ജോസ്‌ന സാബു സെബാസ്റ്റ്യൻ
ആരും ഒന്നൂടെ ഓർക്കാൻ പോലുമാഗ്രഹിക്കാത്ത, ഇന്നലെ നടന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ മനസിലാക്കി തരുന്നത് , ആ കുട്ടി തന്നെ തട്ടിക്കൊണ്ടു പോയ ആളുടെ കൂടെ പൊതു വഴിയിലൂടെ നടന്ന് പോകുമ്പോൾ കരച്ചിലോ ബഹളമോ കുതറി ഓടാൻ ശ്രമിക്കുകയോ ഒന്നും ചെയ്യാതെ നല്ല കംഫർട്ടബിൾ ആയിരുന്നുവെന്നാണ് . അതേസമയം കുട്ടിക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളാണ് തന്നെ പിടിച്ചു കൊണ്ടുപോയതെങ്കിൽ കുഞ്ഞ് അത്ര ശാന്തമായി അവന്റെ കൈ പിടിച്ചു നടന്ന് പോകില്ലായിരുന്നു .
കൂടാതെ ആ കുട്ടിയേയും തട്ടിക്കൊണ്ടു പോയവനെയും കണ്ടു എന്ന് ആ പറയുന്ന മനുഷ്യനുപോലൂം ആ കുഞ്ഞിനെ കണ്ടിട്ട് അവൻ തട്ടിക്കൊണ്ടു പോയതാണെന്ന് മനസിലായില്ല, ഈ കുഞ്ഞ് ആരുടേതാണ് ചോദിച്ചപ്പോൾ എന്റേതാണെന്ന് അവൻ പറയുമ്പോഴും ആ കുഞ്ഞ് ഒന്നു കരഞ്ഞതുപോലുമില്ല എന്നത് ഏറെ അതിശയിപ്പിക്കുന്ന ഒന്ന് തന്നെയാണ് . അതിൽ നിന്നുമൊക്കെ മനസിലാക്കേണ്ടത് തട്ടികൊണ്ട് പോയ ആൾ കുട്ടിക്ക് നേരത്തെ പരിചയം ഉള്ള ഒരാളായിരിക്കണം .
WHO കണക്ക് പ്രകാരം, 10 കുട്ടികളിൽ ഒരാൾ അവരുടെ 18-ാം ജന്മദിനത്തിന് മുൻപ് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ്. ഇതിന് പുറമെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങൾ വേറെയും .
ദുഃഖകരമെന്നു പറയട്ടെ, ദുരുപയോഗം ചെയ്യുന്നയാൾ സാധാരണയായി കുട്ടികൾക്ക് അറിയാവുന്നതും വിശ്വസനീയനുമായ ആളാകാനാണ് കൂടുതൽ സാധ്യത. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരിൽ 93 ശതമാനം പേർക്കും ദുരുപയോഗം ചെയ്തവനെ നേരത്തെ അറിയാം. അതിൽ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അധ്യാപകർ, റിലീജിയസ് ഗുരുക്കൾ , കെയർടേക്കർമാർ ഇവരൊക്കെ ഉൾപ്പെടാം .
ദുരുപയോഗം ചെയ്യുന്നയാൾ എപ്പോഴും ഒരു പ്രായപൂർത്തിയായ ആളായിരിക്കണമെന്നുമില്ല അത് ചിലപ്പോൾ കുട്ടിയുടെ തന്നെ സഹോദരനോ കളിക്കൂട്ടുകാരനോ ഒക്കെ ആകാം.
ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട ഒരു കുട്ടിക്ക് പിന്നീട് പലവിധ മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മാഭിമാനക്കുറവ്, മറ്റുള്ളവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ടുകൾ, തനിക്കൊരു വിലയുമില്ലെന്ന തോന്നൽ, പ്രണയ ബന്ധങ്ങളെക്കുറിച്ചുള്ള വികലമായ വീക്ഷണം ഇവയൊക്കെ ഉണ്ടാകുന്നു.
ഇനി നമ്മുടെ കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.
കുട്ടിയോടൊപ്പം ചെലവഴിക്കാൻ സമയം പരമാവധി നീക്കിവയ്ക്കുക. എന്ത് പ്രശ്നത്തിനും നമ്മൾ ഉണ്ടെന്നും എന്ത് വന്നു പറഞ്ഞാലും ഒരു കുഴപ്പവുമില്ലെന്നുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാൻ വളരെ ചെറുപ്പം മുതലേ കുട്ടിയെ സഹായിക്കുക.
കുട്ടിക്കാലത്തുതന്നെ, സ്വകാര്യഭാഗങ്ങൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളുടെ ശരിയായ പേര് പഠിപ്പിക്കുക. അത് നമ്മുടെ മാത്രം പ്രൈവറ്റ് പാർട്ട് ആണെന്നും അവിടെ വേറെ ആരെയും തൊടാൻ അനുവദിക്കരുതെന്നും പറഞ്ഞു മനസിലാക്കിപ്പിക്കുക .
തന്നെപോലെതന്നെ ഓപ്പസിറ്റ് സെക്സിന്റെയും സ്വകാര്യ ഭാഗങ്ങൾ വളരെ സെൻസിറ്റീവും പ്രൈവറ്റുമാണെന്ന് ഊന്നി പറഞ്ഞു മനസിലാക്കുക .
ഒരു മറയുമില്ലാതെ ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്യാൻ , ചോദിച്ചറിയാൻ പറ്റുന്നൊരു അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക.(ഒട്ടേറെ ഉദാഹരങ്ങൾ കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്കിലുണ്ട് )
പറ്റുമ്പോഴെല്ലാം കുട്ടിയുടെ നീക്കങ്ങൾ ശ്രദ്ധിക്കുകയും അവരുടെ കൂട്ടുകാരെക്കുറിച്ചും അവരുമായി അടുത്തിടപഴകുന്നവരെകുറിച്ചുമൊക്കെ ചോദിച്ചു മനസിലാക്കിയിരിക്കുക.
നിങ്ങൾക്ക് നന്നായി അറിയാത്ത വീടുകളിൽ കുട്ടിയെ ഉറങ്ങാൻ അനുവദിക്കാതിരിക്കുക.
ബേബി സിറ്ററുകൾ ഉൾപ്പെടെയുള്ള പരിചരണക്കാരെ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.
കുട്ടിയോട് അസാധാരണമായ താൽപ്പര്യം പ്രകടിപ്പിക്കുന്ന, പ്രത്യേക സമ്മാനങ്ങൾ/കളിപ്പാട്ടങ്ങൾ മേടിച്ചു കൊടുക്കുന്ന , അല്ലെങ്കിൽ പ്രത്യേക വിനോദയാത്രകളോ പാർട്ടികളോ ഒക്കെ വാഗ്ദാനം ചെയ്യുന്ന മുതിർന്നവരോട് ജാഗ്രത പാലിക്കുക.
കുട്ടിയുടെ ചെറിയൊരു മാറ്റങ്ങൾ അത് എത്ര ചെറുതാണെങ്കിൽ പോലും മനസിലാക്കുക…
മാതാപിതാക്കളെന്ന നിലയിൽ, നമ്മുടെ കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. അവർ ഒരു ബാല്യം അർഹിക്കുന്നു , അത് സംരക്ഷിക്കാൻ ഒരു ഭരണകൂടത്തെയും നിയമാവലികളെയും നോക്കിയിരിക്കാതെ നമ്മുടെ കഴിവിന്റെ പരമാവധി നമ്മളും കൂടെ ശ്രമിക്കേണ്ടതുണ്ട് …
സ്വന്തം ലേഖകൻ
ബെർമിംഗ്ഹാം : ഇടുക്കി എന്ന മിടുക്കിയുടെ UK യിലെ മക്കൾ കോവിഡാനന്തരം വീണ്ടും ഒത്തു ചേരുകയാണ്. ആഗസ്റ്റു മാസം 19-ാം തീയ്യതി ശനിയാഴ്ച ബെർമ്മിങ്ങാമിലാണ് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും വലിയ സ്വദേശിയ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന് അരങ്ങൊരുങ്ങുന്നത്.
സംഗമത്തോടനുബന്ധിച്ച് പതിവുപോലെ നടത്തി വരാറുള്ള വടം വലി മത്സരം ഈ വർഷവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വടം വലി കോർഡിനേറ്റേഴ്സ് ബാബു തോമസ്, സാൻറ്റോ ജേക്കബ് എന്നിവർ അറിയിച്ചു.
വാശിയും വീര്യവും കൊടുമ്പിരി കൊള്ളുന്ന പോരാട്ട ചൂടുമായി, ചകിരി നാരിനാൽ കോർത്തെടുത്ത കമ്പക്കയറിൽ ഇതിഹാസം രചിക്കാൻ കരുത്തിന്റെയും വന്യതയുടെയും സൂത്രവാക്യങ്ങൾ നെഞ്ചറയിൽ കാത്തുവച്ച ബിലാത്തിയിലെ ധീരന്മാരുടെ പെരുങ്കളിയാട്ടത്തിനു ഈ വർഷം വേദിയാകുന്നത് നോർത്താംപ്ടണിലെ മോൾട്ടൺ കോളേജ് സ്റ്റേഡിയമാണ്.
ഇടുക്കി ജില്ല സംഗമത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് മാസം 20-ാം തീയ്യതി ഞായറാഴ്ച അവതരിപ്പിക്കുന്ന All UK Tug of War ജേതാക്കളെ കാത്തിരിക്കുന്നത് സമ്മാന പെരുമഴയാണ്. കാലുകൾക്ക് കാരിരുമ്പിന്റെ കരുത്തും, ഉരുക്കിന്റെ കരുത്താർജ്ജിച്ച കരങ്ങളും കടത്തനാടൻ കളരിലെ അങ്ക ചേകവന്മാരുടെ മെയ് വഴക്കവും കൊണ്ട് ഇംഗ്ലണ്ടിലെ അങ്ങോളം ഇങ്ങോളമുള്ള വടം വലി പ്രേമികളുടെ സിരകളിൽ ആവേശത്തിന്റെ ത്രിശൂർ പൂര വെടികെട്ട് തീർത്ത് ജയിച്ചു വരുന്ന ചുണകുട്ടികൾക്ക് സമ്മാന തുകയായി ലഭിക്കുന്നത് £1101 ആണ്. രണ്ടാമത് എത്തുന്നവർക്ക് 601 പൗണ്ടും മൂന്നാം സ്ഥാന കാർക്ക് 451 പൗണ്ടും തുടർ എട്ടാം സ്ഥാനക്കാർക്കു വരെ വിത്യസ്തമായ ക്യാഷ് അവാർഡും ഒമ്പതും പത്തും സ്ഥാനത്തെത്തുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കുന്നതാണ്.
കരിപുലിയുടെ ക്രൗര്യവും കാട്ടാനയുടെ കരുത്തും കുറുനരിയുടെ കുശാഗ്ര ബുദ്ധിയുമായി ബിലാത്തിയുടെ ചുണ കുട്ടന്മാർ കമ്പ മൈതാനത്ത് നേർക്കുനേർ പൊരുതന്നത് യൂട്യൂബ് ലൈവായി പ്രക്ഷേപണം നടത്തുന്നതും നാടൻ രുചി കൂട്ടുമായി Kerala Food ഉം Children’s Fun Fare, Belly Dance, DJ Cobra തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.
എതിരാളികളുടെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കണ്ണിലെ ഞൊടിയിട നേരത്തെ പരാജയ ഭീതിയുടെ മിന്നലാട്ടം തിരിച്ചറിഞ്ഞ് അവരുടെ മസ്തിഷ്കം തകർത്തുകൊണ്ട് ചവിട്ടി കയറുന്ന വടം വലി മല്ലന്മാർ പോരിനിറങ്ങുമ്പോൾ ബിലാത്തിയുടെ മണ്ണിൽ പുതിയ ചരിത്രങ്ങൾ പിറക്കുമെന്ന് ഉറുപ്പാണ്. ആ ചരിത്ര മുഹൂർത്തങ്ങളിലേക്ക് സ്വാക്ഷ്യകളാകുവാൻ നോർത്താംപ്ടണിലേക്ക് നിരവധി വടം വലി ആരാധകർ എത്തി ചേരുമെന്ന് ഇടുക്കി ജില്ല സംഗമത്തിന്റെ സംഘാടകൾ ഉറപ്പായി പ്രതീക്ഷിക്കുന്നു.
Tug of War:
20 August, Sunday
Venue: Moulton College
Northampton
NN3 7RR
Contacts:
Shajan: 07445207099
Jaison : 07725352955
Babu. : 07730883823
Santo. : 07896 301430
ഇടുക്കി ജില്ലാ സംഗമം: August 19, Saturday
Venue:
Royal Hotel Ablewell St, Walsall WS1 2EL
Contact:
Justin Abraham- 07985656204
Vincy vinod – 07593 953326
Siby Joseph – 07563 544588
Roy mathew – 07828009530
ഇടുക്കി ജില്ലാ സംഗമത്തിനായി എത്തി ചേരുന്നവർ ദയവായി താഴെ തന്നിരുക്കുന്ന ഗൂഗിൾ ഫോം വഴി പേരുകൾ രജിസ്ട്രർ ചേയ്യേണ്ടതാണ് ..
റ്റിജി തോമസ്
ഇംഗ്ലണ്ടിൽ ഒട്ടാകെ നടന്ന ഖനി തൊഴിലാളികളുടെ പണിമുടക്കിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നമ്മൾക്ക് നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ നിന്ന് ലഭിക്കും.
1893- ല്‍ വേതനം കുറയ്ക്കാനുള്ള ഖനി ഉടമകളുടെ ശ്രമങ്ങൾക്കെതിരെ 50,000 തൊഴിലാളികളാണ് യോർക്ക് ഷെയറിൽ ശക്തമായ സമരം നടത്തിയത്. മാസങ്ങളോളം നീണ്ടുനിന്ന സമരം അവസാനിച്ചത് ഖനി കളുടെ ഉടമസ്ഥർ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ്. 1972 ലും 1974-ലും രാജ്യമൊട്ടാകെ നടന്ന ഖനി തൊഴിലാളികളുടെ പണിമുടക്കും എടുത്തു പറയേണ്ടതാണ്. 1972 – ലെ സമരം പ്രധാനമായും ശമ്പളം വർദ്ധനവിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിന് വേണ്ടിയും ആയിരുന്നെങ്കിൽ 1974 -ലെ പണിമുടക്ക് നിരവധി കൽക്കരി ഖനികൾ അടച്ചുപൂട്ടാൻ സർക്കാരെടുത്ത തീരുമാനത്തിനെതിരായിരുന്നു. ഇംഗ്ലണ്ടിലെ ഖനി തൊഴിലാളികൾക്കിടയിൽ നടന്ന എല്ലാ സമര മുന്നേറ്റങ്ങളിലും വെയ്ക്ക് ഫീൽഡിലെയും യോർക്ക് ഷെയറിലെയും ഖനി തൊഴിലാളികൾ മുന്നണി പോരാളികളായി മുന്നിലുണ്ടായിരുന്നു.
ഇംഗ്ലണ്ടിലെ കൽക്കരി ഖനനത്തിന്റെ ചരിത്രത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രത്യേകിച്ച് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ആദ്യകാലങ്ങളിൽ മരണസംഖ്യയും ഉയർന്നതായിരുന്നു. 1862 -ൽ നോർത്ത് ആംബർലാൻഡിലെ ഹാർട്ട്ലി ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 204 ഖനി തൊഴിലാളികളാണ് മരിച്ചത്. പമ്പിങ് എൻജിന്റെ തകരാറുമൂലമുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. മീഥൈൻ വാതകവും കൽക്കരി പൊടിയും ചോർന്നുണ്ടായ സ്ഫോടനത്തിൽ 439 ഖനി തൊഴിലാളികളാണ് സൗത്ത് വെയിൽസിലെ സെൻഗനൈവ് ഖനിയിൽ ജീവൻ വെടിഞ്ഞത്. യോർക്ക് ഷെയറിലെ ബാർൺസ്ലി (Barnsley) ഓക്സ് ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 361 ഖനി തൊഴിലാളികൾ മരിച്ചു. തീ പിടിക്കുന്ന വാതകങ്ങളുടെ സാന്നിധ്യവും മെച്ചപ്പെട്ട വായു സഞ്ചാരമില്ലായ്മയും പരമ്പരാഗത രീതിയിലുള്ള വിളക്കുകളും ഉപയോഗിച്ചതുമാണ് ആദ്യകാലങ്ങളിൽ ഉണ്ടായ പല ദുരന്തങ്ങൾക്കും പ്രധാന കാരണമായത്. ഓരോ ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഒട്ടേറെ മാറ്റങ്ങളാണ് ഖനികളിൽ വന്നു കൊണ്ടിരുന്നു. ഖനികളുടെ ആധുനികവത്കരണത്തിന് അനേകരുടെ ജീവൻ ബലി കൊടുത്തതിന്റെ ചരിത്രവും കോൾ മൈനിങ് മ്യൂസിയത്തിൽ സന്ദർശകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.
സമരങ്ങളുടെയും ദുരന്തങ്ങളുടെയും ചരിത്രത്തിലൂടെ കടന്നുപോകുമ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്ന ചില പേരുകൾ ഉണ്ടായിരുന്നു. എട്ടും ഒൻപതും വയസ്സ് മാത്രമായ കുട്ടികളുടെ പേരുകൾ . പേരുകൾക്ക് അപ്പുറം അവരുടെ ദുരന്തത്തെ അറിയണമെങ്കിൽ നമ്മൾ പോയേ പറ്റൂ യഥാർത്ഥ ഖനികളുടെ ഭീകരതയിലേയ്ക്ക് . ഒരു പെരുച്ചാഴിയെ പോലെ 150 മീറ്ററോളം ഭൂമിക്കടിയിലുള്ള തുരങ്ക പാതയിലൂടെ മുന്നേറുമ്പോൾ ഭയം മനസ്സിനെ പൊതിയുന്നത് നമ്മൾ അറിയും. എവിടെയോ ശ്വാസം കിട്ടാതെ , തീപിടുത്തത്തിലൊ മറ്റോ അകാല മൃത്യു വരിച്ച കുട്ടികളുടെ കരച്ചിലിന്റെ മറ്റൊലികൾ ഭൂമിക്കടിയിലെ തുരങ്ക പാതയിൽ നാം ശ്വസിക്കുന്ന വായുവിൽ അലിഞ്ഞു ചേർന്നത് നമ്മൾക്ക് അനുഭവവേദ്യമാകും.
(തുടരും)
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിർമിങ്ഹാമിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടുപ്പിച്ചു.
ബിർമിങ്ഹാമിലെ വെനസ്ബറി സ്റ്റേഡിയം ഹാളിൽ ആണ് അനുസ്മരണ ചടങ്ങ് സംഘടുപ്പിച്ചത്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ഘടകം ഭാരവാഹികളായ ശ്രീ. ബോബിൻ ഫിലിപ്പ് സ്വാഗതവും ശ്രീ. റോമി കുര്യാക്കോസ് നന്ദിയും അർപ്പിച്ചു.
മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
ജോർജ് മാത്യു കൂരാച്ചുണ്ട്, ഈഗ്നെഷ്യസ് പേട്ടയിൽ, വിൻസെന്റ് ജോർജ്, കുര്യാക്കോസ്, എബി ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടനാട്ടിൽ 1967 -ൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന എം. സി ജോസഫിന്റെ 25-ാം ചരമ വാർഷികവും അനുസ്മരണവും നാളെ നടക്കും. മുൻ മുഖ്യമന്ത്രി കെ. കരുണാകരനൊപ്പം ജില്ലയിൽ ഐഎൻടിയുസി സംഘടന രൂപീകരിക്കാൻ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് , ഡിസിസി ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എസി കോളനിയുടെ നിർമ്മാണത്തിലും റോഡുകൾ നിർമ്മിക്കുന്നതിലും നേതൃത്വം കൊടുത്തിട്ടുണ്ട്.
നാളെ 29-ാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് പള്ളികുട്ടുമ്മ ഫാത്തിമ മാതാ ദേവാലയത്തിൽ സീറോ മലബാർ സഭ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും.
തുടർന്ന് പാരീഷ് ഹാളിൽ പൊതു സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ
ഉത്ഘാടനം ചെയ്യുന്നതും കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ Ex. എംഎൽ എ അദ്ധ്യക്ഷത വഹിക്കുന്നതുമാണ്.
ആലപ്പുഴ ജില്ലയിൽ പ്രത്യേകിച്ച് കുട്ടനാട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെട്ടിപെടുക്കുന്നതിൽ എം സി ജോസഫ് പ്രധാന പങ്ക് വഹിച്ചു.1922 -ൽ വേഴപ്ര മൂലംകുന്നം തറവാട്ടിൽ ജനിച്ച എം സി ജോസഫ് പാളയംകോട് സെൻറ് സേവിയേഴ്സ് കോളേജിൽ ഉന്നത പഠനം ആരംഭിച്ചു. തുടർന്ന് കൽക്കട്ട സെൻറ് സേവിയേഴ്സ് കോളേജിൽ നിന്ന് ഇരട്ട ബിരുദം നേടി. അതിനു ശേഷം കൽക്കട്ടയിൽ നിന്നു തന്നെ നിയമ ബിരുദം നേടി. അമ്പലപ്പുഴയിലും ആലപ്പുഴയിലും അഭിഭാഷക വൃത്തി ആരംഭിച്ചു. തുടർന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്ക് കടന്ന അഡ്വക്കേറ്റ് എം സി ജോസഫ് ആലപ്പുഴയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു.
ഇതോടൊപ്പം തന്നെ അഡ്വ. എം. സി ജോസഫിന്റെ പത്നിയും എടത്വ പറപ്പള്ളി കുടുംബാംഗവുമായ അന്നമ്മ ജോസഫിന്റെ 5-ാം ചരമവാർഷികവും അദ്ദേഹത്തിൻറെ പിതാവിൻറെ ജേഷ്ഠനായ ഫാ. ജോസഫ് മൂലംകുന്നത്തിന്റെ (മൂലംകുന്നത്ത് അച്ചൻ ) 38-ാം ചരമവാർഷികവും സംയുക്തമായാണ് നടത്തപ്പെടുന്നത്.
തന്റെ ജീവിതകാലം മുഴുവൻ കുട്ടനാട്ടിലെ പാവപ്പെട്ടവർക്കുവേണ്ടിയും കഷ്ടതകൾ അനുഭവിക്കുന്നവർക്കുവേണ്ടിയും ജീവിതം സമർപ്പിച്ച മൂലംകുന്നത്ത് വല്ല്യച്ചൻ 1985 ജൂലൈ 29-ാം തീയതിയാണ് കർത്താവിൽ നിദ്ര പ്രാപിച്ചത്. കുടുംബ സ്വത്തായി കിട്ടിയ വസ്തുവകകൾ പാവങ്ങൾക്കായും സാധു പെൺകുട്ടികളുടെ വിവാഹത്തിനായും ചിലവഴിച്ച അച്ചൻ ആത്മീയ ആചാര്യൻ എന്നതിനൊപ്പം ഒരു സാമൂഹിക പരിഷ്കർത്താവും ആയിരുന്നു. അങ്ങനെയാണ് സ്നേഹവും ത്യാഗവും അർപ്പണമനഭാവവും തന്റെ ജീവിതത്തിൽ പ്രകാശിപ്പിച്ചുകൊണ്ട് കുട്ടനാടിന്റെ മക്കൾക്ക് മൂലംകുന്നത്ത് അച്ചൻ തങ്ങളുടെ വല്യച്ചനായി മാറിയത് . 1970 ഡിസംബർ 30 -ന് അഭിവന്ദ്യ മാർ കാളാശ്ശേരി പിതാവിൽ നിന്നാണ് അച്ചൻ വൈദിക പട്ടം സ്വീകരിച്ചത്.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ് : കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും വികസന കർമ്മയോഗിയും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് സ്റ്റീവനേജിൽ നടന്ന അനുസ്മരണം വികാരനിർഭരമായി.
കടുത്ത മഴയും ശക്തമായ കാറ്റും അവഗണിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്റ്റീവനേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരിൽ മിക്കവരും ഉമ്മൻ ചാണ്ടിയെന്ന നേതാവുമായി ഉണ്ടായിരുന്ന തങ്ങളുടെ ആത്മബന്ധം വളരെ വികാരവായ്പോടെയാണ് പങ്കുവെച്ചത്.
ഉമ്മൻ ചാണ്ടി തങ്ങളുടെ ബന്ധങ്ങളിലുള്ളവർക്കും നാട്ടുകാർക്കും മറ്റും നൽകിയ മഹത്തായ സേവനങ്ങൾ ചിലർ പങ്കുവെച്ചു. മറ്റ് ചിലർ സന്തോഷ സന്താപ വേളകളിൽ ഭവനങ്ങളിൽ അപ്രതീക്ഷമായി സന്ദർശനം നടത്തിയ ജനകീയനായ നേതാവായ ഉമ്മൻ ചാണ്ടിയെ കുറിച്ചാണ് പങ്കുവെച്ചത്.
ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം പുതുപ്പള്ളിയിൽ എത്തിച്ചേർന്നതു മുതൽ സ്റ്റീവനേജ് ഐഒസി ഭാരവാഹിയായ സാബു ഡാനിയേൽ യൂണിറ്റിന്റെ പ്രതിനിധിയായി മുഴുവൻ സമയവും അന്ത്യോപചാര കർമ്മങ്ങളിൽ പങ്കുചേർന്നിരുന്നു. തുടർന്നു ഐഒസി സ്റ്റീവനേജ് യൂണിറ്റിന്റെ റീത്ത് ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരത്തിൽ സമർപ്പിക്കുകയും ചെയ്തു.
ജോണി കല്ലടാന്തിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ജോയി ഇരിമ്പൻ സ്വാഗതവും അപ്പച്ചൻ കണ്ണഞ്ചിറ നന്ദിയും പറഞ്ഞു. മനോജ് ജോൺ, ആദർശ് പീതാംബരൻ, സാംസൺ ജോസപ്പ്, സോജി, ബിബിൻ, അജിമോൻ,സിജോ കാളാംപറമ്പിൽ, റോയീസ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. സിബി കക്കുഴി,അജി, ജേക്കബ് തുടങ്ങിയവർ അനുസ്മരണ യോഗത്തിന് നേതൃത്വം നൽകി.
പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തി. തൊടുപുഴ പൊലീസ് നൗഷാദിനെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. കൂടലിൽ നിന്നുള്ള പൊലീസ് സംഘം തൊടുപുഴയിലേക്കു തിരിച്ചു. ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാന ഇന്നലെ പൊലീസിനു മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണ് വിവരം.
അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു. അഫ്സാനയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് വൈകാതെ അപേക്ഷ നൽകും. ഇന്നലെ വൈകിട്ട് കൂടൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടു മൊഴി മാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടിഓട്ടോയിൽ കൊണ്ടുപോയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ തനിക്ക് അത്തരത്തിൽ ഓട്ടോയില്ലെന്നും അഫ്സാനയെ ജോലിയ്ക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നും ഡ്രൈവർ പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ ഡ്രൈവറെ വിട്ടയച്ചു.
ആദ്യം സമീപത്തെ സെമിത്തേരിയിൽ ഉണ്ടെന്നു പറഞ്ഞ് അവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപ്പോഴാണ് വീടിനുള്ളിൽ കുഴിച്ചിട്ടെന്നു പറഞ്ഞ് അവിടെ നോക്കിയത്. എന്നാൽ അവിടെയും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ അഫ്സാനയെ വീണ്ടും വീട്ടിലെത്തിച്ചു ചോദ്യം ചെയ്തു. അപ്പോൾ പറഞ്ഞത് വീടിനു വെളിയിലാണെന്നാണ്. അങ്ങനെയാണ് വീടിനു വെളിയിൽ പല സ്ഥലത്തായി പൊലീസ് പരിശോധന നടത്തിയത്. എന്നാൽ അവിടെനിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. മൃതദേഹം പുഴയിൽ ഒഴുക്കിയെന്നും യുവതി പറഞ്ഞിരുന്നു.
മൊഴി മാറ്റി പറയുന്നതിനാൽ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂവെന്ന നിഗമനത്തിലാണു പൊലീസ്. അഫ്സാനയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. അതേസമയം അഫ്സാനയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി നൗഷാദിന്റെ മാതാപിതാക്കൾ പറഞ്ഞു.
അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. കുട്ടിയുടെ അമ്മ ജൂലി(36)യെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണു പ്രാഥമിക നിഗമനം.
ജൂലൈ പതിനഞ്ചാം തീയതി പുലർച്ചെ 5 മണിക്കാണ് വീടിനു സമീപത്തെ ശുചിമുറിയിൽ ജൂലി പ്രസവിച്ചത്. അതിനുശേഷം കത്രിക കൊണ്ട് പൊക്കിൾകൊടി നീക്കം ചെയ്തു. കുട്ടി കരഞ്ഞപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വഷണത്തിൽ വ്യക്തമായത്. വീട്ടിനുള്ളിൽനിന്നു വെട്ടുകത്തി കൊണ്ടു വന്ന് സമീപത്തെ പൈപ്പിന്റെ ചുവട്ടിൽ കുഴി ഉണ്ടാക്കി മറവു ചെയ്തു. പതിനാറാം തീയതിയും പതിനെട്ടാം തീയതിയും അതിരാവിലെ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട ഭാഗത്ത് ജൂലി പോയി നോക്കി. പതിനെട്ടാം തീയതി ചെന്നപ്പോൾ മൃതദേഹം തെരുവുനായ്ക്കൾ മാന്തിയെടുത്തതായി കണ്ടു. തുടർന്ന് ജൂലി തന്നെ കുഴി പൂർവസ്ഥിതിയിലാക്കി.
അഞ്ചുതെങ്ങ് പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജൂലിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യഘട്ടത്തിൽ വിസമ്മതിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു. വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാൽ ഉണ്ടാകുന്ന അപമാന ഭയത്താൽ ആണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കുട്ടിയെ ഉദരത്തിൽ വച്ച് തന്നെ ഇല്ലാതാക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ജനിക്കുന്ന ഉടൻ കൊലപ്പെടുത്തണമെന്നു നേരത്തെ തീരുമാനിച്ചിരുന്നുവെന്നും പ്രതി പൊലീസിനോടു പറഞ്ഞു. ജൂലിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.