Latest News

സംസ്ഥാനത്തെ ലഹരിയില്‍ നിന്നും അകറ്റുന്നതിനായി വിവിധ വകുപ്പുകളുടെ പിന്തുണയോടെ വിപുലമായ കര്‍മപദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി. ലഹരിയെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും ഇതിനായി ജനങ്ങളുടെ പിന്തുണയും സഹായവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണ്. ലഹരി വിപണനത്തിന്റെയും ഉപഭോഗത്തിന്റെയും തായ്‌വേരറുത്ത് വരുംതലമുറകളെ കൊടുംവിപത്തില്‍നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിന് നാടിന്റെ പിന്തുണയും സഹായവും ആവശ്യമാണ്. ലഹരി വസ്തുക്കള്‍ പൊതുസമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുകയും കുടുംബ ബന്ധങ്ങളെ തകര്‍ക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകള്‍ തങ്ങള്‍ ചെയ്തുവരുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും ഇന്ന് നടന്ന യോഗത്തില്‍ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ടര്‍ഫ് മുതല്‍ തട്ടുകടവരെയും പരിശോധന കര്‍ശനമാക്കുമെന്നും ലേബര്‍ ക്യാമ്പുകളിലും ഹോസ്റ്റലുകളിലും പരിശോധന കടുപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 17-ന് സര്‍വകക്ഷി യോഗം ചേരും.

ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്ക് അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക. ഇന്ത്യക്ക് 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്.

ചൈനക്കെതിരെ കടുത്ത നടപടിയാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ചില ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 125 ശതമാനം വരെ തീരുവ വര്‍ധിക്കും.

യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവും ഉള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

കാനഡ അമേരിക്കന്‍ വാഹനങ്ങള്‍ക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് പ്രാബല്യത്തില്‍ വരും. അതേസമം തീരുവ ചര്‍ച്ചകള്‍ക്കായി 70 രാജ്യങ്ങള്‍ സമീപിച്ചെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളുമായി ആദ്യ ചര്‍ച്ചകള്‍ നടക്കും. അതിനിടെ അമേരിക്കന്‍ ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു. ഡൗ ജോണ്‍സ് സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് സൂചിക 335 പോയിന്റിന്റെ കുറവിലാണ് ക്ലോസ് ചെയ്തത്. എസ് ആന്‍ഡ് പി 500 സൂചികയില്‍ 80 പോയിന്റിന്റെ ഇടിവ്. ട്രംപിന്റെ ആഗോള തീരുവ നടപടികളില്‍ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്.

ഇന്ത്യക്ക് മേലുള്ള ട്രംപിന്റെ താരിഫ് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. പക്ഷെ ചൈനയ്ക്ക് ചുമത്തിയതിനേക്കാള്‍ കുറവാണ്. വിയറ്റ്നാം, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് എന്നി രാജ്യങ്ങള്‍ക്കും കനത്ത ആഘാതമുണ്ടായി. അതുകൊണ്ട് തന്നെ ഇന്ത്യ അത്ര കുലുങ്ങിയില്ല. ഫാര്‍മ, അര്‍ധചാലകങ്ങള്‍, ചെമ്പ്, തടി, സ്വര്‍ണം, ഊര്‍ജം തുടങ്ങിയവ താരിഫില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഒറ്റ നോട്ടത്തില്‍ ഇന്ത്യയ്ക്ക് മേലുള്ള തീരുവ (27 ശതമാനം) കൂടുതലായി തോന്നാം. യു.എസില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കുള്ള നികുതിയേക്കാളും കൂടുതലുമാണ്. എന്നിരുന്നാലും ഇന്ത്യയുടെ രണ്ട് പ്രധാന മേഖലകളായ ഐടിയും ഫാര്‍മയും യു.എസിന്റെ തീരുവ പട്ടികയില്‍ പെടാതെ രക്ഷപ്പെട്ടത് ആശ്വാസമാണ്.

അതേസമയം ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ത്യയിലെ മത്സ്യ മേഖലയെ ബാധിച്ച് തുടങ്ങി. ഈ സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന് സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച തുടങ്ങി. രാജ്യത്തിന് പ്രതിവര്‍ഷം 60,000 കോടിയോളം രൂപ നേടിത്തരുന്ന മത്സ്യോല്‍പന്ന കയറ്റുമതി തകര്‍ന്നാലുള്ള ഗുരുതര സാഹചര്യമാണ് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നത്.

34.26 ശതമാനം തീരുവയാണ് ഇന്ത്യയില്‍ നിന്നുള്ള മത്സ്യോല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ അവിടെ വില കൂടും. ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കിലോയ്ക്ക് 6-7 ഡോളറിനാണ് ഇപ്പോള്‍ അവിടെ കിട്ടുന്നത്. തീരുവ കൂടുമ്പോള്‍ അത് 8-9 ഡോളര്‍ കടക്കും. ഇതോടെ ആളുകള്‍ ഉപഭോഗം കുറയ്ക്കുകയോ മറ്റ് മീനുകളിലേക്ക് മാറുകയോ ചെയ്യാം.

ഇതിനിടെ കേരളത്തില്‍ ചെമ്മീന്‍ വില കുറഞ്ഞു. പകരച്ചുങ്കം വാര്‍ത്ത വന്നതോടെയാണ് പൊതുവേ കുറഞ്ഞ് നിന്ന വില വീണ്ടും കുറഞ്ഞത്.

തൃക്കൊടിത്താനത്ത് അഴിഞ്ഞാടിയ അക്രമിസംഘം തീവണ്ടിയിലെത്തി കോട്ടയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടിടത്തായി നടന്ന ആക്രമണങ്ങളില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്ന് പേരുടെ തലയടിച്ചുപൊട്ടിച്ചു. തൃക്കൊടിത്താനത്തെ ബാറില്‍ യുവാവിനെ കത്തിക്ക് കുത്തിവീഴ്ത്തിയശേഷം മറ്റ് മൂന്നുപേരെ ഹെല്‍മെറ്റിന് അടിച്ചുവീഴ്ത്തി രക്ഷപ്പെട്ട പ്രതികളാണ്, കോട്ടയത്ത് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി യാത്രക്കാരനെ ബിയര്‍കുപ്പിക്കടിച്ച് തല പൊട്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഏഴുപേരെ തൃക്കൊടിത്താനം പോലീസും, കോട്ടയം റെയില്‍വേ പോലീസുംചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്നായി അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്.

ചങ്ങനാശ്ശേരി പുതുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അമീന്‍ (23), കുറിച്ചി മന്ദിരം തകിടിപ്പറമ്പില്‍ സിയാദ് ഷാജി (32), എന്നിവരെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃക്കൊടിത്താനത്തെ ബാറിലാണ് ഒന്‍പതംഗസംഘം ആക്രമണം നടത്തിയത്. യുവാവിനെ കുത്തിയശേഷം ബാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ ചങ്ങനാശ്ശേരിയിലെത്തി മലബാര്‍ എക്‌സ്പ്രസില്‍ രക്ഷപ്പെടുകയായിരുന്നു.

രാത്രി പത്തരയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ തീവണ്ടിയില്‍ കയറാന്‍ ശ്രമിച്ച പരപ്പനങ്ങാടി സ്വദേശി അയ്യപ്പന്‍ പൊക്കോട്ട് പി. വിനു (41)വിനെ ആക്രമിച്ച് ബിയര്‍കുപ്പികൊണ്ട് തലയടിച്ച് പൊട്ടിക്കുകയായായിരുന്നു. കോട്ടയം കഞ്ഞിക്കുഴിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ യുവാവ് വീട്ടിലേക്ക് പോകുകയായിരുന്നു. തീവണ്ടിയുടെ വാതിലിലിരുന്ന പ്രതികളോട് മാറാനാവശ്യപ്പെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ റെയില്‍വേ പോലീസും ആര്‍പിഎഫും ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കുപ്പിക്കടിയേറ്റ യുവാവിന്റെ തലയില്‍ ഏഴ് തുന്നിക്കെട്ടിടേണ്ടിവന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

നേരത്തെ തൃക്കൊടിത്താനത്തെ ബാറിലാണ് പ്രതികള്‍ ആദ്യം ആക്രമണം നടത്തിയത്. മദ്യപിക്കാനെത്തിയ യുവാക്കളുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പ്രതികള്‍ യുവാവിനെ കത്തിക്ക് കുത്തിവീഴ്ത്തുകയായിരുന്നു. പായിപ്പാട്ട് വാടകയ്ക്ക് താമസിക്കുന്ന മോനിപ്പള്ളി സ്വദേശി ജോമോനാണ് (27) കുത്തേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഷിജു (32), ഷെമീര്‍(36) എന്നിവര്‍ക്ക് ഹെല്‍മെറ്റിനുള്ള അടിയില്‍ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രക്ഷപ്പെട്ട മറ്റ് പ്രതികളായ ചങ്ങനാശ്ശേരി കുരിശുംമൂട് മുന്തിരിക്കവല കാഞ്ഞിരത്തില്‍ സാജു ജോജോ (30), തൃക്കൊടിത്താനം കടമാന്‍ചിറ ചക്കാലയില്‍ ടോണ്‍സണ്‍ ആന്റണി (25), തെങ്ങണ വട്ടച്ചാല്‍പടി പുതുപ്പറമ്പില്‍ കെവിന്‍ (26), ഫാത്തിമാപുരം നാലുപാറയില്‍ ഷിബിന്‍ (25), തൃക്കൊടിത്താനം മാലൂര്‍ക്കാവ് അമ്പാട്ട് ബിബിന്‍ വര്‍ഗീസ് (37), എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റുചെയ്തത്.

ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കോട്ടയം റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ റെജി പി.ജോസഫ്, സിപിഒമാരായ ജോണ്‍സണ്‍, ജോബിന്‍ എന്നിവരാണ് കോട്ടയത്ത് രണ്ട് പ്രതികളെ കീഴ്പ്പെടുത്തിയത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കടത്തല്‍ അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മകനും കുടുബത്തിനുമൊപ്പം താമസിക്കാൻ 6 മാസത്തെ വിസിറ്റിംഗ് വിസയിൽ എത്തിയ മാതാവിന് അപ്രതീക്ഷിത വിയോഗം. കോട്ടയം മണർകാട് മാലം സ്വദേശി കല്ലടിയിൽ രാജുവിന്റെ ഭാര്യ ജാൻസി രാജു (60) ആണ് മരിച്ചത്. മകനും കുടുംബത്തിനുമൊപ്പം ഓൾഡ്ഹാം സിറ്റി സെന്ററിൽ ഷോപ്പിങ്ങ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടാഴ്ച മുൻപാണ് മകൻ ടിബിൻ രാജുവിനെയും കുടുംബത്തെയും കാണാനായി ബ്രിട്ടനിൽ എത്തിയത്. പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. മൃതസംസ്‍കാരം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ടിബിൻ രാജുവിൻെറ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പുതിയ വഖഫ് നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിലായെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

പാർലമെന്‍റ് പാസാക്കിയ വഖഫ് ബില്ലിൽ രാഷ്ട്രപതി കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായുള്ള ചട്ടരൂപീകരണം കേന്ദ്ര സർക്കാർ ഉടൻ നടത്തും.

നിയമത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിന്‍റെ നീക്കം. നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രം തടസ ഹർജിയും ഫയൽ ചെയ്തു. ഏപ്രില്‍ 16ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹർജികളാണ് നിലവിൽ സുപ്രീംകോടതിയുടെ മുന്നിലെത്തിയത്.

പ്രാർത്ഥിക്കാനും വിശ്വാസികളെ കൂട്ടാനും പുതുവഴികൾ തേടുകയാണ് യുകെയിലെ ആരാധനാലയങ്ങൾ. കാരണം വികസിത രാജ്യങ്ങളില്‍ ജനങ്ങൾക്ക് മതപരമായ വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി. വടക്കന്‍ ഇംഗ്ലണ്ടിലെ ഷിപ്ലി നഗരത്തിലെ സെന്‍റ്. പീറ്റേഴ്സ് ആംഗ്ലിക്കന്‍ ചര്‍ച്ചാണ് ഇന്നത്തെ റെസ്‍ലിംഗ് ചര്‍ച്ച് ആയി രൂപം മാറിയത് . പ്രൊഫഷണല്‍ റെസ്‍ലിംഗും യേശുവുമാണ് തന്നെ രക്ഷിച്ചതെന്നാണ് പാസ്റ്റര്‍ ഗോരേത്ത് തോംപ്സണ്‍ അവകാശപ്പെടുന്നത്. അദ്ദേഹം പള്ളിയിലെത്തിയാല്‍ ഒരു ചെറിയ പ്രസംഗവും അതിന് ശേഷം പ്രാര്‍ത്ഥനയും നടക്കും. പിന്നാലെ രണ്ട് മണിക്കൂര്‍ നീളുന്ന പൊരിഞ്ഞ പോരാട്ടത്തിനാകും പള്ളി സാക്ഷ്യം വഹിക്കുക. സംഗതി വിജയം കണ്ടെന്നാണ് ഗേരേത്ത് തോംപ്സണ്‍ അവകാശപ്പെടുന്നത്. പള്ളി സ്ഥാപിച്ച ആദ്യ വര്‍ഷം തന്നെ 30 ഓളം പേര് ജ്ഞാനസ്നാനം ചെയ്ത് ക്രിസ്തുമതം സ്വീകരിച്ചെന്നും അദ്ദേഹം അവകാശപ്പെടുന്നു. 2011 -ലാണ് ഗോരേത്ത് തോംപ്സണ്‍ ക്രിസ്തുമതം സ്വീകരിച്ചത്. 2022 -ല്‍ അദ്ദേഹം ഒരു നൈറ്റ് ക്ലബ് വാങ്ങി, സെന്‍റ് പീറ്റേഴ്സ് പള്ളിയാക്കി മാറ്റുകയായിരുന്നു.

യൂകെ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധവാണ് അടുത്ത കാലത്തായി രേഖപ്പെടുത്തിയത്. ഇതോടെ ഇവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളിലേക്ക് വിശ്വാസികളെത്താതെയായി. വിശ്വാസികൾ വരാതായതോടെ പള്ളികളിലെ വരുമാനം കുറഞ്ഞു. പല പള്ളികളും നൈറ്റ് ക്ലബുകളായി മാറി. ഇതിനിടെയാണ് ഗുസ്തിയെയും ക്രിസ്തുവിനെയും ഒരു പോലെ വിശ്വസിക്കുന്ന 37 -കാരനായ കരിസ്മാറ്റിക് വ്യക്തിയായ ഗേരേത്ത് തോംപ്സണ്‍ പുതിയൊരു പള്ളി തുടങ്ങിയത്.

ഇന്ന് തോംപ്സണിന്‍റെ പള്ളിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റെസ്‍ലിംഗ് പരിശീലനമുണ്ട്. ഒപ്പം സ്ത്രീകൾക്ക് പ്രത്യേക പ്രതിരോധ ക്ലാസുകളും. പള്ളിയില്‍ റെസ്‍ലിംഗ് ഉള്ള ദിവസങ്ങളില്‍ ഏതാണ്ട് 200 പേരാണ് എത്താറുള്ളതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സെന്‍റ്. പീറ്റേഴ്സ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഇന്ന് അറിയപ്പെടുന്നത് റെസ്‍ലിംഗ് ചര്‍ച്ച് എന്നാണ്.

യുകെയില്‍ പള്ളിയില്‍ പോകുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് കഴിഞ്ഞ ദശകത്തില്‍ രേഖപ്പെടുത്തിയത്. 2021 ലെ സെന്‍സസ് പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും പകുതിയില്‍ താഴെ മാത്രം ആളുകളാണ് തങ്ങൾ ക്രിസ്ത്യാനികളാണെന്ന് കരുതുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മതമില്ലെന്ന് കരുതുന്നവരുടെ സംഖ്യ 25 ശതമാനത്തില്‍ നിന്നും 37 ശതമാനത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. അതിനാല്‍ ക്രിസ്ത്യന്‍ പള്ളികളെല്ലാം വിശ്വാസികളെ പള്ളികളിലേക്ക് എത്തിക്കാന്‍ പുതുവഴി തേടുകയാണെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു.

ഓശാന ഞായറിൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും കുരുത്തോല വീശി ആലപിക്കാൻ യുകെ മലയാളികൾ ഒരുക്കിയ വിശ്വാസഗീതം തരംഗമാകുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ  പന്തളം ബാലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം അന്ന ജിമ്മി മൂലകുന്നം, സൈറാ ജിജു , ആഷ്നി ഷിജു എന്നിവരും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്.

യുകെ മലയാളി മോനി ഷിജോ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ബിജു കൊച്ചു തെള്ളിൽ (ബിർമിംഹാം) ആണ് . ഭക്തിനിർഭരമായ ഗാനത്തിന്റെ ഓർക്കസ്ട്ര അരുൺകുമാറും എഡിറ്റിംഗ് ബി സൗണ്ട്സ്, യുകെ ആണ് നിർവഹിച്ചിരിക്കുന്നത്. ഫോക്കസ് ഫിൻഷുർ യുകെ നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഗാനം ലോകമെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.

കോട്ടയം കാരിസ് ഭവനിലെ കുര്യച്ചനച്ചനോടൊപ്പം ബിജു കൊച്ചുതെള്ളിയിൽ സംഗീതം നൽകി മലയാളികളുടെ പ്രിയ ഗായകരായ ശ്രീ ബിജു നാരായണൻ, കെസ്റ്റർ. അഭിജിത്ത് കൊല്ലം, എലിസബത്ത് രാജു, മിഥില മൈക്കിൾ , ഗാഗുൽ ജോസഫ്, ഗ്ളോസ്റ്റർ നിവാസിയായ സിബി ജോസഫ് എന്നിവർ പാടിയ “എന്റെ ദൈവം”എന്ന ആദ്യ ആൽബത്തിലൂടെയാണ് മോനി ഷിജോ തന്റെ ഗാന രചനയ്ക്ക് തുടക്കം കുറിച്ചത് . അതിനു ശേക്ഷം “ജ്യോതിപ്രഭാവൻ” എന്ന അയ്യപ്പ ഭക്തിഗാന., “കൃഷ്ണം” എന്ന കൃഷ്ണഭക്തി ഗാനം, കരുണാമയൻ, അലിവൂറും സ്നേഹം, മഞ്ഞുരുകും താഴ്വരയിൽ.. എന്നുള്ള ക്രിസ്ത്യൻ ഭക്തിഗാനങ്ങളും കൂടാതെ “മേടമാസപുലരി” എന്ന വിഷുകണിപ്പാട്ടുകളോടൊപ്പം കൂറേയധികം ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച മോനി ഷിജോ 25 വർഷമായ് യുകെയിൽ താമസിക്കുന്ന അറിയപ്പെടുന്ന കലാകാരിയും സാമൂഹിക സാംസ്കാരിക ബിനിനസ്സ് രംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിത്വവുമാണ് .

ശിക്ഷയിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീളുമെന്നായതോടെ ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വേഗം പരോളനുവദിച്ച് സർക്കാർ. ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം പോലെത്തന്നെ, സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും.

ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്കാണ് പരോൾ. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു. ഇവർക്ക് ശിക്ഷയിളവ് നൽകി വിട്ടയക്കാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയൽ നീങ്ങിയതെന്നായിരുന്നു ആരോപണം.

14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസം ഇവർക്ക് പരോൾ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോൾ അനുവദിക്കാൻ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവുംകൂടി പരോൾ ലഭിച്ചിരുന്നു.

ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയിളവ് ശുപാർശ എന്നായിരുന്നു ജയിൽ ഉപദേശകസമിതിയുടെ ശുപാർശ. എന്നാൽ, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂർ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തത് ഇവർക്ക് തിരിച്ചടിയായി.

ഇവർക്ക് കൂടുതൽകാലം പരോൾ ലഭിച്ചതിന്റെയും മറ്റ് തടവുകാരുമായി പ്രശ്നമുണ്ടാക്കിയതിന് ജയിൽ മാറ്റേണ്ടിവന്നതിന്റെയും വിശദാംശങ്ങളും പുറത്തുവന്നു. ജയിലിൽ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളും ഉയർന്ന ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന പരിഗണനയും വെളിപ്പെടുത്തി സഹതടവുകാരും രംഗത്തെത്തി.

ഷെറിന്റെ മോചന ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും പരാതി ലഭിച്ചു. മന്ത്രിസഭാ തീരുമാനമനുസരിച്ചുള്ള ഫയൽ രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ നിയമോപദേശം തേടിയിരിക്കുകയാണ്. ഗവർണറുടെ തീരുമാനം നീളുമെന്ന് വന്നതോടെയാണ് പരോൾ നൽകി പുറത്തിറക്കാനുള്ള ഉന്നതതല സമ്മർദമുണ്ടായത്.

കാമുകനൊപ്പം ജീവിക്കാനായി ഭർത്തൃപിതാവായ ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവരെ വധിച്ചതിന് 2010-ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കാമുകൻ ബാസിത് അലിക്കും സമാനശിക്ഷ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് കണക്കിലെടുത്ത് ഇയാളെ തുറന്ന ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നതെങ്കിലും മോചനപട്ടികയിൽ വന്നിട്ടില്ല.

കൊല്ലത്ത് കാമുകനൊപ്പംചേർന്ന് ഭർത്താവിനെ വിഷം നൽകി കൊന്ന കേസിൽ ബിനിത എന്ന തടവുകാരിയെ മോചിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. ഈ ശുപാർശയും ഗവർണറുടെ പരിഗണനയിലാണ്.

മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി 77 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ മഞ്ഞാടിയിലെ എഡിഡിഎല്‍ ലാബിലെ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്.

ആളുകൾക്ക് പുറമെ തെരുവ് നായകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കണ്ണമംഗലത്തെ പറമ്പില്‍ ചത്തുകിടന്ന നിലയില്‍ കണ്ടെത്തിയ നായയെ നാട്ടുകാര്‍ ചിലര്‍ ചേര്‍ന്ന് കുഴിച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം നായയെ നഗരസഭ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണു നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി മൂന്ന് വയസുകാരി ഉള്‍പ്പെടെ 77 പേർക്ക് തെരുവുനായയുടെ കടിയേറ്റത്. പുതിയകാവ്, കല്ലുമല, തഴക്കര, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, എ.ആര്‍. ജംഗ്ഷന്‍, നടയ്ക്കാവ്, പ്രായിക്കര, കണ്ടിയൂര്‍, പറക്കടവ്, പനച്ചമൂട് ഭാഗങ്ങളിലായാണ് തെരുവുനായ ഒട്ടേറെപ്പേരെ കടിച്ചത്.

കടിച്ച നായയെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഞായറാഴ്ച ചെട്ടികുളങ്ങര കണ്ണമംഗലത്തെ ഒരു വസ്തുവില്‍ ചത്തനിലയില്‍ കാണപ്പെട്ട നായയെ ചിലര്‍ കുഴിച്ചുമൂടുകയായിരുന്നു. നായയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ജനങ്ങളുടെ ഭീതി അകറ്റുവാന്‍ അധികൃതര്‍ തയാറാകാതെ കുഴിച്ചു മുടിയതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞദിവസം നായയെ പുറത്തെടുത്ത് പരിശോധനക്ക് അയച്ചത്.

വിൽസൺ പുന്നോലിൽ

എക്സിറ്റർ: പ്രവാസി സംഗമങ്ങളിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൂട്ടായ്മായ ഇടുക്കി ജില്ലാ സംഗമത്തിൻ്റെ പതിനൊന്നാമത് കൂട്ടായ്മ ജൂൺ മാസം 28-ാം തീയതി ശനിയാഴ്ച ബർമിംഗ്ഹാമിന് അടുത്തുള്ള ബ്രിയലി ഹില്ലിൽ നടക്കുന്നതാണ്.

കുന്നും മലയും താഴ്‌വാരവും സമതലവും അണകെട്ടുകളും അടങ്ങുന്ന ലോറേഞ്ചും ഹൈറേഞ്ചും കൂടി ചേരുന്ന ഇടുക്കി എന്ന സുന്ദര നാട്ടിൽ നിന്നും ഇംഗ്ലണ്ടിൽ എത്തി ചേർന്ന മലയാളികളുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിൻ്റെ ഒത്തു ചേരൽ ഇത്തവണ ഏറ്റവും മനോഹരമായി നടത്തുവാനുള്ള അണിയറ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി പ്രസിഡൻ്റ് സിബി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഐജെസ് കമ്മറ്റിയുടെ ഓൺലൈൻ മീറ്റങ്ങി ലാണ് കൂട്ടായ്മയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത്.

ഇംഗ്ലണ്ടിലെ നാനാഭാഗത്തുള്ള ഇടുക്കിക്കാർക്ക് എല്ലാവർക്കും എളുപ്പത്തിൽ പങ്കെടുക്കുവാൻ ആകുന്ന വിധമാണ് സംഗമ സ്ഥലവും തീയ്യതിയും നിയ്ചയിച്ചിരിക്കുന്നതെന്നു ആയതിനാൽ എല്ലാം ഇടുക്കി കാരും സംഗമത്തിൽ പങ്കെടുക്കുവാൻ ശ്രമിക്കമെന്ന് സെക്രട്ടറി ജിൻ്റോ ജോസഫ് അഭ്യർത്ഥിച്ചു.

ഈ വർഷം എല്ലാവരും കുടംബ സമ്മേതം പങ്കെടുക്കണമെന്നും അങ്ങനെ കുടുതൽ ദൃഡമായ ബന്ധങ്ങൾ തുടർന്നാൽ മാത്രമേ ഇടുക്കി മക്കളുടെ കൂട്ടായ്മയ്ക് ശരിയായ അർത്ഥം കൈവരുകയുള്ളുവെന്നു വൈസ് പ്രസിഡൻറ് വിൻസി വിനോദ് അഭിപ്രായപ്പെട്ടു.

കമ്മറ്റിയിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷർ റോയ് ജോസഫ് നന്ദി പറഞ്ഞു. മുൻ ഇടുക്കി ജില്ല കമ്മറ്റി കൺവീനർന്മാരായ ജസ്റ്റ്യൻ എബ്രാഹം, ബാബു തോമസ്, ജിമ്മി ജേക്കബ്, പീറ്റർ താനോലി ജോയ്ൻ്റ് ട്രഷറർ സാജു ജോർജ് അടക്കമുള്ളവർ മീറ്റിങ്ങിൽ പങ്കെടുക്കയും നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു.

സംഗമവുമായി ബന്ധപ്പെട്ട് കുടുൽ വിവരങ്ങൾക്ക് സിബിയേയയും (07563544588) ജിൻ്റോയുമായിയും
(07868173401)
കലാപരിപാടികൾ അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ വൈസ് പ്രസിഡൻന് വിൻസി (0759395 3326)
മായി അവരുടെ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

തീയ്യതി: 28 June 2025
സമയം: 11 am to 5 pm

സ്ഥലം: High St, Pensnett Community Centre,
Brierley Hill
DY5 4JQ

RECENT POSTS
Copyright © . All rights reserved