ഗോകുലം ഗോപാലനെ ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇഡി വിട്ടയച്ചു. കൊച്ചി ഇഡി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. അവർക്ക് സംശയം തോന്നിയതിനാൽ അവർ ചോദ്യങ്ങൾ ചോദിച്ചു. അതിനുള്ള അധികാരം അവർക്കുണ്ട്. താൻ മറുപടിയും നൽകിയിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ഗോകുലം ഗോപാലൻ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം എന്ത് വിഷയത്തിന്മേലാണ് ചോദ്യംചെയ്യലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കഴിഞ്ഞ ദിവസവും കോഴിക്കോട്ടെ ഗോകുലത്തിന്റെ കോർപറേറ്റ് ഓഫീസിൽ ഇ.ഡി. കൊച്ചി യൂണിറ്റ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. കൂടാതെ ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിൻസിലും കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോർപറേറ്റ് ഓഫീസിലും അധികൃതർ പരിശോധന നടത്തുകയും ചെയ്തിരുന്നു.
ചെന്നൈ കോടമ്പാക്കത്തെ പ്രധാന ഓഫീസിൽ നടന്ന ഇ.ഡി റെയ്ഡിൽ ഒന്നരക്കോടിയുടെ കറൻസി പിടിച്ചെടുത്തെുന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് അദ്ദേഹം തള്ളി. വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ല, തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണെന്നും അദ്ദേഹം ചോദ്യം ചെയ്യലിന് മുമ്പ് പ്രതികരിച്ചിരുന്നു. സിനിമയെന്ന വ്യവസായത്തിൽ പ്രവർത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മറ്റു ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സംബന്ധിച്ചാണോ ചോദ്യം ചെയ്യലെന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
ഏറെ വിവാദമായ എമ്പുരാൻ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ് ഗോകുലം ഗോപാലൻ. ഈ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടിയതിന് പിന്നാലെയാണ് ഗോകുലം ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തുകയും ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുകയും ചെയ്തത്.
എറണാകുളം പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം പുറത്ത്. മലപ്പുറത്ത് വീട്ടിൽ നടത്തിയ അഞ്ചാം പ്രസവത്തിൽ 35കാരിയായ അസ്മ മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മുപ്പത്തിയഞ്ച് വയസുകാരിയായ അസ്മയാണ് അക്യുപഞ്ചർ ചികിത്സയ്ക്കിടെ മരിച്ചത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ വൈകിയതാണ് മരണ കാരണമെന്നാണ് വീട്ടുകാരുടെ പരാതി.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭർത്താവ് സിറാജുദ്ദീനും അക്യുപഞ്ചർ ചികിത്സാ രീതി പഠിച്ചത്. തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽ തന്നെ. ശനിയാഴ്ച് ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭർത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. ഒമ്പത് മണിയോടെ അസ്മ മരിച്ചു.
നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടിയാണ് സിറാജുദ്ദീന ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് തിരിച്ചത്. ആംബുലൻസ് ഡ്രൈവർ കാര്യമന്വേഷിച്ചപ്പോൾ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചുവെന്നും പൊലീസ് കണ്ടെത്തി. രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.
വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മലപ്പുറത്തു മരിച്ച അസ്മയുടെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത് ഭാര്യ വീട്ടുകാരെ അറിയിക്കാതെ. ആലപ്പുഴയിലുള്ള ഒരു ബന്ധുവില്‍നിന്നാണ് മരണവിവരം അറയ്ക്കപ്പടിയിലെ വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിക്കുകയായിരുന്നു. ഈ ഉറപ്പിലാണ് ആംബുലന്‍സ് അസ്മയുടെ വീട്ടിലെത്തിച്ചത്.
ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സിറാജുദ്ദീന്റെ പ്രതികരണങ്ങളില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായി. അവര്‍ അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തത് ചോദ്യംചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇരു വിഭാഗത്തെയും അഞ്ചുപേര്‍ക്ക് വീതം പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് എത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
നവജാതശിശു ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ നിയോ നേറ്റല്‍ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. സ്ഥിതി വഷളായാല്‍ വെന്റിലേറ്റര്‍ ചികിത്സ നല്‍കേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് മലപ്പുറത്തെ വീട്ടില്‍ ജനിച്ച നവജാത ശിശുവിനെയും കൊണ്ട് ദീര്‍ഘദൂര യാത്രയാണ് പിതാവ് സിറാജുദ്ദീന്‍ നടത്തിയത്.
അസ്മ മരിച്ച സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മൃതദേഹപരിശോധനാ നടപടികള്‍ക്കു ശേഷം കേസ് മലപ്പുറം പോലീസിനു കൈമാറും. തിങ്കളാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകും. ഇവരുടെ മറ്റു മക്കളെ സിറാജുദ്ദീന്റെ വീട്ടുകാര്‍ കൊണ്ടുപോയി. പരേതനായ ഇബ്രാഹിം മുസ്‌ലിയാരാണ് അസ്മയുടെ പിതാവ്. മാതാവ്: ശരീഫ.
മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിലുണ്ടായ പ്രസവത്തിനിടെയാണ് എറണാകുളം പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിനി കൊപ്പറമ്പില്‍ അസ്മ(35)് മരിച്ചത്. ഇവരുടെ അഞ്ചാം പ്രസവമാണിത്. നവജാതശിശുവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് സിറാജുദ്ദീനൊപ്പം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിലായിരുന്നു അസ്മയും കുടുംബവും താമസിച്ചിരുന്നത്. ആത്മീയചികിത്സകനും മതപ്രഭാഷകനുമാണെന്ന് അവകാശപ്പെടുന്ന സിറാജുദ്ദീന് അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രസവവും യുവതിയുടെ മരണവുമൊന്നും മറ്റാരും അറിഞ്ഞില്ല.
അസ്മ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍, വീട്ടില്‍ പതിവുസന്ദര്‍ശനത്തിനെത്തിയ ആശവര്‍ക്കറോടുപോലും ഗര്‍ഭമില്ലെന്നാണു പറഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി നാട്ടുകാര്‍ അറിയാതെ പുറത്തുനിന്നുള്ള കൂട്ടുകാരെ വിളിച്ചുവരുത്തി, കുട്ടികളെയുംകൂട്ടി അസ്മയുടെ മൃതദേഹവുമായി പെരുമ്പാവൂരിലേക്കു പോകുകയായിരുന്നു. പായയില്‍ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴോടെ പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ വീട്ടിലെത്തിച്ചത്. നവജാതശിശുവിന്റെ ശരീരത്തില്‍ പ്രസവസമയത്തെ രക്തംപോലും തുടച്ചുമാറ്റാത്ത നിലയിലായിരുന്നുവെന്ന് അസ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.
മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.
അമ്മ വിജയ ഗുരുതര പരുക്കുകളോട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് എട്ടോടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലനെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് കാട്ടാന നിലയുറപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാകും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിച്ചത് രാവിലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാകുന്ന ബേബി 2012 മുതല്‍ പോളിറ്റ് ബ്യൂറോ അംഗമാണ്.
ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്ന നേതാവാണ് എം.എ ബേബി. ജനറല്‍ സെക്രട്ടറി ആരെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ രാത്രി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍, 16 പിബി അംഗങ്ങളില്‍ 11 പേരും ബേബിയെ പിന്തുണച്ചു. യോഗത്തില്‍ പിബി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിര്‍ദേശിച്ചത്.
ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങളായ സൂര്യകാന്ത് മിശ്ര, ബംഗാള്‍ സംസ്ഥാന സെക്രട്ടറി കൂടിയായ മുഹമ്മദ് സലിം, നീലോല്‍പ്പല്‍ ബസു, രാമചന്ദ്ര ഡോം എന്നിവരും മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവ് അശോക് ധാവ്‌ലെയുമാണ് ബേബിയുടെ പേരിനെ എതിര്‍ത്തത്. മുഖ്യമന്ത്രി പിണറായി വിജയന് പിബിയില്‍ തുടരുന്നതിന് ഇളവ് നല്‍കാനും തീരുമാനിച്ചതായാണ് വിവരം.
പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ ഒഴിവിലേക്ക് മരിയം ധാവ്‌ലെ, യു വാസുക, അമ്രാ റാം, വിജു കൃഷ്ണന്‍, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടാചാര്യ എന്നിവര്‍ പൊളിറ്റ് ബ്യൂറോയിലെത്തും.
പ്രായപരിധി കഴിഞ്ഞ മുതിര്‍ന്ന നേതാക്കളായ പി കെ ശ്രീമതി, ജമ്മു കശ്മീരിലെ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ക്ക് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായി തുടരുന്നതില്‍ ഇളവ് അനുവദിച്ചു. കേന്ദ്ര കമ്മിറ്റിയിലേക്ക് 30 പുതുമുഖങ്ങള്‍ വരുന്നു എന്ന പ്രത്യേകതയുണ്ട്.
എംഎ ബേബിക്ക് പുറമെ മഹാരാഷ്ട്രയില്‍ നിന്നുള്ള പിബി അംഗം അശോക് ധാവ്ലെയുടെയും ആന്ധ്രയില്‍ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതല്‍ കേട്ടിരുന്നത്. താന്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്കില്ലെന്ന സൂചന രാഘവലു കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ തന്നെ നല്‍കിയിരുന്നു.
കേരളവും ബംഗാളും കഴിഞ്ഞാല്‍ കൂടുതല്‍ അംഗങ്ങളുള്ള തമിഴ്‌നാട് ഘടകവും ബേബിക്ക് അനുകൂലമായിരുന്നു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തില്‍ നിന്നുള്ള അംഗം ജനറല്‍ സെക്രട്ടറിയാകുന്നതില്‍ ഭൂരിപക്ഷം മുതിര്‍ന്ന അംഗങ്ങളും അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നു.
പാര്‍ട്ടിയുടെ കെട്ടുറപ്പ് കരുത്തുറ്റതാക്കാന്‍ കഴിയുന്ന സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന് ഈ പദവിനല്‍കുന്നത് ഗുണകരമാവുമെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. സീനിയോറിട്ടിയും പ്രായവും (72) കേന്ദ്ര ഘടകത്തിലെ അനുഭവങ്ങളും ബേബിക്ക് മുതല്‍ക്കൂട്ടായി.
കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളിയെ (24) ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അമ്പിളി. ഹോസ്റ്റലിലെ സഹപാഠികളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കാസര്‍കോട് ഹോസ്ദുര്‍ഗ് ഉദിനൂര്‍ തടിയന്‍കോവല്‍ പുതിയപുരയില്‍ പി പി ചന്ദ്രന്റെയും ഗീതയുടെയും മകളാണ്.
മരണ കാരണം വ്യക്തമല്ല. അതേസമയം, അമ്പിളി ഇതിനുമുമ്പും രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. മാത്രമല്ല, പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു എന്നും അധികൃതര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ചെസ്റ്റർ( യുകെ): ചെസ്റ്റർ നഗരവീഥികളിൽ ജീസസ് യൂത്ത് അംഗങ്ങളും ചെസ്റ്റർ മലയാളി കത്തോലിക്ക കൂട്ടായ്മ അംഗങ്ങളും ചേർന്ന് പീഡാനുഭവ സ്മരണ പുതുക്കി. സിറ്റി കൗൺസിലിന്റെ അനുമതിയോടെ ചെസ്റ്റർനഗര മധ്യത്തിൽ കുരിശിന്റെ വഴിയും കുട്ടികളുടെ നേതൃത്വത്തിൽ പീഡാനുഭവ ദൃശ്യാവിഷ്കരണവും ശനിയാഴ്ച ചെസ്റ്റർ സിറ്റി സെൻററിൽൽ സംഘടിപ്പിച്ചു . നൂറുകണക്കിന് ആളുകൾ നഗരവീഥികളിൽ കാഴ്ചക്കാരായി ഒത്തുകൂടി.
വിശുദ്ധ വാരത്തിനു മുന്നോടിയായി പൊതു ജനങ്ങളിൽ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ ഉയർത്തികൊണ്ട് നിരവധി ആളുകൾ ഭക്തയാദരങ്ങളോടെ പരിപാടിയിൽ പങ്കെടുത്തു. കുരിശിന്റെ വഴിയുടെ ഓരോ സ്ഥലങ്ങളുടെ ദൃശ്യാവിഷ്കരണം കുട്ടികൾ നടത്തിയപ്പോൾ, കണ്ടു നിന്നവർക്ക് അത് ഹൃദ്യയനുഭവമായി.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ചെസ്റ്ററിൽ പ്രവർത്തനമാരംഭിച്ച കേരളത്തിൽ രൂപീകരിച്ച അന്തർദേശീയ കത്തോലിക്ക മിഷനറി മുന്നേറ്റമായ ജീസസ് യൂത്ത്. യുവജനങ്ങളെയും,കുടുംബങ്ങളെയും കുട്ടികളെയും കേന്ദ്രീകരിച്ചു പ്രാർത്ഥന കൂട്ടായ്മകളും റസിടെൻഷ്യൽ റിട്രീറ്റുകളും നടത്തിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Co-കോർഡിനേറ്റർ
ട്രൂമാൻ ജോസഫ് –
+447570668636
സ്റ്റീഫൻ ജെയിംസ്
+447915160155
ബിനോയ് എം. ജെ.
അപകർഷതാബോധം എന്ന ആശയം മനശാസ്ത്ര ലോകത്തിന് പുതുമയുള്ള ഒന്നല്ല. അഡ്ലർ അവതരിപ്പിച്ച ഈ ആശയം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ അഡ്ലർ വ്യക്തിപരമായ തലത്തിൽ മാത്രമേ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളൂ. എന്നാൽ അപകർഷതയ്ക്ക് മറ്റൊരു തലം കൂടിയുണ്ട്. അത് സാമൂഹികമായ അപകർഷതയാണ് (Social Inferiority Complex). സാമൂഹികമായ അപകർഷത വ്യക്തിപരമായ അപകർഷതയെക്കാൾ കൂടുതൽ ഗൗരവുള്ളതും മാനവരാശിയെ മുഴുവൻ ബാധിച്ചിരിക്കുന്നതും ആകുന്നു. ഇത് മനുഷ്യവംശത്തെ മുഴുവൻ ചലിപ്പിക്കുന്ന ശക്തിയാണ്. ഇത് ഉള്ളതുകൊണ്ടാണ് നിങ്ങൾ ജോലി ചെയ്യുന്നതും അറിവ് സമ്പാദിക്കുന്നതും പണത്തിന്റെയും പ്രശസ്തിയുടേയും അധികാരത്തിന്റെയും പുറകെ
ഓടുന്നതും മറ്റും. ഈ അപകർഷത മനുഷ്യവംശത്തെ അവന്റെ ആരംഭം മുതൽ ഇന്നുവരെയും കണ്ണീരിലും, കഷ്ടപ്പാടിലും, ദുരിതത്തിലും ആഴ്ത്തിവരുന്നു. ഇതിൽ നിന്നും ഉള്ള മോചനം ആകട്ടെ അനായാസവും മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിൽ അത്ഭുതകരമായ പുരോഗതികൾ കൊണ്ടുവരുവാൻ പര്യാപ്തവുമാണ്. സാമൂഹിക അപകർഷതയിൽ നിന്നും മോചനം നേടുന്ന വ്യക്തി നിർവാണത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു.
ഇനി എന്താണ് സാമൂഹിക അപകർഷത എന്ന് പരിശോധിക്കാം. ഇത് ബാധിച്ചു തുടങ്ങുമ്പോൾ ഒരാൾ മറ്റുള്ളവരെ അനുസരിച്ചു തുടങ്ങുന്നു. നമുക്ക് അറിവുള്ളതുപോലെ നാം വീട്ടിലും സ്കൂളിലും ഓഫീസിലും ഫാക്ടറികളിലും എന്ന് വേണ്ട എല്ലാ
പ്രവർത്തന മണ്ഡലങ്ങളിലും പലരെയും അനുസരിക്കുന്നവരാണ്. ഇതിനെ സാമൂഹികമായ ഒരു അനിവാര്യതയായി നാം കരുതുന്നു. എന്നാൽ നിങ്ങൾ ആരെ അനുസരിക്കുന്നുവോ അയാൾ നിങ്ങളെ ചൂഷണം ചെയ്തു കൊണ്ടേയി ക്കുന്നു. ഫാക്ടറികളിൽ മുതലാളിമാർ തൊഴിലാളികളെയും ഓഫീസുകളിൽ മേലുദ്യോഗസ്ഥർ കീഴ് ഉദ്യോഗസ്ഥന്മാരെയും സ്കൂളുകളിൽ അധ്യാപകർ കുട്ടികളെയും എന്ന് വേണ്ട വീടുകളിൽ മാതാപിതാക്കൾ കുട്ടികളെയും ചൂഷണം ചെയ്യുന്നു. ഇവിടെ ഉയർന്നുവരുന്ന ചോദ്യം കുട്ടികൾ വീടുകളിലും സ്കൂളുകളിലും ചൂഷണം ചെയ്യപ്പെട്ട വരുന്നോ എന്നുള്ളതാണ്. വാസ്തവത്തിൽ കുട്ടികളാണ് സമൂഹത്തിൽ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന വിഭാഗം. അവർ മനഃശാസ്ത്രപരമായാണ് ചൂഷണം
ചെയ്യപ്പെട്ടു വരുന്നത്. അത് കൊണ്ടാണ് അവർ കഴകം കെട്ടവരായി കാണപ്പെടുന്നത്. വാസ്തവത്തിൽ അവർ കഴകം കെട്ടവരല്ല. എന്നാൽ മുതിർന്നവർ ഭരിക്കുന്ന ഈ സമൂഹത്തിൽ കുട്ടികൾ പരോക്ഷമായിട്ടാണെങ്കിലും മനശാസ്ത്രപരമായി അത്യധികം ചൂഷണം ചെയ്യപ്പെടുന്നു. അവർ എല്ലാവരുടെയും ആജ്ഞകൾ അനുസരിക്കുന്നു. അവരിൽ സാമൂഹിക അപകർഷത അത്യധികം ശക്തമാണ്. എന്നാൽ മുതിർന്നവർ കുട്ടികളെ തങ്ങൾക്ക് സമന്മാരായി കണ്ട് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്താൽ കുട്ടികൾ ഈ അപകർഷതാബോധത്തിൽ നിന്നും അനായാസം കരകയറുകയും അത്യന്തം കഴിവുള്ള വ്യക്തിത്വങ്ങളായി മാറുകയും ചെയ്യും. ചൂഷണം എപ്പോഴും സാമ്പത്തികമായിരിക്കണമെന്ന് ഒരു
നിർബന്ധവും ഇല്ല. ഇനി നാം എന്തുകൊണ്ടാണ് മറ്റുള്ളവരെ അനുസരിക്കുന്നത് എന്ന് പരിശോധിക്കാം. അപകർഷത ഒന്നുകൊണ്ടുമാത്രം. അപകർഷതയുടെ പിന്നാലെ ഭയവും വന്നുചേരുന്നു. തങ്ങൾ ആരെ അനുസരിക്കുന്നുവോ അവരെ ഭയപ്പെടുകയും ചെയ്യുന്നു. ഇവ സൃഷ്ടിക്കുന്ന വിഷമവൃത്തത്തിൽ നിന്നും വളരെ എളുപ്പം കരകയറാം എന്നതാണ് സത്യം. സമത്വബോധമാണ് ഇതിന് ആദ്യം വേണ്ടുന്ന സംഗതി. താൻ ആരെക്കാളും ചെറിയവനോ വലിയവനോ അല്ലെന്നുള്ള ഉറച്ച ബോധ്യം ഒരുവനെ ആരുടെയും ആജ്ഞാനുവർത്തിയാകുന്നതിൽ നിന്നും തടയുന്നു. അപ്പോൾ -അപ്പോൾ മാത്രം – നിങ്ങളോട് അജ്ഞാപിക്കുന്നയാൾ മൗനം പാലിക്കുകയും നിങ്ങളെ അയാൾക്ക് സമനായി കരുതുകയും ചെയ്യുന്നു.
അപ്പോൾ കുറ്റം, ആജ്ഞാപിക്കുന്നയാളുടെയോ സമൂഹത്തിന്റെയോ ഭാഗത്തായിരുന്നില്ല, മറിച്ച് നിങ്ങളുടെ ഭാഗത്തായിരുന്നു എന്ന സത്യം നിങ്ങൾ ഗ്രഹിക്കുന്നു. നിങ്ങൾ ആദ്യമേ വഴങ്ങി കൊടുക്കുന്നു മറ്റുള്ളവർ അതിനെ ചൂഷണം ചെയ്യുന്നു. നിങ്ങൾ അനുവദിക്കാതെ നിങ്ങളെ ബാധിക്കുവാൻ ലോകത്തിന് കഴിയുകയില്ല. ആരെങ്കിലും നിങ്ങളെ അവരുടെ വരുതിയിൽ നിർത്തുന്നുണ്ടെങ്കിൽ അതിനുമുമ്പ് തന്നെ നിങ്ങൾ അതിന് ഒരു മൗനസമതം മൂളിയിട്ടുണ്ട് എന്ന് വ്യക്തം. ഈ മൗന സമ്മതത്തിന് കാരണം നിങ്ങളുടെ അപകർഷത തന്നെ.
ഈ സാമൂഹിക അപകർഷതയാകട്ടെ സാർവ്വലൗകികമാണ്. ആരും ഇതിൽ നിന്നും മുക്തരല്ല. എല്ലാവരും തന്നെ മറ്റുള്ളവർക്ക് വഴങ്ങി കൊടുക്കുന്നു.
ഇപ്രകാരം അവർ പ്രശ്നങ്ങളുടെ ഒരു വലിയ കുഴിയിലേക്ക് തന്നെ വഴുതി വീഴുന്നു. തങ്ങൾ പ്രശ്നത്തിലാണ് എന്ന് അവർക്കറിയാം. എന്നാൽ അതിൽ നിന്ന് എങ്ങനെ കര കയറാം എന്ന് അവർക്കറിഞ്ഞുകൂടാ. സ്വാഭാവികമായും ഇതിനായി അവർ ബാഹ്യമായ ഉപായങ്ങളെ ആശ്രയിക്കുന്നു. ഉദാഹരണത്തിന് പണമോ അധികാരമോ പ്രശസ്തിയോ ആർജ്ജിച്ചെടുത്താൽ തങ്ങളുടെ അപകർഷതയിൽ നിന്നും കര കയറാമെന്ന് അവർ വ്യാമോഹിക്കുന്നു. അതിനുശേഷം അവയുടെ പുറകെ ഒരു ഓട്ടമാണ്. ചിലപ്പോൾ വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും. വിജയിക്കുന്നവർ അഹങ്കാരത്തിലേക്കും പരാജയപ്പെടുന്നവർ നിരാശയുടെ പടുകുഴിയിലേക്കും വഴുതി വീഴുന്നു. ഈ വിജയമോ പരാജയമോ നിങ്ങളെ ഈ
അപകർഷതയിൽനിന്ന് കരകയറ്റുന്നതിന് സമർത്ഥങ്ങൾ അല്ല. അവിടെ അപകർഷത പുതിയ രൂപഭാവങ്ങൾ കൈക്കൊള്ളുന്നു. കാരണം നിങ്ങൾ അതിനെ ആന്തരികമായി പരിഹരിച്ചിട്ടില്ല എന്നത് തന്നെ. ബാഹ്യങ്ങളായ ഉപായങ്ങൾ ഉപയോഗിച്ച് അപകർഷതയെ പരിഹരിക്കുവാൻ ഉള്ള ശ്രമം നിമിത്തം ലോകത്തിന്റെ സ്ഥിതി എത്രയോ പരിതാപകരം. ഈ പാഴ് ശ്രമമാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും പ്രക്ഷുബ്ധതകളുടെയും കാരണം. വിദ്വേഷവും, യുദ്ധങ്ങളും, വിപ്ലവങ്ങൾ പോലും അവ പരിഹരിക്കുവാനുള്ള അശാസ്ത്രീയമായ ശ്രമങ്ങളിൽ നിന്നും സംഭവിക്കുന്നതാണ്. എന്നാൽ പ്രശ്നം ബാഹ്യമല്ല ആന്തരികമാണ്.
അതിനാൽ നമുക്ക് പ്രശ്നത്തെ ആന്തരികമായി പരിഹരിക്കുന്നതെങ്ങനെ എന്ന് നോക്കാം. അനുസരണ ബലിയെകാൾ ശ്രേഷ്ഠം എന്ന് പറയുന്നതിൽ എന്തർത്ഥം ഇരിക്കുന്നു? അഥവാ അത് അർത്ഥവ്യത്താണെന്ന് നിങ്ങൾ വാദിക്കുന്നുണ്ടെങ്കിൽ ഞാനൊരു കാര്യം ചോദിച്ചു കൊള്ളട്ടെ. നിങ്ങൾ ആരെയെങ്കിലും അനുസരിക്കുവാൻ ബാദ്ധ്യസ്തനാണെങ്കിൽ അയാൾ നിങ്ങളെയും അനുസരിക്കാൻ ബാദ്ധ്യസ്തനല്ലേ. ഓഫീസിൽ നിങ്ങൾ മേലധികാരി പറയുന്നത് അനുസരിക്കുവാൻ ബാധ്യസ്ഥൻ ആണെങ്കിൽ നിങ്ങൾ പറയുന്നത് അനുസരിക്കുവാൻ മേലധികാരിയും ബാധ്യസ്ഥൻ അല്ലേ? അപ്പോൾ മാത്രമല്ലേ ആ അനുസരണ കൊണ്ട് എന്തെങ്കിലും അർത്ഥമുണ്ടാകുന്നുള്ളൂ. പകരം അന്ധമായ അനുസരണവും അടിമപ്പണിയും ഈ ലോകത്തെ നരകതുല്യമാക്കുന്നു. നമ്മുടെ
സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം ഈ അന്ധവും അശാസ്ത്രീയവുമായ അനുസരണം അല്ലെന്ന് വാദിക്കുവാൻ ആർക്കെങ്കിലും കഴിയുമോ. ഈ രീതിയിൽ പോയാൽ ലോകം നശിച്ചു പോകുകയേ ഉള്ളൂ. അപകർഷതയിൽ വീണുപോയ മനുഷ്യനെ അതിൽനിന്ന് കരകയറ്റുവാനുള്ള എല്ലാ സാധ്യതകളെയും നാം പരിഗണിക്കേണ്ടിയിരിക്കുന്നു. അപ്രകാരം നല്ല വ്യക്തികളെയും നല്ല സമൂഹത്തെയും വാർത്തെടുക്കുവാൻ നമുക്ക് പരിശ്രമിക്കാം. ഇതിനായി കഠിന പരിശ്രമത്തിന്റെ ഒന്നും ആവശ്യമില്ല. അല്പം അറിവും ഉൾക്കാഴ്ചയും ധാരാളം മതിയാകും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഫാ. ഹാപ്പി ജേക്കബ്ബ്
ഒന്ന് എനിക്കറിയാം ഞാൻ കുരുടൻ ആയിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു. വി. യോഹന്നാൻ 9 :25. കത്തൃ കൃപയാൽ കാഴ്ച ലഭിച്ച ജന്മനാ അന്ധനായിരുന്ന ഒരുത്തന്റെ വെളിപ്പെടുത്തലാണ് ഈ വാക്യം . ഈ അധ്യായം ഒരു സംഭാഷണവും അനേകം ആളുകൾ അവരുടെ ഭാഗങ്ങൾ വ്യക്തമാക്കുന്നതും കാണാം. വ്യക്തിപരമായി സ്വാധീനിച്ച രണ്ട് വാക്യങ്ങൾ ഈ അധ്യായം തരുന്നതിൽ ഒന്നാണ് മുകളിൽ ഉദ്ധരിച്ചത്. സമൂഹത്തിന്റെയും സഭകളുടെയും ഉത്തരവാദിത്വവും യഥാർത്ഥമായ ക്രിസ്തീയ സാക്ഷ്യം എന്തെന്നും ഈ അദ്ധ്യായം പഠിപ്പിക്കുന്നു. ഒരർത്ഥത്തിൽ നാം എല്ലാവരും ഗുരുക്കന്മാരാണ്. മറഞ്ഞിരിക്കുന്നതിനെ വെളിവാക്കുന്നവൻ എന്നാണല്ലോ വാക്യാർഥം. കർത്താവ് പഠിപ്പിച്ചു ഒരു കുരുടന് മറ്റൊരു കുരുടനെ വഴികാട്ടുവാൻ കഴിയില്ലായെന്ന്. അത്തരത്തിൽ ധർമ്മം തിരിച്ചറിഞ്ഞ് യഥാർത്ഥ ഗുരു അത് വ്യക്തിയും, സമൂഹവും സഭയും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം എന്ന് മാത്രം പറയുവാൻ ഈ ദിനം ഇടയാക്കട്ടെ .
1 . ഇവനെപ്പോലെ നാമും ബലഹീനൻ .
എന്തുകൊണ്ട് ഇവന് ഇങ്ങനെ സംഭവിച്ചു ? എല്ലാവരുടെയും ചോദ്യം ഒരുപോലെ ഉത്തരവും ഒരുപോലെ. ഇവനോ ഇവൻറെ അമ്മയപ്പന്മാരോ പാപം ചെയ്തു. ബലഹീനനായവരെ പൊതുവേ സാധൂകരിക്കുന്ന കാഴ്ചപ്പാട്. എന്നാൽ തിരിച്ചറിയാത്ത ഭാഗം ഇതാണ്. ഈ മനുഷ്യൻ അന്ധനായിരുന്നു. എന്നാൽ ഏതെല്ലാം മേഖലകളിൽ അന്ധകാരം പ്രാപിച്ചവരാണ് നാം ഓരോരുത്തരും. വ്യക്തികളും സമൂഹങ്ങളും സഭകളും ഈ അന്ധതകളും ബലഹീനതകളും മൂടിവച്ചാണല്ലോ ഇന്ന് പ്രവർത്തനങ്ങൾ നടത്തുന്നത്. സാമൂഹികമായും ആത്മീകമായും ഉത്ബോധനങ്ങൾ ഏറെയുണ്ടെങ്കിലും അന്ധത, ഇരുട്ടിൻറെ പ്രവർത്തനം മുൻപിലത്തേക്കാൾ ഏറിയോ എന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ ചോദ്യങ്ങൾക്ക് വിരുദ്ധമായതും സാധാരണക്കാരുടെ ഉത്തരങ്ങൾക്ക് വിപരീതമായതുമായ അഭിപ്രായമാണ് കർത്താവ് നൽകിയത്. ഇവനോ ഇവൻറെ അമ്മയപ്പന്മാരോ ചെയ്ത പാപം നിമിത്തമല്ല ; ദൈവ പ്രവൃത്തി വെളിപ്പെടുവാൻ അത്രേ ഇവൻ ഇങ്ങനെ ആയത്. എന്നും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് വിളിച്ച് പ്രാർത്ഥിച്ചാലും നിൻറെ ഹിതം എന്നിൽ നിറവേറണമേ എന്ന് ആശയോടെ പ്രാർത്ഥിപ്പാൻ എത്രപേർക്ക് കഴിയും. അമിതമായ മദ്യപാനം, മയക്ക് മരുന്നുകളുടെ ദുരുപയോഗം, സത്യാനന്തര ജീവിതലോകം ഇവയെല്ലാം അന്ധകാരത്തിലും ബലഹീനതയിലും നമ്മെ കൊണ്ടെത്തിക്കുമ്പോൾ വെളിച്ചം പകരേണ്ടവരല്ലേ നാമും സമൂഹവും സഭയും.
2 . ദൗത്യം തിരിച്ചറിഞ്ഞ് പ്രവർത്തിപ്പാൻ ഉത്സുകരാകുക.
ഞാൻ ലോകത്തിൻറെ പ്രകാശം എന്ന് അരുളി ചെയ്തവന്റെ ശിഷ്യന്മാരാണല്ലോ നാമെല്ലാവരും. പ്രകാശം ഇല്ലാത്ത ഇടത്ത് അന്ധകാരം ഉണ്ടാവും എന്ന് നാം ബോധവാന്മാരും ആണ്. എന്നാൽ ചുറ്റുപാടും അന്ധകാരം നിറയുമ്പോൾ അല്പം പ്രകാശം കൊടുക്കുന്ന ചിരാതുകൾ ആകുവാൻ നമുക്ക് എന്തേ കഴിയുന്നില്ല. അപര്യാപ്തത അല്ല നമ്മുടെ ഉള്ളിൽ തെളിച്ചമുള്ളവരുടെ എണ്ണം കുറയുന്നുണ്ടോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. പൗലോസ് ശ്ലീഹാ പറയുന്നു എല്ലാവരും പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നു. റോമർ 3: 21. കർത്താവ് അരുളി ചെയ്യുന്നു നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് പാപം ഇല്ലായിരുന്നു. എന്നാൽ ഞങ്ങൾ കാണുന്നു എന്ന് പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നില നിൽക്കുന്നു. (യോഹന്നാൻ 9: 41) അനുദിനം നാം കേൾക്കുന്ന വാർത്താ സംഭവങ്ങൾ എങ്കിലും നമ്മുടെ ബോധത്തെ ഉണർത്തി തിരിച്ചറിവ് സാക്ഷാൽ സത്യ പ്രകാശത്തിലൂടെ നേടി കർമ്മോത്സുകരാകുവാൻ ഇടയാകട്ടെ.
3 . ആരുടെ കണ്ണാണ് തുറക്കപ്പെടേണ്ടത്; നമ്മുടേതോ, മറ്റുള്ളവരുടേതോ?
മണ്ണ് കുഴച്ച് കണ്ണിൽ തേച്ച് ശിലോഹോവിൽ കഴുകുവാൻ പറയുമ്പോൾ ഒരുപാട് ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ടാവും. എന്നാൽ അതിനേക്കാൾ ഉപരി അവൻ കണ്ണ് തുറന്നപ്പോൾ ഒരുപാട് പേർ അന്ധരെന്ന് തിരിച്ചറിഞ്ഞു. കാലാകാലങ്ങളായി ഇവനെ അപമാനിച്ചവരെല്ലാം ഈ ദിവസം അറിയുന്നു തങ്ങൾ അന്ധരെന്ന്. തന്റെ മുമ്പിൽ നിൽക്കുന്ന ദൈവത്തെ അവൻ തിരിച്ചറിയുന്നു, അവനിൽ വിശ്വസിക്കുന്നു. എന്നാൽ കാഴ്ച ഉണ്ടെന്ന് അഭിമാനിച്ചിരുന്ന ജനസമൂഹം അവനെ കണ്ടെത്താനാവാതെ ഇന്നും ഉഴലുന്നു. രണ്ടാമതായി സ്വാധീനിച്ച വാക്യം ഇതാണ്. കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടൻമാർ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ലോകത്തിൽ വന്നു എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 9: 39) അഭ്യസ്തവിദ്യർ എന്ന് അഭിമാനിക്കുന്ന നാമും , നമ്മെ ഉൾക്കൊള്ളുന്ന സമൂഹവും, അന്ധർക്കും ബലഹീനർക്കും കാഴ്ച കൊടുക്കേണ്ട സഭയും സാക്ഷ്യം വിട്ടകലാതെ ദൈവ തേജസ്സും പ്രകാശവും കൈമുതലായി സൂക്ഷിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
“വെളിവ് നിറഞ്ഞോരീശോ
നിൻ വെളിവാൽ ഞാൻ കാണുന്നു”
ഹാപ്പി ജേക്കബ് അച്ചൻ.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
എം.എ.ബേബിയെ സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയാക്കാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും. 16 അംഗ പിബിയിൽ 5 പേർ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തു. പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന.
ബേബിയുടെ മാത്രം പേരാണ് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നിർദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തത്.
മറിയം ധാവ്ളെ, ജിതേൻ ചൗധരി, അംറാ റാം, വിജു കൃഷ്ണൻ, അരുൺ കുമാർ, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചതായാം റിപ്പോർട്ടുണ്ട്. പിബിയിൽനിന്നു വിരമിക്കുന്നവരിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയവരിൽ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. തമിഴ്നാട്ടിൽനിന്ന് പിബിയിൽ ആരുമുണ്ടാവില്ല.