Main News

കോഴിക്കോട്: രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതിയിലേയ്ക്ക്. സംവിധായകനുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് തിരക്കഥ തിരകെ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. തിരക്കഥ നല്‍കി നാലുവര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്നും എം ടി ഹര്‍ജിയില്‍ പറയുന്നു.

താന്‍ വര്‍ഷങ്ങളുടെ ഗവേഷണം നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഈ ആത്മാര്‍ഥത ചിത്രത്തിന്റെ അണിയറക്കാര്‍ കാണിച്ചില്ലെന്നും എം.ടി പറഞ്ഞു. സിനിമയുടെ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ ആണ്. നിര്‍മാതാവ് ബി.ആര്‍ ഷെട്ടിയും. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ നിര്‍മാതാവ് അറിയിച്ചിരുന്നത്. ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് ആയിരം കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം ടിയുടെ വിഖ്യാതമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. നാല് വര്‍ഷം മുമ്പാണ് ചര്‍ച്ചകള്‍ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയത്. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് കൂടി കരാര്‍ നീട്ടിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ തുടക്കം ഉണ്ടായില്ല. ഇതോടെയാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം ടി സംവിധായകന് കൈമാറിയത്. ഇതോടെ രണ്ടാമൂഴം പുതിയ പ്രതിസന്ധിയിലേക്ക് എത്തുകയാണ്. പ്രധാനകഥാപാത്രമായ ഭീമസേനനെ മോഹന്‍ലാലായിരുന്നു അവതരിപ്പിക്കാനിരുന്നത്. ഇതിനിടെ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും ബി ആര്‍ ഷെട്ടി പിന്‍വാങ്ങുമെന്നും സൂചനയുണ്ട്.

മഹാഭാരത് എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. ഒടിയന്‍ സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിന്റെ അണിയറ പ്രവര്‍ത്തനം തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് എംടിയുടെ പിന്മാറ്റം. ഇനി കോടതിയാകും സിനിമയുടെ കാര്യത്തില്‍ തീരുമാനം എടുക്കുക. അതിനിടെ ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം തിരിച്ചു നല്‍കിയാല്‍ എടുക്കാന്‍ തയ്യാറായി മറ്റ് വന്‍കിട കമ്പനികള്‍ തയ്യാറാകുന്നതായും സൂചനയുണ്ട്.

1977ല്‍ ഒരു നവംബര്‍ മാസത്തില്‍ മരണം തന്റെ സമീപത്തെത്തി പിന്മാറിയെന്നും അതിനു ശേഷം എഴുതി പൂര്‍ത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം ടി നേരത്തെ വിശദീകരിച്ചിരുന്നു. ജീവിതത്തിലെ രണ്ടാമൂഴത്തില്‍ സര്‍ഗാത്മകതയുടെ ഈറ്റു നോവേറെയനുഭവിച്ചെഴുതിയ കൃതിയായതിനാലാവും നോവലുകളിലെന്നും വായിക്കപ്പെടേണ്ട ഒന്നായി രണ്ടാമൂഴം മാറിയത്. അതുകൊണ്ട് കൂടിയാണ് എംടിയുടെ എക്കാലത്തേയും മികച്ച നോവല്‍ സിനിമയാകുന്നതിനെ പ്രതീക്ഷയോടെ മലയാളികള്‍ കണ്ടത്. ഈ സിനിമയുമായി മുന്നോട്ട് പോകവേ ശ്രീകുമാര്‍ മേനോന്‍ ഏറെ വിവാദങ്ങളില്‍ പെട്ടിരുന്നു. ശ്രീകുമാര്‍ മേനോന്റെ പുഷ് കമ്പനി പാപ്പര്‍ സ്യൂട്ടും നല്‍കി. ഇതെല്ലാം പലവിധ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലും ശ്രീകുമാര്‍ മേനോന്‍ സജീവമായിരുന്നു. തന്നെ കേസില്‍ കുടുക്കിയത് ശ്രീകുമാര്‍ മേനോന്റെ പകയായിരുന്നുവെന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. അങ്ങനെ ഏറെ വിവാദങ്ങളില്‍പ്പെട്ട ശ്രീകുമാര്‍ മേനോനെതിരെയാണ് എംടി നിയമപോരാട്ടത്തിന് ഇറങ്ങുന്നത്.

ശ്രീകുമാര്‍ മേനോന്റെ ആദ്യ ചിത്രമായ ഒടിയന്‍ ഡിസംബറില്‍ റിലീസാകും. വലിയ പ്രതീക്ഷകളാണ് ഒടിയനില്‍ ശ്രീകുമാര്‍ മേനോനുള്ളത്. അതിന് ശേഷം രണ്ടാമൂഴത്തിലേക്ക് കടക്കുമെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് നിയമകുരുക്കുകള്‍ എത്തുന്നത്. എംടിയോടുള്ള ആരാധന കാരണമാണ് ബി ആര്‍ ഷെട്ടി ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. വലിയ സാമ്പത്തിക ബാധ്യതയാകും ഈ സിനിമയെന്ന് അറിഞ്ഞു കൊണ്ടായിരുന്നു നടപടി.

വിന്‍ഡ് ടര്‍ബൈനുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘട. വൈദ്യുതോദ്പാദനത്തിന് ഉപയോഗിക്കുന്ന ഭീമന്‍ കാറ്റാടി യന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദം വെസ്‌റ്റേണ്‍ യൂറോപ്പിലെ ജനങ്ങളുടെ ആയുസ്സിനെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വിധത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ബാധിക്കുന്നത് റോഡ് ഗതാഗതത്തില്‍ നിന്നുള്ള ശബ്ദമാണെന്നും ഗവേഷണത്തില്‍ വ്യക്തമായി. തീരപ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന കാറ്റാടി യന്ത്രങ്ങള്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഊര്‍ജ്ജത്തിന് ഒരു പകരക്കാരനായതിനാല്‍ രാഷ്ട്രീയ നേതൃത്വങ്ങളും ഇതിന്റെ വക്താക്കളാണ്. കഴിഞ്ഞ ലേബര്‍ കോണ്‍ഫറന്‍സില്‍ ഇത്തരത്തിലുള്ള ഊര്‍ജ്ജോദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജെറമി കോര്‍ബിന്‍ വ്യക്തമാക്കിയിരുന്നു.

ശബ്ദമലിനീകരണം മൂലം ഉറക്കക്കുറവ്, കേള്‍വിക്കുറവ്, അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ചെവിയില്‍ എപ്പോഴും മൂളല്‍ പോലെ അനുഭവപ്പെടുന്ന ടിനിറ്റസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന അഞ്ച് സ്രോതസ്സുകളാണ് പഠന വിധേയമാക്കിയത്. റോഡ് ഗതാഗതം, റെയില്‍വേ, വ്യോമഗതാഗതം, കാറ്റാടി യന്ത്രങ്ങള്‍, ഹെഡ്‌ഫോണുകള്‍ ലൈവ് മ്യൂസിക് എന്നിവയാണ് വിശകലനം ചെയ്തത്. നമ്മുടെ നഗരങ്ങളില്‍ ശബ്ദ മലിനീകരണം വര്‍ദ്ധിച്ചു വരികയാണെന്നും അസഹ്യത സൃഷ്ടിക്കുമെന്നതില്‍ ഉപരിയായി ഇത് ആരോഗ്യപ്രശ്‌നങ്ങളാണ് മനുഷ്യരില്‍ സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഡോ. സുസാന ജേക്കബ് പറഞ്ഞു. നിരവധി യൂറോപ്യന്‍മാരുടെ ജീവിതങ്ങളെയാണ് ഈ പ്രശ്‌നം ഗുരുതരമായി ബാധിക്കുന്നത്. കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ വരെ ശബ്ദമലിനീകരണം മൂലം ഉണ്ടാകുന്നുവെന്നും അവര്‍ പറഞ്ഞു.

വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന ശബ്ദം മുതല്‍ നൈറ്റ്ക്ലബ്ബുകളില്‍ നിന്നും സംഗീതപരിപാടികളില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന ശബ്ദം വരെ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ശബ്ദ മലിനീകരണത്തിന്റെ തോത് നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. അവ ഉപയോഗിച്ച് നയരൂപീകരണം നടത്താന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഡേറ്റ ചോരല്‍ വിവാദത്തിനിടെ പുതിയ ഫോണ്‍ പുറത്തിറക്കി ടെക് ഭീമനായ ഗൂഗിള്‍. ഗൂഗിള്‍ പിക്‌സല്‍ 3 ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. മികച്ച ഫോട്ടോഗ്രാഫി ഫീച്ചറുകളുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഡിജിറ്റല്‍ സൂം ഫീച്ചറാണ് പ്രധാന സവിശേഷത. ഈ സാങ്കേതികത ഉപയോഗിക്കുന്നതിനാല്‍ ഒന്നില്‍ കൂടുതല്‍ ക്യാമറകള്‍ ഫോണിന്റെ പിന്നില്‍ ഉപയോഗിക്കേണ്ടി വരില്ലെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഗൂഗിള്‍ പ്ലസില്‍ വന്‍ ഡേറ്റ ചോര്‍ച്ചയുണ്ടായെന്ന് വാര്‍ത്ത പുറത്തു വന്ന ദിവസം തന്നെയാണ് ഈ പുതിയ ഫോണും അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സ്പ്രിംഗിലാണ് ഡേറ്റ ചോര്‍ന്നത്. അഞ്ചു ലക്ഷത്തോളം അക്കൗണ്ടുകളിലെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന വിവരം കമ്പനി പൂഴ്ത്തിയെന്നായിരുന്നു വാര്‍ത്തകള്‍.

ഇത്രയും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരാന്‍ കാരണം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് ശരിയായ സുരക്ഷയില്ലാത്തതിനാലാണെന്നും വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ഗൂഗിള്‍പ്ലസ് സേവനങ്ങള്‍ ലഭ്യമാക്കുന്നത് നിര്‍ത്തി വെക്കുകയാണെന്ന് കമ്പനി അറിയിച്ചിരുന്നു. പിക്‌സല്‍ ഫോണുകളെ ഈ നീക്കം ബാധിക്കാനിടയില്ലെന്നാണ് കരുതുന്നത്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിലെ സേവനങ്ങളാണ് ഫോണില്‍ ലഭ്യമാകുക. ഗൂഗിള്‍ സേവനങ്ങള്‍ എല്ലാം തന്നെ ഫോണിലുണ്ടാകും. ഡിവൈസിന്റെ വശങ്ങളില്‍ അമര്‍ത്തിയാല്‍ ഗൂഗിളിന്റെ വിര്‍ച്വല്‍ അസിസ്റ്റ് ലഭ്യമാകും.

ഫോട്ടോഗ്രാഫി ഫീച്ചറുകളാണ് ഫോണിന്റെ പ്രധാന പ്രത്യേകത. ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ പിന്നിലാണെങ്കില്‍ പിക്‌സല്‍ 3യില്‍ മുന്‍വശത്താണ് രണ്ടു ക്യാമറകള്‍ ഇടം പിടിച്ചിരിക്കുന്നത്. സെല്‍ഫി സ്റ്റിക്കിന്റെ ആവശ്യമില്ലാതെതന്നെ ഗ്രൂപ്പ് ഫോട്ടോകള്‍ എടുക്കാന്‍ സൗകര്യം നല്‍കുന്ന ഒരു വൈഡ് ആംഗിള്‍ ലെന്‍സാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഡിസ്റ്റോര്‍ഷനുകള്‍ ശരിയാക്കാനുള്ള സോഫ്റ്റ് വെയറും ഇതിനോട് അനുബന്ധിച്ചുണ്ട്.

മനുഷ്യ ശരീരഭാഗങ്ങള്‍ ഉള്‍പ്പെടെ ടണ്‍ കണക്കിന് ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കൂട്ടിയിട്ട സംഭവത്തില്‍ ക്ലിനിക്കല്‍ വെയിസ്റ്റ് ഡിസ്‌പോസല്‍ കമ്പനിയുടെ കരാര്‍ റദ്ദാക്കി. എന്‍എച്ച്എസ് ആശുപത്രികളില്‍ നിന്നുള്ള മാലിന്യ നിര്‍മാര്‍ജ്ജനത്തിന് കരാറെടുത്തിട്ടുള്ള ഹെല്‍ത്ത്‌കെയര്‍ എന്‍വയണ്‍മെന്റല്‍ സര്‍വീസസുമായുള്ള കരാറാണ് റദ്ദാക്കിയത്. ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീഫന്‍ ബാര്‍ക്ലേയ്‌സ് കോമണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. 15 എന്‍എച്ച്എസ് ട്രസ്റ്റുകളാണ് കമ്പനിക്കെതിരെ ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കിയിരുന്നത്. കമ്പനിയുടെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ അതിന്റെ ശേഷിയേക്കാള്‍ അഞ്ചിരട്ടി മാലിന്യം കൂട്ടിയിട്ടിരിക്കുന്നതായി ഹെല്‍ത്ത് സര്‍വീസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുറിച്ചു മാറ്റിയ അവയവങ്ങളും ക്യാന്‍സര്‍ ചികിത്സയുടെ അവശിഷ്ടങ്ങളുമടക്കം 350 ടണ്ണോളം മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നതെന്നാണ് എച്ച്എസ്‌ജെ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിക്കണമെന്നും എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കും മറ്റു പബ്ലിക് സര്‍വീസുകള്‍ക്കുമായി യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും എച്ച്എസ്‌ജെ ആവശ്യപ്പെട്ടിരുന്നു. എന്തായാലും എന്‍എച്ച്എസ് സേവനങ്ങള്‍ സാധാരണ മട്ടില്‍ തുടരുമെന്ന് ഉറപ്പു നല്‍കുന്നതായി ബാര്‍ക്ലേ ഹൗസ് ഓഫ് കോമണ്‍സില്‍ വ്യക്തമാക്കി. രോഗികള്‍ക്കോ പൊതുജനങ്ങള്‍ക്കോ യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും മാലിന്യം മൂലം ഉണ്ടാകില്ലെന്നും മിനിസ്റ്റര്‍ വ്യക്തമാക്കി.

ഹെല്‍ത്ത്‌കെയര്‍ എന്‍വയണ്‍മെന്റല്‍ സര്‍വീസസ് ആശുപത്രികളില്‍ നിന്നും പബ്ലിക് സര്‍വീസുകളില്‍ നിന്നും നടത്തുന്ന മാലിന്യ ശേഖരണം സംബന്ധിച്ച് ജൂലൈ 31ന് എന്‍വയണ്‍മെന്റ് ഏജന്‍സി ആശങ്ക അറിയിച്ചിരുന്നു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ നോര്‍മാന്റണിലെ സൈറ്റിലാണ് മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുന്നത്. കമ്പനി നിയമാനുസൃതവും കരാര്‍ നിബന്ധനകള്‍ അനുസരിച്ചുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കാന്‍ എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് 48 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനു സാധിക്കാതെ വന്നതോടെയാണ് കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മാരകമായ ഫോള്‍സ് വിഡോ ചിലന്തികളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലണ്ടനില്‍ ഏഴ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബ്രിട്ടനിലെ ഏറ്റവും മാരകമായ ചിലന്തിയെന്ന് അറിയപ്പെടുന്ന ഫോള്‍സ് വിഡോ സ്‌കൂളുകളില്‍ എങ്ങനെ കൂടുകൂട്ടി എന്ന കാര്യത്തില്‍ ന്യൂഹാം എന്‍വയണ്‍മെന്റല്‍ ടീം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നാല് പ്രൈമറി സ്‌കൂളുകളും രണ്ട് സെക്കന്‍ഡറി സ്‌കൂളുകളും ചിലന്തി ബാധയെത്തുടര്‍ന്ന് അടച്ചിരുന്നു. ഈസ്റ്റ് ലണ്ടനിലെ ഒരു സ്‌കൂള്‍ കൂടി ഇന്നലെ അടച്ചതോടെ ഈ പ്രശ്‌നം മൂലം അടച്ച സ്‌കൂളുകള്‍ ഏഴായി. ഈസ്റ്റ്‌ലീ കമ്യൂണിറ്റി സ്‌കൂള്‍ ഇന്ന് അടക്കുമെന്നാണ് വിവരം. കുട്ടികള്‍ സ്‌കൂളില്‍ എത്തി ഹോംവര്‍ക്കുകള്‍ വാങ്ങണമെന്ന് സ്‌കൂളിലെ ഹെഡ്ടീച്ചര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചിലന്തികള്‍ കൂടുകൂട്ടിയ ക്ലാസ് മുറികളില്‍ കുട്ടികളെ വീണ്ടും ഇരുത്തേണ്ടി വരുന്നത് ആശങ്ക ഉയര്‍ത്തുന്നു.

ഫോള്‍സ് വിഡോ സ്‌പൈഡറിന്റെ കടിയേല്‍ക്കുന്ന ഭാഗം 50 പെന്‍സ് നാണയത്തിന്റെ വലിപ്പത്തിലുണ്ടാകും. കടിയേറ്റാല്‍ പനിയും നീരും ഉണ്ടാകും. ചികിത്സ തേടിയില്ലെങ്കില്‍ കടിയേറ്റ ഭാഗത്ത് അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. വളരെ വിരളമാണെങ്കിലും ഈ അണുബാധ മരണത്തിലേക്ക് നയിച്ചേക്കാം. ചിലന്തികളുടെ കൂടുതല്‍ മുട്ടകള്‍ വിരിയുന്നതിനു മുമ്പ് ഇവയെ തുരത്താനുള്ള ശ്രമങ്ങള്‍ പെസ്റ്റ് കണ്‍ട്രോള്‍ ടീമുകള്‍ തുടരുകയാണ്. സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ന്യൂഹാം കൗണ്‍സില്‍ വക്താവ് പറഞ്ഞു. കാനിംഗ്ടൗണിലെ റോക്കെബി സെക്കന്‍ഡറി സ്‌കൂളിന് ഈ മാസം 29 വരെ അവധി നല്‍കിയിരിക്കുകയാണ്.

ബെക്ടണിലെ സ്റ്റാര്‍ പ്രൈമറി, കാനിംഗ് ടൗണിലെ എലന്‍ വില്‍ക്കിന്‍സണ്‍ പ്രൈമറി, പ്ലെയിസ്റ്റോവിലെ ലിസ്റ്റര്‍ കമ്യൂണിറ്റി സ്‌കൂള്‍ തുടങ്ങിയവയാണ് അടച്ചിട്ട മറ്റു സ്‌കൂളുകള്‍. ചിലന്തികളെ തുരത്തി ക്ലാസുകള്‍ സജ്ജമാക്കാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്നാണ് പെസ്റ്റ് കണ്‍ട്രോള്‍ കമ്പനി അറിയിച്ചതെന്ന് റോക്കെബിയിലെ ഹെഡ്ടീച്ചര്‍ ഷാര്‍ലറ്റ് റോബിന്‍സണ്‍ പറഞ്ഞു. ചിലന്തി പ്രശ്‌നം മൂലം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനമാണ് മുടങ്ങിയിരിക്കുന്നത്.

കേരള ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രളയ ദുരിതത്തില്‍ നിന്നും കരകയറാനുള്ള കേരളീയ ജനതയുടെ പരിശ്രമം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ കൂടി സഹായ സഹകരണങ്ങളോടെ നടന്ന് വരികയാണ്. പ്രവാസി മലയാളികള്‍ തങ്ങളുടെ ജന്മഭൂമിയുടെ ദുരിതം തുടച്ച് മാറ്റാന്‍ വളരെ മികച്ച പിന്തുണയാണ് ഇത് വരെ നല്‍കിയിരിക്കുന്നത്. ലോകത്തിന്‍റെ പല ഭാഗത്തുമുള്ള മലയാളികളും മലയാളി സംഘടനകളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം ഇതിനായി നടത്തിയ ശ്രമങ്ങള്‍ വലിയ അളവില്‍ വിജയം കണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ തങ്ങളുടെ പ്രതിനിധികളെ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും അയച്ച് പ്രവാസി മലയാളികളും മറ്റ് സംഘടനകളും ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുവാന്‍ തീരുമാനമെടുത്തത്.

ഈ തീരുമാനത്തിന്റെ ഭാഗമായി കേരളത്തിന്‍റെ സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രിയായ ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ യുകെ സന്ദര്‍ശനത്തിന് എത്തിച്ചേരുകയാണ്. മന്ത്രിയോടൊപ്പം ടൂറിസം ഡയരക്ടര്‍ ബാലകിരണ്‍ ഐഎഎസും യുകെയില്‍ എത്തുന്നുണ്ട്. ഈ മാസം 19, 20, 21 തീയതികളിലാണ് മന്ത്രിയുടെ യുകെ സന്ദര്‍ശനം. ലണ്ടന്‍, ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍ എന്നീ മൂന്നു നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആയിരിക്കും മന്ത്രി പ്രവാസി മലയാളികളെയും സംഘടനാ പ്രതിനിധികളെയും കാണുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള സംഭാവനകള്‍ ഈ ദിവസങ്ങളില്‍ ആളുകള്‍ക്ക് മന്ത്രിയെ നേരിട്ട് കണ്ട് ഏല്‍പ്പിക്കാവുന്നതാണ്.

യുകെ സന്ദര്‍ശനത്തെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസാരിക്കുന്ന വീഡിയോ താഴെ.

യുകെ മലയാളികള്‍ക്കുള്ള മന്ത്രിയുടെ സന്ദേശം താഴെ 

Greetings from Kerala.

Let me at the very outset, express my pride and gratitude for the immense contribution made by Non-Resident Keralites to the economic development of Kerala. The huge remittance made by NRKs is the backbone of Kerala economy, and has remained so for the last three to four decades.

As you know, this August, Kerala witnessed one of the worst floods it has ever seen in a century. It wrecked havoc across the State, destroying homes and lives. However, Kerala is now slowly getting back on her feet, thanks to the help and support extended by millions from across the world, especially NRKs.

Today, we are in the process of rebuilding Kerala, step by step. It’s a long and arduous process, taking into account the massive extent of destruction. But we are sure that together, we will be able to rebuild a better and stronger Kerala. We look forward to your continued support and co-operation in this regard.

The Government, under the leadership of Hon. Chief Minister, has drawn out an action plan called Navakeralam, to initiate the rebuilding process. As part of this, ‘Interactive Sessions’ are being planned with Malayali Associations in countries where there is significant Malayali diaspora. The objective of these sessions include consultation towards rebuilding and reconstruction of flood ravaged Kerala, explore the possibility of sourcing technical expertise available with the overseas Malayalis for reconstruction activities, besides seeking investments into the proposed projects.

With this objective, I will be in United Kingdom from 19th to 21st October to meet up with various Malayali associations. However, due to time constraints, we’ll be able to hold sessions only in a few places and I hope NRKs living elsewhere in UK will also make it to these sessions.

We look forward to your full support to make these interactive sessions highly productive with your participation and support.

· The schedule is as given below
19th Oct – London
20th Oct – Midlands
21st Oct – Manchester,
If you need further details in this regard, please contact Mr. Mahesh Chandran, Additional Private Secretary at +91 95677 60929 or mail to [email protected]
Thank you.

 

ലണ്ടന്‍: വളരെ ചെറിയ പ്രായത്തില്‍ തന്നെ ഉയരങ്ങള്‍ സ്വപ്‌നം കണ്ടാണ് റെഗ്ഗി നെല്‍സണ്‍ എന്ന സാധാരക്കാരന്‍ വളര്‍ന്നത്. സ്വപ്‌നങ്ങള്‍ മാത്രമല്ല അതിന് വേണ്ടി പ്രവൃത്തിക്കാനും നെല്‍സണ്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. എസ്‌റ്റേറ്റ് കൗണ്‍സിലില്‍ വളര്‍ന്ന ഒരാള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റുന്നതിനും എത്രയോ മുകളിലേക്ക് താനെത്തി ചേരുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു. ഒരാള്‍ കഠിനമായി ആഗ്രഹിക്കുകയും സമാന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ എന്തും നടക്കുമെന്ന് പഴമക്കാര്‍ പറയുന്നത് പോലെ നെല്‍സന്റെ ജീവിതത്തിലും സംഭവിച്ചു. ഇന്ന് യു.കെയിലെ ടോപ് ലെവല്‍ ഫിനാന്‍സിംഗ് ജോലിയുള്ള കൗമാരക്കാരനിലൊരാളായി നെല്‍സണ്‍ വളര്‍ന്നു കഴിഞ്ഞു.

കാര്യം അത്ര നിസാരമല്ല ഈ വളര്‍ച്ച. എസ്‌റ്റേറ്റ് കൗണ്‍സിലില്‍ ജനിച്ചു വളര്‍ന്ന നെല്‍സന് വളരെ പരിമിതമായ ജീവിത സാഹചര്യം മാത്രമെ ഉണ്ടായിരുന്നുള്ളു. സ്‌കൂള്‍ കാലഘട്ടത്തിന് മുന്‍പ് തന്നെ പിതാവ് മരണപ്പെട്ടു. പിന്നീട് അമ്മ ഒറ്റയ്ക്കാണ് നെല്‍സനെ വളര്‍ത്തിയത്. ഉയരങ്ങള്‍ കീഴടക്കാന്‍ എന്ത് ചെയ്യണമെന്ന് മാത്രം നെല്‍സന് അറിയില്ലായിരുന്നു. പിന്നീട് അവന്‍ ലണ്ടനിലെ ഏറ്റവും പണക്കാര്‍ താമസിക്കുന്ന തെരുവിന്റെ പേര് ഗൂഗിള്‍ ചെയ്തു. കെനിംഗ്സ്റ്റണ്‍- ചെല്‍സിയെന്ന് സെര്‍ച്ച് റിസള്‍ട്ട് വന്നു. പണക്കാരുടെ തെരുവുകളിലെത്തി ഒരോ വീട്ടിലും കയറി അവരുടെ വിജയഗാഥയെക്കുറിച്ച് അന്വേഷിക്കുകയാണ് പിന്നീട് അയാള്‍ ചെയ്തത്. മണിക്കൂറുകള്‍ ഇതിനായി അദ്ദേഹം ചെലവഴിച്ചു. അവസാനം ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ബ്ലാക്ക്‌റോക്കിന്റൈ സീനിയര്‍ ക്വിന്‍ന്റിന്‍ പ്രൈസിന്റെ ഭാര്യ എലിസബത്ത് പ്രൈസ് നെല്‍സനെ സംഭാഷണത്തിനായി ക്ഷണിച്ചു.

നെല്‍സന്റെ ജീവിതത്തിലെ വഴിത്തിരിവായി ആ ഉപദേശങ്ങളാണ്. ആദ്യം ആല്‍ഫാ സ്ട്രാറ്റജീസ് ഒരു ദിവസം ഓഫീസിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. പിന്നീട് 4 ഇന്റന്‍ഷിപ്പുകള്‍, ഡിഗ്രി. എല്ലാത്തിനും അവസാനമായി നെല്‍സന്റെ സ്വപ്‌നതുല്ല്യമായ ജോലിയും. കഠിനാദ്ധ്വാനവും ജീവിത ലക്ഷ്യങ്ങളുമാണ് നെല്‍സനെ ഉയരങ്ങളില്‍ എത്തിച്ചത്. 22കാരനായ നെല്‍സന് ഇപ്പോഴും തന്റെ കരിയര്‍ വളര്‍ച്ച വിശ്വസിക്കാനായിട്ടില്ല. അച്ഛന്‍ നേരത്തെ നഷ്ടപ്പെട്ടതിനാല്‍ എനിക്ക് ഉപദേശങ്ങള്‍ സ്വീകരിക്കാനോ റോള്‍ മോഡലാക്കാനോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പണക്കാരെ തേടി ചെന്നത്. ഒരോ തെരുവുകളിലും വലിയ വിലയുള്ള കാറുകളുണ്ടായിരുന്നു. ഞാന്‍ പണം മാത്രമായിരുന്നു ഒരോന്നിലും കണ്ടത്. മികച്ച രീതിയില്‍ ജീവിതം പടത്തുയര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും നെല്‍സന്‍ പറയുന്നു.

ലണ്ടന്‍: ആധുനിക കാലഘട്ടത്തില്‍ കുട്ടികളെ പരിപാലിക്കുകയെന്നത് വളരെ വലിയ ക്ഷമയും ഏകാഗ്രതയും ആവശ്യമുള്ള ജോലിയായി മാറികൊണ്ടിരിക്കുകയാണ്. കഠിനമായ ഓഫീസ് സമയത്തിന് ശേഷം വീട്ടിലെത്തിയാലും അതിനേക്കാള്‍ കഠിനമായ ജോലികള്‍ തരുന്ന കുട്ടികളാവും മിക്ക വീടുകളിലുമുണ്ടാവുക. ഇവ മാതാപിതാക്കളില്‍ വലിയ മാനസിക പിരിമുറുക്കമുണ്ടാക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. കാറിനുള്ളില്‍ നിന്ന് ഇന്ധനത്തിന്റെ വില നല്‍കാന്‍ സഹായിക്കുന്ന ബിപി എന്ന ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കളാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്.

2000ത്തിലധികം മാതാപിതാക്കള്‍ ദിവസവും കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്ക് നന്നായി ഭക്ഷണം നല്‍കുകയെന്നത് ഒരോ മാതാപിതാക്കളും പ്രധാനമായി കാണുന്ന പ്രവൃത്തിയാണ്. ഭക്ഷണ സമയത്ത് പക്ഷേ ഓടിപ്പോകുന്ന കുസൃതിക്കാര്‍ സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. ചില കുട്ടികളാണെങ്കില്‍ പകലുറക്കം ശീലമുള്ളവരായിരിക്കും. പകല്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ രാത്രികാലങ്ങളില്‍ പ്രശ്‌നക്കാരാണ്. അതുപോലെ കുളിപ്പിക്കുകയെന്നതാണ് മറ്റൊരു ശ്രമകരമായ ജോലി. ഇതൊക്കെ തീര്‍ന്നാലും നിരന്തരമായി കുസൃതികള്‍ ഒപ്പിച്ചുകൊണ്ടേയിരിക്കുന്നവരുണ്ട്.

വീടിന്റെ ചുമരുകളും കാര്‍പ്പെറ്റുകളും ചിത്രങ്ങള്‍ വരയ്ക്കുന്നത് പോലുള്ള ആര്‍ടിസ്റ്റിക് കുരുന്നുകളും ഒരു തരത്തില്‍ തലവേദനക്കാര്‍ തന്നെയാണ്. 5 വയസ് തികയുമ്പോളാണ് ഏറ്റവും കൂടുതല്‍ ആവശ്യങ്ങളുമായി കുട്ടികള്‍ മാതാപിതാക്കളെ സമീപിക്കുന്നത്. ഒരോ ദിവസവും പുതിയ ആവശ്യങ്ങളുമായി അവരെത്തുകയും ചെയ്യും. ഈ സമയം തന്നെയാണ് മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും തലവേദനയുണ്ടാക്കുന്ന സമയം. ദിവസത്തില്‍ ഒരു തവണയെങ്കിലും മാനസിക ബുദ്ധിമുട്ട് അനുഭവിക്കാത്ത മാതാപിതാക്കള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രമായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

അടുക്കളയിലും പട്ടി കൂട്ടിലുമെല്ലാം നുഴഞ്ഞു കയറുന്ന ‘വിദഗ്ദ്ധ’ന്മാരുണ്ടെങ്കില്‍ തലവേദനയുടെ തോത് ഏറ്റവും കൂടുതല്‍ വര്‍ദ്ധിക്കുമെന്ന് തീര്‍ച്ച. എന്തായാലും കുട്ടികളെ പരിപാലിക്കുകയെന്നത് വളരെ ക്രീയേറ്റീവ് സമയമാക്കി മാറ്റാനുള്ള വഴികളെക്കുറിച്ച് അന്വേഷിക്കുകയാണ് അനിയോജ്യമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരോ രക്ഷിതാവിനും ഇത് വ്യത്യസ്തമാക്കാന്‍ കഴിയും.

ലണ്ടന്‍: നഴ്‌സിനെയും പോലീസുകാരനെയും ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ബെനിഫിറ്റുകള്‍ ദുര്‍വിനിയോഗം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. 33കാരനായ മാത്യു ക്രാഫോര്‍ഡിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. നഴ്‌സിനോടും പോലീസുകാരനോടും അപമര്യാദയായ പെരുമാറിയ സംഭവത്തില്‍ ഇയാള്‍ വിചാരണാ നടപടികള്‍ നേരിടുന്നതിനിടെയാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ആശുപത്രിയില്‍ കിടക്കുന്ന സമയത്തും വലിയ ആഢംബരത്തോടെയാണ് മാത്യൂ ജീവിച്ചിരുന്നതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എപ്ലോയ്‌മെന്റ് ബെനിഫിറ്റുകള്‍ അനാവശ്യമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും പിന്നീട് നവ മാധ്യമങ്ങളില്‍ അവ പൊങ്ങച്ചപൂര്‍വ്വം ഇയാള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിസ്സ, ഷാപെയിന്‍, ഇതര ജങ്ക് ഫുഡ് എന്നിവ മാത്രമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. കിംഗ്‌സ് മില്‍ ആശുപത്രിയില്‍ 5 മാസക്കാലം മാത്യു ചികിത്സ തേടിയിരുന്നു. ഇവിടെ ആഴ്ച്ചയില്‍ 7000 പൗണ്ടാണ് ഇയാള്‍ക്ക് ചെലവ് വന്നത്. ദിവസവും വാര്‍ഡിലേക്ക് ചൈനീസ് ഫാസ്റ്റ് ഫുഡാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ആശുപത്രി കിടക്കയില്‍ ഷാപെയിനുമായി നില്‍ക്കുന്ന ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭിന്നശേഷിക്കാരുടെ പാസ് ഉപയോഗിച്ച് നടത്തുന്ന സൗജന്യ യാത്രകളെക്കുറിച്ചും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്ങച്ചം പറയാറുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പൊണ്ണത്തടിയുള്ള മാത്യൂ വലിയ ഫുട്‌ബോള്‍ ആരാധകനാണ്. ഗെയിമിങ്ങിന് വേണ്ടി വാങ്ങിയ 65 ഇഞ്ച് ടെലിവിഷനും ഇയാള്‍ക്ക് പൊങ്ങച്ചം പറയാന്‍ കാരണമായി. ഫുട്‌ബോള്‍ മാച്ച് ടിക്കറ്റുകളും യാത്രകളും ഭക്ഷണവും ഉള്‍പ്പെടെ ഏതാണ്ട് എല്ലാ ചെലവുകളും ആഢംബര പൂര്‍വ്വം നടത്തിയിരുന്നു വിവിധ ബെനിഫിറ്റുകള്‍ ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2016ല്‍ പോലീസുകാരെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതിന്റെ പേരില്‍ മാത്യുവിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസും നിലനില്‍ക്കുന്നുണ്ട്. കോടതിയില്‍ നടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ മാത്യുവിന്റെ അമ്മ തയ്യാറായിട്ടില്ല.

ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ അഭിമാനമായ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ നിന്നുള്ള രഹസ്യവിവരങ്ങൾ ചോർന്നതായി സംശയം. നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരനെ ചാരവൃത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്തു. നിഷാന്ത് അഗര്‍വാളിനെയാണ്‌ തീവ്രവാദ വിരുദ്ധ സംഘം (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐഎസ്‌ഐ ഏജന്റാണെന്നാണ് സംശയിക്കപ്പെടുന്നത്‌.

ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എ.ടി.എസ് സംഘങ്ങളുടെ സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. ബ്രഹ്മോസ് യൂണിറ്റില്‍ നാല് വര്‍ഷമായി ഇയാള്‍ ജോലി ചെയ്തുവരുകയായിരുന്നു. ഡിആര്‍ഡിഒ ജീവനക്കാരനാണ് നിഷാന്ത് അഗര്‍വാള്‍. നാഗ്പൂരിലെ പ്രതിരോധ ഗവേഷണ – വികസന കേന്ദ്രത്തില്‍ ബ്രഹ്മോസ് മിസൈലുകള്‍ക്ക് ആവശ്യമായ പ്രൊപ്പലന്റുകളും ഇന്ധനവും വികസിപ്പിക്കുന്ന യൂണിറ്റില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന് എ.ടി.എസ് സംശയിക്കുന്നു.

ബ്രഹ്മോസ് മിസൈലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള പല വിവരങ്ങളും അഗര്‍വാളിന് ലഭ്യമായിരുന്നെന്ന് പോലീസ് പറഞ്ഞു. അഗര്‍വാളിന്റെ പ്രവര്‍ത്തനരീതികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും എ.ടി.എസ് വ്യക്തമാക്കി

Copyright © . All rights reserved