ഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയെ അധിക്ഷേപിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍. രോഹിത് ദളിതനല്ലെന്ന വാദവുമായാണ് ഇപ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
നേരത്തെ രോഹിത് അടക്കമുളളവരെ പുറത്താക്കിയതിനെ അനുകൂലിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. രോഹിതിന്റെ ആത്മഹത്യാ കുറിപ്പില്‍ യൂണിവേഴ്‌സിറ്റി അധികൃതരെയോ ദേശീയ പാര്‍ട്ടിയേയോ,എംപിയെയോ കുറിച്ച് പറയുന്നില്ലെന്നും ചിലര്‍ ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നുമാണ് നേരത്തെ സ്മൃതി ഇറാനി ആരോപിച്ചിരുന്നത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് സുഷമ സ്വരാജ് തന്റെ അറിവില്‍ രോഹിത് വെമുല ഒരു പിന്നോക്ക ജാതിക്കാരനല്ല എന്നുപറഞ്ഞത്. വഡേര ഒരു പിന്നോക്ക സമുദായമാണെങ്കിലും ദളിത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ല. അതേസമയം രോഹിതിനെ ദളിതനായി ഉയര്‍ത്തിക്കാട്ടുന്നത് വഴി ഇതൊരു ജാതി പ്രശ്‌നമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
രോഹിത്തിന്റെ അച്ഛന്റെ അമ്മ രാഘവമ്മ തന്റെ മകന്‍ വി. മണികുമാറും, മകള്‍ വി.രാധികയും(രോഹിതിന്റെ അമ്മ) വാഡേര സമുദായത്തില്‍പ്പെട്ടവരാണെന്ന് വ്യക്തമാക്കിയുളള ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നേരത്തെ ലഭിച്ചതായി ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജോജി തോമസ്
മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത വളരെ പ്രശസ്തമാണ്. ചായപ്പാീടികയും നാല്‍ക്കവലകളും നാലാള്‍ കൂടുന്ന ഏതു സ്ഥലവും നമുക്ക രാഷ്ട്രീയ സംവാദത്തിനുള്ള വേദികളാണ്. ലോക രാഷ്ട്രീയം മുതല്‍ പ്രാദേശികമായുള്ള ചെറിയ ചെറിയ സംഭവങ്ങളില്‍ വരെ ഒല്‍ഞ്ഞിരിക്കുന്ന രാഷ്ര്ര്ടീയ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളേക്കുറിച്ചുള്ള ഒരു സാമാന്യബോധം മലയാളിക്കുണ്ട്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വേദിയാകുന്നത് പ്രധാനമായും കുട്ടികളെ സ്‌കൂളില്‍ വിടുന്നതും തിരികെ കൂട്ടിക്കൊണ്ടു വരുന്നതുമായ സന്ദര്‍ഭങ്ങളിലാണ്. പക്ഷേ നമ്മുടെ രാഷ്ട്രീയ സംവാദങ്ങളില്‍ കടന്നു വരുന്ന വിഷയങ്ങളില്‍ കൂടുതലും ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ രാഷ്ട്രീയമാണ്.
ഈ രാഷ്ട്രീയ സംഭവവികാസങ്ങളാകട്ടെ പ്രവാസികളുടെ ജീവിതത്തെ പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിലേക്ക് കുടിയേറിയവരുടെ ജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ വളരെക്കുറച്ച് മാത്രം സ്വാധീനിക്കുന്നതുമാണ്. മലയാളി സ്വന്തം നാട്ടില്‍ ആയിരിക്കുമ്പോള്‍ രാഷ്ട്രീയ സംവാദങ്ങളില്‍ മാത്രമല്ല, നമ്മുടെ ഭാഗധേയം നിര്‍ണയിക്കുന്ന ഇലക്ഷന്‍ പ്രക്രിയ ഒക്കെ ഉള്‍പ്പെടുന്ന ജനാധിപത്യ വ്യവസ്ഥയില്‍ അത്യാവശ്യം വേണ്ട രാഷ്ട്രീയ പ്രവര്‍ത്തനമൊക്കെ ഇടപെടലുകള്‍ നടത്താറുണ്ട്. പക്ഷേ മലയാളി പ്രവാസി മലയാളി ആയിക്കഴിയുമ്പോള്‍ കുടിയേറിയ രാജ്യത്തെ വിധി നിര്‍ണായകമായ പല രാഷ്ട്രീയ പ്രശ്‌നങ്ങളോടും പുറംതിരിഞ്ഞ് നില്‍ക്കുകയും കേരളത്തിലെ വിഴുപ്പലക്കല്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുകയും ചെയ്യുന്ന നിര്‍ഭാഗ്യകരമായ ഒരു സാഹചര്യം ചില സന്ദര്‍ഭങ്ങളില്‍ ഉരുത്തിരിഞ്ഞ് വരുന്നുണ്ട്.
പ്രശസ്ത രാഷ്ട്രീയ ചിന്തകനായ ഹരോള്‍ഡ് ലാസ്‌കി പറയുന്നുണ്ട് ഒരു രാഷ്ട്രത്തിന്റെ ഭാഗഭാക്കായി നാം വര്‍ത്തിക്കുമ്പോഴുളള അവസ്ഥയെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് പറയുന്നത്. ഒരു രാഷ്ട്രത്തിന്റെ ഭാഗഭാക്കായി നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍, ജീവിക്കുമ്പോള്‍, നാം നമ്മുടെ വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ എല്ലാം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാകുകയാണ്. കുടിയേറ്റ സമൂഹത്തില്‍ ഭൂരിപക്ഷവും കുടിയേറിയ രാജ്യങ്ങളിലെ പൗരത്വം വരെ സ്വീകരിച്ചെങ്കിലും മുമ്പ് സൂചിപ്പിച്ചതുപോലെ ഒരു രാഷ്ട്രത്തിന്റെ ഭാഗഭാക്കായി ജീവിക്കുന്ന പ്രക്രിയയില്‍ നാം എത്രമാത്രം പുരോഗമിച്ചിരിക്കുന്നു എന്നത് ഒരു ചോദ്യ ചിഹ്നം ആണ്.
നമ്മള്‍ എല്ലാം പാശ്ചാത്യ സമൂഹത്തെ കണ്ട് പഠിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷ് സമൂഹത്തെ മാതൃകയാക്കണമെന്ന് പറയുന്ന, നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഭാഷയെയും ഒരു പുച്ഛത്തോടെ കാണുന്ന പ്രവാസി മലയാളികളുടെ ഇടയിലുളള പരിഷ്‌കൃത വാദികളും ഈയൊരു കാര്യത്തില്‍ വ്യത്യസ്തമായ സമീപനമല്ല പിന്തുടരുന്നത്. നമ്മള്‍ ജീവിക്കുന്ന രാജ്യത്തെ ജനാധിപത്യ പ്രക്രിയയോടെ മൗനവും നിസംഗതയും വച്ച് പുലര്‍ത്തിയാല്‍ നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ അത് വിഘാതമായിത്തീരും. ഈയൊരു സാഹചര്യത്തില്‍ 2016 മെയ് ജൂണ്‍ മാസങ്ങളില്‍ ബ്രിട്ടനില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഹിതപരിശോധന നമ്മളെ ഓരോരുത്തരെയും സംബന്ധിച്ച് നിര്‍ണായകമാണ്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ വേണ്ടയോ എന്ന ചോദ്യം മലയാളിയെ സംബന്ധിച്ചിടത്തോളം വളരെയധികം ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. കാരണം നമ്മുടെ മനസിലേക്കും ആദ്യം വരുന്നത് 2004ന് മുമ്പ് എവിടെ തിരിഞ്ഞാലും ധാരാളം തൊഴിലവസരങ്ങള്‍ കാലഘട്ടം ആയിരിക്കും. യൂറോപ്പിനുളളില്‍ മനുഷ്യവിഭവശേഷിയുടെ നിയന്ത്രണങ്ങളില്ലാത്ത നീക്കം സാധ്യമായതിന് ശേഷം മലയാളിക്ക് തൊഴില്‍ താത്പര്യങ്ങളുളള പല മേഖലകളിലും നമുക്ക് തിരിച്ചടിയുണ്ടായിട്ടുണ്ടെന്നുളളത് ഒരു വസ്തുതയാണ്.
റഫറണ്ടത്തില്‍ നമ്മള്‍ രേഖപ്പെടുത്തുന്ന വോട്ട് അന്തിമമായിരിക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാനാണ് ജനങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ ആ തീരുമാനം അന്തിമമായിരിക്കും. വീണ്ടും ഒരു തിരിച്ച് പോക്ക് സാധ്യമല്ലാത്ത ഒരു പിന്‍മാറ്റമായിരിക്കുമത്. റഫറണ്ടത്തില്‍ ബ്രിട്ടന്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്ന ചോദ്യം Should the united kingdom remain a member of European Union or leave the European Union എന്നതാണ്. കഴിഞ്ഞ ജനറല്‍ ഇലക്ഷന് മുന്നോടിയായി നടന്ന ക്യാംപെയിനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദിഷ്ട റഫറണ്ടം നടക്കുന്നത്.
ഇരുപത്തെട്ട് രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക കൂട്ടായ്മയാണ് യൂറോപ്യന്‍ യൂണിയന്‍ എന്നറിയപ്പെടുന്നത്. യൂറോപ്യന്‍ യൂണിയന്‍ എന്ന ആശയവും അതിന്റെ ഉത്ഭവവും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഉണ്ടായത്. സാമ്പത്തികമായും രാഷ്ട്രീയമായും ബന്ധങ്ങള്‍ ഉളള രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിലേര്‍പ്പെടാനുളള സാധ്യത കുറവാണ്. എന്ന ആശയത്തില്‍ നിന്നാണ് യൂറോപ്യന്‍ യൂണിയന്‍ എന്ന സങ്കല്‍പ്പത്തിന്റെ ഉത്ഭവം. യൂറോപ്യന്‍ യൂണിയനിലുളള പത്തൊമ്പത് രാജ്യങ്ങള്‍ പൊതുകറന്‍സിയാണ് ഉപയോഗിക്കുന്നത്. യൂറോപ്യന്‍ യൂണിയന് സ്വന്തമായി പാര്‍ലമെന്റും പരിസ്ഥിതി, ട്രാന്‍സ്‌പോര്‍ട്ട്, ഉപഭോക്തൃ അവകാശങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിപുലമായ അധികാരങ്ങളുമുണ്ട്. യൂണിയനിലെ അംഗരാജ്യങ്ങള്‍ക്കിടയിലുളള മനുഷ്യവിഭവശേഷിയുടെ സുഗമവും നിയന്ത്രണങ്ങളില്ലാത്തതുമായ നീക്കവും ലഭ്യതയുമാണ് യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും വലിയ പ്രത്യേകത.
ലേബര്‍ പാര്‍ട്ടിയുടെയും ലിബറല്‍ ഡെമോക്രാറ്റുകളുടെയും പ്രഖ്യാപിത നിലപാട് ബ്രിട്ടന്റെ കയ്യില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ നിലവിലുളളതില്‍ കൂടുതല്‍ അധികാരങ്ങള്‍ കരസ്ഥമാക്കാത്തിടത്തോളം ഒരു റഫറണ്ടത്തിന്റെ ആവശ്യമില്ലെന്നതാണ്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും റഫറണ്ടത്തിന് എതിരാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നവരുടെ പ്രധാന വാദഗതികള്‍ താഴെ പറയുന്നവയാണ്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനിലെ മെമ്പര്‍ഷിപ്പ് നിലനിര്‍ത്താന്‍ വളരെയധികം പണം ചെലവഴിക്കുന്നുണ്ടെങ്കിലും തിരിച്ച് ഒരു പ്രയോജനവും ലഭിക്കുന്നില്ല.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ കുടിയേറ്റം നിയന്ത്രിക്കാന്‍ സാധിക്കും.
യൂറോപ്യന്‍ യൂണയിന്‍ തീരുമാനത്തിന് അനുസരിച്ചാണ് രാജ്യത്തിന്റെ നയപരിപാടികളും ഭാവിയും ഇരിക്കുന്നത്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദിക്കുന്നവര്‍ക്ക് ഇതിനൊക്കെ ഫലപ്രദമായ മറുപടിയുണ്ട്. ആവശ്യസാധനങ്ങളുടെ വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നത് കൊണ്ടാണെന്നാണ് അനുകൂലികള്‍ വാദിക്കുന്നത്. ബ്രിട്ടീഷ് കമ്പനികള്‍ക്ക് യൂറോപ്പ് എന്ന ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നിലേക്ക് സുഗമമായ കയറ്റുമതി സാധ്യമാകും. നിലവില്‍ ബ്രിട്ടനിലെ പത്തിലൊന്ന് തൊഴിലവസരങ്ഹളും യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായുളള വ്യാപാരത്തില്‍ അധിഷ്ഠിതമാണ്. ബ്രിട്ടീഷ് കമ്പനികള്‍ക്ക് മികച്ചതും ചെലവുകുറഞ്ഞതുമായ മനുഷ്യവിഭവശേഷിയുടെ ലഭ്യതയും യൂറോപ്യന്‍ യൂണിയനിലെ അംഗത്വം മൂലമാണ് ലഭിക്കുന്നത് തുടങ്ങിയവയാണ് യൂറോപ്യന്‍ യൂണിയനെ അനുകൂലിക്കുന്നവര്‍ നിരത്തുന്ന വാദമുഖങ്ങള്‍. ഇതിനൊക്കെ പുറമെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ അത് ബ്രിട്ടന്റെ പ്രതിച്ഛായയെ ആഗോളതലത്തില്‍ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
നമ്മള്‍ കുടിയേറിയ രാജ്യത്തിന്റെ താത്പര്യങ്ങളും നമ്മുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു തീരമാനമെടുത്ത് ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ മലയാളി സമൂഹം മുന്നോട്ട് വരേണ്ടതുണ്ട്. ഒത്തൊരുമയോടെ നിന്നാല്‍ മലയാളികള്‍ക്ക് നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശേഷിയുളള ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുന്ന ഒരു സമ്മര്‍ദ്ദഗ്രൂപ്പാകാന്‍ സാധിക്കും. അത്തരത്തില്‍ രാഷ്ട്രീയ ഉള്‍ക്കാഴ്ചയുളള പ്രവര്‍ത്തനങ്ങളും സമീപനങ്ങളുമാകട്ടെ നാളെ പ്രവാസി മലയാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
വേക്ക്ഫീല്‍ഡില്‍ താമസിക്കുന്ന ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും, ആനുകാലിക സംഭവങ്ങള്‍ നിരീക്ഷിച്ച് പൊതു ജനങ്ങളുടെ മുന്‍പിലേക്ക് എത്തിക്കുന്ന സാമൂഹ്യ നിരീക്ഷകനുമാണ്. ജോജി തോമസ് എല്ലാ മാസാന്ത്യങ്ങളിലും മലയാളം യുകെയില്‍ മാസാന്ത്യാവലോകനം എന്ന പംക്തി കൈകാര്യം ചെയ്തു വരുന്നു.
ന്യൂഡല്‍ഹി: നഗരത്തിലെ ഒരു സ്വകാര്യസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആറുവയസുകാരനെ മരിച്ച നിലയില്‍ സ്‌കൂള്‍ പരിസരത്ത് കണ്ടെത്തി. സ്‌കൂളിലെ ആംഫി തിയേറ്ററിനടുത്തുളള കുഴിയില്‍ മരിച്ച് കിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വസന്ത്കുഞ്ജിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ദേവാന്‍ഷ് മീണയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടു.
സംഭവം പൊലീസിലറിയിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ കാലതാമസം വരുത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉച്ചയോടെയാണ് കുട്ടിയെ കുഴിയില്‍ കണ്ടെത്തിയതെന്ന് ആശുപത്രിയില്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരം. മരണകാരണം വ്യക്തമായിട്ടില്ല. ക്ലാസില്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കുഴിയില്‍ വീണ് കിടക്കുന്നത് കണ്ടത്. ഇത് ഒരുടാങ്കായി ഉപയോഗിക്കുന്ന കുഴിയാണഅ. എന്നാല്‍ കുട്ടി ഇതില്‍ മുങ്ങി മരിച്ചതാണോയെന്ന് വ്യക്തമല്ല.
ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാല്‍ 2.40നാണ് പൊലീസില്‍ വിവരം അറിയിച്ചത്. എന്താണ് സംഭവിച്ചത് ചോദിച്ച പിതാവിന് നേരെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒച്ചവച്ചതായി അദ്ദേഹം പറയുന്നു. തനിക്ക് സ്‌കൂള്‍ അധികൃതരെ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനായ ആര്‍.കെ.മീണയുടെ മകനാണ് മരിച്ചത്.
മീണയുടെ ആരോപണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സന്ധ്യാ സാബു നിഷേധിച്ചു. ഒരാഴ്ചയ്ക്കിടെ രാജ്യ തലസ്ഥാനത്ത് ഇത് രണ്ടാമത്തെ സംഭവമാണ്. ജനുവരി ഇരുപത്തേഴാം തീയതി നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ടോയ്‌ലറ്റില്‍ പോയ അഞ്ചുവയസുകാരന്‍ സെപ്ടിക് ടാങ്കില്‍ വീണ് മരിച്ചു.
ഇത്തരത്തിലുളള സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയ പറഞ്ഞു.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാകാത്തവര്‍ എങ്ങനെ സ്‌കൂള്‍ നടത്തുമെന്നും അദ്ദേഹം ചോദിക്കുന്നു. ദേവാന്‍ഷിന്റെ മൃതദേഹം ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
അങ്കാറ: തുര്‍ക്കി തീരത്തിനടുത്ത് മറ്റൊരു കുടിയേറ്റ ബോട്ടുകൂടി മുങ്ങി അഭയാര്‍ത്ഥികള്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുളളവരുടെ മൃതദേഹങ്ങള്‍ തുര്‍ക്കി തീരത്തടിഞ്ഞതായി തീരസംരക്ഷണ സേന അറിയിച്ചു. യൂറോപ്പിലേക്കുളള യാത്രയ്ക്കിടെ മുപ്പത്തേഴുപേര്‍ മുങ്ങി മരിച്ചതായാണ് നിഗമനം. ഐലന്‍ കുര്‍ദിയുടെ മരണത്തെ ഓര്‍മിപ്പിക്കും വിധം പിഞ്ചുകുഞ്ഞുങ്ങളടക്കമുളളവരുടെ മൃതദേഹങ്ങള്‍ തീരത്തടിഞ്ഞിട്ടുണ്ടെന്ന് വാര്‍ത്താഏജന്‍സി നല്‍കിയിട്ടുളള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. തുര്‍ക്കിയുടെ വടക്കന്‍ പ്രവിശ്യയായ കനാക്കലിലെ ഐവാസിക് എന്ന നഗരത്തിനടുത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുളളത്.
സിറിയ, അഫ്ഗാന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോയ ബോട്ടാണ് മുങ്ങിയതെന്ന് കരുതുന്നു. ജര്‍മനിയില്‍ അഭയം തേടിയ സിറിയക്കാര്‍ക്കും ഇറാഖികള്‍ക്കും അവരുടെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുമ്പോള്‍ മടങ്ങിപ്പോകാമെന്ന് ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കല്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈദുരന്തം. രാജ്യത്തേക്ക് കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിന് മെര്‍ക്കല്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. 1990ല്‍ യുഗോസ്ലാവിയയില്‍ നിന്ന് അഭയം തേടിയെത്തിയവരില്‍ എഴുപത് ശതമാനം പേരും പിന്നീട് സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായും മെര്‍ക്കല്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് ദിവസം മുമ്പും തുര്‍ക്കിയ്ക്കടുത്ത് മറ്റൊരു ബോട്ട് മുങ്ങി ഇരുപത്തഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ പത്ത് പേര്‍ കുട്ടികളായിരുന്നു. തുര്‍ക്കിയിലെ സാമോസ് ദ്വീപിലേക്ക് പോയവരാണ് മുങ്ങി മരിച്ചത്. ഇപ്പോള്‍ തകര്‍ന്ന ബോട്ടില്‍ നിന്ന് 75 പേരെ രക്ഷപ്പെടുത്തിയതായും തുര്‍ക്കി തീരസംരക്ഷണ സേന വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത് പേരെക്കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ടെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. തീരത്ത് നിന്ന് അമ്പത് മീറ്റര്‍ അകലെയായാണ് ബോട്ട് മുങ്ങിയത്. കഴിഞ്ഞ കൊല്ലം നാലായിരം പേര്‍ യൂറോപ്പ് കടലില്‍ മുങ്ങി മരിച്ചതോടെയാണ് അഭയാര്‍ത്ഥികളുടെ ഈ ദാരുണാന്ത്യങ്ങളുടെ കഥ പുറം ലോകം അറിഞ്ഞ് തുടങ്ങിയത്. ഇക്കൊല്ലം ആദ്യത്തെ 28 ദിവസങ്ങളിലായി 244 പേര്‍ ഇത്തരത്തില്‍ കടലില്‍ മുങ്ങിമരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കരയിലും നിരവധി കുടിയേറ്റക്കാര്‍ക്ക് മരണം സംഭവിച്ചു.
അങ്കാറ: പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് തുര്‍ക്കി റഷ്യന്‍ അംബാസിഡറെ വിളിച്ച് വരുത്തി വിശദീകരണം തേടി. റഷ്യന്‍ ഭാഷയിലും ഇംഗ്ലീഷിലും വിമാനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടും വിമാനം അതിര്‍ത്തി കടന്നെന്നാണ് തുര്‍ക്കിയുടെ ആരോപണം. ഇത് തികച്ചും നിരുത്തരവാദപരമായ പ്രവൃത്തിയാണെന്നും തുര്‍ക്കി കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് റഷ്യ മാത്രമാകും ഉത്തരവാദിയെന്നും തുര്‍ക്കി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ തങ്ങളുടെ പോര്‍വിമാനങ്ങള്‍ തുര്‍ക്കി അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കനാഷെങ്കോവിന്റെ വിശദീകരണം. തുര്‍ക്കിയുടെത് കളളപ്രചരണങ്ങളാണെന്നും റഷ്യ ആരോപിക്കുന്നു.
നവംബറില്‍ റഷ്യയുടെ എസ് യു 24 യുദ്ധവിമാനം വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് തുര്‍ക്കി വെടിവച്ച് വീഴ്ത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷത്തിലാണ്. ഇതേതുടര്‍ന്ന് തുര്‍ക്കിയുടെ മേല്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമര്‍ പുടിന്‍ ധാരാളം ഉപരോധങ്ങളും ഏര്‍പ്പെടുത്തി.
സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ സൈന്യം സിറിയയില്‍ വ്യോമാക്രമണം നടത്തുകയാണ്. വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചതിലൂടെ റഷ്യ സംഘര്‍ഷം കടുപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രാലയം പറഞ്ഞു.
സ്വന്തം ലേഖകന്‍
ഇന്ന് നടന്ന യുകെകെസിഎ നാഷണല്‍ ഇലക്ഷനില്‍ പ്രസിഡണ്ടായി ബിജു മടുക്കകുഴി വിജയിച്ചു. ട്രഷറര്‍ ആയി ബാബു തോട്ടവും ജോയിന്റ് സെക്രട്ടറി ആയി സക്കറിയ പുത്തന്‍കളവും തെരഞ്ഞെടുക്കപ്പെട്ടു. ബിജു മടുക്കക്കുഴിയ്ക്ക് 50 വോട്ടും, ബാബു തോട്ടത്തിന് 51 വോട്ടും സക്കറിയ പുത്തന്‍കളത്തിന് 73 വോട്ടും ആണ് ലഭിച്ചത്.
സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് ഒന്നിലേറെ പത്രികകള്‍ ലഭിക്കാത്തതു കൊണ്ട് ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍ (ബ്രിസ്‌റ്റോള്‍ യൂണിറ്റ്), ജോസ് മുഖച്ചിറയില്‍ (ഷെഫീല്‍ഡ് യൂണിറ്റ്), ഫിനില്‍ കളത്തി കോട്ടില്‍ (നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ ) എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
.
അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള സെക്രട്ടറി ശ്രീറോയി കുന്നേലിനെ (സ്വിന്‍ഡന്‍ യൂണിറ്റ്) ആണ് ബിജു മടക്കക്കുഴി പരാജയപ്പെടുത്തിയത് .തന്റെ കറതീര്‍ന്ന സമുദായ സ്‌നേഹത്തിനും അര്‍പ്പണബോധത്തിനുമുള്ള അംഗീകാരമായി ഈ വിജയത്തെ കാണുന്നതായി ശ്രീ ബിജു മടക്കക്കുഴി പറഞ്ഞു.
ട്രഷറര്‍ സ്ഥാനത്തേയ്ക്ക് നീണ്ടൂര്‍ ഇടവകാംഗമായ ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള ബാബു തോട്ടവും പുനലൂര്‍ ഇടവകാംഗമായ കവന്‍ട്രി & വാര്‍വിക്ഷയര്‍ യൂണിറ്റില്‍ നിന്നുള്ള മോന്‍സി തോമസും തമ്മിലായിരുന്നു മത്സരം.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലീഡ്‌സ് യൂണിറ്റില്‍ നിന്നുള്ള കുമരകം വള്ളാറ പുത്തന്‍ പള്ളി ഇടവകാംഗമായ സക്കറിയ പുത്തന്‍ കളവും ബ്ലാക്പൂള്‍ യൂണിറ്റില്‍ നിന്നുള്ള പുന്നത്തറ പള്ളി ഇടവകാംഗമായ ജോണ്‍ ചാക്കോയും തമ്മിലായിരുന്നു മല്‍സരം.
യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി അല്‍മായ സംഘടനയായ യുകെകെസിഎയുടെ അമരക്കരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മലയാളം യുകെയുടെ ആശംസകള്‍ നേരുന്നു.
വാറ്റ്ഫോര്‍ഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ അര്‍ദ്ധവാര്‍ഷിക പൊതുയോഗം നാളെ (31/01/2016) കേംബ്രിഡ്ജില്‍ വച്ച് നടക്കും. കേംബ്രിഡ്ജിലെ സെന്റ് ജോണ്‍സ് ഹാളില്‍ വച്ച് വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ റീജിയനിലെ യുക്മ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് 1.00 മണി മുതല്‍ വൈകുന്നേരം 06.00 മണി വരെയായിരിക്കും ജനറല്‍ ബോഡി യോഗം നടക്കുക എന്ന്‍ റീജിയണല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ അറിയിച്ചു.
യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് രഞ്ജിത് കുമാര്‍ അസുഖം മൂലം ആശുപത്രിയില്‍ ആയതിനാല്‍ യോഗത്തില്‍ പങ്കെടുക്കുകയില്ല എന്ന്‍ അറിയിച്ചിട്ടുണ്ട്. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഇത്തവണത്തെ ഭരണ സമിതി അധികാരത്തില്‍ വന്ന് ഏറെ താമസിയാതെ തന്നെ പ്രസിഡണ്ട് രഞ്ജിത് കുമാര്‍ അസുഖ ബാധിതന്‍ ആയിരുന്നു. തുടര്‍ന്ന്‍ അവധിയില്‍ പ്രവേശിച്ച ഇദ്ദേഹം യുക്മ നാഷണല്‍ കലാമേള ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന്‍ യുക്മ പ്രവര്‍ത്തനങ്ങളില്‍ സജീവമായി വരുന്നതിനിടയില്‍ ആണ് വീണ്ടും അസുഖം ആയി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആക്ടിംഗ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി, നാഷണല്‍ കമ്മറ്റിയംഗം തോമസ് മാറാട്ട്കളം, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു റീജിയനില്‍ കലാമേള, കായികമേള തുടങ്ങിയവ വിജയകരമായി നടത്തിയത്. സ്ഥിരമായി സാമ്പത്തിക ബാധ്യതയില്‍ കലാശിക്കാറുള്ള കലാമേള പോലെയുള്ള പരിപാടികള്‍ ഇത്തവണ സാമ്പത്തിക അച്ചടക്കവും, സംഘടനാ പാടവവും കൈമുതലാക്കി ഈ ടീം സാമ്പത്തികമായി വിജയിപ്പിച്ചിരുന്നു. യുക്മ നടത്തിയ നേപ്പാള്‍ ചാരിറ്റി അപ്പീലിലും ഏറ്റവുമധികം തുക സമാഹരിച്ചത് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ആയിരുന്നു. ഇതുള്‍പ്പെടെയുള്ള അര്‍ദ്ധ വാര്‍ഷിക കണക്കും നാളത്തെ പൊതുയോഗത്തില്‍ അവതരിപ്പിക്കും.
നിലവില്‍ ഒഴിവുള്ള റീജിയണല്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് നാളത്തെ യോഗത്തിലെ മറ്റൊരു അജണ്ട. ഇത് കൂടാതെ അദ്ധ്യക്ഷന്‍ അനുവദിക്കുന്ന മറ്റ് വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും. റീജിയന് കീഴിലുള്ള എല്ലാ അസോസിയേഷനുകളും തങ്ങളുടെ മൂന്ന്‍ പ്രതിനിധികളെയും യോഗത്തില്‍ പങ്കെടുപ്പിക്കണമെന്നും എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും റീജിയണല്‍ വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനും അറിയിച്ചു.
യോഗം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്സ്:
St. Thomas Hall,
Ancaster Way,
Cambridge,
CB1 3TT
കൊച്ചി: സാമൂഹിക പ്രവര്‍ത്തകയും ചുംബന സമര നായികയുമായ അരുന്ധതി മനോരമ ഓണ്‍ലൈനിനെതിരെ ആഞ്ഞടിച്ച് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനോരമ ഓണ്‍ലൈനിന് മുന്നറിയിപ്പുമായി അരുന്ധതിയുടെ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം താനെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തന്റെ അനുവാദമില്ലാതെ മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചുവെന്ന് അരുന്ധതി പറയുന്നു. വാര്‍ത്തയിലൂടെ തന്നെ മോശമായ രീതിയില്‍ മനോരമ ചിത്രീകരിച്ചു. മനോരമയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്നും അരുന്ധതി ഫേസ്ബുക്കിലൂടെ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ മനോരമ ആ വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അരുന്ധതിയുടെ മുന്നറിയിപ്പ്.
തന്റെ എഫ്ബി പോസ്റ്റില്‍ നിന്നും ‘ഭൂരിപക്ഷം ആണുങ്ങളും എന്നെ വേശ്യയായി കാണുന്നു’ എന്ന ഭാഗം എടുത്ത് തലക്കെട്ട് നല്‍കി മനോരമ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചത് ആണ് അരുന്ധതിയെ ചൊടിപ്പിച്ചത്. മാധ്യമങ്ങള്‍ എന്നെ ആഘോഷിക്കാനല്ല, ആണ്‍ പൊതുബോധത്തിന് സ്വയംഭോഗ സുഖം നല്‍കാനാണ് എന്റെ പേരുപയോഗിക്കുന്നതെന്നും അരുന്ധതി ആഞ്ഞടിക്കുന്നു. ഇത്തരം മാധ്യമങ്ങള്‍ക്ക് വേണ്ടത് ദൃശ്യതയുള്ള, കൂടുതല്‍ ആളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയാണ്. മീഡിയ പ്രവര്‍ത്തിക്കുന്നത് പൊതുബോധത്തിന് അനുസൃതമായാണെന്നും അരുന്ധതി പറയുന്നു. ചാനല്‍ ചര്‍ച്ചകള്‍ക്ക് പങ്കെടുക്കും പോലെയല്ല വ്യക്തിജീവിതത്തെ പരാമര്‍ശിക്കുന്ന കുറിപ്പുകള്‍ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നതെന്നും അരുന്ധതി ആരോപിക്കുന്നു.
മനോരമയ്‌ക്കെതിരായ അരുന്ധതിയുടെ എഫ്ബി പോസ്റ്റ് ചുവടെ:
Related News
താന്‍ ദിവസവും സൈബര്‍ റേപ്പിന് ഇരയാവുന്നവള്‍ – തുറന്നടിച്ച് അരുന്ധതി
തിരുവനന്തപുരം. യുകെയിലും മറ്റ് വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികള്‍ പലരും നാട്ടില്‍ അവധിക്ക് ചെല്ലുമ്പോള്‍ യാത്ര ചെയ്യാനുള്ള സൗകര്യത്തിന് വാടകയ്ക്ക് കാര്‍ എടുത്ത് (റെന്റ് എ കാര്‍) ഉപയോഗിക്കുന്നവരാണ്. ഇങ്ങനെ കാര്‍ വാടകയ്ക്ക് എടുത്ത് ഓടിക്കുമ്പോള്‍ മിക്കവാറും തനിച്ച് തന്നെയാണ് ഡ്രൈവ് ചെയ്യാറ്. എന്നാല്‍ ഇങ്ങനെ സഞ്ചരിക്കുമ്പോള്‍ അപരിചിതമായ സ്ഥലത്തു രാത്രിയില്‍ കാര്‍ കേടായാല്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ആലോചിക്കുമ്പോള്‍ തന്നെ പേടിയാകും. എവിടെ നിന്ന്‍ ഒരു മെക്കാനിക്കിനെ കിട്ടുമെന്നോ, എങ്ങിനെ ഒരു വര്‍ക്ക്ഷോപ്പില്‍ കാര്‍ എത്തിക്കുമെന്നോ ഒന്നും ഒരു പിടിയും ഇല്ലാതെ രാത്രിയില്‍ അപരിചിതമായ പ്രദേശത്ത് പെട്ട് പോയാല്‍ ഇനി മുതല്‍ പേടിക്കേണ്ട.
അസമയത്ത് നിന്ന് പോയ വാഹനം നന്നാക്കുന്നതിന് ഇനി ആളിനെ തേടി അലയേണ്ടതില്ല. കാര്‍ നന്നാക്കാന്‍ ആളിനെ കണ്ടെത്തുന്നതിനു വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി (വിഎച്ച്എസ്ഇ) വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ഫൈന്‍ഡ് ലേബര്‍ എന്ന മൊബൈല്‍ ആപ്പിന്റെ സേവനം ഉപയോഗിച്ചാല്‍ മതിയാകും. ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, എസി മെക്കാനിക്ക് തുടങ്ങി 30 വിഭാഗത്തില്‍പ്പെട്ട വിദഗ്ധ തൊഴിലാളികളുടെ സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പുതിയ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരം നടത്തും.
സംസ്ഥാനത്തൊട്ടാകെയുള്ള ഒരു ലക്ഷത്തോളം വിദഗ്ധ തൊഴിലാളികളുടെ സേവനമാണു വിഎച്ച്എസ്ഇ വകുപ്പു ലഭ്യമാക്കുന്നത്. ഈ സേവനം ആവശ്യമുള്ളവര്‍ ഫൈന്‍ഡ് ലേബര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. നമുക്ക് ആവശ്യമുള്ള വിദഗ്ധ തൊഴിലാളി സമീപപ്രദേശങ്ങളില്‍ എവിടെയെങ്കിലും ഉണ്ടോയെന്ന് ഇതിലൂടെ കണ്ടെത്താം. ഇതിനായി ജിപിഎസ് സംവിധാനം ആണ് ഉപയോഗിക്കുന്നത്. സമീപത്തുള്ള വിദഗ്ധ തൊഴിലാളി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണോ അല്ലയോ എന്നും ഇതിലൂടെ അറിയാം. ജോലിത്തിരക്ക് ഇല്ലാത്തവരുടെ വിവരങ്ങള്‍ നമുക്കു ലഭിക്കും. അവരെ ഉടനെ വിളിച്ചു വരുത്താം. സേവന ഗുണ നിലവാരത്തിന്റെ ആടിസ്ഥാനത്തില്‍ തൊഴിലാളികളെ റേറ്റ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.
റേറ്റിങ്ങില്‍ മുന്നിലുള്ളവരുടെ സേവനമായിരിക്കും ആദ്യമായി ലഭിക്കുക. നാട്ടിലുള്ള മാതാപിതാക്കളെ കാറില്‍ കൊണ്ടുപോകുന്നതിന് അത്യാവശ്യമായി ഡ്രൈവറെ ആവശ്യമുള്ള മകനു ഗള്‍ഫിലിരുന്നു മൊബൈല്‍ ആപ്പിലൂടെ ഡ്രൈവറെ കണ്ടെത്തി ജോലി ഏല്‍പ്പിക്കാം.വിഎച്ച്എസ്ഇ ഡയറക്ടര്‍ കെ.പി. നൗഫലിന്റെ നേതൃത്വത്തിലാണു മൊബൈല്‍ ആപ്പ് തയാറാക്കിയത്. ഇപ്പോഴുള്ള എല്ലാം ആപ്പുകളുടെയും പിഴവുകളെല്ലാം പരിഹരിച്ചുള്ളതാണ് ഇതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കൂടിയാണി നൗഫല്‍.
ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ 27-ാം പിറന്നാളായ ഇന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന കൂട്ട നിരാഹാരത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. ഇന്നലെ രാത്രി മുതല്‍ നിരാഹാരമനുഷ്ഠിക്കുന്നവര്‍ക്കൊപ്പമാണ് രാഹുല്‍. ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത്തിന്റെ മരണത്തിന് ഇടയാക്കിയവര്‍ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സര്‍വ്വകലാശാലയില്‍ പ്രതിഷേധം ശക്തമാണ്.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ കൊടിയില്‍ തൂങ്ങി രോഹിത് കഴിഞ്ഞ 19ന് ജീവനൊടുക്കിയതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധ സമരത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. ഇന്ന് വിദ്യാര്‍ത്ഥികളുടെ മെഴുകുതിരിയേന്തിയ പ്രതിഷേധത്തിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്ന സമരപരിപാടിക്കും ഇന്ന് തുടക്കമാകും.
നീതിക്ക് വേണ്ടിയുള്ള രോഹിത്തിന്റെ കൂട്ടുകാരുടേയും കുടുംബാംഗങ്ങളുടോയും പോരാട്ടത്തില്‍ പങ്കുചേരാനാണ് താന്‍ ഇവിടെയെത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രചരണ പരിപാടിക്കെതിരെ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടന എബിവിപി തെലങ്കാനയിലെ കോളേജുകളില്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സന്ദര്‍ശനത്തിനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇടക്കാല വൈസ് ചാന്‍സലര്‍ നാല് ദിവസത്തെ അവധിയെടുത്തു.