Latest News

ഗായിക മാത്രമല്ല താൻ നല്ലൊരു അഭിനേത്രി കൂടിയാണ് എന്ന് തെളിയിച്ച തന്ന താരം ആണ് സയനോര ഫിലിപ്പ്. ഇപ്പോൾ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് താരം തുറന്നു പറയുകയാണ്, ഇപ്പോൾ താൻ ഭർത്താവുമായി അകന്ന് കഴിയുകയാണ്, മകളുമായി താൻ ഇപ്പോൾ തനിച്ചാണ് താമസം. 2009 ൽ വിന്സറ്റൺ ആന്റണി ഡിക്രസുമായി ആയിരുന്നു സയനോരയുടെ വിവാഹം. തന്റെ വിവാഹ ജീവിതത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ താൻ അനുഭവിച്ചു.

സെന ഡിക്രൂസ് എന്നാണ് മകളുടെ പേര്, എന്ത് റിലേഷൻ ഷിപ്പ് ആയാലും മറ്റുളവരുടെ മുന്നിൽ നമ്മളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണം. എന്നാൽ ഞാൻ എന്റെ ആഗ്രഹങ്ങൾ മാറ്റിനിർത്തികൊണ്ടു മറ്റുള്ള വരുടെ ആഗ്രഹത്തിനു പ്രധാന്യം നൽകും എന്നാൽ വളരെ തെറ്റാണ് അതെനിക്ക് മനസിലായി. ചില സമയത്തു ഞാൻ കൊതിച്ചിരുന്നു ഒരാൾ ആശ്വസിപ്പിക്കാൻ ഉണ്ടെങ്കിലോ എന്ന് എന്നാൽ എന്റെ ഭർത്താവിൽ നിന്നും അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല സയനോര പറയുന്നു.

അങ്ങനെ എന്റെ റിലേഷൻ ഷിപ്പ് അവസാനിക്കണം എന്ന ഘട്ടത്തിൽ ഞാൻ മകളുമായി മാറുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ഞാൻ സിംഗിൾ ആണ്, ഞാൻ മകളെ പ്രസവിക്കുന്ന സമയത്തു ഒരുപാടു പേടിച്ചിരുന്നു, പ്രസവിച്ചു കഴിഞ്ഞു എനിക്ക് മകളെ ഒറ്റക്ക് മാനേജ് പോലും ചെയ്യാൻ കഴിഞ്ഞില്ല ആ സമയത്തു ഞാൻ ബാത്‌റൂമിൽ വരെ പോയിരുന്നു കരഞ്ഞിട്ടുണ്ട്. കുഞ്ഞു രാത്രീയിൽ വലിയ കരച്ചിൽ ആണ് പ്രസവം കഴിഞ്ഞു എനിക്ക് ഉറക്കം ഒരു പ്രശ്നം ആയിരുന്നു, ഒറ്റപ്പെട്ട അവസ്ഥ വളരെ വലുതാണ്, ആ സമയത്തു ഭർത്താവ് പോലും ഇല്ല, പിനീട് എന്റെ കരച്ചിൽ കണ്ടു മമ്മി പോലും വിഷമിച്ചിരുന്നു , അത്ര സ്ട്രസ് ഞാൻ അനുഭവിച്ചു, എല്ലാം നോക്കികാണുമ്പോൾ ഞാൻ സിംഗിളായി തുടരുന്നത് ആണ് നല്ലത് സയനോര പറയുന്നു.

പടിയൂർ കൊമ്പൻപാറ സ്വദേശിയായ നഴ്സിനെയും രണ്ട് മക്കളെയും ബ്രിട്ടനിലെ കെറ്ററിംഗിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

പടിയൂർ കൊമ്പൻപാറയിലെ ചേലവാലേൽ സാജുവിന്‍റെ ഭാര്യ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (മൂന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

അഞ്ജുവിനെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പോലീസ് കണ്ടെത്തുകയായിരുന്നു.

കുട്ടികളെ ഉടൻ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഭർത്താവ് സാജു (52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബംഗളൂരുവിൽ 10 വർഷത്തോളം ടാക്സി ഡ്രൈവറായിരുന്ന സാജു പിന്നീട് രണ്ട് വർഷത്തോളം സൗദിയിലും ജോലി ചെയ്തിരുന്നു.

ഒരുവർഷം മുമ്പാണ് അഞ്ജുവിനെയും മക്കളെയും കൂട്ടി ബ്രിട്ടനിലേക്ക് പോയത്. കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ നഴ്സായ അഞ്ജു രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.

പോലീസ് എത്തി വീടിന്‍റെ വാതിൽ തകർത്താണ് അകത്ത് കടന്നത്. സംഭവത്തിൽ നോർത്താംപ്റ്റൺഷെയർ പോലീസ് അന്വേഷണം തുടങ്ങി.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. കോട്ടയം സ്വദേശിയായ അഞ്ജു വിവാഹശേഷം പടിയൂരായിരുന്നു താമസം.

കേരളത്തിലെ പ്രമുഖ സിനിമ നിർമാതാക്കളുടെ വീട്ടിലും ഓഫീസുകളിലും ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, നടനും നിര്‍മ്മാതാവുമായ പൃഥിരാജ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഡിജിറ്റല്‍ രേഖകളും പണമിടപാടു രേഖകളും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തതായാണ് വിവരം. പരിശോധനാ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.

വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇന്നലെ രാവിലെ 7.45ന് എല്ലായിടത്തും ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എേട്ടാടെയാണ് അവസാനിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും മറ്റുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. കേരള, തമിഴ്‌നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

ആറു ടാക്‌സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനയ്‌ക്കെത്തിയത്. പരിശോധന നടക്കുമ്പോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു.

തലസ്ഥാനനഗരിയിൽ എൺപതുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം വഴയില സ്വദേശിനി സിന്ധു (50) ആണ് മരിച്ചത്. പങ്കാളി പത്തനംതിട്ട സ്വദേശിയായ രാകേഷിനെ (46) പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സിന്ധുവിനെ വാക്കത്തി കൊണ്ടാണ് പ്രതി രാജേഷ് ആക്രമിച്ചതെന്നും ആദ്യം കഴുത്തിനാണ് വെട്ടിയതെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ ബേബി ജോര്‍ജ് പ്രതികരിച്ചു. ആദ്യത്തെ വെട്ടേറ്റ് റോഡില്‍ വീണിട്ടും സ്ത്രീയെ അയാള്‍ വീണ്ടും വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും യാതൊരു കൂസലും ഇല്ലാതെയാണ് അയാള്‍ സംഭവസ്ഥലത്ത് നിന്നതെന്നും സമീപവാസികള്‍ പറഞ്ഞു.

”എന്റെ വീടിന്റെ മുന്നിലാണ് രാവിലെ സംഭവം നടക്കുന്നത്. ‘രക്ഷിക്കണേ എന്നെ കൊല്ലാന്‍ വരുന്നേ’ എന്ന സ്ത്രീയുടെ നിലവിളി കേട്ടാണ് പുറത്തിറങ്ങി നോക്കുന്നത്. റോഡില്‍ അപകടം വല്ലതും സംഭവിച്ചതാണെന്ന് ആദ്യം കരുതിയത്. എന്നാല്‍ മതിലിന് മുകളിലൂടെ എത്തിനോക്കിയപ്പോള്‍ ഒരു സ്ത്രീയെ പിന്നാലെ ഓടിയെത്തിയ ആള്‍ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുന്നതാണ് കണ്ടത്. എനിക്ക് ഒന്നുംചെയ്യാന്‍ പറ്റിയില്ല. റോഡിലൂടെ പോകുന്ന ബൈക്കുകാരെ വിളിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. ആദ്യം വന്നവരൊന്നും നിര്‍ത്തിയില്ല. വെട്ടുകൊണ്ട് വീണിട്ടും ആ സ്ത്രീയുടെ ശരീരത്തില്‍ വീണ്ടും വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. പിന്നീട് വാഹനം നിര്‍ത്തിയെത്തിയ ചിലരാണ് അയാളെ പിടിച്ചുനിര്‍ത്തിയത്. സ്ത്രീയെ ആക്രമിച്ചതിന് ശേഷം അയാള്‍ ഓടിരക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല”, ബേബി ജോര്‍ജ് വിശദീകരിച്ചു.

വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വഴയില സ്വദേശി സിന്ധു(50)വിനെ സുഹൃത്തായ രാജേഷ് നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഹോംനഴ്‌സിങ് സ്ഥാപനത്തിലെ ജോലിക്കാരിയായ സിന്ധു, ബസ്സിറങ്ങിയശേഷം സ്ഥാപനത്തിലേക്ക് നടന്നുപോകുന്നതിനിടെ വാക്കത്തിയുമായി പിന്നാലെയെത്തിയ രാജേഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിനടക്കം വെട്ടേറ്റ സിന്ധുവിനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

12 വര്‍ഷം മുമ്പാണ് പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും പരിചയത്തിലാകുന്നതെന്നാണ് പോലീസ് നല്‍കുന്നവിവരം. അടുപ്പത്തിലായതോടെ ഭാര്യയും കുട്ടികളുമുള്ള രാജേഷ്, പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി സിന്ധുവിനൊപ്പം താമസം ആരംഭിച്ചു. ഏറെക്കാലം ഒരുമിച്ച് താമസിച്ചിരുന്ന ഇരുവര്‍ക്കുമിടയില്‍ അടുത്തിടെയായി ചില സാമ്പത്തികതര്‍ക്കങ്ങളുണ്ടായെന്നാണ് വിവരം. സിന്ധു തന്റെ പണവും സ്വത്തുമെല്ലാം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് രാജേഷ് സമീപത്തുതന്നെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം തുടങ്ങി. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് രാജേഷ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികനിഗമനം. സിന്ധു തന്നെ ഉപേക്ഷിച്ച് പോകുമെന്ന ഭയവും ആക്രമണത്തിന് കാരണമായതായി സംശയിക്കുന്നു. കൊല്ലപ്പെട്ട സിന്ധുവും വിവാഹിതയാണെന്നും ഈ ബന്ധത്തില്‍ ഒരു മകളുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നങ്യാർ കുളങ്ങര സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെയാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ വിദേശത്തായതിനാൽ അമ്മുമ്മയ്‌ക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.

രാവിലെ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മുമ്മ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ വീടിന്റെ മുകളിലുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അമ്മുമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പഠിക്കുന്നതുമായി ബന്ധപ്പെട്ട വഴക്കിനെത്തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തണുപ്പ് കാലം എന്നത് സുഖമുള്ള കാലാവസ്ഥയാണെങ്കിലും അധികം തണുപ്പ് പലപ്പോഴും നമ്മളെ രോഗിയാക്കും എന്നതാണ് സത്യം. ഇത്തരം അവസ്ഥയില്‍ നിന്ന് കരകയറുക എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു അവസ്ഥയും ആയി മാറുന്നു. പെട്ടെന്ന് മഴയില്‍ നിന്ന് തണുപ്പിലേക്ക് മാറുന്ന കാലാവസ്ഥാ മാറ്റം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത് രോഗങ്ങളുടെ രൂപത്തില്‍ നിങ്ങളെ ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ തണുപ്പും അതുണ്ടാക്കുന്ന രോഗങ്ങളും നമ്മളില്‍ ചിലരെ അതികഠിനമായി ബാധിക്കും.

യുകെയിൽ ഈ മഞ്ഞുകാലത്തു ഇതുവരെ അര ഡസന്‍ പേരുടെ എങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ആരോഗ്യമുള്ളവര്‍ക്കു പോലും ആര്‍ട്ടിക് ഐസ് കടന്നുവരുന്ന ബ്രിട്ടീഷ് മഞ്ഞുകാലം അപകടം നിറഞ്ഞതാണ് എന്നിരിക്കെ കേരളത്തില്‍ നിന്നെത്തുന്ന മാതാപിതാക്കള്‍ക്ക് യുകെയിലെ തണുപ്പിനെ അതിജീവിക്കുക എന്നത് പ്രയാസം തന്നെ ആയിരിക്കും. കോവിഡു കാലത്തിനു ശേഷം എത്തുന്ന ക്രിസ്മസ് ആഘോഷത്തിനായി നൂറുകണക്കിന് മാതാപിതാക്കളാണ് ഇപ്പോള്‍ യുകെ മലയാളികളായ മക്കളുടെ സമീപം എത്തിയിരിക്കുന്നത്. ഇവരില്‍ ജീവിത ശൈലി രോഗം പിടികൂടാത്തവര്‍ വിരളവുമാണ്.

മഞ്ഞു വീണു മൈനസില്‍ ഭൂമി വിറച്ചു നില്‍കുമ്പോള്‍ പുറത്തിറങ്ങിയാല്‍ ആരോഗ്യ നില ഏതു നിമിഷവും വഷളാകാന്‍ നിമിഷങ്ങള്‍ മതിയെന്നതാണ് തുടര്‍ച്ചയായി എത്തുന്ന മരണങ്ങള്‍ നല്‍കുന്ന സൂചന. യുകെയില്‍ നിരവധി വര്‍ഷം ജീവിച്ചു തണുപ്പ് ശീലമായ യുകെ മലയാളികള്‍ പോലും ഇപ്പോള്‍ ആഴ്ചകളായി രോഗകിടക്കയിലാണ്. പലയിടത്തും ആന്റിബയോട്ടിക്കുകള്‍ പോലും ലഭിക്കാനില്ല എന്നതാണ് വാസ്തവം.

പനി ശക്തമായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ഓടിയെത്തുന്നവര്‍ക്ക് മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം വീട്ടില്‍ പറഞ്ഞു വിടുമ്പോള്‍ കുറിച്ച് നല്‍കുന്ന അമോക്‌സിലിന് ആന്റി ബയോട്ടിക് ലഭിക്കാന്‍ ഒരു ദിവസം വരെ പലയിടങ്ങളില്‍ അലഞ്ഞവര്‍ ഏറെയാണ്. അമോക്‌സിലിനും പെന്‍സുലിനും അടക്കമുള്ള ആന്റിബയോട്ടിക്കുകള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തില്‍ ഈ തണുപ്പ് കാലം അതിജീവിക്കാന്‍ ഓരോ യുകെ മലയാളിയും അതീവ ജാഗ്രത നല്‍കിയേ മതിയാകൂ. പ്രത്യേകിച്ചും പ്രായം ചെന്നവരെയും കുഞ്ഞുങ്ങളെയും തണുപ്പില്‍ നിന്നും സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും കൂടിയാണ് അടിക്കടി ഉണ്ടാകുന്ന അത്യാഹിതങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്.

ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് അലര്‍ജി സീസണുകള്‍ അപകടകരമാണ് എന്നത് തന്നെയാണ്. ഓരോ വ്യക്തിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും അനുസരിച്ചാണ് രോഗം അവരെ ബാധിക്കുന്നതും. എന്നാല്‍ ഇതിനെല്ലാമുള്ള പരിഹാരവും സീസണല്‍ അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കണം എന്നും നമുക്ക് നോക്കാം.

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക പലര്‍ക്കും അത്ഭുതം തോന്നാം, തണുപ്പ് കാലവും കരളിന്റെ ആരോഗ്യവും തമ്മില്‍ എന്താണ് ബന്ധം എന്നുള്ളത്. എന്നാല്‍ സത്യമാണ് തണുപ്പ് കാലത്ത് നമ്മുടെ അലര്‍ജിയുമായി കരള്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു. ഈ സമയം ശരീരത്തില്‍ നിന്ന് ടോക്‌സിനെ കൃത്യമായ രീതിയില്‍ ശുദ്ധീകരിക്കുന്നതിന് കരളിന് സാധിക്കുന്നില്ല. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ തകരാറ് സംഭവിക്കുന്നതിന് ഇടയാക്കുന്നു. ഇത് വഴി ശരീരം രോഗങ്ങളെ തിരഞ്ഞ് പിടിക്കുന്നു. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം കൃത്യമാക്കുക എന്നതാണ് നമ്മള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.

ഇതിന് പരിഹാരം കാണുന്നതിനും കരളിന്റെ ആരോഗ്യം കൃത്യമാക്കുന്നതിനും വേണ്ടി 1 ടേബിള്‍സ്പൂണ്‍ എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയിലും നാരങ്ങാനീരും ചേര്‍ത്ത് മൂന്ന് ദിവസം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ്. ഇത് മികച്ച ഫലം നല്‍കും. ക്വെര്‍സെറ്റിന്‍ അടങ്ങിയ ഭക്ഷണം നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആന്റിഓക്സിഡന്റ് കൂടുതല്‍ അടങ്ങിയിട്ടുള്ളതുമായ ഫ്‌ലേവനോയിഡാണ് ക്വെര്‍സെറ്റിന്‍.

ക്വെര്‍സെറ്റിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ അലര്‍ജി വിരുദ്ധ പ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നു എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. നിങ്ങളുടെ ഭക്ഷണരീതിയില്‍ അല്‍പം പച്ച ഉള്ളി ചേര്‍ക്കുക. ഇത് നിങ്ങള്‍ക്ക് ക്വെര്‍സെറ്റിന്‍ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഉള്ളി കഴിക്കാന്‍ താല്‍പ്പര്യപ്പെടാത്തവര്‍ക്ക് ആപ്പിള്‍, മുന്തിരി, ക്രൂസിഫറുകള്‍, സിട്രസ് പഴങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കാം.

കഫം ഒഴിവാക്കുക

തണുപ്പ് കാലത്ത് പലരിലും കഫം വളരെ കൂടുതലാണ്. ഈ പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഇത് പലപ്പോഴും നമ്മുടെ ശ്വാസകോശത്തിന് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയും തണുപ്പ് കാലം കൂടുതൽ കഠിനമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയിൽ പരമാവധി കഫത്തെ പുറത്ത് കളയുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി കാശിത്തുമ്പ, ഏലം, ഇരട്ടിമധുരം, ഒറിഗാനോ തുടങ്ങിയ ഉൽപ്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചായയിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് കഫത്തിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ശുദ്ധമായ ആവണക്കെണ്ണയിൽ റിസിനോലെയിക് ആസിഡ് ഒരു രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും അലർജി പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും വെളുത്ത രക്താണുക്കൾ നിർണായക പങ്ക് വഹിക്കുന്നു. ഇത് അടിവയറ്റിൽ പുരട്ടുമ്പോൾ അത് ചെറുകുടലിനെ ഉത്തേജിപ്പിക്കുകയും ദഹന പ്രശ്‌നങ്ങളേയും ടോക്‌സിനേയും നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

തേനും വെളുത്തുള്ളിയും

കാലങ്ങളായി ഉപയോഗിച്ച് വരുന്ന ഒരു കിടിലന്‍ ഒറ്റമൂലിയാണ് തേനും വെളുത്തുള്ളിയും. ഇവ രണ്ടും മിക്‌സ് ചെയ്ത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശൈത്യകാല അസ്വസ്ഥതതയെ നേരിടുന്നതിന് വേണ്ടി വെളുത്തുള്ളി 10 എണ്ണം, ഗ്രാമ്പൂ തേന്‍ എന്നിവ എടുക്കുക. ഇത് എല്ലാം മിക്‌സ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ കരളിന്റെ ആരോഗ്യം വര്‍ദ്ധിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത് നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് തേനും വെളുത്തുള്ളിയും.

കുട്ടിയെ സ്‌കൂളില്‍ അയക്കാന്‍ എത്തിയ മുത്തച്ഛനാണ് ആകസ്മിക മരണം സംഭവിച്ചത്.ലണ്ടനിലെ ഹാറോവിന് അടുത്ത് പിന്നെര്‍ എന്ന സ്ഥലത്തു നിന്നും ദാരുണമായ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം കുമ്മനം സ്വദേശിയായ 67 കാരന്‍ ജേക്കബ് വാഴയിലാണ് ആകസ്മിക മരണത്തിനു കീഴടങ്ങിയത്. അസ്വസ്ഥാനായി വീണ അദ്ദേഹത്തെ അടുത്തുള്ള നഴ്സിങ് ഹോമില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ഓടിയെത്തി സിപിആര്‍ നല്‍കിയെങ്കിലും രക്ഷിക്കാന്‍ ആയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

ഉടന്‍ ആംബുലന്‍സിൽ നോര്‍ത്ത് പാര്‍ക്ക് ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. എമര്‍ജന്‍സി കോള്‍ എത്തിയതിനെ തുടര്‍ന്ന് സജ്ജരായി നിന്ന മലയാളി ഡോക്ടറുടെയും നഴ്സിങ് ടീമിന്റെയും കൈകളിലേക്കാണ് ജേക്കബ് എത്തിയതെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഐ ടി ജീവനക്കാരനായ മകന്‍ ബെട്രോണിനെയും കുടുംബത്തെയും സന്ദര്‍ശിക്കുന്നതിനാണ് ജേക്കബും ഭാര്യയും ഏതാനും മാസം മുന്‍പ് യുകെയില്‍ എത്തിയത്.

മുന്‍പും യുകെ സന്ദര്‍ശനം നടത്തിയിട്ടുള്ള ജേക്കബും ഭാര്യയും ഒരു മാസത്തിനകം നാട്ടിലേക്കു മടങ്ങാനും ആലോചിച്ചിരുന്നു. ഇതിനിടയില്‍ ഇടയ്ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും നടത്തിയിരുന്നു. ക്രിസ്മസ് ആഘോഷത്തിനായി ആവേശത്തോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ഇപ്പോള്‍ വേദനയുമായി മരണം കടന്നു വന്നിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

ഭാര്യയുമായി വഴക്കിട്ട് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. തൃശൂർ മൂന്നുപീടികയിൽ ബീച്ച് സ്വദേശി ഷിഹാബ് (35) ആണ് മരിച്ചത്. രണ്ടര വയസ്സും നാലര വയസ്സും ഉള്ള കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ 5.15നാണ് സംഭവം.

സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഷിഹാബും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നാലെ ഷിഹാബ് കുട്ടികളെയും എടുത്ത് വീടിനോട് ചേർന്നുള്ള കിണറ്റില്‍ ചാടുകയായിരുന്നു. അഗ്നിശമനസേനയെത്തി ഷിഹാബിനെ പുറത്തെടുത്ത് ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊച്ചിയിൽ കനത്ത മൂടൽമഞ്ഞ്. നഗരത്തിന്റ പല ഭാഗങ്ങളും ഇപ്പോഴും മഞ്ഞ് മൂടിയ നിലയിലാണ്. കലൂർ, വൈറ്റില, തൃപ്പുണ്ണിത്തുറ ഭാഗങ്ങളിലൊക്കെ രാവിലെ മുതൽ കനത്ത മൂടൽമഞ്ഞായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊച്ചിയിൽ കനത്ത മൂടൽമഞ്ഞാണ്.

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് ഇറങ്ങേണ്ട നാലു വിമാനങ്ങൾ തിരിച്ചുവിട്ടു. നെടുമ്പാശേരിയിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ഷാര്‍ജയിൽനിന്നുള്ള, എമിറേറ്റ്സിന്റെ ദുബായിൽനിന്നുള്ള, ഗൾഫ് എയർഇന്ത്യയുടെ ബഹ്റൈന്‍, എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയിൽനിന്നുള്ള വിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്.

ഇന്നലെ രാത്രി എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നു പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്.

ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഫാര്‍മസി വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം അയ്യനിവേലികുളങ്ങര മടൂര്‍ കിഴക്കേതില്‍ നൗഷാദിന്റെ മകള്‍ ഷബാനയാണ് മരിച്ചത്.

പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റല്‍ മുറിക്കുള്ളിലാണ് ഷബാനയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.

പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ഥിനിയാണ് ഷബാന. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Copyright © . All rights reserved