Main News

ലണ്ടന്‍: എന്‍എച്ച്എസില്‍ ജോലിക്ക് എത്തുന് നേഴ്‌സുമാരേക്കാള്‍ കൂടുതലാണ് ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണമെന്ന് കണക്കുകള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ജോലി വിടുന്നവരുടെ എണ്ണത്തില്‍ 51 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കുറഞ്ഞ ശമ്പളവും മോശം ജോലി സാഹചര്യങ്ങളുമാണ് ഈ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ പുറത്തുവിട്ട പുതിയ കണക്കുകളാണ് നഴ്‌സുമാരും മിഡൈ്വഫുമാരും ജോലി ഉപേക്ഷിക്കുന്നതായി വ്യക്തമാക്കുന്നത്.

എന്‍എച്ച്എസില്‍ നിന്ന് വിട്ടുപോകുന്നവരില്‍ ബ്രിട്ടീഷ് നഴ്‌സുമാരാണ് മുന്‍പന്തിയില്‍. 2016-2017 കാലയളവില്‍ ജോലിക്കെത്തുന്നതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ ആളുകള്‍ ജോലി ഉപേക്ഷിച്ചു. ഇവരില്‍ യുകെയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തവരുടെ നിരക്ക് 45 ശതമാനം വരും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി വേതന നിയന്ത്രണം അടിയന്തരമായി എടുത്തു കളയണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും റോയല്‍ കോളേജ് ഓഫ് മിഡൈ്വവ്‌സും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

2013 കാലഘട്ടത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ 2016-17 കാലയളവില്‍ 1783 പേര്‍ ജോലി ഉപേക്ഷിച്ചു. 2017-18 വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ചവരുടെ എണ്ണം 3264 ആണ്. ഉപേക്ഷിക്കുന്നവരില്‍ യുകെ, വിദേശ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 2012-13ല്‍ 23,087 ആയിരുന്നെങ്കില്‍ 2016-17ല്‍ അത് 34,941 ആയി ഉയര്‍ന്നിട്ടുണ്ട്.

ലണ്ടന്‍: നഴ്‌സുമാരുടെയും പോലീസ്, ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെയുമുള്‍പ്പെടെയുള്ള ശമ്പള വര്‍ദ്ധനവ് തടയുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുന്നു. പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് 1 ശതമാനം മാത്രമാക്കി ചുരുക്കിയ നടപടി എടുത്തു കളയുന്നതില്‍ എംപിമാര്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇത്. നഴ്‌സുമാര്‍, പോലീസുകാര്‍, ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. ശമ്പള പരിഷ്‌കരണ സമിതികളുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.

അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കാനുള്ള നിര്‍ദേശം എഡ്യുക്കേഷന്‍ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ്, ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് എന്നിവര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ കഴിഞ്ഞയാഴ്ച സമരം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ച ലേബറില്‍ നിന്നുള്ള സമ്മര്‍ദ്ദവും സര്‍ക്കാരിനെ ഈ തീരുമാനത്തില്‍ എത്താന്‍ പ്രേരിപ്പിച്ചു. മുന്‍ ലേബര്‍ സര്‍ക്കാര്‍ സമ്മാനിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചതെന്നാണ് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചത്.

പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ നടത്തിയ കഠിനാധ്വാനവും ത്യാഗവുമാണ് സാമ്പത്തിക വ്യവ്സ്ഥയെ അല്‍പമെങ്കിലും കരകയറ്റിയത്. ശമ്പള നിയന്ത്രണം തൊഴിലവസരങ്ങള്‍ സംരക്ഷിച്ചുവെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാബിനറ്റില്‍ തിരിച്ചെത്തിയ മൈക്കിള്‍ ഗോവ് എന്‍എച്ച്എസ് ജീവനക്കാരുടെ വേതന നിയന്ത്രണം എടുത്തുകളയാനുള്ള എല്ലാ നീക്കത്തെയും പിന്തുണയ്ക്കുമെന്നും അറിയിച്ചു.

മലയാളം യുകെ ന്യൂസ് ടീം.

ജൂലൈ 3, 2016.. മലയാളം യുകെ ന്യൂസിൽ ഫാ. ബിജു കുന്നയ്ക്കാട്ട് ഇങ്ങനെ എഴുതി.. “ലോകത്തിൻറെ മുഴുവൻ ശ്രദ്ധയും കഴിഞ്ഞ രണ്ടാഴ്ചകളിൽ യുകെയിലേയ്ക്കായിരുന്നു”.. ഞായറാഴ്ചയുടെ സങ്കീർത്തനത്തിൻറെ തുടക്കം കുറിച്ച വരികൾ ഇങ്ങനെയായിരുന്നു.  തുടക്കം ബ്രെക്സിറ്റിൽ.. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൺ ‘തുടരണമോ വേണ്ടയോ’ എന്ന തീരുമാനത്തിൻറെ വിവിധ മാനങ്ങൾ ഫാ.ബിജു ചെറിയ ചിന്തയായി ലോകത്തോടു പങ്കുവെച്ചു.. ഇന്ന് പ്രവാസ ലോകത്തിൻറെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഞായറാഴ്ചയുടെ സങ്കീർത്തനം മാറുകയാണ്.. പൂർത്തിയാവുന്നത് ഒരു വർഷം.. ഞായറാഴ്ചയുടെ സങ്കീർത്തനം.. ആധുനിക ചിന്തകളുടെ വിശുദ്ധ ഗീതമാണിത്.. വിമർശനങ്ങൾ.. മുന്നറിയിപ്പുകൾ.. നമ്മിലേയ്ക്ക് നാം തന്നെ എത്തി നോക്കുന്നു.. പ്രത്യാശയുടെ നാളെകളിലേയ്ക്ക് നമ്മെ നയിക്കാൻ ബഹു. ഫാ. ബിജു കുന്നയ്ക്കാട്ടിൻറെ ജീവനുള്ള ചിന്തകൾക്ക് കളിത്തൊട്ടിലായത് മലയാളം യുകെ ന്യൂസ്.

ഓൺലൈൻ വാർത്താലോകത്തെ ഒരു നവീന പ്രതിഭാസമായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. അനുദിന ജീവിതയാത്രയിലെ പ്രതിബിംബങ്ങൾക്കു നേരെയുള്ള വിമർശനാത്മകമായ ഒരു തിരിഞ്ഞുനോട്ടം. സ്നേഹശാസനകളുടെ ഹൃദയസ്പന്ദനങ്ങൾ സിരകളെ ഉത്തേജിപ്പിക്കുന്ന അനുഗ്രഹനിമിഷങ്ങളായി പ്രവാസികളുടെ ഞായറാഴ്ചയെ മാറ്റുന്ന വ്യത്യസ്തമായ ഒരു ചുവടുവയ്പാണിത്. ധാർമ്മികതയും നന്മയും സ്നേഹവും കാരുണ്യവും ചോദ്യം ചെയ്യപ്പെടുമ്പോൾ ‘അരുത്’ എന്നു നമ്മുടെ മനസിൽ പ്രകമ്പനം കൊള്ളുന്ന ശബ്ദവീചികളുടെ ഉറവിടമാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. ഇത് മാധ്യമ ധർമ്മത്തിലെ വേറിട്ട ഏടുകൾ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമാണ്.

തൂലികകൾ ചലിക്കുമ്പോൾ പ്രകമ്പനങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ ഉത്ഭവിക്കുന്ന സന്ദേശം ശക്തമാകണം. ബഹു. ഫാദർ ബിജു ജോസഫ് കുന്നയ്ക്കാട്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പബ്ബിക് റിലേഷൻസ് ഓഫീസറാണ്. ധാർമ്മികതയുടെ ശക്തമായ അടിത്തറയിലൂന്നിയ ഉജ്ജ്വലപ്രബോധനങ്ങളുടെ കാവൽക്കാരനായ ബിജു അച്ചൻറെ കരങ്ങളിൽ ഞായറാഴ്ചയുടെ സങ്കീർത്തനം ഭദ്രമെന്ന് മലയാളം യുകെയുടെ വായനക്കാർ നിസംശയം പ്രഖ്യാപിക്കുന്നു. ഞായറാഴ്ചയുടെ സങ്കീർത്തനം  ഒന്നാം വാർഷികമാഘോഷിക്കുമ്പോൾ അനുഗ്രഹാശിസുകളുമായി മലയാളം യുകെയുടെ പ്രിയ വായനക്കാർ മനസു തുറക്കുന്നു. നന്മയുടെയും പ്രതീക്ഷയുടെയും പുതുനാമ്പുകളായ ഞായറാഴ്ചയുടെ സങ്കീർത്തനത്തെ ഹൃദയത്തിലേറ്റിയ മലയാളം യുകെയുടെ പ്രിയ വായനക്കാരോട് മലയാളം യു കെ ന്യൂസ് ടീമിന്റെ കൃതജ്ഞത അറിയിക്കട്ടെ.

ഫാ. ബിജു കുന്നക്കാട്ട് മലയാളം യുകെ ന്യൂസിലൂടെ ലോകവുമായി പങ്കുവെച്ച ഞായറാഴ്ചയുടെ സങ്കീർത്തനത്തിന്റെ ആദ്യ ലേഖനം വായിക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Njayarazhchayude sankeerthanam 1 – July 3rd 2016

ആശംസകളും അഭിനന്ദനങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.

ആധുനിക ലോകത്ത് വളരെയധികം അഭിനന്ദനീയമായ ഒരു മാതൃകയായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. ഭരമേൽപിക്കപ്പെട്ട ദൗത്യം, ഉദാഹരണങ്ങൾ വഴി സംവദിച്ചുകൊണ്ട് ഓൺലൈൻ മാധ്യമത്തിലൂടെ ജനതയ്ക്കു പ്രകാശമായും വഴികാട്ടിയായും വർത്തിക്കാനുള്ള ഉത്തരവാദിത്വമുള്ള ഒരു നിയോഗമാണ് ഫാ. ബിജു കുന്നയ്ക്കാട്ട് നിർവ്വഹിക്കുന്നത്. നാളെയുടെ തലമുറയ്ക്കായുള്ള നന്മയുടെ ചിന്തകൾ മലയാളം യുകെയിലൂടെ ലോകമെങ്ങും എത്തിച്ചേരട്ടെ. ഞായറാഴ്ചയുടെ സങ്കീർത്തനം ഒരു വർഷം പൂർത്തിയാക്കുന്ന ഈ ധന്യ നിമിഷത്തിൽ വായനക്കാർക്കും ലേഖകനും മലയാളം യുകെ ടീമിനും എല്ലാ അനുഗ്രഹങ്ങളും ഈ ദൗത്യം അഭംഗുരം തുടർന്നു പോകുവാനുള്ള ഇച്ഛാശക്തിയും ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഫാ.ജോൺ മുണ്ടയ്ക്കൽ CST, ജേഴ്സി ഐലൻഡ്.
ഓരോ ആഴ്ചയിലും ലോകത്ത് നടക്കുന്ന സംഭവങ്ങളെ ആത്മീയ തലത്തിൽ നിന്നു കൊണ്ട് വിശകലനം ചെയ്യുന്ന ഞായറാഴ്ചയുടെ സങ്കീർത്തനം വളരെ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. ഓൺലൈൻ പത്രത്തിൽ കാണാൻ കഴിയാത്ത പ്രതിഭാസമാണിത്. മലയാളം യുകെയ്ക്ക് ആശംസകൾ.. ഞായറാഴ്ചയുടെ സങ്കീർത്തനം നൽകുന്ന ആകാംഷകൾ ഒരു ഞായറാഴ്‌ചയുടെ പരിശുദ്ധിയെ തുറന്നു കാട്ടുന്നു. യുവതലമുറയിലെ എൻറെ അനുജന് ആശംസകൾ നേരുന്നു.

സിസ്റ്റർ ഇന്നസെൻസ്യാ, സിസ്റ്റേർസ് ഓഫ് ചാരിറ്റി, ന്യൂ കാസിൽ.

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ… അവിടെ നിന്നാണ് കുന്നയ്ക്കാട്ട് അച്ചന്റെ ലേഖനങ്ങൾ കാണുവാൻ ഇടയായത്. ആത്മീയതയുടെ വഴിയിലൂടെ അച്ചൻ എഴുതുന്ന ഞായറാഴ്ചയുടെ സങ്കീർത്തനം ആദ്ധ്യാത്മീക ജീവിതം നയിക്കാത്തവർക്ക് ചിന്തിക്കാനുള്ള ഒരവസരം കൂടിയാണ്. ജീവിതത്തിലെ പല പ്രശ്നങ്ങളേയും വളരെ ലളിതമായാണ് ഞായറാഴ്ചയുടെ സങ്കീർത്തനത്തിൽ വിശദീകരിക്കുന്നത്. ആദ്ധ്യാത്മീക ജീവിതത്തിലെ സങ്കീർത്തനം എന്നും പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. എല്ലാം ഒത്തുചേരുന്ന ഒരു സങ്കീർത്തനം.

ജി. വേണുഗോപാൽ, പ്രശസ്ത ഗായകൻ
ഞാൻ പലപ്പോഴും വളരെ ആകാംക്ഷയോടെ വായിക്കുന്ന ഒരു ലേഖനമാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. പേരിൽ തന്നെ ഒരു സംഗീതമുണ്ട്. കഴിഞ്ഞ തവണ ഞാൻ യുകെയിൽ വന്നപ്പോഴാണ് ആദ്യമായി ഞായറാഴ്ചയുടെ സങ്കീർത്തനം ശ്രദ്ധയിൽ പെട്ടത്. ഒരു വർഷത്തിനു ശേഷവും ആനുകാലിക പ്രശസ്തിയുള്ള വിഷയങ്ങളെ കോർത്തിണക്കി ഞായറാഴ്ചയുടെ സങ്കീർത്തനം തുടരുന്നതിൽ ഒത്തിരി സന്തോഷിക്കുന്നു. ഞായറാഴ്ചയുടെ സങ്കീർത്തനം ഒരു സംഗീതമായി മലയാളികളുടെ ഇടയിൽ പെയ്തിറങ്ങട്ടെയെന്ന് ആശംസിക്കുന്നു.

റ്റിജി തോമസ്, മാക് ഫാസ്റ്റ് തിരുവല്ല.
ഞായറാഴ്ചയുടെ സങ്കീർത്തനത്തിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ. ഫാ. ബിജു കുന്നയ്ക്കാട്ടിൻറെ ഞായറാഴ്ചയുടെ സങ്കീർത്തനം തുടർ ദിനങ്ങളിലും നമ്മുടെ ചിന്തകളെ പ്രചോദിപ്പിക്കുന്നു. ചുറ്റുമുള്ള വിഷയങ്ങളിലെ പ്രസാദാത്മകതയിലേയ്ക്ക് ഒരു യോഗിയുടെ അവധാനതയോടെ ഞായറാഴ്ചയുടെ സങ്കീർത്തനം നമ്മെ നയിക്കുന്നു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയെ അവലംബിച്ച് അച്ചൻ എഴുതിയ ഞായറാഴ്ചയുടെ സങ്കീർത്തനം, കൈകാര്യം ചെയ്യുന്ന വിഷയങ്ങൾക്കും അതിൻറെ സമകാലീനതയ്ക്കും വ്യക്തമായ ഉദാഹരണമാണ്. കൂടുതൽ പ്രകാശം ചൊരിയുന്ന സങ്കീർത്തനങ്ങൾക്കായി കാത്തിരിക്കുന്നു.

ജോമോൻ ജേക്കബ്, പാസഡീന, അമേരിക്ക.

“സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ” ഇരുപത്തിമൂന്നാം ഞായറാഴ്ചയുടെ സങ്കീർത്തനം. അവധിക്ക് നാട്ടിലെത്തിയപ്പോൾ സ്ഥിരമായി സങ്കീർത്തനം വായിക്കുന്ന എൻറെ സുഹൃത്തുമായുള്ള സംസാരത്തിലാണ് സങ്കീർത്തനത്തെക്കുറിച്ചറിയുവാൻ സാധിച്ചത്. കുറവിലങ്ങാടാണ് എൻറെ ദേശം. അത് സങ്കീർത്തനത്തിൽ വിഷയമാകുന്നില്ല. പക്ഷേ, ഇപ്പോൾ സങ്കീർത്തനം ജീവിതത്തിൽ വിഷയമായി തുടങ്ങിയിരിക്കുന്നു. ഭൗതീകതയും ആദ്ധ്യാത്മീകതയും തമ്മിലുള്ള സംഗമം. ” ഞായറാഴ്ചയുടെ സങ്കീർത്തനം ” ഫാ. ബിജു കുന്നയ്ക്കാട്ടിന് ആശംസകൾ

 

ലണ്ടന്‍:ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നിലനിര്‍ത്താന്‍ 60 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നുവെന്ന് സര്‍വേ. യൂറോപ്പിലെ സഞ്ചാരസ്വാതന്ത്ര്യം, താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നുതന്നെയാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തിയ സര്‍വേയില്‍ വ്യക്തമായി. പൗരത്വത്തിനായി എത്ര പണം മുടക്കാനും ഇവര്‍ തയ്യാറാണ്. 18 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരുടെ ഇടയിലാണ് ഈ അഭിപ്രായം ശക്തമായുള്ളത്.

ഈ വിഭാഗത്തിലുള്ള 85 ശതമാനം ആളുകളും ബ്രിട്ടീഷ് പൗരത്വത്തിനൊപ്പം യൂറോപ്യന്‍ പൗരത്വവും നിലനിര്‍ത്തണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ ലഭിക്കുന്ന അവകാശങ്ങള്‍ നിലനിര്‍ത്തണമെന്ന് ലണ്ടനില്‍ താമസിക്കുന്ന 80 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. ഹാര്‍ഡ് ബ്രെക്‌സിറ്റില്‍ നിന്ന് പിന്മാറണമെന്ന് തെരേസ മേയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സര്‍വേഫലവും പുറത്തു വന്നത്.

സിബിഐയുടെ നേതൃത്വത്തിലുള്ള യുകെ ബിസിനസ് ഗ്രൂപ്പുകളും പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും ബ്രെക്‌സിറ്റ് വിരുദ്ധ നിലപാടുകള്‍ ഉള്ള എംപിമാര്‍ എന്നിവരാണ് പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദ്ദവുമായി രംഗത്തെത്തിയത്. യൂറോപ്യന്‍ പൗരത്യം നിലനിര്‍ത്താന്‍ 400 പൗണ്ട് വരെ മുടക്കാന്‍ തയ്യാറാണെന്നാണ് ജനങ്ങള്‍ പ്രതികരിച്ചത്. സര്‍വേയുടെ ഭാഗമായി 2000 പേരുടെ പ്രതികരണങ്ങളാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ശേഖരിച്ചത്.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കമമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് മന്ത്രി. പുതുതായി നിയനിക്കപ്പെട്ട ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡാമിന്‍ ഗ്രീന്‍ ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. യുവാക്കളും വിദ്യാസമ്പന്നരുമായ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി ഇത്തരം നീക്കങ്ങള്‍ ആവശ്യമാണെന്ന് തിങ്ക്ടാങ്ക് ആയ ബ്രെറ്റ് ബ്ലൂവുമായി സംസാരിക്കുമ്പോള്‍ ഗ്രീന്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് ഭൂരുപക്ഷം നഷ്ടപ്പെടാന്‍ കാരണമായത് യുവാക്കളായ വോട്ടര്‍മാര്‍ തഴഞ്ഞതു മൂലമാണെന്ന് വ്യക്തമായിരുന്നു.

തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം നടത്തിയ ലേബറിന്റെ പ്രകടനപത്രികയില്‍ യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. ഫീസുകള്‍ ഉയര്‍ത്തുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയേ ഉള്ളുവെന്ന അഭിപ്രായമാണ് ഗ്രീനിനും ഉള്ളത്. ഫീസ് കുറച്ചാലും ഈ നിലവാരം നിലനിര്‍ത്തണമെങ്കില്‍ നികുതികള്‍ കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളിലേതുപോലെ 600ലേറെ ആളുകള്‍ തിങ്ങിനിറഞ്ഞ ലെക്ചര്‍ ഹാളുകളൊന്നും ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ കാണാനാകില്ലെന്നും അത്രയും ഗുണനിലവാരം ഇവിടെ വിദ്യാഭ്യാസത്തില്‍ ലഭിക്കുന്നുണ്ടെന്നും ഗ്രീന്‍ വ്യക്തമാക്കി.

ഫീസ് കുറയ്ക്കണമെന്നാണ് താല്‍പര്യമെങ്കില്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ലഭിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായേ പറ്റൂ. അല്ലെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന നിലവാരം കുറയും. ഇതൊന്നുമല്ലെങ്കില്‍ നികുതികള്‍ വര്‍ദ്ധിപ്പിച്ച് ആവശ്യമായ പണം കണ്ടെത്താമെന്നും ഗ്രീന്‍ പറഞ്ഞു. ഈ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യണമെന്നും ഗ്രീന്‍ ആവശ്യപ്പെട്ടു.

ലണ്ടന്‍: തെരേസ മേയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ കൂറ്റന്‍ പ്രകടനം. നോട്ട് വണ്‍ ഡേ മോര്‍ എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് പ്രകടനം നടന്നത്. റാലി സംഘടിപ്പിച്ച പീപ്പിള്‍സ് അസംബ്ലി നല്‍കുന്ന വിവരം അനുസരിച്ച് ഒരു ലക്ഷത്തിലേറെ ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. പോര്‍ട്ട്‌ലാന്‍ഡ് പ്ലേസിലുള്ള ബിബിസി ബ്രോഡ്കാസ്റ്റിംഗ് ഹൗസിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം പാര്‍ലമെന്റ് സ്‌ക്വയറിലേക്കാണ് നീങ്ങിയത്. ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പ്രതിഷേധത്തിന് എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെയും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഏന്തിയാണ് ജനങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തത്. നോട്ട് വണ്‍ ഡേ മോര്‍ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രകടനം തലസ്ഥാന നഗരിയിലൂടെ നീങ്ങിയത്. പാര്‍ലമെന്റ് സ്‌ക്വയറില്‍ വെച്ച് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രകടനത്തെ അഭിസംബോധന ചെയ്തു. പൊതുമേഖലയിലെ ശമ്പള വര്‍ദ്ധനവ് തടഞ്ഞ് കൊണ്ട് 2012ല്‍ ഏര്‍പ്പെടുത്തിയ നിയമം ഇല്ലാതാക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് കോര്‍ബിന്‍ സംസാരിച്ചത്.

ക്വീന്‍സ് സ്പീച്ചില്‍ ഭേദഗതി നിര്‍ദേശിച്ചുകൊണ്ട് ലേബര്‍ ആയിരുന്നു ഈ നയം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങളിലൂടെ എമര്‍ജന്‍സി സേവനങ്ങളിലെ ജീവനക്കാരുടെ പോലും ശമ്പളം വെട്ടിക്കുറച്ച സര്‍ക്കാരും എംപിമാരും അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളിലും ഗ്രെന്‍ഫെല്‍ ദുരന്തത്തിലും എമര്‍ജന്‍സി ജീവനക്കാരുടെ സേവനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത് കാപട്യമാണെന്നും കോര്‍ബിന്‍ കുറ്റപ്പെടുത്തി. ജോണ്‍ മക്‌ഡോണല്‍, ഡയാന്‍ ആബട്ട്, യുണൈറ്റ് നേതാവ് ലെന്‍ മക് ക്ലൂസ്‌കി, എഴുത്തുകാരന്‍ ഓവന്‍ ജോണ്‍സ് തുടങ്ങിയവര്‍ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

രാജേഷ് ജോസഫ്

ലെസ്റ്റർ: ഗൃഹാതുരത്വത്തിൻറെ ഓർമ്മകൾ മനസിൽ നിറയ്ക്കുന്ന തിരുവോണത്തെ വരവേൽക്കാൻ ലെസ്റ്റർ കേരളാ കമ്യൂണിറ്റി ഒരുക്കങ്ങൾ ആരംഭിച്ചു. തനിമയാർന്ന കേരളശൈലിയിൽ നിറപറയും നിലവിളക്കും സാക്ഷിയാക്കി മിഡ്ലാൻഡിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മലയാളി അസോസിയേഷനായ LKC സെപ്റ്റംബർ 9 ശനിയാഴ്ചയാണ് ഗംഭീരമായ പരിപാടികളോടെ ഓണം ആഘോഷിക്കുന്നത്. ജഡ്ജ് മെഡോ കോളജിൽ ഉച്ചയ്ക്ക് 12.30 മുതൽ ആണ് ആഘോഷം നടക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയുടെ അകമ്പടിയോടെ നയനമനോഹരമായ കലാപരിപാടികൾക്ക് സ്റ്റേജിൽ തിരിതെളിയും.

കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം ആഘോഷത്തിൻറെ ഭാഗമായി നടക്കും. ഓണാഘോഷത്തിൻറെ കൂപ്പൺ വില്പന ജൂലൈ ഒന്നുമുതൽ ആരംഭിച്ചു. ആഗസ്റ്റ് 31 വരെ കൂപ്പണുകൾ ലഭ്യമാണ്. മുതിർന്നവർക്ക് പത്ത് പൗണ്ടും കുട്ടികൾക്ക് അഞ്ച് പൗണ്ടുമാണ് നിരക്ക്. ആഘോഷവേദിയിൽ കൂപ്പൺ വില്പന ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് നേരത്തേ തന്നെ വിതരണം നടത്തുന്നത്. ഓഗസ്റ്റ് 26 ശനിയാഴ്ച ഓണത്തോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ നടക്കും. സെൻറ് ആൻസ് കമ്യൂണിറ്റി ഹാളിലാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

പത്ത് വര്‍ഷത്തിനിടയില്‍ യുകെ മലയാളികള്‍ക്കിടയില്‍ നിന്നും വേര്‍പിരിഞ്ഞു പോയ കുട്ടനാടിന്‍റെ മക്കളെ അനുസ്മരിച്ച് കൊണ്ട് ലിവര്‍പൂളില്‍ താമസിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ തോമസ്‌കുട്ടി ഫ്രാന്‍സിസ് എഴുതിയ ലേഖനം 

രണ്ട് പതിറ്റാണ്ട് മുമ്പേ മലയാളി കുടിയേറ്റത്തിന്റെ വേരുകള്‍ യുകെയില്‍ പടര്‍ന്നുവെങ്കിലും 2000 ത്തോടു കൂടിയാണ് കുടിയേറ്റ നീരൊഴുക്ക് ശക്തമായതെന്ന് പറയുവാന്‍ സാധിക്കും. ആ നീരൊഴുക്കില്‍ ഹരിതാഭയോലുന്നതും, ഏറെ പ്രകൃതി വര്‍ണ്ണനങ്ങളും അതുപോലെ കേരളത്തിന്റെ നെല്ലറയുമായ കുട്ടനാടിന്‍ മണ്ണില്‍ നിന്നും ഈ പാശ്ചാത്യ മണ്ണിലേക്ക് ഏകദേശം 400 ല്‍ പരം കുടുംബങ്ങളാണ് ഇന്നിപ്പോള്‍ യുകെയുടെ വിവിധ പ്രാന്തപ്രദേശങ്ങളിലായി അധിവസിക്കുന്നത്. കുട്ടനാടിന്റെ തനതായ സംസ്‌കൃതിയുടെ ഭാഗമായ ലളിതമായ ശൈലിയിലൂടെ ജീവിതം കരുപിടിപ്പിച്ചെടുത്ത ഒരു സമൂഹം എന്നു കുട്ടനാടിന്‍ സോദരങ്ങളെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു കാര്യം ഏറെ വേദനയോടെ ഇവിടെ കുറിച്ചു കൊള്ളട്ടെ. ഓരോ പ്രവാസി മലയാളിയെയും പോലെ പ്രതീക്ഷകളും അവയ്ക്കു നിറം പകരുന്ന കുറെ നല്ല സ്വപ്നങ്ങളുമായി ഇവിടേക്ക് കടന്നു വന്നിരിക്കുന്ന ഈ മണ്ണിന്റെ മക്കളെ ദുരന്തങ്ങളും വേട്ടയാടി തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു.

ഷിനിമോള്‍ ജോസ്

ആദ്യ ദുരന്തം ഏറ്റു വാങ്ങിയത് 2007 ജൂണ്‍ ഒന്നിന് ആയിരുന്നു. യുകെയിലെ മലയാളി സമൂഹത്തെ ഒന്നായി നടുക്കിയ സംഭവമായിരുന്നു അത്. പുളിങ്കുന്ന് കന്നട്ടയില്‍ ജോസിന്റെ ഭാര്യ ഷൈനിമോള്‍ 35) പോര്‍ട്‌സ്മൗത്ത് താമസിക്കുന്ന ജോസിനെയും കുടുംബത്തെയും തീരാ ദുഃഖത്തിലാഴ്ത്തിയ ആ ദുരന്തം ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് ഇങ്ങനെ. അന്ന് ആദ്യ വെള്ളിയാഴ്ച ആയിരുന്നു. ജോസ് ഡേ ഷിഫ്റ്റില്‍ ജോലിയിലായിരുന്ന നേരത്ത്, ഷൈനി മോള്‍ മൂത്ത മകന്‍ ജോയലിനെയും ഇളയ മകള്‍ ജിയയെ (പ്രാമില്‍) യും കൂട്ടി രാവിലെ ബാര്‍ക്ലെയിസ് ബാങ്കിലേക്ക് പോകുകയായിരുന്നു. ആമിസനോടു ചേര്‍ന്നുള്ള ജംങ്ഷനിലെ സിഗ്നല്‍ ക്രോസ് ചെയ്യുന്ന നേരത്ത് ഒരു വലിയ ട്രക്ക് തന്റെയും മക്കളുടെയും നേരെ പാഞ്ഞുവരുന്നത് ഷൈനിമോള്‍ കണ്ടു.

എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുപോയ നിമിഷം ആയിരിക്കണം അത്. എന്നാല്‍ ഷൈനിമോള്‍ക്ക് ഒപ്പം നടന്നിരുന്ന കുഞ്ഞു മകന്‍ ജോയലിനെയും പ്രാമിനുള്ളിലുള്ള ജിയയെയും ഞൊടിയിടക്കുള്ളില്‍ മുന്നോട്ട് ആഞ്ഞു തള്ളിവിടുകയായിയിരുന്നു. പെടുന്നനെ ഷൈനിമോള്‍ ആ വലിയ ട്രക്കിന് അടിയില്‍ ഞെരിഞ്ഞമര്‍ന്നു. മക്കളെ രണ്ടു പേരെയും ഒരു പോറലുപോലും ഏല്‍പ്പിക്കാതെ ഷൈനിമോള്‍ അന്ന് തനിച്ച് അന്ത്യ യാത്രയായി. ബിബിസിയിലും മറ്റും ഈ ദുരന്തം വലിയ വാര്‍ത്തയായി മാറ്റപ്പെട്ടിരുന്നു.

അന്ന് യുകെയിലെ മലയാളി മനസ്സുകളില്‍ വലിയ ഞടുക്കമുണ്ടാക്കിയ ദാരുണ അന്ത്യമായിരുന്നു ഷൈനിമോള്‍ ജോസിന്റേത്. ഈ കഴിഞ്ഞ ഒന്നാം തീയതി ഷൈനിമോള്‍ ഓര്‍മ്മയായതിന്റെ 10-ാം വാര്‍ഷികമായിരുന്നു. പോര്‍ട്‌സ്മൗത്തില്‍ താമസിക്കുന്ന കന്നട്ടയില്‍ ജോസിന് ഇന്നും ആ സംഭവം ഒരു നെരിപ്പോടായ് നില്‍ക്കുന്നു. ജോസിന്റെ കുടുംബത്തിനുണ്ടായ ആ വലിയ ദുരന്തത്തിനുശേഷം പോര്‍ട്‌സ്മൗത്തില്‍ ഒരു മലയാളി കൂട്ടായ്മക്ക് തന്നെ രൂപം കൊടുക്കുകയുണ്ടായി.

റോണി ജോണ്‍

2013 ഫെബ്രുവരി 14ന് ആയിരുന്നു മറ്റൊരു കുട്ടനാട്ടുകാരന്റ ആകസ്മികമായ മരണം. ബര്‍മിങ്ഹാമിനടുത്ത് നോര്‍ത്ത്ഫീല്‍ഡില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്ന കാവാലം സ്വദേശി വര്‍ഗീസ് (60). കാല് വഴുതി വീടിനുള്ളില്‍ വിണ്, തലക്ക് കാര്യമായ ക്ഷതം സംഭവിച്ചതാണ് മരണ കാരണം. ഏതാനും ദിവസങ്ങള്‍ ബര്‍മിങ്ഹാം ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ആ കവാലം സ്വദേശിയും യാത്രയായി.

മരണത്തിന്റെ ധ്വംസനമേറ്റ് പിടയുവാന്‍ നിര്‍ഭാഗ്യമുണ്ടായത് ഈ ഊഴം ഒരു പനീര്‍ പൂവിനാണ്. വിടരും മുമ്പേ കൊഴിഞ്ഞു വീണു. റോണി മോന്‍ എന്ന റോണി ജോണ്‍ (14). എടത്വ ആനപ്രമ്പാല്‍ കൊച്ചുപറമ്പില്‍ റോയി തോമസ് ആന്റ് ലിസിക്കുട്ടി ദമ്പതി മളുടെ മൂത്തമകന്‍. യുകെയിലെ വേനലവധിക്കാലത്ത് കൂട്ടുകാരുമൊത്ത് വീടിനടുത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കയത്തിലേക്ക് വഴുതി വിണ റോണിയെ മരണം പിടിയിലൊതുക്കി. ഈ നാടിനെ നടുക്കിയ, യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം വിറങ്ങലിച്ച ദിനമായിരുന്നു 2014 ജൂലൈ 24 വെള്ളി. കേംബ്രിഡ്ജിനടുത്തുള്ള ഹണ്ടിംഗ്ടണില്‍ വച്ചായിരുന്നു ഈ വലിയ ദുരന്തമുണ്ടായത്.

യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു മജീഷ്യന്‍ കൂടിയായ തന്റെ പിതാവ് റോയ് കുട്ടനാടിനൊപ്പം നിരവധി സ്റ്റേജ് ഷോകളിന്‍ ഈ മിടുക്കന്‍ വിളങ്ങി നിന്നിരുന്നു. റോയിക്കും കുടുംബത്തിനും കണ്ണീരിന്റെ മായാത്ത മുദ്ര നല്‍കി, കുട്ടനാടിന്റെ ആ ചെറുമകന്‍ നിത്യതയിലേക്ക് പറന്നു പോയി. ഇവിടെയും തീരുന്നില്ല ദുഃഖ പൂരിതമായ വാര്‍ത്തകള്‍.

ബിന്‍സി ജോസ്

2015 ഒക്‌ടോബര്‍ 19 ശനി, രാവിലെ തന്നെ വാറ്റ്‌ഫോര്‍ഡില്‍ നിന്നും ആ ദുഃഖ വാര്‍ത്ത പരന്നു തുടങ്ങി. ബിന്‍സി ജോസഫ് വിടചൊല്ലി. പച്ച ചെക്കിടിക്കാട് വെണ്‍മേലില്‍ ജോസുകുട്ടിയുടെ ഭാര്യയും, മിത്രക്കരി ചൂരക്കുറ്റി – വാടപറമ്പില്‍ കുടുംബാംഗവുമായ ബിന്‍സി ജോസഫ് (40). മൂന്ന് മക്കളുടെ അമ്മ കൂടിയായ ബിന്‍സി കുറച്ച് നാളുകളായി ക്യാന്‍സര്‍ രോഗബാധിതയായി കഴിയുകയായിരുന്നു. വാറ്റ്‌ഫോര്‍ഡ് മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ട ഒരു സഹോദരിയും, പ്രവര്‍ത്തകയുമായിരുന്നു ബിന്‍സി ജോസഫ്.

ജോസ്‌കുട്ടിയെയും, പറക്കമുറ്റാത്ത മൂന്ന് മക്കളെയും വിട്ട് ബിന്‍സി അനശ്വരതയിലേയ്ക്ക് യാത്രയായി. ഇനി മടക്കമില്ലാത്ത യാത്ര. 2016 ന്റെ തുടക്കത്തിലും മരണം താണ്ഡവമാടി. കുട്ടനാടിന്‍ മക്കളെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു മരണവാര്‍ത്തകൂടി കാതിലെത്തി. സ്വാന്‍സി മോറിസണില്‍ താമസിക്കുന്ന എടത്വാ പരുമൂട്ടില്‍ കുടുംബഗമായ സാലി സെബാസ്റ്റ്യന്റെ. കുറച്ചു നാളുകളായി ക്യാന്‍സറിന്റെ പിടിയില്‍ അമര്‍ന്നിരുന്ന സാലി, ഭര്‍ത്താവ് പറപ്പള്ളില്‍ സണ്ണി സെബാസ്റ്റ്യനോടും രണ്ട് മകളോടുമൊപ്പം പത്ത് വര്‍ഷത്തിലേറെയായിരുന്നു സ്വാന്‍സിയില്‍.

സാലി സെബാസ്റ്റ്യന്‍                                                                                            ഫാ.മാര്‍ട്ടിന്‍ സേവ്യര്‍

യുകെയുടെ തെക്കന്‍ തീരത്ത് നിന്നും കൃത്യം ഒരു പതിറ്റാണ്ട് മുമ്പ് പുളിങ്കുന്ന് സ്വദേശിനി ഷൈനിമോള്‍ ജോസില്‍ തുടങ്ങിയ ദുഃഖ സാഗരം വടക്കേ തീരത്ത് വന്ന് അലതല്ലുന്നു. തീര്‍ത്തും നിഭാഗ്യമെന്നുമെന്നു തന്നെ കുറിച്ചിടട്ടെ. പുളിങ്കുന്നു സ്വദേശിയും ഷൈനിമോള്‍ ജോസിന്റെ ഇടവകാംഗവും കൂടിയാണ് ഈ കഴിഞ്ഞ വാരം മരണപ്പെട്ട ഫാ: മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ. യുകെയില്‍ നിന്നും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടനാട്ടിലെ പുളിങ്കുന്ന് നിവാസികള്‍ക്ക് താങ്ങാനാവാത്ത മറ്റൊരു ദുരന്തവാര്‍ത്ത. കാലവര്‍ഷത്തില്‍ കുതിര്‍ന്നു നില്‍ക്കുന്ന കുട്ടനാടിന് ഫാ: മാര്‍ട്ടിന്റെ അകാല വിയോഗം ഘനഭേദം കണ്ണീരും തൂവുന്നു.

 

തോമസ്‌കുട്ടി ഫ്രാന്‍സിസ്

ജോജി തോമസ്

ബ്രിട്ടണിലെ പ്രവാസി മലയാളി സമൂഹത്തെയും അതിന്റെ താല്‍പര്യങ്ങളെയും നിക്ഷിപ്ത താല്‍പര്യക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നത് കഴിഞ്ഞ കുറേ നാളുകളായി പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ആശങ്കയാണ്. രാഷ്ട്രീയവും സംഘടനാപരവും സാമ്പത്തികവുമായ താല്‍പര്യമുള്ളവര്‍ അവരുടേതായ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നത് പൊതുസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരം താല്‍പര്യക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടന്‍ മൊത്തത്തിലും പ്രാദേശിക തലത്തിലും വിവിധ ഭാവങ്ങളിലും രൂപങ്ങളിലും കാണാന്‍ സാധിക്കും. സമൂഹത്തിലെ തങ്ങളുടെ മേധാവിത്വമുറപ്പിച്ചുകൊണ്ട് രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പ്രവാസി സമൂഹത്തില്‍ ഇത്തരക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്.

മുമ്പ് സൂചിപ്പിച്ചതുപോലെ ഇത്തരം പ്രവണതകള്‍ക്ക് പ്രാദേശികവും ബ്രിട്ടണ്‍ മൊത്തത്തിലുമുള്ള വകഭേദങ്ങളുണ്ട്. പ്രാദേശികമായി പ്രവാസി മലയാളി സമൂഹത്തെ പിന്നോട്ടടിക്കുന്നതും ഭിന്നിപ്പിനു കാരണമാകുന്നതും വ്യക്തിപരമായ താല്‍പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഈഗോയുമാണെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ബ്രിട്ടണിലെ പ്രവാസി സമൂഹത്തെ മൊത്തത്തില്‍ വിഴുങ്ങുവാന്‍ മറ്റൊരു കൂട്ടര്‍ നില്പുണ്ട്. എല്ലായിടത്തും ഉള്ളതുപോലെ ഇവിടെയും സാമൂഹികമായ നേതൃത്വം വഹിക്കുന്നവരും മലയാളികളുടെ ഇടയില്‍ പലതരത്തിലുള്ള സാമ്പത്തിക ഇടപെടലുകള്‍ നടത്തുന്നവരുമായി ഒരു കൂട്ടുകെട്ടുണ്ട്. ഇതൊരു അവിഹിത കൂട്ടുകെട്ടാകാതിരിക്കുന്നിടത്തോളം പൊതുജനത്തെ ബാധിക്കുന്നില്ല. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. (മാന്യമായി ബിസിനസ് നടത്തി മികവ് തെളിയിച്ച മലയാളി സുഹൃത്തുക്കളെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നില്ല) മാധ്യമങ്ങളും പലപ്പോഴും ഇതിന്റെ ഭാഗവാക്കാകാറുണ്ട്.

ബ്രിട്ടണിലെ പ്രവാസി മലയാളികളുടേതായി അറിയപ്പെടുന്ന സംഘടനയുടെ പ്രവര്‍ത്തന രീതികള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ബ്രിട്ടണ്‍ മൊത്തത്തിലുള്ള മലയാളി സംഘടനകളുടെ സംഘടനയായി അറിയപ്പെടുന്ന പ്രസ്ഥാനം വ്യക്തമായ നിയമാവലിയുടെ അടിസ്ഥാനത്തില്‍ ഒരിടത്തു രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇത് എക്കാലവും ഈ പ്രസ്ഥാനത്തെ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ പോക്കറ്റ് സംഘടനയായി കൊണ്ടുനടക്കുന്നതിനും തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന സംഘടനകള്‍ക്ക് മാത്രമായി അംഗത്വം നല്‍കുന്നതിനുമാണെന്ന പരാതി പൊതുജനത്തിനുണ്ട്. നാട്ടിലെ സഹകരണസംഘം പിടിച്ചെടുക്കല്‍ സംസ്‌കാരം അതേപടി ബ്രിട്ടനില്‍ പറിച്ചു നടാനാണ് ചില രാഷ്ട്രീയക്കാരുടെ ശ്രമം. അതിലൂടെ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് ഇക്കൂട്ടര്‍ കരുതുന്നു.

ഇരയോടുള്ളതില്‍ കൂടുതല്‍ സഹതാപം വേട്ടക്കാരനോടാണെന്നുള്ളത് ഇതിന്റെ ഭാഗമാണ്. സാമ്പത്തിക കുറ്റത്തിന് ബ്രിട്ടീഷ് പോലീസ് കേസെടുത്ത വ്യക്തിയെ രക്ഷപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി ചില സംഘടനാ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായ ശ്രമങ്ങള്‍ ഇവിടെ പ്രസക്തമാണ്. സാമ്പത്തികമോ മറ്റേതെങ്കിലും തരത്തിലുള്ള ചൂഷണത്തിന്റെയോ കഥകള്‍ പുറത്തുവരുമ്പോള്‍ വേട്ടക്കാരനൊപ്പം നില്‍ക്കുന്നതിനെ ന്യായീകരിക്കാന്‍ വേട്ടക്കാരനോ അവന്റെ കുടുംബമോ ഉയര്‍ത്തിയ ആത്മഹത്യാ ഭീഷണിയുടെ കഥകളുമായി ഇക്കൂട്ടര്‍ രംഗത്തെത്തും.

ചേരികള്‍ സൃഷ്ടിക്കാനും ഭിന്നതകള്‍ മുതലെടുക്കാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായിട്ടുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇടതുചേരിയെ നിശബ്ദമാക്കാനും മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുമുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമം. ഇടതുചേരി ശക്തിപ്രാപിച്ചാല്‍ പലരുടേയും രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്നാണ് ഈ നീക്കത്തിന്റെ കാരണം. എല്ലാത്തിനും അതിന്റേതായ സ്ഥാനമുണ്ടെന്നും എതിര്‍പക്ഷത്തിന് വേദി നിഷേധിക്കുന്ന പ്രതിപക്ഷ ബഹുമാനമില്ലായ്മ ശരിയായ ജനാധിപത്യബോധമില്ലാത്തതു കൊണ്ടാണെന്നുള്ള വസ്തുത ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല.

പ്രാദേശിക തലത്തില്‍ മലയാളി സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുന്നതിനുള്ള വിമുഖത. പ്രാദേശിക തലത്തിലുള്ള പല ഭിന്നിപ്പുകളുടെയും തുടക്കം ഇവിടെ നിന്നാണ്. കഴിവുള്ളവരെ കണ്ടെത്തി വളര്‍ത്തി കൊണ്ടുവരുന്നതില്‍ ഒരു സമൂഹമെന്ന തലത്തില്‍ നമ്മള്‍ പരാജയമാണ്. മാനേജ്മെന്റ് ക്ലാസുകളില്‍ കേട്ടുപഴകിയ ഒരു കഥയുണ്ട്. ജപ്പാനില്‍ സമുദ്രോത്പന്നങ്ങളുടെ പ്രദര്‍ശനം നടക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഞണ്ടുകളെ തുറന്ന പാത്രങ്ങളില്‍ സൂക്ഷിച്ചതിന്റെ കാരണമന്വേഷിച്ച സന്ദര്‍ശകന് ലഭിച്ച മറുപടി കഥയാണെങ്കിലും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ” ഇത് കേരളത്തില്‍ നിന്നുള്ള ഞണ്ടാണ്, ഒരെണ്ണം രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ മറ്റുള്ളവ കാലില്‍ പിടിച്ച് വലിച്ച് താഴെ ഇട്ടോളും”. വളരെയധികം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണിത്. പല സമൂഹങ്ങളും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിവുള്ളവരെ വളര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍, നമ്മള്‍ പലപ്പോഴും തളര്‍ത്താനാണ് ശ്രമിക്കുന്നത്.

ഒരു അസോസിയേഷനില്‍ ഭിന്നിപ്പുണ്ടായ കാരണങ്ങളിലൊന്ന് അസോസിയേഷന്‍ ഭാരവാഹികളിലൊരാള്‍ പ്രാദേശിക കൗണ്‍സിലില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്നുണ്ടോ എന്ന അസൂയ നിറഞ്ഞ ആശങ്ക ആയിരുന്നു. പ്രാദേശികമായ പല മലയാളി സംരംഭത്തോടുമുള്ള നമ്മുടെ സമീപനവും മേല്‍പ്പറഞ്ഞ തരത്തിലാണ്. ഞാന്‍ സഹകരിച്ചിട്ട് അവന്‍ രക്ഷപ്പെടേണ്ടതില്ല എന്നതാണ് മനോഭാവം. മലയാളികളുടെ ഇടയില്‍ ധാരാളം ഉണ്ടായ സംരംഭകത്വമാണ് സോളിസിറ്റര്‍ സ്ഥാപനങ്ങളുടേത്. പക്ഷേ നമ്മള്‍ പലപ്പോഴും ആശ്രയിക്കുന്നത് പാക്കിസ്ഥാനി വംശജര്‍ നടത്തുന്ന സ്ഥാപനത്തെയാണ്.

പ്രാദേശിക അസോസിയേഷനുകളെ നയിക്കാന്‍ ആത്മാര്‍ത്ഥതയും നിഷ്പക്ഷ ചിന്താഗതിയുമുള്ളവര്‍ മുന്നോട്ടുവന്നാല്‍ അവര്‍ക്ക് മുന്നില്‍ മാര്‍ഗ്ഗതടസം സൃഷ്ടിക്കുക എന്നത് ചിലരുടെ സ്ഥിരം ശൈലിയാണ്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് ഇത്തരക്കാര്‍ പെരുമാറുന്നത്. സാമൂഹിക പ്രവര്‍ത്തനത്തിനായി കഴിവും സമയവും മാറ്റിവയ്ക്കുന്നവരുടെ മനസ് മടുപ്പിക്കുന്നതാണ് ഈ അവസ്ഥ. (സാമൂഹിക പ്രവര്‍ത്തനമെന്ന പേരില്‍ സമൂഹത്തിനു നേരെ ഒളിയുദ്ധം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകരെയല്ല ഉദ്ദേശിക്കുന്നത്). സമൂഹത്തില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാതെ വിമര്‍ശനം ഒരു കലയായി കൊണ്ടുനടക്കുന്ന ഒരു കൂട്ടര്‍ ഉണ്ട്. പല പ്രാദേശിക സംഘടനകളും ഇത്തരക്കാരെക്കൊണ്ട് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

പ്രവാസികള്‍ സംഘടനാപരമായി മുന്നിട്ടിറങ്ങുകയാണെങ്കില്‍ അത് തീര്‍ച്ചയായും മലയാളി സമൂഹത്തിനുവേണ്ടിയും അവരുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥവുമായിരിക്കണം. ആ സംഘടിത രൂപത്തിന് വ്യക്തമായ അജണ്ടയും രൂപരേഖയും ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം. വ്യക്തിതാല്‍പര്യങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളും അതില്‍ കൊണ്ടുവരാന്‍ പാടില്ല. മലയാളികളുടെ ഇടയില്‍ കഴിവുള്ളവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും നമ്മുടെ സംരംഭങ്ങളെ വിജയിപ്പിക്കുന്നതില്‍ ഒരു കൈ സഹായിക്കുന്നതും ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുവാന്‍ ഉതകും. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പ്രാദേശിക തലത്തിലുള്ള മലയാളി സംഘടനകളില്‍ മലയാളികളുടെ സജീവമായ പങ്കാളിത്തം. പ്രാദേശിക മലയാളി സംഘടനകള്‍ നിര്‍ജ്ജീവമായാല്‍ കുറഞ്ഞത് ഓണത്തിനും ക്രിസ്മസിനും കണ്ടുമുട്ടാറുള്ള മലയാളികള്‍ തീര്‍ത്തും ഒറ്റപ്പെട്ട ഒരു തുരുത്തായി മാറിതീരും.

വേക്ക് ഫീൽഡിൽ താമസിക്കുന്ന ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ലണ്ടന്‍: തങ്ങളുടെ വീടിനടുത്ത് കൂടി വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വീസ് നടത്തിയിരുന്ന ബസ് ഇബേയിലൂടെ വാങ്ങിയ ദമ്പതികള്‍ അത് മോട്ടോര്‍ഹോം ആക്കി മാറ്റി. ടോം ഗ്രാന്‍ഥാം എന്ന യുവാവും പങ്കാലി കയ്‌ലി ബാണ്‍സുമാണ് ബസ് വാങ്ങി മാറ്റങ്ങള്‍ വരുത്തി ലക്ഷ്വറി മോട്ടോര്‍ ഹോം ആക്കിയത്. നശിച്ചുകൊണ്ടിരുന്ന ബസ് ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഇബേയിലൂടെയാണ് ഇവര്‍ വാങ്ങിയത്. ഇതിനായി 1200 പൗണ്ട് നല്‍കി. പിന്നീട് 10,000 പൗണ്ട് മുടക്കി ആറ് വര്‍ഷംകൊണ്ടാണ് ഈ സിംഗിള്‍ ഡെക്കര്‍ ബസ് ആഡംബര വീട് ആക്കി മാറ്റിയത്.

ബസ് വീണ്ടും റോഡില്‍ ഇറക്കാന്‍ പാകത്തിന് ആക്കാന്‍ ടോമിന് 9 മാസം പരിശ്രമിക്കേണ്ടി വന്നു. കയ്‌ലി ഇതിന്റെ ഇന്റരിയര്‍ ഡിസൈന്‍ ചെയ്തു. മൂന്ന് ഡബിള്‍ ബെഡുകളും ഒരു ഓവനും ഒരു ഗ്യാസ് ലോഗ് ഫയറും ടോയ്‌ലറ്റും ഷവറും ഈ ബസിനുള്ളില്‍ ഇവര്‍ ഘടിപ്പിച്ചു. ഡാഷ്‌ബോര്‍ഡുകളും സൈനുകളും നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഇവ ഘടിപ്പിച്ചത്. 23 വര്‍ഷം മുമ്പ് മിക്ക ദിവസങ്ങളിലും ഗ്രിംസ്ബിയില്‍ നിന്ന് ലൗത്തിലേക്ക് തങ്ങള്‍ യാത്ര ചെയ്തിരുന്ന നമ്പര്‍ 51 ബസ് ആണ് ഇതെന്ന് പിന്നീടാണ് ഇവര്‍ക്ക് മനസിലായത്.

ഹോഴ്‌സ് ഡെന്റിസ്റ്റായി പ്രവര്‍ത്തിക്കുന്ന ടോമും കയ്‌ലിയും ഒരു മോട്ടോര്‍ ഹോം നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോളാണ് ഈ ബസ് ശ്രദ്ധയില്‍പ്പെട്ടത്. 1993 മോഡല്‍ ബസില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബം ഫ്രാന്‍സിലും ബെല്‍ജിയത്തിലും ഉള്‍പ്പെടെ അവധിക്കാല യാത്രകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍ ഇറ്റലിയിലേക്കുള്ള യാത്രക്കിടെ എന്‍ജിന്‍ തകരാറ് മൂലം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഇവര്‍ ഒരിക്കല്‍ കുടുങ്ങുകയും ചെയ്തിട്ടുണ്ട്.

സ്വിസ് അധികൃതര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെക്കുകയും കടുത്ത നിയമങ്ങള്‍ മൂലം ബസില്‍ തന്നെ കഴിയേണ്ടി വരികയും ചെയ്തു. പിന്നീട് എന്‍ജിന്‍ മാറ്റിവെക്കേണ്ടി വന്നു. ഇപ്പോള്‍ ബസ് ഇബേയില്‍ തന്നെ 8000 പൗണ്ടിന് ലേലത്തിന് വെച്ചിരിക്കുകയാണ്‌

RECENT POSTS
Copyright © . All rights reserved