Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

20 വർഷത്തോളം യുകെയിൽ അധ്വാനിച്ചുണ്ടാക്കിയ പണം മുടക്കി തന്റെ സ്വന്തം നാട്ടിൽ ആരംഭിച്ച സംരംഭത്തിന് കെട്ടിട നമ്പർ അനുവദിക്കുന്നതിന്റെ പേരിൽ യുകെ മലയാളി ഷാജിമോൻ ജോർജ് നടത്തിയ സമരം കേരളത്തിൽ ചർച്ചയായി . കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് കൊട്ടിഘോഷിച്ച് നടത്തിയ കേരളീയം പരിപാടി നടക്കുമ്പോഴാണ് ഷാജിമോന്റെ സമരം അരങ്ങേറിയത് എന്നത് ഉദ്യോഗ ഭരണനേതൃത്വങ്ങൾക്ക് വൻ തിരിച്ചടിയായി. സ്ഥലം എംഎൽഎ ആയ മോൻസ് ജോസഫ് ഉൾപ്പെടെ ഇടപെട്ട് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഷാജിമോൻ ജോർജ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

മോൻസ് ജോസഫ് എംഎൽഎ ഇടപെട്ട് നടത്തിയ ചർച്ചകളിൽ കെട്ടിടത്തോട് ബന്ധപ്പെട്ട മൂന്ന് രേഖകൾ കൂടി നൽകിയാൽ കെട്ടിട നമ്പർ അനുവദിക്കാമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുകയായിരുന്നു. തീരുമാനത്തിൽ നിന്ന് ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായാൽ വീണ്ടും ഇടപെടുമെന്ന് എംഎൽഎ പറഞ്ഞു . പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് നാടിനോടുള്ള സ്നേഹം കാരണം കേരളത്തിലെത്തി വ്യവസായ സംരംഭങ്ങൾ തുടങ്ങുന്ന പ്രവാസികളുടെ കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും കൂടുതൽ ജാഗ്രത ഉണ്ടാവണമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാജിമോൻ ജോർജിന്റെ സമരം വൻ നാടകീയ മുഹൂർത്തങ്ങൾക്കാണ് കാരണമായത്. മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന്റെ മുൻപിലെ സമരം പോലീസ് ഇടപെടലിനെ തുടർന്ന് റോഡിലേക്ക് മാറ്റുകയായിരുന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് നാഴികയ്ക്ക് നാൽപതുവട്ടം കൊട്ടിഘോഷിക്കുന്ന കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് യുകെ മലയാളിയായ ഷാജിമോൻ ജോർജിന്റെ കാര്യത്തിലുണ്ടായത്. അന്യനാട്ടിൽ കഷ്ടപ്പെട്ട പണമാണ് ഓരോ പ്രവാസിയും കേരളത്തിലേക്ക് അയക്കുകയും ഇവിടെ നിക്ഷേപിക്കുകയും ചെയ്യുന്നത് എന്ന് പ്രശ്നത്തിൽ ഇടപെട്ട മോൻസ് ജോസഫ് എംഎൽഎ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള വിഷയത്തിൽ തൻറെ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളം യുകെ അവാർഡ് നൈറ്റിന്റെ ലോഗോ പ്രകാശനം സെപ്റ്റംബർ 28-ാം തിയതി കോട്ടയത്ത് വച്ച് നടത്തിയത് മോൻസ് ജോസഫ് എംഎൽഎ ആയിരുന്നു. യുകെ മലയാളികളുടെ പ്രശ്നങ്ങൾ പൊതു സമക്ഷം കൊണ്ടുവരുവാൻ മലയാളം യുകെ ന്യൂസ് വഹിക്കുന്ന പങ്കിനെ കുറിച്ച് ലോഗോ പ്രകാശന വേളയിൽ അദ്ദേഹം എടുത്തു പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹാലിഫാക്‌സിന്റെ കണക്കനുസരിച്ച് ആറ് മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ എത്തി ഭവനങ്ങളുടെ വില. ഒക്ടോബർ മാസത്തെ റിപ്പോർട്ടിൽ ആണ് ഇത് കണ്ടെത്തിയത്. എന്നാൽ അടുത്ത വർഷം വീടുകളുടെ വിലയിലെ മൂല്യം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം വീടുകളുടെ വില 1.1% വർദ്ധിച്ചതായി യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറായ ഹാലിഫാക്‌സ് പറയുന്നു. ഇത് ശരാശരി പ്രോപ്പർട്ടി മൂല്യം £281,974 ആയി ഉയർത്തി.

വിൽപ്പനയ്ക്കുള്ള വീടുകളുടെ അഭാവമാണ് വില ഉയരാൻ കാരണമെന്ന് ഹാലിഫാക്സ് ചൂണ്ടിക്കാട്ടി. 2025 വരെ വിലയിൽ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന പലിശാ നിരക്കും ജീവിത ചിലവുമാണ് ഇതിൻെറ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹാലിഫാക്‌സിന്റെ കണക്കുകൾ പ്രകാരം ഒക്‌ടോബറിൽ വീടിന്റെ വില കഴിഞ്ഞ വർഷം ഇതേ സമയം ഉണ്ടായിരുന്നതിനേക്കാൾ 3.2% കുറഞ്ഞു.

അടുത്തിടെ വരെ, കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ക്രമാനുഗതമായി വർധിപ്പിച്ചിരുന്നു. ഈ വർദ്ധനവ് ഭവന ഉടമകളുടെ മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിക്കുന്നതിന് കാരണമായി. നിലവിലെ പലിശാ നിരക്ക് 5.25% ആണ്. ഇത് അടുത്ത കാലത്തൊന്നും കുറയുന്നതായും തോന്നുന്നില്ല. ഇത് കണക്കിലെടുത്താണ് വീടുകളുടെ വില മൊത്തത്തിൽ ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ഹാലിഫാക്സ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കർശനമാക്കാൻ സർക്കാർ. പാർലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിങ്ങിന്റെ ഭാഗമായാണ് ചാൾസ് രാജാവ് ഇത് പ്രഖ്യാപിച്ചത്. കുറ്റവാളികളെ ഡോക്കിൽ ഹാജരാകാൻ നിർബന്ധിക്കുന്ന നടപടികളും തടവുകാർ വിവാഹം കഴിക്കുന്നത് തടയുന്നതിനുള്ള നിയമവും ഇതിൽ ഉൾപ്പെടും. ഇതാദ്യമായാണ് ചാൾസ് രാജാവെന്ന നിലയിൽ പ്രസംഗിക്കുന്നത്. കൺസർവേറ്റീവുകൾ ഒരു വർഷത്തിലേറെയായി അഭിപ്രായ വോട്ടെടുപ്പിൽ ലേബറിനേക്കാൾ പിന്നിലാണ്, പ്രസംഗത്തിൽ പ്രഖ്യാപിച്ച ബില്ലുകൾ പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതീക്ഷിക്കുന്നു.

 

കുറ്റകൃത്യ ബില്ലുകൾക്ക് പുറമേ നോർത്ത് സീയിലെ എണ്ണ, വാതക പദ്ധതികൾക്ക് വർഷം തോറും ലൈസൻസ് അനുവദിക്കുന്ന ബില്ലും സിഗരറ്റ് വാങ്ങാനുള്ള പ്രായം ഉയർത്തി ക്രമേണ പുകവലി നിരോധിക്കാനുള്ള പദ്ധതി ഉൾപ്പെടെയുള്ളവ പ്രഖ്യാപിക്കും. പ്രസംഗത്തിന് മുന്നോടിയായി, ഇംഗ്ലണ്ടിനും വെയിൽസിനുമായി മൂന്ന് ക്രൈം ബില്ലുകൾ പ്രഖ്യാപിക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു.

നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ 67 ജീവപര്യന്തം തടവുകാരാണുള്ളത്. കുറ്റവാളികളെ ഡോക്കിൽ ഹാജരാക്കാൻ ന്യായമായ ബലപ്രയോഗം നടത്താമെന്നും ബിൽ നിയമത്തിൽ വ്യക്തമാക്കുമെന്ന് സർക്കാർ പറയുന്നു. ഇത് വിസമ്മതിക്കുന്ന കുറ്റവാളികൾക്ക് രണ്ട് വർഷം അധിക തടവ് ലഭിക്കും. ശിക്ഷകൾ കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ശ്രമം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മദ്യപിച്ച് അതീവ സുരക്ഷാ മേഖലയായ ബക്കിംഗ്ഹാം കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ അമേരിക്കൻ ടൂറിസ്റ്റ് ജയിൽ മോചിതനായി. 25 കാരനായ മുസ്തഫ അവാദ് ആണ് സെപ്റ്റംബർ 16 -ന് പുലർച്ചെ രാജാവിൻറെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി അറസ്റ്റിലായത് .

പുലർച്ചെ ഒരാൾ മതിൽ കയറുന്നത് കണ്ടെന്ന റിപ്പോർട്ടിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊട്ടാരത്തിന് അടുത്തുള്ള മെസ്സ് ഏരിയയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത് . ഇയാൾക്ക് 1000 പൗണ്ട് പിഴ ചുമത്തിയാണ് മോചിപ്പിക്കുന്നത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായി 485 പൗണ്ട് കോടതി ചിലവുകൾക്കും മറ്റുമായി നൽകണം. പക്വത ഇല്ലാത്തതും അശ്രദ്ധയും വിഡ്ഢിത്തവും നിറഞ്ഞ വ്യക്തി എന്നാണ് ഇയാളെ കുറിച്ച് കോടതി വിശേഷിപ്പിച്ചത്.

സെപ്റ്റംബർ മാസം 7-ാം തീയതിയാണ് 10 ദിവസത്തെ സന്ദർശനത്തിനായി അവാദ് യുകെയിൽ എത്തിയത്. അടുത്തദിവസം സ്പെയിനിലേയ്ക്ക് പോകാൻ ഇരിക്കെയാണ് കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയതിന് പോലീസ് പിടിയിലായത് . ഫോട്ടോ എടുക്കാനാണ് മതിൽ ചാടി കടന്നത് എന്നായിരുന്നു ഇയാളുടെ വിശദീകരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2019 സെപ്റ്റംബറിൽ ബ്ലെൻഹൈം പാലസിൽ നിന്ന് സ്വർണ്ണ ടോയ്ലറ്റ് മോഷ്ടിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു .ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കൊട്ടാരമാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ വിൻസന്റ് ചർച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെൻഹൈം പാലസ്. ജെയിംസ് ഷീൻ (39) മൈക്കൽ ജോൺസ് (38 ) ഫ്രെഡ് ഡോ (33 ), ബോറ ഗുക്കുക്ക് (39) എന്നിവരാണ് 5 ദശലക്ഷം പൗണ്ടിന്റെ ടോയ്‌ലറ്റ് മോഷണത്തിന് പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്.

പ്രതികളെ നവംബർ 28 -ന് ഓക്സ്ഫോർഡ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇറ്റാലിയൻ കൺസെപ്ച്വൽ ആർട്ടിസ്റ്റ് മൗറിസിയോ കാറ്റെലന്റെ ആണ് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ്ണ ടോയ്‌ലറ്റിന്റെ ശില്പി. നേരത്തെ ന്യൂയോർക്കിലെ ഗഗ്ലെൻ ഹെം മ്യൂസിയത്തിലും സ്വർണ്ണ ടോയ്ലറ്റ് പ്രദർശിപ്പിച്ചിരുന്നു. മോഷണം പോയ ടോയ്‌ലറ്റ് വീണ്ടെടുത്തോ എന്ന് വ്യക്തമല്ല. മോഷണ വസ്തുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസ്സിൽ അല്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ഒറ്റത്തവണ ബോണസിന് അർഹതയില്ലന്ന് നേരത്തെയെടുത്ത തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. ഇതോടെ എൻഎച്ച്എസ് ഇതര ഓർഗനൈസേഷനുകളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും ഒറ്റത്തവണ ബോണസ് ലഭിക്കുന്നതിനുള്ള വഴി തെളിഞ്ഞു. എൻഎച്ച്എസിൽ അല്ലാതെ ആരോഗ്യം മേഖലയിൽ ജോലി ചെയ്യുന്ന ഒട്ടേറെ യു കെ മലയാളികൾക്കും ഇതിൻറെ പ്രയോജനം ലഭിക്കും.

നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ നടത്തിയ സമരപരമ്പരകളെ തുടർന്ന് ശമ്പള വർദ്ധനവിന് ഒപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് നൽകാൻ സർക്കാർ തീരുമാനമായിരുന്നു. എന്നാൽ ഒറ്റത്തവണ പെയ്മെന്റിന് ആയിരക്കണക്കിന് എൻഎച്ച്എസ്സിന്റെ സ്‌ഥിരം ജീവനക്കാർ അല്ലാതെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് യോഗ്യതയില്ലന്ന നയമാണ് സർക്കാർ സ്വീകരിച്ചിരുന്നത്. സർക്കാർ നയത്തിനെതിരെ ശക്തമായ നിയമനടപടികളുമായി തൊഴിൽ ദാദാക്കൾ മുന്നോട്ട് പോകാനുള്ള സാധ്യത മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ജീവനക്കാരുടെ ഈ സമരതന്ത്രമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.

എൻ എച്ച് എസ് ഇതര ഓർഗനൈസേഷനിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും ബോണസ് നൽകാനുള്ള തീരുമാനം 20000 ത്തോളം ജീവനക്കാർക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ കമ്മ്യൂണിറ്റി നേഴ്സുമാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ഉണ്ട് . ഈ ജീവനക്കാർക്ക് ബോണസ് നൽകുന്നതിന് തൊഴിൽ ദാതാക്കളെ സഹായിക്കുന്നതിനായി സർക്കാർ തീരുമാനിച്ചു എന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സറേയിൽ ആയിരക്കണക്കിന് ആളുകൾക്ക് ജലവിതരണം തടസ്സപ്പെട്ടതിനാൽ ദുരിതം. തെംസ് വാട്ടർ ട്രീറ്റ്‌മെന്റ് ജോലികളിലെ സാങ്കേതിക തകരാർ കാരണമാണ് ആയിരങ്ങൾ ദുരിതത്തിലായത്. സിയറാൻ കൊടുങ്കാറ്റ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് വിശദീകരണം. തിങ്കളാഴ്ചയോടുകൂടി മാത്രമേ ജലവിതരണം സാധ്യമാകൂ എന്ന് തേംസ് വാട്ടർ ക്ഷമാപണം നടത്തി.

ഓൾഡ് പോർട്ട്‌സ്‌മൗത്ത് റോഡ്, ഗിൽഡ്‌ഫോർഡ്, ഗോഡാൽമിംഗ് ക്രൗൺ കോർട്ട് കാർ പാർക്ക് എന്നിവിടങ്ങളിൽ ആർറ്റിംഗ്‌ടൺ പാർക്കിലും റൈഡിലും കുപ്പിവെള്ളങ്ങൾ സ്ഥാപിച്ചെങ്കിലും വേഗം തീർന്നു. ജലവിതരണം പഴയ നിലയിലേക്ക് എത്തുമെന്ന് തേംസ് വാട്ടർ സിഇഒ അലസ്റ്റർ കോക്രാൻ തന്നോട് പറഞ്ഞതായി സൗത്ത് വെസ്റ്റ് സറേ എംപിയായ ജെറമി ഹണ്ട് എക്‌സിൽ കുറിച്ചു.

പ്രാദേശിക ആശുപത്രികളിലേക്ക് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഹണ്ട് പറഞ്ഞു. പ്രശ്നം മൂലം 5,000 ത്തിനും 10,000 ത്തിനും ഇടയിൽ ആളുകൾക്ക് ദുരിതം നേരിട്ടതായി വേവർലി ബറോ കൗൺസിൽ നേതാവ് പോൾ ഫോളോസ് പറഞ്ഞു. 13,500 വീടുകളിൽ വിതരണം നിർത്തിയിട്ടുണ്ടെന്നും 6,500 വീടുകളിൽ ഉടൻ വിതരണം വിച്ഛേദിക്കപ്പെടുമെന്നും ഹണ്ട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, തേംസ് വാട്ടർ ഈ കണക്കുകൾ സ്ഥിരീകരിച്ചില്ല. സതാംപ്ടണിലും ന്യൂ ഫോറസ്റ്റിലുമുള്ള 18,000-ത്തിലധികം വീടുകളിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ വിതരണം നഷ്ടപ്പെട്ടു. ഗോഡാൽമിങ്ങിനൊപ്പം, സമീപ ഗ്രാമങ്ങളായ മിൽഫോർഡ്, വിറ്റ്ലി, ബ്രാംലി എന്നിവിടങ്ങളിലെ താമസക്കാരും പ്രശ്നം റിപ്പോർട്ട് ചെയ്തു

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ സർക്കാരിൻെറ പുതിയ നീക്കത്തിന് എതിരെ ജനങ്ങൾ. പാസ്‌പോർട്ടില്ലാത്ത പൗരന്മാരെ സുരക്ഷിത പാസേജ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാസയിലെ ബ്രിട്ടീഷ് കുട്ടികളെ അവരുടെ അമ്മമാരിൽ നിന്ന് വേർപെടുത്തിയതായുള്ള ആരോപണം ഉയർന്ന് വന്നിരിക്കുന്നത്. റഫ ക്രോസിംഗ് വഴി ഗാസയിൽ നിന്ന് ഈജിപ്തിലേക്ക് കടക്കാൻ സാധിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെ പേരുകൾ ഒരു പട്ടികയിൽ ചേർത്തിട്ടുണ്ടെങ്കിലും ഇവരുടെ ആശ്രിതരെ വിദേശകാര്യ ഓഫീസ് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചിലർ പറഞ്ഞു.

വ്യത്യസ്ത വിസ സ്കീമുകളിലൂടെ യുകെയിലേക്ക് വരാൻ അവകാശമുള്ള ആളുകളെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനകളുമായും അഭിഭാഷകരുമായും ഇപ്പോൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിലവിൽ ഗാസയിൽ കഴിയുന്നവരുടെ ജീവന് വൻ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. ആക്രമണത്തിൽ ഏകദേശം 10,000 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്, അവരിൽ പകുതിയോളം കുട്ടികളാണ്.

ബ്രിട്ടീഷ് പൗരന്മാർക്ക് അവരുടെ കുടുംബാംഗങ്ങളെ കൂടി അവരോടൊപ്പം കൊണ്ടുവരാൻ സാധിക്കണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോഴും ഈജിപ്ഷ്യൻ അധികൃതർ രജിസ്റ്റർ ചെയ്ത 7,000 വിദേശ പൗരന്മാരിൽ നൂറുകണക്കിന് ബ്രിട്ടീഷ് പൗരന്മാർ ഗാസയിൽ കുടുങ്ങിക്കിടക്കുകയാണ്. കുടുംബങ്ങളെ ഉപേക്ഷിച്ച് പാലായനം ചെയ്യാൻ വിമുഖത കാണിക്കുന്ന ജനങ്ങളുടെ പട്ടികയിൽ പാലസ്തീൻ പൈതൃകമുള്ളവരെ “രണ്ടാം തരം പൗരന്മാർ” ആയാണ് കാണുന്നത്.

പാലസ്തീൻ വിഷയത്തെ ചൊല്ലി ലേബർ പാർട്ടി കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. പാർട്ടി നേതാവായ സർ കെയർ സ്റ്റാർമർ സ്വീകരിച്ചിരിക്കുന്ന ഇസ്രയേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ബേൺലി കൗൺസിൽ ലീഡറും മറ്റ് 10 കൗൺസിൽ മെമ്പർമാരും പാർട്ടിയിൽ നിന്ന് രാജിവച്ചു. ഗാസയിൽ വെടിനിർത്തലിന് ശ്രമിക്കേണ്ടതില്ലന്ന ലേബർ പാർട്ടി നിലപാടാണ് തീരുമാനത്തിന് പിന്നിലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

ലേബർ പാർട്ടി വിടുന്നത് വളരെ വേദനാജനകരമായ തീരുമാനമായിരുന്നു എന്ന് 10 വർഷമായി പാർട്ടിയുടെ സജീവ അംഗമായ അഫ്രാസിയാൻ അൻവർ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം കെയർ സ്റ്റാർമർ പാർട്ടി നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉൾപ്പെട്ടിരുന്നു. പാർട്ടി അണികളുടെ വികാരത്തെ ശരിയായ രീതിയിൽ മാനിക്കാൻ കെയർ സ്റ്റാർമർ തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹത്തിൻറെ വിമർശകർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ലേബർ പാർട്ടിയിലെ രൂക്ഷമായ ആഭ്യന്തര പ്രതിസന്ധി പരിഹരിക്കുന്നതിന് കെയർ സ്റ്റാർമറിന്റെ മേൽ ശക്തമായ സമ്മർദ്ദമുണ്ട്. എന്നാൽ വ്യക്തിഗത പ്രശ്നങ്ങളിലല്ല ഗാസയിലെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിലാണ് തൻറെ ശ്രദ്ധയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ ഇസ്രയേലിന്റെ ഗാസ ഉപരോധത്തെ പിന്തുണയ്ക്കുന്ന ഋഷി സുനക് സർക്കാരിന്റെ നയം തന്നെയാണ് ലേബർ പാർട്ടിയും പിന്തുടരുന്നത്. ഇസ്രയേൽ അനുകൂല പാർട്ടി നിലപാടിന്റെ പേരിൽ ഇതുവരെ ലേബർ പാർട്ടിയിൽനിന്ന് 50 കൗൺസിൽമാരെങ്കിലും രാജി വച്ചതായാണ് റിപ്പോർട്ടുകൾ .

പടിഞ്ഞാറൻ ചൈനയിൽ താമസിക്കുന്ന വംശ വിഭാഗമാണ് ഉയ്ഗൂർ ജനത. ഇവർ പ്രധാനമായും തുർക്കി വംശജരാണ്. സമീപ വർഷങ്ങളിൽ ചൈനീസ് സർക്കാർ ഉയ്ഗുരുകളോട് അടിച്ചമർത്തൽ പിന്തുടരുന്നതായുള്ള ആക്ഷേപങ്ങൾ അന്താരാഷ്ട്രതലത്തിൽ ഒട്ടേറെ വിവാദങ്ങൾ വിളിച്ചു വരുത്തിയിരുന്നു. വൻതോതിലുള്ള തടങ്കലിൽ പാർപ്പിക്കൽ , നിർബന്ധിത തൊഴിൽ, മതപരവും സാംസ്കാരികവുമായ അടിച്ചമർത്തൽ എന്നിവയാണ് ഈ ജനത ചൈനീസ് സർക്കാരിൽ നിന്ന് വ്യാപകമായി ഏറ്റുവാങ്ങുന്നതായി മനുഷ്യാവകാശ സംഘടനയും മറ്റു പല രാജ്യങ്ങളും ആരോപിക്കുന്നത്.

ചൈനയിലെ ഉയ്ഗൂർ ജനതയെ നിർബന്ധിത തൊഴിലാളികളാക്കി ഉത്പാദിപ്പിക്കുന്ന സമുദ്ര വിഭവങ്ങൾ ബ്രിട്ടീഷ് സൂപ്പർമാർക്കറ്റുകളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്. ഈ ജന വിഭാഗത്തെ തടവുകാരാക്കി ഉത്പാദിപ്പിക്കപ്പെടുന്ന സമുദ്ര വിഭവങ്ങൾ ചൈനയിൽ നിന്ന് ആദ്യം ഐസ് ലാൻഡിലെയും അവിടെനിന്ന് ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും എത്തിപ്പെടുന്നതായാണ് റിപ്പോർട്ടുകൾ, കടുത്ത മനുഷ്യാവകാശ ലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ ചൈനീസ് വിതരണക്കാരുമായുള്ള ബന്ധം വിച്ഛേദിച്ചതായി ഐസ് ലാൻഡ് മാധ്യമങ്ങളോട് വെളിപ്പെടുത്തി .

കിഴക്കൻ ചൈനയിൽ പ്രവർത്തിക്കുന്ന 9 സി ഫുഡ് കമ്പനികളിൽ കുറഞ്ഞത് 2000 ഉയ്ഗുരുകളും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളും അടിമകളെപ്പോലെ ജോലി ചെയ്യുന്നതായാണ് ദി ഔട്ട്ലോ ഓഷ്യൻ പ്രോജക്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പലപ്പോഴായി സി ഫുഡ് ഫാക്ടറികളിൽ അടിമപ്പണി ചെയ്യുന്ന, ക്ഷീണിച്ച് തളർന്ന തൊഴിലാളികളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

Copyright © . All rights reserved