‍’ ആയിരുന്നു ജിയോയുടെ ആവനാഴിയിലെ അടുത്ത ആയുധം. 309 രൂപയില്‍ തുടങ്ങുന്ന റീചാര്‍ജ് പായ്ക്കില്‍ അണ്‍ലിമിറ്റഡ് ഡേറ്റയാണ് ഓഫര്‍. ജിയോ ‘ധന്‍ ധനാന്‍ ധന്‍’ പ്ലാനിനെ നേരിടാന്‍ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ കമ്പനികള്‍ പ്രത്യേക റീചാര്‍ജ് പ്ലാനുകളുമായി രംഗത്ത് വരുകയും ചെയ്തു.

സ്കൂളിൽ ഒന്നാം ക്ലാസിൽ ചേരാൻ രക്ഷാകർത്താവിനൊപ്പം പോയ അഞ്ചു വയസ്സുകാരൻ കാർ ഇടിച്ചു മരിച്ചു. പത്തനംതിട്ട മറൂർ സ്വദേശി അർജുൻ കൃഷ്ണയാണ് മരിച്ചത്. കല്ലറക്കടവ് അമൃത സ്കൂളിൽ ചേർക്കാനാണ് അർജുനെ കൊണ്ടുപോയത്. സ്കൂളിനു സമീപമായിരുന്നു അപകടം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കില്‍ ബയണ്‍ മ്യൂണിനെ തകര്‍ത്ത് റയല്‍ മഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍; രണ്ടാം പാദ മല്‍സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ചാംപ്യന്‍സ് ലീഗില്‍ അവശേഷിച്ചിരുന്ന ഏക ഇംഗ്ലീഷ് ക്ലബായ ലെസ്റ്റര്‍ സിറ്റി അത്‌ലറ്റിക്കോ മഡ്രിഡിനോട് തോറ്റ് പുറത്തായി.

ലോക ഫുട്ബോളിലെ സൂപ്പര്‍ സ്ട്രെക്കറെ തടയാന്‍ ജര്‍മന്‍ മതിലിനായില്ല. കരുത്തന്‍മാര്‍ക്കിടയിലൂടെ തന്റെ നൂറാമത്തെ ഗോള്‍ അടിച്ചുകയറ്റി റോണോ. ആദ്യപാദ മല്‍സത്തില്‍ 2-1ന് മുന്നിട്ടു നിന്ന റയല്‍ രണ്ടാം പാദത്തില്‍ ഉറച്ച ആത്മവിശ്വാസത്തോടെയാണ് െബര്‍ണാബ്യൂവില്‍ ബൂട്ട് കെട്ടിയത്. മല്‍സരത്തിന്റെ ആദ്യപകുതി ഇരു ടീമുകളും ഗോളടിച്ചില്ല. രണ്ടാം പകുതിയില്‍ ബയണിന് അനുകൂലമായ പെനാല്‍റ്റി ലെവന്‍ഡോവ്സ്ക്കി ഗോളാക്കി മാറ്റി.

76 മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ നിര്‍ണായകമായ ഗോള്‍ തുടര്‍ന്നങ്ങോട്ട് നാടകീയ നിമിഷങ്ങളായിരുന്നു. സെര്‍ജിയോ റാമോസ് റയലിന് പണികൊടുത്തു. സെല്‍ഫ്ഗോളച്ച് മല്‍സരം പെനാല്‍റ്റിയിലേകക്ക് തള്ളിവിട്ടു. അതിനിടെ ബയണിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി അര്‍തുറോ വിദാല്‍ ചുവപ്പുകാര്‍‍ഡില്‍ പുറത്തായി. എക്ട്ര ടൈമിലും ക്രിസ്റ്റ്യാനോയുടെ വരുതിയിലായിരുന്നു മല്‍സരം.

അവസാന 15 മിനിറ്റ് ശേഷിക്കേ ക്രിസ്റ്റ്യാനോയുടെ ഹാട്രിക് പിറന്നു. ഇതിനിടെ ക്രിസ്റ്റ്യാനോ ഓഫ്സൈഡാണെന്ന വാദവും ഉയര്‍ന്നു. മാര്‍കോ അസെന്‍സിയോടെ വക ഒടുവിലത്തെ ആണി. 6-3 എന്ന മൊത്തം സ്കോറില്‍ റയല്‍ സെമിയില്‍.

ലെസ്റ്റര്‍ സിറ്റിയുടെ തോല്‍വിയോടെ ഇത്തവണത്തെ ചാംപ്യന്‍സ് ലീഗില്‍ സെമിയില്‍ ഒരു ഇംഗ്ലീഷ് ക്ലബ് പോലും ഇല്ലാത്ത അവസ്ഥയായി. ആദ്യപാദത്തില്‍ മുന്‍ തൂക്കം നേടിയ അത്‌ലറ്റിക്കോ ഡി മാഡ്രിഡിഡ് രണ്ടാം പാതത്തിലും ഗോളടിച്ച് സുരക്ഷിതമായി സെമിയിലെത്തി. 26 ാം മിനിറ്റിലായിരുന്നു മാഡ്രിഡിന്റെ ഗോള്‍. 61 മിനിറ്റില്‍ ലെസ്റ്ററിന് ആശ്വസിക്കാന്‍ ജെയ്മി വാര്‍ഡി ഗോളടിച്ചു.

സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം മമ്മൂട്ടി ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നുവെന്നുളളതാണ്. ക്യാമറയ്‌ക്ക് പിന്നിലും മുന്നിലും വിവിധ മേഖലകൾ ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യുന്ന വ്യക്തിയായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നുളളത് തിങ്കളാഴ്‌ച കേട്ട വലിയ വാർത്തകളിലൊന്നായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ട്രോളുകളാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്.ട്രോൾ മലയാളം, ഇന്റർനാഷണൽ ചളു യൂണിയൻ എന്നിവരാണ് ട്രോളുകളുടെ പിറകിൽ.

രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുഴുനീള വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നത്. കൊല്ലത്തെ ഫാത്തിമ മാതാ കോളേജിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ചലച്ചിത്ര രംഗത്തെത്തുന്നത്. സംവിധാനം, തിരക്കഥ,എഡിറ്റിംങ്ങ്, സംഗീതം, ഗാനരചന, ആലാപനം തുടങ്ങി നിരവധി റോളുകളാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രങ്ങളിൽ കൈകാര്യം ചെയ്‌തിട്ടുളളത്. ഏറ്റവും പുതിയ ചിത്രം ഉരുക്ക് സതീശന്റെ പണിപ്പുരയിലാണ് സന്തോഷ് പണ്ഡിറ്റ്.

RECENT POSTS
Copyright © . All rights reserved