Main News

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ കുട്ടി തന്റെ അഞ്ചാം പിറന്നാളിന് ക്ഷണിച്ചുകൊണ്ട് ബ്രിട്ടീഷ് രാജ്ഞിക്ക് കത്തയക്കുമ്പോള്‍ പ്രതികരണം ഇങ്ങനെയായിരിക്കുമെന്ന് ഒരിക്കലും കരുതിക്കാണില്ല. ഷാന്‍ ദുലേ എന്ന കുട്ടി ജൂണ്‍ 25നാണ് തന്റെ ജന്മദിനം ആഘോഷിക്കുന്നത്. രാജ്ഞിയുമായി കൂടിക്കാഴ്ചയ്ക്ക് തനിക്ക് അവസരമൊരുക്കണമെന്ന് അമ്മ ബല്‍ജീന്ദറിനോട് അവന്‍ ആവശ്യപ്പെട്ടു. സാന്‍ഡ് വെല്ലിലുള്ള വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് കുട്ടിയുടെ കത്തിന് രാജ്ഞി മറുപടി നല്‍കി.

രാജ്ഞി വളരെ തിരക്കിലായിരിക്കുമെന്ന് അമ്മ പറഞ്ഞപ്പോള്‍ ചിലപ്പോള്‍ എത്തിയാലോ എന്നായിരുന്നു നാല് വയസുകാരന്‍ തിരിച്ചു ചോദിച്ചത്. രാജ്ഞിയെ ക്ഷണിച്ചുകൊണ്ട് ഇവന്‍ അയച്ച കത്തില്‍ രാജ്ഞിയുടെ കിരീടവും ചുവന്ന കുപ്പായവും തനിക്ക് ഇഷ്ടമാണെന്നും ഒരു സൂപ്പര്‍ഹീറോയെപ്പോലെയാണ് തനിക്ക് രാജ്ഞിയെ തോന്നുന്നതെന്നും കുറിച്ചിരുന്നു. ലോകത്തെ ഏറ്റവും നല്ല രാജ്ഞി നിങ്ങളാണ്. കുതിരകളെയും വിമാനങ്ങളെയും പാവപ്പെട്ട കുട്ടികളെയും കുറിച്ച് എനിക്ക് താങ്കളുമായി സംസാരിക്കണമെന്നും ഷാന്‍ എഴുതി.

മാര്‍ച്ച് 13ന് എഴുതിയ കത്തിന് മറുപടി ഒന്നും ലഭിക്കാതെ വന്നതില്‍ ഷാന്‍ നിരാശനായിരുന്നു. എന്നാല്‍ മെയ് 3ന് ഷാനിന്റെ രക്ഷിതാക്കളെ ഞെട്ടിച്ചുകൊണ്ട് രാജ്ഞിയുടെ മറുപടി എത്തി. ഏറെ തിരക്കുകള്‍ ഉള്ളതിനാല്‍ പാര്‍ട്ടിക്ക് വരാന്‍ കഴിയില്ലെന്നും കുതിരകളെ ഇഷ്ടമാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജ്ഞിയുടെ കത്തില്‍ പറയുന്നു. നല്ലൊരു ജന്മജദിനാശംസയും എലിസബത്ത് രാജ്ഞി ഷാനിന് നല്‍കി. ഈ കത്തുകള്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു.

റോയ് മാത്യു

ആറാമത് ഇടുക്കി ജില്ലാ സംഗമം ഇടുക്കിയുടെ എംപി ജോയ്സ് ജോര്‍ജിനും കുടുംബത്തോടും ഒപ്പം യുകെയുടെ നാനാ ഭാഗത്ത് നിന്നും എത്തിയ വന്‍ ജനാവലിയുടെ സഹകരണത്തോടെ ആഘോഷമായി കൊണ്ടാടി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, പ്രത്യേകിച്ച് ബെല്‍ഫാസ്റ്റ്, അബര്‍ഡീന്‍, വെയില്‍സ്, ലണ്ടന്‍, പോര്‍ട്ട്സ്മോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇടുക്കി ജില്ല എന്ന വികാരം ഉള്‍കൊണ്ട് വൂള്‍വര്‍ഹാംപ്ടണില്‍ എത്തിച്ചേര്‍ന്നു. രാവിലെ കൃത്യം ഒന്‍പത് മണിയോടുകൂടി രജിസ്്രേടഷന് തുടക്കമായി. അതിന് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്ക് തുടക്കമായി. പതിനൊന്ന് മണിയോടുകൂടി ജോയിസ് ജോര്‍ജ് എംപി എത്തിച്ചേര്‍ന്നു. ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യു പൂച്ചെണ്ട് നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു.

ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് ഭാരവാഹികള്‍ ജോയ്സ് ജോര്‍ജിനെ സംഗമവേദിയിലേക്ക് ആനയിച്ചത്. തുടര്‍ന്ന് ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലിയോണ റോയി, റയിന റോയി എന്നിവരുടെ പ്രാര്‍ത്ഥന ഗാനത്തോടെ സംഗമം തുടങ്ങി. മുന്‍ കണ്‍വീനര്‍ ജസ്റ്റിന്‍ ഏബ്രഹാം സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഭദ്രദീപം കൊളുത്തി എംപി ഉല്‍ഘാടനം ചെയ്തു. കണ്‍വീനര്‍ റോയി മാത്യു അദ്ധ്യക്ഷപ്രസംഗം നടത്തി.

സംഗമം രക്ഷാധികാരി ഫാ.റോയി കോട്ടക്കുപുറം, സി.ബീനാ ചാക്കോ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. നാട്ടില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ക്കുവേണ്ടി ജോര്‍ജ് തോമസ് സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍ ബാബു തോമസ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാഞ്ചസ്റ്ററില്‍ നിന്നുള്ള വിന്‍സി വിനോദിന്റെ അവതരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ബര്‍മിംഹാം കലാഭവന്‍ നൈസിന്റെ വെല്‍ക്കം ടാന്‍സോടു കൂടി കലാപരിപാടികള്‍ തുടങ്ങി. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന കുട്ടികളുടെയും, മുതിര്‍ന്നവരുടെയും നിരവധി പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി.

യുകെയിലെ പ്രശസ്ത കേറ്ററിംഗ് സ്ഥാപനമായ ചിന്നാസ് നോട്ടിംഹ്ഹാംമിന്റെ സ്വാദിഷ്ടമായ ഭക്ഷണം ഏവരും ആവോളം ആസ്വദിച്ചു. കൂടാതെ കുട്ടികളുടെ സ്പഷ്യല്‍ മെനുവും ഉണ്ടായിരുന്നു. അതിനു ശേഷം പൊതുയോഗം കൂടി മുന്‍ കണ്‍വീനറെയും കമ്മറ്റിക്കാരെയും അനുമോദിച്ചു. അതോടൊപ്പം പുതിയ കണ്‍വീനര്‍ പീറ്റര്‍ താനോലിയയും 14 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് പതിനഞ്ചുകിലോയോളം തൂക്കം വരുന്ന ഞാലിപ്പൂവന്‍ പഴക്കുലയും, ഒരു ലിറ്റര്‍ നാടന്‍ ചെറുതേനും, വിലപിടിപ്പുള്ള മറ്റ് വിഭവങ്ങളുമായി വാശിയേറിയ ലേലം നടന്നു. റാഫിള്‍ ടിക്കറ്റ് വിജയികള്‍ക്ക് സമ്മാനദാനം എംപി നിര്‍വഹിച്ചു. ഇടുക്കി ജില്ലയില്‍ നിന്നും ഇവിടെ വന്ന് വിവിധ കലാപരിപാടികളിലൂടെ കഴിവുകള്‍ തെളിയിച്ച ലിയ, ലിന്റ എന്നിവര്‍ക്ക് എംപി പുരസ്‌കാരങ്ങള്‍ നല്കി.

ക്യാന്‍സര്‍ റിസേര്‍ച്ച് യുകെയുമായി സഹകരിച്ച് 50ല്‍ കുടുതല്‍ ഉപയോഗയോഗ്യമായ തുണികള്‍ നിറച്ച ബാഗുകള്‍ അന്നേ ദിവസം സ്വീകരിച്ചു.അത് ജോയ്സ് ജോര്‍ജ് മുന്‍ കണ്‍വീനര്‍ ജസ്റ്റിന്‍ ഏബ്രഹാമിന് കൈമാറി. അതു വഴി 1530 പൗണ്ട് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെക്ക് ഫണ്ട് കണ്ടെത്തുവാന്‍ സാധിച്ചു.

ഏഷ്യാനെറ്റിന്റെ പോഗ്രാമായ യൂറോപ്പ് ജേര്‍ണലിന്റെ ടോക്ക് ഷോ നടന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, ഇടുക്കി ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും സംവാദം നടന്നു. സംഗമം അംഗങ്ങളുടെ സംശയങ്ങള്‍ക്കും, ചോദ്യങ്ങള്‍ക്കും എം പി ജോയിസ് ജോര്‍ജ് മറുപടി പറഞ്ഞു. ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരോവര്‍ഷവും വളര്‍ന്നു കൊണ്ടിരിക്കുകയാണന്നും, അതോടൊപ്പം ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുകെയിലും നാട്ടിലും ഉള്ള മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഇടുക്കിയുടെ എംപി എന്ന നിലയില്‍ വളരെ അഭിമാനം ഉണ്ട് എന്ന് എം.പി പറഞ്ഞു.

അനുദിനം വളര്‍ന്നുകെണ്ടിരിക്കുന്ന ഇടുക്കി ജില്ലാ സംഗമം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെയെന്നും എംപി ആശംസിച്ചു. അതിനു ശേഷം ജോയിന്റ് കണ്‍വീനര്‍ ഷിബു വാലുമ്മേല്‍ കൃതജ്ഞത രേഖപ്പെടുത്തി. അടുത്ത വര്‍ഷം കൂടുതല്‍ ആവേശേത്തോടെ സംഗമത്തില്‍ എത്തിചേരാം എന്ന പ്രതീക്ഷയോടു കൂടി എല്ലാവരും സ്വഭവനങ്ങളിലേക്ക് തിരിച്ചു.

അഹമ്മദാബാദ്: മദ്യപിച്ച് ലക്ക് കെട്ടെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകന്‍ ജയ്മന്‍ പട്ടേലിനെ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. മദ്യലഹരിയില്‍ വിമാനത്തില്‍ കയറാന്‍ പറ്റില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് വിമാന ജീവനക്കാരും ഇയാളും തമ്മില്‍ വാക്കേറ്റവും നടന്നു. കുടുംബത്തോടൊപ്പം അവധി ചെലവഴിക്കാനായി തിങ്കളാഴ്ച രാവിലെ ഗ്രീസിലേക്ക് പോകുന്നതിനായാണ് ജയ്മന്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്.

മദ്യലഹരിയില്‍ നടക്കാന്‍ പോലും കഴിയാത്ത ജയ്മന്‍ വീല്‍ ചെയറിലിരുന്നാണ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട എയര്‍പോര്‍ട്ട് ജീവനക്കാര്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ജയ്മന്‍ ബഹളം വെക്കുകയായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയതെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ സംഭവം ശരിയല്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഗാന്ധിനഗറില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ടാണ് മകന്റെ യാത്ര റദ്ദാക്കേണ്ടി വന്നതെന്നും നിതിന്‍ പട്ടേല്‍ വിശദമാക്കി.

റോം: വാര്‍ദ്ധക്യത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥകള്‍ ഒട്ടേറെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇറ്റലിയില്‍ നിന്നുള്ള ഈ കഥ കുറച്ച് വ്യത്യസ്തമാണ്. ഏകാന്തതയും നിരന്തരം കാണുന്ന ടിവി വാര്‍ത്തകളും സമ്മര്‍ദ്ധത്തിലാക്കിയ വൃദ്ധ ദമ്പതികള്‍ക്ക് ആശ്വാസമായി എത്തിയ പോലീസ് സംഘമാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചത്. മാസങ്ങളായി ആരും സന്ദര്‍ശിക്കാനെത്താതെ ഏകാന്ത തടവിലെന്നവണ്ണം കഴിഞ്ഞിരുന്ന വൃദ്ധ ദമ്പതികള്‍ക്കാണ് പോലീസിന്റെ സഹായം ലഭിച്ചത്. നാലംഗ പോലീസ് സംഘം ഇവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുകയും ചെയ്തു.

84 വയസുള്ള യോളെയും 94 വയസുള്ള മിഷേലും ടെലിവിഷന്‍ വാര്‍ത്തകള്‍ കണ്ടാണ് സമയം കളഞ്ഞിരുന്നത്. യുദ്ധമുണ്ടാകുമെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ കണ്ട് സങ്കടം സഹിക്കാനാകാതെ യോളെ കരയാന്‍ ആരംഭിച്ചു. ഇത് കണ്ട് മിഷേലിനും ദുഃഖമടക്കാന്‍ കഴിഞ്ഞില്ല. ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് ഓര്‍ത്ത് വൃദ്ധ ദമ്പതികള്‍ ഉറക്കെ കരഞ്ഞു. ആരോ പോലീസിനെ വിളിച്ച് അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയുമായിരുന്നു.

ഇനിയുള്ളത് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ള വരികളാണ്. പോലീസുകാര്‍ ഇത്ര കാവ്യാത്മകത ഉള്ളിലുള്ളവരോ എന്ന സംശയം ജനിപ്പിക്കുന്ന വിധത്തിലാണ് വിശദീകരണം. അയല്‍ക്കാര്‍ യാത്രകളിലാണെങ്കില്‍, ആരും അടുത്തില്ലെങ്കില്‍ ഏകാന്തത കണ്ണുനീരായി പുറത്തേക്കൊഴുകും. ചിലപ്പോള്‍ ഒരു കൊടുങ്കാറ്റ് പോലെ. ഇവിടെ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടായിരുന്നില്ല. ദമ്പതികള്‍ കൃത്യത്തിന് ഇരകളുമായിരുന്നില്ല. ആരെയും രക്ഷപ്പെടുത്തേണ്ട ആവശ്യവുമുണ്ടായിരുന്നില്ല.

പക്ഷേ ഏകാന്തതയില്‍ കഴിഞ്ഞിരുന്ന രണ്ട് ആത്മാക്കള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമായിരുന്നു. അവരുടെ അടുക്കള ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുമതി തേടി. ബട്ടറും ചീസും ചേര്‍ത്ത് ഒരല്‍പം പാസ്ത ഉണ്ടാക്കി അവര്‍ക്ക് നല്‍കി. മനുഷ്യത്വം എന്ന ചേരുവയല്ലാതെ മറ്റൊന്നും അതില്‍ ചേര്‍ത്തതുമില്ല!

ലണ്ടന്‍: സോഷ്യല്‍ മീഡിയയുടെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കിന്റ വാര്‍ഷിക കണക്കുകള്‍ ഇതിന് വ്യക്തമായ തെളിവാണ് നല്‍കുന്നത്. സ്മാര്‍ട്ടഫോണുകളുടെ വരവോടെ സാധാരണക്കാര്‍ക്കും കരഗതമായ സോഷ്യല്‍ മീഡിയ ഗുണത്തിനൊപ്പം ദോഷവും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് കാര്യമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. സോഷ്യല്‍ മീഡിയയുടെ ഉപയോഗം ജനങ്ങളില്‍ അസൂയയും വിഷാദരോഗം പോലെയുള്ള അവസ്ഥകളിലേക്കും എത്തിക്കുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. കോപ്പന്‍ഹേഗന്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

1095 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ പകുതിയോളം ആളുകളോട് ഫേസ്ബുക്ക് ഉപയോഗം തുടരാനും ബാക്കിയുള്ളവരോട് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ട്‌നില്‍ക്കാനും ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ ഉപയോഗിച്ചവരില്‍ തന്റെ സുഹൃത്തുക്കളോട് പ്രത്യേക തരത്തില്‍ അസൂയ വളരുന്നതായി കണ്ടെത്തി. ഫേസ്ബുക്ക് എന്‍വി എന്ന പേരിലാണ് പഠനത്തില്‍ ഇത് പ്രതിപാദിക്കുന്നത്. സുഹൃത്തുക്കളുടെ ഫേസ്ബുക്ക് പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി വീക്ഷിക്കുന്നവരിലാണ് ഈ അവസ്ഥ കണ്ടത്. ആശയവിനിമയത്തിനും വാര്‍ത്തകളും വിവരങ്ങളും ലഭിക്കാനും നാം ആശ്രയിക്കുന്നത് ഇപ്പോള്‍ ഫേസ്ബുക്കിനെയാണ്. എന്നാല്‍ ഇത് നമ്മെ മറ്റു വിധത്തില്‍ ബാധിക്കുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്.

ശരാശരി 34 വയസ് പ്രായമുള്ളവരിലായിരുന്നു പഠനം നടത്തിയത്. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഇവരില്‍ 86 ശതമാനവും സ്ത്രീകളായിരുന്നു. 350 പേരെങ്കിലും ഫേസ്ബുക്ക് സുഹൃത്തുക്കളുള്ളവരെയാണ് പഠനത്തിന് തെരഞ്ഞെടുത്തത്. അസന്തുഷ്ടിയും മറ്റു പ്രശ്‌നങ്ങളും കണ്ടെത്തിയവരോട് പൂര്‍ണ്ണമായും സോഷ്യല്‍ മീഡിയ ഉപയോഗം നിര്‍ത്താനാണ് വിദഗദ്ധര്‍ ഉപദേശിക്കുന്നത്.

സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ എത്തുന്നു. ഷിബു ജോണ്‍ പ്രസിഡന്റായി മുപ്പതില്‍ താഴെ കുടുംബങ്ങളുടെ അംഗബലമുള്ള ന്യൂ ജന്‍ ടച്ചില്‍ തിളങ്ങുന്ന സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ കലാരംഗത്ത് നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്. കലാതിലകപ്പട്ടം ഉള്‍പ്പെടെ, യുക്മ നാഷണല്‍ കലാമേളയില്‍ ഇവര്‍ കൊയ്യുന്ന സമ്മാനങ്ങളുടെ എണ്ണം അതിന് വ്യക്തമായ ഉദാഹരണമാണ്. ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ജനകീയ പത്രമാണെന്ന് ലോക മലയാളികള്‍ പറഞ്ഞ മലയാളം യുകെയ്ക്ക് എല്ലാവിധ പിന്‍തുണയും അര്‍പ്പിച്ചുകൊണ്ട് മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ തങ്ങളുടെ പ്രിയ താരങ്ങളുടെ നിറപ്പകിട്ടാര്‍ന്ന പ്രകടനം ആയിരത്തോളം വരുന്ന കാണികള്‍ക്ക് മുമ്പില്‍ അവര്‍ അവതരിപ്പിക്കും.

സോനാ ജോസും അലീനയും അനീറ്റയുമൊക്കെ മെയ് പതിമൂന്നിന് ലെസ്റ്ററില്‍ വെച്ചു നടക്കുന്ന മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ എത്തുകയായി. സ്ത്രീശക്തിക്കാധാരമായ സെമീ ക്ലാസിക്കല്‍ ഡാന്‍സ് ഫ്യൂഷന്‍ ടച്ച് സ്വന്തമായി കൊറിയോഗ്രാഫി ചെയ്തവതരിപ്പിക്കുകയാണ് സോനാ ജോസ്. സ്ത്രീകള്‍ ശക്തിയുള്ളവരാണെന്ന് ആ ഇളം മനസ്സ് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു. ആ ശക്തി സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണിവിടെ. മുദ്രകളിലൂടെ.. ചലനങ്ങളിലൂടെ… നവരസങ്ങളിലൂടെ… നോട്ടത്തിലും ഭാവത്തിലും മിഴിയിളക്കത്തിലുമൊക്കെ സ്ത്രീശക്തിയുണ്ടാകും. അങ്കമാലി എളവൂര്‍ കല്ലറയ്ക്കല്‍ വീട്ടില്‍ ജോസ് കെ ആന്റണിയുടേയും സില്‍വി ജോസിന്റെയും രണ്ട് മക്കളില്‍ രണ്ടാമള്‍. യുക്മ നാഷണല്‍ കലാമേളയിലെ 2014ലെ കലാതിലകപ്പട്ടമിരിക്കുന്നത് സാലിസ്ബറിയിലെ ജോസ് കെ ആന്റണിയുടെ വീട്ടിലാണ്. സോനയുടെ ചേച്ചി മിന്നാ ജോസിന്റെ മിന്നുന്ന പ്രകടനം യുക്മ നാഷണല്‍ കലാമേളയില്‍ മിന്നയെ കലാതിലകമാക്കി. അനുജത്തി സോനയും ഒട്ടും പിറകിലല്ല. ഫോഡിംഗ് ബ്രിഡ്ജ് ബര്‍ഗേറ്റ് സ്‌കൂള്‍ ആന്റ് സിസ്‌ക്ത് ഫാം സെന്ററില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സോനാ നൃത്തം പഠിച്ചതു തുടങ്ങിയത് നാലാം വയസു മുതല്‍. അമ്മ സില്‍വി ജോസ് നല്ലൊരു നര്‍ത്തകിയാണ്. അമ്മയില്‍ നിന്നുള്‍ക്കൊണ്ട പ്രചോദനമാണ് മിന്നയേയും സോനയേയും നല്ല നര്‍ത്തകികളാക്കുന്നത്. യു കെയില്‍ അറിയപ്പെടുന്ന നല്ലൊരു നര്‍ത്തകിയായ കൂടിയായ സന്തോഷ് മേനോന്റെ ശിക്ഷണത്തില്‍ സോനാ ജോസ് ഭരതനാട്യം അഭ്യസിക്കുന്നു. സ്‌കൂള്‍ പഠനം ശോഭനമായ  ഒരു ഭാവി ഉറപ്പുവരുത്താന്‍. പക്ഷേ, നൃത്തം കൊണ്ടെന്ത് ഗുണം എന്ന ചോദ്യത്തിന് പഠനത്തോടൊപ്പം കലയെയും വളര്‍ത്തുക. മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുക. ഇതായിരുന്നു സോനയുടെ മറുപടി. നൃത്തത്തില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന മിന്നയും സോനയും യുകെയിലെ നൃത്ത ലോകത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല.

അലീനയും അനീറ്റയും….

കായീകരംഗത്തും കലാരംഗത്തും ഒരുപോലെ തിളങ്ങുന്ന രണ്ട് കലാപ്രതിഭകള്‍. പ്രകാശം ചിത്രങ്ങളാക്കി യൂറോപ്പില്‍ പ്രസിദ്ധനായ ഫോട്ടോഗ്രാഫര്‍ ബിജു മൂന്നാനപ്പള്ളിയുടേയും രാജി ബിജുവിന്റെയും പുത്രിമാര്‍. പി. സി. ജോര്‍ജ്ജിന്റെ പൂഞ്ഞാറില്‍ നിന്നുള്ള ഈ കുടുംബം കലാ കായീക തലങ്ങളില്‍ സാലിസ്ബറി മലയാളി അസ്സോസിയേഷന് നല്‍കുന്ന സംഭാവനകള്‍ ഏറെയാണ്. ചുരുക്കം ചിലര്‍ മാത്രം കൈകാര്യം ചെയ്യുന്ന പെന്‍സില്‍ ഡ്രോയിംഗിലാണ് ഈ സഹോദരിമാര്‍ക്ക് കൂടുതല്‍ താല്പര്യം. കര്‍ത്താവിന്റെ ഉയിര്‍പ്പ് ബ്രിസ്സ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിംഗില്‍ മത്സര ഇനമായി വന്നപ്പോള്‍ ഒന്നാം സമ്മാനം വാങ്ങിയ അപൂര്‍വ്വ സഹോദരിമാര്‍..

സാലിസ്ബറി സെന്റ്. ഓസ്മണ്‍ഡ് കാത്തലിക് സ്‌ക്കൂളില്‍ പഠിക്കുന്ന ഈ സഹോദരിമാരും കഴിഞ്ഞ നാലുവര്‍ഷമായി അറിയപ്പെടുന്ന നര്‍ത്തകനായ സന്തോഷ് മേനോന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുകയാണ്. മക്കള്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്നത് അമ്മയുടെ കഴിവില്‍ നിന്നാണ് എന്ന് പൊതുസമൂഹം പറയാറുണ്ട്.
രാജി ബിജു അതിനുദാഹരണമാണ്.

സിനിമാറ്റിക് ഫ്യൂഷന്‍. ആറ് വ്യത്യസ്ത രീതിയില്‍ ഇന്ത്യയുടെ തനതായ കല കോണ്‍ടെംബ്രററി, ഹിപ്പ് ഹോപ്പ്, ഭരതനാട്യം, ബങ്കറ, ബോളിവുഡ്, ഡപ്പാന്‍കുത്ത് എല്ലാം കൂടി ഒരേ സ്റ്റേജില്‍ കാണികളുടെ മുമ്പിലെത്തിക്കുകയാണ് അലീനയും അനീറ്റയും. യുക്മയുടെ മുന്‍ കലാതിലകം മിന്നാ ജോസ് കൊറിയോഗ്രാഫി ചെയ്യുന്ന ഈ ക്ലബ് ഡാന്‍സ് ഭാരതത്തിന്റെ ശുദ്ധ സംസ്‌ക്കാരം ഒരിക്കല്‍ക്കൂടി ലെസ്റ്ററില്‍ വരച്ചു കാണിക്കും.

ജനകീയ പത്രത്തിന്റെ അവാര്‍ഡ് നൈറ്റിന് ഇനി അഞ്ചു ദിനങ്ങള്‍ മാത്രം. ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന അവാര്‍ഡ് നൈറ്റില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ അതിഥിയാകുമ്പോള്‍ പുലിമുരുകനിലൂടെ മലയാള സിനിമയെ ഉയരങ്ങളിലെക്കെത്തിച്ച പ്രിയ സംവിധായകന്‍ വൈശാഖ് അവാര്‍ഡ് നൈറ്റ് ഉദ്ഘാടനം ചെയ്യും. ഇടുക്കിയുടെ സ്വന്തം ജോയിസ് ജോര്‍ജ്ജ് MPയും മലയാളം യുകെയുടെ പ്രിയ വായനക്കാരോടൊപ്പം ലെസ്റ്ററില്‍ ചേരും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച  ഇരുപതോളം പേര്‍ ആദരിക്കപ്പെടും.. ഇരുനൂറോളം കലാകാരന്മാര്‍ കഴിവ് തെളിയിക്കും.. യുകെയിലെ എല്ലാ കലാസ്നേഹികളെയും മെയ് 13ന് ശനിയാഴ്ച ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു..
ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഒരേയൊരു മാധ്യമം യൂറോപ്പിലും..
സത്യങ്ങള്‍ വളച്ചൊടിക്കാതെ !

Also Read:

മുരുകാ.. മുരുകാ.. പുലിമുരുകാ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് താരത്തിളക്കവുമായി ഫിലിം ഡയറക്ടർ വൈശാഖും കുടുംബവും എത്തും. ലെസ്റ്ററിൽ  ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മലയാളി സമൂഹം ആവേശത്തിലേക്ക്.

മിസ് മലയാളം യുകെ മത്സരത്തിനായി രാജകുമാരിമാർ ഒരുങ്ങുന്നു.  സ്റ്റേജിലെത്തുന്നവരിൽ ഇരട്ടകളും സഹോദരിമാരും. റാമ്പിൻറെ സൗന്ദര്യത്തെ എതിരേൽക്കാൻ ലെസ്റ്റർ കാത്തിരിക്കുന്നു. സമയ ക്ലിപ്തത പാലിക്കാനുറച്ച് പ്രോഗ്രാം കമ്മിറ്റി.

ഏഴു സ്വരങ്ങളും പെയ്തിറങ്ങും.. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ പെയ്യുന്ന സംഗീതത്തില്‍ പ്രണയമുണ്ട്..!!

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി.

മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..

മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍…

മോഡലിംഗ് – ഫാഷൻ രംഗത്തെ നാളെയുടെ രാജകുമാരിമാർ റാമ്പിൻെറ അകമ്പടിയോടെ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ അണി നിരക്കും. “മിസ് മലയാളം യുകെ – 2017” മത്സരം പ്രഖ്യാപിച്ചു.

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം..

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.

ന്യൂഡല്‍ഹി: ടി.പി.സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞു. ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തിലാണ് കോടതിയില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞത്. നാളെയാണ് സുപ്രീം കോടതി കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്. എന്നാല്‍ സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും പിഴ വിധിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞത്. കേസില്‍ സര്‍ക്കാരിന് തിരിച്ചടിയേറ്റെന്ന പ്രതിപക്ഷാരോപണവും മുഖ്യമന്ത്രി തള്ളി.

സെന്‍കുമാര്‍ കേസില്‍ വിധി വന്നതിനു പിന്നാലെ സര്‍ക്കാര്‍ വ്യക്തതാ ഹര്‍ജി നല്‍കിയത് സുപ്രീം കോടതി തള്ളുകയും 25,000 രൂപ കോടതിച്ചെലവ് നല്‍കണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഈ സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെ.മുരളീധരനാണ് ഇക്കാര്യം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പക്ഷേ അടിയന്തര പ്രാധാന്യമില്ലാത്ത വിഷയങ്ങള്‍ അടിയന്തര പ്രമേയമെന്ന പേരില്‍ അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

സര്‍ക്കാരിന് കോടതി പിഴ വിധിച്ചിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പ്രതിപക്ഷം സഭയില്‍ പരാമര്‍ശിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. സെന്‍കുമാര്‍ കേസില്‍ നിയമസാധുത ആരായുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരമാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 25000 രൂപ അടച്ചത് സുപ്രീംകോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലാണ്. ബാലനീതി വകുപ്പിന്റെ നിയമനടപടികള്‍ക്കാണ് ഇത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ലണ്ടന്‍: ബലാല്‍സംഗക്കുറ്റം സമ്മതിച്ച 45 പുരുഷന്‍മാരെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയായ 45 പേരെ ഇംഗ്‌ളണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകള്‍ താക്കീത് നല്‍കി വിട്ടയച്ചു. ലൈംഗികാതിക്രമത്തിന് 1585 പേര്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്. ഇതേ കാലയളവില്‍ 148 കുട്ടികളെ ബലാല്‍സംഗത്തിനും 606 കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും താക്കീത് നല്‍കി. വിട്ടയച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. മോശം പെരുമാറ്റത്തിന് 745 മുതിര്‍ന്നവര്‍ക്കും 185 കുട്ടികള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്.

10 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഇത്തരെ കേസുകളില്‍ പോലീസിന്റെ താക്കീത് ലഭിക്കാം. എന്നാല്‍ ഇവര്‍ കുറ്റസമ്മതം നടത്തിയിരിക്കണം. ഒരിക്കല്‍ താക്കീത് ലഭിച്ചു കഴിഞ്ഞാല്‍ സെക്‌സ് ഒഫന്‍ഡേഴ്‌സ് രജിസ്റ്ററില്‍ ഒപ്പുവെക്കുകയും വേണം. ഇരയാക്കപ്പെടുന്നവര്‍ക്ക് ഇത്തരം കേസുകള്‍ കോടതികളില്‍ എത്തുന്നതില്‍ താല്‍പര്യമില്ലെങ്കിലോ അവര്‍ക്ക് മറ്റു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുമെങ്കിലോ മാത്രമേ പ്രതികള്‍ക്ക് താക്കീത് നല്‍കി വിട്ടയക്കാറുള്ളൂവെന്ന് തെംസ് വാലി പോലീസ് അറിയിച്ചു. 9 പേര്‍ക്ക് തെംസ് വാലി പോലീസ് താക്കീത് നല്‍കിയിട്ടുണ്ട്. പ്രത്യേക കേസുകളില്‍ മാത്രമേ പ്രതികള്‍ക്ക് ഈ ഇളവ് ലഭിക്കാറുള്ളൂ.

ചില കേസുകളില്‍ കുറ്റകൃത്യത്തിനാണ് താക്കീത് നല്‍കുക. ഇരയും പ്രതിയും കുട്ടികളാണെങ്കില്‍ ഇപ്രകാരം ചെയ്യും. ഇരയ്ക്ക് കേസ് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ താല്‍പര്യമില്ലെങ്കിലും ഇപ്രകാരം ചെയ്യുന്നതാണ്. ക്രൗണ്‍്‌സ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ തീരുമാനം അനുസരിച്ചാണ് താക്കീത് നല്‍കി വിട്ടയക്കാറുള്ളതെന്നും പോലീസ് സേനകള്‍ വ്യക്തമാക്കുന്നു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ കെട്ടുറപ്പിനെ പിന്തുണയ്ക്കുന്ന ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ടതില്‍ യൂറോപ്യന്‍ യൂണിയന് ആശ്വാസം. ലീ പെന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രിട്ടന്റെ പാത പിന്തുടരുമോ എന്ന ആശങ്ക നിലവിലുണ്ടായിരുന്നു. ഈ ആശങ്കയ്ക്കാണ് മാക്രോണ്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ വിരാമമായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മാക്രോണിനെ അഭിനന്ദിക്കാന്‍ ആദ്യം രംഗത്തെത്തിയ രാഷ്ട്രത്തലവന്‍മാരില്‍ പ്രധാനമന്ത്രി തെരേസ മേയ് ആയിരുന്ന പ്രമുഖ എന്നതും ശ്രദ്ധേയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവിബന്ധങ്ങള്‍ ശക്തമാകുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രസ്താവന.

ബ്രിട്ടന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ഫ്രാന്‍സ് എന്നും ഒട്ടേറെ കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും പ്രസ്താവന പറയുന്നു. യൂറോപ്പിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ ഫ്രഞ്ച് ജനത തയ്യാറായതില്‍ സന്തോഷമുണ്ടെന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ പറഞ്ഞത്. ശക്തമായ യൂറോപ്പിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ജങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലും യൂറോപ്പിന്റെ കെട്ടുറപ്പിനെ മാക്രോണ്‍ അധികാരത്തിലെത്തിയത് വളരെയേറെ സഹായിക്കുമെന്നാണ് പറഞ്ഞത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകുന്ന ബ്രിട്ടനോട് മാക്രോണിന്റെ നിലപാട് എന്തായിരിക്കും എന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഫ്രാന്‍സ് സ്വീകരിക്കുന്ന നിലപാടുകളും ഈ ബന്ധത്തെ നിര്‍ണ്ണയിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമടുത്ത വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തുന്ന ഈ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും ഇനി ബ്രെക്‌സിറ്റ് നിലപാടുകളായിരിക്കും നിര്‍ണ്ണയിക്കുക.

ലണ്ടന്‍: വര്‍ഷങ്ങളായി കുറഞ്ഞ നിരക്കിലുള്ള ശമ്പളം മാത്രെ ലഭിക്കുന്നതിനാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ജോലികള്‍ തേടുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളോളമായി ഇവര്‍ക്ക് ലഭിക്കുന്നത് 1 ശതമാനം വേതന വര്‍ദ്ധനവ് മാത്രമാണ്. ഇത് ജീവനക്കാരെ എന്‍എച്ച്എസ് വിടാന്‍ പ്രേരിപ്പിക്കുന്നതായാണ് വിവരം. നിലവില്‍ ജീവനക്കാരുടെ കുറവ് മൂലം എന്‍എച്ച്എസ് പ്രതിസന്ധിയെ നേരിടുകയാണ്. ഇതുമൂലം രോഗികളുടെ സുരക്ഷയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മാനസികരോഗങ്ങളുള്ളവരുടെ ചികിത്സയെ ജീവനക്കാരുടെ കുറവ് ഏറെ ബാധിക്കുന്നുണ്ടെന്ന് ആശുപത്രി തലവന്‍മാര്‍ പറയുന്നു.

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ഈ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് രംഗത്തെത്തിയത്. ആരോഗ്യമേഖല നേരിടുന്ന ഈ വലിയ പ്രതിസന്ധി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുകയാണ് ഉദ്ദേശ്യം. ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കാതിരിക്കുന്നതും ന്യായമായ ശമ്പളം നല്‍കാത്തതും എന്‍എച്ച്എസിനെ ഇല്ലാതാക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇംഗ്ലണ്ടിലെ 240 എന്‍എച്ച്എസ് ആശുപത്രികള്‍, മെന്റല്‍ ഹെല്‍ത്ത്, ആംബുലന്‍സ് ട്രസ്റ്റുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എന്‍എച്ചഎസ് പ്രൊവൈഡേഴ്‌സ്.

2020 വരെ ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് മാത്രം എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാട് എടുത്തുകളയണമെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സണ്‍ ആവശ്യപ്പെട്ടു. ട്രസ്റ്റുകളില്‍ നിന്ന് ഒട്ടേറെ ജീവനക്കാരാണ് സൂപ്പര്‍മാര്‍ക്കറ്റുകളിലെ ജോലികള്‍ തേടി പോകുന്നത്. ഏഴ് വര്‍ഷത്തേക്ക് തുടരുന്ന ശമ്പള വര്‍ദ്ധനവിലെ നിയന്ത്രണം കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇത് രോഗികളുടെ പരിചരണത്തെ ബാധിക്കുന്നു. കൂടാതെ വിലമതിക്കാനാവാത്ത സേവനത്തിനാണ് കുറഞ്ഞ ശമ്പളം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved