എകെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ മംഗളം വാര്‍ത്തയില്‍ ചാനല്‍ മേധാവി ആര്‍ അജിത് കുമാര്‍ അടക്കം ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രത്യേക അന്വേഷണസംഘമാണ് കേസെടുത്തത്. ഐടി ആക്ടും ഗുഢാലോചനയും ഇലക്ട്രോണിക് മാധ്യമത്തെ ദുരുപയോഗം ചെയ്‌തെന്ന കുറ്റവും ചുമത്തി.
ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഐ.ജി. ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ്.പി പ്രതിഷ്, കോട്ടയം എസ്.പി എന്‍. രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി. ഷാനവാസ്, സബ് ഇന്‍സ്പെക്ടര്‍ സുധാകുമാരി എന്നിവരാണ് സംഘത്തിലുള്ളത്.
കൊട്ടിയൂരിൽ വൈദികൻറെ പീഡനത്തിനിരയായി പ്രസവിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കുഞ്ഞിൻറെ പിതൃത്വം സംബന്ധിച്ചുള്ള ഡിഎൻഎ പരിശോധനാ ഫലം പുറത്ത് . ഇതോടെ പിതൃത്വം റോബിൻ വടക്കുംചേരിയിലിനു തന്നെയെന്നു വ്യക്തമായി. കൊട്ടിയൂർ സെൻ സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന സമയത്ത് പ്രതി പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പീഡനക്കേസിൽ വൈദികന് ഒരുവിധത്തിലും കുറ്റവിമുക്തനാകാൻ കഴിയില്ലെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത് . പ്രതിയെ രക്ഷിക്കാൻ വൈത്തിരി അനാഥാലയത്തിൽനിന്ന് കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങൾക്കും ഡിഎൻഎ പരിശോധനാഫലം വന്നതോടെ അന്ത്യമായിരിക്കുകയാണ്.
ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോർട്ട് പൊലീസിനും കോടതിക്കും ലഭിച്ചു. ഇത് കേസിൽ വൈദികനെതിരെ ശക്തമായ തെളിവാകും. മുഖ്യപ്രതിയായ റോബിൻ വടക്കുംചേരിയുടെയും പെൺകുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകൾ കോടതി നിർദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് സയൻസ് ലാബിലാണ് പരിശോധിച്ചത്.
പീഡനത്തിനിരയായ പെൺകുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇൻഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.
എ കെ ശശീന്ദ്രനെതിരെ നടത്തിയത് സ്റ്റിങ് ഓപ്പറേഷനെന്ന് മംഗളം സിഇഒ അജിത് കുമാര്‍. എ കെ ശശീന്ദ്രനെ സമീപിച്ച പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറിയെന്നായിരുന്നു ചാനല്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. വീട്ടമ്മയോടല്ല, ചാനല്‍ റിപ്പോര്‍ട്ടറോടാണ് ശശീന്ദ്രന്‍ സംസാരിച്ചതെന്ന് അജിത് കുമാര്‍ സമ്മതിച്ചു. തെറ്റ് പറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ചാനലില്‍ നടത്തിയ പ്രസ്താവനയിലാണ് മംഗളത്തിന്‍റെ കുറ്റസമ്മതം.
ഇതൊരു സ്റ്റിംഗ് ഓപ്പറേഷനായിരുന്നെന്നും മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണിതെന്നും സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് ഇതിന് ഉപയോഗിച്ചതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. നടപടി തെറ്റായിപ്പോയെന്നും അതില്‍ മംഗളം ടെലിവിഷന് നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത്ത് മംഗളം ടെലിവിഷനിലൂടെ വ്യക്തമാക്കി. ചാനല്‍ പുറത്ത് വിട്ട ആദ്യ വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളആണ് സമൂഹത്തില്‍ നിന്നുയര്‍ന്നിരുന്നത്. വിമര്‍ശകര്‍ ഉന്നയിച്ചത് പോലെ ഹണിട്രാപിലൂടെയാണ് മന്ത്രിയെ കുടുക്കിയതെന്നാണ് ചാനല്‍ സി.ഇ.ഒ വ്യക്തമാക്കിയിരിക്കുന്നത്.
‘വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചതെന്നും അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ് അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നെന്നും അജിത് കുമാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണെന്നും ചാനല്‍ മേധവി വ്യക്തമാക്കി.
ഗതാഗത മന്ത്രി സ്ഥാനം രാജിവച്ച ശേഷം എ കെ ശശീന്ദ്രന്‍ നാട്ടിലേക്ക് മടങ്ങിയത് കെ എസ് ആര്‍ ടി സി ബസില്‍.ബുധനാഴ്ച രാത്രി 9.30ന് തമ്പാനൂരിലെ കെ എസ് ആര്‍ ടി സ്റ്റാന്‍ഡില്‍ നിന്ന് തിരുവനന്തപുരം~കണ്ണൂര്‍ സ്കാനിയ ബസിലായിരുന്നു മടക്കം.ശശീന്ദ്രനൊപ്പം ഭാര്യയു മകനും എന്‍ സി പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയനുമുണ്ടായിരുന്നു. അഗ്നിശുദ്ധി വരുത്തി മടങ്ങിയെത്തുമെന്ന് എ കെ ശശീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
കൂടുതല്‍ സമയം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്നും രാജിവച്ചിട്ടില്ല.ഏലത്തൂര്‍ മണ്ഡലത്തിലെ ജനങ്ങളോട് വൈകാരികമായ ബന്ധമുണ്ടെന്ന് ശശീന്ദ്രന്‍ പറഞ്ഞു.കെ എസ് ആര്‍ ടി സിയെ മെച്ചപ്പെടുത്താന്‍ കാര്യമായ ശ്രമം നടത്തിയിട്ടുണ്ട്. സ്ഥാപനം പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ പാക്കേജിന് രൂപം നല്‍കിയിട്ടുണ്ട് എന്നും അദേഹം പറഞ്ഞു .
കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ. ഹൈക്കോടതിയുടെ ഏഴാം നിലയില്‍ നിന്നും താഴേക്ക് ചാടിയാണ് കൊല്ലം സ്വദേശിയായ 71 വയസുകാരന്‍ ജോണ്‍സണാണ് ആത്മഹത്യ ചെയ്തത്. വെളള ഷര്‍ട്ടും പാന്റുമാണ് വേഷം. അദാലത്തിനെത്തിയ ആളാണെന്ന് സംശയിക്കുന്നു. കേസ് തോറ്റ വിഷമത്തിലാണ് ചാടിമരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
കഞ്ചാവ്ലഹരിയില്‍ പതിനാലുകാരനായ മകന്‍ അമ്മയെ ഉറക്കഗുളിക നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി .കാസര്‍കോട് ആണ് കേരളത്തെ നടുക്കിയ സംഭവം നടന്നത് .35കാരിയായ വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്. മൂന്ന് മക്കളും വീട്ടമ്മയുമാണ് വീട്ടിൽ താമസം . ഇതിൽ രണ്ടു പേര്‍ ആൺകുട്ടികളാണ്. മൂത്തമകൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു . ഈ കുട്ടിയാണ് അമ്മയെ പീഡിപ്പിച്ചത്. കൂട്ടുകെട്ടിൽപ്പെട്ട് കഞ്ചാവിന് അടിമയായി ഈ കുട്ടി രാത്രിയിൽ അമ്മ കഴിക്കുന്ന ഭക്ഷണത്തിൽ ഉറക്ക് ഗുളിക പൊടിച്ചു ചേർത്ത് മയക്കി കിടത്തിയാണ് മാതാവിനെ പീഡിപ്പിച്ചത്. ഒരു മാസത്തിന് ശേഷം കലശലായ വയറുവേദന അനുഭവപ്പെട്ട അമ്മ വയറുവേദനയ്ക്കുള്ള മരുന്നു കഴിച്ചു .പിന്നീട് ചർദ്ദിയും മറ്റ് അസ്വസ്ഥതകളും തുടങ്ങിയതോടെ യുവതിക്ക് താൻ ഗർഭിണിയാണെന്ന് സംശയം തോന്നി. ഗൾഫിലുള്ള ഭർത്താവിനെ വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിൽ കാര്യങ്ങൾ ഉറപ്പിച്ചു. ഭർത്താവും ബന്ധുക്കളും ആദ്യം യുവതിയുടെ ചാരിത്ര്യ ശുദ്ധിയെയാണ് സംശയിച്ചത്.
താൻ അത്തരക്കാരിയല്ലെന്ന് ഭാര്യ ആവർത്തിച്ചു. ഇതോടെ ബന്ധുക്കളിൽ ഒരാൾ പൊലീസിന്റെ സഹായം രഹസ്യമായി തേടി. സമീപവാസികളെ അടക്കം പൊലീസ് സംശയിച്ചു. രഹസ്യാന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല.അതിന് ശേഷം സംശയം മകനിലേക്ക് നീണ്ടു. മകന്റെ കൂട്ടുകാരെ കുറിച്ചായി സംശയം. അങ്ങനെ നടത്തിയ അന്വേഷണത്തിൽ മകൻ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് കണ്ടെത്തി. തുടർന്ന് സ്‌കൂളിൽ വച്ച് മകന് കൗൺസിലിങ് നടത്തി. ഇതോടെയാണ് സത്യം പുറത്തുവന്നത്. കഞ്ചാവ് ലഹരിയിൽ താൻ പല തവണ മാതാവിനെ ഉറക്ക ഗുളിക കൊടുത്ത് പീഡിപ്പിച്ചെന്ന് മൊഴി നൽകി. വെളിപ്പെടുത്തൽ കേട്ട് വീട്ടുകാർ ഞെട്ടി. മകൻ തന്റെ ചെയ്തിയിൽ അതിയായി ദുഃഖിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. പീഡിച്ചതാരാണെന്ന് വ്യക്തമായതോടെ ഗർഭം അലസിപ്പിക്കയും ചെയ്തു.പൊലീസ് നടത്തിയ അന്വേഷണമാണ് ഇതിന് കാരണമായത്. ആദ്യമേ തന്നെ യുവതി വഴിവിട്ട രീതിയിൽ സഞ്ചരിക്കുന്ന സ്ത്രീയല്ലെന്ന് ബോധ്യമായി. ഇതേ തുടർന്നാണ് എല്ലാ സാധ്യതയും പരിശോധിച്ചത്. മകന്റെ കൂട്ടുകാരെ കുറിച്ചായിരുന്നു സംശയം. ഇതിനായിരുന്നു മകന് കൗൺസിലിങ് നടത്തിയത്. എന്നാൽ പയ്യന്റെ മൊഴി കേട്ട് ഞെട്ടി. കുട്ടിക്കെതിരെ കേസെടുക്കേണ്ടതാണ്. എന്നാൽ പരാതിക്കാരില്ലാത്തതിനാൽ അതിന് കഴിയുന്നുമില്ല.
പെരുമ്പാവൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവ് ഉൾപ്പെടെ മൂന്നു പേരെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിൽ. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്, മാതാവിന്റെ അടുപ്പക്കാരായ കോതമംഗലം സ്വദേശി ജോയി (65), ഇടുക്കി സ്വദേശി ഉമാഭവൻ ശേഖർ (49) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന പ്രതിയായ കൊല്ലം സ്വദേശിക്കെതിരേ നീലച്ചിത്രങ്ങൾ പെണ്‍കുട്ടിയെ മൊബൈലിൽ കാണിച്ചതിനാണ് കേസ്. പ്രതികൾ എല്ലാവരും മാതാവിന്റെ കാമുകൻമാരാണെന്നു പോലീസ് പറഞ്ഞു.
ഇവർ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. മാതാവിന്റെ അടുത്തെത്തുന്ന ഇവർ കുട്ടിയെയും പീഡനത്തിനു ഇരയാക്കുകയായിരുന്നു. ഈ പീഡനത്തിനു മാതാവ് ഒത്താശ ചെയ്ത് കൊടുത്തിരുന്നു.ഇവര്‍ കുട്ടിയെ മർദിക്കുന്നതും പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇന്നലെ ക്ലാസിലെത്തിയ പെണ്‍കുട്ടിയുടെ മുഖത്ത് മർദിച്ച പാട് കണ്ടതിനെത്തുടർന്ന് അധ്യാപകർ ചോദിച്ചപ്പോഴാണ് വിദ്യാർഥിനി പീഡനവിവരം പറയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്.
കുട്ടിയെ ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. കുട്ടി ലൈംഗീക പീഡനത്തിനു ഇരയായതായി പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് രാത്രിതന്നെ മാതാവിനെയും രണ്ടു പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നു രാവിലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ സ്ത്രീയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഇവർക്കു നാലുമക്കളുണ്ട്. മൂന്ന് പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയുമാണ് ഉള്ളത്. നാല് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മൂത്തകുട്ടിയെ ബാലവേലയ്ക്ക് ഉപയോഗിച്ചതിനു മാതാവിനെതിരെ കേസ് നിലവിലുണ്ട്.ഈ കുട്ടി ഇപ്പാൾ അനാഥാലയത്തിലാണ് താമസിക്കുന്നത്. മൂത്തകുട്ടിയെയും പീഡനത്തിനിരയാക്കിയട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു.
സ്ത്രീയാണ് എന്ന ഒറ്റക്കാരണം കൊണ്ട് തന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ ജഡ്ജിയാകാന്‍ കഴിയാതിരുന്നതെന്ന് യുഎസ് ഗവര്‍ണറും യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയുമായ നിക്കി ഹാലി. വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനന്തെ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഹാലി.ഇന്ത്യയില്‍ വിദ്യാഭ്യാസരംഗം ഏറെ പരിമിതികള്‍ നേരിടുന്നുവെന്നിരിക്കെ, എന്റെ അമ്മയ്ക്ക് അവിടെ നിയമവിദ്യാഭ്യാസം നേടാനായി. ഇന്ത്യയുടെ ആദ്യ വനിതാ ജഡ്ജിയാകാന്‍ വരെ അവര്‍ പരിഗണിച്ചു. എന്നാല്‍ സ്ത്രീകളുടെ അവിടുത്തെ സാഹചര്യം മൂലം ജഡ്ജിയാകാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ആ അമ്മയ്ക്ക് പിന്നീട് തന്റെ മകള്‍ സൗത്ത് കരോളിന ഗവര്‍ണറും യുഎന്നിലെ യുഎസ് പ്രതിനിധിയുമാകുന്ന ആശ്ചര്യത്തിന് സാക്ഷ്യം വഹിക്കാനായി- ഹാലി പറഞ്ഞു.
1960-കളില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഹാലിയുടെ മാതാപിതാക്കളായ അജിത് സിങ്ങും രാജ് കൗറും. അതേസമയം രാജഭരണകാലത്ത് തിരുവിതാംകൂറില്‍ ഒരു സ്ത്രീ ജഡ്ജി സ്ഥാനം അലങ്കരിച്ചിരുന്നു. 1948-ല്‍ ജില്ലാ ജഡ്ജിയായ അന്ന ചാണ്ടി, പിന്നീട് ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച ശേഷം ഹൈക്കോടതി ജഡ്ജി സ്ഥനത്ത് വരെ എത്തി. ഹാലിയുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്നതിനും മുമ്പാണ് അന്ന ചാണ്ടി ഹൈക്കോടതി ജഡ്ജിയാകുന്നത്.
യുഎസ് വീസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി വീസ ഓണ്‍ അറൈവൽ പദ്ധതിക്ക് യുഎഇ ഭരണകൂടം അംഗീകാരം നൽകി. ബുധനാഴ്ചയാണ് യുഎഇ കാബിനറ്റ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടുകൾക്കായി 14 ദിവസത്തേക്കാണ് വീസ ഓണ്‍ അറൈവലിന്‍റെ ആനുകൂല്യം ലഭിക്കുന്നത്.
ഇന്ത്യയുമായി സാന്പത്തിക-രാഷ്ട്രീയ-വ്യാപാര രംഗത്തെ മികച്ച ബന്ധം ലക്ഷ്യമിട്ടാണ് യുഎഇ കാബിനറ്റിന്‍റെ നീക്കം. അടുത്തിടെ പുറത്തിറക്കിയ കണക്കുപ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ 6000 കോടി ഡോളറിന്‍റെ വ്യാപാരം നടക്കുന്നതായാണ് കണക്ക്.
ആഗോള ടൂറിസം രംഗത്ത് വൻ ശക്തിയാകാനുള്ള താത്പര്യവും യുഎഇയുടെ തീരുമാനത്തിനു പിന്നിലുണ്ട്. കഴിഞ്ഞ വർഷം 16 ലക്ഷം ഇന്ത്യക്കാർ വിനോദ സഞ്ചാരികളായി യുഎഇയിൽ എത്തിയതായാണ് കണക്ക്. ഇതേകാലാവധിയിൽ 50,000 യുഎഇ പൗരൻമാരും ഇന്ത്യയിലെത്തിയെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ദിവസവും ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമായി 143 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
മൂന്നാറിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് എം.എം.മണി നടത്തിയ പ്രസ്താവനയ്കക്കെതിരെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ രംഗത്ത്. വിഎസിന്റെ ഓർമ ശക്തിക്ക് കുറവുണ്ടെന്ന് പരിഹസിച്ച എം.എം.മണിയുടെ പരാമർശത്തിന് എതിരെയാണ് വിഎസിന്റെ മറുപടി. മൂന്നാറിൽ കൈയ്യേറ്റമില്ലെന്നാണോ ആ വിദ്വാൻ പറയുന്നത്, കാര്യങ്ങൾ പഠിക്കാതെ ആരാണ് സംസാരിക്കുന്നത് എന്ന് ജനങ്ങൾക്ക് മനസ്സിലാകും എന്നും വിഎസ് അച്യുതാനന്ദൻ തുറന്നടിച്ചു. എം.എം.മണിയുടെ നിലപാട് ഭൂമാഫിയയെ സഹായിക്കാനാണെന്നും വിഎസ് പറഞ്ഞു. മൂന്നാറിലെ ഭൂമി കേസുകളിൽ സർക്കാർ കൂടുതൽ ജാഗ്രത കാട്ടണം എന്നും, കയ്യേറ്റങ്ങളെ സർക്കാർ ന്യായീകരിക്കുന്നത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കും എന്നും വിഎസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വേണ്ടി വന്നാൽ മൂന്നാറിലേക്ക് പോകുമെന്നും വിഎസ് പറഞ്ഞിരുന്നു.
ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനെ പിന്തുണച്ചും വിഎസിന്റെ പരാമര്‍ശങ്ങള്‍ തളളിയും ഇന്നലെ മന്ത്രി എം.എം.മണി രംഗത്തെത്തിയിരുന്നു. മൂന്നാറില്‍ ഭൂമി കൈയേറ്റമില്ല. എസ്.രാജേന്ദ്രന്‍ എംഎല്‍എ അവകാശപ്പെടുന്നത് അദ്ദേഹത്തിന് പട്ടയമുണ്ടെന്നാണ്. വെറുതെ അദ്ദേഹത്തിന്റെ മെക്കിട്ടുകയറുകയാണെന്നും മണി ഇന്നലെ പറഞ്ഞിരുന്നു, വിഎസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകും. വിഎസ് മൂന്നാറിനെക്കുറിച്ച് ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. പൂച്ചയും പട്ടിയും എന്നുപറഞ്ഞുവരുന്നവരെ മുന്‍പും ഓടിച്ചിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു.
രാജേന്ദ്രന്റേത് വ്യാജ പട്ടയമാണെന്നും പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കിലുൾപ്പെടുന്ന സ്ഥലത്താണ് വീടു നിർമിച്ചിരിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ തനിക്ക് എട്ടു സെന്റ് ഭൂമിയുണ്ടെന്നും പട്ടയമുണ്ടെന്നുമാണു രാജേന്ദ്രന്റെ അവകാശവാദം. രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്നും അതു കയ്യേറ്റ ഭൂമിയാണെന്ന പ്രചാരണം നേരത്തേയുള്ളതാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയുടെ ഈ അഭിപ്രായത്തിനു എതിരായ നിലപാടാണ് വിഎസ് സ്വീകരിച്ചത്.
അതേസമയം, പട്ടയഭൂമിയിലാണ് തന്റെ വീടെന്ന ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്ന രേഖകൾ പുറത്തുവന്നിരുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമായി. എ.കെ.മണി താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്നതു 2001 മുതൽ 2006 വരെയാണ്. ഭൂമി കയ്യേറ്റ വിവാദങ്ങളെ തുടർന്ന് ഈ കാലയളവിൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി കൂടേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.