Main News

25 വർഷം മുൻപായിരുന്നു അവരുടെ വിവാഹം. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിവാഹ വാർഷികം കാര്യമായി ആഘോഷിക്കാൻതന്നെ അമേരിക്കക്കാരനായ കർട് കൊച്റനും മെലിസയും തീരുമാനിച്ചു. ഒരാഴ്ചയോളം നീളുന്ന ആഘോഷം. ഇതിൽ ഏറ്റവും പ്രധാനം ലണ്ടൻ സന്ദർശനം. ആഘോഷത്തിന്റെ അവധി ദിനങ്ങൾ അവസാനത്തിലേക്കടുക്കുമ്പോൾ ഒരിക്കൽപ്പോലും അവർ ഓർത്തിട്ടുണ്ടാകില്ല തങ്ങൾ എന്നേയ്ക്കുമായി പിരിയാൻ പോവുകയാണെന്ന്.
ലണ്ടനിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർട് കൊച്റൻ എന്നയാളുടെ കഥ ലോക മാധ്യമങ്ങളിൽ വലിയ വാർത്തയായിരിക്കുന്നു. മെലിസയുടെ മാതാപിതാക്കൾ ലണ്ടനിലാണ്. അവിടുത്തെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റിൽ ജോലി ചെയ്യുകയാണ് അവർ. ലണ്ടൻ സന്ദർശനത്തിന്റെ മുഖ്യ ഉദ്ദേശ്യവും ഇവരെ കാണുകയെന്നതായിരുന്നു. സന്ദർശന ശേഷം വ്യാഴാഴ്ച തിരിച്ചു പോകാനിരിക്കുകയായിരുന്നു ഇരുവരും.

നഗരത്തിന്റെ വിവിധ സ്ഥലങ്ങൾ കണ്ട ഇവർ പാർലമെന്റിനു സമീപമുള്ള വെസ്റ്റ്മിനിസ്റ്റർ പാലത്തിലും ഇവർ നടക്കാൻ പോയി. പാലത്തിലൂടെ നടക്കുന്നതിനിടെയാണ് അക്രമി സഞ്ചരിച്ച എസ്‌യുവി അതിവേഗം പാഞ്ഞ് കർട്ടിനെയും മെലിസയേയും ഇടിച്ചു തെറിപ്പിച്ചത്. കർട്ട് സംഭവസ്ഥലത്ത് മരിച്ചു. മെലിസ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നു. കർടിന്റെ മരണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഗാധ ദുഃഖം രേഖപ്പെടുത്തി.

Image result for our-family-is-heartbroken-american-killed-in-london-attack-was-celebrating-wedding-anniversary.

മെസിലയുടെ കാലിനും നട്ടെല്ലിനും തലയ്ക്കുമാണു ഗുരുതര പരുക്ക്. പത്തു വർഷമായി സ്വന്തമായി റെക്കോഡിങ് സ്റ്റുഡിയോ നടത്തുകയായിരുന്നു ഈ ദമ്പതികൾ.

ബുധനാഴ്ചയാണ് ലണ്ടൻ പാർലമെന്റിനു സമീപം ഭീകരാക്രമണമുണ്ടായത്. ബ്രിട്ടിഷ് പാർലമെന്റിനു സമീപത്തെ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിനടുത്തുള്ള പാലം കടക്കുകയായിരുന്ന ആളുകളെ ഇടിച്ചു തെറിപ്പിച്ചാണ് ഖാലിദ് മസൂദ് എന്ന കൊലയാളി വാഹനം ആക്രമണം നടത്തിയത്. തുടർന്ന് ഇയാൾ വാഹനം ഉപേക്ഷിച്ചു പാർലമെന്റ് ഗേറ്റിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിനെ കത്തി കൊണ്ടുക കുത്തി. പൊലീസ് ഇയാളെ വെടിവച്ചു വീഴ്ത്തി.

സംഭവത്തിൽ പരുക്കേറ്റ് 29 പേർ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. ഇതിൽ ഏഴു പേരുടെ നില ഗുരുതരമാണ്.

ന്യൂഡല്‍ഹി: സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയില്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഈ ആവശ്യം. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളേജുകളെന്നും ആ സാഹചര്യത്തിന് മാറ്റമുണ്ടാകാനും ജിഷ്ണു പ്രണോയിമാര്‍ ഇനിയുണ്ടാകാതിരിക്കാനും കോടതി ഇടപെടണമെന്ന് ഹര്‍ജിയില്‍ പറയുന്നു. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി 27ന് പരിഗണിക്കും. മഹിജ നല്‍കിയ ഹര്‍ജിയും ഇതിനൊപ്പം പരിഗണിക്കും.

ലക്കിടി നെഹ്‌റു ലോ കോളേജി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ കൃഷ്ണദാസിന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണദാസിനെ അടിയന്തരമായി മോചിപ്പിക്കണമെന്നും അറസ്റ്റ് ചെയ്തത് നിയമപരമായല്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്തിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്ന് കേസ് ഡയറിയില്‍ ഉണ്ടായിരുന്നില്ല. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കി.

ലണ്ടന്‍: സ്വാതന്ത്ര്യത്തിനായുള്ള പുതിയ ഹിതപരിശോധന സംബന്ധിച്ചുള്ള ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു. മാര്‍ച്ച് 28ന് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി തെരേസ മേയ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് വോട്ടെടുപ്പ്. രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണം നടന്നത്. ഇതോടെയാണ് വോട്ടിംഗ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
2019 സ്പ്രിംഗില്‍ ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടത്താനായിരുന്നു നീക്കം. ഭീകരാക്രണമണത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ലെന്ന നിഗമനത്തിലാണ് വോട്ടെടുപ്പ് മാറ്റിവെക്കാന്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് തീരുമാനിച്ചത്. സ്‌കോട്ടിഷ് ടോറികളും ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും വ്യാഴാഴ്ചയും ചര്‍ച്ച തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും സ്‌കോട്ടിഷ് ഗ്രീന്‍സ് ഇതിനെ എതിര്‍ത്തു.

ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനത്തിനു ശേഷം അടുത്ത വ്യാഴാഴ്ച വോട്ടിംഗ് നടത്താമെന്ന് എസ്എന്‍പി പറഞ്ഞെങ്കിലും അതിനു മുമ്പായി ചൊവ്വാഴ്ച തന്നെ വോട്ടിംഗ് വേണമെന്ന് സ്‌കോട്ടിഷ് ഗ്രീന്‍ പാര്‍ട്ടി പ്രകടിപ്പിച്ച അഭിപ്രായത്തോട് പിന്നീട് യോജിക്കുകയായിരുന്നു. വോട്ടിംഗില്‍ സര്‍ക്കാര്‍ വിജയിച്ചാല്‍ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ ഹിതപരിശോധനാ ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിച്ചേക്കും.

കാലിഫോര്‍ണിയ: ക്യാന്‍സര്‍ നിര്‍ണ്ണയം രക്തപരിശോധനയിലൂടെ സാധ്യമാകുന്ന ലോകത്തെ ആദ്യ രീതി ഒരു വര്‍ഷത്തിനകെ പ്രാവര്‍ത്തികമാകും. ഇതിന്റെ പ്രോട്ടോടൈപ്പ് പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ജാസ്മിന്‍ സോയും സംഘവുമാണ ഈ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. രക്തസാംപിളുകളിലെ ട്യൂമര്‍ ഡിഎന്‍എകള്‍ കണ്ടെത്താനുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ഇവര്‍ വികസിപ്പിച്ചു. ഈ ഡിഎന്‍എകള്‍ ശരീരത്തില്‍ ഏതു ഭാഗത്തു നിന്നാണ് ഉദ്ഭവിക്കുന്നതെന്നും വ്യക്തമായി പറഞ്ഞുതരാന്‍ പ്രോഗ്രാമിന് സാധിക്കും.
ക്യാന്‍സര്‍ ലൊക്കേറ്റര്‍ എന്നു വിളിക്കുന്ന ഈ പ്രോഗ്രാം രക്തത്തിലുള്ള ട്യൂമര്‍ ഡിഎന്‍എകളുടെ അളവ് പരിശോധിച്ചാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. ഇവ തിരിച്ചറിയപ്പെട്ടു കഴിഞ്ഞാല്‍ ആയിരക്കണക്കിന് ആളുകളുടെ ജനിതക വിവരങ്ങളുമായി താരതമ്യം ചെയ്ത് രോഗനിര്‍ണ്ണയം നടത്തുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. സ്തനാര്‍ബുദം, കരളിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന അര്‍ബുദങ്ങള്‍ എന്നിവ തിരിച്ചറിയാനാണ് ഇപ്പോള്‍ ഈ രീതി കൂടൂതല്‍ ഉപയോഗപ്പെടുത്തിയത്. ആദ്യഘട്ടത്തിലുള്ള ക്യാന്‍സറുകള്‍ 80 ശതമാനവും തിരിച്ചറിയാന്‍ ഈ രീതി ഫലപ്രദമാണെന്നാണ് വിവരം.

രോഗനിര്‍ണ്ണയത്തിന് രക്തപരിശോധനയെ മാത്രം ആശ്രയിക്കുന്ന രീതിക്ക് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് വേള്‍ഡ് വൈഡ് ക്യാന്‍സര്‍ റിസര്‍ച്ച് പ്രതിനിധി ലാറ ബെന്നറ്റ് പറഞ്ഞു. ഭാവിയില്‍ ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് അവലംബിക്കാവുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമായിരിക്കും ഇതെന്നും അവര്‍ പറഞ്ഞു.

ബ്രിട്ടീഷ് പാര്‍ലമെന്‍റിനു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആക്രമണം നടത്തിയത് ബ്രിട്ടീഷുകാരനാണെന്ന് പ്രധാനമന്ത്രി തെരെസ മേ.  തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ സുരക്ഷാവിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Image result for london-attack-is-took-responsibility

എന്നാല്‍ അടുത്തിടെയായി ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ചും സുരക്ഷാവിഭാഗത്തിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല. അന്വേ·ഷണവിഭാഗം അനുവദിച്ചാല്‍ അക്രമിയുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നും   പ്രധാനമന്ത്രി പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമിയുള്‍പ്പെെട നാല് പേരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഇരുപതോളംപേരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.

ബ്രിട്ടീഷ് പാർലമെന്‍റിനു സമീപമുണ്ടായ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ആക്രമണത്തിൽ ഇരകളായവർക്കുവേണ്ടിയും അവരുടെ കുടുംബത്തിനുവേണ്ടിയും പ്രാർഥിക്കുന്നുവെന്നു മോദി ട്വിറ്ററിൽ കുറിച്ചു. ഭീകരതയ്ക്കേതിരെയുള്ള ബ്രിട്ടണ്‍ന്‍റെ നിലപാടുകൾക്കൊപ്പം ഇന്ത്യ നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച ബ്രിട്ടീഷ് പാർലമെന്‍റിനു സമീപമുണ്ടായ ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. നാൽപതിലധികം പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നു പോലീസുകാരും മൂന്നു ഫ്രഞ്ച് സ്കൂൾ കുട്ടികളും ഉൾപ്പെട്ടുന്നു.

(WION)

ബിജു പോള്‍
ലെസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണം വെരി.റെവ. ഫാദര്‍ ജേക്കബ് കോമടത്തുശേരിയില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ അനുഗ്രഹീത നേതൃത്വത്തില്‍ ഏപ്രില്‍ 9 )o തീയതി മുതല്‍ 15 )o തീയതി വരെ നടത്തപ്പെടുന്നു.

ഏപ്രില്‍ 9 നു ഓശാന, ഉച്ചയ്ക്ക് ഒരു മണിക്ക് പ്രാര്‍ത്ഥന, തുടര്‍ന്നു ഓശാന ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും.

ഏപ്രില്‍ 12 പെസഹാബുധനാഴ്ച, വൈകിട്ട് ആറു മണിയ്ക്ക് സന്ധ്യാ നമസ്‌കാരം, തുടര്‍ന്നു പെസഹാ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും.

ഏപ്രില്‍ 14 ദുഃഖ വെള്ളിയാഴ്ച, രാവിലെ ഒന്‍പതു മണി മുതല്‍ അഞ്ചു മണി വരെ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍.

ഏപ്രില്‍ 15 ഈസ്റ്റര്‍ ശനി, ആറു മണിക്ക് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് ഉയിര്‍പ്പിന്റെ ശുശ്രൂഷയും വി.കുര്‍ബാനയും, അതിനുശേഷം സ്‌നേഹ വിരുന്ന്.

വിശുദ്ധ വാരാചരണത്തിലേക്കു എല്ലാവരെയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നു.

പള്ളിയുടെ അഡ്രസ്:

178 Uppingham Road,
Leicester ,

LE5 0QG .

പള്ളി വികാരി :

റെവ.ഫാദര്‍ ഡോക്ടര്‍ ബിജി ചിറത്തിലാട്ട്.
Mob : 07460235878

Trustee :
Biju Paul: 07598233541

Secretory:
Priyesh Mathew: 07903481779

തുളസിവനം തുളസി
വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സ്വാശ്രയമുതലാളിക്കെതിരെ സ്വാശ്രയ അസോസിയേഷന്‍ നടപടിയെടുത്തൂ..കുട്ടികളെ ഇടിച്ചുപഞ്ഞിക്കിടുന്നതും; ഇടിമുറിയില്‍ക്കയറ്റി തല്ലിക്കൊല്ലുന്നതും ക്രിമിനല്‍കുറ്റമാണെന്നും അങ്ങനെയുള്ളവരെ സംഘടനയില്‍ വെച്ചുപൊറുപ്പിക്കില്ലന്നും അസോസിയേഷന്‍ അറിയിച്ചു… മര്‍ദനമേല്‍ക്കേണ്ടിവന്ന വിദ്യാര്‍ത്ഥിയോട് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ദിവസത്തേയ്ക്ക് കോളേജുകള്‍ അടച്ചിടാനും ..പോലിസ് അന്വേഷണത്തോട് സഹകരിക്കുമെന്നും; വിദ്യാര്‍ത്ഥിയേയും കുടുംബക്കാരെയും ആശ്വസിപ്പിക്കാന്‍ ഒരു പ്രതിനിധിസംഘത്തെ അയക്കാനും സ്വാശ്രയഅസോസിയേഷന്‍ തീരുമാനിച്ചു…..     ഹാ ഹഹ എന്തുനല്ല നടക്കാത്ത സ്വപ്നം…

ഒറിജിനല്‍ ദേണ്ടെ താഴെ കിടക്കുന്നു

കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടാന്‍ സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു.  എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും അടച്ചിടും.  നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ലക്കിടി നെഹ്രു ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് പി. കൃഷ്ണദാസടക്കം അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍  അനിശ്ചിതകാല സമരം അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷന്‍ അറിയിച്ചു……. (മാതൃഭൂമി)

അടിപൊളി…. അല്പം വൈകിയാണെങ്കിലും സംഗതി കലക്കി.. എന്തേ അടച്ചിടാന്‍ വൈകിയതെന്നോര്‍ത്തു വേവലാതിപ്പെട്ടിരിക്കുവായിരുന്നു… ഈ അടച്ചിടല്‍സമരം കുറച്ചുകൂടിനേരത്തെ നടത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി ജോറായേനെ… ഏത്,,, നമ്മുടെ റോബിന്‍ പാതിരിയെ പീഡനത്തിന് പിടിച്ച സമയത്ത് ഈ അടച്ചിടല്‍ സമരം നടത്തേണ്ടതായിരുന്നു… അദേഹവും ഒത്തിരി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജര്‍ ആയിരുന്നല്ലോ… പോരാത്തതിന് നമ്മുടെ ഗ്രൂപ്പില്‍പ്പെട്ട ആളുമാണ്….ജാമ്യമില്ലാത്ത വകുപ്പ് പോലിസ് ചാര്‍ത്തിയതുകൊണ്ട്; അങ്ങേരിപ്പോള്‍ ചപ്പാത്തി പരത്തി ആശ്വാസം കൊള്ളുകയാണ്… ജാമ്യംകിട്ടുന്നവകുപ്പ് ചാര്‍ത്താന്‍ അന്ന് സമരം നടത്തിയിരുന്നെങ്കില്‍ ഇന്ന് അദേഹവും സഭാപ്രതിനിധിയായി  ഈ സമരത്തിന്‍റെ മുന്‍പന്തിയില്‍ നിന്നേനെ…

ഇതിപ്പോ; ഈ അടച്ചിടല്‍ സമരത്തില്‍ ദൈവസ്നേഹം മാത്രം പ്രസംഗിക്കുന്ന സഭാ സ്വാശ്രയങ്ങളും,  സമുദായനന്മയ്ക്കും മാനവപുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമുദായസംഘടനാ സ്വാശ്രയങ്ങളും, പിന്നെ അല്ലറചില്ലറ കള്ളുകച്ചവട പ്രമുഖരുടെ സ്വാശ്രയങ്ങളും  എല്ലാം ഒറ്റക്കെട്ടാണ്.. അതാണ്‌ വര്‍ഗ്ഗസ്നേഹം.. സ്വാശ്രയ അടിമുറിഇടിമുറി  കാര്യത്തില്‍ സഭയും, കള്ളും, സമുദായവും എല്ലാം ഒറ്റക്കെട്ടാണ്… നുമ്മടെ കോളേജിലെ വിദ്യാര്‍ത്ഥികളെ തല്ലാനും കൊല്ലാനുമുള്ള അധികാരം നമുക്കുണ്ട്; കേസെടുത്താല്‍ നുമ്മ ഒറ്റക്കെട്ടായി സമരം നടത്തിക്കളയും…. എന്താല്ലേ………

എന്തിനാണപ്പോ  ഈ അടച്ചിടല്‍… ഒരു സ്വാശ്രയകോളേജ് ചെയര്‍മാന്‍റെ നേതൃത്വത്തില്‍ അവരുടെ കോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പഞ്ഞിക്കിടുന്നു.. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലിസ് കേസ് എടുക്കുന്നു.. കുറ്റത്തിന്‍റെ മെറിറ്റ്‌ നോക്കി പോലിസ് ആവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കി… കുറ്റത്തിന്‍റെ കഠിനത പ്രകാരം പ്രതികള്‍ക്ക് ജാമ്യംകിട്ടാനുള്ള സാധ്യത കുറവാണ്…അതിനെത്തുടര്‍ന്ന്‍  പോലിസ് ഈ കേസില്‍ ജാമ്യംകിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തുവെന്ന് ആരോപിച്ച് കോളേജുകള്‍ അടച്ചിട്ടു സമരം നടത്തുന്നു.. അല്ലപ്പാ.. നിങ്ങ കുറെ സ്വാശ്രയക്കാര്‍ പറയുന്ന വകുപ്പുകള്‍ ചാര്‍ത്തി കേസ് എഴുതിയാ മതിയെങ്കില്‍ ഇന്നാട്ടില്‍ പോലീസും കോടതിയും ഒന്നും വേണ്ടല്ലോ… അല്ലേ.. നിങ്ങള്‍ക്ക് തോന്നിയവരെ തല്ലും നിങ്ങള്‍ക്ക് തോന്നിയവരെ കൊല്ലും ആരും മിണ്ടാന്‍പാടില്ല കൊള്ളാലോ ബ്രോ,,കളെ  നിങ്ങള്‍ പറയുന്ന ആ കിണാശ്ശേരി…..

അല്ല ഒരുകണക്കിന് നിങ്ങ പറയുന്നതിലും കാര്യമുണ്ട്; ഒരു വിദ്യാര്‍ത്ഥിയെ ഇടിമുറിയിലിട്ടു തല്ലിക്കൊന്നിട്ടും ജാമ്യം കിട്ടി; ഇതിപ്പോ വെറും തല്ലുമാത്രം കൊടുത്ത കേസില്‍ ജാമ്യമില്ലപോലും… ഇതെന്തൊരു പരിപാടിയാണ്; മ്ലേച്ചം, മ്ലേച്ചം…ചിന്തിച്ചുപോകും, ആരും ചിന്തിച്ചുപോകും…ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.. ആദര്‍ശധീരന്‍ ആന്റണി ചേട്ടന്‍റെ കാലത്ത് രജനി എസ് ആനന്ദ്…..ഇപ്പൊ ജിഷ്ണു പ്രണോയ് എന്നിട്ട് ഇവിടുത്തെ സ്വാശ്രയത്തിനു വല്ല മാറ്റവും ഉണ്ടായോ..? ഇല്ല…  അപ്പൊ  ഇതങ്ങനെ വിട്ടാല്‍ പറ്റില്ല കാശിനുവേണ്ടി പിഴിയാനുള്ള അധികാരം ഉള്ളതുപോലെ തല്ലാനും കൊല്ലാനുമുള്ള അവകാശം കൂടി  സ്വാശ്രയകോളേജുകള്‍ക്ക് പതിച്ചു കിട്ടുന്നതുവരെ അടച്ചിടല്‍ തുടരണം…

ഈ സ്വാശ്രയങ്ങളൊക്കെ തുടങ്ങുന്നത് സാമൂഹ്യ സേവനത്തിനുവേണ്ടിയാണെന്നാണ് ചിലരുടെയൊക്കെ വിചാരം..സത്യമതാണോ അല്ലേയല്ല…  കാശെറിഞ്ഞു കാശുണ്ടാക്കാന്‍ വേണ്ടിയാണ് ഇതൊക്കെ തുടങ്ങുന്നത്… പത്തുകോടി മുടക്കിയാല്‍ നൂറുകോടി തിരിച്ചുപിടിക്കണം. അതിനുവേണ്ടിയുള്ള  എല്ലാ മാര്‍ഗ്ഗങ്ങളും സ്വികരിക്കും. ഫീസിനത്തില്‍ മാത്രം പിഴിഞ്ഞാല്‍ ഒക്കുന്നില്ലേല്‍ ; താടിവെച്ചാല്‍ ഫൈന്‍,, താടിവടിച്ചാല്‍ ഫൈന്‍,, മുണ്ടുടുത്താല്‍ ഫൈന്‍,,തുമ്മിയാല്‍ ഫൈന്‍ , ചിരിച്ചാല്‍ ഫൈന്‍,, കരഞ്ഞാല്‍ ഫൈന്‍ അങ്ങനെ പറ്റുന്ന രീതിയിലൊക്കെ പൈസ വസൂലാക്കും.. ഇതിനെയൊക്കെ എതിര്‍ക്കാന്‍ വരുന്നവര്‍ക്ക് ഇടിമുറിയില്‍ വച്ച് സ്വികരണം കൊടുക്കും.. സ്ഥാനത്ത് ഇടികൊടുത്താല്‍  ആള് പരലോകം പുല്കുമെന്നൊക്കെ  ഇവിടെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാണ്.. അതൊക്കെ അത്രവലിയ ഇഷ്യൂ ആക്കണോ. അതാണല്ലോ  മുന്പ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ മുന്‍‌കൂര്‍ജാമ്യം കിട്ടിയത്… അതിനു പറ്റിയ വകുപ്പുകള്‍ നുമ്മതന്നെ പോലീസിനു പറഞ്ഞുകൊടുത്തു.. പോലിസ് അതുവെച്ചു കാര്യങ്ങള്‍ നീക്കി. പക്ഷെ ഇവിടിപ്പോ ചെറിയൊരു മര്ധനക്കേസില്‍ ജാമ്യമില്ലപോലും.. എന്തൊരു അനീതിയാണ് ഈ പോലിസ് ചെയ്യുന്നത്. ചേര്‍ക്കേണ്ട വകുപ്പുകള്‍ ഏതെന്നു കൃത്യമായി പറഞ്ഞുകൊടുത്തതാണ്..അതൊന്നും കേള്‍ക്കാതെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിരിക്കുന്നു.. പിടിച്ചാല്‍ ഉണ്ട തിന്നേണ്ടിവരുമെന്ന് ഉറപ്പാണ്‌… പ്രമുഖന്‍റെ ഇടപെടലാണ് ഇനി ആകെയുള്ള പ്രതീക്ഷ….. മോഹന്‍ ഗോമസിന്‍റെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് നാല് നേരവും മൃഷ്ടാന്നം ഭോജിച്ച് ആസനത്തിലെക്ക് വാലും ചുരുട്ടി നടക്കുന്ന ആ കൊത്താഴത്തിലെ പ്രമുഖന്‍ ഉണ്ടല്ലോ; അദേഹം കലിതുള്ളി വിറച്ചിരിക്കുകയാണ്.. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത പോലീസുകാരുടെ വരിയെടുത്തുകളയുമെന്നാണ് ഭീക്ഷണി… അങ്ങനെ വലതും സംഭവിക്കുമോ മുഖ്യാ….

കേസില്‍ പിടിയിലാകുന്ന പ്രതിക്ക് രക്ഷപെടാവുന്ന  വകുപ്പുകള്‍ ചേര്‍ത്തുവേണം കേസ് എഴുതാനെന്ന്…  ഹ ഹഹ എന്തൊരു നിരീക്ഷണം… പരാതിക്കാരന്‍റെ മൊഴിയുടെ മെറിറ്റ്‌ നോക്കി പോലിസ് വകുപ്പുകള്‍ ചാര്‍ത്തുന്നത് പ്രതിക്ക് ജാമ്യം കിട്ടാനുള്ള സാധ്യത ഇല്ലാതാക്കുംപോലും… ഇനിയിപ്പോ പ്രതി പറയുന്ന വകുപ്പുകള്‍ ചേര്‍ത്തെ കേസ് എഴുതാവൂ പോലും… ഇല്ലേല്‍ പണി തെറുപ്പിക്കും പോലും… ഈ പ്രമുഖനെയൊക്കെ ഏതു മലരുകളാണോ കൊത്താഴത്തിലേക്ക് തിരഞ്ഞെടുത്തത്..

വന്നുവന്ന് നാട്ടില്‍ ചെറുകിട മോഷണമൊക്കെ നടത്തി ജീവിക്കുന്നവര്‍ക്കും,  ചെറുകിട കൂലിത്തല്ലുകാര്‍ക്കും, വല്ലപ്പോഴും വല്ല ചെറിയചെറിയ  പീഡനങ്ങളൊക്കെ നടത്തുന്നവര്‍ക്കും ജീവിക്കാന്‍ വയ്യാണ്ടായിരിക്കുന്നു… മുട്ടിനില്‍ക്കുമ്പോള്‍  ഒരു സിഗരറ്റ് വലിച്ചാല്‍, ഗുളികവാങ്ങാന്‍ പോണസമയത്ത് ഹെല്‍മറ്റ് മറന്നാല്‍, മതിലേല്‍ മുള്ളിയാല്‍, വഴിയില്‍ തുപ്പിയാല്‍, അടുത്ത പറമ്പില്‍ കയറി രണ്ടു തേങ്ങയിട്ടാല്‍….. നിങ്ങള്‍ പെട്ടത് തന്നെ.. ഇടിയും കിട്ടും, കേസും വരും… നാട്ടില്‍ അത്യാവശ്യം സ്വാശ്രയ പ്രമുഖനൊക്കെയായാല്‍ സ്വന്തമായി ഇടിമുറികള്‍ ഉണ്ടാക്കാം കൈത്തരിപ്പ് തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ പഞ്ഞിക്കിടാം, വേണമെങ്കില്‍ കൊല്ലാം ഒരു കുഴപ്പവുമില്ല… ഏതുവകുപ്പുചേര്‍ത്താ കേസ് എടുക്കേണ്ടതെന്ന് ചോദിച്ചു പോലിസ് പിറകെ നടക്കും… അതാണ്‌ നടപ്പ്… തല്ലിയാലും കൊന്നാലും നമുക്കുവേണ്ട വകുപ്പ് നമ്മള്‍ പറയും… അതല്ല വേറെ വകുപ്പ് ചേര്‍ക്കാമെന്നു വച്ചാല്‍ അടച്ചിടല്‍ സമരം നടത്തിക്കളയും…

മണിയും, മസില്‍പവറും, യൂണിയനും കൈയ്യിലുണ്ടെങ്കില്‍ ആരെയും തല്ലാം,; ആരെയും കൊല്ലാം; പ്രതിയാക്കപ്പെട്ടാല്‍ നിയമവ്യവസ്ഥയ്ക്കെതിരെ സമരം നടത്താം ഇതിനെയൊക്കെ മൊത്തത്തില്‍ പറയാനുള്ള പദം ഇറ്റലിക്കാര്‍ ലോകത്തിനു കൊടുത്തിട്ടുണ്ട്‌..  മാഫിയ

അപ്പൊ ഈ; നീതി, ന്യായം എന്നൊക്കെ പറയുന്നതോ ..?

 

അതൊക്കെ വെറും കോമഡിയല്ലേ ചേട്ടാ…………………

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ 19കാരന്‍ ഓര്‍മ്മ ശക്തിയില്‍ ലോകറെക്കോര്‍ഡുമായി ശ്രദ്ധേയനാകുന്നു. ദേശീയ അവാര്‍ഡും ഡോക്ടറേറ്റുമുള്‍പ്പെടെയുള്ള നേട്ടങ്ങളാണ് തിരുവനന്തപുരം കരമന സ്വദേശിയായ പ്രശാന്ത് ചന്ദ്രനെ തേടിയെത്തിയത്. കരമന പ്രശാന്തത്തില്‍ ചന്ദ്രന്‍-സുഹിത ദമ്പതികളുടെ മകനാണ് പ്രശാന്ത്. കാഴ്ചിലും കേള്‍വിയിലും സംസാരത്തിലുമുള്ള വൈകല്യങ്ങളും കാര്‍ഡിയോളജി, ന്യൂറോളജി അസുഖങ്ങളുമാണ് പ്രശാന്തിന്റെ കഴിവിനു മുന്നില്‍ മുട്ടുമടക്കുന്നത്.
രണ്ടു വര്‍ഷം മുമ്പാണ് പ്രശാന്തിന്റെ അസാധാരണ ഓര്‍മശക്തി ശ്രദ്ധയില്‍പ്പെടുന്നത്. എഡി 1 മുതല്‍ പത്ത് കോടി വര്‍ഷത്തെ കലന്‍ഡറുകള്‍ പ്രശാന്തിന് മനപ്പാഠമാണ്. തിയതി, മാസം, വര്‍ഷം ഇവ പറഞ്ഞാല്‍ ആ ദിവസം ഏതാണെന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രശാന്ത് പറയും. അവധി ദിവസങ്ങള്‍ ആ ദിവസത്തെ അന്തരീക്ഷ താപനില എന്നീ വിവരങ്ങളും പ്രശാന്തിന് അറിയാം. വലത് കൈ ഉപയോഗിച്ച് കീ ബോര്‍ഡില്‍ പാട്ടുകള്‍ പാടാനും പ്രശാന്ത് റെഡി.

ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങിയവയില്‍ ഇടം പിടിച്ചതുകൂടാതെ 150ഓളം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2016ലെ ഭിന്നശേഷി ദിനത്തില്‍ രാഷ്ട്രപതിയില്‍ നിന്ന് ക്രിയേറ്റീവ് അഡല്‍റ്റ് പേഴ്‌സണ്‍ വിത്ത് ഡിസ്എബിലിറ്റീസ് അവാര്‍ഡും ലഭിച്ചിട്ടുള്ള പ്രശാന്ത് ഗിന്നസ് റെക്കോര്‍ഡിനായുള്ള പ്രകടനത്തിന് തയ്യാറെടുക്കുകയാണ്.

ലണ്ടന്‍: വര്‍ണ്ണ ബലൂണുകള്‍ പറപ്പിക്കുന്നത് ഏതൊരു ആഘോഷത്തിന്റെയും ഒഴിവാക്കാന്‍ കഴിയാത്ത ചടങ്ങായി മാറിയിട്ടുണ്ട്. എന്നാല്‍ ഇവ മൂലമുണ്ടാകുന്ന മലിനീകരണത്തേക്കുറിച്ച് ആശങ്കകള്‍ ഉയരുന്നതോടെ ഇവ നിരോധിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ബലൂണ്‍ മാലിന്യം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മരണക്കുരുക്കാകുന്നുണ്ടെന്ന് മറൈന്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ബലൂണ്‍ മൂലം ബീച്ചുകള്‍ മലിനമാകുന്നതിന്റെ നിരക്ക് 2015നെ അപേക്ഷിച്ച് 53 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് സൊസൈറ്റി വ്യക്തമാക്കുന്നത്.
ബലൂണുകളും സ്‌കൈ ലാന്റേണുകളും പറത്തുന്നത് നിരോധിക്കാമെന്ന് 50ഓളം ലോക്കല്‍ കൗണ്‍സിലുകള്‍ അറിയിച്ചിട്ടുണ്ട്. ബലൂണുകള്‍ ലാറ്റെക്‌സിനാല്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ പ്ലാസ്റ്റിക് പോലെ ഉപദ്രവകാരില്ലെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ അങ്ങനെ നിര്‍ദോഷകാരിയല്ല ബലൂണുകള്‍ എന്ന് എംസിഎസ് ചൂണ്ടിക്കാണിക്കുന്നു. സമുദ്രത്തിന്റെ സാഹചര്യങ്ങളില്‍ ബലൂണ്‍ അവശിഷ്ടങ്ങള്‍ നാല് വര്‍ഷത്തോളം നിലനില്‍ക്കുമെന്ന് എംസിഎസ് പ്രതിനിധി എമ്മ കണ്ണിംഗ്ഹാം പറയുന്നു.

പറന്നുയരുന്ന 13 ശതമാനം ബലൂണുകള്‍ മാത്രമേ പൊട്ടിത്തകരുന്നുള്ളൂ. 80 ശതമാനവും കേടുപാടുകള്‍ ഒന്നുമില്ലാതെ തിരികെ താഴെയെത്തുന്നു. ബലൂണ്‍ ചരട് കുരുങ്ങി ശ്വാസം മുട്ടി മരിച്ച കുതിരയേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബിബിസി സംപ്രേഷണം ചെയ്തിരുന്നു. എന്തായാലും ലോക്കല്‍ അതോറിറ്റികള്‍ അനുകൂല നിലപാടുമായി രംഗത്ത് വന്നത് ആശ്വാസകരമാണെനന് എംസിഎസ് പറയുന്നു.

RECENT POSTS
Copyright © . All rights reserved