സലില്‍ സത്യാന്‍
ബ്രിട്ടനിലെ ശക്തന്റെ നാട്ടുകാര്‍ നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ തലസ്ഥാനനഗരമായ ബെല്‍ഫാസ്റ്റില്‍ നടത്തിയ തങ്ങളുടെ ജില്ലാ കുടുംബസംഗമം വര്‍ണ്ണശബളമായി. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ബെല്‍ഫാസ്റ്റിലെ ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളില്‍ നടത്തിയ ഏഴാമത് ജില്ലാ കുടുംബസംഗമം നോര്‍ത്തേണ്‍ അയര്‍ലന്റിലെ ജില്ലാ നിവാസികളുടെ ശക്തമായ സാന്നിധ്യവും വൈവിദ്ധ്യമായ കലാപരിപാടികളും കൊണ്ട് മറ്റൊരു നവ്യാനുഭവമായി മാറി. കോവിഡ് ആരംഭിക്കുന്നതിനുമുമ്പ് ഓക്‌സ്‌ഫോര്‍ഡില്‍ നടത്തിയ കഴിഞ്ഞ ജില്ലാ സംഗമത്തിനുശേഷം മരണപ്പെട്ട സംഘടനയുടെ രക്ഷാധികാരിയായിരുന്ന ടി. ഹരിദാസ്, ബ്രിട്ടനിലെ പ്രമുഖ എഴുത്തുകാരിയായിരുന്ന സിസിലി ജോര്‍ജ്, ജില്ലാ സംഗമത്തിന്റെ മുന്‍ സംഘാടകനായിരുന്ന മോഹന്‍ദാസ് കുന്നന്‍ചേരി എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് ഒരുമിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം ആചരിച്ചു.

ബ്രിട്ടനിലെ അറിയപ്പെടുന്ന തുറമുഖ നഗരമായ ബെല്‍ഫാസ്റ്റിലെ തൃശ്ശൂര്‍ ജില്ലാ നിവാസികള്‍ രാവിലെ മുതലുള്ള മഴയെ കൂസാതെ തങ്ങളുടെ ജില്ലാ കുടുംബസംഗമത്തിലേയ്ക്ക് ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളിനെ ലക്ഷ്യംവെച്ച് വന്നുകൊണ്ടിരുന്നു.
ദീപ്തിയുടെ ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങിയ സമ്മേളനത്തില്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ നിലവിളക്കില്‍ ഭദ്രദീപം കൊളുത്തി ജില്ലാസംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. യോഗത്തിന് ആശംസകളര്‍പ്പിച്ചുകൊണ്ട് നേതാക്കളായ ഡേവീസ് ചുങ്കത്ത്, റെയ്‌നോ പോള്‍, ഡിറ്റോ ജോസ് എന്നിവര്‍ ്പ്രസംഗിച്ചു. ജോസ് പൗലോസ് സ്വാഗതവും മിനി ഡേവീസ് നന്ദിയും പറഞ്ഞു.
ലോകപ്രസിദ്ധമായ ടൈറ്റാനിക് കപ്പലിന് ജന്മം കൊടുത്ത ബെല്‍ഫാസ്റ്റ് സിറ്റിയിലെ തൃശ്ശൂര്‍ നിവാസികളുടെ വിവിധ കലാപരിപാടികള്‍ കൊണ്ട് തികച്ചും ഒരു തൃശ്ശൂര്‍ പൂരത്തിന്റെ ആനന്ദലഹരിയില്‍ അമരുകയായിരുന്നു ജില്ലാ നിവാസികള്‍ അന്നത്തെ മുഴുവന്‍ ദിവസവും.

ലാഗണ്‍ നദിയുടെ തീരത്തുള്ള ബെല്‍ഫാസ്റ്റ് സിറ്റിയിലേയ്ക്ക് ആദ്യമായി കടന്നുവന്ന തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ജില്ലാ കുടുംബസംഗമത്തിനെ ജില്ലാ നിവാസികള്‍ ശക്തമായ ജനസാന്നിധ്യം നല്‍കിക്കൊണ്ടാണ് സ്വീകരിച്ചത്.
ജില്ലാസംഗമത്തിലെ സ്വയം പരിചയപ്പെടുത്തല്‍ ജില്ലാ നിവാസികള്‍ക്ക് വ്യത്യസ്ത അനുഭവമായി മാറി. നോര്‍ത്തേണ്‍ അയര്‍ലന്റിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ ചിന്നിച്ചിതറിക്കിടന്നിരുന്ന ജില്ലാ നിവാസികള്‍ക്ക് ഇത് പരിചയപ്പെടാനും പരിചയം ഉള്ളവര്‍ക്ക് അത് വീണ്ടും പുതുക്കാനുമുള്ള ഒരു സുവര്‍ണ്ണാവസരമായി മാറി ജില്ലാ സംഗമം.

പൊതുസമ്മേളനത്തിനും തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്കും മരിയ ജോര്‍ജ്ജും, ജോഷി ജോസും കൂടി നടത്തിയ ആങ്കറിംഗ് കാണികളില്‍ പ്രശംസ പിടിച്ചുപറ്റി. മിനിയും ഡോളിയും രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
തനതായ തൃശ്ശൂര്‍ രുചിയുള്ള ഉച്ചഭക്ഷണം ജില്ലാ നിവാസികള്‍ക്ക് സ്വന്തം നാടിന്റെ രുചിക്കൂട്ടിലേയ്ക്ക് തിരിച്ചുപോകാനുള്ള ഒരു അവസരമായി മാറി.
റാഫില്‍ ടിക്കറ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംഘടനയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സന്‍ ഇരിങ്ങാലക്കുട നല്‍കി.

കോവിഡ് എന്ന മഹാമാരിക്കുശേഷം ആദ്യമായി നടന്ന ജില്ലാസംഗമത്തിന്റെ വനിതാവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോളി, ജിഷ, റഹ്ന, സഹന, ദീപ്തി, മിനി, മരിയ എന്നിവര്‍ നേതൃത്വം നല്‍കി.
ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ദേശീയ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം കോവിഡിനുശേഷം നടന്ന ജനപങ്കാളിത്തം വിളിച്ചുപറയുന്നതായിരുന്നു.

കേരളത്തിന്റെ പൂരത്തിന്റെ പൂരമായ തൃശ്ശൂര്‍ പൂരം യുകെയിലെ തൃശ്ശൂര്‍കാര്‍ക്ക് ഒരു ലഹരിയാണ്. ബ്രിട്ടനിലെ വ്യാവസായിക വി്പ്ലവത്തിന് തുടക്കം കുറിച്ച യുകെയിലെ തന്നെ പ്രമുഖ സിറ്റിയില്‍ ഒന്നായ ബെല്‍ഫാസ്റ്റ് സിറ്റിയിലേയ്ക്ക് ആദ്യമായി കടന്നുവന്ന ജില്ലാസംഗമം ഒരു വന്‍വിജയമാക്കുന്നതിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച ജോസഫ്, സനീഷ്, മേജോ, എബിന്‍, റീജണ്‍, സ ലില്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ജില്ലാനിവാസികള്‍ നന്ദിയോടെ സ്മരിച്ചു.
ബ്രിട്ടന്റെ കടല്‍ കടന്ന് തൊട്ടടുത്ത രാജ്യമായ അയര്‍ലന്റുമായി തൊട്ടുരുമ്മിക്കിടക്കുന്ന നോര്‍ത്തേണ്‍ അയര്‍ലന്റില്‍ എത്തിയ തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തെ രണ്ടും കൈയ്യുംനീട്ടി സ്വീകരിച്ച ബെല്‍ഫാസ്റ്റിലെ ജില്ലാ നിവാസികള്‍ക്ക് ദേശീയ നേതൃത്വം നന്ദി രേഖപ്പെടുത്തി.

പ്രതികൂലമായ കാലാവസ്ഥയിലും തങ്ങളുടെ ജില്ലാസംഗമത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കി തങ്ങളുടെ സ്‌നേഹ അഭിവാദ്യങ്ങള്‍ കുടമാറ്റം പോലെ നല്‍കിക്കൊണ്ട് പരസ്പരം വിടചൊല്ലിയാണ് ശക്തന്റെ നാട്ടുകാര്‍ അരങ്ങൊഴിഞ്ഞത്.


പ്രസാദ് ഒഴാക്കൽ
കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മനോഹരമായ ഒരു നൃത്ത സന്ധ്യ ഒരുങ്ങുന്നു.
നിലവിൽ വന്നു ചുരുങ്ങിയ കാലയളവിനുള്ളിൽ നൂതനവും ജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ ഒട്ടേറെ ശ്രദ്ധേയമായ പരിപാടികൾ ഏറ്റെടുത്തു അഭിമാനാർഹമായ പ്രവർത്തനമാണ് കൈരളി സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. യൂണിറ്റിന്റെ പരിധിയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാൻ മികച്ച ഒരു വേദി ഒരുക്കി നൽകുകയുമാണ് നൃത്ത സന്ധ്യ യിലൂടെ ഉദ്ദേശിക്കുന്നത്. 2024 ഫെബ്രുവരി 24 ശനിയാഴ്ചയാണ് പരിപാടി.
ഈ പരിപാടിയിൽ പങ്കെടുക്കുവാനും കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും താല്പര്യം ഉള്ളവർ കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റ് പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും കൈരളി യുകെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

രാജു കാഞ്ഞിരങ്ങാട്
മനുഷ്യമനസ്സ് ഒരു കടലാണ്
അലതല്ലുന്ന കടൽ
അവിടെ
ക്ഷമയുടെ ഒരു മുക്കുവനാകാൻ
നമുക്കു കഴിയണം
നമ്മടെ ജീവിത വഞ്ചിയും വലയും
അതു വലിച്ചിഴച്ചു കൊണ്ടു
പോയേക്കാം
ആഴക്കടലിൽ മുക്കുവാൻ
ശ്രമിച്ചേക്കാം
എൻ്റെ സങ്കടക്കടലേ !
നിൻ്റെ എല്ലാ പരിശ്രമങ്ങളും
വിഫലമാക്കി
കണ്ണീരുപ്പുകളെ തുടച്ചു മാറ്റി
കവിതയുടെ കാൽപ്പാടുകൾ തേടി
പൂവിൻ്റെ പുഞ്ചിരിയായ് ഞാൻ
നടന്നു കയറും
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ജോസ്‌ന സാബു സെബാസ്റ്റ്യൻ
മറ്റു പക്ഷി മൃഗാദികളുടെ മാംസം കഴിക്കരുതെന്ന് ശഠിച്ചു പറഞ്ഞിരുന്ന ഒരേയൊരു സംസ്‌കാരം നമ്മുടെ ഇന്ത്യൻ സംസ്‍കാരമാണ് …
അതെന്താ മീറ്റ് കഴിച്ചാൽ ….ജനിച്ചപ്പോൾ മുതൽ മീറ്റ് കഴിക്കുന്ന എനിക്കൊന്നും ഒരു കുഴപ്പവും ഇല്ലല്ലോ എന്ന് ചിന്തിക്കുന്നവരോടാണ് ….
അതായത് നമ്മൾ ഒരു പക്ഷിയെയോ മൃഗത്തെയോ കൊല്ലുമ്പോൾ…
അതെത്ര മൃദുവായ കൊല്ലൽ ആയാലും….
അവ അവയുടെ മരണാവസ്ഥയിലൂടെ കടന്ന് പോകുന്നതിന് തൊട്ടു മുമ്പ് ഒരു വലിയ മരണ ഭീതിയിലൂടെ കടന്നു പോകുന്നു …. പ്രത്യേകിച്ചു കന്നുകാലികളിൽ…..
അവയുടെ കശാപ്പിന് മുമ്പുള്ള മണിക്കൂറുകൾ അവയുടെ ജീവിതത്തിലെ ഏറ്റവും സമ്മർദ്ദമായ മണിക്കൂറുകളാണ് …..
ആ സമ്മർദ്ദം പ്രധാനമായും അനുഭവപ്പെടുന്നത് അവയെ കൈകാര്യം ചെയ്യുമ്പോഴും ഗതാഗതത്തിലുമാണ് . ഗതാഗത സാഹചര്യങ്ങൾ അതായത് (പരിമിതമായ ഇടം, ദീർഘനേരം നിൽക്കുന്നത്), വേദന എന്നീ വെല്ലുവിളികൾ മൃഗത്തിന്റെ ഹോമിയോസ്റ്റാസിസിനെ തടസ്സപ്പെടുത്തുന്നു.
ഇങ്ങനെ കന്നുകാലികളിൽ ഉണ്ടാകുന്ന ആ സമ്മർദ്ദം അവയുടെ മാംസത്തിന്റെ ഗുണമേന്മയിലും മാറ്റം വരുത്തുന്നു. പ്രത്യേകിച്ച് pH >5 വർദ്ധനവ്, മാംസത്തിന്റെ മൃദുത്വത്തെയും, നിറത്തെയും (ഇരുണ്ട മാംസം) ബാധിക്കുന്നു.
ആ അവസ്ഥയിൽ അവയുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെട്ട അസിഡിക് കണ്ടന്റ് അവയുടെ ശരീരത്തിൽ തന്നെ നിൽക്കുകയും, പിന്നീടത് അവയുടെ മാംസം കഴിക്കുന്ന നമ്മളിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു ….
അവ നമ്മളിൽ ഒട്ടേറെ ടെൻഷനും പേടിയുമൊക്കെ സൃഷ്ടിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു ……(Cited )
ഷൈമോൻ തോട്ടുങ്കൽ
സ്കെന്തോർപ്പ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നടത്തുന്ന രൂപതാ തല ബൈബിൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മത്സരത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകൾ തകൃതിയായ ഒരുക്കങ്ങളിൽ ആണ് . നവംബർ 18 ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ വച്ച് നടക്കുന്ന ബൈബിൾ കലോത്സവത്തിൽ രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നും വിജയികളായ ആയിരത്തി അഞ്ഞൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. പന്ത്രണ്ട് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക .
രാവിലെ 8.15 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും 9 .15 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ബൈബിൾ കലോത്സവത്തിലെ ഏറ്റവും പ്രധാന ഭാഗമായ ആഘോഷമായ ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ഉദ്‌ഘാടനവും നടക്കും . കൃത്യം പത്ത് മണിക്ക് തന്നെ മത്സരങ്ങൾ എല്ലാ സ്റ്റേജുകളിലും ആരംഭിക്കും . കലോത്സവ വേദിക്കരുകിൽ തന്നെ തുടർച്ചയായി നടക്കുന്ന വി കുർബാനയിലും ആരാധനയിലും പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ഓരോ റീജിയണുകളിൽ നിന്നും മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് രൂപതതല മത്സരത്തിൽ യോഗ്യത നേടിയിരിക്കുന്നത്. അഭിവന്ദ്യ പിതാവിന്റെയും ബഹുമാനപ്പെട്ട വൈദീകരുടെയും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെയും സാന്നിധ്യം കൊണ്ടും പ്രാർത്ഥനകൊണ്ടും അനുഗ്രഹീതമായിരിക്കും കലോത്സവ വേദികൾ . കാറുകൾ പാർക്ക് ചെയ്യുവാനുള്ള വിശാലമായ കാർപാർക്കിങ് സൗകര്യങ്ങൾ ഒരിക്കിയിട്ടുണ്ട് . കലോത്സത്തിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഡൈനിങ് ഏരിയയും ഒരുക്കിയിട്ടുണ്ട് . ഭക്ഷണം വാങ്ങുന്നതിനായി വിവിധ കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതിനോടൊപ്പം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി പ്രത്യേക കൗണ്ടറുകളും ഒരുക്കുന്നുണ്ട് .
വൈകുന്നേരം 5.30 ന് മത്സരങ്ങൾ സമാപിച്ച് 8 മണിയോടുകൂടി സമ്മാനദാനങ്ങൾ പൂർത്തീകരിക്കും . വിശ്വസ പ്രഘോഷണത്തിന്റെ വലിയ വേദിയാകുന്ന ബൈബിൾ കലോത്സവം അരങ്ങേറുന്ന സ്‌ക്ന്തോർപ്പിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതമുഴുവനും എത്തുന്ന ഈ ദിനം കൂടുതൽ അനുഗ്രഹപ്രദവും വിജയകരവുമാകുവാൻ എല്ലാവരുടെയും പ്രാർഥനാ സഹായം അഭ്യർഥിക്കുന്നതായാലും വിവിധ സ്റ്റേജുകളിൽ നടക്കുന്ന പ്രോഗ്രാമുകളുടെ സമയക്രമത്തെക്കുറിച്ച് അറിയുന്നതിനായി ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്സൈറ്റ് സന്ദർശിക്കുവാനും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .. http://smegbbiblekalotsavam.com/?page_id=1398

വാട്ട്ഫോർഡ് വേർഡ് ഹോപ് ബെദേസ്ഥാ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ ഔട്ട് സ്റ്റേഷനായ ഹാറ്റ്ഫീൽഡിൽ ഞായറാഴ്ചകളിൽ 4 മണി മുതൽ 6 മണി വരെ ക്രിസ്തീയ ആരാധനയും ചൊവ്വാഴ്ച വൈകുന്നേരം 7.30 മുതൽ 9.30 വരെ സെൽ പ്രയർ മീറ്റിങ്ങും നടത്തപ്പെടുന്നു.
പാസ്റ്റർ സാം ജോൺ, ഡോ. ജെബിൻ ജോൺ ശുശ്രുഷകൾക്ക് നേതൃത്വം കൊടുക്കുന്നു.
ഹെഡ്ഫോർഡ്ഷെയർ യൂണിവേർസിറ്റിയിൽ വിദ്ധ്യാഭ്യാസത്തിനായ കടന്നു വരുന്ന വിദ്യാർത്ഥികൾക്കും ആത്മീക കൂട്ടാഴ്മമകളിൽ പങ്കെടുക്കാൻ ഇത് ഒരു അവസരമാണ്.
അനുഗ്രഹിക്കപ്പെട്ട ക്രിസ്തീയ ആരാധനയും ആത്മീക കൂട്ടായ്മയും ആഗ്രഹിക്കുന്നവക്ക് ഇത് ബഹുമൂല്യമായ അവസരമായിരിക്കും.
കൂടുതൽ വിവരങ്ങൾ താഴെ
സ്ഥലം- The hive | McDonald. CT, Highview, Hatfield, AL10 8HR. Near Hertfordshire University
FREE PARKING
For further details please contact Pr. Sam 07435372899, Jebin John 07856 679693
www.wbpfwatford.co.uk | Email:[email protected]
Yahoo Mail: Seamless account control

പ്രസാദ് ഒഴാക്കൽ
കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മനോഹരമായ ഒരു നൃത്ത സന്ധ്യ ഒരുങ്ങുന്നു.
നിലവിൽ വന്നു ചുരുങ്ങിയ കാലയളവിനുള്ളിൽ നൂതനവും ജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ ഒട്ടേറെ ശ്രദ്ധേയമായ പരിപാടികൾ ഏറ്റെടുത്തു അഭിമാനാർഹമായ പ്രവർത്തനമാണ് കൈരളി സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. യൂണിറ്റിന്റെ പരിധിയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാൻ മികച്ച ഒരു വേദി ഒരുക്കി നൽകുകയുമാണ് നൃത്ത സന്ധ്യ യിലൂടെ ഉദ്ദേശിക്കുന്നത്. 2024 ഫെബ്രുവരി 24 ശനിയാഴ്ചയാണ് പരിപാടി.
ഈ പരിപാടിയിൽ പങ്കെടുക്കുവാനും കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും താല്പര്യം ഉള്ളവർ കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റ് പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും കൈരളി യുകെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റ്
Contact details
Binu Antony-07446868073
Maya Anish- 07949249228
Renjith Rajen-07824064813
Joseph t Joseph-07557766804

ജോസ് ജെ. വെടികാട്ട്
പരസ്പരം നമ്മളവരെ നമ്മളായ് തന്നെ കരുതിയെങ്കിലും, അവരുടെ ദു:ഖത്തിൽ നമ്മൾക്ക് കരച്ചിൽ വന്നെങ്കിലും , നമ്മൾ പുറമേ ചിരീച്ചു നടന്നു! ജീവിതത്തിന്റെ പുറം മോടിക്കായ് നമ്മുടെ കരച്ചിൽ വഴിമാറിയതു പോലെ!
പരസ്പരം മനസ്സിലാക്കാൻ കഴിയുമെന്ന് സാന്ത്വനിച്ച് അനുരഞ്ജന സംഭാഷണങ്ങൾക്ക് നാം മുതിർന്നില്ല!
ഒരു ദു:ഖഗർത്തതിലാണ് അവർ എന്ന കാര്യം നാം വിസ്മരിച്ചു കാരണം നമ്മൾ അതേ പോലൊരു ഗർത്തതിലാണ് കഴിയുന്നത് സ്വയം വിസ്മരിച്ച്!
ഒരു ജീവിതസമവാക്യം അനിവാര്യമായ് രൂപീകരിച്ച് നാം കഴിയുന്നു, ആ സമവാക്യത്തിൽ എത്താൻ നാം സ്വാർത്ഥപരമായ് കൂട്ടിയും കിഴിച്ചും നോക്കുന്നു! ആ മനോഗണിതത്തിനനുസരിച്ച് മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് നാം തീരുമാനിക്കുന്നു! നമ്മുടെ സ്നേഹ താത്പര്യങ്ങൾ നാം അളന്നു തൂക്കി അവർക്ക് വില്ക്കുന്നു, ലാഭലോഭങ്ങൾ നോക്കി!
അന്യവത്ക്കരണത്തിൽ നമ്മുടെ ഹൃദയം സ്വാർത്ഥതയുടെ മുള്ളുകളാൽ മുറിഞ്ഞ് നിണമണിയുന്നെങ്കിലും നമ്മൾ അത് ഗൗനിക്കുന്നില്ല!
ഈ ജീവിതസമവാക്യത്തിനു വേണ്ടി നമ്മൾ അസമവാക്യങ്ങളെ അനിവാര്യതയുടെ ഇരുമ്പു കൂട്ടിലടക്കുന്നു , മനസ്സാക്ഷിയെ വഞ്ചിച്ച് അവ മറന്നു കളയുന്നു !
അവർ പരാജയത്തിന്റെ കയ്പു നുണഞ്ഞപ്പോൾ പരാജയത്തിലും സ്വയമവർ ജയിക്കട്ടെ , നിർബന്ധശ്രമമായ് മനസ്സിന്റെ മഥനത്തിൽ മനനമായ് അവരുടെ ജയമുണരട്ടെ എന്ന് നമ്മൾ അവസരവാദം ഘോഷിച്ചു ! ജീവിതവിജയത്തിനായ് ക്ലേശത്തിന്റെ എവറസ്റ്റ് കൊടുമുടി തരണം ചെയ്യേണ്ടി വന്നാലും അവർ പറയണം ജീവിതമെത്ര ശോഭനം മോഹനം എന്ന് നാം ശഠിച്ചു ! അവരെ നമ്മോടു തുല്യരാക്കാൻ അവരുടെ സർഗ്ഗാത്മകതക്കു നേരെ നമ്മൾ കണ്ണടച്ചു , അത് നമ്മുടെ ആവശ്യമാണ് !
യോഗാത്മകമായ് ധ്യാനത്തിൽ നിമഗ്നമായാലേ നമ്മൾക്കീ ജീവിതസമവാക്യം പരസഹായം കൂടാതെ ശരിയാക്കാൻ പറ്റൂ !
എങ്കിലേ ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റൂ ! അല്ലെങ്കിൽ ജീവിതവ്യഥയുടെ കൂർത്ത കൊളുത്തുകളാൽ കൊത്തിവലിക്കപ്പെട്ട് വേദനിച്ചു നീറും !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
ബിനോയ് എം. ജെ.
മനുഷ്യവംശത്തിന്റെ ആരംഭം മുതലുള്ള ചരിത്രം പഠിച്ചാൽ അവൻ വേദനകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും സദാ ഓടിയകലുന്ന കാഴ്ചയാണ് നാം കാണുന്നത്. അവൻ എത്ര ശക്തിയായി അവയിൽ നിന്നും ഓടിയകലുവാൻ ശ്രമിക്കുന്നുവോ അത്ര തന്നെ ശക്തമായി അവ അവനെ പിന്തുടർന്നുകൊണ്ടുമിരിക്കുന്നു. ഒടുവിൽ അവ അവനെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു. മരണത്തിൽ നിന്നും ഓടിയൊളിക്കുവാൻ ആർക്കും കഴിയുകയില്ല. എങ്കിലും മനുഷ്യൻ തോൽവി സമ്മതിക്കുന്നില്ല. അതവന്റെ നൈസർഗ്ഗികമായ പ്രകൃതവും സവിശേഷതയുമാണ്. താനെന്നെങ്കിലും വിജയിക്കുമെന്ന ഉറച്ച വിശ്വാസം അവനുണ്ട്. വിജയിക്കുകയും ചെയ്യും. ഉറപ്പ്.
മരണത്തെ ഭയന്നുകൊണ്ടുള്ള ഈ ഓട്ടത്തിൽ ആരെല്ലാം ചവിട്ടി മെതിക്കപ്പെടുന്നു? ആരെല്ലാം മുറിവേൽപ്പിക്കപ്പെടുന്നു? ആരെല്ലാം വധിക്കപ്പെടുന്നു? പക്ഷേ അവന്റെ മുൻപിൽ വേറെ മാർഗ്ഗങ്ങളില്ല. ഓടുക തന്നെ. മാനവരാശി മുഴുവൻ ഓടുകയാണ്. വേദനകളൊന്നും ഇല്ലാത്ത ഒരു ജീവിതം അവൻ കൊതിക്കുന്നു. രോഗങ്ങൾ ഉണ്ടാവരുത്; മരണം ഉണ്ടാകരത്. അതിനുവേണ്ടി അവൻ എന്തും ചെയ്യും. സുഖം- അതാണവന്റെ ദൈവവും മുദ്രാവാക്യവുമെല്ലാം. അതിനു വേണ്ടി അവൻ യുദ്ധങ്ങൾ ചെയ്തു; സാമ്രാജ്യങ്ങൾ പിടിച്ചടക്കി; അനേകരെ അടിമകളായി പിടിച്ചു. കഷ്ടപ്പാടുകളിൽ നിന്നും രക്ഷപ്പെടുവാനായി കുറേ പേർ വേറേ കുറേപേരെ ചൂഷണം ചെയ്തു; കബളിപ്പിച്ചു; അടിച്ചമർത്തി. പക്ഷേ പ്രശ്നം കൂടി വരുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. മനുഷ്യൻ പാപത്തിൽ വീണു പോയി. അതിൽ നിന്നും കരകയറുവാൻ അവനാകുന്നില്ല.
സുഖത്തെ സ്നേഹിക്കുന്നതും അതിനെ ആസ്വദിക്കുന്നതും പാപമാണോ? ഒരിക്കലുമല്ല. എന്നാൽ ദുഃഖത്തെയും, വേദനകളെയും, രോഗങ്ങളെയും, മരണത്തെയും വെറുക്കുന്നത് പാപം തന്നെ! സുഖത്തെ സ്നേഹിച്ചതുപോലെ തന്നെ അവന് അവയെയും സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യാമായിരുന്നു. എങ്കിലീ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഈ ഭയപ്പാടും, വെപ്രാളവും, ഓട്ടവും, യുദ്ധങ്ങളും, സമരങ്ങളും, ചൂഷണവും, അടിച്ചമർത്തലും ഒഴിവാക്കാമായിരുന്നു. ഒന്നിന്റെയും കുറവ് അനുഭവപ്പെടുമായിരുന്നില്ല. പരമാനന്ദം സംഭവിക്കുമായിരുന്നു. പക്ഷെ അവനത് ചെയ്തില്ല.
മനുഷ്യൻ തുടക്കം മുതലേ തെറ്റു ചെയ്തു. അവൻ ഇപ്പോഴും അത് തുടരുന്നു. ഇങ്ങനെ പോയാൽ മാനവരാശി നശിച്ചു പോവുകയേ ഉള്ളൂ. അതിൽ നിന്നും അവനെ രക്ഷിക്കുന്നതിനും കര കയറ്റുന്നതിനും വേണ്ടിയാണ് ദൈവപുത്രനായ ക്രിസ്തു അവതരിച്ചത്. മാനവരാശി എന്തിൽ നിന്നും ഓടിയൊളിക്കുവാൻ ശ്രമിച്ചുവോ ( വേദനകളിൽ നിന്നും മരണത്തിൽ നിന്നും) അതിനെ സർവ്വാത്മനാ സ്വീകരിച്ചുകൊണ്ട് അവിടുന്ന് കുരിശിൽ മരിച്ചപോൾ മാനവരാശിക്ക് അവയോട് പൊരുത്തപ്പെടുവാനുള്ള കഴിവ് സിദ്ധിക്കുകയായിരുന്നു. അങ്ങനെ മാനവരാശിയുടെ മോചനം സംഭവിച്ചു കഴിഞ്ഞു.
കാലക്രമേണ മനുഷ്യൻ വേദനകളെയും, രോഗങ്ങളെയും, മരണത്തെയും സ്നേഹിക്കുവാനും ആസ്വദിക്കുവാനും പഠിക്കും. അവൻ എന്തിൽ നിന്നും ഓടിയകന്നുവോ അവയിലേക്കു തന്നെ ഓടിയടുക്കും. അവൻ എന്തിനെ ഭയപ്പെട്ടുവോ അതിനെ അവൻ കൊതിക്കും. അവിടെ പ്രശ്നങ്ങൾ എല്ലാം തിരോഭവിക്കുകയാണ്. മത്സര ഓട്ടം അവസാനിക്കുകയാണ്. സമരങ്ങളും പ്രക്ഷുബ്ധതകളും ഇല്ലാതാവുകയാണ്. ലോകത്തിൽ പരമമായ ശാന്തി വിരിയുകയാണ്. അസ്വസ്ഥതകളും അസംതൃപ്തിയും ഇനി ഉണ്ടാകില്ല. എന്തിനുവേണ്ടി അസ്വസ്ഥതപ്പെടുവാനാണ്? വേദനകൾ കിട്ടാത്തതിനാലോ? മരണം സംഭവിക്കാത്തതിനാലോ? സുഖവും ദുഃഖവും ഒരുപോലെ മധുരമാകുമ്പോൾ, ജനനവും മരണവും ഒരുപോലെ ഹൃദ്യമാകുമ്പോൾ അവിടെ അനന്താനന്ദത്തിന്റെ സുഗന്ധം പരന്നുതുടങ്ങും.
എന്തിനെയാണ് ആഗ്രഹിക്കുവാനിരിക്കുന്നത്? സുഖദു:ഖങ്ങളെ അവൻ ഒരുപോലെ ആഗ്രഹിക്കും. അവ രണ്ടും അവന് ഒരുപോലെ സ്വീകാര്യം. ഒന്നിനോടും വിരോധമില്ല. എല്ലാറ്റിനോടുമുള്ള സ്നേഹം. ക്രിസ്തു പഠിപ്പിച്ചതും അതുതന്നെയല്ലേ? വേദനിപ്പിച്ചവനെ സ്നേഹിക്കണമെങ്കിൽ അതിനു മുൻപേ അവൻ വേദനകളെ സ്നേഹിക്കേണ്ടിയിരിക്കുന്നു. ജീവിതത്തെ സ്നേഹിക്കണമെങ്കിൽ അതിനോടൊപ്പം അവൻ മരണത്തെയും സ്നേഹിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ആ സ്നേഹമെല്ലാം കപടവും പൊളളയും ആയിരിക്കും. ക്രിസ്തുവിന്റെ അനുയായികൾ വേദനയെ സ്നേഹിക്കേണ്ടിയിരിക്കുന്നു. കുരിശ്ശെടുക്കാതെ തന്നെ അനുഗമിക്കുന്നവന് തന്റെ ശിഷ്യനാകുവാൻ കഴിയുകയില്ലെന്ന് ക്രിസ്തു തന്നെ പറയുന്നു.
നമുക്ക് ഒരു നല്ല നാളെയെ സ്വപ്നം കണ്ടു തുടങ്ങാം. ഇനിമേൽ നമുക്ക് ദുഃഖം ഉണ്ടാവുകയില്ല; കാരണം ആ ദുഃഖമാണ് നമ്മുടെ ഏറ്റവും വലിയ ആനന്ദം. നമുക്കിനി മരണം ഉണ്ടാവുകയില്ല; കാരണം നാമാ മരണത്തെ കൊതിയോടെ കാത്തിരിക്കുന്നു. ആ മരണം നമുക്ക് വേദനയല്ല, മറിച്ച് അനന്താനന്ദം തന്നെയാണ്; സമാധിയും നിർവ്വാണവുമാണ്; നിത്യജീവിതത്തിലേക്കുള്ള പ്രവേശനമാണ്. നമുക്ക് ഒന്നിനെയും ഭയപ്പെടേണ്ടതായില്ല. കാരണം നമുക്ക് എല്ലാറ്റിനോടും സ്നേഹമാണ്. അപ്പോൾ നാം ഈ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആശ്ലേഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. നാം പൂർണ്ണരായി മാറുന്നു!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ടോട്ട പുൽക്ര , 2023 ഡിസംബർ 2 ന് ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ രാവിലെ 8 .30 മുതൽ വൈകിട്ടു 5 വരെ നടക്കും . പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ മെത്രാന്മാരെ തിരങ്ങെടുക്കുന്ന സംഘത്തിലെ മൂന്നു സ്ത്രീകളിൽ ഒരാൾ , വേൾഡ് യൂണിയൻ ഓഫ് കാത്തോലിക് വിമൻസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് തുടങ്ങി നിരവധി പ്രധാനപ്പെട്ട മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന ഡോ മരിയ സെർവിനോ രൂപതയിലെ സ്ത്രീകൾക്ക് സന്ദേശം നൽകും.
രൂപത മെത്രാൻ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ മറ്റു വൈദികരും ചേർന്നുള്ള ആഘോഷമായ പരിശുദ്ധ കുർബാന ആത്മീയ അനുഭവമാകും . ഉൽഘാടന ചടങ്ങിൽ അഭിവന്ദ്യ പിതാവിനൊപ്പം രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഫാദർ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം ചെയര്മാന് ഫാദർ ജോസ് അഞ്ചാനിക്കൽ , ഡയറക്ടർ സിസ്റ്റർ ജീൻ മാത്യു , പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു തുടങ്ങിയവർ സംസാരിക്കും .
പന്ത്രണ്ടു റീജിയനുകളിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സ്ത്രീകൾ നടത്തുന്ന കലാപരിപാടികൾ ഉച്ചയോടു കൂടി ആരംഭിക്കും . അന്നേ ദിവസം 2023 -2025 വർഷങ്ങിലേക്കു തിരഞ്ഞെടുക്കപ്പെട്ട രൂപത വിമൻസ് ഫോറം ഭാരവാഹികൾക്ക് ഔദോഗികമായ സ്ഥാനമാറ്റവും നടക്കും . രണ്ടായിരത്തിലധികം സ്ത്രീകളെയാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത് . മനോഹരമായ ഈ ആഘോഷത്തിലേക്ക് എല്ലാ സ്ത്രീകളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .