തിരുവനന്തപുരം: ഓഡിയോ േേടപ്പില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാല്കാരിയാണ് ഇതിനു പിന്നിലെന്നാണ് വിവരം. നിരന്തരം ഫോണ്‍ വിളിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവര്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് വിവരമുണ്ട്. വിവാഹമോചിതയായ ഇവര്‍ കോഴിക്കോട്ട് നിന്നാണ ജേര്‍ണലിസം പഠിച്ചത്. ഇവരുടെ സുഹൃത്തായ ഷോര്‍ട്ട് ഫിലിം സംവിധായകനും നിരീക്ഷണത്തിലാണ്. പോലീസിലെ ചിലരുടെ സഹായവും ഈ ഹണിട്രാപ്പ് ഓപ്പറേഷന് ലഭിച്ചിട്ടുണ്ടെന്നും ഇന്റലിജന്‍സ് പറയുന്നു.
രാത്രികാലങ്ങളില്‍ ഈ വിധത്തില്‍ ഫോണ്‍ കോളുകള്‍ നടത്തുന്ന സ്വഭാവം ശശീന്ദ്രനുള്‍പ്പെടെ ചില മന്ത്രിമാര്‍ക്ക് ഉണ്ടെന്ന് പോലീസിലെ ചിലരാണ് വിവരം നല്‍കിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ കുടുക്കാനായി ഇവര്‍ തെരഞ്ഞെടുത്തത്. രണ്ട് മന്ത്രിമാര്‍ കൂടി കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങളെങ്കിലും ഇത് ഇന്റലിജന്‍സ് സ്ഥിരീകരിക്കുന്നില്ല.
ലണ്ടന്‍: സാമ്പത്തികച്ചെലവ് കുറ്ക്കുന്നതിന്റെ ഭാഗമായി ചില മരുന്നുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗികള്‍ക്ക് നല്‍കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു. ട്രാവല്‍ വാക്‌സിനേഷനുകള്‍, ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പട്ടികയില്‍ ഉള്ളത്. ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍എച്ച്എ,് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വിധത്തില്‍ ലാഭിക്കുന്ന പണം പുതിയ തെറാപ്പികള്‍ അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് സ്റ്റീവന്‍സ് വ്യക്തമാക്കുന്നത്.
എന്‍എച്ച്എസിന് അനുവദിച്ചിരിക്കുന്ന 120 ബില്യന്‍ പൗണ്ടില്‍ നിന്ന് പണം പാഴാകാതിരിക്കുന്നതിന് ഇത്തരം മരുന്നുകള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ ജിപികളോട് ആവശ്യപ്പെടും. വയറിനുള്ളിലെ അസ്വസ്ഥതക, യാത്ര മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവയുമായി എത്തുന്നവര്‍ക്കാണ് ഈ മരുന്നുകള്‍ നല്‍കിയിരുന്നത്. എന്‍എച്ച്എസ് സംവിധാനത്തില്‍ പണം പാഴാകുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി അവ ഇല്ലാതാക്കാനാണ് ശ്രമമെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കി.
ഏറ്റവും ഫലപ്രദമായ ആരോഗ്യ പരിപാലന സംവിധാനമാണ് എന്‍എച്ച്എസ്. എന്നാല്‍ അതില്‍ ചില മേഖലകളില്‍ ശേഷിക്കുറവും പണത്തിന്റെ പാഴ്‌ച്ചെലവും ഉണ്ടാകുന്നു. ഇത്തരം മരുന്നുകള്‍ നല്‍കാനായി 114 മില്യന്‍ പൗണ്ടാണ് ചെലവാക്കുന്നത്. ഗ്ലൂട്ടന്‍ ഫ്രീ ഫുഡ് സപ്ലിമെന്റുകള്‍ക്കായി 22 മില്യനിലേറെ ചെലവാകുന്നു. എന്നാല്‍ ഇവ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: അമ്മമാര്‍ക്ക് കുട്ടികള്‍ കഴിഞ്ഞേ എന്തുമുള്ളൂ. കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കാനായി അവര്‍ സ്വയം ഭക്ഷണം കഴിക്കുന്നതു പോലും ഒഴിവാക്കുന്നു. യംഗ് വിമന്‍സ് ട്രസ്റ്റ് നടത്തിയ പഠനത്തിലും ഇതാണ് കണ്ടെത്തിയിരിക്കുന്നത്. 300 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 25 വയസില്‍ താഴെ പ്രായമുള്ള 46 ശതാനം അമ്മമാരും കുട്ടികള്‍ക്ക ഭക്ഷണം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് കണ്ടെത്തിയത്. അതു മൂലം ശരിയായ ഭക്ഷണം ഇവര്‍ കഴിക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി.
കഴിഞ്ഞ മാസം യുകെയില്‍ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. സാമ്പത്തികം, ജോലി, കുട്ടികളെ പരിചരിക്കല്‍ തുടങ്ങി നിരവധി വിഷയങ്ങളിലാണ് ചോദ്യങ്ങള്‍ ചോദിച്ചത്. പങ്കെടുത്ത 27 ശതമാനം അമ്മമാര്‍ ഫുഡ് ബാങ്കുകളെയാണ് ആശ്രയിച്ചിരുന്നതെന്നും വെളിപ്പെടുത്തി. 16 മുതല്‍ 24 വയസ് വരെ പ്രായമുള്ള അമ്മമാരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 19 ശതമാനത്തോളം പേര്‍ ഏകാന്തത അനുഭവിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ 26 ശതമാനം പേര്‍ ആഴ്ചയിലൊരിക്കല്‍ മാത്രമേ വീടിനു പുറത്തിറങ്ങാറുള്ളൂ എന്നാണ് അറിയിച്ചത്.
25 വയസില്‍ താഴെ പ്രായമുള്ള അമ്മമാരില്‍ ജോലി ചെയ്യുന്നവര്‍ തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ വളരെ കുറവാണ് ലഭിക്കുന്നതെന്ന് പരാതിപ്പെടുന്നു. നാഷണല്‍ ലിവിംഗ് വേജില്‍ പെടാത്തതിനാല്‍ ഇവര്‍ക്ക് ശമ്പളം കുറവാണ് ലഭിക്കുന്നത്. ക്ലറിക്കല്‍, ക്ലീനിംഗ്, കെയര്‍ ജോലികളാണ് ഇവര്‍ ചെയ്തു വരുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു
ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. സ്വാതന്ത്ര്യത്തിനായുള്ള രണ്ടാം ഹിതപരിശോധനയ്ക്കാണ് ഇതിലൂടെ വഴി തെളിയുന്നതെന്ന് എസ്എന്‍പി അവകാശപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പ്രധാന മന്ത്രി അറിയിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഹിതപരിശോധന നടത്തരുതെന്നാണ് മേയ് സ്റ്റര്‍ജനോട് ആവശ്യപ്പെട്ടത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ ഫലം സ്‌കോട്ടിഷ് ജനത അറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് ഹിതപരിശോധനയ്ക്കുള്ള സമ്മതമാണെന്ന വിലയിരുത്തലാണ് എസ്എന്‍പി നടത്തുന്നത്. 18 മാസത്തിനുള്ളില്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനും ബാക്കി ആറുമാസങ്ങള്‍ അവയുടെ സ്ഥിരീകരണത്തിനുമാണ് വിനിയോഗിക്കുക. ഇതാണ് തങ്ങള്‍ നല്‍കിയ സമയക്രമത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യൂറോപ്പില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ സ്ഥാനത്തേക്കുറിച്ച് ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിരിക്കുന്ന എസ്എന്‍പി മന്ത്രി മൈക്ക് റസല്‍ പറഞ്ഞു. ഈ സമയക്രമത്തിനുള്ളില്‍ ഹിതപരിശോധന നടത്താനുള്ള നിര്‍ദേശത്തെ എതിര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടാണെന്ന് സ്റ്റര്‍ജനും വ്യക്തമാക്കി.
ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളാരും തന്നെ ഒരു സമയക്രമം നിര്‍ദേശിച്ചിട്ടുണ്ടെന്ന് മേയ് ഇതുവരെ പറഞ്ഞിട്ടില്ല. ആര്‍ട്ടിക്കിള്‍ 50 അനുസരിച്ച് ചര്‍ച്ചകളും നടപടിക്രമങ്ങളും രണ്ട് വര്‍ഷം വരെ നീളാം. എന്നാല്‍ ഇവയ്ക്ക് അംഗീകാരം നല്‍കണമെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റിന് ആറ് മാസം വരെ സമയം ആവശ്യമാണ്. ബ്രസല്‍സില്‍ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ ഇതിന് അംഗീകാരം നല്‍കാനാകൂ.
18 മാസത്തെ ടൈംടേബിള്‍ യൂറോപ്യന്‍ കമ്മീഷന്റെ ബ്രെക്‌സിറ്റ് നെഗോഷ്യേറ്ററായ മൈക്കിള്‍ ബാര്‍നിയര്‍ ഡിസംബറില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെ അതിശയത്തോടെയാണ് ഡൗണിംഗ് സ്ട്രീറ്റ് നോക്കിക്കണ്ടത്. എന്നാല്‍ ബ്രെക്‌സിറ്റിലും സ്‌കോട്ടിഷ് ഹിതപരിശോധനയിലും സര്‍ക്കാര്‍ നയങ്ങള്‍ക്ക് മാറ്റമില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.
ബിനോയി ജോസഫ്
ഓസ്ട്രേലിയയിലെ ഫോക്നറിലുള്ള സെന്റ് മാത്യൂസ് ചർച്ചിൽ ഇറ്റാലിയൻ കുർബാനയ്ക്കായി ഒരുങ്ങുന്നതിനിടെ കുത്തേറ്റ ഫാ. ടോമി മാത്യു സുഖം പ്രാപിക്കുന്നു. ഞായറാഴ്ച അദ്ദേഹം വിശുദ്ധ ബലി അർപ്പിച്ചു. തിരുവസ്ത്രങ്ങൾ അണിഞ്ഞ് അൾത്താരയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് 72 വയസുള്ള ഒരാൾ ഫാ.ടോമിയുടെ കഴുത്ത് ലക്ഷ്യമാക്കി കുത്തിയത്. മാർച്ച് 19 ഞായറാഴ്ചയാണ് സംഭവം നടന്നത്. പെട്ടെന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചതിനാൽ കത്തി തിരു വസ്ത്രത്തിലൂടെ ആഴ്ന്നിറങ്ങി ഇടതു ഷോൾഡറിൽ മുറിവുണ്ടാക്കി. ഫാ.ടോമിയെ ആക്രമിച്ചയാൾ അതിനു മുമ്പ് മൂന്നു തവണ ചർച്ചിൽ എത്തിയിരുന്നു. ഫാ. ടോമിയെ അന്വേഷിച്ച അയാൾ എവിടെ ആ ഇന്ത്യൻ എന്നു ചോദിച്ചു. മാർച്ച് 4 ന്, അക്രമിച്ചയാൾ ഫാ.ടോമിയെ നേരിട്ടു കണ്ടിരുന്നു. “എന്നെ കുർബാന അർപ്പിക്കാൻ അനുവദിക്കില്ലാ എന്ന് അയാൾ പറഞ്ഞു. കാരണം നീ ഇന്ത്യാക്കാരനാണ്. ഇന്ത്യാക്കാരെല്ലാം ഒന്നുകിൽ ഹിന്ദുവോ അല്ലെങ്കിൽ മുസ്ളിമോ ആണ്. അയാളുടെ അജ്ഞതയാണ് അക്രമത്തിലേക്ക് നയിച്ചത്”. ഫാ.ടോമി പറയുന്നു.
വിശ്വാസികൾ ഇറ്റാലിയൻ കുർബാനയ്ക്ക് ഒരുക്കമായുള്ള ഗാനങ്ങൾ ആലപിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കത്തി പിന്നിൽ ഒളിപ്പിച്ചു പിടിച്ചാണ് അക്രമി എത്തിയത്. ഇന്ത്യാക്കാരനായതിനാൽ കുർബാന അർപ്പിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു. സാരമായ പരിക്കില്ലെന്ന് കരുതി ഫാ.ടോമി ബലിയർപ്പിക്കുവാൻ തയ്യാറെടുത്തെങ്കിലും തിരുവസ്ത്രത്തിൽ രക്തം പൊടിയുന്നത് അദ്ദേഹത്തി൯െറ സഹ ശുശ്രൂഷികൾ കണ്ടു. തുടർന്ന് വിശ്വാസികൾക്കായി ഫാ.ടോമി ഒരു ഹ്രസ്വമായ പ്രാർത്ഥന നടത്തി ആശീർവാദം നല്കി. അപ്പോഴേയ്ക്കും ആംബുലൻസ് ചർച്ചിനു പുറത്ത് എത്തിയിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നല്കിയ ശേഷം ഉടൻ തന്നെ ഫാ.ടോമിയെ ഹോസ്പിറ്റിലിലേയ്ക്ക് മാറ്റി അടിയന്തിര പരിചരണ വിഭാഗത്തിലാക്കി. കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കളത്തൂർ കുടുംബാംഗമായ ഫാ.ടോമി 2014 മുതൽ ഇതേ ചർച്ചിൽ വികാരിയായി സേവനമനുഷ്ഠിച്ച് വരുന്നു. ഞായറാഴ്ച ഉന്മേഷവാനായി വീണ്ടും ബലി വേദിയിൽ എത്തിയ ഫാ.ടോമി തനിക്കായി പ്രാർത്ഥിച്ചവർക്കും പിന്തുണ നല്കിയവർക്കും ഇടവക വിശ്വാസികൾക്കും നന്ദി പറഞ്ഞു. ഇടവകാംഗങ്ങൾ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹത്തെ സ്വീകരിച്ചു.
ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണം നടത്തിയ ഖാലിദ് മസൂദ് 2010ല്‍ത്തന്നെ തീവ്രവാദിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍. സൗദി അറേബ്യയില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയ ശേഷം തിരിച്ചെത്തിയതു മുതലാണ് എംഐ 5 പോലെയുള്ള ഏജന്‍സികള്‍ മസൂദിനെ ശ്രദ്ധിച്ചു തുടങ്ങിയത്. ബുധനാഴ്ച നടത്തിയ ആക്രമണത്തിനു മുമ്പായി ഇയാള്‍ ഏജന്‍സികളുടെ നിരീക്ഷണ വലയത്തില്‍ നിന്ന് പുറത്തു പോയിരുന്നു.
സൗദിയില്‍ 2005നും 2009നുമിടയില്‍ രണ്ട് തവണ പോയിവന്ന മസൂദിനെതിരെ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുമ്പുംം അന്വേഷണം നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേയും സ്ഥിരീകരിച്ചു. ജയിലില്‍ കഴിയുന്ന അന്‍ജം ചൗധരിയുടെ നിരോധിക്കപ്പെട്ട സംഘടനയായ അല്‍ മുജാഹിരൂണ്‍ അനുഭാവികളുംമായി ഇയാള്‍ ബന്ധപ്പെടുന്നതാണ് ഏജന്‍സികള്‍ സംശയത്തോടെ നോക്കിയതെന്ന് സണ്‍ഡോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇയാളെ നിരീക്ഷിക്കാന്‍ എന്താണ് കൃത്യമായ കാരണമെന്നുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ബര്‍മിംഗ്ഹാമില്‍ ഇന്നലെ രാത്രിയാണ് ആക്രമണവുമായി ബന്ധപ്പെട്ട് ഒരു 30കാരനനെ അറസ്റ്റ് ചെയ്തത്. രാജ്യത്തൊട്ടാകെ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് അറസ്റ്റ്. ഇതോടെ സംഭവത്തോട് അനുബന്ധിച്ച് അറസ്റ്റിലായവരുടെ എണ്ണം 12 ആയി ഉയര്‍ന്നു.
തിരുവനന്തപുരം: എ.കെ.ശശീന്ദ്രന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം. മുഖ്യമന്ത്രിയും ഡിജിപിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായത്. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. ഏത് അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
മംഗളം ചാനല്‍ ലോഞ്ചിംഗിനോട് അനുബന്ധിച്ച് പുറത്തു വിട്ട വാര്‍ത്തയില്‍ സംപ്രേഷണം ചെയ്ത ഓഡിയോ ക്ലിപ്പില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ക്രൈം ബ്രാഞ്ചിന്റെ ഓര്‍ഗനൈസ്ഡ് ക്രൈം വിഭാഗത്തിന്റെ അന്വേഷണം ആവശ്യമായി വന്നേക്കും. ഇക്കാര്യത്തില്‍ ഉടന്‍തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ശശീന്ദ്രനെതിരെ ആരോപണം ഉയര്‍ന്നെങ്കിലും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല.
പരാതി ആര് നല്‍കിയാലും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണം ചാനല്‍ പുറത്തു വിട്ടതിനെത്തുടര്‍ന്ന് ഗതാഗത മന്ത്രി സ്ഥാനത്തു നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ എ.കെ.ശശീന്ദ്രന്‍ രാജിവെച്ചിരുന്നു.
ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡ് സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധനാ ആവശ്യം നിരാകരിച്ചതിനു പിന്നാലെ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനുമായി തെരേസ മേയ് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച ഇന്നുണ്ടാകുമെന്നാണ് സൂചന. യുകെയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് എഡിന്‍ബര്‍ഗ് പാര്‍ലമെന്റ് ആവശ്യമുന്നയിക്കുന്നതിനു തൊട്ടു മുമ്പായിട്ടാണ് കൂടിക്കാഴ്ച. ബ്രെക്‌സിറ്റ് നടപടികള്‍ ആരംഭിക്കാനായി ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് തെരേസ മേയ്യ ഈ ഘട്ടത്തിലാണ് സ്വാതന്ത്യത്തിനായുള്ള മുറവിളി സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് ഉയരുന്നത്.
അടുത്ത വര്‍ഷം ഹിതപരിശോധന നടത്താനുള്ള നീക്കമാണ് സ്‌കോട്ടിഷ് പാര്‍ലമെന്റ് നടത്തുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടിംഗ് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകാതെ അംഗീകരിക്കാന്‍ ആവില്ലെന്നാണ് മേയ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.
ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനത്തിനു മുമ്പ് സ്‌കോട്ടലന്‍ഡില്‍ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് മേയ് എത്തുന്നത്. ബുധനാഴ്ച ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. സ്‌കോട്ടിഷ് പാര്‍ലമെന്റ് നാളെയാണ് ഹിതപരിശോധനാ വിഷയത്തില്‍ വോട്ടിംഗ് നടത്താനിരിക്കുന്നത്.
ലണ്ടന്‍: അമേരിക്കയും ബ്രിട്ടനും വിമാനങ്ങളിലെ ക്യാബിന്‍ ബാഗേജില്‍ നിന്ന് ലാപ്‌ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നിരോധിച്ചതിന് കാരണം ഐപാഡില്‍ സ്‌ഫോടകവസ്തു ഒളിപ്പിച്ചു കടത്താനുള്ള നീക്കം പരാജയപ്പെടുത്തിയിതിനു പിന്നാലെയെന്ന് വെളിപ്പെടുത്തല്‍. സുരക്ഷാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിക്കുന്നതെന്നാ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനങ്ങളില്‍ മൊബൈലിനെക്കാള്‍ വലിപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു പോകുന്നതിനുള്ള വിലക്ക് യുകെയില്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു. ഈജിപ്റ്റ്, ജോര്‍ദാന്‍, ലെബനന്‍, സൗദി അറേബ്യ, ടുണീഷ്യ, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിരോധനം.
ബ്രിട്ടീഷ് എയര്‍വേയ്‌സ്, ഈസി ജെറ്റ്, ജെറ്റ് 2, മൊണാര്‍ക്ക്, തോമസ് കുക്ക്, തോംസണ്‍ എട്ട് വിദേശ എയര്‍ലൈനുകള്‍ എന്നിവയിലാണ് വിലക്ക് ബാധകമാകുന്നത്. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഇത്തരെ ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് അമേരിക്ക വിലക്കിയതിനു പിന്നാലെയാണ് ബ്രിട്ടനും വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഏതെങ്കിലും ഒരു സംഭവത്തിന്റെ ചുവടുപിടിച്ചല്ല വിലക്ക് ഏര്‍പ്പെടുത്തിയതെന്നും സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഐപാഡിന്റെ മാതൃകയില്‍ സ്‌ഫോടക വസ്തു ഒൡപ്പിച്ച് കടത്താനുള്ള ശ്രമമാണ് അതിലൊന്ന്. എന്നാല്‍ ഈ സംഭവം എവിടെയാണ് ഉണ്ടായതെന്നത് രഹസ്യമാണ്.
ഇത്തരത്തില്‍ സ്‌ഫോടകവസ്തു ഒളിച്ചു കടത്താനുള്ള ശ്രമം കണ്ടെത്തിയതോടെ തീവ്രവാദ സംഘടനകള്‍ നടത്താന്‍ ശ്രമിക്കുന്ന പുതിയ തരം ആക്രമണ രീതികളെക്കുറിച്ചുള്ള ആശങ്കയിലാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍. ക്യാബിനുള്ളില്‍ സ്‌ഫോടകവസ്തു എത്തിക്കുകയും യാത്രക്കിടയില്‍ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്താല്‍ അത് വന്‍ അപകടത്തിനാകും വഴിവെക്കുക. ബാഗേജ് ഏരിയയില്‍ സൃഷ്ടിക്കുന്ന സ്‌ഫോടനത്തേക്കാള്‍ വിമാനത്തില്‍ യാത്രക്കാരുള്ള ഭാഗത്ത് നടത്തുന്ന സ്‌ഫോടനങ്ങള്‍ വലിയ ദുരന്തമുണ്ടാക്കുമെന്നതിനാലാണ് ഇത്തരം ശ്രമങ്ങള്‍ക്ക് ഭീകരര്‍ തുനിയുന്നതെന്നാണ് കരുതുന്നത്.
തെരേസ മേയുടെ നേതൃത്വത്തില്‍ നടന്ന സുരക്ഷാ അവലോകനത്തിനു ശേഷമാണ് യുകെയില്‍ ഈ വിലക്ക് പ്രഖ്യാപിച്ചത്. തീവ്രവാദികള്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് അമേരിക്ക നല്‍കുന്ന വിശദീകരണം.
തിരുവനന്തപുരം : സ്ത്രീസുരക്ഷക്കായി മുറവിളി കൂട്ടിയ ഇടതുപക്ഷ മന്ത്രിയുടെ ലൈംഗീക വൈകൃതങ്ങള്‍ ‘മംഗളം ടെലിവിഷനി’ ലൂടെ പുറത്ത്. ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനാണ് പരാതിക്കാരിയായ സ്ത്രീയോട് അപമാനകരമായി പെരുമാറിയിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് ‘മംഗളം ടെലിവിഷന്‍’ പുറത്തു വിട്ടിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള ‘ഫോണ്‍ സെക്‌സ്’സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്.എന്‍.സി.പി. ദേശീയ പ്രവര്‍ത്തകസമിതി അംഗമാണ് കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. നിലവില്‍ എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യായ ശശീന്ദ്രന്‍ ഇതിനു മുന്‍പ് 2011ലും ഏലത്തൂരില്‍ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടുനിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.
2016 മേയ് 25 നാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് . എന്‍.സി.പി.യുടെ രണ്ട് എം.എല്‍.എ.മാരില്‍ ഒരാളായ ശശീന്ദ്രന്റെ സ്ഥാനാരോഹണം ഒരുപാട് വിവാദങ്ങളില്‍ സൃഷ്ടിച്ചിരുന്നു. മറ്റൊരു എം.എല്‍.എ.യായ തോമസ് ചാണ്ടിയും ഇതേ സമയം മന്ത്രിസഭയില്‍ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ആദ്യത്തെ രണ്ടര വര്‍ഷം ശശീന്ദ്രന്നും രണ്ടാമത്തെ രണ്ടര വര്‍ഷം തോമസ് ചാണ്ടിയ്ക്കും കൊടുക്കാമെന്ന് പറഞ്ഞാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.