ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ അയല്‍രാജ്യമായ അയര്‍ലണ്ടിലും ഒരു ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നു.
അയര്‍ലണ്ടിലെ ഭരണമുന്നണിയിലെ ധാരണകള്‍ അനുസരിച്ച് ഡിസംബര്‍ 15ന് ഇപ്പോഴത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രസിഡന്റിന് രാജി സമര്‍പ്പിക്കും. തുടര്‍ന്ന് ഡെയിലില്‍ ( ഐറിഷ് പാര്‍ലമെന്റ് ) ചേരുന്ന സമ്മേളനത്തില്‍ അന്ന് തന്നെ ഇന്ത്യന്‍ വംശജനായ ലിയോ വരദ്കറെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും .അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇത് രണ്ടാം തവണയാണ് ലിയോ വരദ്കര്‍ എത്തുക.
1960 കളില്‍ ബ്രിട്ടനിലേയ്ക്ക് കുടിയേറിയ മുംബൈക്കാരനായ ഇന്ത്യന്‍ ഡോക്ടര്‍ അശോക് വരദ്ക്കറുടെയും അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് കൗണ്ടിയിലെ ഡണ്‍ഗര്‍വാനില്‍ നിന്നുള്ള നഴ്സായ ബ്രിട്ടനില്‍ ജോലി ചെയ്ത മിറിയത്തിന്റെയും മകനായാണ് ലിയോ ജനിച്ചത്. ബ്രിട്ടനിലെ പരിചയവും പ്രണയവും ലിയോയുടെ രക്ഷിതാക്കളെ മിറിയത്തിന്റെ നാടായ അയര്‍ലണ്ടിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുകയിരുന്നു. അവരുടെ മൂന്നാമത്തെ കുട്ടിയായി 1979 ലാണ് ഡബ്ലിനിലെ റോട്ടുണ്ടാ ആശുപത്രിയില്‍ ലിയോ വരദ്ക്കര്‍ ജനിച്ചത്.
ട്രിനിറ്റി കോളജില്‍ നിന്ന് 2003 യില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ വരദ്ക്കര്‍ മുംബൈയില്‍ പ്രശസ്തമായ കെഇഎം ആശുപത്രിയിലാണ് പ്രവര്‍ത്തി പരിചയം നേടിയത് . മുന്‍നിര രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ഏഴു വര്‍ഷം അദ്ദേഹം ഡോക്ടറായി ജോലി ചെയ്തിരുന്നു. മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ 1999 യില്‍ ബ്‌ളാഞ്ചഡ്‌സ് ടൗണില്‍ നിന്നും കൗണ്‍സിലറായി വിജയിച്ചു രാഷ്ട്രീയ ജീവിതം തുടങ്ങിയ വരദ്ക്കര്‍ 2003ല്‍ പാര്‍ലമെന്റില്‍ എത്തുകയും 2017ല്‍ അയര്‍ലണ്ടിന്റെ ചരിത്രം തിരുത്തിയെഴുതി കൊണ്ട് ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രി ആവുകയായിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ വരദ്കറുടെ പാര്‍ട്ടിയായ ഫിനഗേലിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ,ധാരണയുണ്ടാക്കി ഭരണം തുടരുകയായിരുന്നു.
ആദ്യ രണ്ടര കൊല്ലം കഴിയുമ്പോള്‍ മിഹോള്‍ മാര്‍ട്ടിന്‍ സ്ഥാനം ഒഴിയണമെന്ന വ്യവസ്ഥയാണ് ഡിസംബര്‍ 15 ന് പാലിക്കപ്പെടുക.അതോടെ ഫിനഗേല്‍ നേതാവെന്ന നിലയില്‍ ലിയോ വരദ്കര്‍ വീണ്ടും പ്രധാനമന്ത്രിയാകും. 2015-ല്‍ അയര്‍ലണ്ടിലെ ദേശിയ വാര്‍ത്താ ചാനലിന് കൊടുത്ത അഭിമുഖത്തിലൂടെ താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ലിയോ വരദ്കര്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹിതര്‍ക്കുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള റഫറണ്ടത്തിനും കാരണമായി.
ലോകമെമ്പാടും സമത്വത്തിന്റെ പ്രതീകമായി ലിയോ വരദ്കറെ ചിത്രീകരിക്കാന്‍ ഈ സംഭവം ഇടയാക്കി.തൊട്ടു പിന്നാലെ ആ പകിട്ടിലാണ് ലിയോ ദേശീയ നേതാവായി ഉയര്‍ന്നത്. 2008 മുതല്‍ 2011 വരെ നീണ്ടു നിന്ന ഐറിഷ് സാമ്പത്തിക പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ മുന്നിട്ടു നിന്നവരില്‍ ഒരാള്‍ ലിയോ വരദ്കറാണ്.എങ്കിലും സ്വവര്‍ഗാനുരാഗികള്‍ക്കും,ഗര്‍ഭ ചിദ്ര -പ്രൊ ചോയിസ് വാദികള്‍ക്കും അദ്ദേഹം നല്‍കുന്ന പിന്തുണ കാരണം പരമ്പരാഗത ക്രൈസ്തവ വിശ്വാസികള്‍ക്ക് ലിയോ വരദ്കറെ അത്ര പഥ്യമല്ല.
അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനസംഖ്യയില്‍ അടുത്ത കാലത്തായി വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലിയോ കൈകാര്യം ചെയ്യുന്ന എന്റര്‍പ്രൈസ്,ഇന്നോവേഷന്‍,ട്രേഡ് വകുപ്പുകള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ കണ്ടെത്താനുള്ള ഏറെ പദ്ധതികള്‍ രൂപപ്പെടുത്തിയതാണ് മുന്‍ കാലങ്ങളെക്കാള്‍ തൊഴില്‍ കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായത്. ആശയ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനാണ് ലിയോ വരദ്കര്‍. അത് കൊണ്ട് തന്നെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് അവരും ലിയോ വരദ്കറെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്.
സീറോമലബാർ എപ്പാർക്കിയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ ബൈബിൾ കലോത്സവത്തിനായി ആതിഥേയർ ആയ ന്യൂപോർട്ട് സെന്റ് ജോസഫ് സ് പ്രോപോസ്ഡ് മിഷൻ അവസാനഘട്ട ഒരുക്കത്തിൽ ആണ് . പള്ളി കമ്മറ്റിയുടെനേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികൾ കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു . ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ അഞ്ഞൂറോളം മത്സരാർത്ഥികൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കോവിഡാനന്തരം, സമൂഹ മാധ്യമങ്ങളിൽക്കൂടെയല്ലാതെ നടക്കുന്ന ആദ്യത്തെ കലോത്സവം ആയതിനാൽ അത്യന്തം ആവേശത്തോടെ ആണ് മത്സരാർത്ഥികളും മാതാപിതാക്കളും കലോത്സവത്തെ ഉറ്റുനോക്കുന്നത്.
രാവിലെ 9.30 യോടെ സൈന്റ്റ് ജൂലിയൻസ് സ്കൂളിലെ മെയിൻ ഹാളിൽ ആരംഭിക്കുന്ന ബൈബിൾ പ്രതിഷ്ഠയോടെ കലാമത്സരങ്ങൾക്ക് തുടക്കം കുറിക്കും തുടർന്ന് ഒൻപതു സ്റ്റേജുകളിലായി വിവിധ മത്സരങ്ങൾ നടത്തപ്പെടും. വെകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സമ്മാനദാനത്തോടെ കലോത്സവം സമാപിക്കും. എട്ടോളം മിഷനുകളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ ആണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലോത്സവ വേദിയുടെ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കില്‍ തനിനാടൻ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
സെന്റ് ജോസഫ്‌സ് മിഷന്റെ നേതൃത്വത്തിൽ , വെയിൽസിന്റെ മണ്ണിൽ ആദ്യമായി നടക്കുന്ന ഈ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയിൽ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ഒക്ടോബർ 29 ന് സെന്റ് ജൂലിയൻ സ്കൂൾ ഹാളിലേക്ക് ക്ഷണിക്കുന്നതായി ന്യൂപോർട്ട് പള്ളി ട്രസ്റ്റിമാരായ റെജിമോൻ വെള്ളച്ചാലിൽ , പ്രിൻസ് ജോർജ് മാങ്കുടിയിൽ എന്നിവർ അറിയിച്ചു . കലോത്സവവുമായി അനുബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കലോത്സവ കോർഡിനേറ്റേഴ്‌സ് ആയ ജോഷിതോമസ് (07888689427 ,ന്യൂപോർട്ട്) തോമസ് ചൂരപ്പൊയ്ക (07853907429 ,ന്യൂപോർട്ട്) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കൂട്ടായി കൂടെ ചേർത്തു നടത്തും ഈശോ എന്ന ഗാനം ആലപിച്ച് ശ്രദ്ധേയ ആയിരിക്കുകയാണ് വെസ്റ്റ് യോർക്ക് ഷെയറിൽ നിന്നുള്ള ആഷ്‌ലി അലക്സ് മണ്ണത്താലിൽ. പ്രായത്തിൽ കവിഞ്ഞ പക്വതയും, സ്വര മാധുര്യവുമുള്ള മനോഹരമായ ഗാനത്തിലൂടെ ഭാവിയുടെ വാഗ്ദാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് ആഷ്‌ലി തൻറെ ആൽബത്തിലൂടെ . ലീഡ്സിലെ സീറോ മലബാർ സഭയുടെ ഇടവകയായ സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ ഗായക സംഘാംഗമായ ആഷ്‌ലി ഇതിനോടകം യൂറോപ്പിലെ ഏറ്റവും വലിയ കലാമാമാങ്കമായ ബൈബിൾ കലോത്സവം ഉൾപ്പെടെയുള്ള വേദികളിൽ ഗാനമാലപിച്ച് കൈയ്യടി നേടിയിട്ടുണ്ട് .

വൈക്കം, കുടവെച്ചൂർ മണ്ണത്താനിയിൽ കുടുംബാംഗമായ അലക്സിന്റെയും ബിന്ദുവിന്റെയും ഇളയ മകളായ ആഷ്‌ലി വെയ്ക്ക്ഫീൽഡ് സെൻറ് തോമസ് ബെക്കറ്റ് കാത്തലിക് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ആഷ്ലിയുടെ സഹോദരി അഞ്ജലി എ ലെവലിന് ലീഡ്സ് നോട്ടർഡാം കാത്തലിക് കോളജിലെ ആദ്യവർഷ വിദ്യാർഥിനിയാണ്.

ആഷ്‌ലി ആലപിച്ച സംഗീത ആൽബത്തിന് വരികളും സംഗീതവും നൽകിയിരിക്കുന്നത് വെസ്റ്റ് യോർക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ഷിജോ തോമസ് ഇലഞ്ഞിക്കൽ ആണ്. ഷിജോയുടെ മിനി കഥകൾ വിശേഷ അവസരങ്ങളിൽ മലയാളം യുകെ വായനക്കാരുടെ ഇഷ്ട വിഭവമാണ്, ക്യാമറ കൈകാര്യം ചെയ്തത് അലക്സ് തരകൻ, അസോസിയേറ്റ് ഡയറക്ടർ റോയി നെല്ലിക്കുന്നേൽ, ഓർക്കസ്ട്ര ജസിൻ ജോൺ , സ്റ്റുഡിയോ – ശ്രീ മീഡിയാ സ്വരമാധുരിയിലൂടെ യുകെ മലയാളികളെ കൈയ്യിലെടുത്ത ആഷ്‌ലയുടെ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലിംഗായത്ത്(45) സന്യാസി മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ കഞ്ചുഗല്‍ ബന്ദേ മഠത്തില്‍ ലിംഗായത്ത് വിഭാഗത്തിലെ ബസവലിംഗ സ്വാമിയെയാണ് തിങ്കളാഴ്ച മുറിയുടെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും സംശയാസ്പദമായ ചില കോള്‍ റെക്കോഡുകള്‍ പൊലീസിന് ലഭിച്ചു. ബ്ലാക്ക്‌മെയില്‍ സന്ദേശങ്ങളായിരുന്നു ഇവ. ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തിയാണ് ബ്ലാക്ക്‌മെയില്‍ ചെയ്തതെന്നാണ് എഎന്‍ഐ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുറിയില്‍ നിന്നു കണ്ടെത്തിയ രണ്ട് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ ചിലര്‍ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തി സ്ഥാനത്തു നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതായും ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ആത്മഹത്യാപ്രരണയ്ക്ക് കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 25 വര്‍ഷത്തോളം ബസവലിംഗ സ്വാമിയായിരുന്നു മഠം മോധാവി. 1997ലാണ് അദ്ദേഹം മഠാധിപതിയാകുന്നത്. അടുത്തിടെ അദ്ദേഹം അതിന്റെ സില്‍വര്‍ ജൂബിലിയും ആഘോഷിച്ചിരുന്നു.
പതിവായി പുലര്‍ച്ചെ നാല് മണിക്ക് പൂജാമുറി തുറക്കാറുള്ള സന്യാസി തിങ്കളാഴ്ച രാവിലെ ആറുമണിയായിട്ടും തുറക്കാതെ ഇരുന്നതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ചെന്ന് കതകില്‍ മുട്ടിയത്. എന്നാല്‍ കതക് തുറക്കുകയോ ഫോണ്‍ എടുക്കുകയോ അദ്ദേഹം ചെയ്തില്ല. പിന്നാലെ ജീവനക്കാര്‍ മുറിയുടെ പിന്നില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ അവര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വന്ന നടത്തിയ പരിശോധനയില്‍ ബ്ലാക്ക്‌മെയില്‍ ചെയ്തവരുടെ പേര് പരാമര്‍ശിക്കുന്ന കുറിപ്പ് കിട്ടിയെങ്കിലും ഈ വിവരം പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടവും മറ്റ് അന്ത്യകര്‍മ്മങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.
ടി20 ലോകകപ്പിൽ നാളെ നെതർലൻഡ്സിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സിഡ്നിയില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി. സിഡ്നിയിലെ പരിശീലനത്തിന് ശേഷം നൽകിയ ഭക്ഷണത്തിൽ ഇന്ത്യൻ ടീം അതൃപ്തി അറിയിച്ചു. ഗുണനിലവാരമില്ലാത്ത തണുത്ത സാൻഡ്‍വിച്ചുകൾ മാത്രമാണ് പരിശീലന ശേഷം നൽകിയത് എന്നാണ് പരാതി.
തുടര്‍ന്ന് ടീം അംഗങ്ങള്‍ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ഇന്ത്യന്‍ ടീമിന് ചൊവ്വാഴ്ച നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോലി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ഹൂഡ, എന്നിവരെല്ലാം സിഡ്നിയില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള ചിലര്‍ കുടുംബവുമൊത്ത് പുറത്ത് കറങ്ങാനിറങ്ങി. പേസര്‍മാര്‍ക്കെല്ലാം ഇന്നലെ പൂര്‍ണ വിശ്രമം അനുവദിച്ചിരുന്നു.
എന്നാല്‍ പരിശീലനത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉച്ചഭക്ഷണമായി സംഘാടകര്‍ നല്‍കിയത് തണുത്ത സാന്‍ഡ്‌വിച്ചായിരുന്നു. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് പരിശീലനത്തിന് ശേഷം നല്‍കിയതെന്നും കഠിനമായ പരിശീലനത്തിനുശേഷം വരുമ്പോള്‍ സാന്‍ഡ്‌വിച്ച് മാത്രം മതിയാവില്ലെന്നും ഇന്ത്യന്‍ ടീം അംഗം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഫ്രൂട്സ്, ഫലാഫെല്‍ എന്നിവയ്ക്കൊപ്പം നിങ്ങള്‍ക്ക് സ്വന്തമായി സാന്‍ഡ്‌വിച്ച് ഉണ്ടാക്കി കഴിക്കാമെന്നായിരുന്നു മെനു കാര്‍ഡിലെ നിര്‍ദേശം. ഇതാണ് കളിക്കാരെ നിരാശരാക്കിയത്. സംഭവത്തില്‍ ടീം മാനേജ്മെന്‍റ് ഔദ്യോഗികമായി പരാതി നല്‍കിയതിനെ തുടർന്ന് ഐസിസി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇന്നു മുതൽ താരങ്ങൾക്ക് ഇന്ത്യൻ ഭക്ഷണം നൽകാനുള്ള സംവിധാനം തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടി 20 ലോകകപ്പിൽ നെതർലൻഡ്സാണ് നാളത്തെ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12030നാണ് കളി തുടങ്ങുക. പാകിസ്ഥാനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ നെതർലൻഡ്സിനെ നേരിടുക. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജറായ ഉള്ളൂർ ഭാസി നഗർ സ്വദേശിനി കുമാരി ഗീത ആണ് മരിച്ചത്. 52 വയസായിരുന്നു. കെഎസ്ആർടിസി ബസിടിച്ചാണ് കുമാരി ഗീത മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പനവിള ജങ്ഷനിലായിരുന്നു അപകടം നടന്നത്.
അവധിക്ക് വീട്ടിലെത്തിയ ശേഷം കണ്ണൂരിലേക്ക് മടങ്ങാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴുണ്ടായ അപകടത്തിൽ ഭർത്താവ് ആംഡ് പോലീസ് ഇൻസ്പെക്ടർ പരമേശ്വരൻ നായർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, അപകടത്തിൽപ്പെട്ടവരെ 20 മിനിറ്റിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
മറ്റൊരു ബസിലെ യാത്രക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുമാരി ഗീതയുടെ ഭർത്താവ് പരമേശ്വരൻ നായർ ദീർഘകാലം മുൻ മുഖ്യമന്ത്രി കെ.കരുണകരന്റെ ഗൺമാൻ കൂടിയായിരുന്നു. മക്കൾ: ഗൗരി, ഋഷികേശ്. മരുമകൻ: കിരൺ (കെ.എസ്.ഇ.ബി).
കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ജീവനൊടുക്കി യുവതി. ഏറണാകുളം ജില്ലയിലാണ് സംഭവം. പാലാരിവട്ടം സ്വദേശിയായ അനൂജയാണ് ആത്മഹത്യ ചെയ്തത്.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.ഇരുപത്തിയൊന്നുവയസ്സായിരുന്നു. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടിയാണ് യുവതി മരിച്ചത്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്കിയിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഋഷി സുനക് പല ആദ്യത്തേതാണ്. ബ്രിട്ടനിലെ ആദ്യത്തെ നിറമുള്ള പ്രധാനമന്ത്രി, ക്രിസ്തുമതം ഒഴികെയുള്ള ഒരു വിശ്വാസം ഏറ്റുപറയുന്ന യു.കെ.യെ നയിച്ച ആദ്യ വ്യക്തി, ആധുനിക ചരിത്രത്തിൽ അധികാരമേറ്റ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി.
ഡൗണിംഗ് സ്ട്രീറ്റ് നമ്പർ 10-ലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഇതുവരെ താമസിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ധനികനായ വ്യക്തി കൂടിയാണ് അദ്ദേഹം.
സൺഡേ ടൈംസ് പ്രകാരം ഋഷി സുനക്കും ഭാര്യ അക്ഷത മൂർത്തിയും ചേർന്ന് ഏകദേശം 730 മില്യൺ പൗണ്ട് (826 മില്യൺ ഡോളർ) ആസ്തിയുള്ളവരാണ്.
അവരുടെ പിതാവ് നാരായണ മൂർത്തിയുടെ ഐടി കമ്പനിയായ ഇൻഫോസിസിലെ മൂർത്തിയുടെ 0.9% ഓഹരിയാണ് അവരുടെ സമ്പത്തിന്റെ പ്രധാന ഉറവിടം. ഈ ഓഹരിയുടെ മൂല്യം ഏകദേശം 690 ദശലക്ഷം പൗണ്ടാണെന്ന് കണക്കാക്കപ്പെടുന്നു, കൂടാതെ കഴിഞ്ഞ വർഷം ലാഭവിഹിതമായി 11.6 ദശലക്ഷം പൗണ്ട് ശേഖരിക്കാൻ ദമ്പതികളെ അനുവദിച്ചു. ഈ വർഷം വരെ ഇൻഫോസിസിലെ മൂർത്തിയുടെ ഓഹരി സ്ഥിരീകരിക്കാൻ പ്രസിദ്ധീകരണത്തിന് കഴിഞ്ഞില്ല എന്നതിനാൽ, സൺഡേ ടൈംസ് റിച്ച് ലിസ്റ്റിൽ സുനക്കും മൂർത്തിയും ഇടം നേടുന്നത് ഇത് ആദ്യ വർഷമാണ്.
സൺഡേ ടൈംസ് പറയുന്നത് അവരുടെ സമ്പത്തിന്റെ ഉറവിടം “ടെക്നോളജി ആൻഡ് ഹെഡ്ജ് ഫണ്ടിൽ” നിന്നാണ്, അതായത് ബാക്കിയുള്ള 40 മില്യൺ പൗണ്ട്, കുട്ടികളുടെ നിക്ഷേപ ഫണ്ട് മാനേജ്‌മെന്റ്, തെലെം പാർട്‌ണേഴ്‌സ് എന്നീ ഹെഡ്ജ് ഫണ്ടുകളിൽ സുനക് പങ്കാളിയായിരുന്ന കാലത്തുനിന്നോ അല്ലെങ്കിൽ ഡയറക്ടർ ആയിരുന്ന കാലഘട്ടത്തിൽ നിന്നോ ആണ്. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് 2013 മുതൽ 2015 വരെ അദ്ദേഹം നയിച്ച നിക്ഷേപ സ്ഥാപനമായ കാറ്റമരൻ വെഞ്ച്വേഴ്‌സ്, അദ്ദേഹത്തിന്റെ അമ്മായിയപ്പന്റെ ഉടമസ്ഥതയിലുള്ളതും ആയിരുന്നു.
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വെൽത്ത്-എക്സ് നൽകിയ കണക്കനുസരിച്ച്, റിയൽ എസ്റ്റേറ്റ് ഹോൾഡിംഗുകളിലും മറ്റ് ആസ്തികളിലുമായി ബന്ധിപ്പിച്ചിരിക്കുന്ന വെൽത്ത്-എക്സ് എന്ന ഗവേഷണ സ്ഥാപനം നൽകിയ കണക്കനുസരിച്ച്, ഈയിടെ നിയമിതനായ ചാൾസ് മൂന്നാമൻ രാജാവിനേക്കാൾ സമ്പന്നനാണ് സുനക്കിന്റെ ആസ്തി. ആഭരണങ്ങളും കലയും പോലെ.
ബ്രിട്ടനിലും പുറത്തുമായി ആഡംബര വീടുകളും ഇവർക്ക് സ്വന്തമായുണ്ട്. ലണ്ടനിലെ കെൻസിങ്ടണിലുള്ള ആഡംബര ബംഗ്ലാവിലാണ് നിലവിൽ ഋഷി സുനകും അക്ഷതയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. 2010 ൽ 4.5 മില്യൻ പൗണ്ടിനാണ് (42 കോടി രൂപ) ഈ വീട് ഋഷി സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ 6.6 മില്യൻ പൗണ്ടാണ് ( 61 കോടി രൂപ) വീടിന്റെ വിലമതിപ്പ്. ഈ ബംഗ്ലാവിന് പുറമേ ബ്രിട്ടനിലും പുറത്തുമായി മറ്റ് മൂന്ന് ആഡംബര വീടുകൾ കൂടി കുടുംബം സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ വീടുകളും ചേർത്ത് 15 മില്യൺ പൗണ്ടാണ് (141 കോടി രൂപ) വിലമതിപ്പ്.
സ്വന്തം മണ്ഡലമായ നോർത്ത് യോർക്ക്ഷെറിൽ വിശാലമായ ജോർജിയൻ ശൈലിയിലുള്ള വീട് അടക്കം ഒട്ടേറെ വസ്തുവകകളും സുനക് – അക്ഷത ദമ്പതിമാർക്കുണ്ട്. സാമ്പത്തിക സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് സുനക് അതെല്ലാം വിട്ട് 33–ാം വയസ്സിൽ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുന്നത്.
ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷുകാർക്ക് യുകെയിലെ അതിസമ്പന്നരിൽ ഒരാൾ അധികാരത്തിന്റെ ഉന്നത സ്ഥാനം ഏറ്റെടുക്കുന്നതിന്റെ വിരോധാഭാസം നഷ്ടപ്പെട്ടിട്ടില്ല. കുതിച്ചുയരുന്ന പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന മോർട്ട്ഗേജ് പേയ്‌മെന്റുകൾ, പെൻഷനുകളുടെ ഇടിവ് എന്നിവയാൽ രാജ്യം ദശാബ്ദങ്ങളായി കണ്ട ഏറ്റവും മോശം സാമ്പത്തിക അവസ്ഥയിൽ നിന്ന് കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് സുനക് അധികാരത്തിലെത്തുന്നത്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ONS) ഡാറ്റ അനുസരിച്ച്, യുകെയിലെ പ്രായപൂർത്തിയായവരിൽ പകുതിയോളം പേർക്കും അവരുടെ ഊർജ്ജ ബില്ലുകൾ, വാടക, അല്ലെങ്കിൽ മോർട്ട്ഗേജ് പേയ്മെന്റുകൾ എന്നിവ താങ്ങാൻ ബുദ്ധിമുട്ടാണ്. ഏകദേശം 23 ദശലക്ഷം ബ്രിട്ടീഷുകാർ ഇന്ധന ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു, അതിൽ ആളുകൾക്ക് അവരുടെ നിലവിലെ വരുമാനം അനുസരിച്ച് മതിയായ ചൂട് നിലനിർത്താൻ കഴിയില്ല, കൂടാതെ 2 ദശലക്ഷം ആളുകൾക്ക് ദിവസവും ഭക്ഷണം കഴിക്കാൻ കഴിയില്ല.
തന്റെ സ്വകാര്യ സമ്പത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സുനക് ഒഴിവാക്കിയിട്ടില്ല, ഓഗസ്റ്റിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തോക്കെടുക്കുമ്പോൾ അദ്ദേഹം ഈ വിഷയത്തെ നേരിട്ട് നേരിട്ടു. രാജ്യം ഭരിക്കാൻ കഴിയാത്തത്ര സമ്പന്നനാണോ എന്ന് ചോദിച്ചപ്പോൾ, തന്റെ സ്ഥാനത്ത് ഇരിക്കാൻ ഭാഗ്യമുണ്ടെങ്കിലും “ഇങ്ങനെ ജനിച്ചിട്ടില്ല” എന്ന് സുനക് മറുപടി പറഞ്ഞു.
“ഞാൻ ആളുകളെ അവരുടെ ബാങ്ക് അക്കൗണ്ടുകൾ കൊണ്ടല്ല വിലയിരുത്തുന്നത്, അവരുടെ സ്വഭാവമനുസരിച്ചാണ് ഞാൻ അവരെ വിലയിരുത്തുന്നത്, കഴിഞ്ഞ രണ്ട് വർഷങ്ങളിലെ എന്റെ പ്രവൃത്തികളിലൂടെ ആളുകൾക്ക് എന്നെ വിലയിരുത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു,” സുനക് ബിബിസി റേഡിയോയോട് പറഞ്ഞു.
എന്നാൽ ആളുകൾക്ക് സുനക്കിന്റെ ബാങ്ക് അക്കൗണ്ട് അവഗണിക്കാൻ കഴിയുമെങ്കിൽ, ബ്രിട്ടനിലെ ഏറ്റവും എലൈറ്റ് സ്കൂളുകളിലൊന്നായ വിൻചെസ്റ്റർ കോളേജിലെ (ഓരോ വർഷവും പങ്കെടുക്കാൻ £ 46,000 ചിലവാകും), ഗോൾഡ്മാൻ സാച്ച്സ് അനലിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭൂതകാലം, £3,500-നായിരുന്നു അദ്ദേഹത്തിന്റെ പ്രേരണ. സ്യൂട്ടുകളും പ്രാഡ ലോഫറുകളും അദ്ദേഹത്തിന്റെ വിപുലമായ അന്താരാഷ്ട്ര പ്രോപ്പർട്ടി പോർട്ട്‌ഫോളിയോയും കടന്നുപോകാൻ പ്രയാസമാണ്.
ഇൻഫോസിസിലെ തന്റെ ഓഹരികളിൽ നിന്നുള്ള ലാഭവിഹിതത്തിൽ “താമസമില്ലാത്ത” പദവി അവകാശപ്പെടുന്നതിലൂടെ ഭാര്യ ദശലക്ഷക്കണക്കിന് നികുതി ലാഭിച്ചുവെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് ശേഷം ഈ വർഷം സുനക്കിന്റെ സമ്പത്ത് അദ്ദേഹത്തെ അനാവരണം ചെയ്തു. സ്റ്റാറ്റസ് സുരക്ഷിതമാക്കാൻ ഏകദേശം £30,000 ചിലവായി, യുകെ നികുതിയായി കണക്കാക്കിയ £20 മില്യൺ അടയ്ക്കുന്നത് ഒഴിവാക്കാൻ അവളെ അനുവദിച്ചു.
മാധ്യമ വിവാദത്തിന് ശേഷം, ആഗോള വരുമാനത്തിന് താൻ യുകെ നികുതി നൽകുമെന്ന് മൂർത്തി പ്രസ്താവിച്ചു, ഈ വിഷയം “എന്റെ ഭർത്താവിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ” താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ഋഷിയെ വ്യക്തിപരമായി ബന്ധമില്ലെന്ന് ആരോപിച്ചു. ജൂലൈയിൽ തന്റെ പാർട്ടി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ മത്സരിക്കുമ്പോൾ, 2001-ലെ ഒരു ക്ലിപ്പ് ബിബിസി മിഡിൽ ക്ലാസ്സസ്: അവരുടെ ഉയർച്ചയും വ്യാപനവും എന്ന പരമ്പരയിൽ സുനക്കിന്റെ ഒരു ക്ലിപ്പ് വീണ്ടും ഉയർന്നു വന്നു.
“എനിക്ക് പ്രഭുക്കളായ സുഹൃത്തുക്കളുണ്ട്, എനിക്ക് ഉയർന്ന ക്ലാസിലെ സുഹൃത്തുക്കളുണ്ട്, എനിക്ക് തൊഴിലാളിവർഗത്തിലുള്ള സുഹൃത്തുക്കളുണ്ട്… ശരി, തൊഴിലാളിവർഗമല്ല,” സുനക് ക്ലിപ്പിൽ പറയുന്നു.
മതേതര മൂല്യങ്ങൾ ഉയർത്തിപിടിച്ചു സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഈ വർഷത്തെ മലയാളം യു കെ ന്യൂസിന്റ അവാർഡിനു അർഹമായ സേവനം യു കെ യുടെ മൂന്നാമത്തെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഗ്ലൗസ്റ്റർഷയറിലെ വിത്ത്കൊമ്പ് ഹാളിൽ നടന്നു. ഞായറാഴ്ച രാവിലെ 11 മണിക്ക് ദൈവദശകം ആലപിച്ചു തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം സേവനം യു കെ മുൻ ചെയർമാൻ ഡോ ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം അംഗങ്ങളുടെ നാട്ടിൽ നിന്നും എത്തിയ അമ്മമാർ ചേർന്ന് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

കോവിഡ് വ്യാപനത്തെ തുടന്ന് 2019 ന് ശേഷം നടക്കുന്ന പൊതുയോഗത്തിൽ 2019-2022 ലെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തിക റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ സതീഷ് കുട്ടപ്പൻ അവതരിപ്പിച്ചു. GCSE പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുട്ടികളെ പ്രശംസാഫലകം നല്‍കി ആദരിച്ചു. യുക്മയുടെ പ്രസിഡന്റായി ചുമതലയേറ്റ ഡോ ബിജു പെരിങ്ങത്തറയേ സേവനം യു കെ ആദരിച്ചു. 2022-25 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ചീഫ് റിട്ടേണിങ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുത്തു. പതിനൊന്നു അംഗ ഡയറക്ടർ ബോർഡും 23 അംഗ നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളും ഗുരുദേവ നാമത്തിൽ സത്യ പ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.

പുതിയ ഭാരവാഹികള്‍ : ചെയര്‍മാന്‍ : ബൈജു പാലയ്ക്കൽ , കൺവീനർ : സജീഷ് ദാമോദരൻ , വൈസ് ചെയര്‍മാന്‍ : അനിൽകുമാർ ശശിധരൻ , ജോ.കൺവീനർ : സതീഷ് കുട്ടപ്പൻ, ട്രഷറര്‍ : അനിൽകുമാർ രാഘവൻ, ഐ റ്റി കൺവീനർ : മധു രവീന്ദ്രൻ, വനിത വിഭാഗം കൺവീനർ : കല ജയൻ,
ബോർഡ് മെംബേഴ്സ് :- ഡോ ബിജു പേരിങ്ങത്തറ, അഭിലാഷ് കുട്ടപ്പൻ, അനീഷ് കുമാർ, ഗണേഷ് ശിവൻ

23 അംഗ നാഷണൽ എക്സിക്യൂട്ടീവ് : അനീഷ് അശോക് (സ്റ്റോക്ക് ഓൺ ട്രെന്റ്), ഭുവനേശ് പീതാംബരൻ ( എഡ്മണ്ടൺ), ബിജു ജനാർദ്ദനൻ (ഗില്ലിഗ്ഹം), ധന്യ അനീപ് (ബാൻബറി), ദിലീപ് വാസുദേവൻ(സട്ടൺ), പ്രദീഷ് പ്രഭാകരൻ (ഗോസ്‌പോർട്), പ്രകാശ് വാസു (നോർവിച്), രാജീവ് സുധാകരൻ (വെയിൽസ്), രസികുമാർ രവീന്ദ്രൻ( ഓക്സിഫോർഡ്), റോബിൻ കരുണാകരൻ ( വുസ്റ്റർ), സദാനന്ദൻ ദിവാകരൻ (ഹയ്‌വേർഡ്‌സ് ഹീത്ത്), സാജൻ കരുണാകരൻ (ബിർമിങ്ങ്ഹാം), ഷൈൻ സുഗുണാനന്ദൻ (പൗർട്സ്മൗത്), സിബി കുമാർ (കെന്റ്), ശില്പ ഷിബു ( ഓക്സിഫോർഡ്), ബിജിമോൾ അജിമോൻ (ചെൽത്തൻഹാം), ശ്രീജു പുരുഷോത്തമൻ (കംബ്രിഡ്ജ്), വേണു ചാലക്കുടി (വുസ്റ്റർ), നിരീഷ് രാജൻ (അയർലണ്ട്), ഉദീപ് ഗോപിനാഥ് (സ്കോലൻഡ്).

സേവനം യു കെ യെ കൂടുതല്‍ ശക്തിപ്പെടുത്താനും യു കെ യിൽ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കുവാനും , ശിവഗിരി ആശ്രമം ഓഫ് യു കെ എന്ന സ്വപ്ന സാഷ്യത്കാരം നിറവേറ്റുവാനും പുതിയ ഭരണസമിതി കഠിനശ്രമം നടത്തുമെന്നും ചെയര്‍മാനായി തെരഞ്ഞെടുത്ത ശേഷം ശ്രീ ബൈജു പലയ്ക്കൽ ആമുഖ പ്രസംഗത്തില്‍ അറിയിച്ചു. കൺവീനർ സജീഷ് ദാമോദരൻ, ട്രഷറര്‍ അനിൽകുമാർ രാഘവൻ , അനിൽ കുമാർ ശശിധരൻ. സതീഷ് കുട്ടപ്പൻ, വനിതാ വേദി കൺവീനർ കല ജയൻ , മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പുതിയ ഭരണസമതിക്ക് ആശംസകള്‍ നേര്‍ന്നു.യോഗത്തിന് ബൈജുനാണപ്പൻ നന്ദി രേഖപ്പെടുത്തി.


മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ എം എം മണിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. എംഎല്‍എയുടെ വാഹനത്തിന്റെ പിന്‍വശത്തെ ഇടതുഭാഗത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക്ക്‌പോസ്റ്റിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. വാഹനത്തിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. എം എം മണിയും പിഎമാരും വാഹനത്തിനുള്ളിലുണ്ടായിരുന്നു. ഇന്നലെ രാവിലെ കൂട്ടാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കമ്പംമെട്ടിലെ ശാഖയുടെ ഉദ്ഘാടനത്തിനായി എത്തുന്നതിനിടെയാണ് സംഭവം.
വാഹനത്തിന്റെ ടയര്‍ പല തവണ ഊരിത്തെറിച്ച് അപകടമുണ്ടാകുന്നതിന് പിന്നില്‍ അസാധാരണത്വവും ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട്. ഉടുമ്പന്‍ചോല എംഎല്‍എയുടെ വാഹനത്തിന് ടയര്‍ ഊരിത്തെറിച്ച് അപകടം ഉണ്ടാകുന്നത് നാലാം തവണയാണ്. ദുരൂഹത ചൂണ്ടിക്കാട്ടിയതിനേത്തുടര്‍ന്ന് അപകടങ്ങളെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ചക്രം നട്ടുകള്‍ ഊരിയ നിലയിലും ഒടിഞ്ഞു മാറിയ നിലയിലും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം.
2018 മേയ് 26ന് കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനു സമീപം കല്‍കൂന്തലില്‍ വെച്ചു മന്ത്രി സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ നിന്നും തെന്നി നീങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് എസ്‌കോര്‍ട്ടിനെത്തിയ പൊലീസും, മന്ത്രി എം എം മണിക്കൊപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ പിന്നിലെ ടയറിന്റെ നട്ടുകളില്‍ ഒന്ന് ഊരിപ്പോയ നിലയിലും, മറ്റൊന്ന് പകുതി ഊരിയ നിലയിലും കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസും, മന്ത്രിക്കൊപ്പം ഉണ്ടായിരുന്നവരും ചേര്‍ന്ന് നട്ടുകള്‍ മുറുക്കിയശേഷമാണ് യാത്ര തുടര്‍ന്നത്.
മന്ത്രി എം എം മണി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിന്റെ ചക്രം നട്ടുകള്‍ ഊരിയപ്പോയ സംഭവത്തില്‍ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് പിന്നീട് എഴുതിത്തള്ളി. ഇതിന് ശേഷം മന്ത്രിയായിരുന്ന സമയത്ത് തന്നെ മറ്റൊരു തവണയും ചക്രം നട്ടുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടാം തവണ എംഎല്‍എ ആയ ശേഷം രണ്ട് തവണയാണ് വാഹനം സമാനമായ അപകടത്തില്‍പ്പെടുന്നത്. എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ച് മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റ സംഭവം നടന്നിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍ പെട്ടത്.