മൂന്നാർ∙ ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരത്തിലുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കുരിശുപൊളിച്ചു നീക്കിയ അതേസ്ഥലത്താണ് വീണ്ടും കുരിശു സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇൻ ജീസസ് സംഘടന അറിയിച്ചു.
സ്‌പിരിറ്റ് ഇൻ ജീസസ് പ്രാർഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക ആരാധനാലയവും കോൺക്രീറ്റ് തറയിൽ സ്ഥാപിച്ചിരുന്ന കുരിശും റവന്യു അധികൃതർ വ്യാഴാഴ്ച പൊളിച്ചുമാറ്റിയിരുന്നു. ഒരു ടൺ ഭാരമുള്ള ഇരുമ്പു കുരിശാണ് പൊളിച്ചുമാറ്റിയത്. തൃശൂർ ആസ്ഥാനമായുള്ള പ്രാർഥനാ സംഘമാണു സ്പിരിറ്റ് ഇൻ ജീസസ്. കുരിശു പൊളിച്ചതിനെതിരെ മുഖ്യമന്ത്രിയിൽ നിന്നടക്കം വലിയ വിമർശനങ്ങളാണ് റവന്യൂസംഘം നേരിട്ടത്. എന്നാല്‍ ക്രൈസ്തവ സഭാധികാരികള്‍ ഈ വിഷയത്തെ നിയമപരമായ കാര്യമായി കാണുകയാണ് ഉണ്ടായത്. ചില സഭാധികാരികള്‍ കുരിശ് പൊളിച്ച് മാറ്റിയതിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.
കലക്ടർ ചിന്നക്കനാൽ വില്ലേജിൽ ബുധനാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷമായിരുന്നു നടപടി. ഇന്നലെ പുലർച്ചെ നാലരയ്ക്കു 40 അംഗ റവന്യു സംഘവും പൊലീസ്, ഭൂസംരക്ഷണസേന, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരും ദേവികുളത്തുനിന്നാണു പുറപ്പെട്ടത്. ഉദ്യോഗസ്‌ഥരുടെ വാഹനങ്ങൾ തടയാൻ വഴിയിൽ വാൻ നിർത്തിയിട്ടും കുഴികൾ ഉണ്ടാക്കിയും തടസ്സം സൃഷ്ടിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവ മാറ്റിയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
മൂന്നാര്‍ പാപ്പാത്തിമലയില്‍ റവന്യൂ വകുപ്പ് അധികാരികള്‍ പൊളിച്ചു മാറ്റിയ കുരിശിന്റെ മറവില്‍ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ ലക്ഷ്യമിട്ടത് ആഗോളതലത്തിലുള്ള ആത്മീയ ടൂറിസം വ്യാപാരത്തിന്. ഇതിനായി പാപ്പാത്തി മലയിലെ കുരിശിനു മുകളില്‍ ‘സൂര്യാത്ഭുതം’ അഥവാ ‘മിറാക്കിള്‍ ഓഫ് സണ്‍’ നടക്കുന്നതായും സ്പിരിറ്റ് ഇന്‍ ജീസസ് പ്രചാരണം നടത്തിയിരുന്നു. ഇതുവഴി പ്രദേശത്തെ ആഗോള ക്രിസ്തീയ ആത്മീയ കേന്ദ്രമാക്കാമെന്നും സ്പിരിറ്റ് ഓഫ് ജീസസ് കണക്കുകൂട്ടിയിരുന്നു. ഇത് സാധ്യമായാല്‍ കോടിക്കണക്കിനു രൂപയുടെ ആസ്തിയിലേക്ക് ചുരുക്കം നാളുകളില്‍ സ്പിരിറ്റ് ഓഫ് ജീസസ് വളരുമായിരുന്നു.
സൂര്യനെല്ലിയില്‍ ചില റിസോര്‍ട്ടുകളൊക്കെയുള്ള ടോം സഖറിയ സ്പിരിറ്റ് ഓഫ് ജീസസിലൂടെ ലക്ഷ്യമിട്ടത് ആത്മീയ ടൂറിസം വ്യാപാരമായിരുന്നു. പെന്തക്കോസ്ത് കത്തോലിക്കാ ശൈലികളെ സംയോജിപ്പിച്ചുകൊണ്ടു പ്രത്യേക രീതിയിലുള്ള ആത്മീയ പരിപാടികള്‍ ആവിഷ്‌കരിച്ചതിനാല്‍ പല സഭകളില്‍ നിന്നായി വിശ്വാസികള്‍ സ്പിരിറ്റ് ഇന്‍ ജീസസിലേക്കൊഴുകി. കേരളത്തിന് പുറത്ത് തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും യുകെ, യുഎഇ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും സ്പിരിറ്റ് ഇന്‍ ജീസസ് വളര്‍ന്നു.
സൂര്യനെല്ലിയില്‍ ‘മേരീലാന്‍ഡ്’ എന്ന ഒരു ആത്മീയ കേന്ദ്രം ടോം സഖറിയ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മാതാവിന്റെ ഒരു ഗ്രോട്ടോയും കൃഷിയിടങ്ങളിലെ ഗ്രീന്‍ ഹൗസിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രാര്‍ത്ഥനാ ഹാളുമാണ് ഉള്ളത്. മികച്ച കാലാവസ്ഥയും ടൂറിസം പ്രാധാന്യവുമുള്ള ഒരു ഭൂപ്രദേശത്ത് ആത്മീയ ടൂറിസം വ്യവസായത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണ് ടോം സഖറിയ. ‘മേരീ ലാന്‍ഡില്‍’ നിന്നും എട്ടു കിലോമീറ്റര്‍ ദൂരത്തായാണ് ഇപ്പോള്‍ പൊളിച്ചു മാറ്റിയ കുരിശു സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന മലമുകളിലെ കുരിശിനു മേല്‍ ഒരു ‘ദിവ്യാദ്ഭുതം’ കൂടി സംഭവിച്ചതോടെ വിശ്വാസികളുടെ വരവ് കൂടി.
‘സൂര്യാത്ഭുതം അഥവാ മിറാക്കിള്‍ ഓഫ് സണ്‍’
ഫാത്തിമയിലെ ദിവ്യാത്ഭുതത്തിന്റെ നൂറു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് മൂന്നാറിലെ കുരിശിനു മുകളില്‍ സൂര്യാത്ഭുതം കണ്ടെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ അവകാശവാദം. സൂര്യനെല്ലിയിലെ മേരിലാന്‍ഡില്‍ നിന്നും കുരിശിന്റെ വഴി പാപ്പാത്തിച്ചോലയിലെത്തിയപ്പോഴായിരുന്നു ആ ‘മഹാത്ഭുതം’. സൂര്യാത്ഭുതത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ ക്യാമറകളും പകര്‍ത്തി. പലതവണ സൂര്യന്‍ ‘അത്ഭുതം’ കാട്ടി. തീജ്വാലകള്‍ വട്ടം ചുഴറ്റുകയോ സൂര്യനില്‍ സ്‌ഫോടനം നടക്കുകയോ ചെയ്യുന്ന മട്ടില്‍ പലതവണ ‘അത്ഭുതം’ നടന്നു.
ഫാത്തിമയിലെ സൂര്യാത്ഭുതത്തിന്റെ നൂറാം വാര്‍ഷികത്തില്‍, സൂര്യന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന സൂര്യനെല്ലിയില്‍ സൂര്യാത്ഭുതം നടക്കുന്നതിന് ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ ഉണ്ട്. ഫാത്തിമയില്‍ സംഭവിച്ചതിനു സമാനമായി ആഗോള കത്തോലിക്കാ സമൂഹം സൂര്യനെല്ലിയിലേക്ക് പറന്നിറങ്ങും. കോടികളുടെ സാമ്രാജ്യം കെട്ടിയുയര്‍ത്താനുള്ള ആദ്യ തൂണ്‍ മാത്രമായിരുന്നു പാപ്പാത്തിമലയിലെ സ്റ്റീല്‍ കുരിശ്.
പാപ്പാത്തിമലയില്‍ സൂര്യാത്ഭുതം നടന്നെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്താന്‍ തുടങ്ങിയത്. കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദിലും സൂര്യ ടിവിയിലും സംപ്രേഷണം ചെയ്യുന്ന സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ പരിപാടികളിലൂടെ ‘ദിവ്യാത്ഭുത’ത്തിനു വലിയ പ്രചാരണമാണ് നല്‍കിയത്.
സോഷ്യല്‍ മീഡിയയിലൂടെയും സൂര്യാത്ഭുതത്തിന്റെ കഥകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു. വാമൊഴിയായും പ്രസിദ്ധീകരങ്ങളായും ദിവ്യാത്ഭുതകഥ പ്രചരിക്കാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഒഴുകിയെത്തിയത് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ‘തീര്‍ത്ഥാടകരാണ്’.
പ്രദേശവാസികളില്‍ പലരും അവിടെ ഒരു കുരിശുണ്ടെന്നു ശ്രദ്ധിക്കാന്‍ തുടങ്ങിയത് തന്നെ സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയതില്‍ പിന്നെയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേരീലാന്‍ഡിലെ മാതാവിന്റെ ഗ്രോട്ടോയുടെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ സൂര്യാത്ഭുതം നടന്നു എന്ന് പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും അന്ന് അത് ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അന്ന് മദര്‍ മേരിയുടെ അരുളപ്പാടുണ്ടായിരുന്നു എന്ന് വരെ അവകാശവാദങ്ങളുയര്‍ന്നിരുന്നു
പാപ്പാത്തിമലയിലെ കുരിശിന്റെ ചരിത്രം
പാപ്പാത്തിച്ചോലയില്‍ മുന്‍പേ ഒരു കുരിശുണ്ടായിരുന്നു ഒരു മരക്കുരിശ്. തമിഴ്‌നാട്ടില്‍ നിന്നും ജീവിതം തേടിയെത്തിയ ദ്രാവിഡര്‍ മതം മാറി ക്രിസ്ത്യാനികളായപ്പോള്‍ അവരുടെ പ്രാര്‍ത്ഥനാകേന്ദ്രം കൂടിയായിരുന്നു അത്. മരിയ സൂസെ എന്ന തമിഴ്‌വംശജന്റെ തലമുറ കൈവശം വെക്കുകയും പലതവണ പട്ടയത്തിനായി അപേക്ഷ നല്‍കുകയും ചെയ്ത ഭൂമിയിലാണ് കുരിശു സ്ഥിതി ചെയ്യുന്നത് എന്ന സ്പിരിറ്റ് ഇന്‍ ജീസസിന്റെ വാദം ശരിയാവാനാണ് സാധ്യതയും. എന്നാല്‍ മരത്തില്‍ നിന്നും സ്റ്റീലിലേക്ക് കുരിശിനു രൂപാന്തരം സംഭവിച്ച കഥ സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ കച്ചവടത്തിന്റെ ചരിത്രം കൂടിയാണ്.
ഇരുപത്തഞ്ചു വര്‍ഷത്തെ പാരമ്പര്യമുള്ള ‘ആത്മീയ നവീകരണ’ പ്രസ്ഥാനമാണ് സ്പിരിറ്റ് ഇന്‍ ജീസസ്. ടോം സഖറിയ സൂര്യനെല്ലിയില്‍ ആരംഭിച്ച പ്രസ്ഥാനം ക്രമേണ മറ്റു രൂപതകളിലേക്കും സംസ്ഥാനത്തേക്കും പ്രവാസി കത്തോലിക്കരുള്ള മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഏറെ വളര്‍ന്ന ‘സ്പിരിറ്റ് ഇന്‍ ജീസസ്’ പ്രസ്ഥാനം പിന്നീട് കത്തോലിക്കാ സഭയ്ക്ക് തന്നെ തലവേദനയായി.
‘സ്പിരിറ്റ് ഇന്‍ ജീസസ്’ കത്തോലിക്കാ സഭയുടെ ചട്ടക്കൂടില്‍ നിന്നും വഴിമാറി നടക്കുകയും ‘വിശ്വാസം പാപമോചനം മരണാന്തരജീവിതം’ എന്നീ വിഷയങ്ങളില്‍ പുതിയ പ്രബോധനങ്ങള്‍ ഇറക്കുകയും ക്രമേണ പുരോഹിത നിയന്ത്രണമില്ലാത്ത ഒരു വിശ്വാസി സമൂഹത്തെ നിര്‍മ്മിച്ചെടുക്കുകയും ചെയ്തു.
ഭസ്മാസുരനു വരം കൊടുത്ത പരമശിവന്റെ നിലയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞതു സീറോ മലബാര്‍ സഭയാണ്. കത്തോലിക്കാ വിശ്വാസരീതികളും പെന്തകോസ്ത് ശൈലിയിലുള്ള വേദപുസ്തക വ്യാഖ്യാനങ്ങളും ഉപയോഗിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് വിശ്വാസികളെ സഭയില്‍ നിന്ന് അടര്‍ത്തിയെടുത്ത് സ്വയം മറ്റൊരു അധികാര കച്ചവട കേന്ദ്രമാകുന്നു എന്ന തിരിച്ചറിവു കൂടിയായിരുന്നു അത്.
സീറോ മലബാര്‍ സഭ സ്പിരിറ്റ് ഇന്‍ ജീസസിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സഭയും സ്പിരിറ്റ് ഇന്‍ ജീസസും നേര്‍ക്കു നേര്‍ വന്നു. 2015 ഏപ്രിലില്‍ സ്പിരിറ്റ് ഇന്‍ ജീസസിന്റെ പ്രബോധനങ്ങളെ സംബന്ധിച്ചു വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടു കെസിബിസി നല്‍കിയ കത്തിനു മറുപടി നല്കാതിരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഒടുക്കം 2016 ജൂണില്‍ കെസിബിസി പുറത്തിറക്കിയ ഒരു സര്‍ക്കുലറിലൂടെ സഭ ഔദ്യോഗികമായി സ്പിരിറ്റ് ഇന്‍ ജീസസിനെ തള്ളിപ്പറഞ്ഞു. സ്പിരിറ്റ് ഇന്‍ ജീസസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സഭാപരമായ ശിക്ഷണ നടപടികളെടുക്കും എന്ന മുന്നറിയിപ്പും നല്‍കാന്‍ സഭ മറന്നില്ല. അതുകൊണ്ടു തന്നെയാണ് കുരിശു തകര്‍ന്നപ്പോള്‍ ഉടന്‍ പ്രതികരണം നല്‍കാന്‍ സഭ തയ്യാറാകാതിരുന്നതും.
സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ ഇന്‍റര്‍നാഷണല്‍ ആസ്ഥാനം യുകെയിലെ മാഞ്ചസ്റ്ററില്‍ ആണ്. ടോം സഖറിയ പല പ്രാവശ്യം ആത്മീയ പ്രചാരണത്തിനായി യുകെ സന്ദര്‍ശിച്ചിട്ടുമുണ്ട്. യുകെ മലയാളി സമൂഹത്തില്‍ പലരും ഇവരുടെ ആത്മീയ പ്രലോഭനത്തില്‍ വീണ് പോയിട്ടുമുണ്ട്.
ഗ്ലോസ്സറ്റര്‍ : ജെയിംസ് ജോസ്സിന്റെ ജീവനെ രക്ഷിക്കുവാന്‍ സ്‌റ്റെം സെൽ ദാനം ചെയ്യുന്നതിന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അതിന്റെ ആവശ്യമില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. സ്‌റ്റെം സെൽ ദാനം ചെയ്യുന്നതുകൊണ്ട് ഒരു വ്യക്തിക്ക് എതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടോ ?, എങ്ങനെയാണ് സ്റ്റെം സെല്‍ ദാനം ചെയ്യുന്നത് ? തുടങ്ങിയെപ്പറ്റി യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഉപഹാറിന്റെ ട്രെയിണ്ട് വോളണ്ടിയറും, ഗ്ലോസ്സറ്റര്‍ഷെയര്‍ മലയാളി അസോസിയേഷനിലെ സജീവ അംഗവുമായ ലോറന്‍സ് പെല്ലിശ്ശേരി വിശദീകരിക്കുന്നു.
ജെയിംസ് ജോസും, സ്‌റ്റെം സെൽ ഡൊണേഷനെ കുറിച്ചുള്ള ആശങ്കകളും
ബ്രിസ്റ്റോളിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥി ജെയിംസ് ജോസിനെ കുറിച്ച് ഇതിനോടകം എല്ലാവരും അറിഞ്ഞു കാണും. യുവത്വത്തിലേക്ക് കാലെടുത്തു വച്ചിട്ടുള്ള ജയിംസിന്റെ ജീവൻ നില നിർത്താൻ, അനുയോജ്യരായ സ്‌റ്റെം സെൽ ദാതാക്കളെ അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ് അദ്ദേഹത്തിന്റെ അച്ഛൻ ജോസും അമ്മ ഗ്രേസിയും സഹോദരൻ ജോയലും. സോഷ്യൽ മീഡിയയിൽ ഈയൊരു വാർത്ത സജീവമാണെങ്കിലും നമ്മുടെയൊക്കെ നിസ്സംഗത എന്നത്തേയും പോലെ ഇവിടെയും ആവർത്തിക്കപ്പെടുന്നു. രക്ത ദാനം പോലെ തന്നെ ഡോണർക്ക് ഒരു വിധ ശാരീരിക പ്രശ്നങ്ങളുമില്ലാതെ, സ്‌റ്റെം സെൽ ഡൊണേഷൻ വഴി ജെയിംസിനെ രക്ഷിക്കാൻ ആധുനിക വൈദ്യ ശാസ്ത്രം ഇന്ന് സജ്ജമാണ് എന്നുള്ളത് നമ്മൾ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.
സ്വന്തം മകനോ മകൾക്കോ മറ്റു വേണ്ടപ്പെട്ടവർക്കോ ഈയൊരു സാഹചര്യം വരുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും നമുക്കൊക്കെ ബുദ്ധിമുട്ടാണ്. പക്ഷെ, ഓർക്കാപ്പുറത്തു വന്നു ചേർന്ന ആ ഒരു വിഷമ ഘട്ടത്തിലാണ് ജെയിംസും കുടുംബവും. അനുയോജ്യരായ സ്‌റ്റെം സെൽ ഡോണറെ ലഭിക്കുക എന്നുള്ളതാണ് ജെയിംസും കുടുംബവും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാൻ നാമോരോരുത്തരും തയ്യാറാണെങ്കിൽ ആരോഗ്യവാനായ ജെയിംസിനെ നമുക്ക് തിരികെ ലഭിക്കും എന്നതാണ് വസ്തുത. എങ്കിലും സ്‌റ്റെം സെൽ ഡൊണേഷനുമായി ബന്ധപ്പെട്ട ചില ആശങ്കകളും സംശയങ്ങളുമാകാം നമ്മളെ ഇതിൽ നിന്നും അകറ്റി നിർത്തുന്നത്.
എൻ. എച്ച്. എസ് – ഡെലീറ്റ് ബ്ലഡ് ക്യാൻസറും, യുകെ യിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉപഹാർ എന്ന സംഘടനയും ജെയിംസിന് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ തന്നെ സജീവമായി രംഗത്തുണ്ട്. ഉപഹാറിന്റെ ട്രയിന്റ് വോളന്റിയർ എന്ന നിലയിൽ മനസ്സിലാക്കിയ ചില പ്രാഥമിക വിവരങ്ങൾ നിങ്ങളുമായി പങ്കു വക്കാനും സ്‌റ്റെം സെൽ രജിസ്‌ട്രേഷനും ഡൊണേഷനും എത്ര മാത്രം ലളിതമാണ് എന്ന് വിശദീകരിക്കാനുമുള്ള ഒരു എളിയ ശ്രമം മാത്രമാണിത്.
സ്‌റ്റെം സെൽ ഡോണർ രജിസ്‌ട്രേഷൻ:
1) 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് ഇതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ് (17 വയസ്സ് മുതൽ പ്രീ രജിസ്‌ട്രേഷൻ സാധ്യമാണ്).
2) പൊതുവിൽ ആരോഗ്യമുള്ളവരും 50 കിലോക്ക് മുകളിൽ തൂക്കമുള്ളവരുമായിരിക്കണം.
3) രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫോം പൂരിപ്പിക്കേണ്ടതാണ്.
4) നിങ്ങൾക്ക് നൽകപ്പെടുന്ന കോട്ടൺ ബഡ്‌സ് (സ്വാബ്സ്) നിങ്ങളുടെ വായിൽ രണ്ടു കവിളുകളിലും 30 സെക്കന്റോളം ഉരസിയതിന് ശേഷം പ്രത്യേകമായുള്ള പോസ്റ്റൽ കവറിൽ നിക്ഷേപിക്കുക. ടെസ്റ്റിന് വേണ്ടിയുള്ള സലൈവ എടുക്കുന്നതിനു വേണ്ടിയാണിത്.
5) പൂരിപ്പിച്ച നിങ്ങളുടെ ഫോമും സ്വാബ്സ് അടങ്ങിയ കവറും ഡെലീറ്റ് ബ്ലഡ് ക്യാൻസറിന് അയച്ചു കൊടുക്കുന്നു.
6) സ്വാബ്‌സിന്റെ പ്രത്യേകമായ ലാബിലുള്ള ടെസ്റ്റുകൾക്ക് ശേഷം രജിസ്‌ട്രേഷൻ പൂർത്തിയായ വിവരം സാധാരണ ഗതിയിൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ നിങ്ങളെ അറിയിക്കുന്നു.
7) രജിസ്ട്രേഷന് ശേഷം ഏതു ഘട്ടത്തിലും നിങ്ങൾക്ക് അത് കാൻസെൽ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷന് ശേഷം നിങ്ങൾ ഒരു ഡോണർ ആകുക എന്നുള്ളത് ലോട്ടറി ലഭിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. കാരണം, നിങ്ങൾ മറ്റൊരാൾക്ക് രണ്ടാം ജന്മത്തിനുള്ള സാഹചര്യം ഒരുക്കുന്നു. പിന്നെ, ഇങ്ങനെ സ്‌റ്റെം സെൽ യോജിച്ചു വരുന്നത് പതിനായിരത്തിലോ ചിലപ്പോൾ ലക്ഷത്തിലോ ഒരാൾക്ക് മാത്രമാണ്.
യുകെയിൽ തദ്ദേശീയരായവർ 59 ശതമാനത്തോളം പേർ സ്‌റ്റെം സെൽ ഡൊണേഷന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളപ്പോൾ ഇവിടെയുള്ള ഏഷ്യക്കാരായവരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് വെറും 4 ശതമാനം മാത്രമാണ് എന്നുള്ളത് ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്. സ്‌റ്റെം സെൽ ഡൊണേഷൻ നമ്മുടെ എത്നിക് ഒറിജിനുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ, ജെയിംസിന് സൗത്ത് ഇന്ത്യക്കാരായവരുടെ സ്‌റ്റെം സെൽ ആണ് കൂടുതൽ അനുയോജ്യമാകുന്നത് എന്നത് ഇതിന്റെയൊക്കെ ആക്കം വർധിപ്പിക്കുന്നു. അവിടെയാണ് നമ്മളോരോരുത്തരും ഇതിനായി രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത പ്രബലമാകുന്നതും.
ഒരു ഡോണറാകാനുള്ള അപൂർവ ഭാഗ്യം നിങ്ങളെ തേടിയെത്തിയാൽ:
1) ഡൊണേഷനുമായി മുന്നോട്ടു പോകാൻ തയ്യാറാണെങ്കിൽ ഡോണറുടെ ശാരീരിക ക്ഷമത ഉറപ്പ് വരുത്താൻ ആവശ്യമായ പ്രാഥമിക ടെസ്റ്റുകൾ ഉണ്ടായിരിക്കും, അതനുസരിച്ചായിരിക്കും തുടർ നടപടികൾ.
2) സ്‌റ്റെം സെൽ ഡൊണേഷന് നിങ്ങളെ പ്രാപ്തമാക്കുന്നതിന് ആവശ്യമായ നാല് ഇഞ്ചക്ഷനുകൾ അതിനു മുന്നോടിയായി ഉണ്ടായിരിക്കും.
3) ബ്ലഡ് എടുക്കുന്ന അതെ രീതിയാണ് ഇവിടേയും അവലംബിക്കുന്നത്. പക്ഷെ, സ്‌റ്റെം സെൽ ഫിൽറ്റർ ചെയ്ത് എടുക്കുന്നതോടൊപ്പം, ബ്ലഡ് നമ്മുടെ ശരീരത്തിലേക്ക് തന്നെ റിട്ടേൺ ചെയ്യപ്പെടുന്നു.
4) നമ്മുടെ ശരീരത്തിൽ നിന്ന് എടുക്കപ്പെട്ട സ്‌റ്റെം സെൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ തന്നെ സ്വാഭാവികമായി വീണ്ടും ഉൽപ്പാദിപ്പിക്കപ്പെടുന്നു.
5) ട്രാൻസ്‌പ്ലാന്റ് ചെയ്യപ്പെട്ട രോഗിയിലും ഇതേ കാലയളവിൽ കൂടുതൽ ആരോഗ്യകരമായ സ്റ്റം സെൽ ഉൽപ്പാദിപ്പിക്കപ്പെടുകയും, ഒപ്പം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയുന്നു.
6) സ്‌റ്റെം സെൽ ഡൊണേഷന് ശേഷം ജോലിയിലേക്ക് തിരിച്ചു പോകാൻ രണ്ടു ദിവസത്തെ വിശ്രമം അനുവദിക്കുന്ന ഡോണർക്ക് ഒരു വിധ തുടർ ചികിത്സകളോ ടെസ്റ്റുകളോ സാധാരണ ഗതിയിൽ വേണ്ടി വരുന്നില്ല.
7) നിങ്ങൾക്കും സഹായത്തിനായി കൂടെ വരുന്ന ഒരാൾക്കും, സ്‌റ്റെം സെൽ ഡൊണേഷനുമായി ബന്ധപെട്ടു ജോലി സ്ഥലത്തു നിന്നുള്ള അവധിക്കും യാത്രക്കും താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റും വേണ്ടി വരുന്ന ചിലവുകൾ എല്ലാം ഡെലീറ്റ് ബ്ലഡ് ക്യാൻസർ വഹിക്കുന്നു.
ഒരു പക്ഷെ ജയിംസിന്റെ ജീവൻ രക്ഷിക്കാനുള്ള നിയോഗം നമ്മളിൽ ആർക്കെങ്കിലുമായിരിക്കാം. അതിന് ആദ്യം ചെയ്യേണ്ടത് സ്‌റ്റെം സെൽ ഡൊണേഷന് വേണ്ടി രജിസ്റ്റർ ചെയ്യുക എന്നതാണ്. ഇതിനോടകം നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ഗിഫ്റ്റ് ഓഫ് ലൈഫ് എന്ന മഹത് സന്ദേശത്തിന്റെ പ്രചാരകരാകാനും, ഉപഹാറിന്റെ നേതൃത്വത്തിൽ യുകെയിൽ മിക്കയിടങ്ങളിലും സംഘടിപ്പിച്ചു വരുന്ന കാമ്പെയിനുകളിൽ പങ്കാളികളാകാനുമുള്ള ആഹ്വാനം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം.
ജെയിംസിനെ സംബന്ധിച്ച് ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് – ജെയിംസിനെ നിങ്ങൾ നെഞ്ചോട് ചേർക്കുന്നുവെങ്കിൽ അത് ഉടനെ തന്നെ വേണം. അങ്ങനെയെങ്കിൽ, ജീവിതം ഒരു ചോദ്യ ചിഹ്ന്നമായി മാറിയ ജെയിംസിനും കുടുംബത്തിനുമൊപ്പം പ്രത്യാശയോടെ നമുക്കും പങ്കു ചേരാം.
സ്നേഹത്തോടെ,
ലോറൻസ് പെല്ലിശ്ശേരി
0776 222 4421.
For more details, please check the following link:
ബ്രസല്‍സ്: പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ബ്രെക്‌സിറ്റ് നിര്‍ദേശങ്ങള്‍ വീറ്റോ ചെയ്യുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് അന്റോണിയോ തജാനി. യൂറോപ്യന്‍, ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അതേ അവകാശങ്ങള്‍ പിന്നീടും ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തില്‍ ഉറപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ബ്രെക്‌സിറ്റിനെ വീറ്റോ ചെയ്യുമെന്ന് തജാനി വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ലണ്ടനില്‍ എത്തിയതായിരുന്നു അദ്ദേഹം.
ബ്രെക്‌സിറ്റ് കരാറില്‍ പൗരാവകാശങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവയില്ലാതെ അനുകൂലമായി വോട്ട് ചെയ്യാന്‍ പാര്‍ലമെന്റിന് കഴിയില്ല. അത് പ്രത്യേകാധികാരങ്ങളില്‍പ്പെടുന്നതാണെന്നും അല്ലാത്ത പക്ഷം കരാറിനെ വീറ്റോ ചെയ്യുമെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനിലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്പിലും ഇപ്പോള്‍ ലഭ്യമായ അവകാശങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷവും ഉറപ്പു വരുത്താനാണ് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിലുള്ളവര്‍ക്ക് ബ്രെക്‌സിറ്റ് വിഷയത്തിലുള്ള വ്യക്തതയില്ലായ്മയും അതുമൂലമുണ്ടാകുന്ന അനിശ്ചിതാവസ്ഥയും പരിഹരിക്കണം. ഭാവി എന്താകുമെന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും യൂറോപ്യന്‍ പൗരന്‍മാര്‍ക്കും അറിയാന്‍ താല്‍പര്യമുണ്ട്. അതുകൊണ്ടുതന്നെ ഒട്ടേറെ കാര്യങ്ങള്‍ ഒരുമിച്ച് ചെയ്തു തീര്‍ക്കാനുണ്ട്. രണ്ട് സ്ഥാപനങ്ങള്‍ തമ്മിലുള്ള ധാരണ പോലെ തിനെ കാണാനാവില്ല. പൗരന്‍മാരുടെ വിഷയമാണ
മൂന്നാര്‍: പാപ്പാത്തി ചോലയില്‍ കൈയ്യേറ്റ ഭൂമിയിലെ കുരിശ് നീക്കം ചെയ്ത നടപടിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. മുഖ്യമന്ത്രി നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയത് അവിടെ നടക്കുന്ന കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണ്. ഈ കാര്യത്തിലുള്ള അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറ്റേണ്ടതുണ്ട്. ഞങ്ങളുടെ മുഖ്യമന്ത്രി കൈയ്യേറ്റക്കാരുടെ ദല്ലാളായി മാറുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും മുന്‍മന്ത്രി കൂടിയായ ബിനോയ് വിശ്വം പ്രതികരിച്ചു.
ഇന്നലെ പാപ്പാത്തി ചോലയിലെ കൈയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് റവന്യൂസംഘം പൊളിച്ച് മാറ്റിയിരുന്നു. കൈയ്യേറ്റത്തിന്റെ പേരില്‍ മൂന്നാറില്‍ നടക്കുന്നത് തെമ്മാടിത്തരമാണെന്ന സിപിഎം നേതാക്കളുടെ പ്രതികരണത്തിനു പിന്നാലെയായിരുന്നു നടപടിയില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. ആരോട് അനുവാദം വാങ്ങിയാണ് കുരിശില്‍ തൊട്ടതെന്നും ഇവിടൊരു സര്‍ക്കാരുണ്ടെന്ന് മറക്കരതെന്നും വിമര്‍ശിച്ചു. കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ കുരിശിനെതിരെ യുദ്ധം ചെയ്യുന്നവരാക്കാനാണോ ശ്രമമെന്ന് ചോദിച്ച അദ്ദേഹം നടപടിയെടുത്ത ജില്ലാ ഭരണകൂടത്തെ വിളിച്ച് ശാസിക്കുകയും ചെയ്തു.
അതേസമയം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അതൃപ്തിയില്‍ താന്‍ മറുപടി പറയുന്നത് ശരിയല്ല. മൂന്നാറില്‍ നടന്നത് സ്വാഭാവിക നടപടി മാത്രമാണെന്നുമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് അദ്ദേഹത്തിന്റെ പ്രതികരിച്ചത്.
വിമാനങ്ങളില്‍ യാത്ര ചെയ്യാറുണ്ടെങ്കിലും അതിനുള്ളില്‍ നടക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ നിങ്ങള്‍ അറിയണമെന്നില്ല. ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും അവ നിങ്ങള്‍ക്ക് പറഞ്ഞുതരണമെന്നില്ല. മുതിര്‍ന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരുമായി സംസാരിച്ച് റെഡ്ഡിറ്റ് തയ്യാറാക്കിയ ചില രഹസ്യങ്ങള്‍ ഇവയാണ്. ഇനി വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.
വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചാല്‍
വിമാനത്തിന്റെ വാതില്‍ യാത്രക്കിടെ തുറക്കാനാവില്ല. പക്ഷേ അതിന് ശ്രമിച്ചാല്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയും നിങ്ങളെ പുറത്താക്കുകയും ചെയ്‌തേക്കാം. സുരക്ഷാ കാരണങ്ങളാലാണ് ഇപ്രകാരം ചെയ്യുന്നത്. ഡോറുകള്‍ യാത്രാമധ്യേ തുറക്കാന്‍ കഴിയില്ലെങ്കിലും അതിനായി ശ്രമിക്കുന്നവരെ വിലങ്ങു വെക്കുന്നതിലേക്ക് വരെ നടപടികള്‍ നീളാം. ക്യാബിന്‍ ജീവനക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് തങ്ങള്‍ക്കു നേരിടുന്ന ബുദ്ധിമുട്ടായി കോക്ക്പിറ്റിലുള്ളവര്‍ കണക്കാക്കുകയും അടിയനന്തര ലാന്‍ഡിംഗ് നടത്തി കുഴപ്പം സൃഷ്ടിച്ച യാത്രക്കാരനെ/യാത്രക്കാരിയെ പോലീസിന് കൈമാറുകയും ചെയ്യും.
വിമാനങ്ങളിലെ വൃത്തി
വിമാനങ്ങളിലെ ഉള്‍വശങ്ങള്‍ പ്രത്യക്ഷത്തിലുള്ളതുപോലെ അത്ര വൃത്തിയുള്ളതല്ലെന്നതാണ് വാസ്തവം. േ്രട ടേബിളുകളാണ് ഏറ്റവും വൃത്തിഹീനമെന്നാണ് മൈക്രോബയോളജിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്. ട്രേ ടേബിളുകളിലാണേ്രത യാത്രക്കാര്‍ തങ്ങളുടെ കുട്ടികളുടെ ഡയപ്പറുകള്‍ മാറുന്നത്. ഓരോ യാത്രക്കിടയിലും ഈ
ട്രേ ടേബിളുകള്‍ വൃത്തിയാക്കുക എന്നത് പ്രായോഗികമല്ലെന്നും ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് റെഡ്ഡിറ്റില്‍ എഴുതി. എല്ലാ ട്രേകളും വൃത്തിയാക്കാന്‍ ഒരേ തുണിതന്നെയായിരിക്കും ഉപയോഗിക്കുന്നത്. ചിലപ്പോള്‍ വിമാനങ്ങളിലെ ശുചിമുറികളില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ബാത്ത്‌റൂമുകളുടെ തറയില്‍ ചിലപ്പോള്‍ കാണുന്ന വെള്ളം യഥാര്‍ത്ഥത്തില്‍ വെള്ളമായിരിക്കില്ലെന്നും ചിലര്‍ പറയുന്നു.
ഇ സിഗരറ്റുകളും സാംസങ് നോട്ട് 7ഉം
ഇ സിഗരറ്റുകള്‍ കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ സാംസങ് നോട്ട് 7 പോലെ പൊട്ടിത്തെറിയില്‍ കുപ്രസിദ്ധിയുള്ള ഫോണുകള്‍ മിക്കവാറും എയര്‍ലൈനുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇ സിഗരറ്റുകള്‍ തകരാറുകള്‍ മൂലം അറിയാതെ കത്തുകയും വിമാനങ്ങള്‍ വൈകുകയും ചെയ്തിട്ടുണ്ട്.
വിമാനം ടേക്ക് ഓഫ് ചെയ്താല്‍ മാത്രമേ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് പണം ലഭിക്കൂ
വിമാനം പറക്കുന്ന സമയത്തിനു മാത്രമാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരുടെ ശമ്പളം കണക്കാക്കുന്നത്. അതായത് വിമാനം ടേക്ക് ഓഫ് ചെയ്തില്ലെങ്കില്‍ അന്നത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കില്ലെന്ന് ചുരുക്കം. അതുപോലെ ക്യാബിന്‍ ബാഗുകളും മറ്റും എടുത്തുവെക്കാന്‍ സഹായിക്കുന്നതിനിടയിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇവരുടെ യൂണിയനുകള്‍ പോലും സംരക്ഷണം നല്‍കുന്നില്ല.
വിമാനത്തിലെ വെള്ളം
ഏറ്റവും വൃത്തിഹീനമായ വെള്ളമാണ് വിമാനത്തിന്റെ വാട്ടര്‍ലൈനുകളില്‍ ഉള്ളതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വാട്ടര്‍ ലൈനുകള്‍ പലപ്പോഴും കാലങ്ങളോളം വൃത്തിയാക്കാറില്ല. അതുകൊണ്ടുതന്നെ വിമാനത്തില്‍ കിട്ടുന്ന വെള്ളം ചൂടാക്കി പോലും തങ്ങള്‍ ഉപയോഗിക്കാറില്ലെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ പറയുന്നു. എട്ടില്‍ ഒന്നു വീതംവിമാനങ്ങളിലെ വെള്ളത്തില്‍ അപകടകാരികളായ ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്.
എമര്‍ജന്‍സി വിന്‍ഡോകളിലെ ഷേഡുകള്‍ ഉയര്‍ത്തിവെക്കാന്‍ കാരണം
എമര്‍ജന്‍സി വിന്‍ഡോകളിലെ ഷേഡുകള്‍ എല്ലാ സമയത്തും ഉയര്‍ത്തി വെക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക വിമാനത്തിനുള്ളിലെ അവസ്ഥ മനസിലാകുന്നതിനായാണ് ഇത് ചെയ്യുന്നതെന്നാണ് വിശദീകരണം.
മദ്യപാനം
പുറത്തുനിന്ന് വാങ്ങുന്ന മദ്യം വിമാനത്തിനുള്ളില്‍ വെച്ച് കഴിക്കാന്‍ അനുവദിക്കാറില്ല. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്. വിമാനത്തില്‍ നിശ്ചിത അളവില്‍ മാത്രമേ മദ്യം നല്‍കാറുള്ളു. ഉയരം വര്‍ദ്ധിക്കുന്നതനുസരിച്ച് മദ്യം തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നതും വര്‍ദ്ധിക്കുമെന്നതാണ് ഇതിന് കാരണം.
ചിലപ്പോള്‍ മൃതദേഹങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം
ചില അവസരങ്ങളില്‍ മൃതശരീരങ്ങള്‍ക്കൊപ്പം ഇരുന്ന നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. യാത്രക്കിടയില്‍ മരിക്കുന്നവരുടെ ശരീരങ്ങള്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നാണ് ചട്ടം. ഇവിടെ സ്ഥലം ലഭ്യമല്ലെങ്കില്‍ ഒഴിഞ്ഞ സീറ്റുകളിലേക്ക് മാറ്റാം. അതും ലഭ്യമല്ലെങ്കില്‍ ഇരിക്കുന്ന സീറ്റില്‍ തന്നെ ശരീരങ്ങള്‍ ഇരുത്തുകയാണ് പതിവ്. ഒരു ബ്ലാങ്കറ്റ് ഉപയോഗിച്ച് ശരീരം മറയ്ക്കാറുണ്ടെന്ന് അറ്റന്‍ഡന്റുമാര്‍ പറയുന്നു.
ടേസറുകള്‍ വിമാനത്തില്‍?
ചില വിമാനങ്ങളില്‍ കുഴപ്പക്കാരായ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ടേസര്‍ ഗണ്ണുകള്‍ ഉപയോഗിക്കാറുണ്ട്. കൊറിയന്‍ എയര്‍ പോലെ ചില എയര്‍ലൈനുകള്‍ ഇവയുടെ ഉപയോഗത്തിലൂടെ കുപ്രസിദ്ധരുമാണ്.
എമര്‍ജന്‍സി വിന്‍ഡോ അനാവശ്യമായി ഉപയോഗിച്ചാല്‍
വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതി്‌ന് അനാവശ്യമായി എമര്‍ജന്‍സി വിന്‍ഡോ ഉപയോഗിച്ചാല്‍ അതിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനും വിമാനം വൈകുന്നതുമൂലമുണ്ടാകുന്ന നഷ്ടവും നിങ്ങളില്‍ നിന്ന് ഈടാക്കും. എമര്‍ജന്‍സി വിന്‍ഡോകള്‍ അപകട ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്.
ഏറ്റവും മികച്ച സേവനം ലഭിക്കുന്നത് പിന്‍സീറ്റുകാര്‍ക്ക്
വിമാനങ്ങള്‍ക്കുള്ളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കായിരിക്കും ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാവുകയെന്നാണ് അറ്റന്‍ഡന്റുമാര്‍ പറയുന്നത്.
വിമാനത്തിലെ ടോയ്‌ലെറ്റുകളില്‍ ദുര്‍ഗന്ധമൊഴിവാക്കാന്‍ ചെയ്യുന്നത്
കേട്ടാല്‍ വളരെ വിചിത്രമെന്ന് തോന്നുന്ന ഒരു എളുപ്പവഴിയുണ്ട് വിമാനങ്ങളിലെ ടോയ്‌ലെറ്റുകളിലെ ദുര്‍ഗന്ധമൊഴിവാക്കാനായി അറ്റന്‍ഡന്റുമാര്‍ക്ക്. കോഫിയാണ് ഇവര്‍ ടോയ്‌ലെറ്റില്‍ പ്രയോഗിക്കുന്നത്. ദുര്‍ഗന്ധമൊഴിവാക്കാന്‍ ഇതിലും നല്ലൊരു മരുന്ന് വേറെയില്ലെന്ന് ഇവരുടെ അനുഭവസാക്ഷ്യം.
മോസ്‌കോ: ക്രിസ്ത്യന്‍ വിഭാഗമായ യഹോവ സാക്ഷികളെ റഷ്യ നിരോധിച്ചു. തീവ്രവാദ ആശയങ്ങളുള്ള സംഘടനാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് നടപടി. .ഹോവ സാക്ഷികളുടെ ആരാധനാലയങ്ങളും സ്വത്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. റഷ്യന്‍ നീതിന്യായ മന്ത്രാലയത്തിന്റെ വാദം അംഗീകരിക്കുന്നതായും യഹോവ സാക്ഷികളുടെ റഷ്യന്‍ ഘടകം തീവ്രവാദാശയങ്ങള്‍ പ്രകടിപ്പിക്കുന്ന സംഘടനയാണെന്ന് വ്യക്തമാണെന്നും സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്ത് നിരോധിക്കുകയാണെന്നും ജഡ്ജി യൂറി ഇവാനെന്‍കോ പറഞ്ഞു.
സഭയുടെ റഷ്യയിലെ ആസ്ഥാനവും 395 പ്രാദേശിക ഘടകങ്ങളും അടച്ചു പൂട്ടാനും കോടതി ഉത്തരവിട്ടു. പൗരന്‍മാരുടെ അവകാശങ്ങള്‍ക്കും പൊതു സുരക്ഷയ്ക്കും സാമൂഹിക സന്തുലിതാവസ്ഥയ്ക്കും ഈ സഭ ഭീഷണിയാണെന്നായിരുന്നു ജസ്റ്റിസ് മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഭിഭാഷക സ്വെറ്റ്ലാന ബോറിസോവ വാദിച്ചത്. അതേ സമയം, കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് യഹോവ സാക്ഷികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാനും പദ്ധതിയുണ്ടെന്ന് അവര്‍ പറഞ്ഞു.
സെന്റ് പീറ്റേഴ്സബെര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന സഭയുടെ ആസ്ഥാനം അടച്ചുപൂട്ടാന്‍ നിയമ മന്ത്രാലയം നേരത്തേ ശ്രമിച്ചിരുന്നു. 2010ല്‍ മറ്റൊരു കോടതി സംഘടനയെ നിരോധിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്ന് സ്ട്രാസ്ബോര്‍ഗ് കോടതി കണ്ടെത്തിയിരുന്നു. തീവ്രവാദം പ്രവര്‍ത്തനം ആരോപിച്ച് 1,75,000 വിശ്വാസികളുള്ള സഭയുടെ ആസ്ഥാനം കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരുന്നു.
ലോകമൊട്ടാകെ 8.3 മില്യനോളം വിശ്വാസികളുള്ള സഭ വീടുകള്‍ സന്ദര്‍ശിച്ച് ആശയപ്രചരണം നടത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യാറുമുണ്ട്. ക്രിസ്ത്യന്‍ വിശ്വാസത്തിലെ ചില രീതികള്‍ ഇവര്‍ പിന്തുടരുന്നില്ല. രക്തത്തിനെതിരെയും സൈന്യത്തിനെതിരെയും നിലപാടുകള്‍ സ്വീകരിക്കുന്നതിലൂടെ പലപ്പോഴും പല രാജ്യങ്ങളിലും ഈ അമേരിക്കന്‍ വേരുകളുള്ള സഭ വിവാദത്തിലായിട്ടുണ്ട്.
ന്യൂഡൽഹി∙ സൈന്യത്തിലെ മോശം ആഹാരത്തെക്കുറിച്ച് പരാതിപ്പെട്ട ജവാൻ തേജ് ബഹാദൂർ യാദവിനെ ബിഎസ്എഫ് പുറത്താക്കി. സ്റ്റാഫ് കോർട്ട് ഓഫ് എൻക്വയറിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിൽ തേജ് ബഹാദൂർ യാദവ് പറയുന്നത് കള്ളമാണെന്നു കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. സൈന്യത്തിനെതിരെ സമൂഹമാധ്യമത്തിൽ വിഡിയോ അപ്‌ലോഡ് ചെയ്തതും നടപടിക്ക് കാരണമായി. വിധിക്കെതിരെ മൂന്നു മാസത്തിനകം കോടതിയിൽ അപ്പീൽ നൽകാം.
വിധിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂർ യാദവ് വ്യക്തമാക്കി. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കു നൽകുന്നതു മോശം ഭക്ഷണമാണെന്നും പലപ്പോഴും ഭക്ഷണമില്ലാതെ കഴിയേണ്ടിവരുന്നതായും തേജ് ബഹാദൂർ ആരോപിച്ചിരുന്നു. ഭക്ഷ്യവസ്തുക്കൾ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നതായും സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ തേജ് ബഹാദൂർ കുറ്റപ്പെടുത്തിയിരുന്നു.
സംഭവം വിവാദമായതോടെ അദ്ദേഹത്തെ ജമ്മുവിലെ തന്നെ മറ്റൊരു ബിഎസ്എഫ് ബറ്റാലിയനിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കൽ.
കേരള രാഷ്ട്രീയ വിഹായസ്സില്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഒളിമങ്ങാതെ നില്‍ക്കുന്ന സൂര്യന്‍ ഒന്നേയുള്ളൂ..! അത് സാക്ഷാല്‍ കെ.എം. മാണി തന്നെ. കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മാചര്യനായി അറിയപ്പെടുന്ന ഈ ജനകീയ നേതാവിനെ, ജനങ്ങളുടെ ഹൃദയമിടിപ്പോ ജനഹിതമോ ആരും പഠിപ്പിക്കേണ്ടതില്ല. ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്തെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനുള്ള കഴിവാണ് മദ്ധ്യതിരുവിതാംകൂറിലെ ഈ നേതാവിനെ കേരളത്തിന്റെ പ്രിയപ്പെട്ട മാണിസാര്‍ ആക്കിയത്. ഈ ജനകീയതയാണ് കേരള രാഷ്ട്രീയത്തിലെ ഭൂകമ്പങ്ങളേയും കൊടും കാറ്റുകളേയും അതിജീവിച്ചു കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ സുരക്ഷിതമായി നങ്കൂരമിടാന്‍ കെ. എം. മാണിയെ പ്രാപ്തനാക്കുന്നത്.
നിയമസഭാ സാമാജികനായും മന്ത്രിയായും ധനകാര്യ വിദഗ്ദനായും നിയമജ്ഞനായുമെല്ലാം കേരള സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കെ. എം. മാണി മലയാളം യു കെ യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വായനക്കാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നു. മാധ്യമ പ്രവര്‍ത്തനത്തില്‍ മലയാളം യു കെ യുടെ സത്യസന്ധതയെ ശ്രീ കെ. എം. മാണി അഭിനന്ദിച്ചു. നല്ലതും ചീത്തയും മലരും പതിരും വേര്‍തിരിച്ച് നേരായ വാര്‍ത്തയില്‍ക്കൂടി സമൂഹത്തിലെ പ്രശ്‌നങ്ങളെ ജനമദ്ധ്യത്തിലെത്തിക്കുവാന്‍ മലയാളം യു കെ നടത്തുന്ന പ്രയത്‌നങ്ങളെ പ്രത്യേകം പ്രശംസിച്ചു. ആതുരസേവന രംഗത്ത് മലയാളത്തിന്റെ നേഴ്‌സുമാര്‍ ലോകത്തിന് നല്‍കുന്ന സംഭാവനകളേക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.
[ot-video][/ot-video]
കെ. എം. മാണിയുടെ വാക്കുകളില്‍ നിന്ന്.
മലയാളം യു കെ യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലെസ്റ്ററില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മലയാളം യു കെ നേഴ്‌സിംഗ് പ്രാഫഷണില്‍ ഉള്ളവര്‍ക്കായി നടത്തിയ ലേഖന മത്സരത്തിന് കിട്ടിയ മികച്ച പ്രതികരണം മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റ് യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയതിന് തെളിവാണ്.
മെയ് പതിമൂന്നിന് ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി ആയിരിക്കും. ജോയിസ് ജോര്‍ജ് എംപി സ്‌പെഷ്യല്‍ ഗസ്റ്റായിരിക്കും. ലെസ്റ്ററില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന പ്രതീകാത്മക വീഡിയോ ഉത്തരകൊറിയ പുറത്തുവിട്ടു. അമേരിക്കയുമായി പരസ്പരം യുദ്ധാഹ്വാനങ്ങളും വെല്ലുവിളികളും നടക്കുന്നതിനിടെയാണ് ഉത്തരകൊറിയ ഇത്തരത്തിലൊരു വീഡിയോ പുറത്തുവിടുന്നത്. അമേരിക്കയിലെ ഒരു നഗരത്തില്‍ ഉത്തരകൊറിയ തൊടുത്തുവിട്ട ഭൂഖണ്ഡാനന്തര മിസൈല്‍ പതിക്കുന്നതും പൊട്ടിത്തെറിക്കുന്നതും വീഡിയോയിലുണ്ട്. ഉത്തരകൊറിയ സര്‍ക്കാര്‍ ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സുങ്ങിന്റെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായി നടന്ന സൈനിക ആഘോഷങ്ങള്‍ക്കിടെയാണ് അമേരിക്കയില്‍ ബോംബിടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.ദൃശ്യങ്ങള്‍ കണ്ട് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന കിം ജോങ് ഉന്നിനെ വീഡിയോയില്‍ കാണാം.