Latest News

നാട്ടിലെ വീട്ടിൽ വച്ചു കുഴഞ്ഞു വീണു മരിച്ച യുകെ നോട്ടിങ്ഹാമിലെ ആദ്യകാല മലയാളി ബൈജു മേനാച്ചേരിയുടെ(52) സംസ്കാരം നടത്തി. ഇന്നു രാവിലെ ചാലക്കുടിയിലെ മേനാച്ചേരി വീട്ടിൽ നടന്ന പൊതു ദർശനത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശന ചടങ്ങിൽ ബൈജുവിന്റെ നാട്ടിലെയും യുകെയിലെയും സൗഹൃദ വലയത്തിൽ ഉണ്ടായിരുന്ന ഒട്ടനവധിയാളുകൾ അനുസ്മരണ പ്രസംഗം നടത്തി.

ഏകദേശം 20 വർഷങ്ങൾക്കു മുൻപ് യുകെയിൽ എത്തിയ ബൈജു കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കൾ വിൽക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്കായി എത്തിയ ബൈജു ഏപ്രിൽ മാസത്തിൽ യുകെയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണു വെള്ളിയാഴ്ച വീട്ടിൽ കുഴഞ്ഞു വീണതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞതും. ഇന്നു വൈകിട്ടു ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ നടന്ന സംസ്കാര ചടങ്ങിനു വിവിധ വൈദികർ നേതൃത്വം നൽകി.

നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ, മുദ്ര ആർട്സ് എന്നിവയുടെ സ്ഥാപക ഭാരവാഹികളിൽ പ്രമുഖനായിരുന്ന ബൈജു നോട്ടിങ്ഹാം മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ ഹിൽഡയും മക്കളായ എറൻ, എയ്ഡൻ എന്നിവരും കഴിഞ്ഞ ദിവസം യുകെയിൽ നിന്നും എത്തിയിരുന്നു. ബൈജുവിന്റെ മരണാനന്തര കർമ്മങ്ങളോട് അനുബന്ധിച്ചുള്ള ദിവ്യ ബലി ബുധനാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ വച്ചു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.

തൃക്കാക്കരയില്‍ കാമുകന്റെ ക്രൂര മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിയ്ക്ക് ബോധം വീണിട്ടുണ്ടെങ്കിലും പരിക്കുകള്‍ ഗുരുതരമാണ്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കാമുകന്‍ തൃശൂർ മാള കളത്തിപ്പറമ്പ് വീട്ടിൽ ഗോപകുമാറി (20)നെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്കാണ് പെണ്‍കുട്ടിയെ തൃക്കാക്കര ഉണിച്ചിറ തൈക്കാവിന് സമീപമെത്തിച്ച് ഗോപകുമാര്‍ മര്‍ദ്ദിച്ചത്.

പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തി മര്‍ദ്ദിച്ച ശേഷം മുകളില്‍ കയറിയിരുന്നു ക്രൂരമര്‍ദ്ദനമാണ് ഗോപകുമാര്‍ നടത്തിയത്. ഇരുകവിളുകളിലും മാറിമാറിയടിച്ചു. ശരീരമാസകലം മര്‍ദ്ദിച്ചു. നിലത്തിട്ട് വലിച്ചിഴച്ചു. ഒടുവില്‍ അവിടെയുള്ള ഒരു പട്ടിക എടുത്തുകൊണ്ട് വന്നു വീണ്ടും ക്രൂരമര്‍ദ്ദനം തന്നെ നടത്തി. പട്ടിക കൊണ്ടുള്ള മര്‍ദ്ദനത്തിലാണ് പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.

ആളൊഴിഞ്ഞ പറമ്പിലിട്ടാണ് ഗോപകുമാര്‍ ക്രൂരമര്‍ദ്ദനം നടത്തിയത്. പുലര്‍ച്ചെ മൂന്നായിരുന്നതിനാല്‍ അവിടെ ചുരുക്കം പേരാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയവരാണ് ഗോപകുമാറിന്റെ മര്‍ദ്ദനത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഗോപകുമാറിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഹോട്ടലില്‍ നിന്നു അവള്‍ പ്രശ്നമുണ്ടാക്കിയപ്പോഴാണ് തമ്മിലടിയായത്. ഈ പ്രശ്നം കാരണം ഹോട്ടല്‍ ഉടമ രണ്ടുപേരെയും ഇറക്കിവിട്ടു. അവള്‍ പ്രശ്നമുണ്ടാക്കിയതിനാല്‍ ഉള്ള ജോലിയും നഷ്ടമായി. അതിലുള്ള ദേഷ്യം കൊണ്ടാണ് യുവാവിനെ മര്‍ദ്ദിച്ചത് എന്നാണ് ഗോപകുമാര്‍ പോലീസിനോട് പറഞ്ഞത്.

ഗോപകുമാറും പെണ്‍കുട്ടിയും തൃശൂര്‍ സ്വദേശികളാണ്. വര്‍ഷങ്ങളായി അടുപ്പവുമുണ്ട്. ഗോപകുമാറിനെ വിശ്വസിച്ച് ഇറങ്ങി വന്നതാണ് കാമുകി. . അതിനുശേഷം പെണ്‍കുട്ടിയ്ക്ക് വീട്ടുകാരുമായി ബന്ധമില്ലാത്ത അവസ്ഥയിലായിരുന്നു. കൊച്ചിയില്‍ വന്ന ശേഷം ഇവര്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ജോലി തേടിയപ്പോള്‍ രണ്ടുപേര്‍ക്കും ഹോട്ടല്‍ ജോലിയും കിട്ടി.

ഗോപകുമാറിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നു പെണ്‍കുട്ടിയ്ക്ക് മനസിലായി. ഇതോടെ ഇവര്‍ തമ്മില്‍ പ്രശ്നമായി. സംഭവ ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്ക് മൂത്തപ്പോള്‍ ഉടമ ഹോട്ടലില്‍ നിന്നു രണ്ടുപേരോടും ഇറങ്ങാന്‍ പറഞ്ഞു. തമ്മില്‍ വഴക്കുമായി ജോലിയും പോയി. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് പുലര്‍ച്ചെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മറ്റൊരു ബന്ധത്തിന്റെ പേരിലാണ് തര്‍ക്കം വന്നത്. കുറച്ച് നാളുകളായി ഇവര്‍ തമ്മില്‍ വഴക്കും പോലീസില്‍ പരാതിയുമൊക്കെ ആയിട്ടുണ്ട്‌. പെണ്‍കുട്ടി ഗോപകുമാറിന് എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹോട്ടലില്‍ നിന്നുള്ള വഴക്കിന്റെ പക തീര്‍ക്കാനാണ് ഗോപകുമാര്‍ പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ടു വന്നു മര്‍ദ്ദിച്ചത്. ഗോപകുമാറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ രംഗത്ത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകൾ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കിയാണ് തന്റെ അതിജീവന കഥ നടി വിവരിച്ചിരിക്കുന്നത്.

അനൂപ് പിള്ളയെന്നയാളാണ് തന്റെ മുൻ കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകൾ എണ്ണിയെണ്ണി വിവരിച്ചിരിക്കുന്നത്. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി. പൊലീസിൽ പരാതി നൽകിയതായും പോസ്റ്റിൽ വെളിപ്പെടുത്തി. അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി കുറിച്ചു. ഇപ്പോഴും തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാലാണ് ഇതെല്ലാം തുറന്ന് എഴുതുന്നതെന്നും നടി കുറിച്ചു.

 

അനിഖയുടെ കുറിപ്പ്

‘‘നിർഭാഗ്യവശാൽ അനൂപ് പിള്ള എന്നൊരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അയാൾ എന്നെ മാനസികമായും ഏറ്റവുമൊടുവിൽ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലെ ഒരാളെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല. ഇതെല്ലാം ചെയ്തശേഷം അയാൾ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാൾ ഇത്തരത്തിൽ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അയാൾ രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു (ആദ്യമായി ഇയാൾ എന്നെ മർദ്ദിച്ചത് ചെന്നൈയിൽ വച്ചാണ്. അന്ന് മർദ്ദിച്ചശേഷം എന്റെ കാലിൽ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാൻ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു).

രണ്ടാം തവണയും അയാൾ അതുതന്നെ ചെയ്തു. അന്നും ഒന്നും സംഭവിച്ചില്ല. അയാൾ പൊലീസുകാർക്ക് പണം നൽകി അവരെ വലയിലാക്കിയിരുന്നു. തുടർന്ന് പൊലീസ് ഒപ്പമുണ്ടെന്ന ധാർഷ്ട്യത്തിൽ അയാൾ ഉപദ്രവം തുടർന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഞാൻ പലകുറി ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു. ഇതോടെ അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, എന്നെ വിടാൻ ആ മനുഷ്യൻ, അങ്ങനെ വിളിക്കാമോ എന്ന് ഇപ്പോഴും തീർച്ചയില്ല, ഒരുക്കമായിരുന്നില്ല. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അത് സത്യമാണ്.ഞാൻ ഷൂട്ടിങ്ങിന് പോകാതിരിക്കാൻ അയാൾ എന്റെ ഫോൺ എറിഞ്ഞു തകർത്ത സംഭവങ്ങളുണ്ട്. ഞങ്ങൾ ബന്ധം പിരിഞ്ഞ ശേഷവും ഞാനറിയാതെ അയാളുടെ ലാപ്ടോപ്പിൽ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്സാപ്പ് ചാറ്റുകൾ പോലും നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അയാളുള്ളത്. തുടർച്ചയായി എനിക്കെതിരെ ഭീഷണികൾ വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം ഞാൻ ഇവിടെ തുറന്നെഴുതുന്നത്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അയാൾ പറഞ്ഞു നടക്കുന്ന നുണകൾ വിശ്വസിച്ച് എന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നവരുണ്ട്.ഇപ്പോൾ ഞാൻ ഇതിൽനിന്നെല്ലാം പൂർണമായും മുക്തിയായി ഷൂട്ടിങ്ങിൽ വ്യാപൃതയാണ്’ – അനിക വിക്രമൻ കുറിച്ചു.

പറമ്പിലെ ചവറിന് തീയിട്ടതിന് പിന്നാലെ തീ ആളിപടർന്ന് വീട്ടമ്മ വെന്തുമരിച്ചു. കണ്ണൂർ കൊട്ടിയൂർ സ്വദേശിനിയായ പൊന്നമ്മ (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്.

വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലെ ചവറിന് തീയിട്ടതിന് പിന്നാലെ തീ ആളി പടർന്നു. തീ പടരുന്നത് കണ്ട് ഓടാൻ ശ്രമിച്ച പൊന്നമ്മ വീഴുകയും തീ ശരീരത്തിൽ പടരുകയുമായിരുന്നു. പൊന്നമ്മയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി തീ അണച്ച് പൊന്നമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തിയതായും താൻ മരിച്ച് പോകുമെന്നും ഷാരോൺ ആശുപത്രിയിൽവെച്ച് ബന്ധുവിനോട് പറഞ്ഞിരുന്നതായി കുറ്റപത്രം. ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഗ്രീഷ്മയും ഷാരോണും നിരവധി തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തി നൽകിയ ദിവസം ലൈംഗീക ബന്ധത്തിൽ ഏർപ്പെടണം എന്ന് ആവിശ്യപെട്ടാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. തലേ ദിവസം രാത്രി ഒന്നര മണിക്കൂറോളം ഗ്രീഷ്മ ഷാരോണുമായി സെക്സ് ചാറ്റ് നടത്തിയിരുന്നു. തുടർന്ന് ഫോണിലൂടെ പറഞ്ഞതൊക്കെ നേരിട്ട് ചെയ്യാൻ കൊതിയാകുന്നു എന്ന് പറഞ്ഞ് ഷാരോണിനെ വീട്ടിൽ വരാൻ ഗ്രീഷ്മ നിർബന്ധിക്കുകയായിരുന്നു.

ഗ്രീഷ്മ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ വീട്ടിലേക്ക് വരണമെന്ന് പലവട്ടം ചാറ്റിനിടെ പറഞ്ഞതായി ഷാരോൺ ബന്ധുവിനോട് പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. 2022 ഒക്ടോബർ 14 ന് രാവിലെ ഏഴ് മണിമുതൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ കൊതി തോന്നുന്നെന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിന് നിരവധി മെസേജുകൾ അയച്ചു. ഒക്ടോബർ 13 ന് രാത്രി ഒന്നര മണിക്കൂർ നേരം സെക്സ് ചാറ്റ് ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു.

ഗ്രീഷ്മയുടെ നിർബന്ധം കാരണമാണ് വീട്ടിൽ പോയതെന്ന് ഷാരോൺ ബന്ധുവിനോട് പറഞ്ഞു. ഷാരോൺ മരിച്ചതിന് പിന്നാലെ ഗ്രീഷ്മ വാട്സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്ത ചാറ്റുകൾ തിരിച്ചെടുക്കാൻ പറ്റുമോ എന്നും ഗ്രീഷ്മ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ ഇപ്പോൾ ജയിലിൽ കഴിയുകയാണ്. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും ജയിലിൽ കഴിയുകയാണ്.

2021 ഒക്ടോബറിലാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാർച്ച് 4 നാണ് പട്ടാളത്തിൽ ജോലി ചെയ്യുന്ന യുവാവുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടത്തിയത്. ഇതിന് പിന്നാലെ ഷാരോണും ഗ്രീഷ്മയും തമ്മിൽ വഴക്കിടുകയും പിരിയുകയും ചെയ്തിരുന്നു. എന്നാൽ അതെ വർഷം മെയ്ൽ ഗ്രീഷ്‌മ വീണ്ടും ഷാരോണുമായി അടുത്തു. നവംബർ മാസത്തിൽ വീട്ടിൽ വെച്ചും വെട്ട്കാട് പള്ളിയിൽ വെച്ചും താലി കെട്ടി. തുടർന്ന് തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു.

അതേമയം വിവാഹം അടുത്തതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയും പാരസെറ്റമോൾ അമിതമായി കഴിച്ചാലുണ്ടാകുന്ന തകരാറുകൾ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്ത് മനസിലാക്കി. തുടർന്ന് പാരസെറ്റമോൾ ഗുളികയും ഡോളോയും വെള്ളത്തിൽ ലയിപ്പിച്ച് കൈയിൽ കരുതി. കോളേജിലെ റിസപ്‌ഷനിൽ വെച്ച് കടയിൽ നിന്നും വാങ്ങിയ ജ്യൂസിൽ പാരസെറ്റമോൾ കലർത്തിയ വെള്ളം ഒഴിച്ച് ഷാരോണിന് നൽകി. എന്നാൽ കൈപ്പ് കാരണം ഷാരോൺ കുടിച്ചില്ല.

നവംബറിൽ ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് ഗ്രീഷ്മ വാക്ക് കൊടുത്തിരുന്നു. നവംബറിന് മുൻപ് ഷാരോണിനെ ഒഴിവാക്കണമെന്ന് ഗ്രീഷ്മ തീരുമാനിച്ചു. തുടർന്നാണ് വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്. കഷായം കുടിച്ചതിന് പിന്നാലെ ഗ്രീഷ്മയുടെ മുറിയിൽ ഷാരോൺ ഛർദിച്ചിരുന്നു. ഗ്രീഷ്മയുടെ വീട്ടിൽ നിന്നും ഇറങ്ങിയ ഷാരോൺ ബൈക്കിലിരുന്നും ഛർദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചദിച്ചെന്നും ഷാരോൺ സുഹൃത്തിനോട് പറഞ്ഞിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതോടെയാണ് ഷാരോൺ മരണപ്പെട്ടത്.

 

യുകെയിലെ കാലാവസ്ഥ കേരളത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. തണുത്തുറഞ്ഞ കാലാവസ്ഥ മലയാളികൾ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. കൂടുതല്‍ തണുപ്പേറിയ കാറ്റാണു യുകെയിലേക്കു മഞ്ഞ് പെയ്യിക്കുന്നത്. നോര്‍ത്ത് മേഖലയില്‍ നിന്നുള്ള തണുത്തുറഞ്ഞ കാറ്റ് വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില -1 സെല്‍ഷ്യസിലേക്കു താഴ്ത്തുമെന്നാണു മെറ്റ് ഓഫിസ് പ്രവചനം.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനിൽ പ്രതീക്ഷിക്കുന്ന തണുത്തുറഞ്ഞ കാലാവസ്ഥയെ ജനങ്ങള്‍ ജാഗ്രതയോടെ നേരിടണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. പ്രായമായവര്‍ക്കും രോഗസാധ്യത ഏറിയ ജനങ്ങള്‍ക്കുമാണ് ശൈത്യകാലം തിരിച്ചെത്തുമ്പോള്‍ സൂക്ഷിക്കണമെന്ന ആരോഗ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കുറഞ്ഞ താപനിലയും ശൈത്യകാല മഴയും പെയ്തിറങ്ങുമ്പോള്‍ ബ്രിട്ടനിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫിസും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും പുറപ്പെടുവിച്ചിരിക്കുന്നത്.

മാര്‍ച്ച് 6 പുലര്‍ച്ചെ ഒരു മണി മുതല്‍ മാര്‍ച്ച് 8 അർധരാത്രി വരെയാണു മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാവുക. ചൂട് നിലനിര്‍ത്താനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ശ്രദ്ധിക്കാനും നിര്‍ദ്ദേശത്തില്‍ യുകെഎച്ച്എസ്എ ഉപദേശിക്കുന്നുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പ്രായം 65ന് മുകളിലുള്ളവരും വീടുകളിലെ താപനില 18 ഡിഗ്രി സെല്‍ഷ്യസെങ്കിലും നിലനിര്‍ത്തണമെന്ന് യുകെഎച്ച്എസ്എ വ്യക്തമാക്കി.

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സബാ എൻ ബി കെ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ അശ്വതി ദിലീപ് (41) അന്തരിച്ചു. ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരിക്കെ കഴിഞ്ഞദിവസം രാത്രി നാട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.

കുവൈറ്റ് അൽ അഹലിയ സ്വിച്ച് ഗിയർ കമ്പനിയിലെ സ്റ്റാഫായ പത്തനംതിട്ട – കോന്നി , കുമ്മണ്ണൂർ കറ്റുവീട്ടിൽ പുത്തൻവീട് (മെഴുവേലിൽ ) ദിലീപിന്റെ ഭാര്യയാണ് പരേത. മക്കൾ അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്.

അശ്വതി ദിലീപിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പതിമൂന്നുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കി ഗർഭം ധരിച്ച മുപ്പത്തിയൊന്നുകാരിയെ ജയിൽവാസത്തിൽ നിന്നും മോചിപ്പിച്ച കോടതി വിധിക്കെതിരെ പ്രതിഷേധവുമായി പതിമൂന്നുകാരന്റെ കുടുംബം രംഗത്ത്. കൊളറാഡോയിലെ ആൻഡ്രിയ സെറാനോ (31) നെയാണ് കോടതി മോചിപ്പിച്ചത്. യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടർമാരും തമ്മിലുണ്ടാക്കിയ പ്ലീ ഡീൽ അനുസരിച്ചാണ് യുവതിയെ തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്.

അതേസമയം പതിമൂന്നുകാരനെ പീഡിപ്പിച്ചതായി യുവതി കുറ്റസമ്മതം നടത്തിയിരുന്നു. യുവതിയെ ലൈംഗീക കുറ്റവാളിയായി തന്നെയാണ് കാണുകയെന്നും കോടതി അറിയിച്ചു. കഴിഞ്ഞ വർഷമാണ് പതിമൂന്നുകാരനെ മുപ്പത്തിയൊന്നുകാരിയായ ആൻഡ്രീയ ലൈംഗീകമായി പീഡിപ്പിച്ചത്. നിരവധി തവണ പതിമൂന്നുകാരനെയുമായി യുവതി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതായി യുവതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ പതിമൂന്ന് കാരനിൽ നിന്ന് യുവതി ഗർഭിണിയാകുകയും കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത യുവതിയെ എഴുപതിനായിരം ഡോളർ ബോണ്ടിൽ ജാമ്യത്തിൽ വിടുകയായിരുന്നു. കേസിൽ പിന്നീട് യുവതിക്ക് കോടതി തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. തുടർന്നുണ്ടായ പ്ലീ ഡീലിലാണ് യുവതിയെ തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്. ഇതിനെതിരെയാണ് കുട്ടിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസിൽ പുരുഷനായിരു പ്രതിയെങ്കിൽ ഇങ്ങനെ ശിക്ഷയിൽ ഇളവ് നൽകുമോ എന്ന് കുടുംബം ചോദിക്കുന്നു. എന്റെ മകന്റെ കുട്ടിക്കാലമാണ് ഇല്ലാതെ ആയതെന്നും കളിച്ച് നടക്കേണ്ട പ്രായത്തിൽ അവൻ അച്ഛൻ ആയിരുന്നെന്നും പതിമൂന്നുകാരന്റെ മാതാവ് പറയുന്നു.

 

താക്കോൽ ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി അംബിക (40) ന്റെ മരണം ഡോക്ടർമാരുടെ അശ്രദ്ധ കാരണമാണെന്ന് ആരോപിച്ചാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി അംബികയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഫെബ്രുവരി 28 ന് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുകയും ഗർഭപാത്രം നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് യുവതിയെ വാർഡിലേക്ക് മാറ്റി. എന്നാൽ പിറ്റേദിവസം യുവതിക്ക് ശ്വാസ തടസം അനുഭവപ്പെടുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തതോടെ ബന്ധുക്കൾ ഡോക്ടറെ വിവരമറിയിച്ചു.

ഗ്യാസ് സംബന്ധമായ പ്രശനങ്ങളാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ ശാരീക ബുദ്ധിമുട്ടുകൾ വർദ്ധിച്ചതോടെ യുവതിയെ സകാനിങ്ങിന് വിധേയയാക്കുകയും വീണ്ടും ശസ്ത്രക്രിയ ചെയ്യണമെന്നും ഡയാലിസിസ് ആവശ്യമാണെന്നും അറിയിച്ചു. തുടർന്ന് യുവതിയുടെ നില ഗുരുതരമായതോടെ ഞായറാഴ്ച രാവിലെ യുവതി മരിച്ചു. സംശയം തോന്നിയ ബന്ധുക്കൾ ബഹളം വെച്ചതോടെയാണ് ഡോക്ടർമാർ സത്യാവസ്ഥ പുറത്ത് പറഞ്ഞത്.

താക്കോൽ ദ്വാര ശസ്ത്രക്രിയയ്ക്കിടെ ചെറുകുടലിന് സുഷിരമുണ്ടാവുകയും ഇതിലൂടെ മലമൂത്രാദികൾ ആന്തരികാവയവത്തിൽ എത്തി അണുബാധ ഉണ്ടാവുകയുമായിരുന്നു. ഇത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതാണ് മരിക്കാൻ കാരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

അനശ്വരം എന്നചിത്രത്തിലൂടെ മമ്മുട്ടിയുടെ നായികയായി മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് ശ്വേതാമേനോൻ. അനശ്വരം എന്ന ചിത്രത്തിനുശേഷം മോഡലിംഗ് രംഗത്ത് സജീവമായ താരം 1994 ലെ ഫെമിനിസ്റ്റ് മിസ്സ്‌ ഇന്ത്യ മൽസരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും തുടർന്ന് അറിയപ്പെടുന്ന മോഡലായി മാറാൻ താരത്തിന് സാധിച്ചു. പിന്നീട് വീണ്ടും സിനിമയിൽ സജീവമായ താരം നക്ഷത്ര കൂടാരം, കൗശലം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചലച്ചിത്ര രംഗത്ത് ശോഭിക്കാൻ സാധിച്ചില്ല. തുടർന്ന് അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച താരം ഇഷ്‌ക് എന്ന തന്റെ ആദ്യ ഹിന്ദി ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.

മലയാളത്തിലും മികച്ച വേഷങ്ങൾ ചെയ്തു തുടങ്ങിയ താരം പാലേരി മാണിക്യം ഒരു പാതിരാകൊലപാതക കഥ, പെൺപട്ടണം, കയം, രതി നിർവേദം, കളിമണ്ണ്, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ശക്തമായ തിരിച്ച് വരവ് നടത്തി. താരത്തിന്റെ രതിനിർവേദം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു. കളിമണ്ണ് എന്ന ചിത്രത്തിനായി തന്റെ പ്രസവ രംഗങ്ങൾ ചിത്രീകരിച്ചത് അത് ഏറെ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

സിനിമാ അഭിനയത്തിന് പുറമെ ചില പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട പരസ്യചിത്രങ്ങളിൽ ഒന്നായിരുന്നു കാമ സൂത്ര. ഈ പരസ്യത്തിൽ അഭിനയിച്ചതിനെ തുടർന്ന് നിരവധി വിമർശങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാക്കിയെടുക്കാത്ത താരം വീണ്ടും കാമസൂത്രയുടെ മറ്റ് പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ പ്രമുഖ വാർത്ത ചാനലിനു താരം നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്. അന്ന് താൻ കാമസൂത്ര പരസ്യത്തിൽ അഭിനയിച്ചതിൽ ഇപ്പോഴും തനിക്ക് കുറ്റബോധം തോന്നുന്നില്ലായെന്നും ഇപ്പോൾ ഈ പ്രായത്തിലും താൻ കാമസൂത്രയിൽ അഭിനയിക്കാൻ തയ്യാറാണെന്നും താരം പറയുന്നു. താൻ ഹോട്ട് ആണെന്നും കാമസൂത്രയിൽ അഭനയിച്ചിട്ടുണ്ടെന്നും താൻ മരിക്കുമ്പോഴും ആളുകൾ പറയുമായിരിക്കും അതൊന്നും തനിക്ക് വിഷയമല്ലെന്നുമാണ് താരം പറയുന്നത്.

RECENT POSTS
Copyright © . All rights reserved