Latest News

ഷെഫ് ജോമോൻ കുര്യാക്കോസ്

ആലപ്പി ചിക്കൻ കറി

ചേരുവകൾ

ചിക്കൻ -500 ഗ്രാം
വെളിച്ചെണ്ണ -250 മില്ലി
കടുക് -1 ടീസ്പൂൺ
സബോള – 2 എണ്ണം നന്നായി ചോപ്പ് ചെയ്തത്
വറ്റൽ മുളക് – 3 എണ്ണം നടുവേ മുറിച്ചത്
ഇഞ്ചി -1 1 / 2 ടേബിൾസ്പൂൺ
വെളുത്തുള്ളി –1 1 / 2 ടേബിൾസ്പൂൺ
കറി വേപ്പില -1 തണ്ട്
മല്ലിപ്പൊടി -2 ടീസ്പൂൺ
മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
തേങ്ങാപ്പാൽ – 1/ 2 കപ്പ് (ഒന്നാം പാൽ )
തേങ്ങാപ്പാൽ – 1 കപ്പ് (രണ്ടാം പാൽ )
സ്‌പൈസ് മിക്സ്
ഒരു ടേബിൾസ്പൂൺ കുരുളക്, ഒരു ടീസ്പൂൺ ജീരകം ,5 ഏലക്ക ,1 ടീസ്പൂൺ ഗ്രാമ്പൂ , ഒരു തണ്ടു കറിവേപ്പില, 2 കറുവപ്പട്ട എന്നിവ പൊടിച്ചെടുത്തത് .

പാചകം ചെയ്യുന്ന വിധം

ഒരു നോൺ സ്റ്റിക് പാനിൽ വെളിച്ചെണ്ണ മൂപ്പിച്ചു കടുക് പൊട്ടിച്ചു ഒപ്പം വറ്റൽ മുളക് കൂടി ചേർക്കുക .അരിഞ്ഞു വച്ചിരിക്കുന്ന സബോള കൂടി ചേർത്ത് നന്നായി വഴറ്റി എടുക്കുക .ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി ,കറിവേപ്പില കൂടി ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക .ഇതിലേയ്ക്ക് മല്ലിപൊടി ,മഞ്ഞൾപൊടി ,സ്‌പൈസ് മിക്സ് ചേർത്തിളക്കി നന്നായി മിക്സ് ചെയ്യുക മസാല കുക്ക് ആയിക്കഴിയുമ്പോൾ റെഡി ആക്കി വച്ചിരിക്കുന്ന ചിക്കനും ചേർത്ത് ഇളക്കി കവർ ചെയ്തു ചെറുതീയിൽ 5 മിനിറ്റ് കുക്ക് ചെയ്യുക .ഇതിലേയ്ക്ക് രണ്ടാം പാൽ ചേർത്ത് ചിക്കൻ മുഴുവനായി കുക്ക് ചെയ്തെടുക്കുക /(ഏകദേശം 20 മിനിറ്റ് എടുക്കും ). ചിക്കൻ നന്നായി കുക്ക് ആയിക്കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക .ചൂടോടെ വിളമ്പുക.

ഷെഫ് ജോമോൻ കുര്യാക്കോസ്

കോളജ് വിദ്യാർഥിനുമായുള്ള സെക്സ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ 72 വയസ്സുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. അസമിലെ ജോർഹട്ട് ജില്ലയിലാണ് സംഭവം. ദർശന ഭരാലി എന്ന പെൺകുട്ടിയാണ് വയോധികനെ ഹണിട്രാപ്പിൽ കുടുക്കിയത്. പെൺകുട്ടിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വയോധികൻ അറിയാതെ പെൺകുട്ടി വിഡിയോ പകർത്തുകയും പിന്നീട് പോൺ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ജോർഹട്ടിലെ ആളുകൾക്കിടയിൽ വിഡിയോ പ്രചരിച്ചതോടെ നാണക്കേടും അപമാനവും സഹിക്കാനാകാതെ വയോധികൻ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രതി ദർശനയ്ക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. മുൻപും ദർശന പുരുഷന്മാരുടെ അശ്ലീല വിഡിയോ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ദർശനയെയും മറ്റ് രണ്ട് വിദ്യാർഥികളെയും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഷെറിൻ പി യോഹന്നാൻ

നമ്മൾ അതിജീവിച്ച ദുരിതനാളുകളെ അതേ തീവ്രതയോടെ, ഹൃദ്യമായി അവതരിപ്പിക്കുകയാണ് ജൂഡ് ആന്തണി. ഒരോരുത്തരും നായകരായ നാളുകളെ പുനരാവിഷ്കരിക്കുമ്പോൾ വന്നുപോയേക്കാവുന്ന തെറ്റുകളെയെല്ലാം അപ്പാടെ ഇല്ലാതാക്കി ഹൃദയത്തോട് ചേർത്തുനിൽക്കുന്ന ചിത്രം – 2018. മലയാളത്തിലെ മികച്ച സർവൈവൽ ത്രില്ലർ ഡ്രാമകളിൽ ഒന്ന്.

മഴ പേടിസ്വപ്നമായി മാറിയ നാളുകളായിരുന്നു 2018 ആഗസ്റ്റ് മാസം. ദുരിതപെയ്ത്തിൽ മണ്ണോടുചേർന്നവർ അനേകരമാണ്. മണ്ണിൽ നിന്ന് കയറിയവരും കൈപിടിച്ചുകയറ്റിയവരും അനേകരാണ്. അത്തരം ആളുകളെയെല്ലാം ഈ സിനിമയിൽ കാണാം. നമ്മൾ എവിടെയോ കണ്ടുമറന്നവരെന്നപ്പോലെ…

വിമുക്തഭടനായ അനൂപ്, മത്സ്യത്തൊഴിലാളികളായ വിൻസ്റ്റൺ, മത്തായിച്ചൻ, നിക്സ്റ്റൺ, പ്രവാസിയായ രമേശ്, ഡ്രൈവർ ജേക്കബ് കോശി, തമിഴ്നാട്ടിലെ ഒരു ലോറി ‍ഡ്രൈവർ, സർക്കാരുദ്യോഗസ്ഥനായ ഷാജി.. ഇങ്ങനെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞുതുടങ്ങുന്നത്. എല്ലാവരെയും കൃത്യമായി അടയാളപ്പെടുത്തി അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയ പ്രളയനാളുകളെ എങ്ങനെ നേരിട്ടുവെന്ന് പറയുകയാണ് സംവിധായകൻ. പല നാടുകളുടെ കഥ പറയാതെ ഒരു ഗ്രാമത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവിടെ കേരളത്തെ മുഴുവനായും പ്രതിഷ്ഠിക്കുകയാണ് സംവിധായകനും അണിയറപ്രവർത്തകരും.

വളരെ ലളിതമായ സ്ക്രിപ്റ്റിൽ അതിഗംഭീര മേക്കിങ്ങാണ് സിനിമയുടെ പ്രധാന പോസിറ്റീവ്. പ്രധാന കഥാപാത്രങ്ങളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും കൃത്യമായി അടയാളപ്പെടുത്തി തുടങ്ങുന്ന ചിത്രം രണ്ടാം പകുതിയിലാണ് ഗംഭീര മേക്കിങ്ങിന്റെ ഉത്തമ ഉദ്ദാഹരണമായി മാറുന്നത്. പ്രളയരംഗങ്ങൾ ചിത്രീകരിച്ച രീതി, CGI, രംഗങ്ങളെ ചിട്ടപ്പെടുത്തിയ വിധം… അങ്ങനെയെല്ലാം പെർഫെക്ട്. പ്രഡിക്ടബിളായ സീനുകളാണ് ഏറെയും. ആരെ ആരൊക്കെ രക്ഷിക്കുമെന്ന് നമ്മുക്കറിയാം. എന്നാൽ ആ രംഗം സ്ക്രീനിൽ കണ്ടുകഴിയുമ്പോൾ കൈയ്യടിക്കാൻ തോന്നും, ആർപ്പുവിളിക്കാൻ തോന്നും. കാരണം അത്രമേലുണ്ട് ആ രംഗങ്ങളുടെ വ്യാപ്തി. സുന്ദരമായ മഴ ഭീകരമാകുന്ന ട്രാൻസ്ഫോർമേഷൻ സീനുകളൊക്കെ പ്രേക്ഷകരുടെ നെഞ്ചുലയ്ക്കും.

ടോവിനോ, നരേൻ, ആസിഫ് അലി, കുഞ്ചാക്കോ, വിനീത് ശ്രീനിവാസൻ, ലാൽ, കലൈയരസൻ, റോണി ഡേവിഡ് രാജ്, രമേഷ് തിലക്, അജു വർഗീസ്, ജോയ് മാത്യൂ, ഇന്ദ്രൻസ്, സുധീഷ്, തൻവി റാം, വിനീത കോശി തുടങ്ങിയവരുടെ കഥാപാത്രങ്ങളെല്ലാം മനസിൽ ഇടം നേടും. രണ്ടാം പകുതിയിലെ സുധീഷിന്റെ പ്രകടനം ഗംഭീരമാണ്. നോബിൻ പോളിന്റെ സംഗീതം, പശ്ചാത്തലസംഗീതം, അഖിൽ ജോർജിന്റെ ഛായാഗ്രഹണം എന്നിവയും സിനിമയുടെ മൂഡിനെ സ്വാധീനിച്ചിട്ടുണ്ട്.

Last Word – നമ്മൾ കടന്നുപോയ മഹാപ്രളയത്തിന്റെ നാളുകളാണ് സ്ക്രീനിൽ. നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന സീനുകളാണ് അവിടെ. ചിലത് വല്ലാതെ വിഷമിപ്പിക്കും. മറ്റു ചിലത് കണ്ടു കൈയ്യടിക്കും. ചിലത് അഭിമാനം പകരും. മലയാള സിനിമയുടെ തിരിച്ചുവരവ് കാത്തിരുന്നവർക്കുള്ള സിനിമയാണിത്. ഒരു ടോട്ടൽ പാക്കേജ്. മികച്ച തിയേറ്ററിൽ നിറഞ്ഞ ഓഡിയൻസിനൊപ്പം ആസ്വദിക്കുക. കാരണം, മികച്ച ടെക്നിക്കൽ സൈഡുള്ള ഈ ചിത്രം അതർഹിക്കുന്നുണ്ട്.

 

 

സ്വന്തം ലേഖകൻ 

ബാൻബറി : ജീവിത പ്രാരാബ്‌ധങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ 2020 ൽ യുകെയിലെത്തിയ ബാൻബറിക്കാരിയായ മലയാളിയായ നേഴ്‌സിന് തന്റെ നേഴ്‌സിങ്ഹോം മാനേജരായ ഇംഗ്ളീഷുകാരിയിൽ നിന്ന് നേരിട്ടത് സമാനതകളില്ലാത്ത വംശീയ അധിക്ഷേപങ്ങളും , പീഡനങ്ങളും . തന്റെ ജോലി നഷ്‌ടപ്പെടാതിരിക്കാൻ എല്ലാവരെയും പോലെ സഹിച്ചും പൊറുത്തും മുന്നോട്ട് പോയ ഈ ബാൻബറിക്കാരിയായ മലയാളി നേഴ്‌സിന്  ഇതേ മാനേജർ കാരണം അവസാനം സ്വന്തം ജോലിയും പോയി , തന്റെ പിൻ നമ്പർ നഷ്‌ടപ്പെടുന്ന സാഹചര്യവും ഉണ്ടായി , അതോടൊപ്പം മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ പറ്റാത്ത ഗതികേടിലുമായി . ജീവിതം വഴി മുട്ടി നിന്ന സാഹചര്യത്തിൽ സധൈര്യം നിയമ പോരാട്ടത്തിലേയ്ക്ക് നീങ്ങിയ ഈ മലയാളി നേഴ്‌സിന് താങ്ങായത് യുകെയിലെ പ്രമുഖ വക്കീലായ അഡ്വ ബൈജു തിട്ടാലയാണ്.

 

ഏഷ്യൻ വംശജരുടെ നിറത്തോട് തോന്നിയ വെറുപ്പായിരുന്നു തുടക്കമെങ്കിൽ തുടർന്ന് എല്ലാ ജോലി കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്ന രീതിയിലേയ്ക്ക് സാഹചര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു ഈ ഇംഗ്ളീഷുകാരിയായ മാനേജർ. തനിക്ക് ട്രെയിനിംഗ് നൽകണം എന്ന് പലതവണ ആവശ്യപ്പെട്ട ഈ നേഴ്സിനോട് ഞങ്ങൾ പറയുന്നതുപോലെ ജോലി ചെയ്തില്ലെങ്കിൽ നിന്റെ വർക് പെർമിറ്റ് റദ്ദാക്കി നാട്ടിലേയ്ക്ക് കയറ്റി വിടുമെന്ന് പലതവണ ഈ മാനേജർ ഭീക്ഷിണിപ്പെടുത്തിയിരുന്നു. ശരിയായ ട്രെയിനിംഗ്‌ പോലും നൽകാതെ കടുത്ത പിരിമുറക്കത്തിൽ ജോലി ചെയ്ത മലയാളി നേഴ്സിന് ജോലി സമയത്ത് സംഭവിച്ച ചെറിയ പിഴവിനെ പർവ്വതീകരിച്ച് എൻ എം സിക്ക് റിപ്പോർട്ട് ചെയ്ത മാനേജർ ഈ മലയാളി നേഴ്‌സിനെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. ഈ കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞുകൊണ്ട് പുതിയ സ്ഥലത്ത് ജോലിക്ക് ശ്രമിച്ച ഈ നേഴ്‌സിനെ ജോലിക്ക് എടുക്കരുതെന്നും , ഞങ്ങൾ പിരിച്ച് വിട്ടതാണെന്നും അറിയിച്ച് പുതിയ ഹോമിൽ ജോലി ലഭിക്കാതിരിക്കാനുള്ള ഹീന ശ്രമവും ഈ ഇംഗ്ളീഷുകാരി നടത്തി.

 

തനിക്ക് ഈ രാജ്യത്ത് നില നിൽക്കുവാനുള്ള എല്ലാ വഴികളും അടഞ്ഞ ഈ നേഴ്സ് അവസാനം യുകെയിലെ പ്രമുഖ ക്രിമിനൽ വക്കീലായ അഡ്വ ബൈജു തിട്ടാലയെ സമീപിക്കുകയായിരുന്നു. എന്നാൽ താൻ ക്രിമിനൽ കേസ്സുകൾ മാത്രമേ പരിഗണിക്കുകയുളളൂ എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് തുടക്കത്തിൽ അഡ്വ ബൈജു തിട്ടാല ഈ കേസ്സ് എടുക്കാൻ തയ്യാറായില്ല . പക്ഷേ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കിയതിനുശേഷം  തീരുമാനമെടുത്തുകൊള്ളൂ എന്ന് ആവശ്യപ്പെട്ട മലയാളി നേഴ്സിന്റെ ദയനീയ സാഹചര്യം തിരിച്ചറിഞ്ഞ അഡ്വ ബൈജു തിട്ടാല ഈ നേഴ്‌സിനായി എൻ എം സിയിൽ ഹാജരാകുകയായിരുന്നു . എൻ എം സിയുടെ ഏഴ് ദിവസം നീണ്ടു നടന്ന വിചാരണ വേളയിൽ തെളിവെടുപ്പിനായി ഹാജരാകാൻ വിസമ്മതിച്ച ഇംഗ്ളീഷുകാരി മാനേജരെ ഹൈകോർട്ട് സമൻസിന്റെ സഹായത്തോടയാണ് അഡ്വ ബൈജു തിട്ടാല എൻ എം സിയിൽ എത്തിച്ചത്.

 

തുടർന്ന് എൻ എം സിയുമായി നടത്തിയ ഏഴ് ദിവസത്തെ വാദത്തിനൊടുവിൽ നിരപരാധിയെന്ന് കണ്ടെത്തിയ മലയാളി നേഴ്‌സിനെ കുറ്റവിമുക്തയാക്കുകയും , ഈ നേഴ്‌സിനെതിരെ പരാതി നൽകിയ ഇംഗ്ളീഷുകാരി മനേജർക്കെതിരെ എൻ എം സി നിയമ നടപടി ആരംഭിക്കുകയും ചെയ്തു . തന്റെ ജോലിസ്ഥലത്ത് വംശീയ വെറി കാട്ടി എന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട ഇംഗ്ളീഷുകാരി മാനേജർക്ക് അവരുടെ ജോലിയും പോയി , അവസാനം മലയാളി നേഴ്‌സിനെ കുടുക്കാൻ പോയ അവർ പ്രതിയായ അവസ്ഥയിലുമാണ് ഇപ്പോൾ.

 

ഇംഗ്ളീഷുകാരി മാനേജർക്കെതിരെ എൻ എം സി സ്വമേധയാൽ എടുത്ത കേസിൽ ഈ മലയാളി നേഴ്സ് സാക്ഷിയായതിനാലും , ഒരുപക്ഷേ ഹൈക്കോടതി ഇടപെടാൻ സാധ്യത ഉള്ളതിനാലും അവർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഞങ്ങൾ ഈ മലയാളി നേഴ്‌സിന്റെ പേര് വിവരങ്ങൾ നിങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താത്തത് .

ഇപ്പോൾ ഈ നേഴ്സ് സീനിയർ നേഴ്സായി ജോലി ചെയ്യുന്ന ബാൻബറിയിലെ ഗ്ലിബ് ഫീൽഡ് നേഴ്‌സിംഗ് ഹോമിന്റെ മാനേജരായ നിഷാ ഷാജി എന്ന മലയാളി മാനേജർ നൽകിയ പിന്തുണ ഈ കേസിന്റെ വിജയത്തിൽ വളരെയധികം നിർണ്ണായകമായി. ഈ കേസ്സിന്റെ വിജയം യുകെയിൽ മാനേജർമാരായി ജോലി ചെയ്യുന്ന ഓരോ മലയാളി മാനേജർമാർക്കും ഒരു പാഠവും , അതോടൊപ്പം മറ്റ് മലയാളി നേഴ്‌സുമാർക്ക് പ്രചോദനവുമാകട്ടെ..

ഈ വാർത്തയുമായി ബന്ധപ്പെട്ട് മലയാളംയുകെ ന്യൂസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ ഹൈക്കോടതിയിൽ ഇപ്പോൾ  നിലവിലുള്ള കേസ്സിന്റെ പുരോഗതിക്ക് അനുസരിച്ച് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പെണ്ണായി ജനിച്ചു , പെണ്ണുങ്ങളുടെ ഇടയിൽ ആണായി വളരാനും, ഇതാ ഇതാണ് ഞാനെന്നു പറയാനും ധൈര്യം ഉണ്ടായിരുന്ന ഒരുവൻ ……

പെണ്ണായി ജനിച്ചു മീശവെക്കാനും, മാറു കാണിക്കാനും ധൈര്യം ഉണ്ടായിരുന്ന ഒരുവൻ …..

സോഫ്റ്റ് മസിലിനെ കരിങ്കല്ലാക്കി എടുക്കാൻ ത്രാണിയുണ്ടായിരുന്ന ഒരുവൻ ….

ആണിനെ പെണ്ണായി കണ്ടു സ്വന്തം ഇണയായി കൂട്ടാൻ ധൈര്യമുണ്ടായിരുന്ന ഒരുവൻ ….

സ്വയമൂതി കനലാക്കിയെടുത്ത അവന്റെ ജീവിതത്തെ അവൻ തന്നെ അവസാനിപ്പിക്കണമെങ്കിൽ, നമ്മുടെ ചൂടുപറ്റി വളർന്നു വരുന്ന ഓരോ കുഞ്ഞിന്റെയും മാനസിക സംഘർഷങ്ങൾ നമ്മൾ അറിയുന്നില്ല ….മുന്നിൽ മാത്രമെത്താൻ ഓടുന്ന അവർ പിന്നീട് തോറ്റു പിന്മാറുന്നത് നമ്മൾ അറിയുന്നില്ല എന്നത് തന്നെ കാരണം….

അതിനാൽ അവർ വീഴുന്നതിന് മുമ്പേ നമ്മൾ കൈകോർത്തു പിടിക്കേണ്ടതുണ്ട് . അതിന് നമ്മുടെ വിദ്യാഭ്യാസ രീതികൾ മാറേണ്ടതുണ്ട് …..

അതിന് സ്കൂളുകളെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല .
നമ്മൾ ചോദിക്കുന്ന ഭക്ഷണമാണ് അവർ നമ്മുടെ കുട്ടികൾക്ക് വിളമ്പുന്നത് .
നമുക്കാകെ വേണ്ടത് അവന് എത്ര രൂപ ഫീസടച്ചിട്ടായാലും 100 ശതമാനം മേടിച്ചെടുക്കുക എന്നത് മാത്രമാണ് . അപ്പോൾ സ്കൂളുകൾ അത്. കൊടുക്കും . കാരണം നമ്മളവർക്ക് പണം നൽകുന്നു. അവർ അവരുടെ ജോലി ചെയ്യുന്നു . അതിനാൽ നമ്മുടെ മനോഭാവം മാറേണ്ടതുണ്ട് , അങ്ങനെയെങ്കിൽ സ്കൂളുകൾ അവരുടെയും മനോഭാവം മാറ്റും .

പഠിച്ചില്ലെങ്കിൽ നമ്മുടെ കുട്ടികൾ തെണ്ടിനടന്നാലോ എന്നോർത്തുള്ള അങ്കലാപ്പാണ് നമുക്കിന്ന് . എന്നാൽ ഒന്ന് മനസിലാക്കുക, ഒരു 20 വർഷം മുമ്പുണ്ടായിരുന്ന സമ്പദ്‌വ്യവസ്ഥ അല്ല ഇന്ന് നമ്മുടേത് . നമ്മുടെ ജീവിത സാഹചര്യങ്ങൾ ആകെ മാറി. അതിനാൽ എങ്ങനെ ഉപജീവനം നേടാം , എങ്ങനെ പണമുണ്ടാക്കാം എന്ന ചിന്ത
മാറ്റി എങ്ങനെ ജീവിക്കാം എന്ന് നമ്മൾ നമ്മുടെ മക്കളെ പഠിപ്പിക്കേണ്ടതുണ്ട് .അതിനായി നമ്മുടെ സ്‌കൂളുകൾ അവരുടെ സബ്ജെക്റ്റുകൾ മാറ്റേണ്ട കാലം അതിക്രമിച്ചു . എന്ത് ചികഞ്ഞാലും ഇന്റർനെറ്റിൽ ഉത്തരം കിട്ടുമ്പോൾ അവരെന്തിന് അവരുടെ ജീവിതം മുഴുവൻ ഇങ്ങനെ ശർദ്ദിച്ചത് തന്നെ വാരി വാരി തിന്ന് വയറു നിറയ്ക്കണം ?

ഡെല്ലിന്റെയോ ആപ്പിളിന്റെയോ കമ്പ്യൂട്ടറുകൾ അല്ല, മറിച്ചു നമ്മുടെ മനുഷ്യ ശരീരമാണ് ഏറ്റവും സങ്കീർണമായ കോംപ്ലിക്കേറ്റഡായ കമ്പ്യൂട്ടർ എന്ന തിരിച്ചറിവ് അവർക്കുണ്ടാകണം. അതിന്റെ ഉപയോഗം അവർ പഠിക്കണം . അതിന്റെ കീ ബോർഡുകൾ അവർക്കറിയില്ല . അതിനാൽ സ്‌കൂളുകളിൽ നമ്മുടെ കുട്ടികളെ അവരുടെ സിസ്റ്റത്തിന്റെ മാനുവൽ വായിക്കാൻ പഠിപ്പിക്കട്ടെ ….
അതിലൂടെ ആന്തരികമായി സന്തുലിതമാകാൻ അവരെ പഠിപ്പിക്കട്ടെ …..
അവർ മറ്റൊരാളേക്കാൾ മികച്ചവൻ ആയില്ലെങ്കിലും നിങ്ങൾക്ക് കഴിയാവുന്നത്ര മികച്ചവൻ ആയി എന്ന് സമാധാനിക്കാൻ, ഉള്ളതിൽ ലഹരിയില്ലാതെ സന്തോഷം നേടാൻ, അവ അവരെ സഹായിക്കും ….
അങ്ങനെ തകർച്ചകളിൽ അവൻതന്നെ കുടഞ്ഞെണീക്കാൻ അവൻ പഠിക്കും …

സ്വന്തം സിസ്റ്റത്തിന്റെ യൂസേഴ്സ് മാനുവൽ അറിഞ്ഞ ഒരു കുട്ടി , അവരുടെ ജീവിതത്തിൽ ആരൊക്കെ അവർക്കെതിരെ എന്തൊക്കെ വലിച്ചെറിഞ്ഞാലും വീഴാതെ പിടിച്ചു നിൽക്കാൻ കരുത്തുറ്റവരാകും , അത് ശാരീരികമായ ഒരു കരുത്തല്ല , മറിച്ച് മാനസികമായി കരുത്തുറ്റ, ഒരു കുഞ്ഞു സമൂഹം നമുക്ക് ചുറ്റും വളർന്നു വരട്ടെ …..ഇനി ഒരാത്മഹത്യവാർത്ത നമ്മുടെ ചെവികളിൽ കേൾക്കാതിരിക്കട്ടെ ….

 

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂൺ 24-ാം തീയതി യുകെയിലെ മലയാളികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. ഇതിനോടകം ഇംഗ്ലണ്ടിലും, സ്കോട്‌ലൻഡിലുമുള്ള നിരവധി ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ താത്‌പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.

 

ജൂൺ 24-ാം   തീയതി നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് യഥാക്രമം ഒന്നാം സമ്മാനമായി 750 പൗണ്ടും രണ്ടാം സമ്മാനാർഹർക്ക് 400 പൗണ്ടും ലഭിക്കും. ഇതിനുപുറമേ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോളിക്കും സമ്മാനം ഉണ്ട് . വെസ്റ്റ് യോർക്ക്‌ഷെയറിലെ തന്നെ മികച്ച ഫുട്ബോൾ ഗ്രൗണ്ടിലൊന്നായ വെസ്റ്റ് റൈഡിങ് എഫ് എ ഗ്രൗണ്ടാണ് മത്സരങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. 16 വയസ്സിന് മുകളിലുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം . കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

ജിമ്മി ദേവസിക്കൂട്ടി – 079311 999 22
സജേഷ്  കെ എസ് – 0758799 6436
സാന്റോ മാത്യു – O74048801 36
ജെറിൻ കെ ജെയിംസ് – 07721 705747
venue : West Riding FA
LS 26 8 NX

മാത്യൂ ചെമ്പുകണ്ടത്തിൽ

യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളിലും എന്ന പോലെ ഇംഗ്ലണ്ടിലും വലതുപക്ഷ രാഷ്ട്രീയം ശക്തമാവുകയാണ്. ഇവിടെ മലയാളികളും വലതുപക്ഷ രാഷ്ട്രീയ ചേരിയുടെ ഭാഗമായി മാറുന്നു എന്ന കൗതുകകരമായ കാഴ്ചയാണ് പ്രാദേശിക കൗൺസിലുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ വ്യക്തമാകുന്നത്.

വർഷം തോറും മേയ് ആദ്യ വ്യാഴാഴ്ച ഇംഗ്ലണ്ടിലേ പ്രാദേശിക കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടക്കും. ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ നിരവധി മലയാളികളാണ് മത്സരരംഗത്തു കടന്നുവന്നത്. മാഞ്ചസ്റ്ററിനടുത്ത് ട്രാഫോർഡ് കൗൺസിലിലേക്കു മാത്രം 10 പേർ മത്സരത്തിനുണ്ടായിരുന്നു. കൂടാതെ, രാജ്യത്തെ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നിരവധി മലയാളികൾ ഇക്കൊല്ലം സ്ഥാനാർത്ഥികളായിരുന്നു. ഇതിൽ ഭൂരിഭാഗവും വലതുപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥികളായാണ് ജനവിധി തേടിയത് എന്നത് ശ്രദ്ധേയമാണ്.

2010 മുതൽ യുകെ ഭരിക്കുന്നത് കൺസർവേറ്റീവ് പാർട്ടിയുടെ സർക്കാരാണ്. ഡേവിഡ് കാമറൂൺ, തെരേസാ മേയ്, ബോറിസ് ജോൺസൺ, എലിസബത് ട്രസ്സ് എന്നിവർക്കു ശേഷം ഋഷി സുനാക് ആണ് ഇപ്പോൾ പാർട്ടിയേയും സർക്കാരിനേയും നയിക്കന്നത്. ലേബർ പാർട്ടി മുന്നോട്ടുവച്ച നയങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി കുടിയേറ്റം, അഭയാർത്ഥി വിഷയങ്ങൾ, രാജ്യത്തിനുള്ളിൽ തലപൊക്കിയ മതതീവ്രവാദവും ഇതിനോടുള്ള സർക്കാരിൻ്റെ കടുത്ത നിലപാടുകളും, രാജ്യത്തിന് ഭീഷണിയായിരുന്ന മതമൗലികവാദികളെ നാടുകടത്തിയത്, ബ്രക്സിറ്റിനോടുള്ള ഉറച്ച രാഷ്ട്രീയ നിലപാടുകൾ, ബ്രക്സിറ്റിനു ശേഷമുള്ള പ്രതിസന്ധികളിൽ തളരാതെ രാജ്യത്തേ മുന്നോട്ടു നയിച്ചത്… തുടങ്ങി നിരവധി കാരണങ്ങളാണ് കൺസർവേറ്റീവ് വലതുപക്ഷ രാഷ്ട്രീയത്തെ രാജ്യത്ത് കൂടുതൽ ജനപ്രിയമാക്കിയത്. മലയാളികൾ ഭൂരിപക്ഷവും കൺസർവേറ്റീവ് രാഷ്ട്രീയത്തേയാണ് ഇന്ന് പിന്തുണയ്ക്കുന്നത്. കൂടാതെ ഇന്ത്യൻ വംശജൻ ഋഷി സുനാക് പ്രധാനമന്ത്രിയായത് ഇന്ത്യൻ വംശജരേ പൊതുവേ കൺസർവേറ്റീവ് രാഷ്ട്രീയ ചിന്താധാരയിലേക്ക് നയിച്ചിട്ടുണ്ട്.

യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും വലതുപക്ഷ രാഷ്ട്രീയ തരംഗമാണ് ഇപ്പോൾ വീശിയടിക്കുന്നത്. 19- ഓളം യൂറോപ്യൻ രാജ്യങ്ങളിൽ യുറോപ്യൻ ദേശീയതയ്ക്കു പ്രാമുഖ്യം നൽകിയുള്ള വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുമ്പോൾ ഇറ്റലി, സ്വീഡൻ, ജർമ്മിനി, ഫ്രാൻസ്, ഹംഗറി എന്നീ രാജ്യങ്ങളിൽ യൂറോപ്യൻ ദേശീയതയ്ക്കൊപ്പം യൂറോപ്യൻ ക്രൈസ്തവ ചരിത്രബോധത്തിനും പ്രാധാന്യം നൽകിയുള്ള തീവ്രവലതുപക്ഷ രാഷ്ട്രീയവും ശക്തമാകുന്നുണ്ട്. കൂടാതെ, വിവിധ യൂറോപ്യൻ രാജ്യങ്ങളിലേ വലതുപക്ഷ രാഷ്ട്രീയക്കാർ തമ്മിലുള്ള അന്തർധാരകളും വളരെ സജീമാണ്.

ലിബറൽ, ഇടതുപക്ഷ രാഷട്രീയം വരുത്തിവയ്ക്കുന്ന അപകടം മനസ്സിലാക്കി അമേരിക്ക, കാനഡ രാജ്യങ്ങളിലും വലതുപക്ഷ ചിന്തകളും തീവ്രമായ വലതുപക്ഷ രാഷ്ട്രീയവും ശക്തമാകുന്നുണ്ട്.

പടിഞ്ഞാറൻ രാജ്യങ്ങൾ ലിബറൽ, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ നിന്നും വലതുചേരിയിലേക്ക് നീങ്ങിയപ്പോൾ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഇസ്ളാമിക രാജ്യങ്ങളുടെ രാഷ്ട്രീയചിന്തകളിൽ കടന്നുവന്ന മാറ്റങ്ങളാണ്. വിപ്ളവകരമായ ലിബറൽ രാഷട്രീയ ബോധ്യങ്ങളാണ് ഇന്ന് ഇസ്ളാമിക രാജ്യങ്ങളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. “മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കൻ” (MENA) രാജ്യങ്ങൾ, തുർക്കി, തുടങ്ങിയ തീവ്ര ഇസ്ളാമിക വലതുപക്ഷ രാഷട്രീയ ഭരണങ്ങൾ നിലനൽകുന്ന രാജ്യങ്ങളാണ്. എന്നാൽ ഈ രാജ്യങ്ങൾ കൂടുതൽ ലിബറൽ പൊളിറ്റിക്സിലേക്ക് നീങ്ങുന്നു എന്നത് രാഷ്ട്രീയമായി കൗതുകകരമായ കാഴ്ചയാണ്. സൗദി അറേബ്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ളവകരമായ ലിബറൽ ചിന്തകൾ ഇസ്ളാമിക രാജ്യങ്ങളുടെയെല്ലാം രാഷ്ട്രീയഗതിയേ വരും കാലങ്ങളിൽ ഏറെ മാറ്റിമറിക്കും എന്നു വേണം കരുതാൻ.

ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ വളർച്ചയും വ്യാപനവും മുന്നേറ്റവും ആഗോള തലത്തിൽ രൂപപ്പെടുന്ന വലതുപക്ഷ പ്രതിഭാസത്തിൻ്റെ ഭാഗമാണ് എന്നു വേണം കരുതാൻ. ഇതിനേ ഹിന്ദുവർഗീയത, ആർഎസ്എസ് അജണ്ട എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുന്നത് യാഥാർത്ഥ്യബോധത്തോടെ രാഷ്ട്രീയത്തേ മനസ്സിലാക്കാൻ തയ്യാറാകാത്തവരാണ്.

കഴിഞ്ഞ ഒരു ദശകത്തിനുളളിൽ ആഗോള രാഷട്രീയ സ്പെക്ട്രത്തിൽ ഉണ്ടായ മാറ്റങ്ങൾ ഇന്ത്യയിലും പ്രതിഫലിച്ചു എന്നു വേണം കരുതാൻ. ഈ ആഗോള രാഷ്ട്രീയ പ്രതിഭാസം മലയാളികളുടെ രാഷ്ട്രീയ ആഭിമുഖ്യത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഇംഗ്ലണ്ടിലും പ്രതിഫലിക്കുന്നു. ഇവിടുള്ള മലയാളികളിൽ ഭൂരിഭാഗവും കൺസർവേറ്റീവ് രാഷട്രീയത്തെയാണ് ഇന്ന് ഇഷ്ടപ്പെടുന്നത്. ദേശീയതയെ തള്ളിക്കളഞ്ഞ ഇടത്, ലിബറൽ സർക്കാരുകൾ വരുത്തിവച്ച പ്രതിസന്ധികളിൽ നിന്ന് ലോകം തെറ്റുതിരുത്തുന്നു എന്നു വേണം കരുതാൻ. അടുത്ത അരനൂറ്റാണ്ടുകാലമെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ വലതുപക്ഷ ചേരിയിൽ തുടരുമെന്നാണ് നിരീക്ഷകർ പറയുന്നത്

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പത്തു പന്ത്രണ്ടു വർഷം കൂടെ കൊണ്ട് നടന്നിട്ട് ഒരു സുപ്രഭാതത്തിൽ എടുത്തു കളയുന്നതിനോട് എന്താണ് അഭിപ്രായം എന്ന് ചോദിച്ച കൂട്ടുകാരനോട് …..

ഒരുകാലത്തു നിങ്ങൾക്ക് ഏറ്റവും അത്ഭുതകരമായ വ്യക്തിയാണെന്ന് തോന്നിയ സ്വീറ്റ്ഹാർട്ട് പെട്ടെന്നൊരു ദിവസം വിരൂപനായി/ വിരൂപയായി തോന്നുന്നുവെങ്കിലത് പരസ്പരം ഒരാളുടെ വളർച്ചയെ,മാറ്റത്തിനെ അംഗീകരിക്കാൻ തയ്യാറല്ല എന്നത് തന്നെ കാരണം. വ്യത്യസ്തതയെ അംഗീകരിക്കാത്ത മനസ്‌ പക്വമല്ല .

മേല്പറഞ്ഞ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ അത് പൂർണമാകില്ല . അതിനാൽ വളരെ ബേസിക്കിലിൽ നിന്ന് തുടങ്ങാം . നമ്മളെ നമ്മുടെ ‘അമ്മ പ്രസവിച്ച അന്ന് മുതലിന്ന് വരെ നമ്മൾ എന്ന് പറയുന്ന സംഭവം മുഴുവൻ മെമ്മറിയുടെ ഒരു പാക്കേജ് മാത്രമാണ് . കാരണം നമ്മുടെ ശരീരം അങ്ങനെയാണ്
അത് വഹിക്കുന്ന ജനിതക മെമ്മറിയിലൂടെ അമ്മയുടെ മൂക്കിന്റെയും അപ്പന്റെ കണ്ണിന്റെയുമെല്ലാം ഒരു ഓർമ്മ നമ്മുടെ ശരീരത്തിൽ എന്നും നിലനിൽക്കുന്നു .

നമ്മുടെ മനസും ഏതാണ്ടൊക്കെ അങ്ങനെതന്നെ . നമ്മൾ കണ്ടിട്ടുള്ളവരുടെയും കേട്ടിട്ടുള്ളവരുടെയും ഒക്കെ ഒരു ഓർമ്മ മരിക്കുവോളം നമ്മുടെ മനസ്സിൽ മാറാതെ നിലനിൽക്കുന്നു .

ഒരുദാഹരണം പറയുകയാണെങ്കിൽ ഫേസ്ബുക്ക് , കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത എത്രയോ പേരുടെ പേരുകളും അപ്ഡേറ്റുകളും , കൂട്ടായി ഇരുന്നവരുടെയും പിണങ്ങി പോയവരുടേയുമൊക്കെ പേരുകൾ നമ്മുടെ മനസ്സിൽ ഉണ്ട് . അതായത് നമ്മൾ ആകെ മൊത്തം പലവിധ മെമ്മറികളുടെ ഒരു വലിയ കൂമ്പാരമാണ്.

അതായത് നമ്മൾ കാണുന്നതിലൂടെയും കേൾക്കുന്നതിലൂടെയും ഓർമ്മിക്കുന്നതിലൂടെയും
മണം, രുചി, സ്പർശനം വ്യത്യസ്ത രീതികളിൽ അത് നമ്മൾ ശേഖരിക്കുന്നു . അതിൽ പ്രത്യേകിച്ച് നമ്മുടെ സ്പർശനമെമ്മറി അതാണേറ്റവും ആഴമുള്ളത് .

അങ്ങനെയിരിക്കെ നമ്മുടെ ‘അമ്മ,അപ്പൻ ,ഇണ ഇവരെല്ലാം നമ്മളെ മാനസികമായും ശാരീരികമായും വളരെ ആഴത്തിൽ സ്പർശിച്ചു കടന്നുപോകുന്നവരാണ് . അതിനാൽ തന്നെ, എന്തുതന്നെ ആയാലും ഒരു ചെറിയ കാലത്തേക്കായാലും നിങ്ങളുടെ എല്ലാമായിരുന്ന ഒരാളെ എടുക്കാൻ പറ്റാത്ത ഒരു ഭാരമായി സ്വമേധയാ മാറ്റി വച്ചാലും ആ ഓർമ്മ നിർബന്ധപൂർവ്വം നമ്മളോട് പറ്റിനിൽക്കുന്നു. വിവാഹമോചനം എന്ന ഓർമ്മയെ എത്രയേറെ കൊട്ടിഘോഷിക്കാൻ/ പാടെ കീറിമുറിക്കാൻ ശ്രമിച്ചാലും വിവിധ കാരണങ്ങളാൽ അത് അത്ര എളുപ്പമായിരിക്കില്ല. കാരണം ഭാഗമായതിനെ കീറിമാറ്റുമ്പോൾ ഉള്ളിൽ അതൊരു വേദന തന്നെയാണ് .

കാരണം നാളേറെ രണ്ടുപേർ അവരുടെ വികാരം,ശരീരം, സംവേദനങ്ങൾ ഒക്കെ പങ്കുവച്ചതിന് ശേഷം,കീറിമുറിക്കുമ്പോൾ ഏതാണ്ട് സ്വയം കീറുന്നത് പോലെയാണ് . കാരണം രണ്ട് ഓർമ്മകൾ പലതിലും ലയിച്ചു മെമ്മറിയുടെ ഒരു കെട്ടായി നിലനിൽക്കുന്നു .

ഇനി ഇങ്ങനൊന്നുമല്ല എന്ന് നിങ്ങൾ അക്കമിട്ടു പറഞ്ഞാലും നിങ്ങളുടെ മരണം സംഭവിക്കുമ്പോൾ , നിങ്ങളുടെ ജീവിതപങ്കാളിയെക്കുറിച്ചുള്ള ഓർമ്മ ഓരോ കോശത്തിലൂടെയും കടന്നു പോകും . ഇത് സത്യമാണെന്നത് മനസിലാക്കാൻ ധാരാളം near-death experiences വായിക്കാൻ അവൈലബിളാണ് .ഞാൻ ഈ പറയുന്നത് നിങ്ങളുടെ വൈകാരിക, മാനസിക, ഓർമ്മയെ കുറിച്ചല്ല ഇത് വളരെ ശാരീരികമായ ഒരു പ്രക്രിയയായുള്ള മെമ്മറിയായി നിലനിൽക്കും .

കാരണം ശരീരത്തെ സംബന്ധിച്ചു (മനസിനെ സംബന്ധിച്ചല്ലട്ടോ ) വിവാഹമോചനം സ്വമേധയാ ഉള്ള മരണമാണ്. നിങ്ങളുടെ ശരീരത്തിന്റെ ഭാഗമായി മാറിയ കൈയ്യോ കാലോ വെട്ടിമാറ്റാൻ ശ്രമിക്കുന്നതുപോലെ നിങ്ങളുടെ ഭാഗമായ ഒന്നിനെ നിങ്ങൾതന്നെ വെട്ടിമാറ്റാൻ അല്ലെങ്കിൽ തലയോ കൊല്ലാൻ സ്വയമേ തീരുമാനിച്ചു.

കാരണം ഫിസിക്കൽ മെമ്മറി, കൂടാതെ ശരീരത്തിന് ബാലൻസ് ഇല്ല. മനസ്സിന് ചിലപ്പോൾ തീരുമാനിക്കാനും മറക്കാനുമൊക്കെ കഴിയും പക്ഷേ ശരീരത്തിന് അങ്ങനെ കഴിയില്ല. ശരീരം കൂടുതൽ ആശയക്കുഴപ്പത്തിലാകുന്നു.

ചുരുക്കം ചിലരെങ്കിലും ചിന്തിക്കുന്നത് ഒരു ബന്ധം ഒഴിവാക്കി ഉടനടി മറ്റൊന്നിലേക്ക് പ്രേവേശിക്കുമ്പോൾ ജീവിതം സുന്ദരമാകുമെന്നാണ് . പക്ഷെ നിങ്ങൾ നിങ്ങൾക്ക് തന്നെ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കി വെക്കുകയാണ് . കാരണം പഴയ ഒർമ്മയിൽനിന്ന് അകലാൻ ബോഡിക്ക് നല്ല സമയം വേണം. മനസിനായാലും ബോഡിക്ക് അതത്ര എളുപ്പമല്ല . മാത്രവുമല്ല ആ ബന്ധത്തിൽ നിങ്ങൾക്ക് ഒരു കുട്ടികൂടെയുണ്ടെങ്കിൽ നിങ്ങൾ ഏകദേശം ഒരു ഇരുപത് വർഷത്തെ പ്രൊജക്റ്റിൽ ഏർപ്പെട്ടുകഴിഞ്ഞു എന്ന് സാരം . ആ ഒരു കമ്മിറ്റ്മെന്റിന് തയ്യാറല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെക്കൂടി അതിലൊരു ഭാഗമാക്കാൻ തുനിയരുത് .

(സാധാരണത്തേതു പോലെ തന്നെ ഈ എഴുത്തിലൂടെ ഡിവേഴ്സ് നല്ലതല്ലന്നോ
ത്യാഗം സഹിച്ചു കൂടെ ജീവിച്ചു തീർക്കണമെന്നോ അല്ല പറഞ്ഞത് .മറിച്ചു ഒരു ബ്രെക്കപ്പ് മൂലം മനുഷ്യ ജീവിതത്തിൽ വരുത്താവുന്ന ചില സത്യങ്ങൾ മാത്രമാണ് പറഞ്ഞു വെക്കുന്നത് )

കുവൈത്തിൽ മലയാളി ദമ്പതികളെ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സൈജു സൈമണെയും ഭാര്യയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൈമണെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയിരുന്നു.

ഇതേ തുടർന്ന് പോലീസ് എത്തുകയും ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ച നിലയിൽ ഭാര്യയെയും കണ്ടെത്തുകയിരുന്നു. ഇന്ന് കാലത്ത് സാൽമിയായിലാണ് സംഭവം. ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ. ഇവർ തമ്മിൽ കഴിഞ്ഞ വർഷമാണ് വിവാഹിതരായത്.

കാർട്ടൂണിൻ്റെ ശക്തി പരിധിക്കപ്പുറമാണ്. ചിരിക്കാനും അതിലുപരി ചിന്തിപ്പിക്കാനും കാർട്ടൂണിനു കഴിയുന്നു എന്നത് ശ്രദ്ധേയമാണ്.

ചിരിയിൽ മാത്രം ഒതുങ്ങുന്നതല്ല കാർട്ടൂൺ. കലയുടെ വ്യത്യസ്ഥമായ ഒരു ഭാവത്തിനപ്പുറം സമൂഹത്തിൽ നടമാടികൊണ്ടിരിക്കുന്ന വിമർശകാത്മകമായ വിഷയങ്ങളെ വരകളിലൂടെയും ആക്ഷേപഹാസ്യങ്ങളിലൂടെയും ചോദ്യം ചെയ്യുകയാണ് കർട്ടൂണിസ്റ്റുകൾ സാധാരണ ചെയ്യുന്നത്. കാർട്ടൂണുകൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറുതല്ല.

റോയി സി. ജെ.
കേരളം കണ്ടതിൽവെച്ചേറ്റവും പ്രശസ്തരായ കാർട്ടൂണിസ്റ്റിലൊരാൾ. മനോരമ, മംഗളം, മാതൃഭൂമി തുടങ്ങിയ മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന മാധ്യമങ്ങളെ കൂടാതെ നൂറ് കണക്കിന് പ്രസിദ്ധീകരണങ്ങളിലും സ്ഥിരം കോളം കൈകാര്യം ചെയ്തിട്ടുണ്ട്. യുകെയിൽ കേംബ്രിഡ്ജിലെ പാപ്വർത്തിൽ ആണ് താമസം.
കാലഘട്ടത്തിനനുസരിച്ചുള്ള
റോയി CJയുടെ ആക്ഷേപഹാസ്യങ്ങൾ കാർട്ടൂണായി മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കും..

Contact details:-
Roy C J
Mobile # 0044 7440468924

RECENT POSTS
Copyright © . All rights reserved